Culture
തൂലികയാണ് സത്യം പിറകോട്ടില്ല
കമാല്‍ വരദൂര്‍
ഇത് നമ്മുടെ നാട് തന്നെയല്ലേ….? സംശയമുള്ളത് കൊണ്ട് തന്നെയാണ് ചോദിക്കുന്നത്…? അത്യുച്ചത്തില്‍ ഇത് വരെ പറഞ്ഞിരുന്നു നമ്മുടെ രാജ്യത്തിന്റെ മഹിത പാരമ്പര്യത്തെക്കുറിച്ച്, ജനാധിപത്യ വിശ്വാസത്തെക്കുറിച്ച്, മൗലികാവകാശങ്ങളെയും അഭിപ്രായ സ്വാതന്ത്ര്യത്തെയും പത്ര സ്വാതന്ത്ര്യത്തെയും കുറിച്ച്… സ്വാതന്ത്ര്യം എന്ന പദത്തിന് പുത്തന്‍ മാനങ്ങള്‍ നല്‍കി ലോക ജനതക്ക് മുന്നില്‍ തല ഉയര്‍ത്തി നിന്ന രാജ്യത്ത് നിന്ന് സമീപകാലത്ത് കേള്‍ക്കുന്നത് അശുഭവാര്‍ത്തകള്‍ മാത്രമാവുമ്പോഴാണ് സംശയത്തോടെ തന്നെ ചോദിക്കുന്നത് ഇത് നമ്മുടെ രാജ്യം തന്നെയല്ലേയെന്ന്…?
കര്‍ണാടകയിലെ ധാര്‍വാഡില്‍ സ്വന്തം വീടിന് മുന്നില്‍ പ്രൊഫസര്‍ എം.എം കല്‍ബുര്‍ഗി വെടിയേറ്റ് മരിച്ചപ്പോള്‍ രാഷ്ട്രീയ സാംസ്‌കാരിക ലോകം പതിവ് ഞെട്ടല്‍ രേഖപ്പെടുത്തി. പൂനെയില്‍ നരേന്ദ്ര ദാബോല്‍ക്കര്‍ കൊല ചെയ്യപ്പെട്ടപ്പോള്‍ ഞെട്ടല്‍ ആശങ്കക്ക് വഴി മാറി. കോലാപ്പൂരില്‍ ഗോവിന്ദ് പന്‍സാരെ വെടിയുണ്ടക്ക് ഇരയായപ്പോള്‍ ഞെട്ടലും ആശങ്കയും വന്‍ പ്രതിഷേധമായി. ഇപ്പോള്‍ ഇതാ ഞങ്ങളുടെ കൂട്ടത്തില്‍പ്പെട്ട സഹോദരി ഗൗരി ലങ്കേഷ് പോയന്റ് ബ്ലാക്കില്‍ കൊല ചെയ്യപ്പെട്ടിരിക്കുന്നു-കൊലയെല്ലാം നടന്നത് ഒരേ മാതൃകയില്‍. പക്ഷേ ഇത് വരെ ഒരാള്‍ പോലും അറസ്റ്റ് ചെയ്യപ്പെട്ടില്ല. രാഷ്ട്രീയ-സാംസ്‌കാരിക ലോകത്തിന്റെ പ്രതിഷേധങ്ങളുടെ ആയുസ്സ് മനസ്സിലാക്കി ഫാസിസ്റ്റുകള്‍ അതിവിദഗ്ധമായി കൊലപാതകങ്ങള്‍ ആസുതണം ചെയ്ത് അവ വിജയകരമായി നടപ്പാക്കുന്നു. അടുത്തത് ഞാനോ, നിങ്ങളോ ആവാം… അപ്പോഴും ഞെട്ടലിലും പ്രതിഷേധങ്ങളിലും ചാനല്‍ ചര്‍ച്ചകളിലും പത്രക്കുറിപ്പുകളിലും പ്രതികരണങ്ങള്‍ അവസാനിക്കുന്നു.
