News
മിഷന് മാന്‍
മിഷന് അഥവാ ദൗത്യം.ജിജോയുടെ ദൗത്യയാത്രാ സഫലീകരണത്തിന് ഇനി രണ്ട് മല്‍സര ദൂരം.
കേരളാ നായകന് ജിജോ ജോസഫ് ചന്ദ്രിക പ്രതിനിധി ഷഹബാസ് വെള്ളിലയുമായി സംസാരിക്കുന്നു
മിഷന് അഥവാ ദൗത്യം.ജിജോയുടെ ദൗത്യയാത്രാ സഫലീകരണത്തിന് ഇനി രണ്ട് മല്‍സര ദൂരം.
കേരളാ നായകന് ജിജോ ജോസഫ് ചന്ദ്രിക പ്രതിനിധി ഷഹബാസ് വെള്ളിലയുമായി സംസാരിക്കുന്നു
ജീവന് മരണ കളിയല്ലേ..
ഗ്രൂപ്പ്ഘട്ടങ്ങളില്‍ നല്ല കളി കാഴ്ച്ചവെക്കാനായി എന്നാണ് കരുതുന്നത്. എല്ലാവരും മികച്ച ടീമുകളായിരുന്നു. ഓരോ മേഖലയില്‍ നിന്നും യോഗ്യത നേടി വന്നവര്‍. പല ദേശത്തുള്ളവര്‍. പല ഘടകങ്ങളും കളിയെ സ്വാധീനിക്കും. കായിക ക്ഷമത, വേഗത, കളിയുടെ രീതി. ഇതെല്ലാം ഓരോ ടീമിനും വ്യത്യസ്തമാകും. ഇവര്‍ക്കെതിരെ നമ്മുടെ ഗെയിം കൊണ്ട് പ്രതിരോധിക്കുക, അതിനെ അതിജയിക്കുക എന്നതാണ് കഠിനം. ഇനി കൂടുതല്‍ ജാഗ്രത വേണ്ട മത്സരങ്ങളാണ്. ഇനി ജയം മാത്രമാണ് നമുക്ക് രക്ഷ. ഓരോ കളിക്കാരനും ഇതിന്റെ ഉത്തരവാദിത്തമുണ്ട്.
ശൈലി
ആക്രമണ ഫുട്ബോള്‍ തന്നെയാണ് ടീം മുന്നോട്ടുവെക്കുന്നത്. കോച്ചിന്റെ ശൈലിയും അതുതന്നെ. പന്ത് കൂടുതല്‍ കൈവശം വെക്കുക, ആക്രമിക്കുക. ഇത് തന്നെയാകും സെമിയിലും തുടരുക. അതോടൊപ്പം പ്രതിരോധത്തില്‍ കൂടുതല്‍ കരുതലും ആവിശ്യമാണ്. മധ്യനിരയും മുന്നേറ്റനിരയും കൂടുതല്‍ ഒത്തിണക്കത്തോടെ തന്നെ കളിക്കും. സെമി എന്നത് മറ്റൊരു ഫൈനല്‍ അല്ലേ.
കെമിസ്ട്രി
ഞങ്ങള്‍ക്ക് കിട്ടിയിരിക്കുന്നത് ഇന്ത്യയിലെ തന്നെ മികച്ച കോച്ചാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. അത്രയും പരിജയസമ്പത്തുള്ളവരാണ്. അദ്ദേഹത്തിന്റെ എല്ലാ നീക്കങ്ങളും ഇതുവരെ വിജയിച്ചു. സബുകളെല്ലാം സൂപ്പറായിരുന്നു. കൃത്യ സമയം. അവരുടെ ദൗത്യം അവരും നിര്‍വഹിച്ചു. അത് പലപ്പോഴും കളിയുടെ ഗതി തന്നെ മാറ്റി. ബംഗാളുമായുള്ള വിജയം ഒന്നും മറക്കാന്‍ കഴിയില്ല. അദ്ദേഹം എല്ലാം തുറന്നുപറയും. എന്തെങ്കിലും പോരായ്മ കളിയില്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍ അത് പറയും. അത് തിരുത്തണം എന്നും ഉപദേശിക്കും. അത് കളിക്കാരെ സംബന്ധിച്ചിടത്തോളം വലിയ ഗുണമാണ്. അവരുടെ പോരായ്മകള്‍ അവര്‍ക്ക് തിരിച്ചറിയാനും ആവര്‍ത്തിക്കാതിരിക്കാനും പറ്റും.
