Connect with us

kerala

ഐഡിയല്‍ കടകശ്ശേരി; ഇത് ചരിത്രം

സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ മലപ്പുറത്തെ ഐഡിയല്‍ ഇ.എച്ച.എസ്.എസ് കടകശ്ശേരി അട്ടിമറി വിജയം നേടി ഒന്നാമതെത്തിയതോടെ പിറന്നത് പുതുചരിത്രം

Published

on

ഷഹബാസ് വെള്ളില

തിരുവനന്തപുരം: 12 കുട്ടികളുമായി കടകശ്ശേരി ഐഡിയല്‍ ഇംഗ്ലീഷ് ഹയര്‍സെക്കന്ററി സ്‌കൂളിനോടനുബന്ധിച്ച് ഐഡിയല്‍ ട്രസ്റ്റ ആരംഭിച്ച കായിക പരിശീലന കേന്ദ്രത്തെയാണ് ഇന്ന് കായിക കേരളം ഉറ്റുനോക്കുന്നത്. സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ പാലക്കാടിന്റെയും എറണാംകുളത്തിന്റെയും കുത്തക തകര്‍ത്ത് മലപ്പുറത്തുനിന്നൊരു വിജയഗാഥ. അത് ഐഡിയല്‍ കടകശ്ശേരിയുടെ കഥയാണ്. സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ മലപ്പുറത്തെ ഐഡിയല്‍ ഇ.എച്ച.എസ്.എസ് കടകശ്ശേരി അട്ടിമറി വിജയം നേടി ഒന്നാമതെത്തിയതോടെ പിറന്നത് പുതുചരിത്രം. 2019 ല്‍ അവസാനമായി നടന്ന സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ 13ാം സ്ഥാനത്ത് ഫിനിഷ് ചെയ്‌തൊരു ടീമാണ് വര്‍ഷങ്ങള്‍ക്കിപ്പും ചാമ്പ്യന്‍കിരീടവും കൊണ്ടുതലസ്ഥാനം വിടുന്നത്.

ഏഴ് സ്വര്‍ണവും ഒമ്പത് വെളളിയും നാല് വെങ്കലവും നേടി 66 പോയിന്റാണ് കടകശ്ശേരി വാരികൂട്ടിയത്. ഇതില്‍ ഒരു മീറ്റ് റെക്കോര്‍ഡും ഐഡിയലിനുണ്ട്. ഐശ്വര്യ സുരേഷ് (സീനിയര്‍ ഗേള്‍സ് ജാവലിന്‍) മീറ്റ് റെക്കോര്‍ഡോടെയാണ് സ്വര്‍ണം നേടിയത്. ഫെബിന്‍ കെ ബാബു (സീനിയര്‍ ആണ്‍കുട്ടികളുടെ 110 മീറ്റര്‍ ഹര്‍ഡില്‍സ്), മുഹമ്മദ് മുഹ്‌സിന്‍ (സീനിയര്‍ ആണ്‍കുട്ടികളുടെ ഹൈജംപ്), അലന്‍ മാത്യു (ജൂനിയര്‍ ബോയ്‌സ് 100 മീറ്റര്‍), റബീഹ് അഹമ്മദ് (ജൂനിയര്‍ ബോയ്‌സ് 400 മീറ്റര്‍ ഹര്‍ഡില്‍സ്), ശീതള്‍ എം.എസ് (3000 കി.മീ വാക്കിംഗ്), ആസിഫ് ടി.സി (സീനിയര്‍ ബോയ്‌സ് ജാവലിന്‍) എന്നിവരാണ് ഐഡിയലിനായി സ്വര്‍ണം നേടിയത്. അജിത്തിന് ഇരട്ട വെള്ളിയാണ് മീറ്റില്‍ നിന്നും സ്വന്തമാക്കിയത് (ജൂനിയര്‍ ആണ്‍കുട്ടികളുടെ ഷോട്ട്പുട്ട്, ഡിസ്‌കസ് ത്രൊ), സീനിയര്‍ വിഭാഗം ആണ്‍കുട്ടികളുടെ ട്രിപ്പില്‍ ജംപില്‍ മുഹമ്മദ് മുഹ്‌സിന് നേരിയ വ്യത്യാസത്തിനാണ് സ്വര്‍ണം നഷ്ടമായത്. 14.59 ആണ് മുഹ്‌സിന്‍ ചാടിയത്. 14.60 മീറ്ററിനാണ് സ്വര്‍ണം. മുഹമ്മദ് ഷാന്‍ (സീനിയര്‍ ആണ്‍കുട്ടികളുടെ 100 മീറ്റര്‍), അലന്‍ ബിജു( ജൂനിയര്‍ ആണ്‍കുട്ടികളുടെ 3000 മീറ്റര്‍), റിറ്റി പാ രാജു (സീനിയര്‍ പെണ്‍കു്ട്ടികളുടെ 800 മീറ്റര്‍), ദേവിക സി.എസ് (സീനിയര്‍ പെണ്‍കുട്ടികളുടെ ട്രിപ്പിള്‍ ജംപ്) എന്നിവരാണ് മറ്റ് വെള്ളിക്കാര്‍. അജിത്ത് (ജൂനിയര്‍ ആണ്‍കുട്ടികളുടെ ഹാമര്‍ത്രൊ), അനുഗ്രഹ (സീനിയര്‍ പെണ്‍കുട്ടികളുടെ 100 മീറ്റര്‍), മുഹമ്മദ് മുഹ്‌സിന്‍ (സീനിയര്‍ ബോയ്‌സ് ലോംഗ് ജംപ്) എന്നിവര്‍ വെങ്കലവും നേടി. നിലവില്‍ അന്‍പതോളം കായിക പ്രതിഭകള്‍ സ്‌കൂളില്‍ തീവ്രപരിശീലനം നടത്തുന്നുണ്ട്.

