Connect with us

kerala

അട്ടപ്പാടിയില്‍ ശിശുമരണം; മന്ത്രിയുടെ നാടകം ഫലംകണ്ടില്ല, ഈ വര്‍ഷം മാത്രം 15 ഓളം മരണം

അട്ടപ്പാടിയില്‍ ആരോഗ്യമന്ത്രി വീണാജോര്‍ജ്ജിന്റെ നാടകമൊന്നും ഫലംകണ്ടില്ല, ശിശുമരണങ്ങള്‍ വീണ്ടും തുടര്‍ക്കഥയാകുന്നു. ഈ വര്‍ഷം മാത്രം 15 ഓളം കുഞ്ഞുങ്ങളാണ് പോഷകാഹാരക്കുറവുകാരണം മരണത്തിന് കീഴടങ്ങിയത്.

Published

on

മുഹമ്മദലി പാക്കുളം
പാലക്കാട്

അട്ടപ്പാടിയില്‍ ആരോഗ്യമന്ത്രി വീണാജോര്‍ജ്ജിന്റെ നാടകമൊന്നും ഫലംകണ്ടില്ല, ശിശുമരണങ്ങള്‍ വീണ്ടും തുടര്‍ക്കഥയാകുന്നു. ഈ വര്‍ഷം മാത്രം 15 ഓളം കുഞ്ഞുങ്ങളാണ് പോഷകാഹാരക്കുറവുകാരണം മരണത്തിന് കീഴടങ്ങിയത്. ഇന്നലെ പുതൂര്‍ സ്വര്‍ണഗദ്ദ ഊരിലെ ശാന്തി-ഷണ്‍മുഖം ദമ്പതികളുടെ മൂന്നുദിവസം പ്രായമുള്ള ആണ്‍കുഞ്ഞാണ് കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. കഴിഞ്ഞയാഴ്ച മുക്കാലി ആനവായ് ഊരിലെ സുന്ദരന്‍-സരോജിനി ദമ്പതികളുടെ കുഞ്ഞും പ്രസവത്തെ തുടര്‍ന്ന് മരിച്ചിരുന്നു. സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതികളൊന്നും നടപ്പാകാത്തതാണ് മരണങ്ങള്‍ വര്‍ധിക്കാന്‍ കാരണമായത്.

കഴിഞ്ഞവര്‍ഷം മരണനിരക്ക് ഗണ്യമായപ്പോള്‍ സര്‍ക്കാരിനെതിരെ പ്രതികരിച്ച നോഡല്‍ ഓഫീസര്‍ ഡോ.പ്രഭുദാസിനെ മന്ത്രി ഇടപെട്ട് സ്ഥലംമാറ്റിയിരുന്നു. അട്ടപ്പാടിയിലെ ഗുരുതരാവസ്ഥ ചൂണ്ടിക്കാണിച്ച് കൂടുതല്‍ ഫണ്ട് വേണമെന്ന് കത്ത് പുറത്തായതും സര്‍ക്കാരിന്റെ വീഴ്ചയും തുറന്നു പറഞ്ഞതോടെയാണ് ആദിവാസികളുടെ ജനകീയ ഡോക്ടറെ സ്ഥലം മാറ്റിയത്. യോഗമുണ്ടെന്ന് ഉദ്യോഗസ്ഥനെ തെറ്റിദ്ധരിപ്പിച്ച്് തിരുവനന്തപുരത്തേക്ക്് വിളിച്ചുവരുത്തി അട്ടപ്പാടിയില്‍ നാടകീയമായി മന്ത്രി സന്ദര്‍ശനം നടത്തിയിരുന്നു. പിന്നീട് ഡോക്ടര്‍ അഴിമതിനടത്തിയെന്നാരോപിച്ച് മന്ത്രി തന്നെ നേരിട്ട് അന്വേഷണത്തിനും ഉത്തരവിട്ടു. എന്നാല്‍ ഇതുവരെയും തെളിവുകളൊന്നും കണ്ടെത്താനായില്ല. പിന്നീടത് എല്‍.ഡി.എഫിലെ തന്നെ ഗ്രൂപ്പുവഴക്കിന് കാരണമായി.

