Connect with us

Culture

ഇക്കാര്‍ഡിക്ക് ഹാട്രിക്; മിലാന്‍ ഡര്‍ബിയില്‍ ഇന്ററിന് ജയം

Published

on

മിലാന്‍: ഇറ്റാലിയന്‍ സീരി എ ഫുട്‌ബോളിലെ മിലാന്‍ യുദ്ധത്തില്‍ ഇന്റര്‍ മിലാന്‍ എ.സി മിലാനെ 3-2 ന് മുട്ടുകുത്തിച്ചു. പ്രസിദ്ധമായ സാന്‍സിറോ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ അര്‍ജന്റീനാ സ്‌ട്രൈക്കര്‍ മൗറോ ഇക്കാര്‍ഡിയുടെ ഹാട്രിക്ക് ആണ് ഇന്ററിന് കരുത്തായത്.

രണ്ടു പ്രാവശ്യം പിന്നില്‍ നിന്ന ശേഷം സുസോ, ഹാന്റനോവിച്ച് (സെല്‍ഫ്) എന്നിവരുടെ ഗോളില്‍ മിലാന്‍ തിരിച്ചുവന്നെങ്കിലും 90-ാം മിനുട്ടില്‍ ഇക്കാര്‍ഡിയുടെ പെനാല്‍ട്ടി ഗോളിന് മറുപടി നല്‍കാന്‍ സ്വന്തം ഗ്രൗണ്ടില്‍ എവേ മത്സരം കളിച്ച എല്‍ റോസനേരിക്കായില്ല. ഇതോടെ നിലവിലെ ചാമ്പ്യന്മാരായ യുവന്റസിനെയും ലാസിയോയെയും പിന്തള്ളി ഇന്റര്‍ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് മുന്നേറി.

 

28-ാം മിനുട്ടില്‍ വലതുഭാഗത്തു നിന്ന് ആന്റോണിയോ കണ്‍ട്രേവ ബോക്‌സിലേക്ക് നല്‍കിയ പന്തില്‍ ഓടിക്കയറി അവസാന സ്പര്‍ശം നല്‍കിയാണ് ഇക്കാര്‍ഡി അക്കൗണ്ട് തുറന്നത്. 56-ാം മിനുട്ടില്‍ ഫാബിയോ ബൊറിനിയുടെ പാസ് സ്വീകരിച്ച് ബോക്‌സിനു പുറത്തുനിന്നുള്ള തന്ത്രപരമായ ഫിനിഷിലൂടെ സുസോ എ.സി മിലാനെ ഒപ്പമെത്തിച്ചു. 63-ാം മിനുട്ടില്‍ പെരിസിച്ചിന്റെ പാസില്‍ നിന്ന് ഇക്കാര്‍ഡി ലീഡുയര്‍ത്തിയെങ്കിലും 81-ാം മിനുട്ടില്‍ ഇന്റര്‍ കീപ്പര്‍ ഹാന്‍ഡനോവിച്ചിന്റെ അബദ്ധം എ.സി മിലാന് അനുഗ്രഹമായി. 90-ാം മിനുട്ടില്‍ ലഭിച്ച പെനാല്‍ട്ടി പിഴവില്ലാതെ ലക്ഷ്യത്തിലെത്തിച്ച് അര്‍ജന്റീനാ താരം, അവസാന ചിരി ഇന്ററിന്റേതാക്കി.

സ്വന്തം ഗ്രൗണ്ടില്‍ കരുത്തരായ ലാസിയോയോട് തോല്‍വി വഴങ്ങിയതാണ് യുവന്റസിന് തിരിച്ചടിയായത്. 23-ാം മിനുട്ടില്‍ ഡഗ്ലസ് കോസ്റ്റയിലൂടെ മുന്നിലെത്തിയിരുന്നെങ്കിലും രണ്ടാം പകുതിയില്‍ സിറോ ഇമ്മൊബിലിയുടെ ഇരട്ട ഗോളുകള്‍ ലാസിയോക്ക് നിര്‍ണായക ജയം സമ്മാനിച്ചു. എ.എസ് റോമയെ അവരുടെ തട്ടകത്തില്‍ ഒരു ഗോളിന് വീഴ്ത്തി തുടര്‍ച്ചയായ എട്ടാം ജയത്തോടെ നാപോളി ലീഗിലെ ഒന്നാം സ്ഥാനം നിലനിര്‍ത്തി. ലോറന്‍സോ ഇന്‍സിനെ ആണ് നിര്‍ണായക ഗോള്‍ നേടിയത്.

എട്ട് കളിയില്‍ നിന്ന് 24 പോയിന്റോടെ നാപോളിയാണ് സീരി എയില്‍ ഒന്നാം സ്ഥാനത്ത്. ഇന്റര്‍ (22), ലാസിയോ (19), യുവന്റസ് (19) ടീമുകളാണ് പിന്നാലെ. മിലാന്‍ (12) പത്താം സ്ഥാനത്താണ്.