കല്‍ബുര്‍ഗിയുടെ, ദാബോല്‍ക്കറുടെ, പന്‍സാരെയുടെ ഘാതകര്‍ എവിടെ എന്ന ചോദ്യം ശക്തമായി ഉയരുന്നില്ല. സാമാന്യം ശക്തമായ കുറ്റാന്വേഷണ ഏജന്‍സികള്‍ നമ്മുടെ രാജ്യത്തുണ്ട്. പൊലീസും പട്ടാളവുമായി ക്രമസമാധാന പാലനത്തിന് നിയോഗിക്കപ്പെടുന്ന മിടുക്കരുണ്ട്. എന്നിട്ടും കൊലപാതകങ്ങള്‍ തുടരുമ്പോള്‍ രാഷ്ട്രീയ ലോകം ശക്തമായി ഇടപെടുന്നില്ല എന്ന പരാതിയുടെ ഏറ്റവും പുതിയ രക്തസാക്ഷി മാത്രമാവുകയാണ് ഗൗരി ലങ്കേഷ്. മാധ്യമ പ്രവര്‍ത്തനമെന്നത് സത്യങ്ങളുടെ പ്രതിഫലനമാണ്. കാണുന്ന കാഴ്ച്ചകളെ ലോകത്തിന് മുന്നില്‍ വിവരിക്കുമ്പോള്‍ വെടിയുണ്ടകളെ ഭയപ്പെടാനാവില്ല-സധൈര്യം സമൂഹത്തോട് പറയുന്ന സത്യങ്ങളെ ഭയപ്പെടുന്നവരെ നിലക്ക് നിര്‍ത്താനാണ് ഭരണകൂടം. അതേ ഭരണകൂടം ഫാസിസത്തിന്റെ വക്താക്കളായി, പ്രതികരിക്കുന്നവരെ ഇല്ലായ്മ ചെയ്യുമ്പോള്‍ നമ്മുടെ രാജ്യമെങ്ങനെ മഹിത ജനാധിപത്യ താഴ്‌വാരമാവും.
ജനാധിപത്യത്തില്‍ ഭരണകൂടവും പ്രതിപക്ഷവുമുണ്ട്. ഭരണകൂടം തെറ്റിന്റെ വഴിയിലാണെങ്കില്‍ അവരെ നേര്‍വഴിക്ക് നയിക്കേണ്ടവരാണ് പ്രതിപക്ഷം. കൊലപാതക പരമ്പരകള്‍ ആവര്‍ത്തിക്കപ്പെടുമ്പോള്‍ പ്രതിഷേധത്തിന്റെ വഴി ശക്തമാവണം. അത് കേവല ചര്‍ച്ചകള്‍ മാത്രമാവരുത്. അജ്ഞാതര്‍ എന്ന പദത്തില്‍ കൊലയാളികള്‍ വിലസുമ്പോള്‍ ഇവിടെ ക്രമസമാധാന പാലകര്‍ എന്തിനാണ്. വിലാസം എല്ലാവര്‍ക്കും നല്‍കി ആരും അരും കൊലകള്‍ ചെയ്യാറില്ല. ആരുടെയോ ക്വട്ടേഷനിലാണ്, അല്ലെങ്കില്‍ കൃത്യമായി ലഭിക്കുന്ന പ്രതിഫലത്തിലാണ് അജ്ഞാത ഗണത്തിലുളളവര്‍ അരും കൊലകള്‍ ചെയ്യുന്നത്. അവരെ തേടിപിടിക്കാനും നിയമം അനുശാസിക്കുന്ന ശിക്ഷ ഉറപ്പിക്കാനും ഭരണകൂടത്തിന് കഴിയുന്നില്ല എന്നതിനേക്കാള്‍ ഭരണക്കൂടം അതിനായി ശക്തമായി പരിശ്രമിക്കുന്നില്ല എന്ന സത്യത്തിലാണ് എല്ലാവരും വിശ്വസിക്കുന്നത്. നാസിസവും ഫാസിസവുമെല്ലാം ചരിത്രത്തിന്റെ സമ്പാദ്യങ്ങളാണെങ്കില്‍ അതേ ചരിത്രത്തിന്റെ പഴയ പ്രാകൃത വഴികളിലേക്കാണ് നമ്മളിപ്പോള്‍ ഗമനം ചെയ്യുന്നത്. പഴയ ഭരണക്കൂടങ്ങള്‍ക്ക് എതിര്‍പ്പുകള്‍ അനിഷ്ടകരമായിരുന്നു.
