Connect with us

Culture

ഇംഗ്ലീഷ് പ്ലാന്‍ ഹൈബോള്‍ ഗെയിം

Published

on

റഷ്യയില്‍ നിന്നും ചന്ദ്രിക ചീഫ് ന്യൂസ് എഡിറ്ററും പ്രമുഖ ഫുട്‌ബോള്‍ നിരൂപകനുമായ കമാല്‍ വരദൂരിന്റെ മൈ ടീം പ്രത്യേക കോളം…

വരുമോ ഒരു ഫ്രാന്‍സ്-ഇംഗ്ലണ്ട് ഫൈനല്‍. സാധ്യത കൂടുതലാണ്. ആധികാരിത പ്രകടിപ്പിച്ച ഏക ഗോള്‍ വിജയവുമായി ഫ്രാന്‍സ് ഞായറാഴ്ച്ച ലുഷിനിക്കി സ്‌റ്റേഡിയത്തില്‍ നടക്കുന്ന കലാശപ്പോരാട്ടത്തിന് ടിക്കറ്റ് നേടിയിരിക്കുന്നു. ഇംഗ്ലണ്ട് ഇന്ന് രാത്രി ഇറങ്ങുന്നു. ക്രൊയേഷ്യയെ പോലെ മികച്ച പ്രതിയോഗികള്‍ക്ക്് മുന്നില്‍ ഇംഗ്ലീഷ് അടവുകള്‍ വ്യക്തമാണ്-പതിവ് ഹോള്‍ഡിംഗ് ഗെയിം. ഇംഗ്ലീഷ് ക്യാമ്പിന് പ്രതീക്ഷ നല്‍കുന്ന ഘടകം എല്ലാ താരങ്ങളുടെയും ആത്മവിശ്വാസമാണ്. നഷ്ട്‌പ്പെടാന്‍ ഒന്നുമില്ലാത്തവര്‍. ജെറാത്ത്് സൗത്ത് ഗെയിറ്റും സംഘവും ലണ്ടനില്‍ നിന്ന് മോസ്‌ക്കോയിലേക്ക് വിമാനം കയറുമ്പോള്‍ ഇംഗ്ലീഷ് മാധ്യമങ്ങള്‍ പോലും വലിയ സാധ്യത കല്‍പ്പിച്ചിരുന്നില്ല. ആ ടീം കുറെ കാലത്തിന് ശേഷം ക്വാര്‍ട്ടര്‍ കളിച്ചു.. ഇന്ന് സെമി കളിക്കുന്നു. ഞായറാഴ്ച്ച ഫൈനല്‍ കളിച്ചാലോ…. ചിന്തകള്‍ ഇപ്പോള്‍ ആ തരത്തിലാണ്. ഹാരി കെയിനും ടീമും നല്ല മൂഡിലാണ് എന്നതാണ് കോച്ചിന് സന്തോഷം പകരുന്നത്. ടീമില്‍ സീനിയര്‍-ജൂനിയര്‍ തലവേദനകളില്ല. ക്രോട്ടുകാരുടെ ക്യാമ്പില്‍ ആ ആത്മവിശ്വാസം പക്ഷേ പ്രകടമല്ല. അവര്‍ സമ്മര്‍ദ്ദത്തിലാണ്. സെമി കളിക്കുന്നു എന്നത് തന്നെ സമ്മര്‍ദ്ദത്തിന് കാരണം. ലുക്കാ മോദ്രിച്ചിനെ പോലെ ഒരാള്‍ ഇന്നലെ സംസാരിച്ചത് ടെന്‍ഷനടിച്ചാണ്. ടീം ഗെയിമില്‍ വിശ്വസിക്കുന്നവരാണ് രണ്ട് പേരും. വ്യക്തിഗത ആശ്രയമില്ല. ഇന്ന് ഇംഗ്ലണ്ട് ലക്ഷ്യമിടുന്നത് ഹൈബോള്‍ ഗെയിമാണ്.

