Connect with us

Culture

ഇക്കാര്‍ഡിക്ക് ഹാട്രിക്; മിലാന്‍ ഡര്‍ബിയില്‍ ഇന്ററിന് ജയം

Published

on

മിലാന്‍: ഇറ്റാലിയന്‍ സീരി എ ഫുട്‌ബോളിലെ മിലാന്‍ യുദ്ധത്തില്‍ ഇന്റര്‍ മിലാന്‍ എ.സി മിലാനെ 3-2 ന് മുട്ടുകുത്തിച്ചു. പ്രസിദ്ധമായ സാന്‍സിറോ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ അര്‍ജന്റീനാ സ്‌ട്രൈക്കര്‍ മൗറോ ഇക്കാര്‍ഡിയുടെ ഹാട്രിക്ക് ആണ് ഇന്ററിന് കരുത്തായത്.

രണ്ടു പ്രാവശ്യം പിന്നില്‍ നിന്ന ശേഷം സുസോ, ഹാന്റനോവിച്ച് (സെല്‍ഫ്) എന്നിവരുടെ ഗോളില്‍ മിലാന്‍ തിരിച്ചുവന്നെങ്കിലും 90-ാം മിനുട്ടില്‍ ഇക്കാര്‍ഡിയുടെ പെനാല്‍ട്ടി ഗോളിന് മറുപടി നല്‍കാന്‍ സ്വന്തം ഗ്രൗണ്ടില്‍ എവേ മത്സരം കളിച്ച എല്‍ റോസനേരിക്കായില്ല. ഇതോടെ നിലവിലെ ചാമ്പ്യന്മാരായ യുവന്റസിനെയും ലാസിയോയെയും പിന്തള്ളി ഇന്റര്‍ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് മുന്നേറി.

 

28-ാം മിനുട്ടില്‍ വലതുഭാഗത്തു നിന്ന് ആന്റോണിയോ കണ്‍ട്രേവ ബോക്‌സിലേക്ക് നല്‍കിയ പന്തില്‍ ഓടിക്കയറി അവസാന സ്പര്‍ശം നല്‍കിയാണ് ഇക്കാര്‍ഡി അക്കൗണ്ട് തുറന്നത്. 56-ാം മിനുട്ടില്‍ ഫാബിയോ ബൊറിനിയുടെ പാസ് സ്വീകരിച്ച് ബോക്‌സിനു പുറത്തുനിന്നുള്ള തന്ത്രപരമായ ഫിനിഷിലൂടെ സുസോ എ.സി മിലാനെ ഒപ്പമെത്തിച്ചു. 63-ാം മിനുട്ടില്‍ പെരിസിച്ചിന്റെ പാസില്‍ നിന്ന് ഇക്കാര്‍ഡി ലീഡുയര്‍ത്തിയെങ്കിലും 81-ാം മിനുട്ടില്‍ ഇന്റര്‍ കീപ്പര്‍ ഹാന്‍ഡനോവിച്ചിന്റെ അബദ്ധം എ.സി മിലാന് അനുഗ്രഹമായി. 90-ാം മിനുട്ടില്‍ ലഭിച്ച പെനാല്‍ട്ടി പിഴവില്ലാതെ ലക്ഷ്യത്തിലെത്തിച്ച് അര്‍ജന്റീനാ താരം, അവസാന ചിരി ഇന്ററിന്റേതാക്കി.

സ്വന്തം ഗ്രൗണ്ടില്‍ കരുത്തരായ ലാസിയോയോട് തോല്‍വി വഴങ്ങിയതാണ് യുവന്റസിന് തിരിച്ചടിയായത്. 23-ാം മിനുട്ടില്‍ ഡഗ്ലസ് കോസ്റ്റയിലൂടെ മുന്നിലെത്തിയിരുന്നെങ്കിലും രണ്ടാം പകുതിയില്‍ സിറോ ഇമ്മൊബിലിയുടെ ഇരട്ട ഗോളുകള്‍ ലാസിയോക്ക് നിര്‍ണായക ജയം സമ്മാനിച്ചു. എ.എസ് റോമയെ അവരുടെ തട്ടകത്തില്‍ ഒരു ഗോളിന് വീഴ്ത്തി തുടര്‍ച്ചയായ എട്ടാം ജയത്തോടെ നാപോളി ലീഗിലെ ഒന്നാം സ്ഥാനം നിലനിര്‍ത്തി. ലോറന്‍സോ ഇന്‍സിനെ ആണ് നിര്‍ണായക ഗോള്‍ നേടിയത്.

എട്ട് കളിയില്‍ നിന്ന് 24 പോയിന്റോടെ നാപോളിയാണ് സീരി എയില്‍ ഒന്നാം സ്ഥാനത്ത്. ഇന്റര്‍ (22), ലാസിയോ (19), യുവന്റസ് (19) ടീമുകളാണ് പിന്നാലെ. മിലാന്‍ (12) പത്താം സ്ഥാനത്താണ്.

Film

തിയറ്ററിലിരുന്ന് കരയുകയായിരുന്നു, എന്‍റെ ജീവിതമാണത്’: നജീബ്

നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു

Published

on

കൊച്ചി: ‘ആടുജീവിതം’ സിനിമ കണ്ടപ്പോൾ ചില രംഗങ്ങൾ കണ്ട് തിയേറ്ററിനുള്ളിൽ ഇരുന്ന് കരയുകയായിരുന്നു താനെന്ന് നജീബ്. തന്റെ ജീവിതമാണ് സ്ക്രീനിലൂടെ കണ്ടതെന്നും നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ‘ആടുജീവിതം’ ആദ്യ ഷോ കണ്ടിറങ്ങിയപ്പോഴായിരുന്നു നജീബിന്‍റെ പ്രതികരണം.

