Connect with us

Social

രാജ്യത്ത് ഫെയ്‌സ്ബുക്കും ഗൂഗിളും നിരോധിക്കുമോ?

ഗുരുതര ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും ഫെയ്‌സ്ബുക്ക്, വാട്‌സാപ്, ട്വിറ്റര്‍, ഗൂഗിള്‍, ഇന്‍സ്റ്റഗ്രാം തുടങ്ങിയ സമൂഹമാധ്യമങ്ങള്‍ക്ക് എന്തുകൊണ്ട് നിയന്ത്രണമില്ലെന്ന ചോദ്യത്തിന് വ്യക്തമായ മറുപടി ഇതുവരെ നല്‍കിയിട്ടില്ല

Published

on

കൊച്ചി: രാജ്യത്തിന്റെ വിവര സുരക്ഷയെ ബാധിക്കുമെന്നും നിരവധി പരാതികള്‍ ലഭിച്ചെന്നും ചൂണ്ടിക്കാണിച്ചാണു പബ്ജി ഉള്‍പ്പടെ 118 ആപ്പുകള്‍ കൂടി സര്‍ക്കാര്‍ നിരോധിച്ചത്. അതേസമയം ഗുരുതര ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും ഫെയ്‌സ്ബുക്ക്, വാട്‌സാപ്, ട്വിറ്റര്‍, ഗൂഗിള്‍, ഇന്‍സ്റ്റഗ്രാം തുടങ്ങിയ സമൂഹമാധ്യമങ്ങള്‍ക്ക് എന്തുകൊണ്ട് നിയന്ത്രണമില്ലെന്ന ചോദ്യത്തിന് വ്യക്തമായ മറുപടി ഇതുവരെ നല്‍കിയിട്ടില്ല.

ഈ ആപ്പുകള്‍ക്കെതിരെ ലഭിച്ച പരാതികള്‍ സംബന്ധിച്ച വിവരങ്ങള്‍ കേന്ദ്ര മന്ത്രാലയം പരിപാലിക്കുന്നില്ലെന്നാണ് വിവരാവകാശ പ്രകാരം നല്‍കിയ ചോദ്യത്തിന് മറുപടിയായി നല്‍കിയത്. കേന്ദ്ര ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയത്തിനു കീഴിലുള്ള സൈബര്‍ ലോ, സൈബര്‍ സെക്യൂരിറ്റിയുടെ സെന്‍ട്രല്‍ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫിസറുടേതാണ് മറുപടി എന്നതാണ് പ്രസക്തം. രാജ്യത്തെ ഡിജിറ്റല്‍, സൈബര്‍ മേഖലകളില്‍ ഉയരുന്ന സുരക്ഷാ പരാതികള്‍ക്കും പ്രശ്‌നങ്ങള്‍ക്കും പരിഹാരം കണ്ടെത്തുകയും ഇതു സംബന്ധിച്ച് നിയമ നിര്‍മാണത്തില്‍ വരെ മുഖ്യ പങ്കുവഹിക്കുകയും ചെയ്യുന്ന വിഭാഗത്തിന്റെ പക്കല്‍ ഇത്തരത്തില്‍ ഒരു വിവരങ്ങളും ഇല്ലെന്നത് വിചിത്രമാണ് എന്നാണ് വിലയിരുത്തല്‍. ഇതുവരെ രാജ്യത്ത് 224 ചൈനീസ് ആപ്പുകള്‍ നിരോധിച്ചിട്ടുണ്ട്.

വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ നടന്ന കലാപത്തിലും ബെംഗളൂരുവില്‍ നടന്ന ആക്രമണങ്ങള്‍ക്കും ഫെയ്‌സ്ബുക്ക്, വാട്‌സാപ് തുടങ്ങിയ സമൂഹമാധ്യമങ്ങളിലൂടെയുള്ള പ്രചാരണം കാരണമായിട്ടുണ്ടെന്ന തെളിവുകള്‍ പുറത്തു വന്നിട്ടും ഇവയ്‌ക്കെതിരെ ഇന്‍ഫര്‍മേഷന്‍ ആക്ട് 2000 പ്രകാരം നടപടി എടുത്തിട്ടില്ല.