സഹസംഘം
ടീമിലെ യുവതാരങ്ങളെല്ലാം തകര്‍ത്തുകളിച്ചു എന്നത് ഏറെ സന്തോഷകരമാണ്. ജസിനും നൗഫലും സഹീഫും സോയല്‍ ജോഷിയും സഫ്നാദും എല്ലാവരും തകര്‍ത്തു. അവര്‍ ക്ലബ്ബുകള്‍ക്കെല്ലാം കളിച്ച് പരിജയസമ്പത്തുള്ളവരാണ്. അവര്‍ കളികളത്തിലെത്തുമ്പോള്‍ തന്നെ വലിയ ആരവങ്ങള്‍ ഉയരുന്നു. അത് ടീമിന് മൊത്തം ലഭിക്കുന്ന ഊര്‍ജ്ജം ചെറുതല്ല. ടീമില്‍ ജൂനിയര്‍ സീനിയര്‍ എന്ന വ്യത്യാസമൊന്നുമില്ല. എല്ലാവരും അവരവരുടെ റോള്‍ ഭംഗിയാക്കുന്നു. അത് ഫലം കാണുന്നുണ്ട്. പഞ്ചാബുമായി നടന്ന അവസാന മത്സരത്തില്‍ പരിക്കുപറ്റി കയറേണ്ടി വന്ന മിഥുന് ആരോഗ്യം വീണ്ടെടുത്തിട്ടുണ്ട്. പരിശീലനത്തിനെല്ലാം ഇറങ്ങിയിരുന്നു. സെമി ഫൈനലില്‍ മിഥുന് തന്നെയാകും വല കാക്കുക. ഹജ്്മലിനും അവസരം കിട്ടിയത് ടീമിന് ഗുണമാണ്. എല്ലാവരും ഫോമിലേക്ക് ഉയരുന്നതും അവസരം കിട്ടുന്നതുമെല്ലാം ടീമിന് കരുത്താണ്.
ഓഫറുകള്‍
ഇന്ത്യന്‍ സൂപ്പര്‍ ലീഗിലേക്ക് ഓഫറുകള്‍ വരുന്നുണ്ട്. എന്നാല്‍ ഇപ്പോള്‍ സന്തോഷ് ട്രോഫി മാത്രമാണ് മനസ്സില്‍. ആ കിരീടം മാത്രമാണ് സ്വപ്നം. നിലവില്‍ ഡിപ്പാര്‍ട്ട്മെന്റ് കളിക്കാര്‍ക്ക് മറ്റു ദേശീയ ലീഗില്‍ കളിക്കാന്‍ പ്രയാസം ഉണ്ട്. അനുമതി തന്നെയാണ് പ്രശ്നം. സാലറി വേണ്ട, ക്ലബ്ബ് നല്കുന്ന തുകയുടെ 15 ശതമാനത്തോളം ഡി്പ്പാര്‍ട്ട്മെന്റിന് നല്കാമെന്നുള്ള പല വിധ ‘ഓഫറുകളും’ നല്കാന് കളിക്കാരും തയ്യാറാകുന്നുണ്ടെങ്കിലും ഡിപ്പാര്‍ട്ട്മെന്റുകള്‍ മുഖംതരിച്ചുതന്നെയാണ്. എന്തായാലും ഇതിലേക്ക് ഇപ്പോള്‍ കൂടുതല്‍ ശ്രദ്ധ കൊടുക്കുന്നില്ല. സുഹൃത്തുക്കളായ ഐ.എസ്.എല്‍ താരങ്ങളോടെല്ലാം ചര്‍ച്ച ചെയ്ത് ഭാവിയില്‍ തീരുമാനിക്കും.
