Connect with us

More

ജിങ്കനെ സ്വന്തമാക്കാനൊരുങ്ങി പ്രമുഖ യൂറോപ്യന്‍ ക്ലബ്ബ്

Published

on

മുംബൈ: ഐ.എസ്.എല്ലിലെ കേരള ബ്ലാസ്റ്റേഴ്‌സ് താരം സന്തേഷ് ജിങ്കാനെ തേടി യൂറോപ്യന്‍ ക്ലബ്ബ് രംഗത്ത് എത്തിയതായി റിപ്പോര്‍ട്ട്. യൂറോപ്യന്‍ രാജ്യമായ ഹങ്കറിയിലെ ഒന്നാം ഡിവിഷന്‍ ക്ലബ് ‘ദ്യോസ്ഗ്യോരി വിടികെ’യാണ് ജിങ്കനുവേണ്ടി രംഗത്തെത്തിയിരിക്കുന്നതെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. യൂറോപ്യന്‍ രാജ്യമായ ഹംഗറിയിലെ ഒന്നാം ഡിവിഷന്‍ ക്ലബാണ് ‘ദ്യോസ്ഗ്യോരി വിടികെ’. 1910ലാണ് ഈ ക്ലബ് സ്ഥാപിതമായത്. കേരള ബ്ലാസ്റ്റേഴ്സിനെ പോലെ തന്നെ ഹംഗറിയില്‍ ഏറ്റവും അധികം ആരാധക പിന്തുണയുളള ക്ലബുകളിലൊന്നാണ് ‘ദ്യോസ്ഗ്യോരി വിടികെ’.

ജിങ്കന്‍ ഈ ക്ലബിലെത്തുകയുണെങ്കില്‍ അത് ഇന്ത്യന്‍ ഫുട്ബോളിന് തന്നെ ചരിത്രനേട്ടമാകും. ഐ.എസ്.എല്ലിലെ മൂന്ന് സീസണിലും ബ്ലാസ്റ്റേഴ്‌സിനായി പന്ത് തട്ടിയ ജിങ്കന്‍, പ്രതിരോധ നിരയിലെ ഉരുക്ക് കോട്ടയായിരുന്നു. ഗോളൊന്നുറച്ച നിരവധി അവസരങ്ങളാണ് ജിങ്കന്‍ ഇടപെടല്‍ മൂലം വഴിമാറിയത്. ഡല്‍ഹി ഡൈനമോസിനെതിരെ നടന്ന രണ്ടാം പാദസെമിയില്‍ ജിങ്കന്റെ ഗോള്‍ലൈന്‍ സേവ് ഏറെ പ്രശംസ നേടിയിരുന്നു. നേരത്തെ ജിങ്കന്റെ കളിമിടുക്കിനെ പ്രശംസിച്ച് സഹതരാം ആരോണ്‍ ഹ്യൂസ്, ജിങ്കന് യൂറോപ്യന്‍ ലീഗില്‍ കളിക്കാനുള്ള യോഗ്യതയുണ്ടെന്ന് വ്യക്തമാക്കിയിരുന്നു.

മികച്ച ഡിഫന്ററിന് വേണ്ട എല്ലാ കഴിവുകളും ജിങ്കനുണ്ടെന്നും ഒരു സ്‌ട്രൈക്കര്‍ക്ക് താരത്തെ എളുപ്പത്തില്‍ മറികടന്ന് പോകാനാകില്ലെന്നും ഹ്യൂസ് അന്ന് പറഞ്ഞിരുന്നു. ജിങ്കനെ സ്വന്തമാക്കിയാല്‍ ഫുട്‌ബോള്‍ പ്രേമികളെ സംബന്ധിച്ചിടത്തോളം ഒരു ഇന്ത്യന്‍ താരം യൂറോപ്യന്‍ ക്ലബ്ബിന് വേണ്ടി കളിക്കുന്ന നിര്‍വൃതിയാവും ലഭിക്കുക.

.

kerala

ജെസ്‌ന കേസ്: തെളിവുകള്‍ ഹാജരാക്കിയാല്‍ തുടരന്വേഷിക്കാമെന്ന് സിബിഐ

പുതിയ തെളിവുകളുണ്ടെന്നും 6 മാസം കൂടി സിബിഐ കേസ് തുടരന്വേഷിക്കണമെന്നും ജെസ്‌നയുടെ പിതാവ് നല്‍കിയ ഹര്‍ജിയില്‍ വ്യക്തമാക്കി

Published

on

തിരുവനന്തപുരം: 5 വര്‍ഷം മുന്‍പ് കാണാതായ ജെസ്‌ന മറിയ കേസ് തുടരന്വേഷിക്കണമെങ്കില്‍ പുതിയ തെളിവുകള്‍ ഹാജരാക്കണമെന്ന് സിബിഐ അറിയിച്ചു. പുതിയ തെളിവുകളുണ്ടെന്നും 6 മാസം കൂടി സിബിഐ കേസ് തുടരന്വേഷിക്കണമെന്നും ജെസ്‌നയുടെ പിതാവ് നല്‍കിയ ഹര്‍ജിയില്‍ വ്യക്തമാക്കി.

