News
ഹമാസ് തടങ്കലിലുള്ളവര്‍ എവിടെയാണെന്ന് ഇസ്രാഈലിന് ഇനിയും വ്യക്തതയില്ല; റിപ്പോര്‍ട്ട്
ഫലസ്തീന്‍ സായുധ സംഘടനയായ ഹമാസ് ബന്ദികളെ എവിടെയാണ് തടവില്‍ വെച്ചിരിക്കുന്നതെന്ന് നെതന്യാഹു സര്‍ക്കാരിന് കണ്ടെത്താനായിട്ടില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

യുദ്ധം ഒരു വര്‍ഷം പിന്നിട്ടിട്ടും ഇസ്രാഈലി ബന്ദികള്‍ ഗസയില്‍ എവിടെയാണെന്നതില്‍ ഇസ്രാഈലിന് വ്യക്തതയില്ലെന്ന് റിപ്പോര്‍ട്ട്. ഇസ്രാഈല്‍ പബ്ലിക് ബ്രോഡ്കാസ്റ്റര്‍ കെ.എ.എന്‍ ആണ് പ്രസ്തുത റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
ഫലസ്തീന്‍ സായുധ സംഘടനയായ ഹമാസ് ബന്ദികളെ എവിടെയാണ് തടവില്‍ വെച്ചിരിക്കുന്നതെന്ന് നെതന്യാഹു സര്‍ക്കാരിന് കണ്ടെത്താനായിട്ടില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
ബന്ദികളാക്കപ്പെട്ടവരെ കുറിച്ചുള്ള വിവരങ്ങള്‍ കണ്ടെത്താന്‍ കഴിയുന്ന ഇന്റലിജന്‍സിന്റെ അഭാവമാണ് ഗസയിൽ ഇസ്രാഈൽ ആക്രമണം പരിമിതപ്പെടുത്താന്‍ കാരണമായതെന്നും കെ.എ.എന്‍ പറഞ്ഞു. പേര് വെളിപ്പെടുത്താന്‍ താത്പര്യമില്ലാത്ത ഇസ്രാഈലി സുരക്ഷാ ഉദ്യോഗസ്ഥനെ ഉദ്ധരിച്ചാണ് കെ.എ.എന്‍ റിപ്പോര്‍ട്ട്.
നിലവില്‍ ഗസയില്‍ നടന്നുകൊണ്ടിരിക്കുന്ന ബോംബാക്രമണത്തില്‍ ഇത് കാര്യമായി പ്രകടമാകുന്നുണ്ടെന്നും ഉദ്യോഗസ്ഥന്‍ പറയുന്നു. ഇസ്രാ
ഈല്‍ പൗരന്മാര്‍ക്കിടില്‍ നിന്ന് ബന്ദികളെ മോചിപ്പിക്കാനുള്ള സമ്മര്‍ദം ഉയരുന്നതും സൈനിക നടപടിയെ ബാധിച്ചുവെന്നാണ് ഉദ്യോഗസ്ഥന്‍ പറയുന്നത്.
ഹമാസ് പറയുന്നത് പ്രകാരം, 2023 ഒക്ടോബര്‍ ഏഴ് മുതല്‍ ഗസയില്‍ നടക്കുന്ന ഇസ്രാഈല്‍ ആക്രമണത്തില്‍ 33 ബന്ദികള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. നിലവിലെ ഇസ്രാഈല്‍ കണക്കുകള്‍ അനുസരിച്ച് ഹമാസിന്റെ തടങ്കലില്‍ ഇനിയും 100 ബന്ദികള്‍ കഴിയുന്നുണ്ട്.
2024 ഫെബ്രുവരിയില്‍ ഖാന്‍ യൂനുസില്‍ നടന്ന ഇസ്രാഈല്‍ ആക്രമണത്തില്‍ ആറ് ബന്ദികള്‍ കൊല്ലപ്പെട്ടിരുന്നു. തുടര്‍ന്ന് ആക്രമണത്തിനായി ലക്ഷ്യമിട്ട പ്രദേശത്ത് ബന്ദികളുണ്ടെന്ന് നേരത്തെ അറിഞ്ഞിരുന്നെങ്കില്‍ ഓപ്പറേഷന്‍ നടക്കില്ലായിരുന്നുവെന്ന് സൈന്യം പ്രതികരിച്ചിരുന്നു.
