Connect with us

gulf

യു.എ.ഇയില്‍ സ്വദേശികളെ നിയമിക്കാത്ത സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് പിഴ ഈടാക്കിത്തുടങ്ങി

യുഎഇയിലെ സ്വകാര്യ മേഖലയില്‍ സ്വദേശിവത്കരണ (എമിറേറ്റൈസേഷന്‍) ചട്ടം പാലിക്കുന്നതുമായി ബന്ധപ്പെട്ട മന്ത്രിതല പ്രമേയം മാനവ വിഭവ ശേഷി, സ്വദേശിവത്കരണ മന്ത്രാലയം നടപ്പാക്കാന്‍ തുടങ്ങി.

Published

on

ജലീല്‍ പട്ടാമ്പി
ദുബൈ

യുഎഇയിലെ സ്വകാര്യ മേഖലയില്‍ സ്വദേശിവത്കരണ (എമിറേറ്റൈസേഷന്‍) ചട്ടം പാലിക്കുന്നതുമായി ബന്ധപ്പെട്ട മന്ത്രിതല പ്രമേയം മാനവ വിഭവ ശേഷി, സ്വദേശിവത്കരണ മന്ത്രാലയം നടപ്പാക്കാന്‍ തുടങ്ങി. 2022ലെ എമിറേറ്റൈസേഷന്‍ ലക്ഷ്യം കൈവരിക്കുന്നതില്‍ പരാജയപ്പെടുന്ന സ്വകാര്യ മേഖലാ കമ്പനികള്‍ക്ക് ‘സാമ്പത്തിക സംഭാവനകള്‍’ അഥവാ പിഴകള്‍ ബാധകമാക്കിയതായും മന്ത്രാലയം അറിയിച്ചു.

2022 മുതല്‍ പ്രാബല്യത്തില്‍ വരുന്നതാണ് എമിറേറ്റൈസേഷന്‍ ചട്ടങ്ങള്‍. 50 ജീവനക്കാരുള്ള സ്വകാര്യ മേഖലാ സ്ഥാപനങ്ങളില്‍ വിദഗ്ധ തൊഴിലുകളുടെ എമിറേറ്റൈസേഷന്‍ നിലവാരം പ്രതിവര്‍ഷം 2 ശതമാനമായി ഉയര്‍ത്താനുള്ള മന്ത്രിസഭാ പ്രമേയം നടപ്പാക്കുന്നതിനനുസൃതമായാണിത്. 2026 അവസാനത്തോടെ സ്വദേശിവത്കരണ അനുപാതം 50 ജീവനക്കാരുള്ള കമ്പനികള്‍ക്ക് 10 ശതമാനം എന്ന തോതിലേക്ക് ഉയര്‍ത്തും. 2022ല്‍ നിയമിക്കാത്ത ഓരോ സ്വദേശിയുടെയും പേരില്‍ മ്രാസം 6,000 ദിര്‍ഹം എന്ന നിരക്കില്‍ കണക്കാക്കി മൊത്തം 72,000 ദിര്‍ഹം പിഴയായി ഈടാക്കും. സ്വകാര്യ മേഖലയിലെ എമിറേറ്റൈസേഷന്‍ നിരക്കുകള്‍ ഉയര്‍ത്താന്‍ ഫലപ്രദമായി സംഭാവന നല്‍കാനും കാബിനറ്റ് പ്രമേയം പാലിക്കാനും സ്ഥാപനങ്ങളോട് മന്ത്രാലയത്തിലെ എമിറേറ്റൈസേഷന്‍ കാര്യ അണ്ടര്‍ സെക്രട്ടറി സൈഫ് അല്‍ സുവൈദി ആവശ്യപ്പെട്ടു.

തൊഴില്‍ വിപണിയുടെ മത്സര ക്ഷമതയും ആകര്‍ഷണീയതയും വര്‍ധിപ്പിക്കാന്‍ ഇത് സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ലക്ഷ്യമിടുന്ന സുപ്രധാന സാമ്പത്തിക മേഖലകളുടെ വളര്‍ച്ചയില്‍ അഭൂതപൂര്‍വമായ കുതിച്ചുചാട്ടം നടത്തുന്നതില്‍ സ്വദേശി കേഡര്‍മാരുടെ കഴിവ് എമിറേറ്റൈസേഷന്‍ ചട്ടത്തില്‍ ഊന്നിപ്പറയുന്നു. എമിറേറ്റൈസേഷന്‍ ചട്ടം നടപ്പാക്കിയ സ്ഥാപനങ്ങളെ അല്‍ സുവൈദി പ്രശംസിച്ചു. സ്ഥാപനങ്ങള്‍ അവര്‍ക്കായി നിശ്ചയിച്ച ലക്ഷ്യം കൈവരിക്കും. ‘നഫീസ്’ എന്ന വിദഗ്ധ ജോലികളുടെ സ്‌പെഷ്യലൈസേഷന്‍ വേദി മുഖേന സ്വദേശി കേഡര്‍മാരുടെ കഴിവുകള്‍ പ്രയോജനപ്പെടുത്തും- അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

gulf

ഒമാനില്‍ അപകടം: ട്രക്കുകള്‍ കൂട്ടിയിടിച്ച് രണ്ട് ഏഷ്യന്‍ പൗരന്മാര്‍ മരിച്ചു, നിരവധി പേര്‍ക്ക് പരിക്ക്

സുല്‍ത്താന്‍ തുവൈനി ബിന്‍ സഈദ് റോഡിലെ ബിദ്ബിദ്-ഷര്‍ഖിയ പാലത്തിനടിയിലായിരുന്നു അപകടം

