News
പരിശീലനപ്പറക്കലിനിടെ ഇറ്റാലിയന്‍ എയര്‍ഫോഴ്സ് വിമാനങ്ങള്‍ കൂട്ടിയിടിച്ചു; രണ്ടു പൈലറ്റുമാരും മരിച്ചു
അപകടത്തില്‍പ്പെട്ട ഒരു വിമാനം ജനവാസ മേഖലയിലാണ് പതിച്ചത്.
GULF
ദാനശീലം, സേവനം, മാനുഷിക മൂല്യങ്ങള്‍ വര്‍ധിപ്പിക്കുക; അബുദാബിയില്‍ ആഗോള വളണ്ടിയര്‍ ഫോറം സംഘടിപ്പിച്ചു
അബുദാബി: അന്താരാഷ്ട്ര വളണ്ടിയര്‍ ദിനത്തോടനുബന്ധിച്ച്, യുഎഇ തലസ്ഥാനമായ അബുദാബിയില്‍ ‘നമ്മുടെ രാഷ്ട്രത്തിനായി സായിദിന്റെ ദാനത്തിന്റെയും നന്മയുടെയും പാതയും പൈതൃകവും പിന്തുടരുക’ എന്ന സന്ദേശവു മായി ആഗോള വളണ്ടിയര്‍ ഫോറം സംഘടിപ്പിച്ചു.
രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്നഹ്യാന് സ്ഥാപിച്ച ആഴത്തില്‍ വേരൂന്നിയ മാനുഷിക മൂല്യങ്ങളെ ഉള്‍ക്കൊള്ളുന്നതായിരുന്നു പരിപാടി. ദാനം ചെയ്യല്‍ സംസ്കാ രം പ്രോത്സാഹിപ്പിക്കുക, സുസ്ഥിര വികസനത്തിന് സംഭാവന നല്കുന്ന സന്നദ്ധസേവനം, മാനുഷിക മൂല്യങ്ങള്‍ എ ന്നിവ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള യുഎഇയുടെ പ്രതിബദ്ധത ബോധ്യപ്പെടുത്തുന്നതായിരുന്നു പരിപാടി.
ലോകമെമ്പാടുമുള്ള വളണ്ടിയര്‍ നേതാക്കളുടെ പങ്കാളിത്തത്തോടെ നടന്ന പരിപാടിയില്‍ പ്രാദേശികമായും അന്തര്‍ദേശീയമായും സന്നദ്ധസേവന സംരംഭങ്ങളെ പിന്തുണക്കുന്ന ആഗോള വേദി എന്ന നിലയില്‍ യുഎഇയുടെ പദവി ശ്രദ്ധേയമായി. സമൂഹം, ആരോഗ്യം, പരിസ്ഥിതി, കായികം, സന്നദ്ധസേവനം എന്നിവയെക്കുറിച്ചുള്ള പ്രഭാഷണ ങ്ങള്, പാനല്‍ ചര്‍ച്ചകള്‍, വര്‍ക്ക്ഷോപ്പുകള്‍, പ്രായോഗിക പരിശീലന സെഷനുകള്‍ എന്നിവ നടന്നു.
ഉദ്ഘാടന ചട ങ്ങില്‍, വിവിധ രാജ്യങ്ങളിലെ മെഡിക്കല്‍ വളണ്ടിയര്‍ റിസര്‍വ് ടീമുകളില്‍ പങ്കെടുക്കുന്ന യുഎഇ വളണ്ടിയര്‍ ഡോക്ടര്‍മാ ര്‍ നടത്തിയ മാനുഷിക, മെഡിക്കല്‍ ദൗത്യങ്ങള്‍ വിവരിക്കുന്ന ”സായിദ് ഗിവിംഗ് ഇനിഷ്യേറ്റീവ്”ന്റെ 25 വര്‍ഷത്തെ ഹൃദയസ്പര്‍ശിയായ ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചു. പ്രാദേശികമായും അന്തര്‍ദേശീയമായും ആയിരക്കണക്കിന് വളണ്ടി യര്‍മാരെ പരിശീലിപ്പിക്കുന്നതിലും യോഗ്യത നേടുന്നതിലും യുഎഇ മെഡിക്കല്‍ റെഡിനെസ് ആന്റ് റെസ്പോണ്‍സ് പ്രോഗ്രാമായ ജഹെസിയയുടെ നിര്‍ണായക പങ്ക് ശ്രദ്ധേയമായി.