കാമ്പസിലെ കായിക വിഭാഗം മേധാവി ഷാഫി അമ്മായത്തിന്റെ നേതൃത്വത്തില്‍ മികച്ച സൗകര്യമാണ് താരങ്ങള്‍ക്ക് ഇവിടെ ലഭിക്കുന്നത്. മലപ്പുറം മഞ്ചേരി കാരക്കുന്ന് സ്വദേശി നദീഷ് ചാക്കോയാണ് മുഖ്യപരിശീലകന്‍. ഇദ്ദേഹത്തിന്റെ കഴിഞ്ഞ 10 വര്‍ഷത്തെ കഠിനാധ്വാനമാണ് ഈ വിജയം. 80 ഓളം കായിക താരങ്ങളെ വിവിധ നാഷണല്‍ മീറ്റുകളില്‍ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുപ്പിച്ചു മെഡലുകള്‍ നേടാന്‍ സ്‌കൂളിനായിട്ടുണ്ട്. ഈ കഴിഞ്ഞ ജൂനിയര്‍ നാഷണല്‍ മീറ്റില്‍ നദീഷിന്റെ കോച്ചിംഗ് മികവില്‍ 9 പേരാണ് പങ്കെടുത്ത് മെഡലുകള്‍ കരസ്ഥമാക്കിയത്. താരങ്ങള്‍ക്കും അധ്യാപകര്‍ക്കും പരിശീലകര്‍ക്കും മികച്ച പിന്തുണയുമായി മനേജ്‌മെന്റുമണ്ട്. ഹര്‍ഡില്‍സിലെ സുവര്‍ണതാരം അനീസ് റഹ്മാന്‍, സാജിദ്, എ.ആര്‍ ദീപ്തി, അജ്മല്‍ റിദ് വാന്‍, ജിഷ്ണു, പി.വി സുഹൈല്‍, ജിജിന്‍ വിജയന്‍, ഹാരിസ് റഹ്മാന്‍, റുബീന,പ്രഭാവതി, ശ്രീലക്ഷമി, അശ്വതി ബിനു ,മെല്‍ബിന്‍ ബിജു, അര്‍ഷാദ്, ദില്‍ശില്‍, സൈഫുദ്ദീന്‍ തുടങ്ങി അനേകം കായിക താരങ്ങള്‍ ഐഡിയലിന്റെ ഉല്‍പന്നങ്ങളാണ്.

