Connect with us

india

കേരള മുസ്‌ലിം വെല്‍ഫെയര്‍ അസോസിയേഷന്‍ ഡല്‍ഹിയില്‍ ഇഫ്താര്‍ സംഗമം നടത്തി

പരിപാടിയില്‍ ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ പങ്കെടുത്തു

Published

on

കേരള മുസ്‌ലിം വെല്‍ഫെയര്‍ അസോസിയേഷന്‍ ഡല്‍ഹി മയൂര്‍ വിഹാറില്‍ ഇഫ്താര്‍ സൗഹൃദ സംഗമം നടത്തി. പരിപാടിയില്‍ ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ പങ്കെടുത്തു.

പുതിയ കാലത്ത് ഇത്തരം കൂട്ടായ്മകള്‍ക്ക് വലിയ അര്‍ത്ഥതലങ്ങളുണ്ടെന്നും പരസ്പരമുള്ള കൂടിയിരുത്തങ്ങളിലൂടെ മാത്രമേ ഐക്യവും, സ്‌നേഹവും വളര്‍ത്തിയെടുക്കുവാന്‍ സാധിക്കൂകയെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

അഡ്വ: ഹാരിസ് ബീരാന്റെ നേതൃത്വത്തില്‍ സ്തുത്യര്‍ഹമായ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുന്ന കെ.എം.ഡബ്ല്യൂ.എക്ക് എല്ലാ വിധ ഭാവുകങ്ങളും നേരുകയും ചെയ്തു അദ്ദേഹം. ചടങ്ങില്‍ സി.പി.ഐ.(എം) ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, മുഹമ്മദ് ഫൈസല്‍ എം. പി എന്നിവരും പങ്കെടുത്തു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

എക്‌സിലെ ബോട്ട് ശുദ്ധീകരണം; മോദിക്ക് 40 ലക്ഷം ഫേക്ക് ഫോളോവേഴ്‌സോ?

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ എക്സ് (പഴയ ട്വിറ്റര്‍) അക്കൗണ്ടിലെ ഫോളോവേഴ്സിന്റെ എണ്ണത്തില്‍ വന്‍ ഇടിവുണ്ടായതായി റിപ്പോര്‍ട്ട്.