കോര്‍ണര്‍, ഫ്രീകിക്കുകള്‍ സ്വന്തമാക്കി പ്രതിയോഗികളുടെ ബോക്‌സില്‍ പരിഭ്രാന്തിയുണ്ടാക്കുക എന്ന പ്ലാന്‍. ഈ ലോകകപ്പിലെ ഇംഗ്ലീഷ് തന്ത്രവും ഇത് തന്നൊയിരുന്നു. കോര്‍ണര്‍ കിക്കുകളും എതിര്‍ പെനാല്‍ട്ടി ബോക്‌സിന് സമീപമുള്ള ഫ്രീകിക്കുകളും യഥേഷ്ടം സമ്പാദിക്കുക. പന്ത് ഉയരത്തിലടിച്ച് പ്രയാസങ്ങളുണ്ടാക്കുക. ആ ഗെയിം ഇന്നുമുണ്ടാവും.

ഇന്നലെ ദീദിയര്‍ ദെഷാംപ്‌സിലെ പരിശീലകന്‍ ഒരു മുഖം മുമ്പേ ചിന്തിച്ചു…അതായിരുന്നു ആദ്യ സെമിയിലെ മാറ്റം. ബെല്‍ജിയത്തിന്റെ വേഗതക്ക് മുന്നില്‍ വേഗത കൊണ്ടുള്ള മറുപടി. പരമ്പരാഗത ശൈലിയെല്ലം മാറ്റിയുള്ള ഈ പ്രായോഗിക തന്ത്രത്തിന് മുന്നില്‍ പതറി ചുവന്ന ചെകുത്താന്മാര്‍. എന്റെ മാര്‍ക്ക് ദെഷാംപ്‌സിനാണ്. അദ്ദേഹം കേവലം ഒരു പരിശീലകന്‍ എന്നതിലപ്പുറം നല്ല ഒരു മധ്യനിരക്കാരനായിരുന്നു. ഫ്രാന്‍സിന് വേണ്ടി നൂറോളം മല്‍സരങ്ങള്‍ കളിച്ച ഒരാള്‍. ആ അനുഭവസമ്പത്താണ് പ്രധാനം. കളിക്കളത്തില്‍ സമര്‍ത്ഥമായി പ്രയോഗിക്കേണ്ട പ്രായോഗിക കാര്യങ്ങള്‍ അദ്ദേഹത്തിന് അറിയാമായിരുന്നു. റുമേലു ലുക്കാക്കുവിലെ വെല്ലുവിളി അവസാനിപ്പിക്കാന്‍ ബ്ലെയിസെ മറ്റൗഡിയെ നിയോഗിച്ചു. ഈഡന്‍ ഹസാര്‍ഡിനെയും കെവിന്‍ ഡി ബ്രുയനെയും നക്കാലെ കാണ്ടെയും പോള്‍ പോഗ്ബയും ശക്തമായി നിരീക്ഷിച്ചു. പിന്നെ എല്ലാവരോടും പരസ്പരം സഹായിച്ച് കളിക്കാന്‍ നിര്‍ദ്ദേശിച്ചു.. ഇതായിരുന്നു മാറിയ ഫ്രാന്‍സ്. ഇതിനെ നമുക്ക്് വ്യക്തമായി പ്രായോഗിക വാദം എന്ന് വിളിക്കാം. വിംഗില്‍ കൈലിയന്‍ എംബാപ്പേ മാര്‍ക്ക്് ചെയ്യപ്പെടുമെന്ന് മനസ്സിലാക്കി തന്നെ ദെഷാംപ്‌സ് ഒലിവര്‍ ജിറോര്‍ഡിന് കൂടുതല്‍ പന്തുകള്‍ എത്തികകാന്‍ നിര്‍ദ്ദേശം നല്‍കി. ഗ്രിസ്മാന്‍ പതിവ് പോലെ കയറിയും ഇറങ്ങിയും പന്ത് വാങ്ങി കളിച്ചു. ഓരോ വേളയിലും ഗ്രിസ്മാനില്‍ പന്ത് ലഭിക്കുമ്പോള്‍ ബെല്‍ജിയം പ്രതിരോധത്തിന് പിടിപ്പത് പണിയായിരുന്നു. ഫ്രാന്‍സിനെ പോലെയായിരുന്നില്ല ബെല്‍ജിയന്‍ പ്രതിരോധം. പലപ്പോഴും ചാഞ്ചാട്ടം പ്രകടിപ്പിച്ചു. അതിവേഗതയിലുളള എതിരാളികളുടെ ആക്രമണങ്ങളില്‍ അവര്‍ തളരാറുണ്ട് എന്ന സത്യം ജപ്പാനെതിരായ മല്‍സരത്തില്‍ പ്രകടമായിരുന്നു. ഒരു പക്ഷേ ദെഷാംപ്‌സ് മുന്നില്‍ കണ്ടതും അത് തന്നെയാണ്. മധ്യനിരയില്‍ കളി നിയന്ത്രിച്ച് പെട്ടെന്ന് ആക്രമിച്ച് കയറുക. അത് ഫലം ചെയ്തു. ബെല്‍ജിയത്തിന് തല ഉയര്‍ത്തി തന്നെ മടങ്ങാം. ഒരു സംഘം ചെറുപ്പക്കാരാണ് ഇവിടെ വരെയെത്തിയത്. സെമിക്കപ്പുറം അവര്‍ കസേര അര്‍ഹിച്ചിരുന്നു. പക്ഷേ പ്രായോഗിക വാദത്തിലെ ദെഷാംപ്‌സ് അവരെ മറികടന്നു.

