Connect with us

Video Stories

ഇറാഖ് സേന മൊസൂളിലേക്ക്

Published

on

ബഗ്ദാദ്: ഇസ്്‌ലാമിക് സ്‌റ്റേറ്റ്(ഐ.എസ്) തീവ്രവാദികളുടെ സ്വയം പ്രഖ്യാപിത തലസ്ഥാനമായ മൊസൂള്‍ തിരിച്ചുപിടിക്കാന്‍ ഇറാഖ് ഭരണകൂടം സൈനിക നടപടി തുടങ്ങി. കുര്‍ദിഷ് പോരാളികളുടെയും സഖ്യസേനകളുടെയും സഹായത്തോടെയാണ് ഇറാഖ് സേന മൊസൂള്‍ ലക്ഷ്യമിട്ട് നീങ്ങുന്നത്. ടാങ്കുകളും കവചിത വാഹനങ്ങളും നഗരത്തോട് അടുത്തുകൊണ്ടിരിക്കുകയാണ്. കുര്‍ദിഷ് പോരാളികള്‍ മൊസൂളിനുനേരെ കനത്ത ഷെല്ലാക്രമണം തുടങ്ങിയിട്ടുണ്ട്. നഗരത്തിനു ചുറ്റുമുള്ള നിരവധി ഗ്രാമങ്ങള്‍ സൈന്യത്തിന്റെ അധീനതയില്‍ വന്നുകഴിഞ്ഞു.

അമേരിക്കയുടെ നേതൃത്വത്തിലുള്ള യു.എസ് സഖ്യസേന വ്യോമാക്രമണത്തിന് തയാറെടുത്തുകൊണ്ടിരിക്കുകയാണ്. ഏറെ സങ്കീര്‍ണമായ നടപടിക്കാണ് തുടക്കംകുറിച്ചിരിക്കുന്നതെന്ന് സൈനിക വൃത്തങ്ങള്‍ പറയുന്നു. വിജയത്തിന്റെ മണിക്കൂറാണ് വരാനിരിക്കുന്നതെന്ന് പ്രധാനമന്ത്രി ഹൈദല്‍ അല്‍ അബാദി രാഷ്ട്രത്തോടായി നടത്തിയ പ്രസംഗത്തില്‍ പ്രഖ്യാപിച്ചു. മൊസൂളിന്റെ മോചനത്തിന് എല്ലാവരും ഒറ്റക്കെട്ടായി പോരാടുമെന്ന് അദ്ദേഹം അറിയിച്ചു. 30,000 സര്‍ക്കാര്‍ അുകൂല സൈനികര്‍ നടപടിയില്‍ പങ്കെടുക്കുന്നുണ്ട്. സഹായികളായി സുന്നി, ശിയാ പോരാളികളും രംഗത്തുണ്ട്. അമേരിക്കന്‍ സ്‌പെഷ്യല്‍ ഓപ്പറേഷന്‍സ് ഉദ്യോഗസ്ഥരാണ് സൈനികര്‍ക്ക് ഉപദേശനിര്‍ദേശങ്ങള്‍ നല്‍കുന്നത്. നഗരത്തിന്റെ അതിര്‍ത്തിയില്‍ എണ്ണായിരത്തോളം തീവ്രവാദികളെ ഐ.എസ് അണിനിരത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

കനത്ത പോരാട്ടം ആസന്നമായിരിക്കെ നഗരത്തിലെ 15 ലക്ഷം സാധാരണക്കാരുടെ കാര്യത്തില്‍ ഐക്യരാഷ്ട്രസഭ ആശങ്കപ്രകടിപ്പിച്ചു. സാധാരണക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് യു.എന്‍ അണ്ടര്‍ സെക്രട്ടറി സ്റ്റെഫാന്‍ ഒബ്രിയന്‍ ഇറാഖ് ഭരണകൂടത്തോട് ആവശ്യപ്പെട്ടു. ആക്രമണം തുടങ്ങുന്നതോടെ കൂട്ടപലായനത്തിന് സാധ്യതയുള്ളതായി വാര്‍ത്താ ഏജന്‍സികള്‍ പറയുന്നു. എന്നാല്‍ ഐ.എസ് തീവ്രവാദികള്‍ തങ്ങളെ മനുഷ്യകവചമാക്കി ഉപയോഗിക്കുമോ എന്നും നഗരവാസികള്‍ക്ക് ഭയമുണ്ട്. ജനങ്ങള്‍ പുറത്തുപോകുന്നത് തീവ്രവാദികള്‍ കര്‍ശനമായി വിലക്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
നിനവേ പ്രവിശ്യയുടെ എണ്ണ സമ്പന്ന തലസ്ഥാനമായ മൊസൂള്‍ നഗരം 2014 ജൂണിലാണ് ഐ.എസ് പിടിച്ചടക്കിയത്. ഐ.എസിന്റെ ശക്തി ലോകം അറിഞ്ഞുതുടങ്ങിയതു തന്നെ ഇതോടെയാണ്. ഇറാഖിന്റെയും സിറിയയുടെയും ഏതാനും ഭാഗങ്ങള്‍ ചേര്‍ത്ത് ഐ.എസ് മേധാവി അബൂബകര്‍ അല്‍ ബഗ്ദാദി ‘ഖിലാഫത്ത്’ പ്രഖ്യാപനം നടത്തിയത് മൊസൂളില്‍ വെച്ചായിരുന്നു. പല ഘട്ടങ്ങളായാണ് മൊസൂളിനെ തിരിച്ചുപിടിക്കാന്‍ ഇറാഖ് സേന ശ്രമിക്കുന്നത്. ഐ.എസിന്റെ ശക്തികേന്ദ്രങ്ങളെ കരുതലോടെ മാത്രമേ സമീപിക്കൂ. അതോടൊപ്പം നഗത്തില്‍ കുടുങ്ങിയവര്‍ക്ക് സഹായമെത്തിക്കാനും ശ്രമിക്കും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Health

