Connect with us

kerala

ഭൂമി തരം മാറ്റം: അപേക്ഷകള്‍ കാലതാമസം കൂടാതെ തീര്‍പ്പാക്കുമെന്ന് മന്ത്രി കെ. രാജന്‍

ദേശീയപാത, കരിപ്പൂര്‍ വിമാനത്താവള വികസനത്തനായുള്ള ഭൂമി ഏറ്റെടുക്കല്‍ നടപടികളിലും റവന്യു വകുപ്പ് മാതൃകാപരമായ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്. ഗ്രീന്‍ഫീല്‍ഡ് ഹൈവേയുടെ സ്ഥലമെടുപ്പിന്റെ നടപടിക്രമങ്ങള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്.

Published

on

മലപ്പുറം: ഭൂമി തരം മാറ്റുന്നതുമായി ബന്ധപ്പെട്ട അപേക്ഷകള്‍ കാലതാമസം കൂടാതെ തീര്‍പ്പാക്കുമെന്ന് റവന്യുവകുപ്പുമന്ത്രി കെ. രാജന്‍. ഭുമി തരംമാറ്റുന്നതിനായി ലഭിക്കുന്ന അപേക്ഷകള്‍ മുന്‍ഗണനാക്രമം നിശ്ചയിച്ചാണ് തീര്‍പ്പാക്കുന്നത്. നിയമപരമായി തടസ്സമില്ലാത്ത അപേക്ഷകളെല്ലാം കാലതാമസം കൂടാതെ തീര്‍പ്പാക്കുന്നുണ്ട്. 2022 ജനുവരി 31 വരെ ഓഫ്ലൈനായും ശേഷം ഓണ്‍ലൈനായുമാണ് തരംമാറ്റ അപേക്ഷകള്‍ സ്വീകരിക്കുന്നത്. ഇത്തരത്തില്‍ സംസ്ഥാനത്തെ വിവിധ റവന്യുഡിവിഷണല്‍ ഓഫീസുകളില്‍ 2,12,169 അപേക്ഷകളാണ് ഓഫ്ലൈനായി ലഭിച്ചത്. ഈ അപേക്ഷകളില്‍ റവന്യൂ വകുപ്പ് സ്വീകരിച്ച പ്രത്യേക നടപടിയുടെ ഫലമായി 96.41 ശതമാനവും തീര്‍പ്പാക്കിയിട്ടുണ്ട്. 7619 അപേക്ഷകള്‍ മാത്രമാണ് ഇനി ഓഫ്ലൈനായി തീര്‍പ്പാക്കാനുള്ളത്. 2,04,550 അപേക്ഷകള്‍ 2022 ഡിസംബര്‍ 31 നകം തീര്‍പ്പാക്കിയിട്ടുണ്ട്. ഭൂമി തരംമാറ്റുന്നതിനായി 1.92 ലക്ഷം ഓണ്‍ലൈന്‍ അപേക്ഷകളാണ് നിലവിലുള്ളത്. കൂടാതെ ഓരോ ദിവസവും ശരാശരി 500 അപേക്ഷകള്‍ പുതുതായി സമര്‍പ്പിക്കപ്പെടുന്നുമുണ്ട്. ആറ് മാസം കൊണ്ട് നിലവിലുള്ള അപേക്ഷകള്‍ പൂര്‍ണ്ണമായും തീര്‍പ്പാക്കാനാണ് ലക്ഷ്യമിടുന്നത്. മലപ്പുറം ജില്ലയില്‍ തിരൂര്‍, പെരിന്തല്‍മണ്ണ റവന്യൂ ഡിവിഷനകളിലായി 59 ക്ലര്‍ക്കുമാരെയും 21 സര്‍വ്വേയര്‍മാരെയും ഭൂമി തരംമാറ്റല്‍ ഫയലുകള്‍ തീര്‍പ്പാക്കാനായി പ്രത്യേകം നിയോഗിച്ചിട്ടുണ്ട്. ഇവര്‍ക്കായി 15 വാഹനങ്ങളും പ്രത്യേകം നല്‍കി. തിരൂരില്‍ കഴിഞ്ഞ രണ്ട് മാസം കൊണ്ട് 2300 തരംമാറ്റം അപേക്ഷകള്‍ തീര്‍പ്പാക്കിയിട്ടുണ്ട്. ഓഫ് ലൈന്‍ അപേക്ഷകളില്‍ 843 അപക്ഷകള്‍ മാത്രമാണ് ഇനി തീര്‍പ്പാക്കാനുള്ളത്. 