Video Stories
ഐ.എസ്.എല്‍6: ഉദ്ഘാടനമത്സരം കൊച്ചിയില്‍, എതിരാളികള്‍ എ.ടി.കെ
കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ആറാം പതിപ്പിന്റെ ഉദ്ഘാടന മത്സരത്തിന് കൊച്ചി വേദിയാവും. ഒക്ടോബര്‍ 20ന് നടക്കുന്ന മത്സരത്തില്‍ എ.ടി.കെയാണ് എതിരാളികള്‍. വൈകിട്ട് 7.30നാണ് കിക്കോഫ്. കഴിഞ്ഞ സീസണിലും ഇരുടീമുകളും തമ്മിലായിരുന്നു ഉദ്ഘാടന മത്സരം. കൊല്‍ക്കത്തയായിരുന്നു വേദി. ഇത്തവണ ഉദ്ഘാടന മത്സരത്തിന് കൊച്ചി വേദിയൊരുക്കുമെന്ന് ചന്ദ്രിക നേരത്തെ റിപ്പോര്‍ട്ട്് ചെയ്തിരുന്നു. 2017ലും കൊച്ചി ഉദ്ഘാടന മത്സരത്തിന് വേദിയൊരുക്കിയിരുന്നു. മൂന്നാം സീസണില്‍ ഫൈനലിന് വേദിയൊരുക്കിയതും കൊച്ചി തന്നെ. 2020 ഫെബ്രുവരി 23 വരെ നീളുന്ന സീസണില്‍ പ്രാഥമിക തലത്തില്‍ ആകെ 90 മത്സരങ്ങളുണ്ടാവും. വാരാന്ത്യങ്ങളില്‍ കൂടുതല്‍ മത്സരങ്ങള്‍ ഉള്‍പ്പെടുത്തിയിരുന്ന കഴിഞ്ഞ തവണത്തെ രീതി ഇത്തവണ മാറ്റി. മിക്ക ദിവസങ്ങളിലും തുടര്‍ച്ചയായി മത്സരമുണ്ട്. വൈകിട്ട് 7.30നാണ് എല്ലാ മത്സരങ്ങളുടെയും കിക്കോഫ്. സെമിഫൈനല്‍, ഫൈനല്‍ മത്സരങ്ങളുടെ തീയതിയും വേദിയും പ്രഖ്യാപിച്ചിട്ടില്ല. കഴിഞ്ഞ സീസണില്‍ കളിച്ച പത്ത് ടീമുകളാണ് ഇത്തവണയും മത്സരിക്കുന്നത്. എഫ്.സി പൂനെ സിറ്റി പേര് മാറ്റി കളത്തിലിറങ്ങുമെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നെങ്കിലും ഔദ്യോഗിക ഫിക്സ്ചറില്‍ ആ മാറ്റമില്ല.
മികച്ച തയ്യാറെടുപ്പുകളാണ് പുതിയ സീസണിനായി കേരള ബ്ലാസ്റ്റേഴ്സ് നടത്തുന്നത്. അടിമുടി മാറ്റത്തോടെ ഇറങ്ങുന്ന ടീം യു.എ.ഇയിലാണ് പ്രീസീസണ് ടൂര്‍ നടത്തുന്നത്. ഇതിന് മുന്നോടിയായി ഈ മാസം 25ന് ടീം കൊച്ചിയില്‍ ഒത്തുചേരും. ഇതിന് ശേഷമായിരിക്കും യു.എ.ഇയിലേക്ക് പുറപ്പെടുക. നോര്‍ത്ത് ഈസ്റ്റ് മുന്‍ പരിശീലകന് എല്‍ക്കോ ഷട്ടോരിയാണ് ഇത്തവണ ബ്ലാസ്റ്റേഴ്സിനെ പരിശീലിപ്പിക്കുന്നത്. നെലോ വിന്‍ഗാദക്ക് പകരമായാണ് ഷറ്റോരിയുടെ നിയമനം. അസി.കോച്ചായിരുന്ന തോങ്ബോയ് സിങ്തോയെയും ടീം മാറ്റി. സി.ഇ.ഒ സ്ഥാനത്തും മാറ്റം വന്നു. സ്പാനിഷ് താരങ്ങളായ മരിയോ ആര്‍ക്വസ്, സെര്‍ജിയോ സിഡോഞ്ഞ, നൈജീരിയയുടെ ബെര്‍ത്തലോ ഒഗ്ബെച്ചെ, ഡച്ച് താരം ജിയാനി സുയിവര്ലൂണ്, സെനഗല്‍ മിഡ്ഫീല്‍ഡര്‍ മുസ്തഫ ഗിനിങ്, ബ്രസീല്‍ ഡിഫന്‍ഡര്‍ ജെറോ റോഡിഗ്രസ് എന്നിവര്‍ക്കൊപ്പം നിരവധി ഇന്ത്യന്‍ താരങ്ങളെയും ക്ലബ്ബ് ഇത്തവണ പുതുതായി ടീമിലെത്തിച്ചിട്ടുണ്ട്.
ബ്ലാസ്റ്റേഴ്സിന്റെ ഷെഡ്യൂള്‍ ഇങ്ങനെ.
