Connect with us

kerala

വൈദ്യുതി നിരക്ക് വര്‍ധന; സംസ്ഥാന വ്യാപക പ്രതിഷേധത്തിന് കോണ്‍ഗ്രസ്

ജനവിരുദ്ധ സര്‍ക്കാര്‍ നടപടിക്കെതിരേ ശക്തമായ പ്രധിഷേധം കോണ്‍ഗ്രസ് നടത്തുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍

Published

on

വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചതില്‍ സംസ്ഥാന വ്യാപക പ്രതിഷേധത്തിന് ഒരുങ്ങി കോണ്‍ഗ്രസ്. മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ ഇന്ന് രാത്രിയില്‍ പന്തം കൊളുത്തി പ്രധിഷേധം നടത്തും. ജനവിരുദ്ധ സര്‍ക്കാര്‍ നടപടിക്കെതിരേ ശക്തമായ പ്രധിഷേധം കോണ്‍ഗ്രസ് നടത്തുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി പറഞ്ഞിരുന്നു.

വൈദ്യുതി നിരക്ക് വര്‍ധനവിനെതിരെ കോണ്‍ഗ്രസ് സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ഇന്നലെ രാത്രി പ്രതിഷേധ പ്രകടനങ്ങള്‍ നടത്തിയിരുന്നു. എറണാകുളം പാലാരിവട്ടത്തെ കെഎസ്ഇബി ഓഫീസിലേക്ക് ഇന്നലെ ജില്ലാ കോണ്‍ഗ്രസിന്റെ പന്തം കൊളുത്തി പ്രകടനം നടന്നു.

വൈദ്യുതി നിരക്ക് വര്‍ധനയുമായി ബന്ധപ്പെട്ട ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കിയിരുന്നു. യൂണിറ്റിന് 16 പൈസയാണ് വര്‍ധിപ്പിച്ചത്. ബിപിഎല്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ഉള്‍പ്പെടെ നിരക്ക് വര്‍ധന ബാധകമാണ്. 34 പൈസ വീതം യൂണിറ്റിന് വര്‍ധിപ്പിക്കണമെന്നായിരുന്നു കെഎസ്ഇബി ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ പത്ത് പൈസയുടേയും 20 പൈസയുടേയും ഇടയില്‍ വര്‍ധനവ് വരുത്തിയാല്‍ മതിയെന്നായിരുന്നു മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവരുടെ തീരുമാനം. അടുത്ത വര്‍ഷം യൂണിറ്റിന് 12 പൈസ വീതവും വര്‍ധിപ്പിക്കും.

kerala

മകനെ എയര്‍പോട്ടിലാക്കി വരുന്നതിനിടെ കാര്‍ ലോറിയിലിടിച്ച് പിതാവിന് ദാരുണാന്ത്യം

അപകടത്തില്‍ നാലുപേര്‍ക്ക് പരുക്ക്.

Published

on

മകനെ എയര്‍പോട്ടിലാക്കി വരുന്നതിനിടെ കാര്‍ ലോറിയിലിടിച്ച് പിതാവിന് ദാരുണാന്ത്യം. അപകടത്തില്‍ നാലുപേര്‍ക്ക് പരുക്ക്. തിരുവനന്തപുരം ബാലരാമപുരത്താണ് അപകടം നടന്നത്. ഇന്നലെ രാത്രി 12.30 മണിയോടെ തിരുവനന്തപുരത്ത് നിന്നും നെയ്യാറ്റിന്‍കര ഭാഗത്തേക്ക് പോകുകയായിരുന്ന കാര്‍ ലോറിയില്‍ ഇടിക്കുകയായിരുന്നു.

കാറിലുണ്ടായിരുന്ന മാരായമുട്ടം വിളയില്‍ വീട്ടില്‍ സ്റ്റാന്‍ലിനാണ് (65) മരിച്ചത്. നാലുപേര്‍ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരുക്കേറ്റ ഒരാള്‍ ഗുരുതരാവസ്ഥയിലാണ്. മകന്‍ സന്തോഷിനെ എയര്‍പോര്‍ട്ടില്‍ കൊണ്ടാക്കി തിരിച്ചു വരുന്നതിനിടെയായിരുന്നു അപകടം.

അപകടത്തില്‍ ആലീസ്, ജൂബിയ, അലന്‍, അനീഷ് എന്നിവര്‍ക്കാണ് പരുക്കേറ്റത്. സംഭവസ്ഥാലത്തെത്തിയ നാട്ടുകാരും പൊലീസും ചേര്‍ന്നാണ് പരുക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്.