ചൈനീസ് ആപ്പുകള്‍ നിരോധിച്ചത് ഇവയ്‌ക്കെതിരെ നിവധി പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് എന്ന് കേന്ദ്രം വിശദീകരിക്കുന്നുണ്ട്. നിരോധിക്കപ്പെട്ട ആപ്പുകള്‍ക്കെതിരെ ഇത്തരത്തിലുള്ള തെളിവുകളൊന്നും ഇതുവരെയും പുറത്തു വന്നിട്ടില്ല എന്നതും ശ്രദ്ധേയമാണ്. മാത്രമല്ല, ഫെയ്‌സ്ബുക്കിനെതിരെ നിരവധി ആരോപണങ്ങള്‍ പ്രതിപക്ഷത്തു നിന്നും ഇതിനകം ഉയര്‍ന്നിട്ടുണ്ട്.

ഓരോ പൗരന്റെയും വ്യക്തിഗത വിവരങ്ങളും സ്വകാര്യതയും സംരക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമെന്നു പറയുമ്പോള്‍ എന്തുകൊണ്ടാണ് ഏറ്റവും പ്രചാരത്തിലുള്ള ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം തുടങ്ങിയവയ്‌ക്കെതിരെ നിരവധി പരാതികള്‍ ഉയര്‍ന്നിട്ടും ഒരു നടപടി പോലും സ്വീകരിക്കാത്തത്? ഗൂഗിളും ഫെയ്‌സ്ബുക്കും എല്ലാം ലഭ്യമാകുന്ന വ്യക്തി വിവരങ്ങളും സെര്‍ച്ചുകളും വ്യവസായ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നെന്നും മറ്റ് വന്‍കിട കമ്പനികള്‍ക്ക് കൈമാറുന്നെന്നും ദീര്‍ഘകാലമായി പരാതി ഉയരുന്നുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Interviews

സംസ്ഥാനത്ത് സ്വർണവില വീണ്ടും സർവകാല റെക്കോഡിൽ

പവന് 400 രൂപ കൂടി 54,520 രൂപയും ഗ്രാമിന് 50 രൂപ കൂടി 6815 രൂപയുമാണ് ഇന്നത്തെ വില.

Published

on

സംസ്ഥാനത്ത് സ്വർണവില വീണ്ടും സർവകാല റെക്കോഡിൽ. പവന് 400 രൂപ കൂടി 54,520 രൂപയും ഗ്രാമിന് 50 രൂപ കൂടി 6815 രൂപയുമാണ് ഇന്നത്തെ വില. ഈ മാസം മാത്രം പവന് കൂടിയത് 3,640 രൂപ.

രാജ്യാന്തര വിപണിയിൽ സ്വർണവില ഔൺസിന് 2,400 ഡോളറിന് മുകളിലത്തിയതിന് ശേഷം നേരിയ ഇടിവ് രേഖപ്പെടുത്തി. മധ്യേഷ്യയിലെ രാഷ്ട്രീയ അനിശ്ചിതത്തിന്റെ പശ്ചാത്തലത്തിൽ സുരക്ഷിത ആസ്തികളിലേക്ക് നിക്ഷേപകർ തിരിഞ്ഞതാണ് വിലക്കയറ്റത്തിന് കാരണം. മാർച്ച്-ഏപ്രിൽ മാസങ്ങളിൽ സ്വർണത്തിന്റെ രാജ്യാന്തര വിലയിലുണ്ടായത് 26 ശതമാനം വർധനവാണ്.

Continue Reading

kerala

അനധികൃത വിലവർദ്ധന; ചിക്കൻവ്യാപാരികൾ സമരത്തിലേക്ക്

ഈ മാസം 23 മുതൽ അനിശ്ചിത കാലത്തേക്ക് കോഴിക്കടകൾ അടച്ചിട്ട് സമരം നടത്തുമെന്ന് ചിക്കൻ വ്യാപാരി സമിതി അറിയിച്ചു.

