Connect with us

Video Stories

ഇറാഖ് സേന മൊസൂളിലേക്ക്

Published

on

ബഗ്ദാദ്: ഇസ്്‌ലാമിക് സ്‌റ്റേറ്റ്(ഐ.എസ്) തീവ്രവാദികളുടെ സ്വയം പ്രഖ്യാപിത തലസ്ഥാനമായ മൊസൂള്‍ തിരിച്ചുപിടിക്കാന്‍ ഇറാഖ് ഭരണകൂടം സൈനിക നടപടി തുടങ്ങി. കുര്‍ദിഷ് പോരാളികളുടെയും സഖ്യസേനകളുടെയും സഹായത്തോടെയാണ് ഇറാഖ് സേന മൊസൂള്‍ ലക്ഷ്യമിട്ട് നീങ്ങുന്നത്. ടാങ്കുകളും കവചിത വാഹനങ്ങളും നഗരത്തോട് അടുത്തുകൊണ്ടിരിക്കുകയാണ്. കുര്‍ദിഷ് പോരാളികള്‍ മൊസൂളിനുനേരെ കനത്ത ഷെല്ലാക്രമണം തുടങ്ങിയിട്ടുണ്ട്. നഗരത്തിനു ചുറ്റുമുള്ള നിരവധി ഗ്രാമങ്ങള്‍ സൈന്യത്തിന്റെ അധീനതയില്‍ വന്നുകഴിഞ്ഞു.

അമേരിക്കയുടെ നേതൃത്വത്തിലുള്ള യു.എസ് സഖ്യസേന വ്യോമാക്രമണത്തിന് തയാറെടുത്തുകൊണ്ടിരിക്കുകയാണ്. ഏറെ സങ്കീര്‍ണമായ നടപടിക്കാണ് തുടക്കംകുറിച്ചിരിക്കുന്നതെന്ന് സൈനിക വൃത്തങ്ങള്‍ പറയുന്നു. വിജയത്തിന്റെ മണിക്കൂറാണ് വരാനിരിക്കുന്നതെന്ന് പ്രധാനമന്ത്രി ഹൈദല്‍ അല്‍ അബാദി രാഷ്ട്രത്തോടായി നടത്തിയ പ്രസംഗത്തില്‍ പ്രഖ്യാപിച്ചു. മൊസൂളിന്റെ മോചനത്തിന് എല്ലാവരും ഒറ്റക്കെട്ടായി പോരാടുമെന്ന് അദ്ദേഹം അറിയിച്ചു. 30,000 സര്‍ക്കാര്‍ അുകൂല സൈനികര്‍ നടപടിയില്‍ പങ്കെടുക്കുന്നുണ്ട്. സഹായികളായി സുന്നി, ശിയാ പോരാളികളും രംഗത്തുണ്ട്. അമേരിക്കന്‍ സ്‌പെഷ്യല്‍ ഓപ്പറേഷന്‍സ് ഉദ്യോഗസ്ഥരാണ് സൈനികര്‍ക്ക് ഉപദേശനിര്‍ദേശങ്ങള്‍ നല്‍കുന്നത്. നഗരത്തിന്റെ അതിര്‍ത്തിയില്‍ എണ്ണായിരത്തോളം തീവ്രവാദികളെ ഐ.എസ് അണിനിരത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

