Connect with us

Video Stories

കള്ളരാമൻ: ദേശത്തിന്റെ പൊരുൾ തേടുന്ന കഥകൾ

Published

on

ആഖ്യാനപരീക്ഷണങ്ങൾക്കും ശൈലീ സാഹസങ്ങൾക്കും കിട്ടിപ്പോരുന്ന താൽക്കാലിക ശ്രദ്ധകൾക്കപ്പുറം എഴുത്തിന്റെ മാറ്റിപ്പണിയലുകളിൽ താൽപര്യം കാത്തുസൂക്ഷിക്കുക എന്നത് കഥാരചനയിൽ എളുപ്പവിദ്യയല്ല. പ്രത്യേകിച്ചും ദേശമെഴുതുമ്പോൾ. മുഖ്താർ ഉദരംപൊയിൽ എന്ന ചെറുപ്പക്കാരൻ നാട്ടറിവുകളും ദേശവും ജനജീവിതവും കഥയാക്കി മാറ്റുമ്പോൾ സ്വാഭാവികമായും വന്നുചേരാനിടയുള്ള പിഴവുകളൊന്നുമില്ലാതെ കഥപറയുന്നു. ഗ്രാമീണ അനുഭവങ്ങളുടെയും ഗൃഹാതുരതയുടെയും മണവും രുചിയും ഇഴചേരുന്ന കഥകൾ അതീവസൂക്ഷ്മതയോടെ അടയാളപ്പെത്തിയിരിക്കുന്നു ‘കള്ളരാമൻ’ എന്ന കഥാസമാഹാരത്തിൽ. വാക്കും വരയും സമന്വയിക്കുന്ന കഥപറച്ചിലുകളാണിതിൽ. മൗലികമായ ഒരു കഥാഭൂമികതന്നെ മുഖ്താർ അവതരിപ്പിക്കുന്നു എന്നതാണ് കള്ളരാമനെ ശ്രദ്ധേയമാക്കുന്നത്. സവിശേഷ ശൈലിയിൽ ആവിഷ്‌കരിക്കുന്ന ഏഴ് കഥകളിലൂടെ മലയാള കഥാസാഹിത്യത്തിൽ ഇടംപിടിക്കുകയും ചെയ്ത ഒരു യുവകഥാകൃത്തിന്റെ  കലാസാക്ഷ്യമാണ് ഈ കൃതി.
യാഥാർത്ഥ്യങ്ങളെ സ്പർശിക്കുമ്പോഴും ജീവിതത്തിന് രൂപം കൊടുക്കുന്ന ആധാരശില ദൃഢമാക്കുന്നതിൽ മിത്തുകൾക്ക് വലിയ പങ്കുണ്ട്. ഒറ്റനോട്ടത്തിൽ അയുക്തികമെന്നു തോന്നാമെങ്കിലും ദേശപ്പെരുമയും ഭാഷണ വൈവിധ്യങ്ങളും കഥയിലേക്ക് കൊണ്ടു വരുന്നതിൽ മുഖ്താർ പ്രകടിപ്പിക്കുന്ന ജാഗ്രത കഥകളിൽ തെളിഞ്ഞുനിൽക്കുന്നു.
മുഖ്താര്‍ ഉദരംപൊയില്‍

മുഖ്താര്‍ ഉദരംപൊയില്‍

മഞ്ഞീല്, ഗുലാഫീ സുലാഫീ, ഹായ് കൂയ് പൂയ്, കിറ്ക്കത്തി, കള്ളരാമൻ, കൂർസും കൂർസും, കൊട്ടംചുക്കാദി എന്നിങ്ങനെ ഏഴ് കഥകളാണ് പുസ്തകത്തിലുള്ളത്. കഥയുടെ രൂപഭാവങ്ങളിൽ പുതുമയും സൂക്ഷ്മതയും നിലനിർത്തുന്ന എഴുത്തുകാരനാണ് മുഖ്താർ. ഏറനാടൻ ജീവിതവും മിത്തുകളും നാട്ടറിവുകളും ആവിഷ്‌കരിക്കുന്ന ഈ കഥകൾ സ്ഥാപിതമായ കഥപറച്ചിൽ സമ്പ്രദായത്തെ തകിടം മറിക്കുന്നു; തിരസ്‌കരിക്കുന്നു. ജീവിതത്തിലെ ആത്യന്തികമായ സത്യങ്ങളിലൊന്നാണ് മരണം. മരണശേഷം ബാപ്പ കോലായിൽ ഇരിപ്പുണ്ടെന്ന് തോന്നുകയാണ് കൊട്ടംചുക്കാദിയിലെ കഥപറച്ചിലുകാരന്. ജീവിതത്തിൽ സാധാരണ സംഭവിക്കുന്നതും സംഭവിക്കാൻ സാധ്യതയുള്ളതുമായ ഒട്ടേറെ പ്രശ്‌നങ്ങൾ കഥയിലൂടെ പറയാൻ ശ്രമിക്കുന്നു. മഞ്ഞീല് എന്ന കഥയിൽ ഏറ്റുമീൻ കാലത്തിലൂടെ വല്യുപ്പയുടെ ജീവിതം വരയ്ക്കുകയാണ് കഥാകൃത്ത്. കഥാവസാനത്തിൽ മരണഗന്ധത്തേയും മീൻഗന്ധത്തേയും ഓർമ്മയിലേക്ക് തിരിച്ചുവിളിക്കുന്നു.