പ്രതിഷേധിക്കുന്നവരെ ഇല്ലായ്മ ചെയ്യാന്‍ അവര്‍ മടി കാണിച്ചിരുന്നില്ല. സാമ്രാജ്യത്വ ശക്തികള്‍ വന്നപ്പോള്‍ അവര്‍ പ്രതിഷേധക്കാരെ കൊന്നൊടുക്കി. കാലസഞ്ചാരത്തില്‍ ജനാധിപത്യം സ്വീകാര്യമായ ഭരണ സമ്പ്രദായമായപ്പോഴാണ് അഭിപ്രായ സ്വാതന്ത്ര്യം അംഗീകരിക്കപ്പെട്ടതും സ്വന്തം അഭിപ്രായങ്ങള്‍ വെട്ടിത്തുറന്ന് പറയാന്‍ എല്ലാവരും താല്‍പ്പര്യം പ്രകടിപ്പിച്ചതും. എന്നാല്‍ സമീപകാലത്തെ വേദനിക്കുന്ന വാര്‍ത്തകള്‍ നല്‍കുന്ന സൂചന പ്രാകൃത വാഴ്ച്ചയിലേക്കുള്ള മടങ്ങിപ്പോക്കാണ്.
ഹരിയാനയിലെ ആള്‍ദൈവം ലൈംഗിക പീഡനക്കേസില്‍ ശിക്ഷിക്കപ്പെട്ടപ്പോള്‍ അദ്ദേഹത്തിന്റെ അനുയായികള്‍ അഗ്നിക്കിരയാക്കിയത് മാധ്യമ വാഹനങ്ങളായിരുന്നു. ആക്രമിക്കപ്പെട്ടവര്‍ മാധ്യമ പ്രവര്‍ത്തകരായിരുന്നു. അക്രമികളുടെ ആയുധങ്ങളെ സാക്ഷിയാക്കിയാണ് മാധ്യമ പ്രവര്‍ത്തകര്‍ വാര്‍ത്തകള്‍ക്കായി ജീവന്‍ പോലും ബലി നല്‍കി ഓടുന്നത്. ആ സാഹസികതയില്‍ പ്രതിഫലിക്കുന്ന സത്യ-നീതി ബോധത്തെ നമ്മുടെ സമൂഹം അംഗീകരിച്ചിരുന്നു, വാഴ്ത്തിയിരുന്നു. അവിടെയാണ് ഇന്ത്യ ഇന്ത്യയായത്, ഇന്ത്യക്കാരന്‍ വിശ്വപൗരനായത്. ഡൊണാള്‍ഡ് ട്രംപിനെ പോലുള്ള സ്വേഛാധിപതികള്‍ ലോകം വാഴുമ്പോള്‍ നമ്മുടെ രാജ്യവും ആ ഗണത്തില്‍ അപകീര്‍ത്തികരമായി ലോകത്തിന് മുന്നില്‍ പ്രത്യക്ഷപ്പെടുന്നതിലെ ജാള്യത ചെറുതല്ല.