കനത്ത പോരാട്ടം ആസന്നമായിരിക്കെ നഗരത്തിലെ 15 ലക്ഷം സാധാരണക്കാരുടെ കാര്യത്തില്‍ ഐക്യരാഷ്ട്രസഭ ആശങ്കപ്രകടിപ്പിച്ചു. സാധാരണക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് യു.എന്‍ അണ്ടര്‍ സെക്രട്ടറി സ്റ്റെഫാന്‍ ഒബ്രിയന്‍ ഇറാഖ് ഭരണകൂടത്തോട് ആവശ്യപ്പെട്ടു. ആക്രമണം തുടങ്ങുന്നതോടെ കൂട്ടപലായനത്തിന് സാധ്യതയുള്ളതായി വാര്‍ത്താ ഏജന്‍സികള്‍ പറയുന്നു. എന്നാല്‍ ഐ.എസ് തീവ്രവാദികള്‍ തങ്ങളെ മനുഷ്യകവചമാക്കി ഉപയോഗിക്കുമോ എന്നും നഗരവാസികള്‍ക്ക് ഭയമുണ്ട്. ജനങ്ങള്‍ പുറത്തുപോകുന്നത് തീവ്രവാദികള്‍ കര്‍ശനമായി വിലക്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
നിനവേ പ്രവിശ്യയുടെ എണ്ണ സമ്പന്ന തലസ്ഥാനമായ മൊസൂള്‍ നഗരം 2014 ജൂണിലാണ് ഐ.എസ് പിടിച്ചടക്കിയത്. ഐ.എസിന്റെ ശക്തി ലോകം അറിഞ്ഞുതുടങ്ങിയതു തന്നെ ഇതോടെയാണ്. ഇറാഖിന്റെയും സിറിയയുടെയും ഏതാനും ഭാഗങ്ങള്‍ ചേര്‍ത്ത് ഐ.എസ് മേധാവി അബൂബകര്‍ അല്‍ ബഗ്ദാദി ‘ഖിലാഫത്ത്’ പ്രഖ്യാപനം നടത്തിയത് മൊസൂളില്‍ വെച്ചായിരുന്നു. പല ഘട്ടങ്ങളായാണ് മൊസൂളിനെ തിരിച്ചുപിടിക്കാന്‍ ഇറാഖ് സേന ശ്രമിക്കുന്നത്. ഐ.എസിന്റെ ശക്തികേന്ദ്രങ്ങളെ കരുതലോടെ മാത്രമേ സമീപിക്കൂ. അതോടൊപ്പം നഗത്തില്‍ കുടുങ്ങിയവര്‍ക്ക് സഹായമെത്തിക്കാനും ശ്രമിക്കും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Celebrity

‘പാട്ടിലൂടെ തെറി വിളിക്കുന്നു എന്ന് പറയുന്നവരുണ്ട്, ഞാന്‍ സിസ്റ്റത്തെയാണ് തെറി വിളിക്കുന്നത്’: വേടന്‍

ഞാന്‍ സിസ്റ്റത്തെയാണ് തെറി വിളിക്കുന്നത്. ഈ സിസ്റ്റം ഏറെ കാലങ്ങളായി ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളെ ചാതുര്‍വര്‍ണ്യത്തിന്റെ പേരില്‍ ജാതീയമായി, വിദ്യാഭ്യാസപരമായി, സാമൂഹികപരമായി അടിച്ച് താഴ്ത്തി കൊണ്ടിരിക്കുകയാണ്.

Published

on

സമത്വത്തിന് വേണ്ടിയുള്ള പോരാട്ടമാണ് താന്‍ നടത്തുന്നതെന്നും വേടന്‍ പറയുന്നു.’ നമ്മള്‍ നടത്തുന്നത് വ്യക്തികള്‍ക്കെതിരായ പോരാട്ടമല്ല, സംഘടിതമായി നിലനില്‍ക്കുന്ന ചാതുര്‍വര്‍ണ്യത്തിന് എതിരായി, സമത്വത്തിന് വേണ്ടിയുള്ള പോരാട്ടമാണ്. ഞാന്‍ സമത്വവാദിയാണ് എന്ന് വിശ്വസിക്കുന്ന ആളാണ്. ഞാന്‍ വേദികളില്‍ കയറി തെറി വിളിക്കുന്നു, പാട്ടിലൂടെ തെറി വിളിക്കുന്നു എന്ന് പറയുന്നവരുണ്ട്. എന്നാല്‍ ഞ ഒരു വ്യക്തിയെ അല്ല തെറി വിളിക്കുന്നത്.