Film

മമ്മൂട്ടി-വിനായകന്‍ ചിത്രം ‘കളങ്കാവല്‍’: വിനായകന്‍ ചെയ്ത വേഷം ആദ്യം പൃഥ്വിരാജിനായി കരുതിയതെന്ന് സംവിധായകന്‍

ണ്ട് പ്രധാന കഥാപാത്രങ്ങളാണ് ചിത്രത്തില്‍ ഉള്ളത്, അവയില്‍ ഒന്നിന് പൃഥ്വിരാജ് അനുയോജ്യമെന്നാണ് ടീമിന് തോന്നിയത്. എന്നാല്‍ മമ്മൂട്ടിയുടെ ഡേറ്റ് ലഭിച്ച സമയത്ത് പൃഥ്വിരാജ് മറ്റ് സിനിമകളില്‍ തിരക്കിലായിരുന്നതിനാല്‍ ആ വേഷം നടന്‍ ചെയ്യാനായില്ല.

Published

on

മമ്മൂട്ടിയും വിനായകനും പ്രധാന വേഷങ്ങളില്‍ എത്തുന്ന ‘കളങ്കാവല്‍’യെ കുറിച്ച് സംവിധായകന്‍ ജിതിന്‍ കെ. ജോസ് രസകരമായ വിവരങ്ങള്‍ പങ്കുവെച്ചു. സംവിധായകന്റെ പറയുന്നതനുസരിച്ച്, ഇപ്പോള്‍ വിനായകന്‍ അവതരിപ്പിച്ചിരിക്കുന്ന കഥാപാത്രം ആദ്യം പൃഥ്വിരാജിനെക്കായിരുന്നാണ് പദ്ധതിയിട്ടിരുന്നത്. രണ്ട് പ്രധാന കഥാപാത്രങ്ങളാണ് ചിത്രത്തില്‍ ഉള്ളത്, അവയില്‍ ഒന്നിന് പൃഥ്വിരാജ് അനുയോജ്യമെന്നാണ് ടീമിന് തോന്നിയത്. എന്നാല്‍ മമ്മൂട്ടിയുടെ ഡേറ്റ് ലഭിച്ച സമയത്ത് പൃഥ്വിരാജ് മറ്റ് സിനിമകളില്‍ തിരക്കിലായിരുന്നതിനാല്‍ ആ വേഷം നടന്‍ ചെയ്യാനായില്ല. തുടര്‍ന്ന് മമ്മൂട്ടിയുടെ നിര്‍ദേശപ്രകാരം കഥാപാത്രം വിനായകനായി മാറി. വേഷനിര്‍ണ്ണയത്തിനെക്കുറിച്ചും സംവിധായകന്‍ പറഞ്ഞു. ഒരുകഥാപാത്രത്തിന് മമ്മൂട്ടി ഏറ്റവും അനുയോജ്യനാണെന്ന് തോന്നിയതിനാല്‍ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ വിവേക് ദാമോദരന്‍ വഴിയാണ് മമ്മൂട്ടിയെ സമീപിച്ചത്. ഇതിനകം തന്നെ തങ്ങള്‍ക്ക് മനസ്സിലുണ്ടായിരുന്നതുപോലെ തന്നെയാണ് പൃഥ്വിരാജും ആ വേഷം മമ്മൂക്ക ചെയ്യണം എന്ന് നിര്‍ദേശിച്ചതെന്നും അദ്ദേഹം വെളിപ്പെടുത്തി. ജിതിന്‍ കെ. ജോസ് പറഞ്ഞു പോലെ, വിനായകന്‍ അവതരിപ്പിച്ച വേഷം തന്നെയാണ് ആദ്യം പൃഥ്വിരാജിന് പരിഗണിച്ചത്. മമ്മൂട്ടി കമ്പനി നിര്‍മിച്ച ‘കളങ്കാവല്‍’ നവംബര്‍ 27ന് തീയേറ്ററുകളില്‍ റിലീസ് ചെയ്യും.