വോളണ്ടിയര്‍ സംരംഭങ്ങളെ സ്വീകരിക്കുന്നതിനും ശാക്തീകരിക്കുന്നതിനുമുള്ള ആഗോള വേദിയാണ് യുഎഇ യെന്ന് സായിദ് ഗിവിംഗ് ഇനിഷ്യേറ്റീവ് സിഇഒയും യുഎഇ ഡോക്ടര്‍മാരുടെ തലവനും യുഎഇ നാഷണല്‍ റെഡിനെസ് ആന്റ് റെസ്പോണ്‍സ് പ്രോഗ്രാം (ജഹെസിയ) സിഇഒയുമായ ഡോ.ആദില്‍ അല്‍ഷംരി അല്‍അജ്മി വ്യക്തമാക്കി. ദാ ന സംസ്കാരത്തെയും മാനുഷിക പ്രവര്‍ത്തനങ്ങളെയും ശക്തിപ്പെടുത്തുന്നതിനുള്ള പ്രതിബദ്ധതയാണിത്. സന്നദ്ധസേ വനം ഇമാറാത്തി ഐഡന്റിറ്റിയുടെ അനിവാര്യഘടകമായി മാറിയിട്ടുണ്ട്. സാമൂഹിക ഐക്യം ശക്തിപ്പെടുത്തുകയും രാഷ്ട്രത്തെ സേവിക്കുന്നതിനും നന്മ പ്രചരിപ്പിക്കുന്നതിനും സംഭാവന ചെയ്യുന്ന യുവാക്കളുടെ പരിശ്രമങ്ങളെ ആദരിക്കു കയും ചെയ്യുന്ന ദേശീയ മൂല്യമാണിതെന്ന് അദ്ദേഹം പറഞ്ഞു.
യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്, വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തൂം എന്നിവരുടെ പിന്തുണയില്‍ രൂപപ്പെട്ട സ ന്നദ്ധസേവനം യുഎഇയുടെ മാനുഷികവും നാഗരികവുമായ സമീപനത്തിന്റെ പ്രധാന സ്തംഭമാണെന്ന് ഡോ. അല്‍ഷ മേരി വ്യക്തമാക്കി.
ഇമാറാത്തി യുവാക്കളെ അവരുടെ നേതൃത്വത്തിന്റെയും മാതാപിതാക്കളുടെയും മാതൃക പിന്തുടര്ന്ന് സ്വയം നയിക്കുന്ന സംരംഭങ്ങളിലൂടെ സന്നദ്ധപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ പ്രചോദിപ്പിച്ചത് ബുദ്ധിമാന്മാരായ നേതൃത്വ മാണ്. ലോകമെമ്പാടുമുള്ള സന്നദ്ധസേവനം, സഹിഷ്ണുത, സന്തോഷം, പോസിറ്റീവിറ്റി എന്നിവയുടെ അംബാ സഡര് മാരാണെന്ന ഖ്യാതി നേടാന്‍ യുഎഇക്ക് സാധ്യമായെന്ന് അദ്ദേഹം പറഞ്ഞു.
kerala
‘ഇന്‍ഡിഗോക്ക് പകരം വാനര എയര്‍ വരുന്നു’; ഇന്‍ഡിഗോ പ്രതിസന്ധിയില്‍ സംഘപരിവാറിനെ പരിഹസിച്ച് സന്ദീപ് വാര്യര്‍
ഇന്‍ഡിഗോ വിമാനയാത്രാ പ്രതിസന്ധിയില്‍ സംഘപരിവാറിനെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍.
ഇന്‍ഡിഗോ വിമാനയാത്രാ പ്രതിസന്ധിയില്‍ സംഘപരിവാറിനെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍. ‘ഇന്‍ഡിഗോ പ്രശ്നം കാരണം വിമാനയാത്ര മുടങ്ങി ഇഞ്ചി കടിച്ചിരിക്കുന്ന മിത്രങ്ങള്‍ക്ക് എയര്‍പോര്‍ട്ടില്‍ സമയം കളയാന്‍ ഉള്ള മാര്‍ഗങ്ങള്‍’ എന്ന് തുടങ്ങുന്ന ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് സന്ദീപ് വാര്യര്‍ സംഘപരിവാറിനെ വിമര്‍ശിച്ചത്.
