Video Stories
ഇതാണ് നമ്മുടെ റാഫിച്ച; കലക്കി ബ്ലാസ്റ്റേര്‍സ്

തേര്‍ഡ് ഐ
മഡ്ഗാവില്‍-അതും ഗ്യാലറി നിറഞ്ഞ ഗോവക്കാര്‍ക്ക് മുന്നില്‍ കിടിലന്‍ ജയം. അന്റോണിയോ ഹ്യൂസിന്റെ കുട്ടികളില്‍ നിന്ന് കേരളത്തിന്റെ കാല്‍പ്പന്ത് ലോകം പ്രതീക്ഷിക്കുന്നത് ഈ സൂപ്പര്‍ ഫുട്ബോളാണ്. കളം നിറഞ്ഞ കളി, രണ്ട് ഗോളുകള്‍-മൂന്ന് പോയന്റ്. ഗോവന്‍ നാട്ടില്‍ ഗോവക്കാരെ തോല്‍പ്പിക്കുക എളുപ്പമുളള ജോലിയല്ലാതിരുന്നിട്ടും, ഒന്നാം പകുതിയില്‍ ഒരു ഗോളിന് പിറകില്‍ നിന്നിട്ടും സച്ചിന്റെ ടീം തല താഴ്ത്താതെ കളിച്ചതിനാണ് നൂറ് മാര്‍ക്ക്. പോയ സീസണില്‍ നാല് ഗോളുകള്‍ നേടി അരങ്ങ് തകര്‍ത്ത കാസര്‍ക്കോട്ടുകാരന്‍ റാഫിച്ച പുതിയ സീസണില്‍ ഗോള്‍പ്പട്ടിക തുറന്നത് മിന്നും ഫ്ളിക്കിലൂടെ.
ബെല്‍ഫോര്‍ട്ടിലെ കഠിനാദ്ധ്വാനി് പലവട്ടം പിഴച്ചിട്ടും അതിനെല്ലാം പ്രായശ്ചിത്തം ചെയ്ത് മൂന്ന് പേരെ കട്ട് ചെയ്ത് ബോക്സില്‍ കയറി പായിച്ച ഷോട്ടിലുമുണ്ട് ചന്തമേറെ. ജൂലിയോ സീസറുടെ ഗോളില്‍ മുന്നില്‍ കടന്നിട്ടും മല്‍സര വളയം പിടിക്കാന്‍ കഴിയാത്ത ഗതികേടിലും ഗോവക്കാര്‍ മോശക്കാരായിരുന്നില്ല. മൈക്കല്‍ ചോപ്രയെ അവര്‍ കൃത്യമായങ്ങ് പൂട്ടി. ചോപ്രയും പിറകെ മുഹമ്മദ് റഫീക്കും പരുക്കുമായി മടങ്ങിയത് കേരളാ ക്യാമ്പിന് ക്ഷീണമായിട്ടും ജിങ്കാനും ഹ്യൂസും ഹെങ്ബാര്‍ത്തും ഹോസുമെല്ലാം ഉള്‍പ്പെടുന്ന പ്രതിരോധത്തിന് അവസാനത്തില്‍ പിന്തുണ നല്കാന് നോണ്‍ പ്ലെയിംങ് നായകന്റെ റോള്‍ വഹിക്കുന്ന മെഹ്ത്താബ് കൂടിയെത്തിയതോടെ എല്ലാം ഭദ്രമായി.
സീസണില്‍ ഏവേ മല്‍സരത്തിലെ ആദ്യ വിജയമാണിത് ബ്ലാസ്റ്റേഴ്സിന്. ടേബിളിലിപ്പോള്‍ ആറ് കളികളില്‍ എട്ട് പോയന്റുമായി ആറാം സ്ഥാനത്ത്. ഈ കളിയാണ് വേണ്ടത്-പ്രതിയോഗികളെ ബഹുമാനിക്കുകയും ഒപ്പം ആക്രമിക്കുകയും ചെയ്യണം. എവേ മല്‍സരത്തില്‍ സമനില ലക്ഷ്യമിട്ട് കളിക്കുമ്പോഴും അവസരങ്ങളെ പ്രയോജനപ്പെടുത്തുകയാണെങ്കില്‍ വിജയിക്കാം. ഉഗ്രന്‍ ഫുട്ബോളാണ് 96 മിനുട്ടും ബ്ലാസ്റ്റേഴ്സ് കാഴ്ച്ചവെച്ചത്. സീസറുടെ ഗോളിലൊരു പ്രതിരോധ പിഴവുണ്ടായിരുന്നു. ഉയരക്കാരനായ അദ്ദേഹത്തെ മാര്‍ക്ക് ചെയ്യാന്‍ ഉയരം കുറഞ്ഞ ഹോസുവിനായില്ല.