സ്വപ്നം
സന്തോഷ് ട്രോഫി കിരീടം നേടുന്ന നായകന് എന്ന പദവി വല്ലാതെ മോഹിപ്പിക്കുന്നുണ്ട്. എനിക്ക് വേണ്ടി മാത്രമല്ല. എന്റെ കൂടെ കളിക്കുന്നവര്‍ ഓരോരുത്തരും കഠിനമായി ആഗ്രഹിക്കുന്നു. സന്തോഷ് ട്രോഫി ചാമ്പ്യന്‍സ് ആവാന്‍. ഞങ്ങളെല്ലാം അതിനായി പരമാവധി ഒരുങ്ങുന്നു. അവസാന മത്സരത്തിന് ശേഷം ഒരു ദിവസം പരിശീലനത്തിന് അവധിയായിരുന്നു. ഞായറാഴ്ച്ച മുതല്‍ വീണ്ടും പരിശീലനം തുടങ്ങി. വൈകുന്നേരം രണ്ടു മണിക്കൂര്‍ ആണ് പരിശീലനം. ചൂടായതിനാല്‍ ഒരു നേരത്ത് മാത്രമാണ് പരിശീലനം സാധ്യമാകുക. എതിരാളികള്‍ ആരെന്ന് നോക്കാറില്ല. ആക്രമണ ഫുട്ബോള്‍ തന്നെയാണ് ലക്ഷ്യം. അതിലൂടെ ഗോള്‍ നേടാനാകും വിജയം സ്വന്തമാക്കാനാകുമെന്ന് തന്നെയാണ് പ്രതീക്ഷ.
ഫാന്‍സ്
മലപ്പുറത്തെ കാണികള്‍ വെറെ ലെവലാണ്. ഫുട്ബോളിനെ കുറിച്ച് എല്ലാം അറിയുന്നവരാണ്. വിലയിരുത്തുന്നവരാണ്. അവരുടെ പിന്തുണ തന്നെയായിരുന്നു ഇതുവരെ കരുത്തോടെ നീങ്ങാനുള്ള ഇന്ധനമായത്. തുടര്‍ന്നും അതുണ്ടാകുമെന്നുറപ്പാണ്. അവരെ കൂടി സംതൃപ്തിയാക്കുക എന്ന വലിയ വെല്ലുവിളിയുണ്ട്. നല്ല കളി കാഴച്ചവെക്കും. ജയിച്ചു കപ്പുയര്‍ത്തുക എന്നത് തന്നെയാണ് പ്രധാനം. വീട്ടുകാരും ബന്ധുക്കളുമെല്ലാം കളി കാണാന്‍ വരുന്നുണ്ട്. പക്ഷെ എന്റെ അപ്പനും അമ്മക്കുമെല്ലാം കളി കാണാന്‍ ഭയങ്കര പേടിയാണ്. മാനസിക സമ്മര്‍ദ്ദം താങ്ങാനാവില്ലെന്നതാണ് അവരുടെ പ്രശ്നം. കളി കഴിഞ്ഞാല്‍ എന്തായി എന്ന് ചോദിച്ച് വിളിക്കും. അതുവരെ പ്രാര്‍ത്ഥനയില്‍ മുഴുകും. എല്ലാവരും പ്രാര്‍ത്ഥിക്കണം. നമുക്ക് കപ്പടിക്കണം…
kerala
കണ്ണൂരില്‍ നിര്‍മാണത്തിലിരുന്ന വീട്ടിലെ സെപ്റ്റിക് ടാങ്കില്‍ വീണ് മൂന്ന് വയസുകാരന് മരിച്ചു
കണ്ണൂര്‍ കതിരൂര്‍ പുല്യോട് ആണ് സംഭവം നടന്നത്.
