News
കാണാതായിട്ട് രണ്ട് മാസം പിന്നിട്ടു ; ജാക്ക് മാ എവിടെ പോയി ?
ഇദ്ദേഹം ജഡ്ജായി എത്തുന്ന ഒരു പ്രശസ്ത ടിവി ചാനലിന്റെ ഫൈനല്‍ എപ്പിസോഡിലും ജാക്ക് മാ വന്നില്ല
ലോകത്തിലെ ഏറ്റവും വലിയ സമ്പന്നരിലൊരാളായ ജാക്ക് മാ പൊതുജന മധ്യത്തില്‍ നിന്നും അപ്രത്യക്ഷനായിട്ട് രണ്ടു മാസം പിന്നിട്ടിരിക്കുകയാണ്. മാധ്യമങ്ങളിലോ സോഷ്യല്‍ മീഡിയയിലോ ജാക്ക് മായെ കാണുന്നില്ല. ഇദ്ദേഹം ജഡ്ജായി എത്തുന്ന ഒരു പ്രശസ്ത ടിവി ചാനലിന്റെ ഫൈനല്‍ എപ്പിസോഡിലും ജാക്ക് മാ വന്നില്ല.
ചൈനയിലെ റെഗുലേറ്റര്‍മാര്‍ക്കെതിരെ സംസാരിക്കുകയും തുടര്‍ന്നുണ്ടായ വിവാദത്തിനും വിപണിനഷ്ടത്തിനും ശേഷമാണ് ജാക്ക് മാ പൊതുജന മധ്യത്തില്‍ നിന്നും മാറിനില്‍ക്കുന്നത്. ഒക്ടോബര്‍ നാലിന് നടത്തിയ പ്രസംഗത്തില്‍ റെഗുലേറ്റര്‍മാര്‍ക്ക് പഴഞ്ചന്‍ നയമാണെന്നും നൂതന രീതിയില്‍ ചിന്തിക്കണമെന്നും ജാക്ക് മാ പറഞ്ഞിരുന്നു.
ജാക്ക് മായുടെ ഓണ്‍ലൈന്‍ ഫിനാന്‍സ് പ്ലാറ്ഫോമായ ആലിപേയുടെ ഭാഗമായ ആന്റ് ഗ്രൂപ്പ് എന്ന ഫിനാന്‍സ് ശാഖയ്ക്ക് റെഗുലേറ്റര്‍മാര്‍ അനുമതി നല്‍കിയിരുന്നില്ല. ഇതിനുപിന്നാലെ ആലിബാബയുടെ ഓഹരി വില ഇടിഞ്ഞു. ചൈനയിലെ ഏറ്റവും വലിയ സമ്പന്നന് എന്ന പട്ടം കൈയ്യില്‍ നിന്ന് പോവുന്നതിന് ഇത് കാരണമായെന്നാണ് കരുതുന്നത്.
ചൈനീസ് വൈസ് പ്രസിഡന്റ് വാങ് ഷാന്ഘായും ഈ പ്രസംഗം നടക്കുമ്പോള്‍ കാണിയായുണ്ടായിരുന്നു. ബിസിനസ് സംരഭകര്‍ക്കും യുവജനതയ്ക്കും പണം കടം വാങ്ങുന്ന നടപടി ക്രമങ്ങള്‍ രാജ്യത്ത് എളുപ്പമായിരിക്കണമെന്നും ജാക്ക് മാ പ്രസംഗത്തില്‍ പറഞ്ഞിരുന്നു.
പ്രസംഗത്തിന് പിന്നാലെ നവംബര്‍ മൂന്നിന് ജാക്കമായുടെ ആന്റ് ഗ്രൂപ്പിന് മാര്‍ക്കറ്റ് പ്രവേശനം ചൈനീസ് റെഗുലേറ്റര്‍മാര്‍ തടയുകയായിരുന്നു. ആലിബാബ സിഇഒ റെഗുലേറ്റര്‍മാരെ അനുനയിപ്പിക്കാന്‍ ശ്രമം നടത്തിയെങ്കിലും ജാക്ക് മാ മൗനം പാലിക്കുകയായിരുന്നു.
ഇതിനു ശേഷം ജാക്ക് മായെ ലൈംലൈറ്റില്‍ ആരും കണ്ടിട്ടില്ല. ജാക്ക് മാ വിട്ടുനില്‍ക്കുന്നതോടെ ആഗോളതലത്തില്‍ പല ചര്‍ച്ചകളാണ് നടക്കുന്നത്. ജാക്ക് മായുടെ യുഗം കഴിഞ്ഞുവെന്നാണ് ചൈനയിലെ ഒരു ബ്ലോഗര്‍ കുറിച്ചിരിക്കുന്നത്. ആലിബാബ, ആന്റ് ഗ്രൂപ്പ് എന്നിവയുടെ പ്രതിനിധികളാരും ഇതേപറ്റി ഒരു പ്രതികരണവും നടത്തിയിട്ടില്ല.
kerala
അമിത ജോലി സമ്മര്‍ദം; ആലപ്പുഴയില്‍ സിപിഒ ആത്മഹത്യക്ക് ശ്രമിച്ചു
ഇന്ന് രാവിലെ 11 മണിക്ക് പൊറ്റമ്മല്‍ കടവ് പാലത്തിന് മുകളില്‍ നിന്ന് ആറ്റിലേക്ക് ചാടുകയായിരുന്നു.
