Connect with us

Culture

ഐ.എസ്.എല്‍ : ഇന്ന് പൂനെ-ബംഗളൂരു സൂപ്പര്‍ സെമി

Published

on

പൂനെ: കളി കാര്യമാവുന്നു. ഇന്ന് മുതല്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ സെമി പൂരം. തകര്‍പ്പന്‍ പോരാട്ടവീര്യവുമായി ഫുട്‌ബോള്‍ പ്രേമികളുടെ മനം കവര്‍ന്ന സുനില്‍ ഛേത്രിയുടെ ബംഗളൂരു ആദ്യ സെമി പോരാട്ടത്തില്‍ പൂനെ സിറ്റിക്കാരുമായി കളിക്കുന്നു. സീസണ്‍ മുഴുവന്‍ മികച്ച പ്രകടനം നടത്തിയാണ് ആദ്യമായി ഐ.എസ്.എല്‍. കളിക്കുന്ന ബംഗളൂരു സെമിയില്‍ ഇടം നേടിയത്. പൂനെ സിറ്റിയാകട്ടെ കഠിന പ്രയത്‌നത്തിലൂടെ ഇതാദ്യമായും. പോരാട്ടത്തില്‍ ഇരു ടീമുകളും ഒന്നിനൊന്നു മെച്ചമായതിനാല്‍ മികച്ച മത്സരത്തിന് വേദി സാക്ഷ്യം വഹിക്കും. സീസണില്‍ ഇത് മൂന്നാം തവണയാണ് ഇരുവരും ഏറ്റുമുട്ടുന്നത്.

കളിയില്‍ എന്തെങ്കിലും മാറ്റം വരുത്താന്‍ പറ്റിയ സമയം ഇതല്ലെന്ന് ഇന്നലെ വാര്‍ത്താ സമ്മേളനത്തില്‍ പൂനെ കോച്ച് റാങ്കോ പൊപോവിച് പറഞ്ഞു. അത് ടീമിന് ഗുണം ചെയ്യില്ല. ഇനി വളരെ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. രണ്ട് മത്സരങ്ങള്‍ ഉണ്ട്. അതില്‍ രണ്ടിലും നന്നായി കളിക്കേണ്ടിയിരിക്കുന്നു.പരമാവധി ഗോളുകള്‍ അടിക്കുക. ഏറ്റവും കുറച്ച് ഗോളുകള്‍ വാങ്ങുക. അത് ചെയ്യാന്‍ കഴിഞ്ഞാല്‍ ഞങ്ങള്‍ ഫൈനലിലേക്ക് എത്തും. ഇതുവരെ ഞങ്ങള്‍ മികച്ച കളിയായിരുന്നു. അത് പോലെ തന്നെ ഈ മത്സരത്തിലും കളിക്കും-ടീമിന്റെ തന്ത്രത്തെ കുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു.

അവസാന മത്സരത്തില്‍ മാര്‍സലീഞ്ഞ്യോവിന് മത്സരിക്കാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ സെമിയില്‍ അദ്ദേഹത്തോടൊപ്പം എമിലിയാനോ അല്‍ഫാരോയും ചേരും. ഇവരുടെ കാര്യം ചോദിച്ചപ്പോള്‍ മെസ്സിയും സുവാരസുമില്ലാത്ത ബാര്‍സിലോണയെ പോലാകും എന്നായിരുന്നു പൊപോവിച്ചിന്റെ മറുപടി. പൂനെയില്‍ നടന്ന മത്സരത്തില്‍ നേരത്തെ ബംഗളൂരു 3-1 ന് പൂനെ സിറ്റിയെ തോല്‍പ്പിച്ചിരുന്നു. പൂനെയുമായുള്ള മത്സരം അത്ര ലളിതമായി കാണുന്നില്ല എന്നായിരുന്നു ബംഗളൂരുവിന്റെ അസിസ്റ്റന്റ് കോച്ച് നൗഷാദ് മൂസയുടെ അഭിപ്രായം. പൂനെ മികച്ച ടീമാണ്. നേരത്തെ നടന്ന മത്സരത്തില്‍ അവര്‍ ഒരു ഗോളിന് മുന്നിട്ട് നില്‍ക്കുകയായിരുന്നു. ഒരാള്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്ത് പോയ ശേഷമാണ് ഞങ്ങള്‍ മൂന്നു ഗോളുകള്‍ തിരിച്ചടിച്ചത്- നൗഷാദ് പറഞ്ഞു. പൂനെയുടെ മുന്നേറ്റ നിര മികച്ചതാണ്. എന്നാല്‍ അവരുടെ പ്രതിരോധത്തെ കുറിച്ച് അത്ര നല്ല അഭിപ്രായമല്ല. അത് തന്നെയായിരിക്കും ബംഗളൂരുവിന്റെ നോട്ടവും. സെമിയിലെ ആദ്യ പാദം എതിരാളികളുടെ മൈതാനിയില്‍ കളിക്കുന്നത് പ്രശ്‌നമല്ലെന്നും എവേ മത്സരങ്ങളില്‍ തങ്ങള്‍ മികച്ച കളിയാണ് ഇതുവരെ കാഴ്ചവെച്ചതെന്നും ഇവിടെയും അത് തുടരാനാണ് ടീമിന്റെ ശ്രമമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാത്രി എട്ടിനാണ് അങ്കം.