കഴിഞ്ഞ വര്‍ഷം തെക്കന്‍ ഇസ്രാഈലില്‍ നടത്തിയ പ്രത്യാക്രമണത്തിന് പിന്നാലെ 251 ഇസ്രാഈലികളെയാണ് ഹമാസ് ബന്ദികളാക്കിയത്. ഹമാസ് തടവിലാക്കിയ 101 പേരെ ഒരുമിച്ച് മോചിപ്പിക്കണം എന്നാവശ്യപ്പെട്ട് 2024 നവംബര്‍ മൂന്നിന് ബന്ദികളുടെ കുടുംബം ഇസ്രാഈലില്‍ പ്രതിഷേധം നടത്തിയിരുന്നു.
ഇസ്രാഈല്‍ പ്രതിരോധ മന്ത്രാലയത്തിന് മുന്നിലാണ് ബന്ധുക്കള്‍ പ്രതിഷേധം നടത്തിയത്. നേരത്തെ ബന്ദികളുടെ മോചനത്തിനായി അമേരിക്ക, അര്‍ജന്റീന, ഓസ്ട്രിയ, ബ്രസീല്‍, ബള്‍ഗേറിയ, കാനഡ, കൊളംബിയ, ഡെന്‍മാര്‍ക്ക്, ഫ്രാന്‍സ്, ജര്‍മനി, ഹംഗറി, പോളണ്ട്, പോര്‍ച്ചുഗല്‍, റൊമാനിയ, സെര്‍ബിയ, സ്പെയിന്‍, തായ്ലൻഡ്, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളുടെ നേതാക്കള്‍ സംയുക്തമായി ഹമാസിന് അപേക്ഷ നല്‍കിയിരുന്നു. ബന്ദികളാക്കപ്പെട്ടവരില്‍ തങ്ങളുടെ പൗരന്മാരും ഉള്‍പ്പെടുന്നുണ്ടെന്ന് അറിയിച്ചാണ് 18 രാജ്യങ്ങള്‍ അപേക്ഷ നല്‍കിയത്.
india
ഔദ്യോഗിക വസതിയില്‍ നിന്നും പണം കണ്ടെത്തിയ സംഭവം; ജസ്റ്റിസ് യശ്വന്ത് വര്‍മയെ ഇംപീച്ച് ചെയ്‌തേക്കും
യശ്വന്ത് വര്‍മയെ ഇംപീച്ച് ചെയ്യണമെന്നാവശ്യപ്പെട്ട് 146 എംപിമാര്‍ നോട്ടീസ് നല്‍കിയിരുന്നു.

ഔദ്യോഗിക വസതിയില്‍ നിന്നും പണം കണ്ടെത്തിയ സംഭവത്തില്‍ ഡല്‍ഹി ഹൈക്കോടതി മുന്‍ ജസ്റ്റിസ് യശ്വന്ത് വര്‍മയെ ഇംപീച്ച് ചെയ്യും. യശ്വന്ത് വര്‍മയെ ഇംപീച്ച് ചെയ്യണമെന്നാവശ്യപ്പെട്ട് 146 എംപിമാര്‍ നോട്ടീസ് നല്‍കിയിരുന്നു. ഇത് ലോകസഭ സ്പീക്കര്‍ ഓം ബിര്‍ള അംഗീകരിക്കുകയായിരുന്നു.
ജസ്റ്റിസ് യശ്വന്ത് വര്‍മയെ ഇംപീച്ച് ചെയ്യണമെന്ന് ആവശ്യപ്പെടുന്ന നിര്‍ദേശം പരിശോധിക്കുക സുപ്രീംകോടതി ജഡ്ജി അരവിന്ദ് കുമാറിന്റെ അധ്യക്ഷതയിലുള്ള മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് മഹീന്ദര്‍ മോഹന്‍, നിയമവിദഗ്ധന്‍ ബി.വി. ആചാര്യ എന്നിവരടങ്ങിയ സമിതിയായിരിക്കും. സമിതി 3 മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും അതുവരെ ഇംപീച്ച്‌മെന്റ് നിര്‍ദേശം പരിഗണനയില്‍ തുടരുമെന്നും ലോക്‌സഭാ സ്പീക്കര്‍ അറിയിച്ചു.
