Connect with us

Culture

വിദ്യാര്‍ത്ഥികളെ കിട്ടില്ലെന്ന് ആശങ്ക; അഞ്ചു കോടിയുടെ ഓഫറുമായി ജിഷ്ണു പഠിച്ച നെഹ്‌റു കോളജിന്റെ പരസ്യം

Published

on

തൃശൂര്‍: എഞ്ചിനീയറിങ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയിയുടെ മരണത്തോടെ കോളജിന്റെ കീര്‍ത്തി നഷ്ടമാകുമെന്ന ഭീതിയില്‍ പാമ്പാടി നെഹ്‌റു കോളജ് അധികൃതര്‍. വിദ്യാര്‍ത്ഥികളെ കിട്ടില്ലെന്ന ആശങ്കയെത്തുടര്‍ന്ന് പുതിയ മാര്‍ക്കറ്റിങ് തന്ത്രവുമായി നെഹ്‌റു ഗ്രൂപ്പ് രംഗത്തുവന്നിരിക്കുകയാണ്. പ്രതിഛായ വീണ്ടെടുക്കുന്നതിന് അഞ്ചു കോടി രൂപയുടെ സ്‌കോളര്‍ഷിപ്പ് വാഗ്ദാനം ചെയ്തിരിക്കുകയാണ് കോളജ് അധികൃതര്‍. ഇക്കാര്യമറിയിച്ച് നെഹ്‌റു ഗ്രൂപ്പ് അധികൃതര്‍ പ്രമുഖ മലയാള പത്രങ്ങളില്‍ പരസ്യം നല്‍കി. വിവിധ കോഴ്‌സുകളിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു കൊണ്ടുള്ള പരസ്യത്തിലാണ് വമ്പന്‍ ഓഫറുകള്‍ മുന്നോട്ടുവെക്കുന്നത്. ഇവക്കുപുറമെ സംസ്ഥാന എന്‍ട്രന്‍സില്‍ 5000 റാങ്കുവരെ നേടിയവര്‍ ട്യൂഷന്‍ ഫീസായി 5000 രൂപ നല്‍കിയാല്‍ മതിയെന്നും താമസവും യാത്രയും സൗജന്യമായിരിക്കുമെന്നുമുള്ള വാഗ്ദാനങ്ങളും നെഹ്‌റു ഗ്രൂപ്പ് നല്‍കുന്നുണ്ട്.
അച്ചടക്കത്തിന്റെ പേരില്‍ വിദ്യാര്‍ത്ഥികളെ ക്രൂരപീഡനത്തിന് ഇരയാക്കുന്നുണ്ടെന്ന ആരോപണമാണ് കോളജ് അധികൃതരെ കുഴക്കുന്നത്. കോളജില്‍ ഇടിമുറിയുണ്ടെന്നും അനുസരണക്കേട് കാണിക്കുന്നവരെ മര്‍ദിക്കാറുണ്ടെന്നും ജിഷ്ണുവിന്റെ മരണശേഷം സഹപാഠികള്‍ വെളിപ്പെടുത്തിയിരുന്നു. ഇതോടെയാണ് വിദ്യാര്‍ത്ഥികളെ ആകര്‍ഷിപ്പിക്കുന്നതിന് പുതിയ മാര്‍ക്കറ്റിങ് തന്ത്രവുമായി നെഹ്‌റു ഗ്രൂപ്പ് രംഗത്തുവന്നത്. ജിഷ്ണു ആത്മഹത്യ ചെയ്തതല്ലെന്നും കോളജ് അധികൃതര്‍ കൊലപ്പെടുത്തിയതാണെന്നുമുള്ള ആരോപണങ്ങള്‍ സഹപാഠികളും ബന്ധുക്കളും ഉന്നയിക്കുന്നതിനു പിന്നാലെയാണ് പുതിയ പരസ്യം പ്രത്യക്ഷപ്പെട്ടത്. ജിഷ്ണുവിന് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് അമ്മ മഹിജ നടത്തിയ ഡിജിപി ഓഫീസ് സമരത്തിനു നേരെയുണ്ടായ പൊലീസ് അതിക്രമങ്ങള്‍ വന്‍ വിവാദമാണ് ഉണ്ടാക്കിയിരുന്നത്.

FOREIGN

കെ.എം.സി.സി വളന്‍റിയർമാർക്ക് ആദരം

Published

on

യു.എ.ഇ സർക്കാറിന്‍റെ പൊതുമാപ്പ് പ്രയോജനപ്പെടുത്തുന്നതിന് ഇന്ത്യൻ കോൺസുലേറ്റിൽ ആരംഭിച്ച ഹെൽപ്‌ ഡെസ്‌കിൽ വളന്റിയറായി സേവനമനുഷ്ഠിച്ച ദുബൈ കെ.എം.സി.സി പ്രവർത്തകർക്ക് ദുബൈ ഇന്ത്യൻ കോൺസുലേറ്റ് ആദരവ് നൽകി.

കോൺസുലേറ്റ് ഹാളിൽ കഴിഞ്ഞ ദിവസം നടന്ന ചടങ്ങിൽ കോൺസൽ ജനറൽ സതീഷ് ശിവൻ പ്രശംസപത്രം കൈമാറി. അഡ്വ. സാജിദ് അബൂബക്കർ, മുഹമ്മദ് അഷ്‌റഫ് വെമ്മരത്തിൽ, ഹംസ നടുവണ്ണൂർ, ദുബൈ കെ.എം.സി.സി വിമൻസ് വിങ് പ്രസിഡന്‍റ് സഫിയ മൊയ്‌ദീൻ, ട്രഷറർ നജ്മ സാജിദ്, ഷാജിത ഫൈസൽ എന്നിവർ പ്രശംസപത്രം ഏറ്റുവാങ്ങി.