ഗ്രിഗറിയെ പോലുളള ഗോവന്‍ നായകന് കാട്ടിയ അബദ്ധങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിലും പിഴവ് പറ്റി. ഭാഗ്യത്തിനാണ് സെല്‍ഫ് ഗോളില്‍ നിന്നും ഗ്രിഗറിയും ഗോവയും രക്ഷപ്പെട്ടത്. ഏത് സമയത്തും ആക്രമണം മെനഞ്ഞ് പ്രതിയോഗികളുടെ ബോക്സിലേക്ക് ഊളിയിട്ട് കയറുന്ന ബ്ലാസ്റ്റേഴ്സ് മധ്യനിരക്കും ഗോളടിക്കുകയാണ് മുന്‍നിരക്കാരുടെ ജോലിയെന്ന് തെളിയിച്ച മുന്‍നിരക്കാര്‍ക്കും അഭിമാനിക്കാവുന്ന മല്‍സരം. ഈ ആത്മവിശ്വാസം നിലനില്ക്കട്ടെ.
News
രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേക പ്രാര്‍ത്ഥന; ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്സ് സഭ
അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു.

രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേകം പ്രാര്‍ത്ഥന നടത്താന്‍ ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്സ് സഭ. ഭാരതത്തിനും, സൈനികര്‍ക്കും, അതിര്‍ത്തിയിലെ ജനസമൂഹത്തിനും വേണ്ടി പ്രത്യേക പ്രാര്‍ത്ഥന നടത്തണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ ആഹ്വാനം ചെയ്തു.
അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു. ഞായറാഴ്ച്ച വിശുദ്ധ കുര്‍ബാന മധ്യേ മലങ്കരസഭയിലെ മുഴുവന്‍ പള്ളികളിലും രാജ്യത്തിന് വേണ്ടി പ്രാര്‍ത്ഥന നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ഇന്ത്യയുടെ തിരിച്ചടിയില്‍ പാകിസ്താന് വന്‍ നാശനഷ്ടമുണ്ടായതായും റിപ്പോര്‍ട്ടുണ്ട്.
kerala
താമരശ്ശേരി ഷഹബാസ് കൊലക്കേസ്: കുറ്റാരോപിതരായ വിദ്യാര്‍ത്ഥികളുടെ എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചില്ല
വിദ്യാര്‍ത്ഥികള്‍ കേസില്‍ പ്രതികളായ സാഹചര്യത്തിലാണ് പരീക്ഷാ ഫലം തടഞ്ഞുവെച്ചിരിക്കുന്നത്.

താമരശ്ശേരി ഷഹബാസ് കൊലക്കേസില്‍ കുറ്റാരോപിതരായ ആറ് വിദ്യാര്‍ത്ഥികളുടെയും എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചില്ല. വിദ്യാര്‍ത്ഥികള്‍ കേസില്‍ പ്രതികളായ സാഹചര്യത്തിലാണ് പരീക്ഷാ ഫലം തടഞ്ഞുവെച്ചിരിക്കുന്നത്. അതേസമയം ഇവരുടെ ഫലം പ്രസിദ്ധീകരിക്കാത്തത് എന്തുകൊണ്ടെന്ന് അറിയില്ലെന്ന് താമരശ്ശേരി ജി വി എച്ച് എസ് എസ് അധികൃതര്‍ വ്യക്തമാക്കി.
കേസില്‍ കുറ്റാരോപിതരായ് വിദ്യാര്‍ത്ഥികള്‍ നിലവില്‍ വെള്ളിമാടുകുന്ന് ഒബ്സര്‍വേഷന്‍ ഹോമിലാണ്. വിദ്യാര്‍ത്ഥികളെ എസ്.എസ്.എല്‍.സി പരീക്ഷ എഴുതാന്‍ അനുവദിച്ചത് വലിയ വിവാദത്തിലേക്ക് നയിച്ചിരുന്നു. പരീക്ഷാ സെന്ററുകളിലേക്കടക്കം വിദ്യാര്‍ഥി -യുവജന സംഘടനകള്‍ കടുത്ത പ്രതിഷേധം നടത്തിയിരുന്നു.
എളേറ്റില്‍ വട്ടോളി എം.ജെ. ഹയര്‍സെക്കന്‍ഡറി സ്കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു മരിച്ച മുഹമ്മദ് ഷഹബാസ്.
