Connect with us

News

ഹമാസ് തടങ്കലിലുള്ളവര്‍ എവിടെയാണെന്ന് ഇസ്രാഈലിന് ഇനിയും വ്യക്തതയില്ല; റിപ്പോര്‍ട്ട്‌

ഫലസ്തീന്‍ സായുധ സംഘടനയായ ഹമാസ് ബന്ദികളെ എവിടെയാണ് തടവില്‍ വെച്ചിരിക്കുന്നതെന്ന് നെതന്യാഹു സര്‍ക്കാരിന് കണ്ടെത്താനായിട്ടില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. 

Published

on

യുദ്ധം ഒരു വര്‍ഷം പിന്നിട്ടിട്ടും ഇസ്രാഈലി ബന്ദികള്‍ ഗസയില്‍ എവിടെയാണെന്നതില്‍ ഇസ്രാഈലിന് വ്യക്തതയില്ലെന്ന് റിപ്പോര്‍ട്ട്. ഇസ്രാഈല്‍ പബ്ലിക് ബ്രോഡ്കാസ്റ്റര്‍ കെ.എ.എന്‍ ആണ് പ്രസ്തുത റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

ഫലസ്തീന്‍ സായുധ സംഘടനയായ ഹമാസ് ബന്ദികളെ എവിടെയാണ് തടവില്‍ വെച്ചിരിക്കുന്നതെന്ന് നെതന്യാഹു സര്‍ക്കാരിന് കണ്ടെത്താനായിട്ടില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ബന്ദികളാക്കപ്പെട്ടവരെ കുറിച്ചുള്ള വിവരങ്ങള്‍ കണ്ടെത്താന്‍ കഴിയുന്ന ഇന്റലിജന്‍സിന്റെ അഭാവമാണ് ഗസയിൽ ഇസ്രാഈൽ ആക്രമണം പരിമിതപ്പെടുത്താന്‍ കാരണമായതെന്നും കെ.എ.എന്‍ പറഞ്ഞു. പേര് വെളിപ്പെടുത്താന്‍ താത്പര്യമില്ലാത്ത ഇസ്രാഈലി സുരക്ഷാ ഉദ്യോഗസ്ഥനെ ഉദ്ധരിച്ചാണ് കെ.എ.എന്‍ റിപ്പോര്‍ട്ട്.

നിലവില്‍ ഗസയില്‍ നടന്നുകൊണ്ടിരിക്കുന്ന ബോംബാക്രമണത്തില്‍ ഇത് കാര്യമായി പ്രകടമാകുന്നുണ്ടെന്നും ഉദ്യോഗസ്ഥന്‍ പറയുന്നു. ഇസ്രാ
ഈല്‍ പൗരന്മാര്‍ക്കിടില്‍ നിന്ന് ബന്ദികളെ മോചിപ്പിക്കാനുള്ള സമ്മര്‍ദം ഉയരുന്നതും സൈനിക നടപടിയെ ബാധിച്ചുവെന്നാണ് ഉദ്യോഗസ്ഥന്‍ പറയുന്നത്.

ഹമാസ് പറയുന്നത് പ്രകാരം, 2023 ഒക്ടോബര്‍ ഏഴ് മുതല്‍ ഗസയില്‍ നടക്കുന്ന ഇസ്രാഈല്‍ ആക്രമണത്തില്‍ 33 ബന്ദികള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. നിലവിലെ ഇസ്രാഈല്‍ കണക്കുകള്‍ അനുസരിച്ച് ഹമാസിന്റെ തടങ്കലില്‍ ഇനിയും 100 ബന്ദികള്‍ കഴിയുന്നുണ്ട്.

2024 ഫെബ്രുവരിയില്‍ ഖാന്‍ യൂനുസില്‍ നടന്ന ഇസ്രാഈല്‍ ആക്രമണത്തില്‍ ആറ് ബന്ദികള്‍ കൊല്ലപ്പെട്ടിരുന്നു. തുടര്‍ന്ന് ആക്രമണത്തിനായി ലക്ഷ്യമിട്ട പ്രദേശത്ത് ബന്ദികളുണ്ടെന്ന് നേരത്തെ അറിഞ്ഞിരുന്നെങ്കില്‍ ഓപ്പറേഷന്‍ നടക്കില്ലായിരുന്നുവെന്ന് സൈന്യം പ്രതികരിച്ചിരുന്നു.

