Connect with us

india

‘ഇരുമേഖലയിലും വളരെ മോശം’; സഭയില്‍ കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി ശശി തരൂര്‍

ഇരു മേഖലകളിലെയും ഏറ്റവും മോശം അവസ്ഥ നമുക്കുണ്ട്. വൈറസിന്റെ വ്യാപനം പരിമിതപ്പെടുത്താനോ സമ്പദ്വ്യവസ്ഥയെ മുന്നോട്ട് നയിക്കാനോ നമ്മള്‍ക്ക് കഴിഞ്ഞിട്ടില്ല. നാല്‍പത്തിയൊന്നു വര്‍ഷത്തിനുള്ളില്‍ ഏറ്റവും വലിയ ഇടിവില്‍ ആദ്യമായി ജിഡിപി എത്തി. കോവിഡ് മഹാമാരിയുടെ ഏറ്റവും മോശം അവസ്ഥയുടെ പോസ്റ്റര്‍ കുട്ടിയായി ഇന്ത്യ മാറി, ശശി തരൂര്‍ പറഞ്ഞു.

Published

on

ന്യൂഡല്‍ഹി: കോവിഡ് മഹാമാരിയെ കൈകാര്യം ചെയ്യുന്നതില്‍ പൂര്‍ണ്ണമായി പരാജയപ്പെട്ട കേന്ദ്ര സര്‍ക്കാറിനെതിരെ പാര്‍ലമെന്റില്‍ രൂക്ഷ വിമര്‍ശനവുമായി ശശി തരൂര്‍ എംപി. കോവിഡ് -19 കൈകാര്യം ചെയ്യുന്നതിലും സമ്പദ്വ്യവസ്ഥ കൈകാര്യം ചെയ്യുന്നതിലും മോദി സര്‍ക്കാര്‍ വരുത്തിയ വീഴ്ചകള്‍ക്കെതരേയായാണ് കോണ്‍ഗ്രസ് എംപി ഞായറാഴ്ച ലോക്‌സഭയില്‍ ആഞ്ഞടിച്ചത്.

ലോകമെമ്പാടുമുള്ള മിക്ക രാജ്യങ്ങളും ഒന്നുകില്‍ തങ്ങളുടെ സമ്പദ്വ്യവസ്ഥയുടെ കരുതലില്‍ തങ്ങളുടെ രാജ്യത്തെ വൈറസില്‍ നിന്ന് രക്ഷിച്ചെടുത്തു അല്ലെങ്കില്‍ രോഗ വ്യാപനത്തിനിടയിവും സമ്പദ്വ്യവസ്ഥ തകരാതെ സൂക്ഷിക്കാന്‍ ശ്രമിച്ചു. എന്നാല്‍ മോദി സര്‍ക്കാര്‍ ഇരുമേഖലയേയും വളരെ മോശമായാണ് കൈകാര്യം ചെയ്തതെന്ന്, ശശി തരൂര്‍ പറഞ്ഞു.

ഇരു മേഖലകളിലെയും ഏറ്റവും മോശം അവസ്ഥ നമുക്കുണ്ട്. വൈറസിന്റെ വ്യാപനം പരിമിതപ്പെടുത്താനോ സമ്പദ്വ്യവസ്ഥയെ മുന്നോട്ട് നയിക്കാനോ നമ്മള്‍ക്ക് കഴിഞ്ഞിട്ടില്ല. നാല്‍പത്തിയൊന്നു വര്‍ഷത്തിനുള്ളില്‍ ഏറ്റവും വലിയ ഇടിവില്‍ ആദ്യമായി ജിഡിപി എത്തി. കോവിഡ് മഹാമാരിയുടെ ഏറ്റവും മോശം അവസ്ഥയുടെ പോസ്റ്റര്‍ കുട്ടി(poster child)യായി ഇന്ത്യ മാറി, ശശി തരൂര്‍ പറഞ്ഞു.

നമ്മുടെ തൊഴില്‍ പ്രതിസന്ധി വീണ്ടും മോശമായിത്തീര്‍ന്നിരിക്കുന്നു. ചെറുകിട, ഇടത്തരം ബിസിനസുകള്‍ തകര്‍ന്നു, വ്യാപാരം തകര്‍ന്നു, മുന്‍കൂട്ടി പ്രതീക്ഷിച്ചിരുന്ന എല്ലാ സാധ്യതകളും മരിച്ചിരിക്കുന്നു, കോവിഡ് -19 പാന്‍ഡെമിക്കിനെക്കുറിച്ചുള്ള ലോവര്‍ ഹൗസ് ചര്‍ച്ചയില്‍ തരൂര്‍ പറഞ്ഞു.