നിപ: 250 പേരെ കൂടി സമ്പർക്ക പട്ടികയിൽനിന്ന് ഒഴിവാക്കി

പുതുതായി ആരെയും സമ്പർക്ക പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല.

Published

on

കോഴിക്കോട് ജില്ലയിൽ നിപ സമ്പർക്ക പട്ടികയിൽനിന്ന് ഞായറാഴ്ച 250 പേരെ ഒഴിവാക്കി. ഇനി സമ്പർക്ക പട്ടികയിൽ ഉള്ളത് 267 പേർ. പുതുതായി ആരെയും സമ്പർക്ക പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല. ഇതുവരെ 1021 പേരെ സമ്പർക്ക പട്ടികയിൽനിന്ന് ഒഴിവാക്കി.

Continue Reading

Home

സിമന്റിന് വില കൂടുന്നു

നിര്‍മാണങ്ങള്‍ക്കു വേണ്ട പ്രധാന ഘടകമായ സിമന്റ് നിര്‍മിക്കാന്‍ ആവശ്യമായ അസംസ്‌കൃത വസ്തുക്കളുടെ വില വര്‍ധിച്ചതാണ് വില ഉയര്‍ത്താന്‍ കാരണം

Published

on

സംസ്ഥാനത്ത് സിമന്റ് വില ഒക്ടോബര്‍ മുതല്‍ ചാക്കിന് 50 രൂപയോളം ഉയര്‍ത്തും. നിലവില്‍ കയറ്റുകൂലിയും ഇറക്കുകൂലിയും ഉള്‍പ്പെടെ ബ്രാന്‍ഡഡ് സിമന്റുകള്‍ 400-410 രൂപയ്ക്കും മറ്റുള്ളവ 360-370 രൂപയ്ക്കുമാണ് വില്‍ക്കുന്നത്.

സിമന്റിന്റെ ലഭ്യത അനുസരിച്ച് ചില സ്ഥലങ്ങളില്‍ വിലവ്യത്യാസം വരും. സിമന്റ് വില ഉയരുന്നതോടെ സംസ്ഥാനത്തെ നിര്‍മാണ മേഖല വീണ്ടും പ്രതിസന്ധിയിലേക്ക് നീങ്ങും.

നിര്‍മാണങ്ങള്‍ക്കു വേണ്ട പ്രധാന ഘടകമായ സിമന്റ് നിര്‍മിക്കാന്‍ ആവശ്യമായ അസംസ്‌കൃത വസ്തുക്കളുടെ വില വര്‍ധിച്ചതാണ് വില ഉയര്‍ത്താന്‍ കാരണം. ബിസിനസ് കുറഞ്ഞുനില്‍ക്കുന്നതുമൂലമുള്ള പ്രതിസന്ധിക്കിടയില്‍ സിമന്റ് വില കൂടി ഉയര്‍ത്തിയാല്‍ പിടിച്ചുനില്‍ക്കാന്‍ കഴിയില്ലെന്നാണ് കെട്ടിട നിര്‍മാതാക്കള്‍ പറയുന്നത്. വില ഉയരുന്നതോടെ കരാര്‍ അടിസ്ഥാനമാക്കിയുള്ള പ്രവൃത്തി ചെയ്യുന്നവര്‍ക്കടക്കം ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടാകുക.

അതേസമയം കഴിഞ്ഞ ഒരു വര്‍ഷത്തോളമായി സിമന്റ് വിലയില്‍ കാര്യമായ വര്‍ധന ഉണ്ടായിട്ടില്ലെന്നാണ് നിര്‍മാതാക്കള്‍ പറയുന്നത്. ഉത്പാദനച്ചെലവ് ഉയര്‍ന്നതും തൊഴിലാളികളുടെ വേതനവുമെല്ലാം കണക്കിലെടുക്കുമ്പോള്‍ വില കൂട്ടാതെ വിപണിയില്‍ പിടിച്ചുനില്‍ക്കാന്‍ സാധിക്കില്ലെന്ന് നിര്‍മാതാക്കള്‍ അറിയിച്ചു.