നാട്ടുവഴിയിലൂടെ ഒരു യാത്രയാണ് ഗുലാഫീ സുലാഫീ. കൗമാരത്തിന്റെ ശബ്ദം കേൾപ്പിക്കുന്ന സൈക്കിൾ സഞ്ചാരം. ചിരിക്കു പിന്നിൽ മറഞ്ഞിരിക്കുന്ന കണ്ണീർപ്പാടമാണ് ഹായ് കൂയ് പൂയ്. നാട്ടുനന്മയുടെ രേഖാചിത്രമാണ് കിറ്ക്കത്തി എന്ന കഥയിൽ അടയാളപ്പെടുത്തുന്നത്. ഇങ്ങനെ കഥകളിൽ നിന്നും കഥകളിലേക്ക് ഒഴുകിപ്പോകുന്ന, ജീവിതത്തിന്റെ ഒഴുക്കാണ് മുഖ്താറിന്റെ കഥകളിൽ പ്രതിഫലിക്കുന്നത്. പൊരുളറിഞ്ഞും പൊരുളറിയാത്തതുമായ മനുഷ്യജീവിതത്തിന്റെ സാധാരണവും അസാധാരണവുമായ ഭാലതലങ്ങളെ പരിചിതബിംബങ്ങളിലൂടെയും ഉൾക്കാമ്പുള്ള ഭാഷയിലൂടെയും ആവിഷ്‌ക്കരിക്കുന്ന മുഖ്താർ ഉദരംപൊയിലിന്റെ കഥകളോരോന്നും  ഒന്നിന്റെ തുടർച്ചയും ഏകവുമാണ്.
കള്ളരാമന്റെ ആമുഖ ലേഖനത്തിൽ കഥാകൃത്ത് പി. സുരേന്ദ്രൻ എഴുതി: ‘മുഖ്താർ ഉദരംപൊയിലിന്റെ കഥകൾ ദേശത്തെ എഴുതുകയും ദേശത്തെ വരയ്ക്കുകയുമാണ്. വാക്കുപോലെ വരയും നന്നായി വഴങ്ങുന്ന ഒരാൾക്ക് മാത്രം രചിക്കാവുന്ന കഥകളാണിവ. ദേശത്തെ അതിരുവെച്ച് അടയാളപ്പെടുത്തുക കൂടിയാണ് മുഖ്താർ’.  കഥപാത്രങ്ങളിലേക്കും സൂക്ഷ്മചിന്തകളിലേക്കും അതിഭാവുകത്വത്തിന്റെ ആഘോഷമില്ലാതെ ആസ്വാദകനെ നയിക്കാൻ കഥാകാരന് സാധിക്കുന്നു. ആവിഷ്‌കരിക്കപ്പെട്ട ജീവിതങ്ങളോടുള്ള ആത്മബന്ധം കൊണ്ടാണ് കള്ളരാമനിലെ ഓരോ കഥയും നമ്മുടെ മനസ്സിൽ  ആഴത്തിൽ പതിയുന്നത്. മലയാളകഥയുടെ പുതിയ മുഖമാണ് കള്ളരാമൻ എന്ന പുസ്തകം അനുഭവപ്പെടുത്തുന്നത്. രചനാപരമായും ഭാഷാപരമായും വ്യക്തിത്വം പുലർത്തുന്നവയാണ് മുഖ്താറിന്റെ കഥകൾ.
– കെ.കെ.വി
 ………………………………………………………………………
കള്ളരാമൻ
മുഖ്താർ ഉദരംപൊയിൽ
ഒലിവ്, കോഴിക്കോട്. 80 രൂപ

india

ബിരുദ സർട്ടിഫിക്കറ്റ് പ്രധാനമ​ന്ത്രിയുടെ സ്വകാര്യത; ജിജ്ഞാസയുടെ പേരിൽ അത് കാണണമെന്ന് ആവശ്യപ്പെടരുത് -ഡൽഹി യൂനിവേഴ്സിറ്റി കോടതിയിൽ

