Connect with us

Video Stories

കശ്മീരില്‍ കുളം കലക്കുന്ന ഗവര്‍ണര്‍

Published

on

ജമ്മുകശ്മീരില്‍ നിയമസഭ പിരിച്ചുവിട്ട് വഴിവിട്ട രാഷ്ട്രീയക്കളിക്ക് കച്ചമുറുക്കുന്ന കേന്ദ്ര സര്‍ക്കാര്‍ തീക്കൊള്ളികൊണ്ടു തലചൊറിയുകയാണ്. കൂടുതല്‍ പക്വത പാലിക്കേണ്ട സന്ദര്‍ഭത്തില്‍ നെറികെട്ട രാഷ്ട്രീയ പക്ഷപാതം കാണിച്ച ഗവര്‍ണറുടെ നടപടി അങ്ങേയറ്റം മര്യാദകേടായിപ്പോയി. സര്‍ക്കാര്‍ രൂപീകരണത്തിന് കോണ്‍ഗ്രസ്, പി.ഡി.പി, നാഷണല്‍ കോണ്‍ഫറന്‍സ് പാര്‍ട്ടികള്‍ ചേര്‍ന്നുള്ള വിശാല മുന്നണി അവകാശമുന്നയിച്ചതിന് പിന്നാലെ നിയമസഭ പിരിച്ചുവിട്ട ഗവര്‍ണര്‍ സത്യപാല്‍ മാലികിന്റെ നീക്കത്തില്‍ ദുരൂഹതയുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇംഗിതത്തിനുതുള്ളുന്ന ഗവര്‍ണര്‍ ജനാധിപത്യത്തിന്റെ പരിപാവനമായ പാരമ്പര്യത്തെ കുഴിച്ചുമൂടുകയാണ് ചെയ്തത്. അപ്രായോഗിക സഖ്യത്തിന് സുസ്ഥിരമായ സര്‍ക്കാറുണ്ടാക്കാന്‍ കഴിയില്ലെന്ന ഗവര്‍ണറുടെ വിചിത്രവാദം രാജ്യത്തു നാളിതുവരെ ഒരു ഗവര്‍ണറില്‍നിന്നു കേട്ടുകേള്‍വിയില്ലാത്തതാണ്. രാഷ്ട്രീയ കുതിരക്കച്ചവടത്തിന് സാഹചര്യമൊരുങ്ങുമെന്ന കാരണം നിരത്തി ഭരണകൂടത്തെ പിരിച്ചുവിട്ട ഗവര്‍ണര്‍ ബി.ജെ.പിയുടെ രാഷ്ട്രീയകാര്യ ദൂതനെ പോലെയാണ് സംസാരിച്ചുകൊണ്ടിരിക്കുന്നത്. അനധികൃതവും ഭരണഘടനാവിരുദ്ധവുമായ രീതിയാണ് ഇക്കാര്യത്തില്‍ ഗവര്‍ണര്‍ അവലംബിച്ചിട്ടുള്ളത്. കശ്മീരില്‍ രാഷ്ട്രീയ അസ്വസ്ഥത രൂക്ഷമാകുന്നതിനപ്പുറം അവിടത്തെ സാമൂഹിക സാഹചര്യങ്ങളുടെ തീക്ഷ്ണതകൂടി മനസിലാക്കേണ്ട ധാര്‍മിക ഉത്തരവാദിത്വം ഗവര്‍ണര്‍ക്കുണ്ടായിരുന്നു. നൈമിഷിക രാഷ്ട്രീയ നേട്ടത്തിനപ്പുറം നൈതികമായ ഒരു സാമൂഹിക പ്രതിഫലനവും ഇത്തരം വികലമായ തീരുമാനങ്ങള്‍ക്ക് പ്രദാനം ചെയ്യാനാവില്ല. ഭരണഘടനാവ്യവസ്ഥിതിയോട് പൂര്‍ണമായും പ്രതിബദ്ധത പുലര്‍ത്തേണ്ട സംസ്ഥാന തലവനില്‍നിന്നു ഇത്തരം അപക്വമായ രാഷ്ട്രീയ ‘കസേരക്കളി’ അരങ്ങേറിയത് അപകടകരവും ആത്മഹത്യാപരവുമാണ്. ആശയപരമായി വിരുദ്ധ നിലപാടുകളുള്ള പാര്‍ട്ടികള്‍ ചേര്‍ന്ന് സര്‍ക്കാറുണ്ടാക്കുന്നത് ജമ്മുകശ്മീരിലെ സുരക്ഷാസാഹചര്യങ്ങള്‍ക്ക് അനുകൂലമാകില്ലെന്ന ഗവര്‍ണറുടെ വിലയിരുത്തല്‍ ബി.