വാര്‍ത്തകള്‍ അസുഖങ്ങളായിരിക്കാം. അസുഖതയില്‍ കോപിക്കുന്നവര്‍ ജനാധിപത്യ വിശ്വാസികളല്ല-സ്വേഛാധിപത്യത്തിന്റെ പ്രതിനിധികളാണ്. ഇത്തരക്കാരുടെ സാന്നിദ്ധ്യത്തില്‍ നമ്മുടെ രാജ്യത്തിന് ജനാധിപത്യ വിലാസം നല്‍കുന്നതില്‍ കാര്യമില്ല. സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനം നടത്തുന്നവര്‍ക്കെതിരെ ഭരണകൂടം കൊഞ്ഞനം കുത്തുമ്പോള്‍ അവിടെ ദുര്‍ബലമാവുന്നത് ജനാധിപത്യമാണ്. ഗൗരി ലങ്കേഷ് കാര്യങ്ങള്‍ വെട്ടിത്തുറന്ന് പറയാറുള്ള മാധ്യമ പ്രവര്‍ത്തകയാണ്. സത്യത്തെ ഒരു കാലത്തും മൂടിവെക്കാന്‍ കഴിയില്ലെന്ന അവരുടെ പ്രഖ്യാപനങ്ങളില്‍ തെളിഞ്ഞ ധൈര്യമാണ് 55-ാം വയസ്സില്‍ ആ ജീവന്‍ അപഹരിക്കപ്പെടാന്‍ കാരണം. തന്റെ പിതാവ് ഇന്ദിരാഗാന്ധിയെയും രാജിവ് ഗാന്ധിയെയുമെല്ലാം വിമര്‍ശിച്ചിരുന്നെന്നും ഈ വിമര്‍ശനങ്ങള്‍ ക്രിയാത്മകമായിരുന്നെന്നും പറഞ്ഞ ഗൗരി അതേ ക്രിയാത്മക വിമര്‍ശനങ്ങളാണ് നടത്തിയിരുന്നത്. അത് വ്യക്തിപരമായിരുന്നില്ല. ജോലി കഴിഞ്ഞ് മടങ്ങി വീട്ടിലെത്തുമ്പോള്‍ അവരെ തേടി എട്ട് വെടിയുണ്ടകള്‍ വന്നപ്പോള്‍ അവിടെ മരിച്ചത് ഒരു വ്യക്തിയല്ല-ഒരു രാജ്യവും അതിന്റെ പാരമ്പര്യവും ആ രാജ്യത്തെക്കുറിച്ച് ലോകത്തിനുളള പ്രതീക്ഷകളുമാണ്.
വെടിയുണ്ടകള്‍ ഇനി ആരുടെ നേര്‍ക്കാണ്….. അക്രമികള്‍ പുതിയ ആസൂത്രണം തുടങ്ങിയിട്ടുണ്ടാവും. ഗൗരിയുടെ കൊലയിലുള്ള പ്രതിഷേധങ്ങള്‍ അവസാനിക്കുമ്പോള്‍, കൃത്യമായ ഇടവേളയില്‍ അടുത്തയാള്‍ തോക്കിനിരയാവും. ഈ ലോകം ഇങ്ങനെ മാറുമ്പോള്‍ ഭീരുക്കളല്ല മാധ്യമ പ്രവര്‍ത്തകര്‍. സത്യങ്ങളാണ് ഞങ്ങളുടെ വാര്‍ത്തകള്‍, നീതിയാണ് ഞങ്ങളുടെ ആയുധം, സമൂഹമാണ് ഞങ്ങളുടെ ആകാശം. കുനിയാത്ത ശിരസ്സാണ് ഞങ്ങളുടെ വിലാസം.
(പത്രപ്രവര്‍ത്തക യൂണിയന്‍
നിയുക്ത സംസ്ഥാന പ്രസിഡണ്ടാണ്
ലേഖകന്‍)
kerala
ശബരിമല സ്വര്‍ണക്കൊള്ള സിപിഎമ്മിന്റെ അറിവോടെ, ഇനി ചോദ്യം ചെയ്യേണ്ടത് കടകംപള്ളി സുരേന്ദ്രനെയെന്ന് വി.ഡി സതീശന്‍
ക്ഷേത്രം കൊള്ളയടിച്ച നേതാക്കള്‍ ഒരോരുത്തരും ജയിലേക്ക് പോകുന്ന ഘോഷയാത്രയാണ് കാണുന്നതെന്നും വി ഡി സതീശന്‍ പറഞ്ഞു.