പൃഥ്വിരാജ് വളരെ നന്നായി അഭിനയിച്ചിട്ടുണ്ട്. സിനിമ തിയേറ്ററിൽ എത്തുന്നത് കുടുംബം കാത്തിരിക്കുകയായിരുന്നു. എന്നാൽ മകന്റെ കുഞ്ഞ് മരിച്ചതോടെ എല്ലാവരും ദുഃഖത്തിലാണ്. എല്ലാവരും നിർബന്ധിച്ചത് കൊണ്ടാണ് ഇന്ന് സിനിമ കാണാൻ എത്തിയത്. ഇന്ന് തന്നെ സിനിമ കാണുമെന്ന് പറഞ്ഞ് നിരവധി പേരാണ് തന്നെ വിളിക്കുന്നത് -നജീബ് പറഞ്ഞു.

അതേസമയം, ഇന്ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ലോകോത്തര നിലവാരത്തിലുള്ള സിനിമയെന്നും, ബ്ലെസ്സി എന്ന സംവിധായകന്‍റെ 16 വർഷത്തെ കഠിനാധ്വാനം ഫലം കണ്ടിരിക്കുന്നുവെന്നുമെല്ലാം പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.

Continue Reading

Art

സ്റ്റാൻഡപ്പ് കോമഡി വേദികളിൽ നിന്നും ചലച്ചിത്ര അരങ്ങിലേക്ക്

ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്.

Published

on

മലയാളത്തിലെ ആദ്യത്തെ സ്റ്റാൻഡപ്പ് കോമഡി റിയാലിറ്റി ഷോ ആയ ഫൺസ് അപ്പോൺ എ ടൈം സീസൺ 3 യുടെ മത്സരാർത്ഥികൾ ചലച്ചിത്ര അരങ്ങിലേക്ക്. ഷോയിലൂടെ ശ്രദ്ധേയരായ അൻസിൽ, ധരൻ, സംഗീത് റാം, സോബിൻ കുര്യൻ എന്നീ 4 കോമേഡിയന്മാരാണ് ആദ്യ സിനിമയിലേക്ക് ചുവട് വെച്ചത്. ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്. വയലുങ്കൽ ഫിലംസ്ന്റെ ബാന്നറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ പേര് വൈകാതെ പ്രഖ്യാപിക്കും.

സംവിധായകനൊപ്പം ധരൻ ചിത്രത്തിന്റെ കഥ തിരക്കഥ കൈകാര്യം ചെയ്തിരിക്കുന്നു. മറ്റുള്ളവർ പ്രധാനപ്പെട്ട വേഷങ്ങളും കൈകാര്യം ചെയ്തിരിക്കുന്നു. വിഷ്ണു പ്രസാദ്, ബോബൻ ആലുമ്മൂടൻ, സജി വെഞ്ഞാറമൂട്, കൊല്ലം തുളസി, യവനിക ഗോപാലകൃഷ്ണൻ, ഹരിശ്രീ മാർട്ടിൻ, ഷാജി മാവേലിക്കര, വിനോദ്, ഭാസി, അരുൺ വെഞ്ഞാറമൂട് തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു.

ക്യാമറ: എ കെ ശ്രീകുമാർ, എഡിറ്റ്‌: ബിനോയ്‌ ടി വർഗീസ്, കൺട്രോളർ: രാജേഷ് നെയ്യാറ്റിൻകര. സംഗീതം: ജസീർ, ആലാപനം: അരവിന്ദ് വേണുഗോപാൽ, വൈക്കം വിജയലക്ഷ്മി, തൊടുപുഴയിൽ ചിത്രീകരണം പൂർത്തിയായ ചിത്രം വൈകാതെ തീയേറ്ററുകളിൽ എത്തും.

Continue Reading

Film

നടി നേഹ ശർമ്മ കോൺഗ്രസ് സ്ഥാനാർത്ഥിയായേക്കും; സൂചന നൽകി പിതാവ്

ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ.

Published

on

ബോളിവുഡ് താരം നേഹ ശര്‍മ്മ വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനായി മത്സരിച്ചേക്കുമെന്ന സൂചന നല്‍കി പിതാവ്. ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ. സഖ്യകക്ഷികളുമായുള്ള ധാരണയ്‌ക്കൊടുവില്‍ ഭഗല്‍പൂര്‍ സീറ്റ് കോണ്‍ഗ്രസിന് ലഭിക്കുകയാണെങ്കില്‍ മകളെ നാമനിര്‍ദേശം ചെയ്യുമെന്ന് അജയ് അറിയിച്ചു.

‘കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിക്കണം, ഞങ്ങള്‍ മത്സരിച്ച് സീറ്റ് നേടും. കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിച്ചാല്‍, എന്റെ മകള്‍ നേഹ ശര്‍മ്മ മത്സരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. പക്ഷേ പാര്‍ട്ടിക്ക് ഞാന്‍ മത്സരിക്കണമെന്നാണ് ആഗ്രഹിമെങ്കില്‍ അത് ചെയ്യും’ അജയ് ശര്‍മ്മ പറഞ്ഞു.

Continue Reading

Trending