നിര്‍മാണത്തിലിരുന്ന വീട്ടിലെ സെപ്റ്റിക് ടാങ്കില്‍ വീണ് മൂന്ന് വയസുകാരന് മരിച്ചു. കണ്ണൂര്‍ കതിരൂര്‍ പുല്യോട് ആണ് സംഭവം നടന്നത്. മുഹമ്മദ് മാര്‍വാന്‍ (3) ആണ് മരിച്ചത്. കുടുംബവീട്ടില്‍ കളിക്കാന്‍ പോയതായിരുന്നു. കാല് വഴുതി വീണതാണെന്ന് പ്രാഥമിക നിഗമനം.
ടാങ്ക് നിറയെ വെള്ളം ഉണ്ടായിരുന്നു. കതിരൂര്‍ പുല്യോട് വെസ്റ്റ് സ്വദേശി അന്‍ഷിലിന്റെ മകന് മാര്‍വാന്‍ ആണ് മരിച്ചത്. മൃതദേഹം തലശ്ശേരി ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
india
വയോധികര്‍ക്കും 45 വയസ്സിന് മുകളിലുള്ള സ്ത്രീകള്‍ക്കും ലോവര്‍ ബര്‍ത്ത് ഉറപ്പാക്കി ഇന്ത്യന്‍ റെയില്‍വേ
ടിക്കറ്റ് എടുക്കുമ്പോള്‍ ഓപ്ഷന് നല്കിയില്ലെങ്കിലും മുന്‍ഗണന നല്‍കാനാണ് തീരുമാനം.
വയോധികര്‍ക്കും 45 വയസ്സിന് മുകളിലുള്ള സ്ത്രീകള്‍ക്കും ലോവര്‍ ബര്‍ത്ത് ഉറപ്പാക്കി ഇന്ത്യന്‍ റെയില്‍വേ. ടിക്കറ്റ് എടുക്കുമ്പോള്‍ ഓപ്ഷന് നല്കിയില്ലെങ്കിലും മുന്‍ഗണന നല്‍കാനാണ് തീരുമാനം. ഇവരെ കൂടാതെ ഭിന്നശേഷിക്കാര്‍ക്കും ഗര്‍ഭിണികള്‍ക്കും ഈ ആനുകൂല്യം ലഭിക്കും. സ്ലീപ്പര്‍ കോച്ചില്‍ ഓരോ കോച്ചിലും ആറ് മുതല്‍ ഏഴ് വരെ ലോവര്‍ ബെര്‍ത്തുകളും തേഡ് എ.സിയില്‍ നാല് മുതല്‍ അഞ്ച് വരെ ലോവര്‍ ബെര്‍ത്തുകളും സെക്കന്‍ഡ് എ.സിയില്‍ മൂന്ന് മുതല്‍ നാല് വരെ ലോവര്‍ ബെര്‍ത്തുകളും നല്‍കുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു.
ഭൂരിഭാഗം മെയില്‍/എക്സ്പ്രസ് ട്രെയിനുകളിലും ഭിന്നശേഷിക്കാര്‍ക്ക് പ്രത്യേക കംപാര്‍ട്ടുമെന്റുകള്‍ അനുവദിക്കും. സ്ലീപ്പര്‍ കോച്ചില്‍ നാല് ബെര്‍ത്തുകളും (രണ്ട് ലോവര്‍ & രണ്ട് മിഡില്‍ ബെര്‍ത്തുകള്‍ ഉള്‍പ്പെടെ) തേഡ് എ.സിയില്‍ നാല് ബെര്‍ത്തുകളും റിസര്‍വ് ചെയ്ത സെക്കന്‍ഡ് സിറ്റിങ്ങില്‍ നാല് സീറ്റുകള്‍ എന്നിങ്ങനെ മുന്‍ഗണനാക്രമണത്തില്‍ നല്‍കും. വന്ദേഭാരതില്‍ ആദ്യത്തെയും അവസാനത്തെയും കോച്ചുകളില്‍ വീല്‍ചെയര്‍ സൗകര്യവും ഭിന്നശേഷി സൗഹൃദ ശുചിമുറികളും ഒരുക്കുമെന്നും മന്ത്രി അറിയിച്ചു.