രാജ്യത്തിന് വേണ്ടി എയര്‍പോര്‍ട്ടില്‍ എത്ര കാലം വേണമെങ്കിലും തപസിരിക്കുമെന്ന് പോസ്റ്റിട്ട ശേഷം വാഷ്റൂമില്‍ പോയി പൊട്ടിക്കരയുക, ഇന്‍ഡിഗോ മുടങ്ങിയതിന് പിറകില്‍ ജോര്‍ജ് സോറോസും രാഹുല്‍ ഗാന്ധിയുമാണെന്ന് വാട്സ്ആപ്പ് യൂണിവേഴ്സിറ്റിയില്‍ വന്ന മെസേജ് കേശവന് മാമന് അയച്ചു കൊടുക്കുക, സംഘമിറങ്ങി , ഇന്‍ഡിഗോക്ക് പകരം വാനര എയര്‍ വരുന്നു എന്ന വടിയാര്‍ സുനിയുടെ യുട്യൂബ് പ്രഭാഷണം കേട്ട് ധൃതംഗ പുളകിതനാവുക, കാവിപ്പട ഗ്രൂപ്പില്‍ മോദിജിക്ക് നമസ്തേ പറയൂ സംഘമിത്രങ്ങളേ പോസ്റ്റിന് കീഴെ വന്ന കമന്റുകള്‍ എണ്ണുക, അതില്‍ എത്ര ഫെയ്ക്കുകള്‍ ഉണ്ടെന്ന് ഐഡന്റിഫൈ ചെയ്യുക , സന്ദീപ് വാര്യരുടെ പോസ്റ്റിന് കീഴില്‍ പോയി തെറി വിളിക്കുക , എന്നിട്ടും ഫ്ലൈറ്റ് കിട്ടിയില്ലെങ്കില്‍ തൊട്ടടുത്ത ശാഖയില്‍ പോയി നാല് സൂര്യനമസ്കാരം ചെയ്യുക എന്നിങ്ങനെയാണ് സന്ദീപ് പരിഹസിച്ചിരിക്കുന്നത്.
ഇന്‍ഡിഗോ സര്‍വീസുകള്‍ വ്യാപകമായി മുടങ്ങിയതില്‍ പ്രതിഷേധം ഉയരുന്നതിനിടെയാണ് സന്ദീപ് വാര്യരുടെ പ്രതികരണം. വ്യോമഗതാഗത രംഗത്തെ പ്രതിസന്ധിക്ക് കാരണം കേന്ദ്ര സര്‍ക്കാരാണെന്ന വിമര്‍ശനവും കോണ്‍ഗ്രസും മറ്റ് പ്രതിപക്ഷ പാര്‍ട്ടികളും ഉന്നയിക്കുന്നുണ്ട്. സര്‍വീസുകള്‍ മുടങ്ങിയതിന് പിന്നാലെ നിരവധി പേരാണ് വിമാനത്താവളത്തില്‍ കുടുങ്ങിക്കിടക്കുന്നത്.