2017 ജനുവരി 23-ന് ഹൈക്കോടതി സിഐസി ഉത്തരവ് സ്റ്റേ ചെയ്തിരുന്നു.

Published

on

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് അദ്ദേഹത്തിന്റെ സ്വകര്യ വിവരം ആണെന്നും ആരുടെയെങ്കിലും ജിജ്ഞാസയുടെ പുറത്ത് അത് കാണണമെന്ന് പറയുന്നതില്‍ അര്‍ത്ഥമില്ലെന്നും വാദിച്ച് ഡല്‍ഹി യൂണിവേഴ്‌സിറ്റി. പ്രധാനമന്ത്രി മോദി ഉള്‍പ്പടെ 1978ല്‍ ബി.എ പരീക്ഷ പാസായ എല്ലാ വിദ്യാര്‍ത്ഥികളുടെയും രേഖകള്‍ പരിശോധിക്കാന്‍ അനുമതി നല്‍കുന്ന 2016 ഡിസംബര്‍ 21ലെ കേന്ദ്ര വിവരാവകാശ കമ്മീഷന്‍ (സി.ഐ.സി) ഉത്തരവിനെതിരെയാണ് ഡല്‍ഹി സര്‍വകലാശാല രംഗത്തെത്തിയിരിക്കുന്നത്. 2017 ജനുവരി 23-ന് ഹൈക്കോടതി സിഐസി ഉത്തരവ് സ്റ്റേ ചെയ്തിരുന്നു.

സി.ഐ.സിയുടെ ഉത്തരവുമായി ബന്ധപ്പെട്ട് ജസ്റ്റിസ് സച്ചിന്‍ ദത്തയുടെ മുമ്പാകെ ഡല്‍ഹി സര്‍വകലാശാലയെ പ്രതിനിധീകരിച്ച് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വാദം ഉന്നയിച്ചു. വിവരാവകാശ നിയമപ്രകാരം (ആര്‍.ടി.ഐ) ഒരു വസ്തുതയുടെ വെളിപ്പെടുത്തല്‍ ആവശ്യമാണ്. എന്നാല്‍ ആര്‍ക്കും ജിജ്ഞാസയുടെ പേരില്‍ വിശദാംശങ്ങള്‍ ആവശ്യപ്പെടാന്‍ കഴിയില്ലെന്ന് തുഷാര്‍ മേത്ത വാദിച്ചു. വിദ്യാര്‍ത്ഥികളുടെ ബിരുദങ്ങളും മാര്‍ക്ക് ഷീറ്റുകളും അവരുടെ സ്വകാര്യ വിവരങ്ങളാണ്. ഡി.യു.ആ വിവരങ്ങള്‍ വിശ്വാസ്യതയോടെ സംരക്ഷിക്കുകയാണ് ചെയ്യുന്നത്. ആരുടെയെങ്കിലും ജിജ്ഞാസയുടെ പുറത്ത് അത്തരം വിവരങ്ങള്‍ പുറത്ത് വിടുന്നത് ശരിയല്ലെന്ന് ഡി.യു.വിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ ഓഫ് ഇന്ത്യ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു.