ഒരു മുന്നറിയിപ്പ് പോലുമില്ലാതെ പ്രധാനമന്ത്രി മോദി പ്രഖ്യാപിച്ച ലോക്ക്ഡൗണിന് എതിരേയും തരൂര്‍ കടുത്ത വിമര്‍ശനമുയര്‍ത്തി. 21 ദിവസത്തെ ലോക്ക്ഡൗണിന് മുമ്പ് സംസ്ഥാനങ്ങളുമായി ആലോചിച്ചിട്ടില്ലെന്ന് തിരുവനന്തപുരം എംപി പറഞ്ഞു.

‘മിക്ക വ്യക്തികള്‍ക്കും ഏതുവിധേനയും വീട്ടിലെത്താന്‍ സമയമുണ്ടായിരുന്നു ഒരു ഞായറാഴ്ചയെ 17 മണിക്കൂര്‍ ജനത കര്‍ഫ്യൂവിലൂടെ ലോക്ക് ചെയ്യുകയായിരുന്നു.
എന്നാല്‍, രാജ്യത്തിന്മേല്‍ താന്‍ അഴിച്ചുവിട്ട ദുരന്തത്തെ കുറുക്ഷേത്രയോടാണ് പ്രധാനമന്ത്രി തന്റെ നിയോജകമണ്ഡലത്തിലെ പ്രസംഗത്തില്‍ അഭിസംബോധന ചെയ്തത്. മഹാഭാരത വിജയത്തിന് 18 ദിവസം എടുത്തിട്ടുണ്ടെന്നും കോവിഡ് -19 കൈകാര്യം ചെയ്യാന്‍ 21 ദിവസമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ 180 ദിവസം കഴിഞ്ഞു, നമ്മുടെ രാജ്യത്തിലെ കോവിഡ് കണക്ക് ലോകത്ത് തന്നെ ഒന്നാം സ്ഥാനത്തേക്ക് പോകുകയാണ്. ദൈനംദിന കേസുകള്‍ ഒരു ലക്ഷത്തിലെത്തി. മറ്റേതൊരു രാജ്യത്തേക്കാളും രൂക്ഷമായ മാന്ദ്യത്തിലൂടെ ഇന്ത്യയുടെ സമ്പദ്വ്യവസ്ഥ തകര്‍ന്നിരിക്കുകയാണ്, ശശി തരൂര്‍ തുറന്നടിച്ചു.

‘മഹാമാരി ഇല്ലെന്ന് ഞങ്ങള്‍ പറയുന്നില്ല, എന്നാല്‍ ഒരു ഒരുക്കവുമില്ലായിരുന്നെന്നാണ് ഞങ്ങള്‍ പറയുന്നത്.’ എന്ന ഹിന്ദി കവിത കൂടി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

പോക്‌സോ കേസ്; ബിജെപി നേതാവ് ബി.എസ് യെദ്യൂരപ്പക്ക് സമന്‍സ് അയച്ച് പ്രത്യേക കോടതി

ഡിസംബര്‍ രണ്ടിന് കേസ് പരിഗണിക്കുമ്പോള്‍ പ്രതികള്‍ ഹാജരാവണമെന്നാണ് സമന്‍സ്.

Published

on

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ലൈംഗികാതിക്രമത്തിനിരയാക്കിയ കേസില്‍ കര്‍ണാടക മുന്‍മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബി.എസ് യെദ്യൂരപ്പക്ക് സമന്‍സ് അയച്ച് പ്രത്യേക കോടതി. ഡിസംബര്‍ രണ്ടിന് കേസ് പരിഗണിക്കുമ്പോള്‍ പ്രതികള്‍ ഹാജരാവണമെന്നാണ് സമന്‍സ്. കേസില്‍ യെദ്യൂരപ്പയെ കൂടാതെ അരുണ്‍ വൈ.എം, രുദ്രേഷ് മരുളസിദ്ധയ്യ, ജി. മാരിസ്വാമി എന്നിവരാണ് മറ്റ് പ്രതികള്‍.

ബംഗളൂരു സദാശിവനഗര്‍ പൊലീസാണ് അതിജീവിതയുടെ അമ്മ നല്‍കിയ പരാതിയില്‍ യെദ്യൂരപ്പയുടെ പേരില്‍ പോക്‌സോ വകുപ്പ് ചുമത്തി കേസെടുത്തത്. 17 വയസുള്ള തന്റെ മകളെ യെദ്യൂരപ്പ വീട്ടില്‍ വെച്ച് ലൈംഗികമായി ഉപദ്രവിച്ചു എന്നാണ് പെണ്‍കുട്ടിയുടെ അമ്മയുടെ പരാതി. അന്വേഷണം പിന്നീട് സര്‍ക്കാര്‍ സിഐഡിക്ക് കൈമാറി. കേസ് പരിഗണിക്കുന്ന ബംഗളൂരുവിലെ ജനപ്രതിനിധികളുടെ പ്രത്യേക കോടതി യെദ്യൂരപ്പയോട് ഹാജരാകാന്‍ ആവശ്യപ്പെട്ട് സമന്‍സ് അയച്ചത് ചോദ്യം ചെയ്ത് യെദ്യൂരപ്പ ഹൈക്കോടതിയെ സമീപിച്ചു. എന്നാല്‍, കേസ് റദ്ദാക്കണമെന്ന യെദ്യൂരപ്പയുടെ ആവശ്യം ഹൈക്കോടതി തള്ളിയിരുന്നു.

