Connect with us

kerala

ആധാര്‍- ആര്‍സി പൊരുത്തമില്ലെങ്കില്‍ വാഹന വകുപ്പിന്റെ സേവനം മുടങ്ങും

വാഹനവുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങള്‍ക്കും ഫീസ് അടയ്ക്കുന്നതിനു വാഹന ഉടമയുടെ ആര്‍സിയിലെ പേരും ആധാറിലെ പേരും ഒന്നായിരിക്കണം

Published

on

മോട്ടര്‍ വാഹന വകുപ്പിന്റെ ‘പരിവാഹന്‍’ സൈറ്റില്‍ വാഹന റജിസ്‌ട്രേഷന്‍ (ആര്‍സി) രേഖയും ഉടമകളുടെ ആധാറും ലിങ്ക് ചെയ്തതോടെ ആധാര്‍ കാര്‍ഡിലും ആര്‍സിയിലും പേരും ഫോണ്‍ നമ്പറും മാറ്റമുള്ളവര്‍ക്ക് വാഹനസംബന്ധമായ സേവനങ്ങള്‍ക്കു ബുദ്ധിമുട്ടനുഭവപ്പെട്ടുതുടങ്ങി. വാഹനവുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങള്‍ക്കും ഫീസ് അടയ്ക്കുന്നതിനു വാഹന ഉടമയുടെ ആര്‍സിയിലെ പേരും ആധാറിലെ പേരും ഒന്നായിരിക്കണം.

ആധാറില്‍ നല്‍കിയ ഫോണ്‍ നമ്പര്‍ ആര്‍സിയിലും നല്‍കണം. നിലവില്‍ നേരത്തേ എടുത്ത ആധാര്‍ കാര്‍ഡിലും പേരിനൊപ്പം ഇനിഷ്യല്‍ ഇല്ലാത്ത പ്രശ്‌നമുണ്ട്. എന്നാല്‍ ആര്‍സിയില്‍ ഇനിഷ്യല്‍ ഉണ്ടാകും. ഈ വ്യത്യാസം ഉള്ളവര്‍ക്കു മോട്ടര്‍ വാഹന വകുപ്പിന്റെ സേവനം ലഭിക്കുന്നതിനു ഇനി തടസ്സം വരും.

ബാങ്ക് വായ്പയില്‍ വാങ്ങുന്ന വാഹനങ്ങള്‍ക്ക് തിരിച്ചടവു കഴിഞ്ഞാല്‍ ആര്‍സിയില്‍ നിന്നു ബാങ്ക് വായ്പ ഭാഗം ഒഴിവാക്കുന്നതിനും ഉടമവകാശം മാറ്റുന്നതിനുമൊന്നും ആധാര്‍, ആര്‍സി വിവരങ്ങള്‍ വ്യത്യസ്തമായാല്‍ പരിവാഹന്‍ സൈറ്റില്‍ ഫീസടയ്ക്കാന്‍ കഴിയില്ല. ഇത്തരക്കാര്‍ ആര്‍സിയിലെ വിവരങ്ങള്‍ മാറ്റുകയോ അതല്ലെങ്കില്‍ ആധാര്‍ കാര്‍ഡില്‍ ആര്‍സിയിലെപ്പോലെ പേരും ഫോണ്‍ നമ്പറും നല്‍കുകയോ വേണ്ടിവരും.10 ദിവസം മുന്‍പാണ് വാഹന റജിസ്‌ട്രേഷന്‍ (ആര്‍സി) രേഖയും ആധാറും കേന്ദ്ര സര്‍ക്കാര്‍ ലിങ്ക് ചെയ്തത്. പരിവാഹന്‍ സൈറ്റില്‍ ഫീസ് അടയ്ക്കാന്‍ ഓണ്‍ലൈന്‍ കേന്ദ്രങ്ങളില്‍ എത്തിയ പലര്‍ക്കും സൈറ്റില്‍ പ്രവേശിക്കാന്‍ കഴിയാതെയായി. ഇത്തരം വാഹന ഉടമകള്‍ മാറ്റം വരുത്തി ആര്‍ടിഒ അപ്രൂവല്‍ നേടിയാലേ ഇനി പരിവാഹന്‍ സൈറ്റില്‍ പണം അടയ്ക്കാന്‍ കഴിയൂ.

ഏതൊരു വാഹന ഉടമയ്ക്കും ഓണ്‍ലൈനില്‍ ആര്‍സിയും ആധാറും ലിങ്ക് ചെയ്യാന്‍ കഴിയും. പരിവാഹന്‍ സൈറ്റില്‍ ആര്‍സിയിലെ പേരും ഫോണ്‍ നമ്പറും തിരുത്താം. ശേഷം ഓണ്‍ലൈനില്‍ തന്നെ ആര്‍ടിഒ അപ്രൂവല്‍ ഓപ്ഷന്‍ എന്ന ബട്ടന്‍ ക്ലിക് ചെയ്ത് അപ്രൂവലിനു അയയ്ക്കണം. ആര്‍ടിഒ അപ്രൂവല്‍ ലഭിച്ചാല്‍ വിവിധ ഫീസുകള്‍ അടയ്ക്കാന്‍ കഴിയും. എന്നാല്‍ ഓണ്‍ലൈനില്‍ മാറ്റത്തിനു സര്‍ക്കാര്‍ ഫീസ് ഈടാക്കുന്നില്ല.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

റാപ്പര്‍ വേടനെതിരായ വിദ്വേഷ പ്രസംഗം; കേസരി മുഖ്യപത്രാധിപര്‍ എന്‍.ആര്‍ മധുവിനെതിരെ കേസ്