7345 അപേക്ഷകള്‍ ഓണ്‍ലൈനായും ഉണ്ട്. ഈ മാസം 31 നകം ഓഫ്ലൈന്‍ അപേക്ഷകള്‍ തീര്‍പ്പാക്കാന്‍ സബ്കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 2022 ജൂണ്‍ മാസം വരെയുള്ള ഓണ്‍ലൈന്‍ അപേക്ഷകളില്‍ താഴെതട്ടില്‍ നിന്ന് റിപ്പോര്‍ട്ട് ശേഖരിക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
കോവിഡ് മഹാമാരിയുടെ തടസ്സങ്ങളുണ്ടായിട്ടു പോലും കഴിഞ്ഞ വര്‍ഷം 54,535 പട്ടയങ്ങളാണ് സംസ്ഥാനത്ത് വിതരണം ചെയ്തത്. പട്ടയവിതരണത്തില്‍ രണ്ടാം സ്ഥാനം മലപ്പുറം ജില്ലയ്ക്കായിരുന്നു. 8300 ലധികം പട്ടയങ്ങള്‍ കഴിഞ്ഞ വര്‍ഷം നല്‍കാനായി. സംസ്ഥാന സര്‍ക്കാറിന്റെ രണ്ടാം വാര്‍ഷികമാവുമ്പോഴേക്കും 10,000 പട്ടയങ്ങള്‍ കൂടി ജില്ലയില്‍ വിതരണം ചെയ്യും. പട്ടയവുമായി ബന്ധപ്പെട്ട ഫയലുകള്‍ തീര്‍പ്പാക്കാന്‍ ജില്ലയില്‍ പ്രത്യേക പാക്കേജ് തന്നെ തയ്യാറാക്കിയിട്ടുണ്ട്. പെരിന്തല്‍മണ്ണ റവന്യു ഡിവിഷനില്‍ വിവിധ പട്ടികവര്‍ഗ കോളനികളില്‍ താമസിക്കുന്ന 232 കുടുംബങ്ങളാണ് പട്ടയത്തിന് അപേക്ഷ നല്‍കിയിട്ടുള്ളത്. ഈ അപേക്ഷകളില്‍ 2 മാസത്തികം സര്‍വ്വേ പൂര്‍ത്തീകരിച്ചുിട്ടുണ്ട്.
നേരത്തെ വനാവകാശ നിയമപ്രകാരം ഭൂമി കൊടുക്കുകയും പ്രളയത്തില്‍ ആ ഭൂമി സമ്പൂര്‍ണ്ണമായും നഷ്ടപ്പെടുകയും ചെയ്ത ജില്ലയിലെ പട്ടിക വര്‍ഗ കോളനി നിവാസികള്‍ക്കായി പ്രത്യേക ഊരു കൂട്ടയോഗം നടത്തിയിട്ടുണ്ട്. ഈ യോഗത്തിന്റെ അടിസ്ഥാനത്തില്‍ സബ് കളക്ടര്‍ക്ക് പ്രത്യേകം അപേക്ഷ നല്‍കി ആ അപേക്ഷയുടെ പുറത്ത് കേന്ദ്ര സര്‍ക്കാറുമായി പ്രത്യേകം ചര്‍ച്ച നടത്തി പുതിയ നിയമഭേദഗതിക്കുള്ള ശ്രമം നടത്തി വരികയാണ്.