കേസില്‍ യെദ്യൂരപ്പ വിചാരണ നേരിടണമെന്നും ഹൈക്കോടതി വിധിച്ചിരുന്നു. കേസിന്റെ വിചാരണയില്‍ അത്യാവശ്യമല്ലെങ്കില്‍ നേരിട്ട് ഹാജരാകാന്‍ യെദ്യൂരപ്പയെ നിര്‍ബന്ധിക്കരുതെന്ന് കോടതി ഉത്തരവിട്ടു. ജസ്റ്റിസ് എം.ഐ അരുണിന്റെ സിംഗിള്‍ ബെഞ്ചിന്റെയായിരുന്നു വിധി. ഹൈക്കോടതി വിധിക്ക് പിന്നാലെ സ്‌പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ അശോക് നായിക് അതിവേഗ കോടതിയെ സമീപിക്കുകയായിരുന്നു.

Continue Reading

india

പഴയ വാഹനങ്ങള്‍ക്ക് ഫിറ്റ്‌നസ് ടെസ്റ്റ് ഫീസ് 10 ഇരട്ടി; കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമം പ്രാബല്യത്തില്‍

വാഹനങ്ങളുടെ പ്രായം 10-15 വര്‍ഷം, 15-20 വര്‍ഷം, 20 വര്‍ഷത്തിലധികം എന്നിങ്ങനെ മൂന്നു വിഭാഗങ്ങളായി തിരിച്ച് ഫീസ് വര്‍ധിപ്പിച്ചിട്ടുണ്ട്.

Published

on

ന്യൂഡല്‍ഹി: വാഹനങ്ങളുടെ ഫിറ്റ്‌നസ് ടെസ്റ്റിനുള്ള ഫീസ് വന്‍തോതില്‍ വര്‍ധിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍ സെന്‍ട്രല്‍ മോട്ടോര്‍ വെഹിക്കിള്‍സ് നിയമങ്ങളില്‍ ഭേദഗതി വരുത്തി. നിലവിലെ നിരക്കിനെക്കാള്‍ 10 ഇരട്ടി വരെ കൂടുതല്‍ ഫീസാണ് പുതിയ നിയമപ്രകാരം ഈടാക്കുക. ഇതോടൊപ്പം, ഫിറ്റ്‌നസ് ടെസ്റ്റ് നിര്‍ബന്ധമാകുന്ന പ്രായപരിധിയും 15 വര്‍ഷത്തില്‍ നിന്ന് 10 വര്‍ഷമായി കുറച്ചു. വാഹനങ്ങളുടെ പ്രായം 10-15 വര്‍ഷം, 15-20 വര്‍ഷം, 20 വര്‍ഷത്തിലധികം എന്നിങ്ങനെ മൂന്നു വിഭാഗങ്ങളായി തിരിച്ച് ഫീസ് വര്‍ധിപ്പിച്ചിട്ടുണ്ട്. വാഹനം പഴക്കമാകുന്നതനുസരിച്ച് ഉയര്‍ന്ന നിരക്കാണ് ഇനി ബാധകമാകുന്നത്.