സന്ദീപ് വാര്യറുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം
ഇന്‍ഡിഗോ പ്രശ്നം കാരണം വിമാന യാത്ര മുടങ്ങി ഇഞ്ചി കടിച്ചിരിക്കുന്ന മിത്രങ്ങള്‍ക്ക് എയര്‍പോര്‍ട്ടില്‍ സമയം കളയാന്‍ ഉള്ള മാര്‍ഗങ്ങള്‍ താഴെ കൊടുക്കുന്നു
1 ) രാജ്യത്തിന് വേണ്ടി എയര്‍പോര്‍ട്ടില്‍ എത്ര കാലം വേണമെങ്കിലും തപസിരിക്കുമെന്ന് പോസ്റ്റിട്ട ശേഷം വാഷ്റൂമില്‍ പോയി പൊട്ടിക്കരയുക
2) ഇന്‍ഡിഗോ മുടങ്ങിയതിന് പിറകില്‍ ജോര്‍ജ് സോറോസും രാഹുല്‍ ഗാന്ധിയുമാണെന്ന് വാട്സ്ആപ്പ് യൂണിവേഴ്സിറ്റിയില്‍ വന്ന മെസേജ് കേശവന് മാമന് അയച്ചു കൊടുക്കുക
3) സംഘമിറങ്ങി , ഇന്‍ഡിഗോക്ക് പകരം വാനര എയര്‍ വരുന്നു എന്ന വടിയാര്‍ സുനിയുടെ യുട്യൂബ് പ്രഭാഷണം കേട്ട് ധൃതംഗ പുളകിതനാവുക
4) കാവിപ്പട ഗ്രൂപ്പില്‍ മോദിജിക്ക് നമസ്തേ പറയൂ സംഘമിത്രങ്ങളേ പോസ്റ്റിന് കീഴെ വന്ന കമന്റുകള്‍ എണ്ണുക . അതില്‍ എത്ര ഫെയ്ക്കുകള്‍ ഉണ്ടെന്ന് ഐഡന്റിഫൈ ചെയ്യുക
5 ) സന്ദീപ് വാര്യരുടെ പോസ്റ്റിന് കീഴില്‍ പോയി തെറി വിളിക്കുക
എന്നിട്ടും ഫ്ലൈറ്റ് കിട്ടിയില്ലെങ്കില്‍ തൊട്ടടുത്ത ശാഖയില്‍ പോയി നാല് സൂര്യനമസ്കാരം ചെയ്യുക .
News
യുഎസിലെ സമാധാന ചര്‍ച്ചകള്‍ അവസാനിച്ചതിനു പിന്നലെ യുക്രെയിനില്‍ റഷ്യന്‍ ആക്രമണം
നഗരം ആവര്‍ത്തിച്ച് ഒരു വമ്പിച്ച ആക്രമണത്തില്‍ തകര്‍ന്നുവെന്നും ഇതുവരെ ആരും മരിച്ചതായി സ്ഥിരീകരിച്ചിട്ടില്ലെന്നും യുക്രെയ്നിലെ ക്രെമെന്‍ചുക്കിന്റെ മേയര്‍ പറഞ്ഞു.
ഫ്ലോറിഡയില്‍ മൂന്ന് ദിവസത്തെ ചര്‍ച്ചകള്‍ക്ക് ശേഷം യുക്രെയിനില്‍ വീണ്ടും റഷ്യന്‍ വ്യോമാക്രമണം. നഗരം ആവര്‍ത്തിച്ച് ഒരു വമ്പിച്ച ആക്രമണത്തില്‍ തകര്‍ന്നുവെന്നും ഇതുവരെ ആരും മരിച്ചതായി സ്ഥിരീകരിച്ചിട്ടില്ലെന്നും യുക്രെയ്നിലെ ക്രെമെന്‍ചുക്കിന്റെ മേയര്‍ പറഞ്ഞു. അതേസമയം, 77 യുക്രേനിയന്‍ ഡ്രോണുകള്‍ പലയിടങ്ങളിലായി വെടിവച്ചിട്ടതായി റഷ്യ അറിയിച്ചു.
യുദ്ധം അവസാനിപ്പിക്കാനുള്ള ചര്‍ച്ചകള്‍ ശക്തമാകുമ്പോഴും വ്യോമാക്രമണം തുടരുകയാണ്. മിയാമിയില്‍ നടന്ന വിശദമായ യുക്രെയ്ന്-യുഎസ് ചര്‍ച്ചകള്‍ ഉള്‍പ്പെടെ, ഇരുപക്ഷത്തിനും സ്വീകാര്യമായ ഒരു സമാധാന ഉടമ്പടി തയ്യാറാക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ്.
ട്രംപിന്റെ ദൂതന് സ്റ്റീവ് വിറ്റ്കോഫുമായും യു.എസ് പ്രസിഡന്റിന്റെ മരുമകന് ജാര്‍ഡ് കുഷ്നറുമായും പ്രസ്തുത ചര്‍ച്ചകള്‍ക്കൊടുവില്‍ സംസാരിച്ചതിന് ശേഷം യു.എസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ താന്‍ ദൃഢനിശ്ചയം ചെയ്തതായി സെലെന്‍സ്കി പറഞ്ഞിരുന്നു.
യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ഏതൊരു സാധ്യമായ കരാറിലും റഷ്യ ഉറച്ചുനില്‍ക്കുന്നുണ്ടെന്ന് എങ്ങനെ ഉറപ്പാക്കാമെന്ന് അവര്‍ ചര്‍ച്ച ചെയ്തതായി സെലെന്‍സ്കി പറഞ്ഞു. മണിക്കൂറുകള്‍ക്കു ശേഷം, ക്രെമെന്‍ചുക് മേയര്‍ വിറ്റാലി മാലറ്റ്സ്ക് തന്റെ നഗരത്തിലെ അടിസ്ഥാന സൗകര്യങ്ങളില്‍ വലിയ ആക്രമണം നടത്തിയതായി അറിയിച്ചു. ഇതിനെ യുക്രെയ്നിന്റെ യൂറോപ്യന്‍ സഖ്യകക്ഷികള്‍ അപലപിച്ചു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ സെലെന്‍സ്കിയുമായി സംസാരിച്ചതായും തന്റെ പൂര്‍ണ്ണ ഐക്യദാര്‍ഢ്യം വാഗ്ദാനം ചെയ്തതായും പറഞ്ഞു.
സമാധാന നടപടികള്‍ ഉറപ്പാക്കുന്നതിനും വെടിനിര്‍ത്തല്‍ ഏര്‍പ്പെടുത്തുന്നതിനും എല്ലാ പങ്കാളികളുമായും പ്രവര്‍ത്തിക്കാന്‍ ഫ്രാന്‍സ് ദൃഢനിശ്ചയിച്ചിരിക്കുന്നുവെന്നും മാക്രോണ്‍ കൂട്ടിച്ചേര്‍ത്തു. മാക്രോണ്‍, സെലെന്‍സ്കി, യു.കെ പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍, ജര്‍മ്മന്‍ ചാന്‍സലര്‍ ഫ്രെഡറിക് മെര്‍സ് എന്നിവര്‍ തിങ്കളാഴ്ച ലണ്ടനില്‍ നേരിട്ട് ചര്‍ച്ചകള്‍ നടത്തും.
-
kerala2 days agoയുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വ്യാജ ചിത്രവുമായി സിപിഎമ്മുകാരുടെ വര്‍ഗീയ പ്രചാരണം; കുറ്റക്കാര്‍ക്കെതിരെ നിയമ നടപടി
-
kerala3 days agoപിഎം ശ്രീ- ജോണ്‍ ബ്രിട്ടാസ് വിവാദം: ‘ഇനിയും എത്ര പാലങ്ങള്‍ വേണോ അത്രയും പാലങ്ങള്‍ ഉണ്ടാക്കും, അതുകൊണ്ട് എന്താണ് കുഴപ്പം?’: എം.വി ഗോവിന്ദന്
-
kerala2 days agoസ്വര്‍ണക്കൊള്ള ഒരു ജനതയുടെ നെഞ്ചിനേറ്റ മുറിവ്
-
health1 day agoഡയറ്റ് പ്ലാനിങ്ങിലുണ്ടോ? നമുക്കാവശ്യമായ ഭക്ഷണ ശൈലി ഇങ്ങനെ ക്രമീകരിക്കാം
-
kerala3 days agoസംഘടനാപരമായ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പിന്തുണ മാത്രമേ ഇതുവരെ രാഹുലിന് ഞാന്‍ നല്‍കിയിട്ടുള്ളൂ: ഷാഫി പറമ്പില്‍
-
news1 day agoകടുവ സെന്‍സസിനിടെ കാട്ടാന ആക്രമണം; വനം വകുപ്പ് ജീവനക്കാരന് കൊല്ലപ്പെട്ടു
-
GULF3 days agoഒരു മാസം എനിക്ക് അന്നം തന്നവരാണ് KMCC, കൊറോണ കാരണം ജോലി പോയപ്പോൾ അവരാണ് സഹായിച്ചത്: ഡാബ്സി
-
news1 day agoക്ഷേത്രത്തില്‍ വന്‍ കവര്‍ച്ച; തിരുവാഭരണം മോഷണം പോയി