ജെ.പിക്ക് വളംതെളിച്ചതാണെന്ന കാര്യം തീര്‍ച്ചയാണ്. കുത്തഴിഞ്ഞ അവസ്ഥയില്‍നിന്ന് സംസ്ഥാനത്തെ രക്ഷപ്പെടുത്തേണ്ട ബാധ്യത തനിക്കുണ്ടെന്ന വാദം നിരത്തി സ്വയം പുണ്യാളനായി അവതരിച്ച ഗവര്‍ണര്‍ ഫെഡറല്‍ സംവിധാനത്തിലെ അപഹാസ്യ കഥാപാത്രമായി അധ:പതിക്കുകയാണ്. നിയമസഭാ തെരഞ്ഞെടുപ്പിനു അണിയറയില്‍ തിരക്കിട്ട നീക്കം നടത്തുന്ന ബി.ജെ.പിക്ക് അരങ്ങത്ത് അവസരമൊരുക്കുന്നതിനുള്ള കൗശലമായി മാത്രമേ പ്രബുദ്ധ ജനത ഇതിനേ കാണൂ.
കഴിഞ്ഞ ആറുമാസമായി നിയമസഭ പിരിച്ചുവിടാത്ത ഗവര്‍ണര്‍, വിശാല സഖ്യം സര്‍ക്കാര്‍ രൂപീകരിക്കാനായി അവകാശവാദം ഉന്നയിച്ച് അഞ്ചു മിനിറ്റിനകമാണ് സഭ പിരിച്ചുവിട്ടത്. സമൂഹ മാധ്യമങ്ങളിലൂടെയല്ല സര്‍ക്കാര്‍ രൂപീകരണകാര്യം അറിയിക്കേണ്ടതെന്ന മുടന്തന്‍ ന്യായവും അദ്ദേഹം നിരത്തിയിരിക്കുകയാണ്. ബി.ജെ.പിയെ തള്ളി സംയുക്ത സര്‍ക്കാര്‍ നീക്കവുമായി പി.ഡി.പിയും നാഷണല്‍ കോണ്‍ഫറന്‍സും കോണ്‍ഗ്രസും ധാരണയായതുമുതല്‍ തന്നെ ബി.ജെ.പി ക്യാമ്പുകളില്‍ അസ്വസ്ഥത പുകഞ്ഞിട്ടുണ്ട്. 44 സീറ്റുകള്‍ ഉറപ്പിക്കുന്നവര്‍ക്ക് ഭരണം ഉറപ്പാക്കാമെന്നിരിക്കെ ഇതിന്റെ സാധ്യതകള്‍ തെളിഞ്ഞുവന്നതാണ് ഗവര്‍ണറെ ഇത്തരം കടുംകൈ പ്രയോഗത്തിന് പ്രേരിപ്പിച്ചത്. വിശാല സഖ്യത്തിന്റെ മന്ത്രിസഭാ രൂപീകരണം ജമ്മു കശ്മീരില്‍ ബി.ജെ.പിക്ക് അധികാരം പിടിച്ചെടുക്കുന്നതിന് തടസമാകുമെന്ന ഭയമാണ് ഗവര്‍ണറെ അലോസരപ്പെടുത്തിയത്. ആറു മാസത്തോളമായി കേന്ദ്രഭരണം നടക്കുന്ന കശ്മീരില്‍ കരകയറാന്‍ അമിത്ഷാ കളിക്കുന്ന കളിയുടെ ‘മാച്ച് വിന്നര്‍’ റോളാണ് ഗവര്‍ണര്‍ നിര്‍വഹിച്ചതെന്നര്‍ത്ഥം. പി.ഡി.പിക്ക് ഇരുപത്തൊമ്പതും കോണ്‍ഗ്രസിന് പന്ത്രണ്ടും നാഷണല്‍ കോണ്‍ഫറന്‍സിന് പതിനഞ്ചും അംഗങ്ങളുള്ള നിയമസഭയില്‍ വിശാല സഖ്യത്തിന് സമയം വൈകിയതാണ് ബി.