ഞാന്‍ സിസ്റ്റത്തെയാണ് തെറി വിളിക്കുന്നത്. ഈ സിസ്റ്റം ഏറെ കാലങ്ങളായി ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളെ ചാതുര്‍വര്‍ണ്യത്തിന്റെ പേരില്‍ ജാതീയമായി, വിദ്യാഭ്യാസപരമായി, സാമൂഹികപരമായി അടിച്ച് താഴ്ത്തി കൊണ്ടിരിക്കുകയാണ്. ഇത് ഇപ്പോഴുമുണ്ടോ എന്ന് ചോദിക്കുന്നിടത്ത് കൂടിയാണ് നമ്മള്‍ ജീവിക്കുന്നത്. വളരെ വിസിബിളായി ജാതി പറയുന്നിടത്ത് വന്നു ഇവിടെ ജാതിയുണ്ടോ വേടാ എന്ന് പറയുന്ന ആളുകളുമുണ്ട്,’ എന്നും വേടൻ കൂട്ടിച്ചേർത്തു.

Continue Reading

film

ഒ.ടി.ടി റിലീസിനൊരുങ്ങി ഈ മൂന്ന് ചിത്രങ്ങള്‍ പ്രേക്ഷകരുടെ മുന്നിലേക്ക്

കഴിഞ്ഞ ആഴ്ച തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത മോഹന്‍ലാല്‍ നായകനായിയെത്തിയ തുടരും ഒ.ടി.ടിയില്‍ എത്തിയിരുന്നു.

Published

on

സിനിമ പ്രേമികള്‍ ഏറെ നാളായി കാത്തിരുന്ന മൂന്ന് ചിത്രങ്ങളാണ് ഈ ആഴ്ച ഒ.ടി.ടിയില്‍ എത്തുന്നത്. കഴിഞ്ഞ ആഴ്ച തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത മോഹന്‍ലാല്‍ നായകനായിയെത്തിയ തുടരും ഒ.ടി.ടിയില്‍ എത്തിയിരുന്നു.
ആലപ്പുഴ ജിംഖാന, പടക്കളം, കര്‍ണിക എന്നി ചിത്രങ്ങളാണ് ഈ ആഴ്ച കാണികളുടെ മുന്നിലേക്കെത്തുന്നത്.

ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത ആലപ്പുഴ ജിംഖാന ഈ വര്‍ഷം വിഷു റിലീസായി തിയറ്ററുകളില്‍ എത്തിയിരുന്നു. ഖാലിദ് റാഹ്മാനും ശ്രീനി ശശീന്ദ്രനും ചേര്‍ന്ന് തിരക്കഥ രചിച്ച ചിത്രത്തിന് സംഭാഷണം തയ്യാറാക്കിയത് രതീഷ് രവിയാണ്. മുന്‍നിര താരങ്ങളായ നസ്ലിന്, ഗണപതി, ലുക്ക്മാന്‍, സന്ദീപ് പ്രദീപ്, അനഘ രവി, ഫ്രാങ്കോ ഫ്രാന്‍സിസ്, ബേബി ജീന്‍, ശിവ ഹരിഹരന്‍, ഷോണ്‍ ജോയ്, കാര്‍ത്തിക്, നന്ദ നിഷാന്ത്, നോയില ഫ്രാന്‍സി എന്നിവരാണ് ചിത്രത്തില്‍ പ്രാധാനവേഷത്തിലെത്തിയത്. ചിത്രത്തില്‍ ജിംഷി ഖാലിദ് ഛായഗ്രഹണവും നിഷാദ് യൂസഫ് എഡിറ്റിങ്ങുമാണ് നിര്‍വഹിച്ചിരിക്കുന്നത്. സോണിലൈവിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിക്കും.