‘എനിക്ക് ജിജ്ഞാസയുണ്ട് എന്ന ഒറ്റക്കാരണം കൊണ്ട് മൂന്നാമതൊരാള്‍ക്ക് ഒരു വ്യക്തിയുടെ വിശദാംശങ്ങള്‍ വേണമെന്ന് പറയാന്‍ കഴിയില്ല. പൊതുതാത്പര്യമുള്ളതല്ലെങ്കില്‍ സ്വകാര്യ സ്വഭാവമുള്ള വിവരങ്ങള്‍ പുറത്ത് വിടുന്നത് തടയാന്‍ സര്‍വകലാശാല ബാധ്യസ്ഥരാണ്. വിദ്യാഭ്യാസ യോഗ്യത സ്വകാര്യ വിവരമായി കണക്കാക്കപ്പെടുന്നു. ആര്‍.ടി.ഐ ദുരുപയോഗം ചെയ്യപ്പെടുന്നു,’ മേത്ത കോടതിയില്‍ വാദിച്ചു. പ്രധാനമന്ത്രി മോദിയുടെ ബിരുദത്തെക്കുറിച്ചുള്ള വിവരങ്ങള്‍ അന്വേഷിക്കാന്‍ ഗുജറാത്ത് സര്‍വകലാശാലയോട് നിര്‍ദേശിച്ച സി.ഐ.സി ഉത്തരവ് റദ്ദാക്കാനുള്ള ഗുജറാത്ത് ഹൈക്കോടതിയുടെ 2023 ലെ വിധിയെയും മേത്ത പരാമര്‍ശിച്ചു.

അതേസമയം, ഡി.യുവില്‍ നിന്ന് വിവരങ്ങള്‍ തേടിയ ആര്‍.ടി.ഐ അപേക്ഷകനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ സഞ്ജയ് ഹെഗ്ഡെ വിദ്യാഭ്യാസ യോഗ്യത പൊതു വിവരമായി കണക്കാക്കുകയും നോട്ടീസ്‌ബോര്‍ഡുകളിലും പത്രങ്ങളിലും പ്രദര്‍ശിപ്പിക്കുകയും ചെയ്യുന്നുവെന്ന് പറഞ്ഞു. ‘ആളുകള്‍ തീരുമാനങ്ങള്‍ എടുക്കുന്നത് പോലും ഇത്തരം വിവരങ്ങളുടെ അടിസ്ഥാനത്തിലാണ്. വിവാഹ തീരുമാനങ്ങള്‍ പോലും അവര്‍ ബിരുദധാരിയാണോ അല്ലയോ എന്നതിനെ അടിസ്ഥാനമാക്കിയാണ് എടുക്കുന്നത്. അതിനാല്‍ ബിരുദത്തെക്കുറിച്ചുള്ള വിവരങ്ങള്‍ അത് പുനഃപ്രസിദ്ധീകരിക്കുത് ഒരിക്കലും സ്വകാര്യ വിവരങ്ങളുടെ ചോര്‍ത്തല്‍ ആവില്ല,’ ഹെഗ്ഡെ പറഞ്ഞു.

Continue Reading

Video Stories

‘തെലങ്കാനയിൽ പിടിച്ച ശതകോടിശ്വരൻ ഞങ്ങളുടെ അമ്മാവനല്ല’; ക്രിമിനലുകൾക്ക് രാഷ്ട്രീയ സംരക്ഷണം നൽകുന്നു: പ്രതിപക്ഷനേതാവ്

സാധാരണക്കാരന് സംരക്ഷണം നല്‍കാനാകാതെ പോലീസ് സംവിധാനം നോക്കുകുത്തിയാകുന്നുവെന്ന് എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ കുറ്റപ്പെടുത്തി. 

Published

on

നെന്മാറ ഇരട്ടകൊലക്കേസില്‍  പോലീസിനെ ന്യായീകരിച്ച് മുഖ്യമന്ത്രി. പോലീസിനെതിരെ പ്രചരണം നടത്തുന്നത് ശരിയല്ല  എന്ന് പിണറായി വിജയന്‍. കേസില്‍ പോലീസ് നടപടിയെടുത്തെന്നും പോലീസിന് മുഴുവന്‍ വിഴ്ചയില്ലെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതിപക്ഷം അടിയന്തര പ്രമേയമായി ഉന്നയിച്ച വേളയില്‍ മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

കേരളത്തെ ഗുണ്ടകളുടെ നാടായി മാറ്റുന്നുവെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍ ആരോപിച്ചു. ‘സംസ്ഥാനത്ത് ക്രിമിനലുകള്‍ വ്യാപകമായി അഴിഞ്ഞാടുകയാണ്. ക്രിമിനലുകളുമായി ബന്ധമുള്ള പോലീസ് ഉദ്യോഗസ്ഥരുടെ എണ്ണം വര്‍ദ്ധിക്കുന്നു. ക്രിമിനലുകളെ വിലങ്ങു വയ്‌ക്കേണ്ട ചങ്ങലക്ക് ഭ്രാന്ത് പിടിച്ചിരിക്കുന്നു’വെന്നും പ്രതിപക്ഷനേതാവ് വിമര്‍ശിച്ചു. ലോക്കൽ സമ്മേളനം നടത്തുന്ന മാതൃകയിൽ ഗുണ്ടകൾ ബർത്ത് ഡേ ഡിജെ പാർട്ടികൾ നടത്തുന്നതായി അദ്ദേഹം പരിഹസിച്ചു.

