Connect with us

Culture

ജുനൈദ് വധം: കേസ് പിന്‍വലിക്കാന്‍ ഖാപ് പഞ്ചായത്തുകളുടെ ഭീഷണി

Published

on

ന്യൂഡല്‍ഹി: ബീഫ് കഴിച്ചുവെന്നാരോപിച്ച് ട്രെയിനില്‍ വെച്ച് ഹിന്ദുത്വവാദികള്‍ കുത്തിക്കൊന്ന ഹരിയാന ബല്ലബ്ഖഡ് സ്വദേശി ഹാഫിസ് ജുനൈദിന്റെ കുടുംബത്തിനു നേരെ കേസ് പിന്‍വലിക്കാന്‍ ഖാപ് പഞ്ചായത്തുകളുടെ ഭീഷണി. ഹരിയാനയിലേയും പശ്ചിമ ഉത്തര്‍പ്രദേശിലേയും ദലിത്-സ്ത്രീവിരുദ്ധ കുറ്റകൃത്യങ്ങളെ സാധൂകരിക്കുകയും മുസ്‌ലിം വിരുദ്ധ കലാപങ്ങള്‍ക്ക് പലതവണ ആഹ്വാനം ചെയ്യുകയും ചെയ്ത ചരിത്രമുള്ള നിയമവിരുദ്ധ കോടതി സംവിധാനമാണ് ഖാപ് പഞ്ചായത്തുകള്‍.

ജുനെദിന്റെ കുടുംബം താമസിക്കുന്ന പ്രദേശത്തിനു ചുറ്റുപാടും ജാട്ട് സമുദായംഗങ്ങളുടെ ശക്തി കേന്ദ്രമാണ്. അതിനാല്‍ ജാട്ട് ഖാപ് പഞ്ചായത്തുകളുടെ ഭീഷണി ഗൗരവമേറിയതായാണ് വിലയിരുത്തപ്പെടുന്നത്. ഒക്ടോബര്‍ പതിനഞ്ചിനു ഖാന്‍ഡി ഖാപ് പഞ്ചായത്ത് തലവന്‍മാര്‍ ജുനൈദിന്റെ ഗ്രാമമായ ഖണ്ഡാവലി ഗ്രാമത്തിലെത്തുകയായിരുന്നു. ഏന്നാല്‍ ജുനൈദിന്റെ കുടുംബാംഗങ്ങള്‍ അവരുമായി സംസാരിക്കാന്‍ തയ്യാറായില്ല. എന്നാല്‍ വീണ്ടും പഞ്ചായത്ത്് കൂടി തങ്ങളുടെ കുടുംബത്തെ ഭയപ്പടുത്തി കേസില്‍നിന്നും പന്‍വലിക്കാനാണവര്‍ ശ്രമിക്കുന്നതെന്ന് ജുനൈദിന്റ പിതാവ് ജലാലുദ്ദീന്‍ പറഞ്ഞു.

പിതാവ് ഹൃദ്രോഗ സംബന്ധമായ ശസ്ത്രക്രിയക്ക് ശേഷം വിശ്രമത്തിലാണ്. നൂറോളം ഗ്രാമങ്ങളുടെ ഗ്രാമതലവന്‍മാര്‍ ചേര്‍ന്ന് ഒക്ടോബര്‍ 22ന് ഖാപ്മഹാപഞ്ചായത്ത്് ചേരാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ബല്ലബ്ഗഢ്് പോലീസ് കമ്മീഷണര്‍ ഹനീഫ് ഖുറേഷി ഇടപെട്ടത്് കൊണ്ടാണത്് നടക്കാതെ പോയതെന്നും ജുനൈദിന്റെ കൂടുംബം പറയുന്നു. സാക്ഷിമൊഴികളും സാഹചര്യ തെളിവുകളും പ്രതികള്‍ക്കെതിരെ ശക്തമാണെന്നതിനാല്‍ പ്രതികള്‍ക്ക് ശിക്ഷ ലഭിക്കുമെന്നതാണ് അവരെ പ്രകോപിപിക്കുന്നെതന്നാണ് കരുതുന്നത്.

കോടതിക്ക് പുറത്ത് കേസ് ഒത്ത്തീര്‍പ്പാക്കിയാല്‍ ഗ്രാമത്തില്‍ സമാധാനം നിലനില്‍ക്കുമെന്നാണവര്‍ ഭീഷണി സ്വരത്തില്‍ പറഞ്ഞ് വെക്കുന്നതെന്നും ജുനൈദിന്റെ പിതാവ് ചന്ദ്രികയോട് പറഞ്ഞു. 2017 ജൂണ്‍ 22നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.