Video Stories
പഞ്ചാബിലെ എസ്ബിഎസ് നഗറില്‍ നിന്ന് 2 ആര്‍പിജികളും 5 ഹാന്‍ഡ് ഗ്രനേഡുകളും കണ്ടെടുത്തു

പഞ്ചാബിലെ എസ്ബിഎസ് നഗറില്‍ നിന്ന് 2 ആര്‍പിജികളും 5 ഹാന്‍ഡ് ഗ്രനേഡുകളും കണ്ടെടുത്തു. എസ്ബിഎസ് നഗറിലെ ടിബ്ബ നംഗല്‍ കുലാര്‍ റോഡിന് സമീപമുള്ള വനമേഖലയില്‍ നിന്ന് രണ്ട് റോക്കറ്റ് പ്രൊപ്പല്‍ഡ് ഗ്രനേഡുകളും അഞ്ച് ഹാന്‍ഡ് ഗ്രനേഡുകളും ഉള്‍പ്പെടെ വെടിമരുന്ന് ശേഖരം കണ്ടെടുത്തതായി സംസ്ഥാന പോലീസ് മേധാവി ചൊവ്വാഴ്ച പറഞ്ഞു.
പഞ്ചാബിലെ സ്ലീപ്പര്‍ സെല്ലുകളെ പുനരുജ്ജീവിപ്പിക്കാന്‍ പാകിസ്ഥാനിലെ ഭീകരസംഘടനകള്‍ നടത്തിയ കോര്‍ഡിനേറ്റഡ് ഓപ്പറേഷനാണ് പ്രാഥമിക അന്വേഷണം സൂചിപ്പിക്കുന്നത്,” ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് ഗൗരവ് യാദവ് എക്സില്‍ ഒരു പോസ്റ്റില്‍ പറഞ്ഞു.
ഒരു കേന്ദ്ര ഏജന്‍സിയുമായി ചേര്‍ന്ന് നടത്തിയ സംയുക്ത ഓപ്പറേഷനില്‍, എസ്ബിഎസ് നഗറിലെ ടിബ്ബ നംഗല്‍ കുലാര്‍ റോഡിന് സമീപമുള്ള വനമേഖലയില്‍ നിന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടത്തിയ ഓപ്പറേഷനില്‍ പഞ്ചാബ് പോലീസ് തീവ്രവാദ ഹാര്ഡ്വെയര് ശേഖരം കണ്ടെടുത്തു.
രണ്ട് ആര്‍പിജികള്‍, രണ്ട് ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസുകള്‍ (ഐഇഡി), അഞ്ച് ഹാന്‍ഡ് ഗ്രനേഡുകള്‍, ഒരു വയര്‍ലെസ് കമ്മ്യൂണിക്കേഷന്‍ സെറ്റ് എന്നിവ കണ്ടെടുത്തതായി അദ്ദേഹം പറഞ്ഞു.
അമൃത്സറിലെ സ്റ്റേറ്റ് സ്പെഷ്യല്‍ ഓപ്പറേഷന് സെല്ലിന്റെ പോലീസ് സ്റ്റേഷനില്‍ ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
-
india3 days ago
സുപ്രിംകോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന ഇന്ന് വിരമിക്കും
-
kerala2 days ago
തിരൂര്‍ റെയില്‍വേ സ്റ്റേഷനിലെ റോഡ് അടച്ച നടപടി; കേന്ദ്ര മന്ത്രിക്ക് സന്ദേശമയച്ച് അബ്ദുസ്സമദ് സമദാനി എം.പി
-
News15 hours ago
ട്രംപ് ഭരണകൂടം തടവിലാക്കിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ മോചിപ്പിക്കാന്‍ ജഡ്ജി ഉത്തരവിട്ടു
-
india1 day ago
‘സോഫിയ ഖുറേഷിയെ തീവ്രവാദിയുടെ സഹോദരിയെന്ന് വിളിച്ചവർ ഒരു നിമിഷം പോലും പദവിയിൽ തുടരാൻ അർഹതയില്ല’: ഷാഫി പറമ്പില്‍
-
india1 day ago
‘ഞങ്ങള്‍ രാഷ്ട്രത്തോടൊപ്പം നില്ക്കുന്നു’: ദേശീയ സുരക്ഷ ചൂണ്ടിക്കാട്ടി തുര്‍ക്കിയിലെ സര്‍വകലാശാലയുമായുള്ള കരാര്‍ റദ്ദാക്കി ജെഎന്‍യു
-
local2 days ago
കളമശ്ശേരി ശിഹാബ് തങ്ങൾ ഹെൽത്ത് കെയർ ട്രസ്റ്റിന് ജുബൈൽ കെഎംസിസി ധനസഹായം നൽകി
-
india1 day ago
സോഫിയ ഖുറേഷിക്കെതിരായ വിവാദ പരാമര്‍ശം; വനിതാ കമ്മിഷനില്‍ പരാതി നല്കി ദേശീയ വനിതാ ലീഗ്
-
kerala2 days ago
സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്