ശബരിമല സ്വര്‍ണക്കൊള്ളയില്‍ സി.പി.എം നേതാവും ദേവസ്വം ബോര്‍ഡ് പ്രസിഡന്റും എം.എല്‍.എയുമായിരുന്ന പത്മകുമാറിന്റെ അറസ്റ്റോടെ കേരളം അമ്പരന്നു നില്‍ക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ക്ഷേത്രം കൊള്ളയടിച്ച നേതാക്കള്‍ ഒരോരുത്തരും ജയിലേക്ക് പോകുന്ന ഘോഷയാത്രയാണ് കാണുന്നതെന്നും വി ഡി സതീശന്‍ പറഞ്ഞു.
ശബരിമല സ്വര്‍ണക്കൊള്ള നടന്നത് സിപിഎമ്മിന്റെ അറിവോടെയാണെന്നെന്നും സതീശന്‍ പറഞ്ഞു. കടകംപള്ളി സുരേന്ദ്രനെയാണ് ഇനി ചോദ്യം ചെയ്യേണ്ടതെന്നും മന്ത്രി വാസവനും അറിവുണ്ടെന്നും വി.ഡി സതീശന്‍ പറഞ്ഞു.
ശബരിമല സ്വര്‍ണക്കൊള്ളയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ എന്തുകൊണ്ട് മൗനം പാലിക്കുന്നു. സ്വന്തം നേതാക്കള്‍ ജയിലിലേക്ക് പോകുമ്പോള്‍ പാര്‍ട്ടിക്ക് ഒരു കുഴപ്പവുമില്ലെന്ന് പറയാന്‍ എം.വി ഗോവിന്ദന് മാത്രമേ കഴിയൂവെന്നും വി.ഡി സതീശന്‍ പരിഹസിച്ചു. എന്തുകൊണ്ട് ദേവസ്വം ബോര്‍ഡ് പോറ്റിക്കെതിരെ പരാതി നല്‍കിയില്ലെന്നും പോറ്റി കുടുങ്ങിയാല്‍ പലരും കുടുങ്ങും എന്ന് സിപിഎമ്മിന് അറിയാമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Film
‘ഹനുമാനെ വിശ്വസിക്കുന്നില്ല’; രാജമൗലിയുടെ പ്രസ്താവനയില്‍ പരാതി
ഹിന്ദു വികാരങ്ങളെ വൃണപ്പെടുത്തിയതാണെന്നാരോപിച്ച് വാരണസി സെന സംഘടന രാജമൗലിക്കെതിരെ പൊലീസ് പരാതി നല്‍കിയിട്ടുണ്ട്
വാരണസി: ചലച്ചിത്ര സംവിധായകന്‍ എസ്.എസ്. രാജമൗലി നടത്തിയ പ്രസ്താവന വിവാദത്തില്‍. വരാനിരിക്കുന്ന ‘വാരണസി’ എന്ന ചിത്രത്തിന്റെ ടീസര്‍ ലോഞ്ച് ചടങ്ങില്‍’ എനിക്ക് ദൈവമായ ഹനുമാനില്‍ വിശ്വാസമില്ല’ എന്ന രാജമൗലിയുടെ വാക്കുകളാണ് വിവാദത്തിന് ഇടയായത്. ഈ പ്രസ്താവന ഹിന്ദു വികാരങ്ങളെ വൃണപ്പെടുത്തിയതാണെന്നാരോപിച്ച് വാരണസി സെന സംഘടന രാജമൗലിക്കെതിരെ പൊലീസ് പരാതി നല്‍കിയിട്ടുണ്ട്. ഹൈദരാബാദിലെ രാമോജി ഫിലിം സിറ്റിയില്‍ നവംബര്‍ 15ന് നടന്ന ‘ Globe Trotter ‘ എന്നാണ് ഇവന്റ്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആയിരക്കണക്കിന് ആളുകള്‍ പങ്കെടുത്ത വന്‍ വേദിയില്‍ ചിത്രത്തിന്റെ ടീസറും ‘കുംബ’ എന്ന ടൈറ്റിലും പുറത്തിറക്കിയിരുന്നു. സാങ്കേതിക പ്രശ്‌നങ്ങള്‍ നേരിട്ട സമയത്താണ് രാജമൗലി വിവാദമായി മാറിയ പ്രസ്താവന നടത്തിയതെന്ന് പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു. ‘സംവിധായകന്‍ രാജമൗലി ഹിന്ദു മതവികാരങ്ങളെ വൃണപ്പെടുത്തി എന്നാരോപിച്ച് പരാതി ലഭിച്ചിട്ടുണ്ട്. ഇതുവരെ കേസായി രജിസ്റ്റര്‍ ചെയ്തിട്ടില്ല.