എവേ ഗോള്‍ നിയമം പ്രാബല്യത്തില്‍

മുംബൈ:ഇന്നാംരഭിക്കുന്ന ഇന്ത്യന്‍ സൂപ്പര്‍ ലീഗ് സെമി ഫെനല്‍ പ്ലേ ഓഫ് പോരാട്ടങ്ങളില്‍ എവേ ഗോള്‍ നിയമം നടപ്പിലാക്കും. രണ്ട് പാദങ്ങളിലായി, ഹോം ആന്‍ഡ് എവേ അടിസ്ഥാനത്തിലാണ് സെമി ഫൈനലുകള്‍. യൂറോപ്യന്‍ ഫുട്‌ബോളിലെല്ലാം കാണുന്നത് പോലെ സെമി മല്‍സരങ്ങള്‍ സമനിലയില്‍ അവസാനിച്ചാല്‍ എവേ ഗോള്‍ നിയമത്തിന്റെ അടിസ്ഥാനത്തിലായിരിക്കും വിജയികളെ നിശ്ചയിക്കുക.

Film

തിയറ്ററിലിരുന്ന് കരയുകയായിരുന്നു, എന്‍റെ ജീവിതമാണത്’: നജീബ്

നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു

Published

on

കൊച്ചി: ‘ആടുജീവിതം’ സിനിമ കണ്ടപ്പോൾ ചില രംഗങ്ങൾ കണ്ട് തിയേറ്ററിനുള്ളിൽ ഇരുന്ന് കരയുകയായിരുന്നു താനെന്ന് നജീബ്. തന്റെ ജീവിതമാണ് സ്ക്രീനിലൂടെ കണ്ടതെന്നും നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ‘ആടുജീവിതം’ ആദ്യ ഷോ കണ്ടിറങ്ങിയപ്പോഴായിരുന്നു നജീബിന്‍റെ പ്രതികരണം.

പൃഥ്വിരാജ് വളരെ നന്നായി അഭിനയിച്ചിട്ടുണ്ട്. സിനിമ തിയേറ്ററിൽ എത്തുന്നത് കുടുംബം കാത്തിരിക്കുകയായിരുന്നു. എന്നാൽ മകന്റെ കുഞ്ഞ് മരിച്ചതോടെ എല്ലാവരും ദുഃഖത്തിലാണ്. എല്ലാവരും നിർബന്ധിച്ചത് കൊണ്ടാണ് ഇന്ന് സിനിമ കാണാൻ എത്തിയത്. ഇന്ന് തന്നെ സിനിമ കാണുമെന്ന് പറഞ്ഞ് നിരവധി പേരാണ് തന്നെ വിളിക്കുന്നത് -നജീബ് പറഞ്ഞു.