ആഭ്യന്തര അന്വേഷണത്തിനെതിരെ ജസ്റ്റിസ് വര്‍മ നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളിയിരുന്നു. അന്വേഷണവും ഇതിന്റെ അടിസ്ഥാനത്തിനുള്ള തുടര്‍നടപടികളും ഭരണഘടനവിരുദ്ധമല്ലെന്ന് വ്യക്തമാക്കിയാണ് ഹര്‍ജി തള്ളിയത്. ഇതിനെ തുടര്‍ന്നാണ് ജഡ്ജിയെ ഇംപീച്ച് ചെയ്യാനുള്ള നടപടികളുമായി പാര്‍ലമെന്റ് മുന്നോട്ട് പോകുന്നത്.
india
ഉത്തര്‍പ്രദേശിലെ ഫത്തേപൂര്‍ മഖ്ബറയില്‍ അതിക്രമിച്ച് കയറി ഹിന്ദുത്വ വാദികള്‍; 150 പേര്‍ക്കെതിരെ കേസ്
ഇതിനുപിന്നാലെ സുരക്ഷാ ക്രമീകരണങ്ങള്‍ തകര്‍ത്ത് ബജ്‌റംഗ്ദള്‍, ബിജെപി, വിശ്വഹിന്ദു പരിഷത്ത് തുടങ്ങിയ സംഘടനകളിലെ പ്രവര്‍ത്തകര്‍ മഖ്ബറയില്‍ അതിക്രമിച്ച് കയറുകയായിരുന്നു.

ഉത്തര്‍പ്രദേശില്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള മുസ്ലിം മഖ്ബറ ഹിന്ദുത്വ വാദികള്‍ കയ്യേറി. ഫത്തേപൂര്‍ ജില്ലയിലെ അബൂ നഗരിലെ ഈദ്ഗാഹിനകത്ത് സ്ഥിതി ചെയ്യുന്ന നവാബ് അബ്ദുല്‍ സമദ് മഖ്ബറ പുരാതന ഹിന്ദുക്ഷേത്രമാണെന്ന് അവകാശപ്പെടുന്ന ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഇതിനുപിന്നാലെ സുരക്ഷാ ക്രമീകരണങ്ങള്‍ തകര്‍ത്ത് ബജ്‌റംഗ്ദള്‍, ബിജെപി, വിശ്വഹിന്ദു പരിഷത്ത് തുടങ്ങിയ സംഘടനകളിലെ പ്രവര്‍ത്തകര്‍ മഖ്ബറയില്‍ അതിക്രമിച്ച് കയറുകയായിരുന്നു. സംഭവത്തില്‍ 150 പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
ഹിന്ദുക്ഷേത്രം തകര്‍ത്താണ് മഖ്ബറ നിര്‍മിച്ചത് എന്ന് സോഷ്യല്‍ മീഡിയകളില്‍ പ്രചരിച്ചതോടെ പ്രദേശത്ത് സാമുദായി സംഘര്‍ഷാവസ്ഥ നിലനിനിന്നിരുന്നു. കഴിഞ്ഞദിവസം രാവിലെ 10 മണിയോടെ ബജ്‌റംഗ് ദള്‍, ഹിന്ദു മഹാസഭ, വിശ്വ ഹിന്ദു പരിഷത്ത് (വിഎച്ച്പി) തുടങ്ങിയ ഹിന്ദുത്വവാദികളായ 2,000ത്തോളം പേര്‍ മഖ്ബറയില്‍ എത്തി ഇത് ശിവന്റെയും ശ്രീകൃഷ്ണന്റെയും ക്ഷേത്രമാണെന്നവകാശപ്പെട്ട് പൂജയും ആരതിയും നടത്താന്‍ ശ്രമിക്കുകയായിരുന്നു. മഖ്ബറയുടെ മേല്‍ ഭഗവാ കൊടികള്‍ ഉയര്‍ത്തുകയും ജയ് ശ്രീ റാം മുദ്രാവാക്യങ്ങള്‍ വിളിക്കുകയും ചെയ്തു.
സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പൊലീസ് മഖ്ബറയ്ക്ക് ചുറ്റും ബാരിക്കേഡുകള്‍ സ്ഥാപിച്ചിരുന്നു. എന്നാല്‍ ഹിന്ദുത്വ ആള്‍ക്കൂട്ടം ഈ തടസ്സങ്ങള്‍ തകര്‍ത്ത് അകത്ത് കടന്നതായി ദൃക്‌സാക്ഷികള്‍ പറയുന്നു. ഹിന്ദു മഹാസഭയുടെ ഉത്തര്‍പ്രദേശ് സംസ്ഥാന ഉപാധ്യക്ഷന്‍ മനോജ് ത്രിവേദി അടക്കം കണ്ടാലറിയുന്നവരും അറിയാത്തവരുമായ 150ലേറെ പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു.
india
ഒരാള്‍ക്ക് ഒരു വോട്ട് എന്നത് ഭരണഘടനയുടെ അടിത്തറ, നടപ്പിലാക്കേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവാദിത്തം: രാഹുല്‍ ഗാന്ധി
‘വോട്ട് ചോരി’ ആരോപണത്തില്‍ വീണ്ടും തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി.

‘വോട്ട് ചോരി’ ആരോപണത്തില്‍ വീണ്ടും തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. വോട്ട് മോഷണം പലതവണ ഉണ്ടായിട്ടുണ്ടെന്നും അത് തെരഞ്ഞെടുപ്പ് കമ്മീഷനും അറിയാവുന്ന കാര്യമാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഒരാള്‍ക്ക് ഒരു വോട്ട് എന്നത് ഭരണഘടനയുടെ അടിത്തറയാണെന്നും അത് നടപ്പിലാക്കേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവാദിത്തമാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. എന്നാല്‍ ആ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറുകയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
‘ഒരു സീറ്റിലല്ല, ഒരുപാട് സീറ്റുകളിലാണ്. ദേശീയതലത്തില്‍ ആസൂത്രിതമായി ചെയ്തതാണ്. അത് തെരഞ്ഞെടുപ്പ് കമ്മീഷനും അറിയാം നമുക്കുമറിയാം. ആദ്യം തെളിവുകളുണ്ടായിരുന്നില്ല. ഇപ്പോള്‍ തെളിവുകളുണ്ട്. ഞങ്ങള്‍ ഭരണഘടനയെ സംരക്ഷിക്കാന്‍ ആഗ്രഹിക്കുന്നു. ഒരാള്‍ക്ക് ഒരു വോട്ട് എന്നത് ഭരണഘടനയുടെ അടിത്തറയാണ്. ഒരാള്‍ക്ക് ഒരു വോട്ട് നടപ്പിലാക്കേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവാദിത്തമാണ്. അവര്‍ അത് ചെയ്തില്ല. ഭരണഘടനയെ സംരക്ഷിക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം. ഞങ്ങളത് തുടര്‍ന്നുകൊണ്ടേയിരിക്കും’- രാഹുല്‍ ഗാന്ധി പറഞ്ഞു.
-
kerala3 days ago
ഷാര്‍ജയിലെ അതുല്യയുടെ മരണം; ഭര്‍ത്താവ് സതീഷ് അറസ്റ്റില്‍
-
News3 days ago
ഗസ്സയില്‍ പട്ടിണി രൂക്ഷം; ഭക്ഷണം കിട്ടാതെ 11 പേര് കൂടി മരിച്ചു
-
News3 days ago
കോഹ്ലിയുടെ അവസാന ടെസ്റ്റ് ജേഴ്സി വീടിന്റെ ചുമരില്‍ ഫ്രെയിം ചെയ്ത് മുഹമ്മദ് സിറാജ്
-
Cricket2 days ago
‘അഞ്ച് ടെസ്റ്റുകള്‍ക്കായി ബുംറയ്ക്ക് ഐപിഎല്‍ വിശ്രമം നല്‍കാമായിരുന്നു’: മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍
-
kerala2 days ago
മോര്‍ച്ചറിയില്‍ സൂക്ഷിച്ച ഗര്‍ഭിണിയുടെ മൃതദേഹം കാന്റീന് ജീവനക്കാരനെ അടക്കം കാണിച്ചു; ജീവനക്കാരന് സസ്പെന്ഷന്
-
kerala3 days ago
കൊണ്ടോട്ടിയില്‍ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ചു; ഒഴിവായത് വന്‍ദുരന്തം
-
kerala2 days ago
14കാരന് നിര്‍ബന്ധിച്ച് ലഹരി നല്കി; അമ്മൂമ്മയുടെ ആണ് സുഹൃത്ത് പിടിയില്‍
-
kerala2 days ago
ആത്മഹത്യ ശ്രമത്തിനിടെ കുഞ്ഞ് മരിച്ചസംഭവം; അമ്മയ്ക്കെതിരെ കേസെടുത്തു