Connect with us

Culture

ഇറാഖില്‍ മുഖ്ദത സദ്ര്‍ സഖ്യം അധികാരത്തിലേക്ക്

Published

on

ബഗ്ദാദ്: ഇറാഖ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ആദ്യ കണക്കുകൂട്ടലുകള്‍ തെറ്റിച്ച് മുഖ്ദത സദ്‌റിന്റെ നേതൃത്വത്തിലുള്ള ശിയാസഖ്യം അധികാരം ഉറപ്പിച്ചു. പകുതിയിലേറെ വോട്ടുകള്‍ എണ്ണിയപ്പോള്‍ പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബാദിയുടെ സഖ്യത്തിന് കനത്ത തിരിച്ചടി നേരിട്ടു. അബാദിയുടെ സഖ്യം മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതായി ഫലം വ്യക്തമാക്കുന്നു.

ഇറഖില്‍ നിന്നും ഐ.എസിനെ തുരത്തിയതിന് ശേഷം നടക്കുന്ന ആദ്യ പാര്‍ലമെന്ററി തെരഞ്ഞെടുപ്പിലാണ് സദ്‌റിന്റെ നേതൃത്വത്തിലുള്ള സെക്കുലര്‍ സഖ്യം വിജയത്തിലേക്ക് എത്തിയത്. ഇറാഖില്‍ ഇസ്്‌ലാമിക് സ്റ്റേറ്റ് (ഐ.എസ്) തീവ്രവാദികളുമായി പോരാടിയ ഇറാന്‍ പിന്തുണയുള്ള ശിയാ നേതാവായ ഹാദി അല്‍ അമീരിയുടെ ഫതഹ് സഖ്യമാണ് രണ്ടാം സ്ഥാനത്ത്. നിലവിലുള്ള അവസ്ഥ തുടരുകയാണെങ്കില്‍ സദ്‌റും സഖ്യകക്ഷികളും അധികാരത്തിലെത്തുമെന്ന് ഉറപ്പാണ്.

ഐ.എസില്‍നിന്ന് രാജ്യത്തെ മോചിപ്പിച്ചത് വോട്ടാക്കി തെരഞ്ഞെടുപ്പില്‍ മുതലെടുപ്പ് നടത്താമെന്ന അബാദിയുടെ പ്രതീക്ഷകള്‍ക്കാണിപ്പോള്‍ തിരിച്ചടി നേരിട്ടിരിക്കുന്നത്. അമേരിക്കന്‍ അധിനവേശ സേനക്കെതിരെ പോരാടിയിരുന്ന മുഖ്തത അല്‍ സദ്‌റിന്റെ ശക്തമായ തിരിച്ചുവരവിന് തെരഞ്ഞെടുപ്പ് സാക്ഷ്യംവഹിച്ചിരിക്കുകയാണ്. പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബാദിയുടെ നസ്റ് സഖ്യം മൂന്നാമതാണ്.

വോട്ടെടുപ്പ് നടന്ന 18 പ്രവിശ്യകളിലെ 16 സ്ഥലങ്ങളിലും വോട്ടെണ്ണി തീര്‍ന്നിട്ടുണ്ട്. 91 ശതമാനം വോട്ടെണ്ണലും കഴിയുമ്പോള്‍ ബഗ്ദാദും ഉള്‍പ്പെടെ ആറു പ്രവിശ്യകളിലും സദറിന്റെ സഖ്യമാണ് മുന്നേറിയത്. സദ്റിസ്റ്റുകളും ഇറാഖ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും ഇടതുസംഘടനകളും ഒന്നിച്ചാണ് (സൈറൂണ്‍ സഖ്യം) തെരഞ്ഞെടുപ്പിനെ നേരിട്ടത്. സഖ്യം 1.3 മില്ല്യണ്‍ വോട്ടുകളും 329ല്‍ 54 സീറ്റുകളും നേടിയതായാണ് റിപ്പോര്‍ട്ടുകള്‍. ഏറ്റവും കൂടുതല്‍ സീറ്റുകള്‍ ലഭിച്ചെങ്കിലും മറ്റുകക്ഷികളുടെ കൂടി പിന്തുണ ലഭിച്ചാല്‍ മാത്രമേ മുഖ്തദ അല്‍ സദ്റിന് പ്രധാനമന്ത്രി പദത്തിലെത്താന്‍ സാധിക്കുകയുള്ളൂ.