ദേശീയപാത, കരിപ്പൂര്‍ വിമാനത്താവള വികസനത്തനായുള്ള ഭൂമി ഏറ്റെടുക്കല്‍ നടപടികളിലും റവന്യു വകുപ്പ് മാതൃകാപരമായ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്. ഗ്രീന്‍ഫീല്‍ഡ് ഹൈവേയുടെ സ്ഥലമെടുപ്പിന്റെ നടപടിക്രമങ്ങള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്. എന്‍.എച്ച് 66 ന് ഭൂമി ഏറ്റെടുത്തപ്പോള്‍ പാലിച്ച അതേ നടപടിക്രമങ്ങള്‍ ഇവിടെയും പാലിച്ച് ഭൂവുടമകള്‍ക്ക് പരമാവധി നഷ്ടപരിഹാരം നല്‍കും. എന്‍.എച്ച് 66 ന് ഏറ്റെടുക്കാനുണ്ടായിരുന്ന 1162 ഹെക്ടര്‍ ഭൂമിയില്‍ 1070 ഹെക്ടര്‍ ഏറ്റെടുത്തു ദേശീയപാതാ അതോറിറ്റിക്ക് കൈമാറി. നഷ്ടപരിഹാരമായി 21,285 കോടി രൂപ ഭൂവുടമകള്‍ക്ക് വിതരണം ചെയ്യുകയും ചെയ്തു. കോടതി കേസുകളില്‍ പെട്ട 12 ഹെക്ടര്‍ ഭൂമി മാത്രമാണ് ഇനി ഏറ്റെടുക്കാനുള്ളത്. കേസ് തീരുന്ന മുറയ്ക്ക് അതും ഏറ്റെടുത്ത് കൈമാറും. കരിപ്പൂര്‍ വിമാനത്താവള വികസനത്തിനുള്ള 14.5 ഏക്കര്‍ ഭൂമി എത്രയും വേഗം ഏറ്റെടുത്ത് വിമാനത്താവള അതോറിറ്റിക്ക് കൈമാറാനുള്ള നടപടിക്രമങ്ങളുമായി മുന്നോട്ടു പോവുകയാണ്. സാമൂഹികാഘാത പഠനം നടത്താനായി സെന്റര്‍ ഫോര്‍ മാനേജ്മെന്റ് ഡവലപ്പ്മെന്റ് എന്ന ഏജന്‍സിക്ക് ടെണ്ടര്‍ നല്‍കിയിട്ടുണ്ട്. ഭൂമി തരം മാറ്റുന്നതുമായി ബന്ധപ്പെട്ട് ഏജന്റുമാരുടെ കടന്നു കയറ്റം അവസാനിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

 

kerala

സ്വര്‍ണവില വീണ്ടും താഴോട്ട്; ഇന്ന് പവന് 200 രൂപയുടെ ഇടിവ്

ഇറാന്‍- ഇസ്രാഈല്‍ സംഘര്‍ഷത്തില്‍ അയവ് വന്നത് അടക്കമുള്ള വിഷയങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്.

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. ഇന്ന് പവന് 200 രൂപ കുറഞ്ഞതോടെ 72,560 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. 25 രൂപ കുറഞ്ഞ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 9070 രൂപയായി. ഇന്നലെ രണ്ടു ഘട്ടങ്ങളിലായി 1080 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. ഇതോടെ സ്വര്‍ണവില 73,000ല്‍ താഴെയെത്തുകയായിരുന്നു. മൂന്ന് ദിവസത്തിനിടെ 1300 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്.

ഇറാന്‍- ഇസ്രാഈല്‍ സംഘര്‍ഷത്തില്‍ അയവ് വന്നത് അടക്കമുള്ള വിഷയങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്.