ആലപ്പുഴയില്‍ സിപിഒ ആത്മഹത്യക്ക് ശ്രമിച്ചു. മാവേലിക്കര സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ അഖില്‍ ആണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഇന്ന് രാവിലെ 11 മണിക്ക് പൊറ്റമ്മല്‍ കടവ് പാലത്തിന് മുകളില്‍ നിന്ന് ആറ്റിലേക്ക് ചാടുകയായിരുന്നു. ഉന്നത ഉദ്യോഗസ്ഥന്റെ അമിത ജോലി സമ്മര്‍ദമാണ് ആത്മഹത്യ ശ്രമത്തിന് കാരണമെന്ന് സംശയം. ആറ്റിലേക്ക് ചാടിയ ഇയാളെ നാട്ടുകാര്‍ രക്ഷപ്പെടുത്തി ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഖിലിന് സാമ്പത്തിക പ്രതിസന്ധി ഉള്ളതായും വിവരങ്ങളുണ്ട്.
kerala
അറസ്റ്റിലായ സ്ത്രീയെ പീഡിപ്പിച്ചെന്ന ആരോപണം; ഡിവൈഎസ്പി എ ഉമേഷ് അവധിയില്‍
കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ ചികിത്സയിലാണെന്ന് ഡിവൈഎസ്പി ഉമേഷ് പറഞ്ഞു.
പാലക്കാട് ചെര്‍പ്പുളശേരിയില്‍ ആത്മഹത്യ ചെയ്ത സിഐയുടെ ആത്മഹത്യ കുറിപ്പില്‍ അറസ്റ്റ് ചെയ്യപ്പെട്ട സ്ത്രീയെ പീഡിപ്പിച്ചെന്ന് പേര് പരാമര്‍ശിച്ച ഡിവൈഎസ്പി എ ഉമേഷ് അവധിയില്‍. കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ ചികിത്സയിലാണെന്ന് ഡിവൈഎസ്പി ഉമേഷ് പറഞ്ഞു.
ഇസിജിയിലുണ്ടായ വ്യതിയാനത്തെ തുടര്‍ന്നാണ് ഡ്യൂട്ടില്‍ നിന്ന് മാറി നില്‍ക്കുന്നത് എന്നാണ് ഔദ്യോഗിക വിശദീകരണം. ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ഇന്നലെ വൈകിട്ട് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുകയുമായിരുന്നുവെന്നാണ് വിവരം.
ഈ മാസം പതിനഞ്ചിന് പൊലീസ് ക്വാര്‍ട്ടേഴ്സില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ പാലക്കാട് ചെര്‍പ്പുളശേരി സിഐ ബിനു തോമസിന്റെ ആത്മഹത്യാക്കുറിപ്പില്‍ അനാശാസ്യത്തിന് അറസ്റ്റ് ചെയ്യപ്പെട്ട സ്ത്രീയെ പലവട്ടം ഡിവൈഎസ്പി പീഡിപ്പിച്ചെന്നാണ് പറയുന്നത്. ഇത് ശെരിവെക്കുന്നതാണ് യുവതിയുടെ മൊഴി. വിഷയത്തില്‍ പാലക്കാട് എസ്പി അജിത് കുമാര്‍ സംസ്ഥാന പൊലീസ് മേധാവിക്ക് കൈമാറിയ റിപ്പോര്‍ട്ടിലാണ് മൊഴി വിവരങ്ങള്‍ ഉള്ളത്.
2014ല്‍ പാലക്കാട് സര്‍വീസില്‍ ഇരിക്കേ അനാശാസ്യ പ്രവര്‍ത്തനത്തിന് പിടിയിലായ സ്ത്രീയെ വീട്ടിലെത്തിച്ച് ഉമേഷ് പീഡിപ്പിച്ചെന്നും കേസ് ഒതുക്കാമെന്ന് ഉറപ്പു നല്‍കിയെന്നും കുറിപ്പിലുണ്ട്. ഇത് യുവതി സമ്മതിച്ചതായാണ് വിവരം. നിലവില്‍ സംസ്ഥാന പൊലീസ് മേധാവിക്ക് നല്കിയ റിപ്പോര്‍ട്ടില്‍ ഡിവൈഎസ്പി ഉമേഷിനെതിരെ പീഡനത്തിന് കേസെടുക്കണമെന്ന് ഉണ്ടെന്നാണ് സൂചന.