Published

on

മസ്‌കത്ത്: ഒമാനിലെ ഷര്‍ഖിയ ഗവര്‍ണറേറ്റിലെ ബിദിയയില്‍ നടന്ന ട്രക്ക് കൂട്ടിയിടിയില്‍ രണ്ട് ഏഷ്യന്‍ പൗരന്മാര്‍ ദുരുദേഹിതരായി. സുല്‍ത്താന്‍ തുവൈനി ബിന്‍ സഈദ് റോഡിലെ ബിദ്ബിദ്-ഷര്‍ഖിയ പാലത്തിനടിയിലായിരുന്നു അപകടം. നിസ്വ-മസ്‌കത്ത് റൂട്ടിലുണ്ടായ അപകടത്തില്‍ അതേ റോഡില്‍ സഞ്ചരിച്ചിരുന്ന അഞ്ച് വാഹനങ്ങള്‍ കൂടി തകര്‍ന്നു.

അപകടത്തെ തുടര്‍ന്ന് രണ്ട് ഏഷ്യന്‍ പൗരന്മാര്‍ മരിച്ചു, നിരവധി പേര്‍ക്ക് പരിക്കേറ്റതായും പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റിയതായും റോയല്‍ ഒമാന്‍ പൊലീസ് (ROP) അറിയിച്ചു. സ്ഥലത്തെ ഗതാഗതം അധികാരികള്‍ തിരിച്ചുവിട്ടിട്ടുണ്ട്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം തുടരുകയാണ്.

 

Continue Reading

gulf

ഒരുമാസത്തിനിടെ 1.39 കോടി പേര്‍ ഉംറ നിര്‍വഹിച്ചു: ഹജ്-ഉംറ മന്ത്രാലയം

ഇതില്‍ 17 ലക്ഷത്തിലേറെ പേര്‍ രാജ്യാന്തര തീര്‍ഥാടകരാണ്.

Published

on

മക്ക: കഴിഞ്ഞ ഒരുമാസത്തിനിടെ 1.39 കോടിയിലധികം വിശ്വാസികള്‍ ഉംറ നിര്‍വഹിച്ചതായി ഹജ്-ഉംറ മന്ത്രാലയം അറിയിച്ചു. ഇതില്‍ 17 ലക്ഷത്തിലേറെ പേര്‍ രാജ്യാന്തര തീര്‍ഥാടകരാണ്. ശേഷിക്കുന്നവര്‍ സൗദി സ്വദേശികളെയും സൗദിയില്‍ താമസിക്കുന്ന വിദേശികളെയും ഉള്‍പ്പെടുന്ന ആഭ്യന്തര തീര്‍ഥാടകര്‍. ഒരു വ്യക്തി ഒരിലധികം തവണ ഉംറ നിര്‍വഹിച്ചിട്ടുണ്ടെങ്കില്‍ അതും മൊത്തം കണക്കില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

Continue Reading

gulf

കളഞ്ഞുകിട്ടിയ പണം കൈമാറി; സമൂഹബോധം തെളിയിച്ച ബാലികക്ക് അഭിനന്ദനം

വഴിയില്‍ കണ്ടെത്തിയ പണം സുരക്ഷിതമായി കൈമാറുന്നതിനായി മൂത്ത സഹോദരിയുടെ സഹായം തേടിയ ഷൈമ എന്ന ബാലിക മുശരീഫ് പൊലീസ് സ്‌റ്റേഷനില്‍ തന്നെയാണ് പണം ഏല്‍പിച്ചത്.

Published

on

അജ്മാന്‍: പൊതുസ്ഥലത്ത് കളഞ്ഞുകിടന്ന പണം കണ്ടെത്തി പൊലീസിന് ഏല്‍പിച്ച ബാലികയെ അജ്മാന്‍ പൊലീസ് ആദരിച്ചു. വഴിയില്‍ കണ്ടെത്തിയ പണം സുരക്ഷിതമായി കൈമാറുന്നതിനായി മൂത്ത സഹോദരിയുടെ സഹായം തേടിയ ഷൈമ എന്ന ബാലിക മുശരീഫ് പൊലീസ് സ്‌റ്റേഷനില്‍ തന്നെയാണ് പണം ഏല്‍പിച്ചത്.

കുട്ടിയുടെ സത്യസന്ധതയും ഉത്തരവാദിത്വബോധവും പ്രശംസിച്ച് ബ്രിഗേഡിയര്‍ ജനറല്‍ അല്‍ മുഹൈരി അഭിനന്ദനം അറിയിച്ചു. പിതാവടക്കമുള്ള കുടുംബാംഗങ്ങളുടെ സാന്നിധ്യത്തില്‍ പൊലീസ് ഷൈമയ്ക്ക് അഭിനന്ദന സര്‍ട്ടിഫിക്കറ്റും സമ്മാനവും നല്‍കി. കുട്ടികളില്‍ മൂല്യബോധം വളര്‍ത്തുന്നതിനുള്ള കുടുംബത്തിന്റെ പങ്ക് പ്രശംസനീയമാണെന്നും, സമൂഹത്തിലെ പൊതുസ്വത്ത് സംരക്ഷണവും നഷ്ടപ്പെട്ട വസ്തുക്കള്‍ തിരികെ നല്‍കുന്ന സംസ്‌കാരവും പ്രോത്സാഹിപ്പിക്കുന്ന മാതൃകാപരമായ പെരുമാറ്റമാണിതെന്ന് അല്‍ മുഹൈരി പറഞ്ഞു.

Continue Reading

Trending