സുരാജ് വെഞ്ഞാറാമൂട്,ഷറഫുദ്ദീന്‍,സന്ദീപ് പ്രദീപ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ മനു സ്വരാജ് സംവിധാനം ചെയ്ത ഫാന്റസി കോമഡി ചിത്രമായ ‘പടക്കളം’ ജൂണ്‍ പത്തിന് ജിയോ ഹോട്ട് സ്റ്റാറിലൂടെ സ്ട്രീമിംങ് ആരംഭിക്കും. ചിത്രത്തിന്റെ പേരുപോലെ ആദ്യവസാനം ഒരു ഗെയിം മോഡലിലാണ് പടക്കളം കഥ പറയുന്നത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പ്രാധാന അഭിനേതാക്കളായി സാഫ്, അരുണ്‍ അജികുമാര്‍, യൂട്യൂബര്‍ അരുണ്‍ പ്രദീപ്, നിരഞ്ജ അനൂപ്, ഇഷാന്‍ ഷൗക്കത്ത്,പൂജ മോഹന്‍രാജ് എന്നിവരാണ് ഉള്ളത്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവും വിജയ് സുബ്രഹ്മണ്യവുമാണ് നിര്‍മാണം വഹിച്ചത്.

അരുണ്‍ വെണ്‍പാല സംവിധാനം ചെയ്ത ചിത്രമായ ‘കര്‍ണികയാണ് ‘ അടുത്ത ചിത്രം. പയ്യാവൂര്‍ എന്ന ഗ്രാമത്തില്‍ ഒരു എഴുത്തുകാരന്‍ ദുരൂഹ ആക്രമണത്തിനിരയാകുന്നതിനെ കേന്ദ്രീകരിച്ചുള്ള ഒരു ത്രിലര്‍ ചിത്രമാണിത്. പ്രിയങ്ക നായര്‍, വിയാന്‍ മംഗലശേരി, ടി.ജി രവി, ക്രിസ് വേണുഗോപാല്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി അവതരിപ്പിക്കുന്നത്. മനോരമ മാക്സിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിച്ചു കഴിഞ്ഞു.

Continue Reading

Video Stories

നിലമ്പൂരിലെ വിദ്യാര്‍ഥിയുടെ മരണം’ സര്‍ക്കാറിന്റെ കഴിവുകേടിന്റെ ഫലം; പി.കെ കുഞ്ഞാലിക്കുട്ടി

ഇത്രയും വലിയ ഒരു പ്രശ്‌നം ഉണ്ടായിട്ടും അതിനെ ലഘൂകരിക്കുന്നത് വിഷയത്തില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള പാഴ് വേലയാണ്.

Published

on

സര്‍ക്കാറിന്റെ കഴിവുകേടിന്റെയും വനംവകുപ്പിന്റെ നിസ്സംഗതയുടെയും ഫലമാണ് നാട്ടില്‍ സംഭവിച്ച് കൊണ്ടിരിക്കുന്നതെന്നും വഴിക്കടവില്‍ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ചത് ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണെന്നും മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

മലയോര കര്‍ഷക ജനതയുടെ പ്രശ്‌നങ്ങള്‍ ഏറ്റവും ചര്‍ച്ചയായ പ്രദേശമാണ് നിലമ്പൂര്‍. അവിടെ ഉപതെരഞ്ഞെടുപ്പ് നടക്കുന്നു എന്നത് കൊണ്ട് ഇതൊന്നും ചര്‍ച്ചയാകാതെ പോകണം എന്നാണോ പറയുന്നത്? നിരുത്തരവാദപരമായ കമന്റുകളാണ് വനം മന്ത്രി നടത്തിയത്. തെരഞ്ഞെടുപ്പ് ഉള്ളത് കൊണ്ട് ഈ പ്രശ്‌നങ്ങള്‍ പ്രശ്‌നങ്ങളല്ലാതായി മാറുന്നില്ല.

ഇത്രയും വലിയ ഒരു പ്രശ്‌നം ഉണ്ടായിട്ടും അതിനെ ലഘൂകരിക്കുന്നത് വിഷയത്തില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള പാഴ് വേലയാണ്. സര്‍ക്കാര്‍ ചെയ്യേണ്ടത് ചെയ്യാതെ ഉത്തരവാദിത്തമില്ലാതെ സംസാരിച്ചാല്‍ സര്‍ക്കാര്‍ കൂടുതല്‍ പരിഹാസ്യമാവുകയാണ് ചെയ്യുക. ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിഞ്ഞ് മാറിയിട്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

Continue Reading

Trending