ആദിവാസികളുടെ ഉന്നമനത്തിനായി 2016ന് ശേഷം അട്ടപ്പാടിക്കായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍വഴി ചിലവഴിച്ചത് 150 കോടി രൂപയാണ്. ആറുവര്‍ഷത്തിനിടെ മില്ലറ്റു ഗ്രാമം പദ്ധതിയുള്‍പ്പടെ 28 പദ്ധതികള്‍ പ്രഖ്യാപിച്ചെങ്കിലും ഒന്നുപോലും പൂര്‍ത്തിയാക്കാനായില്ല. ഇതിന് പുറമെ 2013 ല്‍ ശിശുമരണങ്ങള്‍ പെരുകിയപ്പോള്‍ യു.ഡി.എഫ് നടപ്പാക്കിയ പദ്ധതികളെല്ലാം സര്‍ക്കാര്‍ അട്ടിമറിച്ചു. വകുപ്പുകളുടെ ഏകോപനത്തിനായി പ്രവര്‍ത്തിച്ചിരുന്ന ഐ.എ.എസ് റാങ്കുള്ള നോഡല്‍ ഓഫീസറെ മാറ്റി. പദ്ധതികളുടെ പുരോഗതി വിലയിരുന്നതിനായി രൂപീകരിച്ച മോണിറ്ററിങ് കമ്മിറ്റി പിരിച്ചുവിട്ടു.

ഊരുകളിലെ ഗര്‍ഭിണികള്‍ക്ക് മൂന്നുമാസം മുതല്‍ 18 മാസം നല്‍കിയിരുന്ന 2000 രൂപയുടെ ജനനി ജന്മരക്ഷാ പദ്ധതി ഇല്ലാതാക്കി. 194 ഊരുകളിലായി നടപ്പാക്കിയ സാമൂഹ്യ അടുക്കളകള്‍ അടച്ചുപൂട്ടി. അഗളിയിലെ റിഹാബിലിറ്റേഷന്‍ സെന്ററും പ്രവര്‍ത്തനരഹിതമായി. പദ്ധതികളുടെ നടത്തിപ്പ് ആദിവാസികളെ ഏല്‍പ്പിക്കണമെന്ന ആവശ്യം പരിഗണിച്ചില്ല. പോഷകാഹാരക്കുറവ് പരിഹരിക്കാനായി നടപ്പാക്കിയ മില്ലറ്റു ഗ്രാമം പദ്ധതിക്കുവേണ്ടി ഏറ്റെടുത്ത 2000 ഏക്കര്‍ ഭൂമിയിപ്പോഴും തരിശായി കിടക്കുകയാണ്. സര്‍ക്കാരിന്റെ ഇത്തരം പിടിപ്പുകേടാണിപ്പോള്‍ ശിശുമരണങ്ങള്‍ പെരുകാന്‍ കാരണമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

കൂടാതെ ആദിവാസികള്‍ക്കായുള്ള കോട്ടത്തറ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ട്രൈബല്‍ ആശുപത്രിയെ സര്‍ക്കാര്‍ നോക്കുകുത്തിയാക്കി. സി.പി.എം നിയന്ത്രണത്തിലുള്ള പെരിന്തല്‍മണ്ണ സഹകരണ ആശുപത്രിയെ സഹായിക്കാനായി രോഗികളെ റഫര്‍ ചെയ്ത് 15ഓളം കോടി രൂപ അതിനായി ചിലവഴിച്ചു. മാസങ്ങള്‍ക്ക് മുമ്പ് ആശുപത്രിയിലെ കറന്റ്ബില്ലടക്കാത്തതിനാല്‍ ഫ്യൂസ് ഊരിയ സാഹചര്യം വരെയുണ്ടായി. നിലവില്‍ 55 ബെഡുള്ള ആശുപത്രിയില്‍ 100 ആക്കി ഉയര്‍ത്തിയെങ്കിലും അതിനുള്ള ജീവനക്കാരെയും നിയമിച്ചില്ല. ഇക്കാര്യം നിയമസഭയെ ബോധ്യപ്പെടുത്തിയ എന്‍.ഷംസുദ്ദീന്‍ എം.എല്‍.എയെ അധിക്ഷേപിക്കുന്ന നിലപാടാണ് മന്ത്രി സ്വീകരിച്ചത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