നിര്‍മാണച്ചെലവ് ഉയരും

സിമന്റ് വില വര്‍ധിക്കുന്നതോടെ നിര്‍മാണച്ചെലവ് ഗണ്യമായി വര്‍ധിക്കും. കേരളത്തില്‍ നിലവില്‍ നിര്‍മാണ മേഖല മന്ദഗതിയിലാണ്. മഴസീസണ്‍ കഴിയുന്നതോടെ നിര്‍മാണ മേഖല ഉണരും.

എന്നാല്‍, സീസണിനു മുന്‍പ് ഇത്തരത്തില്‍ വില വര്‍ധിപ്പിക്കുന്നത് സാധാരണക്കാരെയടക്കം കാര്യമായി ബാധിക്കും. അതേസമയം, വിലവര്‍ധന ഇന്ത്യ മുഴുവനായുണ്ടോ എന്നതിനെ കുറിച്ച് വ്യക്തത വന്നിട്ടില്ലെന്ന് ബില്‍ഡര്‍മാരുടെ സംഘടനയായ ക്രെഡായ് അറിയിച്ചു.

Continue Reading

Video Stories

കാലിക്കറ്റ് പ്രസ് ക്ലബ്ബിന്റെ തെരുവത്ത് രാമന്‍ അവാര്‍ഡ് ചന്ദ്രിക സബ് എഡിറ്റര്‍ കെ. പി. ഹാരിസിന്

ദിനപത്രങ്ങളിലെ മികച്ച ഒന്നാം പേജ് രൂപകല്പനക്ക് കാലിക്കറ്റ് പ്രസ് ക്ലബ്ബ് ഏര്‍പ്പെടുത്തിയ 2022ലെ തെരുവത്ത് രാമന്‍ പുരസ്‌കാരത്തിന് ചന്ദ്രിക സബ് എഡിറ്റര്‍ കെ പി. ഹാരിസ് (ഹാരിസ് മടവൂര്‍) അര്‍ഹനായി.

Published

on

കോഴിക്കോട്: ദിനപത്രങ്ങളിലെ മികച്ച ഒന്നാം പേജ് രൂപകല്പനക്ക് കാലിക്കറ്റ് പ്രസ് ക്ലബ്ബ് ഏര്‍പ്പെടുത്തിയ 2022ലെ തെരുവത്ത് രാമന്‍ പുരസ്‌കാരത്തിന് ചന്ദ്രിക സബ് എഡിറ്റര്‍ കെ പി. ഹാരിസ് (ഹാരിസ് മടവൂര്‍) അര്‍ഹനായി. 2022 ഡിസംബര്‍ 19ലെ ചന്ദ്രിക ദിനപത്രത്തിന്റെ ‘മെസിമുത്തം’ എന്ന തലക്കെട്ടിലുള്ള ഒന്നാം പേജ് രൂപകല്പന ചെയ്തതിനാണ് പുരസ്‌കാരം. 15,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ എ. സജീവന്‍, വി. ഇ. ബാലകൃഷ്ണന്‍, ആര്‍ട്ടിസ്റ്റ് ഇ.എന്‍ ജയറാം എന്നിവരടങ്ങിയ ജൂറിയാണ് ജേതാവിനെ നിര്‍ണയിച്ചതെന്ന് പ്രസ് ക്ലബ്ബ് പ്രസിഡന്റ് എം. ഫിറോസ്ഖാനും സെക്രട്ടറി പി. എസ്. രാകേഷും വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. പ്രദീപം പത്രാധിപരായിരുന്ന തെരുവത്ത് രാമന്റെ സ്മരണാര്‍ത്ഥം അദ്ദേഹത്തിന്റെ കുടുംബം ഏര്‍പ്പെടുത്തിയതാണ് അവാര്‍ഡ്.

കോഴിക്കോട് ജില്ലയിലെ മടവൂര്‍ സ്വദേശിയാണ് ഹാരിസ്. പരേതനായ അബ്ബാസ് മുസ്ലിയാരുടേയും ആസ്യയുടെയും മകന്‍. ബി.എ, ബി.എഡ് ബിരുദങ്ങള്‍ക്ക് ശേഷം കാലിക്കറ്റ് പ്രസ് ക്‌ളബില്‍ നിന്ന് ജേര്‍ണലിസം ഡിപ്ലോമ കരസ്ഥമാക്കി. 2009 ല്‍ ചന്ദ്രികയില്‍ ജോലിയില്‍ പ്രവേശിച്ചു. നിലവില്‍ കോഴിക്കോട് ഹെഡ് ഓഫീസില്‍ സബ് എഡിറ്ററാണ്. മലബാര്‍ മാപ്പിള കലാ സാഹിത്യ വേദിയുടെ മാധ്യമ പുരസ്‌കാരത്തിന് അര്‍ഹനായിട്ടുണ്ട്. സിന്‍സിയയാണ് ഭാര്യ. മക്കള്‍: ആയിശ നബ്ഹ, അസില്‍ അബ്ബാസ്.

Continue Reading

Trending