എന്നാല്‍, 4,900 പേരില്‍ നിന്നും 100 പേരെ മാത്രമാണ് ആകെ വെറുതെ വിട്ടത്. അതൊന്നും പ്രതിപക്ഷം കാണുന്നില്ലെന്നും തെറ്റ് നോക്കി നടക്കുകയാണ് കുറ്റപ്പെടുത്താന്‍ എന്നും എക്‌സൈസ് മന്ത്രി എം.ബി രാജേഷ് വിമര്‍ശിച്ചു. കോണ്‍ഗ്രസ് ഭരിക്കുന്ന തെലങ്കാനയില്‍ ശതകോടീശ്വരനെ പിടിച്ചതില്‍ പ്രതിപക്ഷത്തിന് പ്രയാസം കാണുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതിന് മറുപടിയായി ‘തെലങ്കാനയില്‍ പിടിച്ച ശതകോടിശ്വരന്‍ ഞങ്ങളുടെ അമ്മാവനല്ല’ എന്ന് പ്രതിപക്ഷ നേതാവും തിരിച്ചടിച്ചു. കേരളത്തിലെ ആദ്യ കൊക്കെയ്ന്‍ കേസ് പ്രതിയായ ഷൈന്‍ ടോം ചാക്കോയെ ഇന്നലെ കോടതി കുറ്റവിമുക്തന്‍ ആക്കിയതിലും സംസ്ഥാന പോലീസിന്റെ വീഴ്ചയാണെന്നും പ്രതിപക്ഷം ശക്തമായി വിമര്‍ശിച്ചു.

സാധാരണക്കാരന് സംരക്ഷണം നല്‍കാനാകാതെ പോലീസ് സംവിധാനം നോക്കുകുത്തിയാകുന്നുവെന്ന് എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ കുറ്റപ്പെടുത്തി.  ‘നെന്മാറയില്‍ രണ്ട് ജീവന്‍ കൊലക്കത്തിക്ക് ഇരയായത് പോലീസിന്‍റെ വീഴ്ചകൊണ്ടാണ്. കേരളത്തില്‍ പോലീസ് ക്രിമിനല്‍ വല്‍ക്കരിക്കപ്പെട്ടിരിക്കുന്നു. കേരളം ലഹരിയുടെ ഹബ്ബ് ആയിട്ടും നടപടി സ്വീകരിക്കാന്‍ പോലീസിന് കഴിയുന്നില്ല. പിണറായി സര്‍ക്കാരിന്‍റെ കാലത്ത് ക്രമസമാധാനം ലജ്ജാകരമായ അവസ്ഥയിലാണെന്നും’ എന്‍.ഷംസുദ്ദീന്‍ എംഎല്‍എ നിയമസഭയില്‍ പറഞ്ഞു. പൊലീസിന്‍റെ അതിക്രമങ്ങളും വീഴ്ചകളും അടിയന്തരപ്രമേയമായി അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തന്‍റെ പ്രസംഗം സ്പീക്കർ അനാവശ്യമായി ഇടപെട്ട് തടസ്സപ്പെടുത്തുന്നുവെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.  പിന്നീട് അവതരണനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോവുകയും ചെയ്തു.

Continue Reading

kerala

ആലപ്പുഴ സിപിഎമ്മില്‍ പൊട്ടിത്തെറി; തുമ്പോളി ബ്രാഞ്ച് സെക്രട്ടറി സിപിഐയില്‍ ചേര്‍ന്നു

ആലപ്പുഴയിലെ കലഹം സിപിഎം നേതൃത്വത്തിന് നിരന്തരമായ തലവേദനയായി തുടരുന്നു.