Published

on

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ എക്സ് (പഴയ ട്വിറ്റര്‍) അക്കൗണ്ടിലെ ഫോളോവേഴ്സിന്റെ എണ്ണത്തില്‍ വന്‍ ഇടിവുണ്ടായതായി റിപ്പോര്‍ട്ട്. ഏകദേശം 40 ലക്ഷം ഫോളോവേഴ്സ് ഒറ്റയടിക്ക് കുറഞ്ഞുവെന്നാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പ്രമുഖ ഫാക്റ്റ് ചെക്കറും ആള്‍ട്ട് ന്യൂസ് സഹസ്ഥാപകനുമായ മുഹമ്മദ് സുബൈറാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പങ്കുവെച്ചത്.
എക്സ് പ്ലാറ്റ്ഫോമിലെ വ്യാജ അക്കൗണ്ടുകളെയും (ബോട്ടുകള്‍) സ്പാം അക്കൗണ്ടുകളെയും നീക്കം ചെയ്യുന്ന നടപടിയുടെ ഭാഗമായാണ് ഈ ഇടിവെന്നാണ് സൂചന. സുബൈര്‍ പങ്കുവെച്ച സ്‌ക്രീന്‍ഷോട്ടുകളില്‍, മോദിയുടെ ഫോളോവേഴ്സിന്റെ എണ്ണം 109 മില്യണില്‍ നിന്ന് 105 മില്യണായി കുറഞ്ഞതായി കാണിക്കുന്നു. ‘പ്രധാനമന്ത്രി മോദിക്ക് 4 മില്യണ്‍ (ബോട്ടുകള്‍) ഫോളോവേഴ്സിനെ നഷ്ടമായി’ എന്ന തലക്കെട്ടോടെയാണ് അദ്ദേഹം ഈ ചിത്രങ്ങള്‍ പങ്കുവെച്ചത്.
ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള എക്സ്, പ്ലാറ്റ്ഫോമിനെ ശുദ്ധീകരിക്കുന്നതിന്റെ ഭാഗമായി വ്യാജ അക്കൗണ്ടുകള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിച്ചു വരികയാണ്. ഇതാണ് പെട്ടെന്നുള്ള ഈ മാറ്റത്തിന് കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്.
2009 ജനുവരിയില്‍ എക്സില്‍ ചേര്‍ന്ന നരേന്ദ്ര മോദി, ലോകത്തില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്സുള്ള നേതാക്കളില്‍ ഒരാളാണ്. നിലവിലെ കണക്കുകള്‍ പ്രകാരം 105 മില്യണ്‍ ഫോളോവേഴ്സാണ് അദ്ദേഹത്തിനുള്ളത്. ഇലോണ്‍ മസ്‌ക് (229 മില്യണ്‍), ബരാക് ഒബാമ (130 മില്യണ്‍), ക്രിസ്റ്റ്യാനോ റൊണാള്‍ഡോ (115 മില്യണ്‍), ഡൊണാള്‍ഡ് ട്രംപ് (110 മില്യണ്‍) എന്നിവര്‍ക്ക് പിന്നിലായി ആഗോളതലത്തില്‍ ആദ്യ അഞ്ചില്‍ മോദിയുമുണ്ട്.
സുബൈറിന്റെ പോസ്റ്റ് പ്രത്യക്ഷപ്പെട്ടതോടെ അനുകൂലികളും പ്രതികൂലികളും തമ്മിലുള്ള വാക്‌പോര് എക്സില്‍ ശക്തമായി. ഫോളോവേഴ്സിന്റെ എണ്ണം കുറഞ്ഞാലും മോദിയുടെ ജനപ്രീതിയെ അത് ബാധിക്കില്ലെന്നും, അദ്ദേഹം അടുത്ത തെരഞ്ഞെടുപ്പിലും വിജയിക്കുമെന്നും അനുകൂലികള്‍ വാദിക്കുന്നു. ഓണ്‍ലൈന്‍ കണക്കുകളല്ല, മറിച്ച് ജനങ്ങളുടെ നേരിട്ടുള്ള പിന്തുണയാണ് പ്രധാനമന്ത്രിക്ക് ഉള്ളതെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
മറുവശത്ത്, എക്സ് ഉടമ മസ്‌ക് കൃത്യമായി ശുദ്ധീകരണം നടത്തിയാല്‍ മോദിയുടെ ഫോളോവേഴ്സില്‍ 50-80 മില്യണ്‍ വരെ കുറവുണ്ടാകുമെന്ന് വിമര്‍ശകര്‍ ആരോപിക്കുന്നു. മോദിയുടെ ഫോളോവേഴ്സില്‍ ഭൂരിഭാഗവും ‘ബോട്ടുകള്‍’ ആണെന്നാണ് ഇവരുടെ വാദം.
സ്പാം, ഓട്ടോമേറ്റഡ് അക്കൗണ്ടുകള്‍ക്കെതിരെ എക്സ് നടപടി ശക്തമാക്കിയതായി നവംബര്‍ അവസാനം ഇലോണ്‍ മസ്‌ക് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ മോദിയുടെ അക്കൗണ്ടിലുണ്ടായ മാറ്റത്തെക്കുറിച്ച് എക്സോ, പ്രധാനമന്ത്രിയുടെ ഓഫീസോ, ബിജെപിയോ ഇതുവരെയും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

Continue Reading

india

പ്രശസ്ത തമിഴ് സിനിമാ നിര്‍മാതാവ് എവിഎം ശരവണന്‍ അന്തരിച്ചു

മൃതദേഹം വൈകിട്ട് മൂന്നരവരെ എ.വി.എം സ്റ്റുഡിയോയില്‍ പൊതുദര്‍ശനത്തിന് വയ്ക്കും.