ഇറാഖില്‍ ഏറ്റവും കൂടുതല്‍ സ്വാധീനമുള്ള ശിയാ നേതാവാണ് സദ്ര്‍. 2003ല്‍ പ്രസിഡന്റ് സദ്ദാം ഹുസൈനെ അധികാരഭ്രഷ്ടനാക്കിയ അമേരിക്കന്‍ അധിനിവേശത്തിന് ശേഷമാണ് അദ്ദേഹം രാഷ്ട്രീയരംഗത്ത് തിളങ്ങിത്തുടങ്ങിയത്. അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള മെഹ്ദ് ആര്‍മി മിലീഷ്യ യു.എസ് സേനക്കെതിരെ വന്‍ പോരാട്ടം നടത്തി. എത്രയും വേഗം യു.എസ് സേന പിന്മാറണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. 2006നും 2007നുമിടക്ക് ഇറാഖില്‍ വിഭാഗീയ അക്രമങ്ങള്‍ അരങ്ങേറിയപ്പോള്‍ ആയിരക്കണക്കിന് സുന്നി മുസ്്‌ലിംകളെ കൊന്നൊടുക്കിയതില്‍ സദ്‌റിന്റെ മീലിഷ്യക്ക് പങ്കുള്ളതായി ആരോപണമുണ്ട്. മെഹ്ദി ആര്‍മിയെ ഇറാഖ് ഭരണകൂടം അടിച്ചമര്‍ത്തിയപ്പോള്‍ സദ്ര്‍ ഇറാനിലേക്ക് പലായനം ചെയ്തു. നൂരി അല്‍ മാലികി പ്രധാനമന്ത്രിയായതോടെ രാജ്യത്ത് തിരിച്ചെത്തി. കുറച്ചു വര്‍ഷങ്ങളായി ഇറാനില്‍നിന്ന് അകന്നുനില്‍ക്കുന്ന അദ്ദേഹം ഇറാഖ് ദേശീയവാദത്തിന്റെ വക്താവായി ജനങ്ങള്‍ക്കിടയില്‍ സ്വാധീനമുറപ്പിക്കുകയായിരുന്നു.

Film

മമ്മൂട്ടി-വിനായകന്‍ ചിത്രം ‘കളങ്കാവല്‍’: വിനായകന്‍ ചെയ്ത വേഷം ആദ്യം പൃഥ്വിരാജിനായി കരുതിയതെന്ന് സംവിധായകന്‍

ണ്ട് പ്രധാന കഥാപാത്രങ്ങളാണ് ചിത്രത്തില്‍ ഉള്ളത്, അവയില്‍ ഒന്നിന് പൃഥ്വിരാജ് അനുയോജ്യമെന്നാണ് ടീമിന് തോന്നിയത്. എന്നാല്‍ മമ്മൂട്ടിയുടെ ഡേറ്റ് ലഭിച്ച സമയത്ത് പൃഥ്വിരാജ് മറ്റ് സിനിമകളില്‍ തിരക്കിലായിരുന്നതിനാല്‍ ആ വേഷം നടന്‍ ചെയ്യാനായില്ല.