 

Continue Reading

kerala

പൂത്തുറയില്‍ മീന്‍പിടിക്കാന്‍ കടലില്‍ പോയ മത്സ്യത്തൊഴിലാളിയെ കാണാതായി

കടക്കാവൂര്‍ തെക്കുംഭാഗം സ്വദേശി സിജു(42)വിനെയാണ് വര്‍ക്കല ഭാഗത്തു കടലില്‍ കാണാതായത്

Published

on

ചിറയിന്‍കീഴ്: പൂത്തുറ തീരത്തു നിന്നും മീന്‍പിടിക്കുന്നതിനായി കടലില്‍ പോയ മത്സ്യത്തൊഴിലാളിയെ കടലില്‍ കാണാതായി. കടക്കാവൂര്‍ തെക്കുംഭാഗം സ്വദേശി സിജു(42)വിനെയാണ് വര്‍ക്കല ഭാഗത്തു കടലില്‍ കാണാതായത്. വല വിരിക്കുന്നതിനിടെയായിരുന്നു അപകടം.

മുതലപ്പൊഴി അഴിമുഖം വഴി മീന്‍പിടിത്തത്തിനായി 32 തൊഴിലാളികളുമായി പോയ വള്ളത്തിലൊരാളാണ് സിജു. ചിറയിന്‍കീഴ് അരയത്തുരുത്തി സ്വദേശി വിബു സെബാസ്റ്റ്യന്റെ ഉടമസ്തയിലുള്ള വള്ളത്തിലാണ് പോയത്. ശനിയാഴ്ച പുലര്‍ച്ചെ 1:30-നാണ് സംഘം കടയിലേക്ക് പോയത്. അഞ്ചുതെങ്ങ് കോസ്റ്റല്‍ പോലീസും മറൈന്‍ എന്‍ഫോഴ്സ്മെന്റ്ഉം തിരച്ചില്‍ നടത്തിവരുന്നു.

Continue Reading

kerala

മകനെ തിരിച്ചറിയാത്ത തരത്തിലേക്ക് രൂപംമാറ്റി; ആരോപണവുമായി യൂട്യൂബര്‍ മണവാളന്റെ കുടുംബം

ജയില്‍ അധികൃതര്‍ ബലം പ്രയോഗിച്ചാണ് മകന്റെ മുടി മുറിച്ചുമാറ്റിയതെന്നും ബന്ധുക്കള്‍ പറയുന്നു.

Published

on

മകനെ കണ്ടാല്‍ തിരിച്ചറിയാന്‍ പറ്റാത്ത തരത്തിലേക്ക് മുടിയും താടിയും മുറിച്ച് രൂപമാറ്റം വരുത്തിയെന്ന് യൂട്യൂബര്‍ മണവാളന്റെ (മുഹമ്മദ് ഷഹീന്‍ ഷാ) കുടുംബം. ജയിലിലെ പ്രതികളെ കൊണ്ട് മകനെ മര്‍ദ്ദിക്കാന്‍ ശ്രമിച്ചെന്നും എന്നാല്‍ പ്രതികള്‍ സ്വമേധയാ പിന്മാറിയെന്നും കുടുംബം ആരോപിച്ചു. ജയില്‍ അധികൃതര്‍ ബലം പ്രയോഗിച്ചാണ് മകന്റെ മുടി മുറിച്ചുമാറ്റിയതെന്നും ഒരാള്‍ കഴുത്തിനു കുത്തിപ്പിടിച്ചും രണ്ടുപേര്‍ ശരീരത്തില്‍ ബലമായും പിടിച്ച് മുടിയും താടിയും മുറിച്ചതെന്നും ബന്ധുക്കള്‍ പറയുന്നു.

അതേസമയം തനിക്ക് സിനിമയില്‍ അഭിനയിക്കാനുണ്ടെന്നും കല്യാണം കഴിക്കാനുണ്ടെന്നും അതിനാല്‍ പ്രത്യേക അപേക്ഷ സമര്‍പ്പിക്കാന്‍ അവസരം നല്‍കണമെന്ന് മണവാളന്‍ ആവശ്യപ്പെട്ടെങ്കിലും ജീവനക്കാര്‍ സമ്മതിച്ചില്ലെന്നും പറയുന്നു. ഷഹീന്‍ ഷായെ ജയിലില്‍ എത്തിച്ച ദിവസം തന്നെ മുടി വെട്ടാന്‍ ആളെ കൊണ്ടുവന്നെങ്കിലും അയാള്‍ സ്വയം പിന്‍വാങ്ങി.

എന്നാല്‍ അടുത്തദിവസം സൂപ്രണ്ടിന്റെ നിര്‍ദ്ദേശപ്രകാരം എത്തി മുടിയും താടിയും മുറിച്ചുമാറ്റുകയായിരുന്നു. അതേസമയം ഡ്രിമ്മര്‍ തെറ്റിക്കയറിയതാണ് രൂപം തന്നെ മാറാന്‍ ഇടയാക്കാന്‍ കാരണമെന്ന വിചിത്രവാദമാണ് ജയില്‍ ഉദ്യോഗസ്ഥരുടെതെന്ന് കുടുംബം ആരോപിച്ചു.

ഭ്രാന്തനായി ചിത്രീകരിക്കുമെന്ന് ഭീഷണിപ്പെടുത്തിയതിന് പിന്നാലെ പൊലീസ് മകനെ മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചുവെന്നും കുടുംബം ആരോപിക്കുന്നു.

 

Continue Reading

Trending