Film

‘ഹനുമാനെ വിശ്വസിക്കുന്നില്ല’; രാജമൗലിയുടെ പ്രസ്താവനയില്‍ പരാതി

ഹിന്ദു വികാരങ്ങളെ വൃണപ്പെടുത്തിയതാണെന്നാരോപിച്ച് വാരണസി സെന സംഘടന രാജമൗലിക്കെതിരെ പൊലീസ് പരാതി നല്‍കിയിട്ടുണ്ട്

Published

on

വാരണസി: ചലച്ചിത്ര സംവിധായകന്‍ എസ്.എസ്. രാജമൗലി നടത്തിയ പ്രസ്താവന വിവാദത്തില്‍. വരാനിരിക്കുന്ന ‘വാരണസി’ എന്ന ചിത്രത്തിന്റെ ടീസര്‍ ലോഞ്ച് ചടങ്ങില്‍’ എനിക്ക് ദൈവമായ ഹനുമാനില്‍ വിശ്വാസമില്ല’ എന്ന രാജമൗലിയുടെ വാക്കുകളാണ് വിവാദത്തിന് ഇടയായത്. ഈ പ്രസ്താവന ഹിന്ദു വികാരങ്ങളെ വൃണപ്പെടുത്തിയതാണെന്നാരോപിച്ച് വാരണസി സെന സംഘടന രാജമൗലിക്കെതിരെ പൊലീസ് പരാതി നല്‍കിയിട്ടുണ്ട്. ഹൈദരാബാദിലെ രാമോജി ഫിലിം സിറ്റിയില്‍ നവംബര്‍ 15ന് നടന്ന ‘ Globe Trotter ‘ എന്നാണ് ഇവന്റ്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആയിരക്കണക്കിന് ആളുകള്‍ പങ്കെടുത്ത വന്‍ വേദിയില്‍ ചിത്രത്തിന്റെ ടീസറും ‘കുംബ’ എന്ന ടൈറ്റിലും പുറത്തിറക്കിയിരുന്നു. സാങ്കേതിക പ്രശ്‌നങ്ങള്‍ നേരിട്ട സമയത്താണ് രാജമൗലി വിവാദമായി മാറിയ പ്രസ്താവന നടത്തിയതെന്ന് പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു. ‘സംവിധായകന്‍ രാജമൗലി ഹിന്ദു മതവികാരങ്ങളെ വൃണപ്പെടുത്തി എന്നാരോപിച്ച് പരാതി ലഭിച്ചിട്ടുണ്ട്. ഇതുവരെ കേസായി രജിസ്റ്റര്‍ ചെയ്തിട്ടില്ല.

സംഭവത്തിന്റെ നിജസ്ഥിതി പരിശോധിച്ചു വരുന്നു’ എന്ന് വാരണസി പൊലീസിന്റെ വക്താവ് അറിയിച്ചു. ചടങ്ങില്‍ പ്രധാന താരങ്ങള്‍ ആയിരുന്ന മഹേഷ് ബാബു, പൃഥ്വിരാജ് സുകുമാരന്‍, പ്രിയങ്ക ചോപ്ര എന്നിവരുടെ സാന്നിധ്യം ഇവന്റിനെ ദേശീയ തലത്തില്‍ തന്നെ ശ്രദ്ധേയമാക്കി. ചിത്രത്തില്‍ പ്രിയങ്ക ചോപ്ര മന്ദാകിനിയായി, പൃഥ്വിരാജ് സുകുമാരന്‍ കുംബയായി പ്രത്യക്ഷപ്പെടും. 2027ലെ സങ്ക്രാന്തി റിലീസിനായി ‘വാരണസി’ ഒരുക്കപ്പെടുന്നുണ്ട്. എന്നാല്‍ ചിത്രത്തെക്കാള്‍ വലിയ ചര്‍ച്ചയാകുന്നത് സംവിധായകന്റെ പ്രസ്താവനയും അതിനുശേഷം ഉയര്‍ന്ന പ്രതിഷേധങ്ങളുമാണ്.

Continue Reading

Film

മമ്മൂട്ടി-വിനായകന്‍ ചിത്രം ‘കളങ്കാവല്‍’: വിനായകന്‍ ചെയ്ത വേഷം ആദ്യം പൃഥ്വിരാജിനായി കരുതിയതെന്ന് സംവിധായകന്‍

ണ്ട് പ്രധാന കഥാപാത്രങ്ങളാണ് ചിത്രത്തില്‍ ഉള്ളത്, അവയില്‍ ഒന്നിന് പൃഥ്വിരാജ് അനുയോജ്യമെന്നാണ് ടീമിന് തോന്നിയത്. എന്നാല്‍ മമ്മൂട്ടിയുടെ ഡേറ്റ് ലഭിച്ച സമയത്ത് പൃഥ്വിരാജ് മറ്റ് സിനിമകളില്‍ തിരക്കിലായിരുന്നതിനാല്‍ ആ വേഷം നടന്‍ ചെയ്യാനായില്ല.