ഹോം മത്സരങ്ങള്‍: ഒക്ടോബര്‍ 20എ.ടി.കെ, 24മുംബൈ, നവംബര്‍8ഡെല്‍ഹി ഡൈനാമോസ് എഫ്.സി, ഡിസംബര്‍1എഫ്.സി ഗോവ, 13ജംഷെഡ്പൂര്‍ എഫ്.സി, 28നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്.സി, ജനുവരി5എഫ്.സി പൂനെ സിറ്റി, ഫെബ്രുവരി1ചെന്നൈയിന് എഫ്.സി, 15ബെംഗളൂരു എഫ്.സി,
എവേ മത്സരങ്ങള്‍: നവംബര്‍2എഫ്.സി പൂനെ സിറ്റി, 23ബെംഗളൂരു എഫ്.സി, ഡിസംബര്‍5, മുംബൈ സിറ്റി എഫ്.സി, 20ചെന്നൈയിന് എഫ്.സി, ജനുവരി12എ.ടി.കെ, 19ജംഷഡ്പൂര്‍ എഫ്.സി, 25എഫ്.സി ഗോവ, ഫെബ്രുവരി9നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്.സി, 23ഡെല്‍ഹി ഡൈനാമോസ് എഫ്.സി.
Video Stories
ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു
പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.
News
എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്കി.
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.
Video Stories
കടം വാങ്ങിയ പൈസ കൊണ്ടെടുത്ത ലോട്ടറിക്ക് 11 കോടി സമ്മാനം; സുഹൃത്തിന് 1 കോടി നല്കി പച്ചക്കറി കച്ചവടക്കാരന്
ജയ്പൂര്‍ ജില്ലയിലെ കോട്പുടി പട്ടണത്തില്‍ നിന്നുള്ള 38 കാരനായ അമിത് സെഹ്റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്‍ സമ്മാനം നേടിയത്.
ജയ്പൂര്‍: ജീവിതം മുഴുവന്‍ മാറ്റിമറിച്ച ഭാഗ്യചിരിയിലൂടെ രാജസ്ഥാനിലെ പച്ചക്കറി കച്ചവടക്കാരന് കോടിപതിയായി. കടം വാങ്ങിയ പണത്തില്‍ വാങ്ങിയ ലോട്ടറി ടിക്കറ്റിനാണ് 11 കോടി രൂപയുടെ ജാക്ക്പോട്ട് അടിച്ചത്. അതിലെ ഒരു കോടി രൂപ സുഹൃത്തിന് നല്കി അമിത് സെഹ്റ മനുഷ്യസ്നേഹത്തിന്റെ മാതൃകയായി. ജയ്പൂര്‍ ജില്ലയിലെ കോട്പുടി പട്ടണത്തില്‍ നിന്നുള്ള 38 കാരനായ അമിത് സെഹ്റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്‍ സമ്മാനം നേടിയത്. റോഡരികില്‍ ചെറിയ വണ്ടിയില്‍ പച്ചക്കറികള്‍ വിറ്റ് ഉപജീവനം നടത്തുന്നയാളാണ് അദ്ദേഹം. ഒക്ടോബര്‍ 16-ന് സുഹൃത്ത് മുകേഷ് സെന്നിനൊപ്പം പഞ്ചാബിലേക്ക് പോയപ്പോള്‍ ബതിന്ഡയിലെ ചായക്കടക്കരികിലെ സ്റ്റാളില്‍ നിന്നാണ് രണ്ട് ലോട്ടറി ടിക്കറ്റുകള്‍ വാങ്ങിയത്. കയ്യില്‍ പണമില്ലാത്തതിനാല്‍ മുകേഷിനോട് 1000 രൂപ കടം വാങ്ങുകയായിരുന്നു. ഒക്ടോബര്‍ 31ന് രാത്രി 10 മണിക്ക് മുകേഷിന്റെ ഫോണ്‍ കോളിലൂടെയാണ് 11 കോടിയുടെ ജാക്ക്പോട്ട് അടിച്ചതറിയുന്നത്. രണ്ടാമത്തെ ടിക്കറ്റിനും 1000 രൂപ സമ്മാനമായി ലഭിച്ചു. ലോട്ടറി അടിച്ച വിവരം അറിഞ്ഞപ്പോള്‍ ആദ്യം ഓര്‍ത്തത് സുഹൃത്ത് മുകേഷിനെയായിരുന്നു. അദ്ദേഹത്തിന്റെ രണ്ട് പെണ്മക്കള്ക്ക് 50 ലക്ഷം രൂപ വീതം ആകെ ഒരു കോടി നല്‍കുമെന്ന് അമിത് പറഞ്ഞു. ‘ പഞ്ചാബിലേക്ക് വരാന്‍പോലും 8,000 രൂപ കടം വാങ്ങിയിരുന്നു. അത് ഇപ്പോള്‍ തിരിച്ചടക്കും. കോടിപതിയായെങ്കിലും ഞാന്‍ പഴയപോലെ കച്ചവടം തുടരും. ഭാര്യയുടെ ആഗ്രഹം പോലെ സ്ഥലം വാങ്ങി വീട് പണിയും ‘ എന്നതായിരുന്നു അമിതിന്റെ പ്രതികരണം. സാധാരണ മനുഷ്യന്റെ മനോഹരമായ പങ്കുവെക്കലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്.
-
india5 hours agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
GULF18 hours agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
News6 hours agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
india2 days agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
kerala2 days ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala2 days agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
kerala2 days agoസഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് അസോസിയേഷന് നേതാവിനെതിരെ കേസ്
-
kerala1 day agoബിഎല്‍ഒയുടെ മരണം; അനീഷ് ജീവനൊടുക്കിയത് സിപിഎം ഭീഷണിയെ തുടര്‍ന്ന്; രജിത് നാറാത്ത്