സംഭവത്തിന്റെ നിജസ്ഥിതി പരിശോധിച്ചു വരുന്നു’ എന്ന് വാരണസി പൊലീസിന്റെ വക്താവ് അറിയിച്ചു. ചടങ്ങില്‍ പ്രധാന താരങ്ങള്‍ ആയിരുന്ന മഹേഷ് ബാബു, പൃഥ്വിരാജ് സുകുമാരന്‍, പ്രിയങ്ക ചോപ്ര എന്നിവരുടെ സാന്നിധ്യം ഇവന്റിനെ ദേശീയ തലത്തില്‍ തന്നെ ശ്രദ്ധേയമാക്കി. ചിത്രത്തില്‍ പ്രിയങ്ക ചോപ്ര മന്ദാകിനിയായി, പൃഥ്വിരാജ് സുകുമാരന്‍ കുംബയായി പ്രത്യക്ഷപ്പെടും. 2027ലെ സങ്ക്രാന്തി റിലീസിനായി ‘വാരണസി’ ഒരുക്കപ്പെടുന്നുണ്ട്. എന്നാല്‍ ചിത്രത്തെക്കാള്‍ വലിയ ചര്‍ച്ചയാകുന്നത് സംവിധായകന്റെ പ്രസ്താവനയും അതിനുശേഷം ഉയര്‍ന്ന പ്രതിഷേധങ്ങളുമാണ്.
Film
മമ്മൂട്ടി-വിനായകന്‍ ചിത്രം ‘കളങ്കാവല്‍’: വിനായകന്‍ ചെയ്ത വേഷം ആദ്യം പൃഥ്വിരാജിനായി കരുതിയതെന്ന് സംവിധായകന്‍
ണ്ട് പ്രധാന കഥാപാത്രങ്ങളാണ് ചിത്രത്തില്‍ ഉള്ളത്, അവയില്‍ ഒന്നിന് പൃഥ്വിരാജ് അനുയോജ്യമെന്നാണ് ടീമിന് തോന്നിയത്. എന്നാല്‍ മമ്മൂട്ടിയുടെ ഡേറ്റ് ലഭിച്ച സമയത്ത് പൃഥ്വിരാജ് മറ്റ് സിനിമകളില്‍ തിരക്കിലായിരുന്നതിനാല്‍ ആ വേഷം നടന്‍ ചെയ്യാനായില്ല.