ജെസ്‌നയെ കണ്ടത്താനാവത്തതും മരിച്ചോ എന്നതിനുളള തെളിവുകള്‍ ലഭിക്കാത്തതുമാണ് കേസ് അവസാനിപ്പിക്കാന്‍ കാരണമെന്ന് സിബിഐ കോടതിയില്‍ വ്യക്തമാക്കി. ജെസ്‌നയെ കാണാതാവുന്നതിനു ദിവസങ്ങള്‍ക്ക് മുന്‍പ് രക്തസ്രവം ഉണ്ടായന്നും അതിന്റെ കാരണം സിബിഐ പരിശോധിച്ചില്ലന്നും പിതാവ് ഹര്‍ജിയില്‍ ആരോപിക്കുന്നു. മകളുടെ തിരോധാനത്തില്‍ ഒരാളെ സംശയമുണ്ടെന്നും ആദ്ദേഹം വ്യക്തമാക്കി. കേസ് മെയ് 3ന് വീണ്ടും പരിഗണിക്കും.

Continue Reading

kerala

ആലുവയില്‍ തെരുവുനായ ആക്രമണം; കടിയേറ്റ വ്യക്തി പേവിഷബാധയെ തുടര്‍ന്ന് മരണപ്പെട്ടു

വിഷബാധ ഏല്‍ക്കുന്നവര്‍ക്ക് നല്‍കുന്ന വാക്‌സിന്‍ എടുത്തിരുന്നെങ്കിലും ഫലം കണ്ടില്ല

Published

on

കൊച്ചി: ആലുവ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപം രണ്ടാഴ്ച മുമ്പ് തെരുവ് നായയുടെ കടിയേറ്റ ആള്‍ ചികിത്സയിലിരിക്കെ മരിച്ചു. പത്രോസ് പോളച്ചന്‍(57) ആണ് ഇന്ന് പുലര്‍ച്ചെ എറണാകുളം ഗവണ്‍മെന്റ് ആശുപത്രുയില്‍ വെച്ച് പേവിശബാധയേറ്റ് മരണപ്പെട്ടത്.

ആലുവ സര്‍ക്കാര്‍ ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് വിധേയനായ പോളച്ചന്‍ ഡോക്ട്‌റെ കാണാന്‍ വരുന്ന വഴിയില്‍ വെച്ചാണ് തെരുവ് നായ ആക്രമിച്ചത്. വിഷബാധ ഏല്‍ക്കുന്നവര്‍ക്ക് നല്‍കുന്ന വാക്‌സിന്‍ എടുത്തിരുന്നെങ്കിലും ഫലം കണ്ടില്ല. രണ്ടു ദിവസം മുമ്പാണ് പേവിഷബാധയുടെ ലക്ഷണങ്ങള്‍ പ്രത്യക്ഷമായത്.

 

 

Continue Reading

kerala

സോഷ്യലിസ്റ്റ് പാര്‍ട്ടി പിന്തുണ യു.ഡി.എഫിന്

Published

on

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സോഷ്യലിസ്റ്റ് പാര്‍ട്ടി (ഇന്ത്യ) കേരളത്തില്‍ യു.ഡി.എഫിനെ പിന്തുണയ്ക്കും. രാജ്യത്ത് ജനങ്ങളും ജനാധിപത്യവും അപകടം നേരിടുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസിന്റെയും സഖ്യകക്ഷികളുടെയും വിജയം അനിവാര്യമാണെന്ന് പാര്‍ട്ടി സംസ്ഥാന കമ്മിറ്റി യോഗം വിലയിരുത്തി.

സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലും ബി.ജെ.പി വിരുദ്ധ വോട്ടുകള്‍ ഭിന്നിക്കാതിരിക്കാന്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് യോഗം അഭ്യര്‍ത്ഥിച്ചു.
അഴിമതിയിലൂടെ നേടിയ ഇലക്ട്രല്‍ ബോണ്ടുകള്‍ക്ക് ജനങ്ങളെ സ്വാധീനിക്കാന്‍ കഴിയില്ല. സോഷ്യലിസ്റ്റ് പാര്‍ട്ടി ഇന്ത്യ സംസ്ഥാന പ്രസിഡന്റ് കായിക്കര ബാബുവിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗം ദേശീയ പ്രസിഡന്റ് തമ്പാന്‍ തോമസ് ഉദ്ഘാടനം ചെയ്തു.

പരമായ ഭീതി പൂണ്ട നരേന്ദ്രമോഡി നടത്തുന്ന വര്‍ഗീയ ജല്പനങ്ങള്‍ അപമാനകരമാണെന്നും വര്‍ഗീയ സ്പര്‍ദ്ധ ഉണര്‍ത്തി സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്ന മോഡിക്ക് എതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി എടുക്കണമെന്നെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇ.കെ ശ്രീനിവാസന്‍, സി.പി ജോണ്‍, മനോജ് ടി സാരംഗ്, എന്‍ റാം, ടോമി മാത്യു, കാട്ടുകുളം ബഷീര്‍ പട്ടയം രവീന്ദ്രന്‍, എ.ജെ വര്‍ക്കി, ജോര്‍ജ് സിറിയക്, പി കെ കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു

Continue Reading

Trending