Published

on

മമ്മൂട്ടിയും വിനായകനും പ്രധാന വേഷങ്ങളില്‍ എത്തുന്ന ‘കളങ്കാവല്‍’യെ കുറിച്ച് സംവിധായകന്‍ ജിതിന്‍ കെ. ജോസ് രസകരമായ വിവരങ്ങള്‍ പങ്കുവെച്ചു. സംവിധായകന്റെ പറയുന്നതനുസരിച്ച്, ഇപ്പോള്‍ വിനായകന്‍ അവതരിപ്പിച്ചിരിക്കുന്ന കഥാപാത്രം ആദ്യം പൃഥ്വിരാജിനെക്കായിരുന്നാണ് പദ്ധതിയിട്ടിരുന്നത്. രണ്ട് പ്രധാന കഥാപാത്രങ്ങളാണ് ചിത്രത്തില്‍ ഉള്ളത്, അവയില്‍ ഒന്നിന് പൃഥ്വിരാജ് അനുയോജ്യമെന്നാണ് ടീമിന് തോന്നിയത്. എന്നാല്‍ മമ്മൂട്ടിയുടെ ഡേറ്റ് ലഭിച്ച സമയത്ത് പൃഥ്വിരാജ് മറ്റ് സിനിമകളില്‍ തിരക്കിലായിരുന്നതിനാല്‍ ആ വേഷം നടന്‍ ചെയ്യാനായില്ല. തുടര്‍ന്ന് മമ്മൂട്ടിയുടെ നിര്‍ദേശപ്രകാരം കഥാപാത്രം വിനായകനായി മാറി. വേഷനിര്‍ണ്ണയത്തിനെക്കുറിച്ചും സംവിധായകന്‍ പറഞ്ഞു. ഒരുകഥാപാത്രത്തിന് മമ്മൂട്ടി ഏറ്റവും അനുയോജ്യനാണെന്ന് തോന്നിയതിനാല്‍ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ വിവേക് ദാമോദരന്‍ വഴിയാണ് മമ്മൂട്ടിയെ സമീപിച്ചത്. ഇതിനകം തന്നെ തങ്ങള്‍ക്ക് മനസ്സിലുണ്ടായിരുന്നതുപോലെ തന്നെയാണ് പൃഥ്വിരാജും ആ വേഷം മമ്മൂക്ക ചെയ്യണം എന്ന് നിര്‍ദേശിച്ചതെന്നും അദ്ദേഹം വെളിപ്പെടുത്തി. ജിതിന്‍ കെ. ജോസ് പറഞ്ഞു പോലെ, വിനായകന്‍ അവതരിപ്പിച്ച വേഷം തന്നെയാണ് ആദ്യം പൃഥ്വിരാജിന് പരിഗണിച്ചത്. മമ്മൂട്ടി കമ്പനി നിര്‍മിച്ച ‘കളങ്കാവല്‍’ നവംബര്‍ 27ന് തീയേറ്ററുകളില്‍ റിലീസ് ചെയ്യും.

Continue Reading

india

‘വോട്ടര്‍പട്ടികയില്‍ നിന്ന് എങ്ങെനെ ആളുകളെ പുറത്താക്കാം എന്ന ലക്ഷ്യത്തോടെയാണ് sir കൊണ്ടുവന്നത്’: അഡ്വ. ഹാരിസ് ബീരാൻ എംപി

Published

on

സമഗ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തിനെതിരെ അഡ്വ. ഹാരിസ് ബീരാന്‍ എം.പി. കേരളത്തില്‍ ഇപ്പോള്‍ ഒരു മാസത്തിനുള്ളില്‍ മൂന്ന് തവണ ഒരു ബിഎല്‍ഒ വീടുകള്‍ കയറിയിറങ്ങണം. ഫോമുകള്‍ പൂരിപ്പിച്ച് വാങ്ങണം. അവര്‍ക്ക് ടാര്‍ഗറ്റുകള്‍ കൊടുത്തുകൊണ്ടിരിക്കുകയാണ്. ഇതൊരു മനുഷ്യത്വരഹിതമായ പ്രവൃത്തിയായിട്ടാണ് നാം കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. വോട്ടര്‍പട്ടികയില്‍ നിന്ന് എങ്ങെനെ ആളുകളെ പുറത്താക്കാം എന്ന ലക്ഷ്യത്തോടെയാണ് ഈ സമഗ്ര വോട്ടര്‍പട്ടിക പരിഷ്‌കരണമെന്ന് നാം ഭയപ്പെടേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

Continue Reading

Film

എസ് എസ് രാജമൗലി- മഹേഷ് ബാബു ചിത്രം വാരാണാസിയുടെ ബ്രഹ്മാണ്ഡ ട്രയ്ലർ പ്രേക്ഷകരിലേക്ക്

മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരൻ തുടങ്ങിയവർ കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ചിത്രം ശ്രീ ദുർഗ ആർട്ട്സ്,ഷോവിങ് ബിസിനസ് എന്നീ ബാനറുകളിൽ കെ എൽ നാരായണ, എസ് എസ് കർത്തികേയ എന്നിവർ നിർമ്മിക്കുന്നു.