Continue Reading

india

‘വോട്ടര്‍പട്ടികയില്‍ നിന്ന് എങ്ങെനെ ആളുകളെ പുറത്താക്കാം എന്ന ലക്ഷ്യത്തോടെയാണ് sir കൊണ്ടുവന്നത്’: അഡ്വ. ഹാരിസ് ബീരാൻ എംപി

Published

on

സമഗ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തിനെതിരെ അഡ്വ. ഹാരിസ് ബീരാന്‍ എം.പി. കേരളത്തില്‍ ഇപ്പോള്‍ ഒരു മാസത്തിനുള്ളില്‍ മൂന്ന് തവണ ഒരു ബിഎല്‍ഒ വീടുകള്‍ കയറിയിറങ്ങണം. ഫോമുകള്‍ പൂരിപ്പിച്ച് വാങ്ങണം. അവര്‍ക്ക് ടാര്‍ഗറ്റുകള്‍ കൊടുത്തുകൊണ്ടിരിക്കുകയാണ്. ഇതൊരു മനുഷ്യത്വരഹിതമായ പ്രവൃത്തിയായിട്ടാണ് നാം കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. വോട്ടര്‍പട്ടികയില്‍ നിന്ന് എങ്ങെനെ ആളുകളെ പുറത്താക്കാം എന്ന ലക്ഷ്യത്തോടെയാണ് ഈ സമഗ്ര വോട്ടര്‍പട്ടിക പരിഷ്‌കരണമെന്ന് നാം ഭയപ്പെടേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

Continue Reading

Film

എസ് എസ് രാജമൗലി- മഹേഷ് ബാബു ചിത്രം വാരാണാസിയുടെ ബ്രഹ്മാണ്ഡ ട്രയ്ലർ പ്രേക്ഷകരിലേക്ക്

മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരൻ തുടങ്ങിയവർ കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ചിത്രം ശ്രീ ദുർഗ ആർട്ട്സ്,ഷോവിങ് ബിസിനസ് എന്നീ ബാനറുകളിൽ കെ എൽ നാരായണ, എസ് എസ് കർത്തികേയ എന്നിവർ നിർമ്മിക്കുന്നു.