Published

on

മമ്മൂട്ടിയും വിനായകനും പ്രധാന വേഷങ്ങളില്‍ എത്തുന്ന ‘കളങ്കാവല്‍’യെ കുറിച്ച് സംവിധായകന്‍ ജിതിന്‍ കെ. ജോസ് രസകരമായ വിവരങ്ങള്‍ പങ്കുവെച്ചു. സംവിധായകന്റെ പറയുന്നതനുസരിച്ച്, ഇപ്പോള്‍ വിനായകന്‍ അവതരിപ്പിച്ചിരിക്കുന്ന കഥാപാത്രം ആദ്യം പൃഥ്വിരാജിനെക്കായിരുന്നാണ് പദ്ധതിയിട്ടിരുന്നത്. രണ്ട് പ്രധാന കഥാപാത്രങ്ങളാണ് ചിത്രത്തില്‍ ഉള്ളത്, അവയില്‍ ഒന്നിന് പൃഥ്വിരാജ് അനുയോജ്യമെന്നാണ് ടീമിന് തോന്നിയത്. എന്നാല്‍ മമ്മൂട്ടിയുടെ ഡേറ്റ് ലഭിച്ച സമയത്ത് പൃഥ്വിരാജ് മറ്റ് സിനിമകളില്‍ തിരക്കിലായിരുന്നതിനാല്‍ ആ വേഷം നടന്‍ ചെയ്യാനായില്ല. തുടര്‍ന്ന് മമ്മൂട്ടിയുടെ നിര്‍ദേശപ്രകാരം കഥാപാത്രം വിനായകനായി മാറി. വേഷനിര്‍ണ്ണയത്തിനെക്കുറിച്ചും സംവിധായകന്‍ പറഞ്ഞു. ഒരുകഥാപാത്രത്തിന് മമ്മൂട്ടി ഏറ്റവും അനുയോജ്യനാണെന്ന് തോന്നിയതിനാല്‍ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ വിവേക് ദാമോദരന്‍ വഴിയാണ് മമ്മൂട്ടിയെ സമീപിച്ചത്. ഇതിനകം തന്നെ തങ്ങള്‍ക്ക് മനസ്സിലുണ്ടായിരുന്നതുപോലെ തന്നെയാണ് പൃഥ്വിരാജും ആ വേഷം മമ്മൂക്ക ചെയ്യണം എന്ന് നിര്‍ദേശിച്ചതെന്നും അദ്ദേഹം വെളിപ്പെടുത്തി. ജിതിന്‍ കെ. ജോസ് പറഞ്ഞു പോലെ, വിനായകന്‍ അവതരിപ്പിച്ച വേഷം തന്നെയാണ് ആദ്യം പൃഥ്വിരാജിന് പരിഗണിച്ചത്. മമ്മൂട്ടി കമ്പനി നിര്‍മിച്ച ‘കളങ്കാവല്‍’ നവംബര്‍ 27ന് തീയേറ്ററുകളില്‍ റിലീസ് ചെയ്യും.

Continue Reading

india

‘വോട്ടര്‍പട്ടികയില്‍ നിന്ന് എങ്ങെനെ ആളുകളെ പുറത്താക്കാം എന്ന ലക്ഷ്യത്തോടെയാണ് sir കൊണ്ടുവന്നത്’: അഡ്വ. ഹാരിസ് ബീരാൻ എംപി

Published

on

സമഗ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തിനെതിരെ അഡ്വ. ഹാരിസ് ബീരാന്‍ എം.പി. കേരളത്തില്‍ ഇപ്പോള്‍ ഒരു മാസത്തിനുള്ളില്‍ മൂന്ന് തവണ ഒരു ബിഎല്‍ഒ വീടുകള്‍ കയറിയിറങ്ങണം. ഫോമുകള്‍ പൂരിപ്പിച്ച് വാങ്ങണം. അവര്‍ക്ക് ടാര്‍ഗറ്റുകള്‍ കൊടുത്തുകൊണ്ടിരിക്കുകയാണ്. ഇതൊരു മനുഷ്യത്വരഹിതമായ പ്രവൃത്തിയായിട്ടാണ് നാം കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. വോട്ടര്‍പട്ടികയില്‍ നിന്ന് എങ്ങെനെ ആളുകളെ പുറത്താക്കാം എന്ന ലക്ഷ്യത്തോടെയാണ് ഈ സമഗ്ര വോട്ടര്‍പട്ടിക പരിഷ്‌കരണമെന്ന് നാം ഭയപ്പെടേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

Continue Reading

Trending