ഡല്‍ഹിയിലെ സദര്‍ ബസാറില്‍നിന്നും ഹരിയാനയിലെ ബല്ലബ്ഗഢിലേക്ക് തീവണ്ടി കയറിയ ജുനൈദ് അടക്കമുള്ളവരെ ജനക്കുട്ടം വംശീയ അധിക്ഷേപമുന്നയിച്ച് ആക്രമിക്കുകയായിരുന്നു. അക്രമികള്‍ ജുനൈദിനെ കുത്തിപ്പരിക്കേല്‍പിക്കുകയും പ്ലാറ്റ്‌ഫോമില്‍വെച്ച് ചോരവാര്‍ന്ന് കൊല്ലപ്പെടുകയുമായിരുന്നു. രാജ്യത്ത് ബീഫിന്റെ പേരില്‍ ആള്‍കൂട്ട കൊലപാതകങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ കൗമാരക്കാരനായ ജുനൈദിന്റെ കൊലപാതകത്തില്‍ രാജ്യാന്തരതലത്തില്‍ പോലും പ്രതിഷേധം ഉയര്‍ന്നു വന്നിരുന്നു. പോലീസ് ആറു പേര്‍ക്കെതിരെയാണ് കുറ്റപത്രം സമര്‍പ്പിച്ചിട്ടുള്ളത്.

ഇതില്‍ നാലു പേര്‍ക്ക് ഇതിനകം ജാമ്യം ലഭിച്ചിട്ടുണ്ട്. രണ്ട് പേര്‍ക്കെതിരെ കൊലക്കുറ്റത്തിനാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. നാലുപേര്‍ക്ക് ഫരീദാബാദ് സെഷന്‍ കോടതി ജാമ്യം അനുവദിച്ചതിനെതിരെ ജുനൈദിന്റെ പിതാവ് ഹരിയാന ഹൈക്കോടതിയില്‍ ഹരജി ഫയല്‍ ചെയ്തിച്ചുണ്ട്. ഹരിയാന പൊലീസിന്റെ കേസന്വേഷണത്തില്‍ തങ്ങള്‍ക്ക് തൃപ്തിയില്ലന്ന് കാണിച്ച് സി. ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ജുനൈദിന്റെ കുടുംബം സമര്‍പ്പിച്ച ഹരജി ഹൈക്കോടതിയുടെ പരിഗണനയിലാണ്.

india

‘വോട്ടര്‍പട്ടികയില്‍ നിന്ന് എങ്ങെനെ ആളുകളെ പുറത്താക്കാം എന്ന ലക്ഷ്യത്തോടെയാണ് sir കൊണ്ടുവന്നത്’: അഡ്വ. ഹാരിസ് ബീരാൻ എംപി

Published

on

സമഗ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തിനെതിരെ അഡ്വ. ഹാരിസ് ബീരാന്‍ എം.പി. കേരളത്തില്‍ ഇപ്പോള്‍ ഒരു മാസത്തിനുള്ളില്‍ മൂന്ന് തവണ ഒരു ബിഎല്‍ഒ വീടുകള്‍ കയറിയിറങ്ങണം. ഫോമുകള്‍ പൂരിപ്പിച്ച് വാങ്ങണം. അവര്‍ക്ക് ടാര്‍ഗറ്റുകള്‍ കൊടുത്തുകൊണ്ടിരിക്കുകയാണ്. ഇതൊരു മനുഷ്യത്വരഹിതമായ പ്രവൃത്തിയായിട്ടാണ് നാം കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. വോട്ടര്‍പട്ടികയില്‍ നിന്ന് എങ്ങെനെ ആളുകളെ പുറത്താക്കാം എന്ന ലക്ഷ്യത്തോടെയാണ് ഈ സമഗ്ര വോട്ടര്‍പട്ടിക പരിഷ്‌കരണമെന്ന് നാം ഭയപ്പെടേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

Continue Reading

Film

എസ് എസ് രാജമൗലി- മഹേഷ് ബാബു ചിത്രം വാരാണാസിയുടെ ബ്രഹ്മാണ്ഡ ട്രയ്ലർ പ്രേക്ഷകരിലേക്ക്

മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരൻ തുടങ്ങിയവർ കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ചിത്രം ശ്രീ ദുർഗ ആർട്ട്സ്,ഷോവിങ് ബിസിനസ് എന്നീ ബാനറുകളിൽ കെ എൽ നാരായണ, എസ് എസ് കർത്തികേയ എന്നിവർ നിർമ്മിക്കുന്നു.