കഴിഞ്ഞ വര്‍ഷം മുതല്‍ തൈക്കോണ്ടോ, കരാട്ടേ, സ്‌കേറ്റിംഗ്, ഫുഡ്‌ബോള്‍, വോളിബോള്‍, യോഗ തുടങ്ങി ഒട്ടേറെ കായിക മത്സരപരിശീലനങ്ങള്‍ക്കും തുടക്കം കുറിച്ചിട്ടുണ്ട്. സ്‌കൂളില്‍ പുതുതായി നിര്‍മ്മിച്ച അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്വീമ്മിംഗ് പൂള്‍ ഉദ്ഘാടനം ചെയ്യാനിരിക്കെയാണ്. രാവിലെ ആറ് മുതല്‍ എട്ടര വരെയും വൈകിട്ട് 4 മുതല്‍ 6.30 വരെയുമാണ് പരിശീലന സമയം. സ്പ്രിന്റ്, ജംപ്, ഹര്‍ഡില്‍സ്, ത്രോസ് മുതലായ ഇനങ്ങളിലാണ് പ്രധാനമായും പരിശീലനം ഒരുക്കിയിട്ടുള്ളതെന്ന് ഐഡിയല്‍ ട്രസ്റ്റ് ചെയര്‍മാന്‍ പി.കുഞ്ഞാവു ഹാജി, സെക്രട്ടറി കെ.കെ.എസ് ആറ്റക്കോയ തങ്ങള്‍, മാനേജര്‍ മജീദ് ഐഡിയല്‍ എന്നിവര്‍ പറയുന്നു

kerala

ലോക്‌സഭ തെരഞ്ഞെടുപ്പ്; വോട്ടെടുപ്പിനിടെ സംസ്ഥാനത്ത് ഇതുവരെ ആറുമരണം

തിരൂരില്‍ തെരഞ്ഞെടുപ്പ് ക്യൂവില്‍ ആദ്യ വോട്ടറായി വോട്ട് ചെയ്ത് വീട്ടിലെത്തിയ മദ്രസാധ്യാപകന്‍ ഹൃദയസ്തംഭനം മൂലമാണ് മരിച്ചത്.

Published

on

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പിനിടെ സംസ്ഥാനത്ത് ഇതുവരെ ആറുമരണം. കോഴിക്കോട് കുറ്റിച്ചിറയില്‍ സ്ലിപ് വിതരണം നടത്തിയിരുന്ന എല്‍ഡിഎഫ്‌ ബൂത്ത് ഏജന്റ് കുഴഞ്ഞുവീണു മരിച്ചു. കുറ്റിച്ചിറ ഹലുവ ബസാറിലെ റിട്ട. കെഎസ്ഇബി എന്‍ജിനീയര്‍ കുഞ്ഞിത്താന്‍ മാളിയേക്കല്‍ കെ എം അനീസ് അഹമ്മദ് (71) ആണ് മരിച്ചത്. കുഴഞ്ഞുവീണ ഉടനെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

പാലക്കാട് രണ്ടുപേരാണ് കുഴഞ്ഞുവീണ് മരിച്ചത്. ഒറ്റപ്പാലം ചുനങ്ങാട് വാണിവിലാസിനിയില്‍ വോട്ട് ചെയ്യാനെത്തിയ വോട്ടറാണ് ഇതില്‍ ഒരാള്‍. വാണിവിലാസിനി മോഡന്‍കാട്ടില്‍ ചന്ദ്രന്‍ (68) ആണു മരിച്ചത്. വോട്ട് ചെയ്ത ശേഷമാണു കുഴഞ്ഞു വീണത്. ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

തേങ്കുറുശ്ശിയില്‍ വോട്ട് രേഖപ്പെടുത്തി വീട്ടിലേക്ക് പോകുന്നതിനിടെ യുവാവ് കുഴഞ്ഞുവീണു മരിച്ചതാണ് പാലക്കാട്ടെ രണ്ടാമത്തെ സംഭവം. വടക്കേത്തറ ആലക്കല്‍ വീട്ടില്‍ സ്വാമിനാഥന്റെ മകന്‍ എസ് ശബരി (32) ആണ് മരിച്ചത്. വടക്കേത്തറ ജിഎല്‍പി സ്‌കൂളില്‍ വോട്ട് ചെയ്തു മടങ്ങുമ്പോഴാണ് സംഭവം.

മലപ്പുറത്ത് വോട്ടെടുപ്പിനിടെ രണ്ടുപേരാണ് മരിച്ചത്. തിരൂരില്‍ തെരഞ്ഞെടുപ്പ് ക്യൂവില്‍ ആദ്യ വോട്ടറായി വോട്ട് ചെയ്ത് വീട്ടിലെത്തിയ മദ്രസാധ്യാപകന്‍ ഹൃദയസ്തംഭനം മൂലമാണ് മരിച്ചത്. നിറമരുതൂര്‍ പഞ്ചായത്തിലെ വള്ളിക്കാഞ്ഞിരം സ്‌കൂളിലെ 130-ാം നമ്പര്‍ ബൂത്തില്‍ വോട്ട് ചെയ്ത ആലിക്കാനകത്ത് (തട്ടാരക്കല്‍) സിദ്ധിഖ് (63) ആണ് ഹൃദയസ്തംഭനത്തെ തുടര്‍ന്ന് മരിച്ചത്.