നാല് മാസം നീണ്ട പൊതുമാപ്പ് കാലയളവിൽ ദുബൈ ഇന്ത്യൻ കോൺസുലേറ്റിൽ മികച്ച സംവിധാനങ്ങൾ ഒരുക്കിയിരുന്നു. വിവിധ സംഘടന വളന്റിയർമാർ നിസ്വാർഥ സേവനമാണ് അവരവരുടെ ഹെൽപ് ഡെസ്കിലൂടെ കാഴ്ചവെച്ചത്.

3000 പേരെ നാട്ടിലേക്ക് അയക്കാനും നിരവധി പേർക്ക് യു.എ.ഇയിൽ തുടരുന്നതിന് നിയമാനുസൃത നടപടികൾ സ്വീകരിക്കാനും ഹെൽപ് ഡെസ്കിലൂടെ സാധിച്ചു. നാട്ടിലേക്ക് പോകാൻ ടിക്കറ്റിന് പണമില്ലാതെ പ്രയാസപ്പെടുന്ന 100ഓളം പേർക്ക് സൗജന്യ ടിക്കറ്റുകളും ദുബൈ കെ. എം.സി.സി ഹെൽപ് ഡെസ്കിലൂടെ സംഘടിപ്പിച്ചിരുന്നു.

Continue Reading

kerala

സംസ്ഥാന ബജറ്റിന്റെ ആമുഖം തന്നെ പച്ചക്കളളം: ഡോ. എം.കെ മുനീര്‍

മരുന്നില്ലാതെ രോഗികളും പെന്‍ഷനില്ലാതെ സാധാരണക്കാരും വലയുന്നു

Published

on

ധനഞെരുക്കത്തിൽനിന്ന് കേരളം അതിജീവിച്ചു എന്ന പച്ചക്കള്ളമാണ് ബജറ്റിന്റെ ആമുഖമെന്ന് മുസ്ലിംലീഗ് നിയമസഭാ പാർട്ടി ഉപനേതാവ് ഡോ. എം.കെ മുനീർ പറഞ്ഞു. പാവപ്പെട്ടവരുടെ സാമൂഹ്യ സുരക്ഷയുമായി ബന്ധപ്പെട്ട പെൻഷനുകൾ പോലും മുടങ്ങിക്കിടക്കുകയാണ്. രോഗികളുടെ കൂട്ടിരിപ്പുകാർക്ക് കൊടുക്കുന്ന ആശ്വാസകിരണം മാസങ്ങളായി മുടങ്ങിയിരിക്കുകയാണ്. അനാഥ മക്കൾക്ക് പഠിക്കാനുള്ള പണം കൊടുക്കുന്നില്ല.

കോക്ലിയാർ ഇംപ്ലാന്റേഷൻ നടത്തിയ കുട്ടികൾ തുടർന്നുള്ള പണം കിട്ടാത്തതിന്റെ പേരിൽ കേൾവി ശക്തി നഷ്ടമാകുന്ന അവസ്ഥയിലാണ്. എൽ.എസ്.എസ്-യു.എസ്.എസ് സ്‌കോളർഷിപ്പ് കുടിശ്ശികയാണ്. ആ പദ്ധതിയുടെ പേര് മാറ്റും എന്നാണ് ബജറ്റിൽ പറയുന്നത്. കാരുണ്യ വഴി കോഴിക്കോട് മെഡിക്കൽ കോളേജിന് മാത്രം 100 കോടിയാണ് കിട്ടാനുള്ളത്.

ആൻജിയോപ്ലാസ്റ്റി മുടങ്ങിയിരിക്കുകയാണ്. ഫ്‌ളൂയിഡ് ഇല്ലാത്തത് കൊണ്ട് ഡയാലിസിസ് മുടങ്ങിയിരിക്കുകയാണ്. സ്‌കോളർഷിപ്പുകളും മുടങ്ങിയിരിക്കുകയാണ്. ഈ വസ്തുതകളൊക്കെ അവഗണിച്ച് കൊണ്ടാണ് ബജറ്റ് അവതരിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.

Continue Reading

kerala

സംസ്ഥാന ബജറ്റ്: ഇലക്ട്രിക് വാഹനങ്ങളുടെ നികുതി വർധിപ്പിച്ചു

ഇതിലൂടെ 50 ശതമാനം അധിക വരുമാനം പ്രതീക്ഷിക്കുന്നുവെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ പറഞ്ഞു.

Published

on

സംസ്ഥാനത്ത് ഇലക്ട്രിക് വാഹനങ്ങളുടെ നികുതി വർധിപ്പിച്ചു. 15 വർഷം കഴിഞ്ഞ സ്വകാര്യ വാഹനങ്ങളുടെ നികുതിയും 50 ശതമാനം വർധിപ്പിച്ചു. ഇതിലൂടെ 50 ശതമാനം അധിക വരുമാനം പ്രതീക്ഷിക്കുന്നുവെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ പറഞ്ഞു.

നികുതി വെട്ടിക്കുന്ന ചരക്കുകൾ കൊണ്ടുപോകുന്ന വാഹനങ്ങൾ കണ്ടുകെട്ടാൻ നിയമം ഉൾപ്പെടുത്തും. കോടതി ഫീസ് വർധിപ്പിച്ചു. 150 കോടി അധിക വരുമാനമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

Continue Reading

Trending