entertainment
‘സ്ത്രീകള്‍ ജന്മം കൊണ്ട് ശക്തരാണ്’; റെഡ് സീ ഫിലിം ഫെസ്റ്റിവലില്‍ ഐശ്വര്യ റായ്
വ്യാഴാഴ്ച റെഡ് സീ ഫിലിം ഫെസ്റ്റിവലില്‍ വെച്ചാണ് താരം തന്റെ മനസ്സ് തുറന്നത്.
സിനിമാ മേഖലയിലെ തന്റെ യാത്രയെക്കുറിച്ചും ഒരു വിദ്യാര്‍ത്ഥിയെന്ന നിലയില്‍ ജീവിതത്തെ താന്‍ എങ്ങനെ കാണുന്നുവെന്നും ഐശ്വര്യ റായ് ബച്ചന്. വ്യാഴാഴ്ച റെഡ് സീ ഫിലിം ഫെസ്റ്റിവലില്‍ വെച്ചാണ് താരം തന്റെ മനസ്സ് തുറന്നത്.
ഒരു അഭിനേതാവാകുന്നതിന് മുമ്പ്, ഐശ്വര്യ 1994-ലെ ലോകസുന്ദരിയായി. കിരീടം നേടിയ ശേഷം, മണിരത്നത്തിന്റെ 1997-ല്‍ പുറത്തിറങ്ങിയ തമിഴ് ചിത്രമായ ഇരുവര്‍ എന്ന ചിത്രത്തിലൂടെയാണ് ഐശ്വര്യ തന്റെ അഭിനയ അരങ്ങേറ്റം നടത്തിയത്.”ഞാന്‍ ആകസ്മികമായി മത്സരത്തില്‍ ചേര്‍ന്നു” ഐശ്വര്യ പറഞ്ഞു.
എന്തുകൊണ്ടാണ് ഇത് യാദൃശ്ചികമായി സംഭവിച്ചതെന്ന് ചോദിച്ചപ്പോള്‍, ‘ഇന്ത്യയെ പ്രതിനിധീകരിക്കാന്‍ മാധ്യമങ്ങളില്‍ നിന്നുള്ള ആളുകള്‍ എന്നെ ക്ഷണിച്ചിരുന്നു, എന്നെ സംബന്ധിച്ചിടത്തോളം ഇത് ഒരു സൗന്ദര്യമത്സരത്തിന്റെ ഭാഗമാകുന്നതിന് അപ്പുറമായിരുന്നു’ എന്ന് അവര്‍ വിശദീകരിച്ചു.
ഒരു വിദ്യാര്‍ത്ഥിയെന്ന നിലയില്‍ താന്‍ എപ്പോഴും ജീവിതത്തെ എങ്ങനെ നോക്കിക്കാണുകയും സംഭവിച്ചതില്‍ നിന്ന് എന്തെങ്കിലും പഠിക്കാന്‍ ശ്രമിക്കുകയും ചെയ്തിട്ടുണ്ടെന്നും ഐശ്വര്യ റായ് ബച്ചന് പങ്കുവെച്ചു. ‘ജീവിതത്തോടുള്ള എന്റെ സമീപനം ഒരു വിദ്യാര്‍ത്ഥിയെപ്പോലെയാണ്. ഇന്നേവരെയുള്ള എന്റെ കരിയര്‍ പോലും വളരെ വിദ്യാര്‍ത്ഥിയെപ്പോലെയാണ്, ‘ അവര്‍ പറഞ്ഞു.