Published

on

അനധികൃതമായി കോഴി വില വർദ്ധിപ്പിച്ച കുത്തക ഫാം ഉടമകളുടെയും ഇടനിലക്കാരുടെയും നടപടിയിൽ പ്രതിഷേധിച്ച് ചിക്കൻ വ്യാപാരികൾ സമരത്തിലേക്ക്. ഈ മാസം 23 മുതൽ അനിശ്ചിത കാലത്തേക്ക് കോഴിക്കടകൾ അടച്ചിട്ട് സമരം നടത്തുമെന്ന് ചിക്കൻ വ്യാപാരി സമിതി അറിയിച്ചു. കടയടപ്പ് സമരത്തിന്റെ മുന്നോടിയായുള്ള സമര പ്രഖ്യാപന കൺവെൻഷൻ വ്യാപാരി വ്യവസായി സമിതി ജില്ലാ പ്രസിഡന്റ് സൂര്യ അബ്ദുൽ ഗഫൂർ ഉദ്ഘാടനം ചെയ്തു. വ്യാപാരി വ്യവസായി സമിതി ജില്ലാ സെക്രട്ടറി സന്തോഷ് സെബാസ്റ്റ്യൻ മുഖ്യപ്രഭാഷണം നടത്തി.

കോഴി കർഷകരും തമിഴ്നാട് കുത്തക കോഴി ഫാം അധികൃതരും ഒരു മാനണ്ഡവും പാലിക്കാതെ കോഴിയുടെ വില വർദ്ധിപ്പിക്കുകയാണ്. ഇക്കാര്യം അധികാരികളുടെ ശ്രദ്ധയിൽ പെടുത്തിയിട്ടും അനക്കമില്ല. തീവെട്ടിക്കൊള്ള നടത്തുന്ന ഫാം ഉടമകളുടെ വലയിലാണ് അധികാരികൾ. റംസാൻ ,ഈസ്റ്റർ , വിഷു കാലത്ത് പൊതുജനത്തെ കൊള്ളയടിച്ച് കൊഴുത്ത കോഴി മാഫിയ വില വർദ്ധിപ്പിക്കൽ തുടരുകയാണ്. കോഴിക്കോട് നഗരത്തിൽ ഒരുകിലോ ചിക്കന് 270 രൂപയാണ് വില.

ഈ പ്രവണത ഒരിക്കലും അംഗികരിക്കാനാകില്ലെന്ന് ചിക്കൻ വ്യാപാരി സമിതി കോഴിക്കോട് ജില്ലാ സെക്രട്ടറി മുസ്തഫ കിണശ്ശേരി പറഞ്ഞു. ചിക്കൻ വ്യാപാരി സമിതി ജില്ലാ പ്രസിഡന്റ് കെ.വി. റഷീദ് അദ്ധ്യക്ഷത വഹിച്ചു ആക്ടിംഗ് സെക്രട്ടറി ഫിറോസ് പൊക്കുന്ന്, ജില്ലാ ട്രഷറർ സി.കെ. അബ്ദുറഹിമാൻ, സംസ്ഥാന എക്സിക്യൂട്ടിവ് അംഗം മുനീർ പലശ്ശേരി മറ്റ് ജില്ലാ ഭാരവാഹികളായ സിയാദ്, ആബിദ് ,ഷാഫി, സലാം, സാദിക്ക് പാഷ, നസീർ, ലത്തിഫ് എന്നിവർ പങ്കെടുത്തു.

Continue Reading

kerala

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധന

ഒരു പവൻ സ്വർണത്തിന് വില 440 രൂപ വർധിച്ച് 53,640 രൂപയിലുമെത്തി.

Published

on

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധന. ഇന്ന് ഗ്രാമിന് 55 രൂപ വർധിച്ചു. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 6,705 രൂപയായി. ഒരു പവൻ സ്വർണത്തിന് വില 440 രൂപ വർധിച്ച് 53,640 രൂപയിലുമെത്തി.

ശനിയാഴ്ച അന്താരാഷ്ട്ര വില 80 ഡോളർ കുറവ് രേഖപ്പെടുത്തിരുന്നു. ഇറാൻ-ഇസ്രയേൽ യുദ്ധഭീതിയാണ് ഇപ്പോഴത്തെ വിലവർധനവിന് കാരണം. അന്താരാഷ്ട്ര സ്വർണ്ണവില 2356 ഡോളറിലായി. രൂപയുടെ വിനിമയ നിരക്ക് 83.43 ലാണ്.

ഏപ്രിൽ 12ന് സ്വർണവില റെക്കോർഡിട്ടിരുന്നു. ഗ്രാമിന് 6720 രൂപയായിരുന്നു അന്ന് സ്വർണത്തിന് വില. പവന് 53,760 രൂപയിലുമായിരുന്നു അന്ന് വ്യാപാരം നടന്നത്.

Continue Reading

Trending