Published

on

ആലപ്പുഴ സിപിഎമ്മില്‍ വീണ്ടും പൊട്ടിത്തെറി. തുമ്പോളി ലോക്കല്‍ കമ്മിറ്റിയിലെ 9 ബ്രാഞ്ചുകള്‍ പ്രവര്‍ത്തനം നിര്‍ത്തി. ഉള്‍പ്പോരിനെ തുടര്‍ന്നാണ് മാസങ്ങളോളം കമ്മിറ്റികള്‍ കലഹത്തിനൊരുങ്ങിയത്. ഇതേത്തുടര്‍ന്ന് എണ്‍പതിലേറെ പ്രവര്‍ത്തകര്‍ പാര്‍ട്ടി വിടാനൊരുങ്ങിയിരിക്കുകയാണ്. ഒരു ബ്രാഞ്ച് സെക്രട്ടറി രാജിവച്ച് ഇന്നലെ സിപിഐയില്‍ ചേര്‍ന്നു. ആലപ്പുഴയിലെ കലഹം സിപിഎം നേതൃത്വത്തിന് നിരന്തരമായ തലവേദനയായി തുടരുന്നു.

പാര്‍ട്ടിയുടെ ഐക്യസന്ദേശവുമായാണ് സമ്മേളനങ്ങള്‍ സംഘടിപ്പിച്ചതെങ്കിലും ബ്രാഞ്ച് ഏരിയാ ഘടകങ്ങളില്‍ അതൃപ്തി പുകയുകയാണ് . തുമ്പോളി നോര്‍ത്ത് ബ്രാഞ്ച് സെക്രട്ടറി P.P. ഡേവിഡ് ആണ് മനം മടുത്ത് സിപിഐയില്‍ ചേര്‍ന്നത്. പാര്‍ട്ടി വിരുദ്ധത പ്രചരിപ്പിക്കുന്ന പ്രവര്‍ത്തകരെ നേതാക്കള്‍ ഭീഷണിപ്പെടുത്തുന്നതായും ആരോപണം ഉയരുന്നുണ്ട്. സ്ത്രീകളെയും യുവാക്കളെയും പാര്‍ട്ടി നേതൃനിരയില്‍ സജീവമാക്കുക എന്ന കേന്ദ്രകമ്മിറ്റി നിര്‍ദേശം ആലപ്പുഴയില്‍ നടപ്പാകാതെ പോയതിലും പാര്‍ട്ടിയില്‍ പരക്കെ അസംതൃപ്തിയുണ്ട്.

കഴിഞ്ഞ ഒക്ടോബറിനു ശേഷം ഉള്‍പ്പോരുള്ള ബ്രാഞ്ചുകളിലൊന്നിലും പ്രവര്‍ത്തനങ്ങള്‍ നടക്കുന്നില്ല എന്നതാണ് ആലപ്പുഴയിലെ അവസ്ഥ. പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കാതെ പ്രവര്‍ത്തകര്‍ പ്രതിഷേധം അറിയിക്കുകയാണ്. ഈ സാഹചര്യത്തിലാണ് പരിപാടിക്ക് വന്നില്ലെങ്കില്‍ പ്രവര്‍ത്തകര്‍ക്ക് നേരെ ലോക്കല്‍ നേതാക്കള്‍ ഭീഷണിപ്പെടുത്തുന്നത്. ജോലി കളയുമെന്നാണ് ഇയാളുടെ ഭീഷണി. നേരത്തേ ഹരിപ്പാടും കായം കുളത്തും സിപിഎം കൂട്ടരാജി നേരിട്ടിരുന്നു. കുമാരപുരത്ത് 36 സിപിഎം അംഗങ്ങളും രാജിക്കത്ത് നല്‍കിയിരുന്നു .

പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ തോല്‍പിക്കാന്‍ ശ്രമിച്ചയാളെ ലോക്കല്‍ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയെന്നാരോപിച്ചാണ് തുേേമ്പാളി ലോക്കല്‍ കമ്മിറ്റിയില്‍ പ്രതിഷേധം നടന്നത്. PP ചിത്തരഞ്ജന്‍ എംഎല്‍ എ ഇടപെട്ട് പല തവണ ചര്‍ച്ച നടത്തിയിട്ടും പരിഹാരമുണ്ടായില്ല. എതിര്‍പ്പുള്ള അംഗത്തിനെതിരേ ജില്ലാ – സംസ്ഥാന സെക്രട്ടറിമാര്‍ക്ക് നല്‍കിയ പരാതിയില്‍ നടപടിയുണ്ടാകാത്തതിലും പ്രതിഷേധം പുകയുകയാണ്.

Continue Reading

Trending