Published

on

പ്രശസ്ത തമിഴ് സിനിമാ നിര്‍മാതാവ് എവിഎം ശരവണന്‍ (86) അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ ചെന്നൈയിലായിരുന്നു അന്ത്യം. എ.വി.എം സ്റ്റുഡിയോ ഉടമയായിരുന്നു ഇദേഹം. എവിഎം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിരവധി ഹിറ്റ് സിനിമകള്‍ നിര്‍മിച്ചിട്ടുണ്ട്. മലയാളത്തില്‍ ടിവി പരമ്പരകളും ഒരുക്കിയിരുന്നു. മൃതദേഹം വൈകിട്ട് മൂന്നരവരെ എ.വി.എം സ്റ്റുഡിയോയില്‍ പൊതുദര്‍ശനത്തിന് വയ്ക്കും.

Continue Reading

india

150 സര്‍വീസുകള്‍ റദ്ദാക്കി, നിരവധി വിമാനങ്ങള്‍ വൈകി; അന്വേഷണം പ്രഖ്യാപിച്ച് ഡിജിസിഎ

സോഫ്റ്റ്‌വെയര്‍ അപ്‌ഡേഷനുമായി ബന്ധപ്പെട്ട് എയര്‍ ഇന്ത്യയും ഇന്നലെ സര്‍വീസുകള്‍ റദ്ദാക്കിയിരുന്നു.

Published

on

കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ഒട്ടേറെ വിമാന സര്‍വീസുകള്‍ റദ്ദാക്കിയതില്‍ അന്വേഷണം പ്രഖ്യാപിച്ച് ഡിജിസിഎ. ഇന്നലെ മാത്രം ഇന്‍ഡിഗോയുടെ 150 സര്‍വീസുകളാണ് റദ്ദ് ചെയ്തത്. നിരവധി വിമാനങ്ങള്‍ വൈകിയാണ് സര്‍വീസ് നടത്തിയത്. സോഫ്റ്റ്‌വെയര്‍ അപ്‌ഡേഷനുമായി ബന്ധപ്പെട്ട് എയര്‍ ഇന്ത്യയും ഇന്നലെ സര്‍വീസുകള്‍ റദ്ദാക്കിയിരുന്നു.

സാങ്കേതിക വിഷയങ്ങള്‍ കാരണമാണ് വിമാന സര്‍വീസുകള്‍ റദ്ദാക്കിയതെന്നാണ് കമ്പനികളുടെ വിശദീകരണം. എന്നാല്‍ ജീവനക്കാരുടെ കുറവ് കുറവാണ് സര്‍വീസുകളെ ബാധിച്ചെതെന്നും റിപ്പോര്‍ട്ടുകളുണ്ട്. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ഒട്ടേറെ വിമാനങ്ങള്‍ റദ്ദാക്കിയതിനു പിന്നാലെയാണ് ഡിജിസിഎയുടെ തീരുമാനം.

സാങ്കേതിക തകരാര്‍, ശൈത്യകാലവുമായി ബന്ധപ്പെട്ട ഷെഡ്യൂള്‍ മാറ്റങ്ങള്‍, പ്രതികൂല കാലാവസ്ഥ, യാത്രക്കാരുടെ തിരക്ക്, ഫ്‌ലൈറ്റ് പുതുക്കിയ ഡ്യൂട്ടി സമയ പരിധികള്‍ എന്നിവ ഉള്‍പ്പെടെ ഒട്ടേറെ അപ്രതീക്ഷിത കാരണങ്ങള്‍ വിമാനങ്ങള്‍ വൈകുന്നതിനു കാരണമായെന്നാണ് ഇന്‍ഡിഗോ അറിയിച്ചത്.

Continue Reading

Trending