ജൂണ്‍ 13ന് ഏപ്രില്‍ 22ലെ റെക്കോര്‍ഡ് സ്വര്‍ണവില ഭേദിച്ചിരുന്നു. ഏപ്രില്‍ 22ന് രേഖപ്പെടുത്തിയ 74,320 രൂപ എന്ന റെക്കോര്‍ഡ് ആണ് തിരുത്തിയത്. തൊട്ടടുത്ത ദിവസവും വില വര്‍ധിച്ച് സ്വര്‍ണവില പുതിയ ഉയരം കുറിക്കുന്നതാണ് കണ്ടത്. 75,000 കടന്നും കുതിക്കുമെന്ന സൂചനയ്ക്കിടെ പിന്നിടുള്ള ദിവസങ്ങളില്‍ സ്വര്‍ണവില കുറയുന്ന കാഴ്ചയാണ് ദൃശ്യമായത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ ആളുകള്‍ ഒഴുകി എത്തിയതാണ് സ്വര്‍ണവില ഇപ്പോഴും ഉയര്‍ന്നു നില്‍ക്കാന്‍ കാരണമെന്ന് വിപണി വിദഗ്ധര്‍ പറയുന്നു.

Continue Reading

kerala

ആലപ്പുഴയില്‍ കാണാതായ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി

വീടിനു സമീപത്തെ തോട്ടിലാണ് മൃതദേഹം കണ്ടെത്തിയത്.

Published

on

ആലപ്പുഴയില്‍ കാണാതായ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. ബീച്ച് വാര്‍ഡില്‍ ചിറപറമ്പില്‍ സ്വദേശി മായ ആണ് മരിച്ചത്.

വീടിനു സമീപത്തെ തോട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. രണ്ടുദിവസം മുന്‍പാണ് യുവതിയെ കാണാതായത്.

മായയെ കാണാനില്ലെന്ന് ഭര്‍ത്താവ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. അന്വേഷണം നടക്കുന്നതിനിടെയാണ് ഇവര്‍ വാടകയ്ക്ക് താമസിക്കുന്ന ബീച്ച് വാര്‍ഡിലെ തൊട്ടപ്പുറത്തുള്ള തോട്ടില്‍ മൃതദേഹം പൊന്തിയ നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ദുരൂഹതയുണ്ടോ എന്ന കാര്യം വ്യക്തമല്ല. പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു. അതേ സമയം ചില മാനസിക പ്രശ്‌നങ്ങള്‍ മായക്കുണ്ടായിരുന്നതായി വീട്ടുകാര്‍ സാക്ഷ്യപ്പെടുത്തുന്നു. ഭര്‍ത്താവിനും കുട്ടികള്‍ക്കുമൊപ്പമാണ് മായ ബീച്ച് വാര്‍ഡില്‍ വാടകയ്ക്ക് താമസിക്കുന്നത്.

Continue Reading

kerala

ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ ക്രമക്കേട്; ജീവനക്കാരുടെ മുന്‍കൂര്‍ ജാമ്യ ഹരജിയില്‍ വിധി ഇന്ന്

Published

on

ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക ക്രമക്കേടില്‍ പ്രതികളായ മൂന്ന് വനിത ജീവനക്കാരുടെ മുന്‍കൂര്‍ ജാമ്യ ഹരജിയില്‍ കോടതി ഇന്ന് വിധി പറയും. തിരുവനന്തപുരം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ഹരജി പരിഗണിക്കുന്നത്.

ജീവനക്കാര്‍ തട്ടിപ്പ് നടത്തിയതായി തെളിയിക്കുന്ന വ്യക്തമായ രേഖകള്‍ ഉളളതായി ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു. ജീവനക്കാര്‍ അന്വേഷണവുമായി ഒരു ഘട്ടത്തിലും സഹകരിക്കുന്നില്ലെന്നും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നുമാണ് ക്രൈംബ്രാഞ്ചിന്റെ ആവശ്യം.

അതേസമയം ഭീഷണിപ്പെടുത്തി എട്ട് ലക്ഷം രൂപ വാങ്ങിയ ശേഷം കൃഷ്ണകുമാറും മകള്‍ ദിയയും ചേര്‍ന്ന് തട്ടിക്കൊണ്ട് പോയതായി ജീവനക്കാരും വാദിച്ചിരുന്നു. ഈ കേസില്‍ ദിയ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി ഇന്ന് വാദം കേള്‍ക്കും.

Continue Reading

Trending