‘ഇടത് സ്ഥാനാര്‍ത്ഥിയുടെ വലിപ്പമൊക്കെ വോട്ടെണ്ണി കഴിയുമ്പോള്‍ അറിയാം’: പി.വി അന്‍വര്‍

Published

on

നിലമ്പൂർ: ഇടതു സ്ഥാനാർത്ഥി ശക്തനാണോ അല്ലയോ എന്ന് തിരഞ്ഞെടുപ്പ് കഴിയുമ്പോൾ അറിയാമെന്ന് പി.വി. അൻവർ. മത്സരത്തിന്റെ കടുപ്പവും സ്ഥാനാര്‍ഥിയുടെ വലുപ്പവും എൽ.ഡി.എഫ് രാഷ്ട്രീയത്തിന്റെ വലുപ്പവുമൊക്കെ 23ാം തിയതി വോട്ടെണ്ണുമ്പോഴാണ് അറിയുകയെന്നും അതുവരെ എല്ലാവരും സമന്‍മാരല്ലെ എന്നും പി.വി അന്‍വര്‍ ചോദിച്ചു.

താൻ ഉയർത്തിക്കൊണ്ടുവന്ന പിണറായി വിരുദ്ധവികാരം നാട്ടിൽ ഉണ്ട്. ജനങ്ങളുടെ മനസല്ലേ തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുന്നത്. ആ മനസ് എന്താണെന്നത് 23ാം തിയതി അറിയാം. ആ മനസ് ഞാന്‍ ഉയര്‍ത്തിക്കൊണ്ടുവന്ന പിണറായിസത്തിന് എതിരാണ്.

എം. സ്വരാജിന് മത്സരിക്കുന്നതിന് എന്താ കുഴപ്പം? എത്ര ശക്തിയുണ്ട് എന്ന് തിരഞ്ഞെടുപ്പ് കഴിയുമ്പോൾ അറിയാം. ഓരോ ദിവസത്തെയും മനുഷ്യനെ നിത്യജീവിതത്തിൽ ബാധിക്കുന്ന വിഷയങ്ങൾ തിരഞ്ഞെടുപ്പ് ദിവസം ആളുകളുടെ മനസിനെ സ്വാധീനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Continue Reading

Health

2 സാമ്പിളുകള്‍ നെഗറ്റീവ് ആയതോടെ സാങ്കേതികമായി രോഗി നിപ അണുബാധ വിമുക്തയായി: മന്ത്രി വീണാ ജോർജ്

രോഗിയെ വരും ദിവസങ്ങളിൽ തീവ്ര പരിചരണ വിഭാഗത്തിൽ നിന്നും മാറ്റാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു

Published

on

മലപ്പുറം ജില്ലയില്‍ വളാഞ്ചേരി മുനിസിപ്പാലിറ്റി ഏരിയയില്‍ കണ്ടെത്തിയ നിപ വൈറസ് ബാധിച്ച വ്യക്തിയുടെ 2 സാമ്പിളുകള്‍ നെഗറ്റീവ് ആയതോടെ സാങ്കേതികമായി രോഗി നിപ അണുബാധ വിമുക്തയായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഗുരുതര രോഗാവസ്ഥ തരണം ചെയ്തിട്ടില്ലെങ്കിലും രോഗിയുടെ ആരോഗ്യ സൂചകങ്ങള്‍ തുടര്‍ച്ചയായി മെച്ചപ്പെട്ടു കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ 12 ദിവസമായി രോഗി വെന്റിലേറ്ററിന്റെ സഹായം കൂടാതെയാണ് ശ്വാസോച്ഛ്വാസം ചെയ്യുന്നത്. ഇപ്പോള്‍ പൂര്‍ണമായും അന്തരീക്ഷവായുവാണ് ശ്വസിക്കുന്നത്, ഒരു ശ്വസന സഹായിയുടെ ആവശ്യമില്ല.