20 വര്‍ഷത്തിലധികം പഴക്കമുള്ള ഹെവി കൊമേഴ്‌സ്യല്‍ വാഹനങ്ങള്‍ക്കാണ് ഏറ്റവും വലിയ വര്‍ധനവ്. ഇതുവരെ 2,500 രൂപയായിരുന്ന ഫിറ്റ്‌നസ് ടെസ്റ്റ് ഫീസ് ഇനി 25,000 രൂപ ആകും. ഇതേ പ്രായത്തിലുള്ള മിഡിയം കൊമേഴ്‌സ്യല്‍ വാഹനങ്ങള്‍ 1,800 രൂപയ്ക്ക് പകരം 20,000 രൂപ നല്‍കണം. ലൈറ്റ് മോട്ടോര്‍ വാഹനങ്ങള്‍ക്ക് 15,000 രൂപയും മൂന്ന് ചക്രവാഹനങ്ങള്‍ക്ക് 7,000 രൂപയും ഈടാക്കും. 20 വര്‍ഷം പഴക്കമുള്ള ടു വീലറുകളുടെ ഫീസ് 600 രൂപയില്‍ നിന്ന് 2,000 രൂപ ആയി ഉയര്‍ന്നു. പുതുക്കിയ റൂള്‍ 81 പ്രകാരം 15 വര്‍ഷത്തില്‍ താഴെ പഴക്കമുള്ള വാഹനങ്ങള്‍ക്കും ഫീസ് വര്‍ധിച്ചിട്ടുണ്ട്. മോട്ടോര്‍സൈക്കിളുകള്‍ക്കായി 400 രൂപ, LMV-കള്‍ക്കായി 600 രൂപ, മിഡിയം-ഹെവി കൊമേഴ്‌സ്യല്‍ വാഹനങ്ങള്‍ക്കായി 1,000 രൂപ എന്നിങ്ങനെയാണ് പുതിയ നിരക്ക്. റോഡുകളില്‍ നിന്ന് പഴയതും സുരക്ഷിതമല്ലാത്തതുമായ വാഹനങ്ങള്‍ നീക്കം ചെയ്യാനും വാഹന സ്‌ക്രാപ്പേജ് നയത്തെ പ്രോത്സാഹിപ്പിക്കാനുമാണ് ഈ ഫീസ് വര്‍ധനയെന്ന് സര്‍ക്കാര്‍ അറിയിച്ചു. ഉയര്‍ന്ന നിരക്ക് പഴക്കം ചെന്ന വാഹനങ്ങള്‍ ഉപയോഗിക്കുന്നത് ചെലവേറിയതാക്കിയതിനാല്‍, അവ മാറ്റി പുതിയ മോഡലുകള്‍ വാങ്ങാന്‍ ഉടമകള്‍ നിര്‍ബന്ധിതരാകുമെന്നും വിലയിരുത്തപ്പെടുന്നു.പുതിയ ഫീസ് രാജ്യത്തുടനീളം ഉടന്‍ പ്രാബല്യത്തില്‍ വന്നു.

Continue Reading

india

ആംബുലന്‍സിന് തീ പിടിച്ചു; പിഞ്ചുകുഞ്ഞും ഡോക്ടറും നേഴ്‌സുമടക്കം 4 മരണം

പരിക്കേറ്റ മൂന്ന് പേരെയും പൊള്ളലേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Published

on

ഗുജറാത്തിലെ മൊദാസയില്‍ ചികിത്സയ്ക്കായി യാത്ര ചെയ്യുകയായിരുന്ന സ്വകാര്യ ആശുപത്രിയുടെ ആംബുലന്‍സിന് തീപിടിച്ച് നവജാത ശിശുവും ഡോക്ടറും നഴ്‌സും ഉള്‍പ്പെടെ നാല് പേര്‍ ദാരുണമായി മരിച്ച സംഭവത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. സംഭവം പുലര്‍ച്ചെ 12:45ഓടെ മൊദാസ പട്ടണത്തില്‍ നിന്ന് ഒരു കിലോമീറ്റര്‍ മാറിയിടത്താണ് നടന്നത്. മഹിസാഗറിലെ ലുനാവാഡയില്‍ നിന്നെത്തിയ കുടുംബം ആദ്യമായി മൊദാസയിലേക്കാണ് കുഞ്ഞിനെ ചികിത്സയ്ക്കായി കൊണ്ടുവന്നത്. കുഞ്ഞിന്റെ നില വഷളായതിനെ തുടര്‍ന്ന് അഹമ്മദാബാദിലേക്ക് മാറ്റാന്‍ തീരുമാനിച്ചപ്പോള്‍, യാത്രാമധ്യേ ആംബുലന്‍സില്‍ തീപിടിത്തമുണ്ടായി. രോഗബാധിതനായ കുഞ്ഞിനെയും കുടുംബത്തെയും മാറ്റിക്കൊണ്ടുപോകുന്നതിനിടെയായിരുന്നു അപകടമെന്ന് ആരവല്ലി ജില്ലാ പൊലീസ് സൂപ്രണ്ട് മനോഹര്‍സിങ് ജഡേജ അറിയിച്ചു. തീപിടുത്തത്തിന്റെ കൃത്യമായ കാരണം ഫോറന്‍സിക് വിദഗ്ധരുടെ പരിശോധനയ്ക്ക് ശേഷം മാത്രമേ വ്യക്തമാകൂവെന്ന് എസ്.പി കൂട്ടിച്ചേര്‍ത്തു. പരിക്കേറ്റ മൂന്ന് പേരെയും പൊള്ളലേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Continue Reading

Trending