ഐശ്വര്യ സ്ത്രീകളെ കുറിച്ചും അവര്‍ എങ്ങനെയാണ് ‘അന്തര്‍ലീനമായി ശക്തരായത്’ എന്നും സംസാരിച്ചു. അവര്‍ പറഞ്ഞു, ‘സ്ത്രീകള്‍ ജന്മം കൊണ്ട് ശക്തരാണ്, എല്ലാ സ്ത്രീകളും അതിശക്തരാണ്, നിങ്ങള്‍ ശക്തിയാണ്, ദേവിയാണ്, നിങ്ങള്‍ ശക്തിയുടെയും സൗന്ദര്യത്തിന്റെയും സ്ത്രീത്വത്തിന്റെയും മൂര്‍ത്തീഭാവമാണ്, നിങ്ങള്‍ ആരാണെന്നതിന്റെ എല്ലാ വശങ്ങളും ആസ്വദിക്കൂ, ഞങ്ങളുടെ അസ്തിത്വത്തിന്റെ ഓരോ നിമിഷവും ഞങ്ങള്‍ ആഘോഷിക്കപ്പെടേണ്ടതുണ്ട്. അന്തര്‍ലീനമായി സ്ത്രീകള്‍ ശക്തരാണ്, അവര്‍ എപ്പോഴും ശ്രമിക്കുന്നു. പെണ്മക്കള്, സഹോദരിമാര്‍, അമ്മമാര്‍, ഭാര്യമാര്‍ എന്നിങ്ങനെ ജീവിതത്തിന്റെ എല്ലാ റോളുകളിലും ഞങ്ങള്‍ അങ്ങനെയാണ്.
-
kerala2 days agoഇത് മത്സ്യത്തൊഴിലാളി വിദ്യാര്‍ത്ഥികളെ ദ്രോഹിച്ച സര്‍ക്കാര്‍: ഷാഫി ചാലിയം
-
kerala1 day agoപിഎം ശ്രീ- ജോണ്‍ ബ്രിട്ടാസ് വിവാദം: ‘ഇനിയും എത്ര പാലങ്ങള്‍ വേണോ അത്രയും പാലങ്ങള്‍ ഉണ്ടാക്കും, അതുകൊണ്ട് എന്താണ് കുഴപ്പം?’: എം.വി ഗോവിന്ദന്
-
News2 days ago1967 മുതല്‍ കൈവശപ്പെടുത്തിയ ഫലസ്തീന് പ്രദേശങ്ങളില്‍ നിന്നും ഇസ്രാഈല്‍ പിന്‍വാങ്ങണം’; പ്രമേയം പാസാക്കി യുഎന്‍
-
kerala1 day agoസംഘടനാപരമായ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പിന്തുണ മാത്രമേ ഇതുവരെ രാഹുലിന് ഞാന്‍ നല്‍കിയിട്ടുള്ളൂ: ഷാഫി പറമ്പില്‍
-
GULF1 day agoഒരു മാസം എനിക്ക് അന്നം തന്നവരാണ് KMCC, കൊറോണ കാരണം ജോലി പോയപ്പോൾ അവരാണ് സഹായിച്ചത്: ഡാബ്സി
-
india2 days agoപി.എം ശ്രീ പദ്ധതി: സിപിഎം- ബിജെപി ഡീലിലെ ഇടനിലക്കാരന് ജോണ്‍ ബ്രിട്ടാസ്
-
india2 days agoതന്നെക്കാള്‍ സൗന്ദര്യം കൂടുതല്‍; സ്വന്തം കുട്ടി ഉള്‍പ്പെടെ നാല് കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയ സ്ത്രീ അറസ്റ്റില്‍
-
india2 days agoവഖഫ് സ്വത്തുക്കളുടെ രജിസ്ട്രേഷന്; സമയം ദീര്‍ഘിപ്പിക്കണം, മുസിലിംലീഗ് എംപിമാര്‍ വീണ്ടും കേന്ദ്രമന്ത്രിയെ സമീപിച്ചു