ഹൃദയമിടിപ്പ്, രക്തസമ്മര്‍ദ്ദം, ഓക്സിജന്‍ സാച്ചുറേഷന്‍ തുടങ്ങിയ അടിസ്ഥാന സൂചകങ്ങള്‍ എല്ലാം സാധാരണ നിലയിലാണ്. കരള്‍, വൃക്കകള്‍ തുടങ്ങിയ ആന്തരിക അവയവങ്ങളും സാധാരണ നിലയില്‍ പ്രവര്‍ത്തിക്കുന്നു. രോഗി ബോധത്തിലേക്ക് തിരിച്ചു വന്നിട്ടില്ലെങ്കിലും തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളും പതിയെ മെച്ചപ്പെടുന്നതായിട്ടാണ് കാണുന്നത്. ചിലപ്പോഴെങ്കിലും കണ്ണുകള്‍ ചലിപ്പിക്കുന്നുണ്ട്, രണ്ട് ദിവസമായി താടിയെല്ലുകള്‍ ചലിപ്പിക്കുകയും വേദനയോട് ചെറിയ രീതിയില്‍ പ്രതികരിച്ചു തുടങ്ങുകയും ചെയ്തിട്ടുണ്ട്. തുടര്‍ എംആര്‍ഐ പരിശോധനകളില്‍ അണുബാധ കാരണം തലച്ചോറില്‍ ഉണ്ടായ പരിക്കുകള്‍ ഭേദമായി വരുന്നതായി കാണുന്നുണ്ടെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.

കൂടുതല്‍ വ്യാപനമില്ലാതെ രോഗബാധ കെട്ടടങ്ങും എന്ന് കരുതുന്നു. ആദ്യ അണുബാധ കണ്ടെത്തിക്കഴിഞ്ഞ് ഒരു പൂര്‍ണമായ ഇന്‍കുബേഷന്‍ പീരീഡ് (ആദ്യ രോഗിയില്‍ നിന്നും മറ്റൊരാള്‍ക്ക് അണുബാധ ഉണ്ടായിട്ടുണ്ടെങ്കില്‍ അത് പ്രകടമാക്കാന്‍ എടുക്കുന്ന പരമാവധി സമയം) പിന്നിട്ടു കഴിഞ്ഞു. എങ്കിലും കോള്‍ സെന്ററും മറ്റ് സൗകര്യങ്ങളും കുറച്ച് നാള്‍ കൂടി തുടരേണ്ടി വരും.

Continue Reading

kerala

സംസ്ഥാനത്ത് വീണ്ടും മഴ മുന്നറിയിപ്പില്‍ മാറ്റം: 8 ജില്ലകളില്‍ റെഡ് അലര്‍ട്ട്

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചത്

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. ഇന്ന് എട്ട് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചത്. മറ്റു ജില്ലകളിൽ ഓറഞ്ച് അലേർട്ട് തുടരും.

നേരത്തെ ഇടുക്കി, കണ്ണൂർ, കാസർകോട് ജില്ലകളിലായിരുന്നു റെഡ് അലേർട്ട് പ്രഖ്യാപിച്ചിരുന്നത്. ബംഗാൾ ഉൾക്കടലിലെ അതിതീവ്ര ന്യൂനമർദം കരയിൽ പ്രവേശിച്ചതോടെ തെക്കൻ കേരളത്തിലും വ്യാപക മഴയാണ്.

കള്ളക്കടൽ പ്രതിഭാസമുള്ള തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ ജില്ലകളിലെ തീരങ്ങളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും അതീവ ജാഗ്രത പാലിക്കണമെന്ന് നിർദേശമുണ്ട്.

കേരള, ലക്ഷദ്വീപ്, കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിനുള്ള വിലക്ക് ജൂൺ രണ്ട് വരെ നീട്ടി. വിവിധ ജില്ലകളിലെ മലയോര മേഖലയിൽ മഴ കനത്ത നാശനഷ്ടം വിതച്ചു. കേരളത്തിൽ പ്രളയ സാധ്യത മുന്നറിയിപ്പിൽ കടുത്ത ജാഗ്രത നിർദേശമാണ് നൽകിയിരിക്കുന്നത്.

Continue Reading

Trending