kerala
ഡിജിറ്റല്‍ തട്ടിപ്പ്; കോഴിക്കോട് സ്വദേശിനിയില്‍ നിന്ന് 2.04 കോടി തട്ടിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍
കോഴിക്കോട് സ്വദേശിയായ പരാതിക്കാരിയില്‍ നിന്ന് 2.04 കോടി തട്ടിയെടുത്ത ഇയാള്‍ക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
കോഴിക്കോട് സ്വദേശിനിയില്‍ നിന്ന് ഡിജിറ്റല്‍ അറസ്റ്റ് വഴി 2.04 കോടി തട്ടിയെടുത്ത കേസില്‍ ഒരാള്‍ അറസ്റ്റില്‍. മലപ്പുറം സ്വദേശിയായ 28കാരന് റിനീഷിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കോഴിക്കോട് സ്വദേശിയായ പരാതിക്കാരിയില്‍ നിന്ന് 2.04 കോടി തട്ടിയെടുത്ത ഇയാള്‍ക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പിന്റെയും ഡല്‍ഹി സൈബര്‍ ക്രൈംപൊലീസിന്റെയും പേരില്‍ വ്യാജസന്ദേശങ്ങളും കോളുകളും അയച്ചായിരുന്നു ഇയാളുടെ ഭീഷണി. മുംബൈ വിമാനത്താവളത്തില്‍ വെച്ചായിരുന്നു അറസ്റ്റ്.
പണം നഷ്ടപ്പെട്ട വിവരം സൈബര്‍ ഹെല്പ്പ്ലൈന് നമ്പറില്‍ വിളിച്ച് പരാതിക്കാരി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെ കോഴിക്കോട് സൈബര്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. പ്രതി തട്ടിപ്പ് സംഘങ്ങളെക്കൊണ്ട് ചതിവിലൂടെ തട്ടിയെടുത്ത തുകയിലെ 4.28 ലക്ഷം രൂപ തന്റെ പേരിലുള്ള കനറ ബാങ്ക് വള്ളുവമ്പ്രം ബ്രാഞ്ചിലുള്ള അക്കൗണ്ടില്‍ ക്രെഡിറ്റ് ചെയ്യിപ്പിച്ച് ചെക്ക് വഴി പിന്‍വലിക്കുകയായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി 14 ദിവസത്തേക്ക് ജില്ലാ ജയിലില്‍ റിമാന്‍ഡ് ചെയ്തു.
-
india1 day ago‘ബിഹാർ തെരഞ്ഞെടുപ്പിൽ വൻ അഴിമതിയും ക്രമക്കേടും’; തെളിവുകൾ പുറത്തുവിട്ട് ധ്രുവ് റാഠി
-
Environment1 day agoആകാശഗംഗയെക്കാള്‍ നാലിരട്ടി വലുപ്പമുള്ള ഭീമന് നെബുല കണ്ടെത്തി; മലപ്പുറം സ്വദേശിനി ഡോ. രഹന പയ്യശ്ശേരി ശാസ്ത്രലോകത്തെ വിസ്മയിപ്പിച്ചു
-
india1 day ago‘ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനും ചേർന്ന് വോട്ടെടുപ്പിനെ ഹൈജാക്ക് ചെയ്യുന്നു’; എസ്ഐആറിനെതിരെ അഖിലേഷ് യാദവ്
-
india1 day agoആധാർ ജനന രേഖയായി കണക്കാക്കാനാവില്ല; പുതിയ നടപടിയുമായി മഹാരാഷ്ട്രയും ഉത്തർപ്രദേശും
-
kerala2 days agoലേബര്‍ കോഡും പിഎം ശ്രീ പോലെ എല്‍ഡിഎഫിലറിയിക്കാതെ ഒളിച്ചുകടത്തി; വി.ഡി സതീശന്
-
kerala2 days agoപാലക്കാട് തെരുവുനായ ആക്രമണത്തില്‍ നാലുവയസ്സുകാരന് ഗുരുതര പരിക്ക്
-
india2 days ago‘പൗരത്വം നിര്‍ണ്ണയിക്കാന്‍ ബിഎല്‍ഒയ്ക്ക് അധികാരമില്ല’; സുപ്രീംകോടതിയോട് സിബലും സിങ്വിയും
-
kerala2 days agoഅറസ്റ്റിലായ യുവതിയെ പീഡിപ്പിച്ചു; ഡിവൈഎസ്പിക്കെതിരെ ഗുരുതര ആരോപണം ഉന്നയിച്ച് സിഐയുടെ ആത്മഹത്യാക്കുറിപ്പ്