മമ്മൂട്ടിയും വിനായകനും പ്രധാന വേഷങ്ങളില്‍ എത്തുന്ന ‘കളങ്കാവല്‍’യെ കുറിച്ച് സംവിധായകന്‍ ജിതിന്‍ കെ. ജോസ് രസകരമായ വിവരങ്ങള്‍ പങ്കുവെച്ചു. സംവിധായകന്റെ പറയുന്നതനുസരിച്ച്, ഇപ്പോള്‍ വിനായകന്‍ അവതരിപ്പിച്ചിരിക്കുന്ന കഥാപാത്രം ആദ്യം പൃഥ്വിരാജിനെക്കായിരുന്നാണ് പദ്ധതിയിട്ടിരുന്നത്. രണ്ട് പ്രധാന കഥാപാത്രങ്ങളാണ് ചിത്രത്തില്‍ ഉള്ളത്, അവയില്‍ ഒന്നിന് പൃഥ്വിരാജ് അനുയോജ്യമെന്നാണ് ടീമിന് തോന്നിയത്. എന്നാല്‍ മമ്മൂട്ടിയുടെ ഡേറ്റ് ലഭിച്ച സമയത്ത് പൃഥ്വിരാജ് മറ്റ് സിനിമകളില്‍ തിരക്കിലായിരുന്നതിനാല്‍ ആ വേഷം നടന്‍ ചെയ്യാനായില്ല. തുടര്‍ന്ന് മമ്മൂട്ടിയുടെ നിര്‍ദേശപ്രകാരം കഥാപാത്രം വിനായകനായി മാറി. വേഷനിര്‍ണ്ണയത്തിനെക്കുറിച്ചും സംവിധായകന്‍ പറഞ്ഞു. ഒരുകഥാപാത്രത്തിന് മമ്മൂട്ടി ഏറ്റവും അനുയോജ്യനാണെന്ന് തോന്നിയതിനാല്‍ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ വിവേക് ദാമോദരന്‍ വഴിയാണ് മമ്മൂട്ടിയെ സമീപിച്ചത്. ഇതിനകം തന്നെ തങ്ങള്‍ക്ക് മനസ്സിലുണ്ടായിരുന്നതുപോലെ തന്നെയാണ് പൃഥ്വിരാജും ആ വേഷം മമ്മൂക്ക ചെയ്യണം എന്ന് നിര്‍ദേശിച്ചതെന്നും അദ്ദേഹം വെളിപ്പെടുത്തി. ജിതിന്‍ കെ. ജോസ് പറഞ്ഞു പോലെ, വിനായകന്‍ അവതരിപ്പിച്ച വേഷം തന്നെയാണ് ആദ്യം പൃഥ്വിരാജിന് പരിഗണിച്ചത്. മമ്മൂട്ടി കമ്പനി നിര്‍മിച്ച ‘കളങ്കാവല്‍’ നവംബര്‍ 27ന് തീയേറ്ററുകളില്‍ റിലീസ് ചെയ്യും.
-
india3 days agoപഴയ വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് ടെസ്റ്റ് ഫീസ് 10 ഇരട്ടി; കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമം പ്രാബല്യത്തില്‍
-
kerala2 days agoമലപ്പുറത്ത് എല്‍ഡിഎഫില്‍ ഭിന്നത; സിപിഎമ്മിനെതിരെ സിപിഐ രംഗത്ത്
-
kerala22 hours agoശബരിമല സ്വര്‍ണ്ണക്കൊള്ളയുടെ പൂര്‍ണ്ണ ഉത്തരവാദിത്വം ഇടത് സര്‍ക്കാരിന്, പത്മകുമാറിന്റെ അറസ്റ്റിലൂടെ സിപിഎം ബന്ധം തെളിഞ്ഞു: പി.കെ കുഞ്ഞാലിക്കുട്ടി
-
kerala18 hours agoശബരിമല സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിണറായി ടച്ച് ഉണ്ട്; പങ്ക് പിണറായിക്കും പോയിട്ടുണ്ട്: കെ സുധാകരന്
-
kerala2 days agoതദ്ദേശ തെരഞ്ഞടുപ്പില്‍ വൈഷ്ണയ്ക്ക് മത്സരിക്കാം; വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് നീക്കിയ നടപടി റദ്ദാക്കി
-
kerala19 hours agoശബരിമല സ്വര്‍ണ്ണക്കൊള്ള; കടകംപള്ളി സുരേന്ദ്രന് കുരുക്കായി പത്മകുമാറിന്റെ മൊഴി
-
kerala19 hours agoഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു; കൊല്ലത്ത് വന്‍ തീപിടിത്തം
-
kerala21 hours agoശബരിമല സ്വര്‍ണക്കൊള്ള സിപിഎമ്മിന്റെ അറിവോടെ, ഇനി ചോദ്യം ചെയ്യേണ്ടത് കടകംപള്ളി സുരേന്ദ്രനെയെന്ന് വി.ഡി സതീശന്‍