ആര്‍എസ്എസ് വാരികയായ കേസരി മുഖ്യപത്രാധിപര്‍ എന്‍.ആര്‍ മധുവിനെതിരെ കലാപാഹ്വാനത്തിനാണ് കേസ്

Published

on

റാപ്പര്‍ വേടനെതിരായ വിദ്വേഷ പ്രസംഗത്തില്‍ കേസരി മുഖ്യപത്രാധിപര്‍ എന്‍.ആര്‍ മധുവിനെതിരെ കേസ്. കിഴക്കേ കല്ലട സ്വദേശി വേലായുധന്റെ പരാതിയിലാണ്  ആര്‍എസ്എസ് വാരികയായ കേസരി മുഖ്യപത്രാധിപര്‍ എന്‍.ആര്‍ മധുവിനെതിരെ കലാപാഹ്വാനത്തിനാണ് കേസെടുത്തത്.

വേടന്റെ പാട്ടുകള്‍ ജാതി ഭീകരവാദം പ്രചരിപ്പിക്കുന്നവയാണ് എന്നായിരുന്നു മധുവിന്റെ വിദ്വേഷ പരാമര്‍ശം. കൊല്ലം കുണ്ടറയിലെ ക്ഷേത്ര പരിപാടിയിലായിരുന്നു പ്രസംഗം. വളര്‍ന്നുവരുന്ന തലമുറയിലേക്ക് വിഷം കുത്തിവെക്കുന്ന കലാഭാസമാണിത്. വേടന്റെ പിന്നില്‍ രാജ്യത്തിന്റെ വിഘടനം സ്വപ്‌നം കാണുന്ന സ്‌പോണ്‍സര്‍മാരുണ്ടെന്നും മധു ആരോപിച്ചിരുന്നു.

Continue Reading

kerala

തൃശൂരില്‍ തെരുവുനായ ആക്രമണം; 12 പേര്‍ക്ക് കടിയേറ്റു

ഇതിനുപിന്നലെ നായയെ ചത്ത നിലയില്‍ കണ്ടെത്തി.

Published

on

തൃശൂരില്‍ തെരുവുനായ ആക്രമണം. ചാലക്കുടി കുടപ്പുഴ ജനതാ റോഡ് പരിസരത്ത് 12 പേര്‍ക്കാണ് നായയുടെ കടിയേറ്റത്. ഇതിനുപിന്നലെ നായയെ ചത്ത നിലയില്‍ കണ്ടെത്തി. ചാലക്കുടി നഗരസഭയിലെ പതിനേഴാം വാര്‍ഡിലാണ് സംഭവം. നേരത്തെ ഇതേ വാര്‍ഡില്‍ രണ്ടാഴ്ച മുമ്പ് 7 പേര്‍ക്ക് തെരുവ് നായയുടെ കടിയേറ്റിരുന്നു.

മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് സംസ്ഥാനത്ത് ഈ വര്‍ഷം തെരുവുനായ ശല്യം അതിരൂക്ഷമെന്ന് കണക്കുകള്‍ പുറത്തുവന്നിരുന്നു. ഇതുവരെ ഒന്നരലക്ഷത്തിലധികം പേര്‍ തെരുവ് നായയുടെ കടിയേറ്റ് ചികിത്സ തേടി. കഴിഞ്ഞവര്‍ഷം 3,16,793 പേര്‍ക്ക് നായയുടെ കടിയേറ്റപ്പോള്‍ 26 പേര്‍ പേവിഷബാധയേറ്റ് മരിച്ചു.

Continue Reading

kerala

മുതലപ്പൊഴിയില്‍ സമരക്കാരും പൊലീസും തമ്മില്‍ സംഘര്‍ഷം

അസിസ്റ്റന്റ് എഞ്ചിനീയറടക്കം ഓഫീസിലുണ്ടായിരുന്ന മുഴുവന്‍ ആളുകളെയും പൊലീസ് സംരക്ഷണത്തില്‍ പുറത്തെത്തിച്ചു

Published

on

മുതലപ്പൊഴിയില്‍ സംഘര്‍ഷം തുടരുന്നു. സമരക്കാരും പൊലീസും തമ്മില്‍ ഉന്തും തള്ളുമായി. സമരക്കാരെ നീക്കാനുള്ള പൊലീസ് ശ്രമത്തിനിടെയാണ് സംഭവം. അസിസ്റ്റന്റ് എഞ്ചിനീയറടക്കം ഓഫീസിലുണ്ടായിരുന്ന മുഴുവന്‍ ആളുകളെയും പൊലീസ് സംരക്ഷണത്തില്‍ പുറത്തെത്തിച്ചു.

ജനല്‍ തകര്‍ത്ത കേസില്‍ പൊലീസ് അറസ്റ്റ് ചെയ്ത മുജീബിനെ വിട്ടുകിട്ടണമെന്ന ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുകയാണ് സമരക്കാര്‍. സ്ഥലത്ത് വീണ്ടും സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സമരക്കാരോട് പിരിഞ്ഞു പോകാന്‍ പൊലീസ് ആവശ്യപ്പെട്ടു. എന്നാല്‍ പിരിഞ്ഞു പോകാന്‍ സമരക്കാര്‍ തയാറായിട്ടില്ല. അതേസമയം, തീരദേശ റോഡിലൂടെയുള്ള ഗതാഗതം വീണ്ടും ആരംഭിച്ചു.

Continue Reading

Trending