Published

on

പ്രേക്ഷകർ ആകാംഷയോടെ കാത്തിരുന്ന എസ് എസ് രാജമൗലി മഹേഷ് ബാബു ചിത്രം വാരാണാസിയുടെ ബ്രഹ്മാണ്ഡ ട്രയ്ലർ റിലീസായി. ചിത്രത്തിൽ രുദ്ര എന്ന കഥാപാത്രമായി മഹേഷ് ബാബു എത്തുന്നു. ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയിൽ നടന്ന പ്രൗഢ ഗംഭീര ഇവെന്റിലാണ് ചിത്രത്തിന്റെ ട്രയ്ലർ റിലീസ് ചെയ്തത്. മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരൻ തുടങ്ങിയവർ കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ചിത്രം ശ്രീ ദുർഗ ആർട്ട്സ്,ഷോവിങ് ബിസിനസ് എന്നീ ബാനറുകളിൽ കെ എൽ നാരായണ, എസ് എസ് കർത്തികേയ എന്നിവർ നിർമ്മിക്കുന്നു. കീരവാണിയാണ് വാരണാസിയുടെ സംഗീത സംവിധാനം നിർവഹിക്കുന്നത്.
മണിക്കൂറുകൾക്കുള്ളിൽ അഞ്ചു മില്യണിൽപ്പരം കാഴ്ചക്കാരുമായി ട്രയ്ലർ ലോകവ്യാപകമായി ട്രെൻഡിങ്ങിൽ മുന്നിലാണ്.

പ്രേക്ഷകർക്ക് ദൃശ്യവിസ്മയം സമ്മാനിക്കുന്ന വാരാണസിയുടെ ട്രയ്ലർ റാമോജി ഫിലിം സിറ്റിയിൽ നടന്ന ഇവെന്റിൽ 130×100 ഫീറ്റിൽ പ്രത്യേകമായി സജ്ജീകരിച്ച സ്‌ക്രീനിലാണ് പ്രദർശിപ്പിച്ചത് . സിഇ 512-ലെ വാരാണസി കാണിച്ചുകൊണ്ടാണ് ട്രെയിലര്‍ തുടങ്ങുന്നത്. പിന്നീട് 2027-ല്‍ ഭൂമിയെ ലക്ഷ്യമാക്കി വരുന്ന ശാംഭവി എന്ന ഛിന്നഗ്രഹമാണ് കാണിക്കുന്നത്. തുടര്‍ന്നങ്ങോട്ട് അന്റാര്‍ട്ടിക്കയിലെ റോസ് ഐസ് ഷെല്‍ഫ്, ആഫ്രിക്കയിലെ അംബോസെലി വനം, ബിസിഇ 7200-ലെ ലങ്കാനഗരം, വാരാണസിയിലെ മണികര്‍ണികാ ഘട്ട് തുടങ്ങിയവയെല്ലാം വിസ്മയക്കാഴ്ചകളായി ട്രെയിലറില്‍ അനാവരണം ചെയ്യുന്നു.കൈയില്‍ ത്രിശൂലവുമേന്തി കാളയുടെ പുറത്തേറി വരുന്ന മഹേഷ് ബാബുവിന്റെ രുദ്ര എന്ന കഥാപാത്രം സ്‌ക്രീനിൽ അവസാനം എത്തിയപ്പോൾ വേദിയിലും മഹേഷ് ബാബു കാളയുടെ പുറത്തു എൻട്രി ചെയ്തപ്പോൾ അറുപത്തിനായിരത്തിൽപ്പരം കാഴ്ചക്കാർ നിറഞ്ഞ ഇവന്റിലെ സദസ്സ് ഹർഷാരവം കൊണ്ട് വേദിയെ ധന്യമാക്കി. ഐമാക്‌സിലാണ് ചിത്രം ഒരുങ്ങുന്നത് എന്നതിനാല്‍ തന്നെ തിയേറ്ററുകളില്‍ ഗംഭീരമായ കാഴ്ചാനുഭൂതി സമ്മാനിക്കുമെന്നുറപ്പാണ്.ബാഹുബലിയും ആർ ആർ ആറും ഒരുക്കിയ രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം വാരണാസി 2027ൽ തിയേറ്ററുകളിലേക്കെത്തും. പി ആർ ഓ ആൻഡ് മാർക്കറ്റിംഗ് സ്ട്രാറ്റജിസ്റ്റ് : പ്രതീഷ് ശേഖർ.