അതേസമയം, ഇന്ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ലോകോത്തര നിലവാരത്തിലുള്ള സിനിമയെന്നും, ബ്ലെസ്സി എന്ന സംവിധായകന്‍റെ 16 വർഷത്തെ കഠിനാധ്വാനം ഫലം കണ്ടിരിക്കുന്നുവെന്നുമെല്ലാം പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.

Continue Reading

Art

സ്റ്റാൻഡപ്പ് കോമഡി വേദികളിൽ നിന്നും ചലച്ചിത്ര അരങ്ങിലേക്ക്

ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്.

Published

on

മലയാളത്തിലെ ആദ്യത്തെ സ്റ്റാൻഡപ്പ് കോമഡി റിയാലിറ്റി ഷോ ആയ ഫൺസ് അപ്പോൺ എ ടൈം സീസൺ 3 യുടെ മത്സരാർത്ഥികൾ ചലച്ചിത്ര അരങ്ങിലേക്ക്. ഷോയിലൂടെ ശ്രദ്ധേയരായ അൻസിൽ, ധരൻ, സംഗീത് റാം, സോബിൻ കുര്യൻ എന്നീ 4 കോമേഡിയന്മാരാണ് ആദ്യ സിനിമയിലേക്ക് ചുവട് വെച്ചത്. ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്. വയലുങ്കൽ ഫിലംസ്ന്റെ ബാന്നറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ പേര് വൈകാതെ പ്രഖ്യാപിക്കും.

സംവിധായകനൊപ്പം ധരൻ ചിത്രത്തിന്റെ കഥ തിരക്കഥ കൈകാര്യം ചെയ്തിരിക്കുന്നു. മറ്റുള്ളവർ പ്രധാനപ്പെട്ട വേഷങ്ങളും കൈകാര്യം ചെയ്തിരിക്കുന്നു. വിഷ്ണു പ്രസാദ്, ബോബൻ ആലുമ്മൂടൻ, സജി വെഞ്ഞാറമൂട്, കൊല്ലം തുളസി, യവനിക ഗോപാലകൃഷ്ണൻ, ഹരിശ്രീ മാർട്ടിൻ, ഷാജി മാവേലിക്കര, വിനോദ്, ഭാസി, അരുൺ വെഞ്ഞാറമൂട് തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു.

ക്യാമറ: എ കെ ശ്രീകുമാർ, എഡിറ്റ്‌: ബിനോയ്‌ ടി വർഗീസ്, കൺട്രോളർ: രാജേഷ് നെയ്യാറ്റിൻകര. സംഗീതം: ജസീർ, ആലാപനം: അരവിന്ദ് വേണുഗോപാൽ, വൈക്കം വിജയലക്ഷ്മി, തൊടുപുഴയിൽ ചിത്രീകരണം പൂർത്തിയായ ചിത്രം വൈകാതെ തീയേറ്ററുകളിൽ എത്തും.

Continue Reading

Film

നടി നേഹ ശർമ്മ കോൺഗ്രസ് സ്ഥാനാർത്ഥിയായേക്കും; സൂചന നൽകി പിതാവ്

ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ.

Published

on

ബോളിവുഡ് താരം നേഹ ശര്‍മ്മ വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനായി മത്സരിച്ചേക്കുമെന്ന സൂചന നല്‍കി പിതാവ്. ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ. സഖ്യകക്ഷികളുമായുള്ള ധാരണയ്‌ക്കൊടുവില്‍ ഭഗല്‍പൂര്‍ സീറ്റ് കോണ്‍ഗ്രസിന് ലഭിക്കുകയാണെങ്കില്‍ മകളെ നാമനിര്‍ദേശം ചെയ്യുമെന്ന് അജയ് അറിയിച്ചു.

‘കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിക്കണം, ഞങ്ങള്‍ മത്സരിച്ച് സീറ്റ് നേടും. കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിച്ചാല്‍, എന്റെ മകള്‍ നേഹ ശര്‍മ്മ മത്സരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. പക്ഷേ പാര്‍ട്ടിക്ക് ഞാന്‍ മത്സരിക്കണമെന്നാണ് ആഗ്രഹിമെങ്കില്‍ അത് ചെയ്യും’ അജയ് ശര്‍മ്മ പറഞ്ഞു.

Continue Reading

Trending