കഴിഞ്ഞ വര്‍ഷം തെക്കന്‍ ഇസ്രാഈലില്‍ നടത്തിയ പ്രത്യാക്രമണത്തിന് പിന്നാലെ 251 ഇസ്രാഈലികളെയാണ് ഹമാസ് ബന്ദികളാക്കിയത്. ഹമാസ് തടവിലാക്കിയ 101 പേരെ ഒരുമിച്ച് മോചിപ്പിക്കണം എന്നാവശ്യപ്പെട്ട് 2024 നവംബര്‍ മൂന്നിന് ബന്ദികളുടെ കുടുംബം ഇസ്രാഈലില്‍ പ്രതിഷേധം നടത്തിയിരുന്നു.

ഇസ്രാഈല്‍ പ്രതിരോധ മന്ത്രാലയത്തിന് മുന്നിലാണ് ബന്ധുക്കള്‍ പ്രതിഷേധം നടത്തിയത്. നേരത്തെ ബന്ദികളുടെ മോചനത്തിനായി അമേരിക്ക, അര്‍ജന്റീന, ഓസ്ട്രിയ, ബ്രസീല്‍, ബള്‍ഗേറിയ, കാനഡ, കൊളംബിയ, ഡെന്‍മാര്‍ക്ക്, ഫ്രാന്‍സ്, ജര്‍മനി, ഹംഗറി, പോളണ്ട്, പോര്‍ച്ചുഗല്‍, റൊമാനിയ, സെര്‍ബിയ, സ്പെയിന്‍, തായ്ലൻഡ്, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളുടെ നേതാക്കള്‍ സംയുക്തമായി ഹമാസിന് അപേക്ഷ നല്‍കിയിരുന്നു. ബന്ദികളാക്കപ്പെട്ടവരില്‍ തങ്ങളുടെ പൗരന്മാരും ഉള്‍പ്പെടുന്നുണ്ടെന്ന് അറിയിച്ചാണ് 18 രാജ്യങ്ങള്‍ അപേക്ഷ നല്‍കിയത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ബൈക്കില്‍ സാരി കുടുങ്ങി അപകടം; റോഡില്‍ തലയടിച്ച് വീണ സ്ത്രീ മരിച്ചു

മലപ്പുറം കോട്ടക്കല്‍ തോക്കാമ്പാറ ബേബിയാണ് (65) മരിച്ചത്.

Published

on

ബൈക്കില്‍ സാരി കുടുങ്ങി റോഡില്‍ തലയിടിച്ച് വീണ സ്ത്രീ മരിച്ചു. മകനോടൊപ്പം യാത്ര ചെയ്യുന്നതിനിടെയാണ് അമ്മയുടെ സാരി ബൈക്കില്‍ കുടുങ്ങി അപകടമുണ്ടായത്. മലപ്പുറം കോട്ടക്കല്‍ തോക്കാമ്പാറ ബേബിയാണ് (65) മരിച്ചത്. തലക്ക് ഗുരുതരമായി പരിക്കേറ്റ ഇവരെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ശനിയാഴ്ച രാവിലെ പത്തുണിയോടെയാണ് മരണം.

ദേശീയപാത ചങ്കുവെട്ടി ജങ്ഷന് സമീപം വെള്ളിയാഴ്ച രാവിലെ എട്ടുമണിയോടെയാണ് അപകടം സംഭവിച്ചത്. മകന്‍ എബിനൊപ്പം ബൈക്കില്‍ പോകുകയായിരുന്നു അമ്മ ബേബി. യാത്രക്കിടയില്‍ അമ്മയുടെ സാരി ബൈക്കിന്റെ ചങ്ങലയില്‍ കുടുങ്ങുകയായിരുന്നു. പിന്നാലെ ബേബി റോഡില്‍ തെറിച്ചു വീഴുകയും ചെയ്തു.

അപകടത്തില്‍ മകനും റോഡില്‍ വീണു. എന്നാല്‍ തലയിടിച്ച് വീണ ബേബിക്ക് സാരമായി പരിക്കേല്‍ക്കുകയായിരുന്നു.

