Connect with us

More

ജന്തര്‍ മന്ദറിലെ പ്രക്ഷോഭങ്ങള്‍ തടയാനാവില്ല: സുപ്രീംകോടതി

Published

on

 

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ജന്തര്‍ മന്ദറിലും ബോട്ട് ക്ലബ്ബിലും നടക്കുന്ന പ്രക്ഷോഭങ്ങള്‍ പൂര്‍ണമായും തടയാനാവില്ലെന്ന് സുപ്രീംകോടതി. ജന്തര്‍ മന്ദറില്‍ സമരങ്ങള്‍ വിലക്കിയ ഹരിത ട്രൈബ്യൂണല്‍ നടപടി സുപ്രീംകോടതി റദ്ദാക്കി.
മസ്ദൂര്‍ കിസാന്‍ ശക്തി സങ്കേതനും മറ്റ് സംഘടനകളും നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസുമാരായ അര്‍ജുന്‍ കുമാര്‍ സിക്രി, അശോക് ഭൂഷണ്‍ എന്നിവരടങ്ങിയ ബെഞ്ചിന്റെതാണ് വിധി. പൗരന്‍മാരുടെ അവകാശവും പ്രതിഷേധക്കാരുടെ അവകാശവും തമ്മിലുള്ള വൈരുദ്ധ്യത്തില്‍ സന്തുലനത്തോടുകൂടിയുള്ള നിലപാടെ സ്വീകരിക്കാന്‍ കഴിയുള്ളുവെന്ന് കോടതി നിരീക്ഷിച്ചു. പ്രതിഷേധക്കാര്‍ക്ക് അനുമതി നല്‍കിക്കൊണ്ടുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കാനും സര്‍ക്കാരിന് കോടതി നിര്‍ദ്ദേശം നല്‍കി. കഴിഞ്ഞ ഒക്ടോബറിലാണ് ജന്തര്‍ മന്ദറിലെ എല്ലാ സമരങ്ങളും ദേശീയ ഹരിത ട്രൈബ്യൂണല്‍ വിലക്കിയത്.
ജന്തര്‍ മന്ദര്‍ ജനവാസ പ്രദേശമാണെന്നും സമരക്കാര്‍ ശബ്ദമലിനീകരണവും മാലിന്യപ്രശ്നങ്ങളുമുണ്ടാക്കുന്നു എന്നും ആരോപിച്ചായിരുന്നു ട്രൈബ്യൂണല്‍ നടപടി. സമരങ്ങള്‍ക്കായി വിട്ടുനല്‍കിക്കൊണ്ടുള്ള ഔദ്യോഗിക രേഖയുമില്ലാത്തതിനാല്‍ ജന്തര്‍ മന്ദറിലെ സമരങ്ങള്‍ രാംലീല മൈതാനിയിലേക്ക് മാറ്റണമെന്നായിരുന്നു നിര്‍ദ്ദേശം. ജനാധിപത്യ ഇന്ത്യയില്‍ രണ്ട് പതിറ്റാണ്ടായി നടന്ന സമരങ്ങളുടെ കേന്ദ്രമാണ് ജന്തര്‍ മന്ദര്‍.
അണ്ണാഹസാരെയുടെ അഴിമതി വിരുദ്ധ സമരം, രോഹിത് വെമുലയുടെ മരണം ഉള്‍പ്പെടെയുള്ള സര്‍വ്വകലാശാല സമരങ്ങള്‍, വണ്‍ റാങ്ക് പെന്‍ഷനായി നടന്ന സൈനിക പോരാട്ടങ്ങള്‍, മണല്‍മാഫിയക്കെതിരെ ജസീറ നടത്തിയ ഒറ്റയാള്‍ പോരാട്ടം തുടങ്ങി അനേകം സമരങ്ങള്‍ക്കും 1724 ല്‍ നിര്‍മ്മിച്ച ഈ സ്മാരകം സാക്ഷ്യം വഹിച്ചിട്ടുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ജെസ്‌ന കേസ്: തെളിവുകള്‍ ഹാജരാക്കിയാല്‍ തുടരന്വേഷിക്കാമെന്ന് സിബിഐ

പുതിയ തെളിവുകളുണ്ടെന്നും 6 മാസം കൂടി സിബിഐ കേസ് തുടരന്വേഷിക്കണമെന്നും ജെസ്‌നയുടെ പിതാവ് നല്‍കിയ ഹര്‍ജിയില്‍ വ്യക്തമാക്കി

Published

on

തിരുവനന്തപുരം: 5 വര്‍ഷം മുന്‍പ് കാണാതായ ജെസ്‌ന മറിയ കേസ് തുടരന്വേഷിക്കണമെങ്കില്‍ പുതിയ തെളിവുകള്‍ ഹാജരാക്കണമെന്ന് സിബിഐ അറിയിച്ചു. പുതിയ തെളിവുകളുണ്ടെന്നും 6 മാസം കൂടി സിബിഐ കേസ് തുടരന്വേഷിക്കണമെന്നും ജെസ്‌നയുടെ പിതാവ് നല്‍കിയ ഹര്‍ജിയില്‍ വ്യക്തമാക്കി.