Published

on

പ്രേക്ഷകർ ആകാംഷയോടെ കാത്തിരുന്ന എസ് എസ് രാജമൗലി മഹേഷ് ബാബു ചിത്രം വാരാണാസിയുടെ ബ്രഹ്മാണ്ഡ ട്രയ്ലർ റിലീസായി. ചിത്രത്തിൽ രുദ്ര എന്ന കഥാപാത്രമായി മഹേഷ് ബാബു എത്തുന്നു. ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയിൽ നടന്ന പ്രൗഢ ഗംഭീര ഇവെന്റിലാണ് ചിത്രത്തിന്റെ ട്രയ്ലർ റിലീസ് ചെയ്തത്. മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരൻ തുടങ്ങിയവർ കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ചിത്രം ശ്രീ ദുർഗ ആർട്ട്സ്,ഷോവിങ് ബിസിനസ് എന്നീ ബാനറുകളിൽ കെ എൽ നാരായണ, എസ് എസ് കർത്തികേയ എന്നിവർ നിർമ്മിക്കുന്നു. കീരവാണിയാണ് വാരണാസിയുടെ സംഗീത സംവിധാനം നിർവഹിക്കുന്നത്.
മണിക്കൂറുകൾക്കുള്ളിൽ അഞ്ചു മില്യണിൽപ്പരം കാഴ്ചക്കാരുമായി ട്രയ്ലർ ലോകവ്യാപകമായി ട്രെൻഡിങ്ങിൽ മുന്നിലാണ്.

പ്രേക്ഷകർക്ക് ദൃശ്യവിസ്മയം സമ്മാനിക്കുന്ന വാരാണസിയുടെ ട്രയ്ലർ റാമോജി ഫിലിം സിറ്റിയിൽ നടന്ന ഇവെന്റിൽ 130×100 ഫീറ്റിൽ പ്രത്യേകമായി സജ്ജീകരിച്ച സ്‌ക്രീനിലാണ് പ്രദർശിപ്പിച്ചത് . സിഇ 512-ലെ വാരാണസി കാണിച്ചുകൊണ്ടാണ് ട്രെയിലര്‍ തുടങ്ങുന്നത്. പിന്നീട് 2027-ല്‍ ഭൂമിയെ ലക്ഷ്യമാക്കി വരുന്ന ശാംഭവി എന്ന ഛിന്നഗ്രഹമാണ് കാണിക്കുന്നത്. തുടര്‍ന്നങ്ങോട്ട് അന്റാര്‍ട്ടിക്കയിലെ റോസ് ഐസ് ഷെല്‍ഫ്, ആഫ്രിക്കയിലെ അംബോസെലി വനം, ബിസിഇ 7200-ലെ ലങ്കാനഗരം, വാരാണസിയിലെ മണികര്‍ണികാ ഘട്ട് തുടങ്ങിയവയെല്ലാം വിസ്മയക്കാഴ്ചകളായി ട്രെയിലറില്‍ അനാവരണം ചെയ്യുന്നു.കൈയില്‍ ത്രിശൂലവുമേന്തി കാളയുടെ പുറത്തേറി വരുന്ന മഹേഷ് ബാബുവിന്റെ രുദ്ര എന്ന കഥാപാത്രം സ്‌ക്രീനിൽ അവസാനം എത്തിയപ്പോൾ വേദിയിലും മഹേഷ് ബാബു കാളയുടെ പുറത്തു എൻട്രി ചെയ്തപ്പോൾ അറുപത്തിനായിരത്തിൽപ്പരം കാഴ്ചക്കാർ നിറഞ്ഞ ഇവന്റിലെ സദസ്സ് ഹർഷാരവം കൊണ്ട് വേദിയെ ധന്യമാക്കി. ഐമാക്‌സിലാണ് ചിത്രം ഒരുങ്ങുന്നത് എന്നതിനാല്‍ തന്നെ തിയേറ്ററുകളില്‍ ഗംഭീരമായ കാഴ്ചാനുഭൂതി സമ്മാനിക്കുമെന്നുറപ്പാണ്.ബാഹുബലിയും ആർ ആർ ആറും ഒരുക്കിയ രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം വാരണാസി 2027ൽ തിയേറ്ററുകളിലേക്കെത്തും. പി ആർ ഓ ആൻഡ് മാർക്കറ്റിംഗ് സ്ട്രാറ്റജിസ്റ്റ് : പ്രതീഷ് ശേഖർ.

Continue Reading

Trending