Published

on

പ്രേക്ഷകർ ആകാംഷയോടെ കാത്തിരുന്ന എസ് എസ് രാജമൗലി മഹേഷ് ബാബു ചിത്രം വാരാണാസിയുടെ ബ്രഹ്മാണ്ഡ ട്രയ്ലർ റിലീസായി. ചിത്രത്തിൽ രുദ്ര എന്ന കഥാപാത്രമായി മഹേഷ് ബാബു എത്തുന്നു. ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയിൽ നടന്ന പ്രൗഢ ഗംഭീര ഇവെന്റിലാണ് ചിത്രത്തിന്റെ ട്രയ്ലർ റിലീസ് ചെയ്തത്. മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരൻ തുടങ്ങിയവർ കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ചിത്രം ശ്രീ ദുർഗ ആർട്ട്സ്,ഷോവിങ് ബിസിനസ് എന്നീ ബാനറുകളിൽ കെ എൽ നാരായണ, എസ് എസ് കർത്തികേയ എന്നിവർ നിർമ്മിക്കുന്നു. കീരവാണിയാണ് വാരണാസിയുടെ സംഗീത സംവിധാനം നിർവഹിക്കുന്നത്.
മണിക്കൂറുകൾക്കുള്ളിൽ അഞ്ചു മില്യണിൽപ്പരം കാഴ്ചക്കാരുമായി ട്രയ്ലർ ലോകവ്യാപകമായി ട്രെൻഡിങ്ങിൽ മുന്നിലാണ്.

പ്രേക്ഷകർക്ക് ദൃശ്യവിസ്മയം സമ്മാനിക്കുന്ന വാരാണസിയുടെ ട്രയ്ലർ റാമോജി ഫിലിം സിറ്റിയിൽ നടന്ന ഇവെന്റിൽ 130×100 ഫീറ്റിൽ പ്രത്യേകമായി സജ്ജീകരിച്ച സ്‌ക്രീനിലാണ് പ്രദർശിപ്പിച്ചത് . സിഇ 512-ലെ വാരാണസി കാണിച്ചുകൊണ്ടാണ് ട്രെയിലര്‍ തുടങ്ങുന്നത്. പിന്നീട് 2027-ല്‍ ഭൂമിയെ ലക്ഷ്യമാക്കി വരുന്ന ശാംഭവി എന്ന ഛിന്നഗ്രഹമാണ് കാണിക്കുന്നത്. തുടര്‍ന്നങ്ങോട്ട് അന്റാര്‍ട്ടിക്കയിലെ റോസ് ഐസ് ഷെല്‍ഫ്, ആഫ്രിക്കയിലെ അംബോസെലി വനം, ബിസിഇ 7200-ലെ ലങ്കാനഗരം, വാരാണസിയിലെ മണികര്‍ണികാ ഘട്ട് തുടങ്ങിയവയെല്ലാം വിസ്മയക്കാഴ്ചകളായി ട്രെയിലറില്‍ അനാവരണം ചെയ്യുന്നു.കൈയില്‍ ത്രിശൂലവുമേന്തി കാളയുടെ പുറത്തേറി വരുന്ന മഹേഷ് ബാബുവിന്റെ രുദ്ര എന്ന കഥാപാത്രം സ്‌ക്രീനിൽ അവസാനം എത്തിയപ്പോൾ വേദിയിലും മഹേഷ് ബാബു കാളയുടെ പുറത്തു എൻട്രി ചെയ്തപ്പോൾ അറുപത്തിനായിരത്തിൽപ്പരം കാഴ്ചക്കാർ നിറഞ്ഞ ഇവന്റിലെ സദസ്സ് ഹർഷാരവം കൊണ്ട് വേദിയെ ധന്യമാക്കി. ഐമാക്‌സിലാണ് ചിത്രം ഒരുങ്ങുന്നത് എന്നതിനാല്‍ തന്നെ തിയേറ്ററുകളില്‍ ഗംഭീരമായ കാഴ്ചാനുഭൂതി സമ്മാനിക്കുമെന്നുറപ്പാണ്.ബാഹുബലിയും ആർ ആർ ആറും ഒരുക്കിയ രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം വാരണാസി 2027ൽ തിയേറ്ററുകളിലേക്കെത്തും. പി ആർ ഓ ആൻഡ് മാർക്കറ്റിംഗ് സ്ട്രാറ്റജിസ്റ്റ് : പ്രതീഷ് ശേഖർ.

Continue Reading

Trending