ജെസ്‌നയെ കണ്ടത്താനാവത്തതും മരിച്ചോ എന്നതിനുളള തെളിവുകള്‍ ലഭിക്കാത്തതുമാണ് കേസ് അവസാനിപ്പിക്കാന്‍ കാരണമെന്ന് സിബിഐ കോടതിയില്‍ വ്യക്തമാക്കി. ജെസ്‌നയെ കാണാതാവുന്നതിനു ദിവസങ്ങള്‍ക്ക് മുന്‍പ് രക്തസ്രവം ഉണ്ടായന്നും അതിന്റെ കാരണം സിബിഐ പരിശോധിച്ചില്ലന്നും പിതാവ് ഹര്‍ജിയില്‍ ആരോപിക്കുന്നു. മകളുടെ തിരോധാനത്തില്‍ ഒരാളെ സംശയമുണ്ടെന്നും ആദ്ദേഹം വ്യക്തമാക്കി. കേസ് മെയ് 3ന് വീണ്ടും പരിഗണിക്കും.

Continue Reading

kerala

ആലുവയില്‍ തെരുവുനായ ആക്രമണം; കടിയേറ്റ വ്യക്തി പേവിഷബാധയെ തുടര്‍ന്ന് മരണപ്പെട്ടു

വിഷബാധ ഏല്‍ക്കുന്നവര്‍ക്ക് നല്‍കുന്ന വാക്‌സിന്‍ എടുത്തിരുന്നെങ്കിലും ഫലം കണ്ടില്ല

Published

on

കൊച്ചി: ആലുവ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപം രണ്ടാഴ്ച മുമ്പ് തെരുവ് നായയുടെ കടിയേറ്റ ആള്‍ ചികിത്സയിലിരിക്കെ മരിച്ചു. പത്രോസ് പോളച്ചന്‍(57) ആണ് ഇന്ന് പുലര്‍ച്ചെ എറണാകുളം ഗവണ്‍മെന്റ് ആശുപത്രുയില്‍ വെച്ച് പേവിശബാധയേറ്റ് മരണപ്പെട്ടത്.

ആലുവ സര്‍ക്കാര്‍ ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് വിധേയനായ പോളച്ചന്‍ ഡോക്ട്‌റെ കാണാന്‍ വരുന്ന വഴിയില്‍ വെച്ചാണ് തെരുവ് നായ ആക്രമിച്ചത്. വിഷബാധ ഏല്‍ക്കുന്നവര്‍ക്ക് നല്‍കുന്ന വാക്‌സിന്‍ എടുത്തിരുന്നെങ്കിലും ഫലം കണ്ടില്ല. രണ്ടു ദിവസം മുമ്പാണ് പേവിഷബാധയുടെ ലക്ഷണങ്ങള്‍ പ്രത്യക്ഷമായത്.

 

 

Continue Reading

kerala

സോഷ്യലിസ്റ്റ് പാര്‍ട്ടി പിന്തുണ യു.ഡി.എഫിന്

Published

on

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സോഷ്യലിസ്റ്റ് പാര്‍ട്ടി (ഇന്ത്യ) കേരളത്തില്‍ യു.ഡി.എഫിനെ പിന്തുണയ്ക്കും. രാജ്യത്ത് ജനങ്ങളും ജനാധിപത്യവും അപകടം നേരിടുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസിന്റെയും സഖ്യകക്ഷികളുടെയും വിജയം അനിവാര്യമാണെന്ന് പാര്‍ട്ടി സംസ്ഥാന കമ്മിറ്റി യോഗം വിലയിരുത്തി.

സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലും ബി.ജെ.പി വിരുദ്ധ വോട്ടുകള്‍ ഭിന്നിക്കാതിരിക്കാന്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് യോഗം അഭ്യര്‍ത്ഥിച്ചു.
അഴിമതിയിലൂടെ നേടിയ ഇലക്ട്രല്‍ ബോണ്ടുകള്‍ക്ക് ജനങ്ങളെ സ്വാധീനിക്കാന്‍ കഴിയില്ല. സോഷ്യലിസ്റ്റ് പാര്‍ട്ടി ഇന്ത്യ സംസ്ഥാന പ്രസിഡന്റ് കായിക്കര ബാബുവിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗം ദേശീയ പ്രസിഡന്റ് തമ്പാന്‍ തോമസ് ഉദ്ഘാടനം ചെയ്തു.

പരമായ ഭീതി പൂണ്ട നരേന്ദ്രമോഡി നടത്തുന്ന വര്‍ഗീയ ജല്പനങ്ങള്‍ അപമാനകരമാണെന്നും വര്‍ഗീയ സ്പര്‍ദ്ധ ഉണര്‍ത്തി സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്ന മോഡിക്ക് എതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി എടുക്കണമെന്നെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇ.കെ ശ്രീനിവാസന്‍, സി.പി ജോണ്‍, മനോജ് ടി സാരംഗ്, എന്‍ റാം, ടോമി മാത്യു, കാട്ടുകുളം ബഷീര്‍ പട്ടയം രവീന്ദ്രന്‍, എ.ജെ വര്‍ക്കി, ജോര്‍ജ് സിറിയക്, പി കെ കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു

Continue Reading

Trending