Continue Reading

Film

വാരണാസിയുടെ ബ്രഹ്‌മാണ്ഡ ട്രെയിലര്‍ റിലീസ്; മഹേഷ് ബാബുവിനെ രുദ്രയായി കാണിച്ച് രാജമൗലി

ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയില്‍ നടന്ന അതിവിശാലമായ ചടങ്ങിലാണ് ട്രെയിലര്‍ റിലീസ് ചെയ്തത്.

Published

on

പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരുന്ന എസ്.എസ്. രാജമൗലിമഹേഷ് ബാബു ചിത്രം ‘വാരണാസി’യുടെ ഭര്തൃസന്ദര്‍ശനം നിറഞ്ഞ ട്രെയിലര്‍ വിസ്മയമായി പുറത്തുവന്നു. ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയില്‍ നടന്ന അതിവിശാലമായ ചടങ്ങിലാണ് ട്രെയിലര്‍ റിലീസ് ചെയ്തത്.

ചിത്രത്തില്‍ രുദ്ര എന്ന കഥാപാത്രമായി മഹേഷ് ബാബു എത്തുന്നു. മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രം ശ്രീ ദുര്ഗ ആര്‍ട്‌സ്, ഷോവിങ് ബിസിനസ് ബാനറുകളില്‍ കെ. എല്‍. നാരായണ, എസ്.എസ്. കര്‍ത്തികേയ എന്നിവര്‍ നിര്‍മ്മിക്കുന്നു.

കീരവാണിയാണ് സംഗീതം ഒരുക്കുന്നത്. പുറത്തിറങ്ങിയ മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ 5 മില്യണിലധികം കാഴ്ചകളുമായി ട്രെയിലര്‍ ലോകവ്യാപകമായി ട്രെന്‍ഡിങ് പട്ടികയില്‍ മുന്നിലാണ്. 130ണ്മ100 അടി വലുപ്പത്തിലുള്ള പ്രത്യേക സ്‌ക്രീനില്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ ട്രെയിലര്‍ പ്രദര്‍ശിപ്പിച്ചു.

ട്രെയിലര്‍ സി.ഇ. 512-ലെ വാരണാസിയുടെ ദൃശ്യങ്ങളോടെ തുടങ്ങുന്നു. തുടര്‍ന്ന് 2027ല്‍ ഭൂമിയിലേക്ക് വരുന്നു എന്നു കാണിക്കുന്ന ‘ശാംഭവി’ എന്ന ഛിന്നഗ്രഹം, അന്റാര്‍ട്ടിക്കയിലെ റോസ് ഐസ് ഷെല്‍ഫ്, ആഫ്രിക്കയിലെ അംബോസെലി വനം, ബി.സി.ഇ 7200-ലെ ലങ്കാനഗരം, വാരണാസിയിലെ മണികര്‍ണികാ ഘട്ട് തുടങ്ങിയ ഭീമാകാര ദൃശ്യവിശേഷങ്ങള്‍ അതിശയത്തോടെ അവതരിപ്പിക്കുന്നു.

കയ്യില്‍ ത്രിശൂലം പിടിച്ച് കാളയുടെ പുറത്ത് സവാരിയുമായി എത്തുന്ന രുദ്രയായി മഹേഷ് ബാബുവിന്റെ എന്‍ട്രിയാണ് ട്രെയിലറിന്റെ ഹൈലൈറ്റ്. അതേപോലെ, വേദിയിലേക്കും മഹേഷ് ബാബു കാളപ്പുറത്ത് സവാരിയായി എത്തിയപ്പോള്‍ 60,000-ത്തിലധികം പ്രേക്ഷകര്‍ കൈയ്യടി മുഴക്കി വരവേറ്റു.

ഐമാക്‌സ് ഫോര്‍മാറ്റിലാണ് ഈ ചിത്രം ഒരുക്കുന്നത്. അതിനാല്‍ തന്നെ തിയേറ്ററുകളില്‍ അത്ഭുതകരമായ കാഴ്ചാനുഭവം സമ്മാനിക്കുമെന്നുറപ്പ്. ബാഹുബലി, ഞഞഞ എന്നിവയുടെ സംവിധായകന്‍ രാജമൗലിയുടെ ഈ ബ്രഹ്‌മാണ്ഡ പ്രോജക്റ്റ് 2027-ല്‍ തിയേറ്ററുകളിലേക്ക് എത്തും.

 

Continue Reading

Trending