 

 

Continue Reading

kerala

തിരുവനന്തപുരത്ത് പ്ലസ് ടു വിദ്യാര്‍ത്ഥികളെ കാണാനില്ലെന്ന് പരാതി

പള്ളിത്തുറ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികളായനിധിന്‍, ഭുവിന്‍, വിഷ്ണു എന്നിവരെയാണ് കാണാതായത്

Published

on

തിരുവനന്തപുരത്ത് മൂന്ന് പ്ലസ് ടു വിദ്യാര്‍ത്ഥികളെ കാണാനില്ലെന്ന് പരാതി. തിരുവനന്തപുരം പള്ളിത്തുറ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികളായനിധിന്‍, ഭുവിന്‍, വിഷ്ണു എന്നിവരെയാണ് കാണാതായത്. സംഭവത്തില്‍ തുമ്പ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇന്നലെ ഉച്ചയ്ക്ക് മൂന്നു മണി മുതലാണ് വിദ്യാര്‍ത്ഥികളെ കാണാതായത്.

Continue Reading

kerala

കൊല്ലത്തെ സ്ത്രീധന പീഡനക്കേസ്; വനിത എസ്ഐക്ക് സ്ഥലം മാറ്റം

കേസിലെ ഒന്നാം പ്രതിയായൂും പരാതിക്കാരിയുടെ ഭര്‍ത്താവുമായ വര്‍ക്കല എസ്‌ഐ അഭിഷേക് അവധിയിലാണ്

Published

on

കൊല്ലത്ത് സ്ത്രീധന പീഡനക്കേസില്‍ ആരോപണ വിധേയയായ രണ്ട് എസ്‌ഐമാര്‍ പ്രതികളായ സംഭവത്തില്‍ വനിത എസ്ഐക്ക് സ്ഥലം മാറ്റം. കൊല്ലം എസ്എസ്ബി യൂണിറ്റിലെ എസ്‌ഐ ഐ.വി ആശയെ പത്തനംതിട്ടയിലേക്കാണ് സ്ഥലം മാറ്റിയത്. കേസിലെ ഒന്നാം പ്രതിയായൂും പരാതിക്കാരിയുടെ ഭര്‍ത്താവുമായ വര്‍ക്കല എസ്‌ഐ അഭിഷേക് അവധിയിലാണ്. സംഭവത്തില്‍ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് യുവധി അപേക്ഷ നല്‍കിയിട്ടുണ്ട്.

യുവതിയുടെ പരാതിയില്‍ പരവൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് നിലവില്‍ ക്രൈംബ്രാഞ്ച് ആണ് അന്വേഷിക്കുന്നത്. സംഭവത്തില്‍ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തിരുന്നു. എന്നാല്‍ ആരോപണ വിധേയര്‍ക്കെതിരെ നടപടി ഉണ്ടാകാതെ വന്നതോടെ യുവതി മുഖ്യമന്ത്രിക്ക് ഉള്‍പ്പെടെ പരാതി നല്‍കുകയായിരുന്നു. ഇതിന് പിന്നാലെ തിരുവനന്തപുരം റേഞ്ച് ഡിഐജി അജിതാബീഗത്തിന്റെ നിര്‍ദേശപ്രകാരം യുവതിയെ മര്‍ദിച്ചു എന്നതുള്‍പ്പെടെ ആരോപണം നേരിടുന്ന വനിത എസ്‌ഐയെ സ്ഥലം മാറ്റിയത്.

പത്തനംതിട്ടയിലേക്ക് ആണ് എസ്‌ഐ ആശയെ സ്ഥലം മാറ്റിയത്. കേസിലെ ഒന്നാംപ്രതിയും പരാതിക്കാരിയുടെ ഭര്‍ത്താവുമായ വര്‍ക്കല എസ്‌ഐ അഭിഷേക് അവധിയിലാണെങ്കിലും ഇപ്പോഴും ചുമതലയില്‍ തുടരുകയാണ്.ആരോപണ വിധേയരായ രണ്ട് എസ്‌ഐമാര്‍ക്കെതിരെയും വകുപ്പ് തല നടപടി ഉടന്‍ ഉണ്ടാകുമെന്നാണ് വിവരം.

Continue Reading

Trending