Continue Reading

kerala

കേരളത്തിന്റെ പകുതിയും പോളിങ് ബൂത്തിലെത്തി

0 ശതമാനം വോട്ടാണ് ആറ് മണിക്കൂറിനുള്ളില്‍ രേഖപ്പെടുത്തിയത്.

Published

on

കേരളത്തിന്റെ പൊളിങ് ശതമാനം 50ല്‍. സംസ്ഥാനത്തെ പകുതി വോട്ടര്‍മാരും പോളിങ് ബൂത്തിലെത്തി. 50 ശതമാനം വോട്ടാണ് ആറ് മണിക്കൂറിനുള്ളില്‍ രേഖപ്പെടുത്തിയത്. വെയിലിനെ വകവെക്കാതെയാണ് പോളിങ് ബൂത്തില്‍ വോട്ടര്‍മാര്‍ എത്തിയത്. അതേസമയം വോട്ടെടുപ്പിനിടെ ആറു മരണവും സംഭവിച്ചിട്ടുണ്ട്.

പോളിങ് ശതമാനം മണ്ഡലം തിരിച്ച്

1. തിരുവനന്തപുരം-48.56

2. ആറ്റിങ്ങല്‍-51.35

3. കൊല്ലം-48.79

4. പത്തനംതിട്ട-48.40

5. മാവേലിക്കര-48.82

6. ആലപ്പുഴ-52.41

7. കോട്ടയം-49.85

8. ഇടുക്കി-49.06

9. എറണാകുളം-49.20

10. ചാലക്കുടി-51.95

11. തൃശൂര്‍-50.96

12. പാലക്കാട്-51.87

13. ആലത്തൂര്‍-50.69

14. പൊന്നാനി-45.29

15. മലപ്പുറം-48.27

16. കോഴിക്കോട്-49.91

17. വയനാട്-51.62

18. വടകര-49.75

19. കണ്ണൂര്‍-52.51

20. കാസര്‍ഗോഡ്-51.42

 

 

Continue Reading

kerala

പോളിംഗ് ബൂത്തിന് സമീപം ലോറിയിടിച്ച് പരിക്കേറ്റയാൾ മരിച്ചു

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പോസ്റ്റ് മോർട്ടത്തിന് ശേഷം കെട്ടുങ്ങൽ ഖബർസ്ഥാനിൽ മറവ് ചെയ്യും

Published

on

പരപ്പനങ്ങാടി: ലോറിയിടിച്ച് സ്‌കൂട്ടര്‍ യാത്രികന് മരിച്ചു. ചെറമംഗലം കുരുക്കള്‍ റോഡ് സ്വദേശി സൈദുഹാജി(70)നാണ് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. 12.30 ഓടെ മരണപ്പെടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇദേഹത്തെ ആദ്യം സമീപത്തെ സ്വകാര്യ ആശുപത്രിയിലും അവിടെ നിന്ന് കോട്ടക്കലിലെ ആശുപത്രിയിലേക്കും കൊണ്ടുപോവുകയായിരുന്നു.

ഇന്ന് പകല്‍ 9.30 മണിയോടെ പോളിംഗ് ബൂത്തായ ബിഇഎം എല്‍പി സ്‌കൂളിന് സമീപം വെച്ചാണ് അപകടം സംഭവിച്ചത്. ലോറി ആംബുലന്‍സിന് സൈഡ്‌കൊടുക്കുന്നതിനിടെ മുന്നില്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ ഇടിച്ചാണ് അപകടം. ലോറി ഇദ്ധേഹത്തിൻ്റെ ശരീരത്തിലൂടെ കയറി ഇറങ്ങുകയായിരുന്നു . വോട്ട് ചെയ്യാൻ വരുന്നതിനിടെയാണ് സംഭവം.

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പോസ്റ്റ് മോർട്ടത്തിന് ശേഷം കെട്ടുങ്ങൽ ഖബർസ്ഥാനിൽ മറവ് ചെയ്യും.
ഭാര്യ: റസിയ മക്കൾ : ബാബു മോൻ, അർഷാദ്, ഷെഫിനീത്, അബ്ദുൽഗഫൂർ, ഹസീന, ഷെറീന, മരുമക്കൾ: ഹാജറ, സെലീന, ജാസ്മിൻ, മുർഷിദ.

Continue Reading

Trending