ജെ.പിക്ക് പ്രതീക്ഷ പകര്‍ന്നത്. പഴയ രാഷ്ട്രീയ സാഹചര്യത്തില്‍ പൂര്‍ണമായും മാറാന്‍ പി.ഡി.പി മനസുവെച്ചത് ബി.ജെ.പിക്ക് വലിയ തിരിച്ചടിയാവുകയും ചെയ്തിട്ടുണ്ട്. 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും സംയുക്ത കക്ഷിനീക്കം ബി.ജെ.പിയെ ദോഷകരമായി ബാധിക്കുമെന്നു കേന്ദ്ര നേതൃത്വത്തിന് നന്നായറിയാം. അതുകൊണ്ടാണ് ‘അറ്റകൈ’ പ്രയോഗത്തിന് അമിത്ഷാ ഗവര്‍ണറെ തന്നെ കൂട്ടുപിടിച്ചത്.
ജനാധിപത്യം കാലഹരണപ്പെട്ടതായി ബി.ജെ.പി നിയമിച്ച ഗവര്‍ണര്‍ക്ക് തോന്നിത്തുടങ്ങിയെന്നാണ് ഇവ്വിഷയത്തില്‍ കോണ്‍ഗ്രസിന്റെ വിമര്‍ശനം. രാജ്യത്ത് നിലവിലുള്ള ജനാധിപത്യരീതി മാറിയെന്നും ഗുജറാത്ത് മാതൃകയിലുള്ള ഭരണമാണ് എല്ലായിടങ്ങളിലും നടപ്പിലാക്കുന്നതെന്നും അതിന്റെ ഭാഗമാണ് ഗവര്‍ണറുടെ പുതിയ നീക്കമെന്നുമാണ് മുന്‍ ധനമന്ത്രി പി. ചിദംബരം പ്രതികരിച്ചത്. പ്രതിപക്ഷ വിമര്‍ശത്തേക്കാളുപരി ഏറെ അര്‍ത്ഥതലങ്ങളുള്ള രാഷ്ട്രീയ നിരീക്ഷണമായി കാണേണ്ട വാക്കുകളാണിത്. നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തിലേറിയതു മുതല്‍ നിരവധി സംസ്ഥാനങ്ങളില്‍ ബി.ജെ.പി അധികാരം പിടിക്കാന്‍ ഗവര്‍ണര്‍മാരെ ദുരുപയോഗം ചെയ്തത് രാജ്യം കണ്ടതാണ്. ഇതിന്റെ തുടര്‍ച്ചയായി വേണം ജമ്മു കശ്മീരില്‍ സത്യപാല്‍ മാലികിന്റെ ‘നാടക’ത്തേയും കാണാന്‍. വിശാല സഖ്യം അവസരവാദമാണെന്ന് പറയാന്‍ ഗവര്‍ണര്‍ക്ക് എന്ത് അധികാരമാണുള്ളത്? ഭരണഘടന അനുധാവനം ചെയ്യുന്ന മൂല്യങ്ങള്‍ക്ക് അനുസൃതമായി സഖ്യമുണ്ടാക്കാന്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും അവകാശമുണ്ട്. അതിന്റെ സാധ്യതയും സാംഗത്യവും സാഹചര്യങ്ങളും അറിയുന്ന കക്ഷികള്‍ തന്നെയാണ് ജമ്മു കശ്മീരിലും ഇത് ഉപയോഗപ്പെടുത്തിയിട്ടുള്ളത്. വിവിധ സംസ്ഥാനങ്ങളില്‍ കൂട്ടുകക്ഷി സര്‍ക്കാറുകള്‍ക്ക് നേതൃത്വം നല്‍കുന്ന ബി.ജെ.പി ധാര്‍മികതയുടെയും രാഷ്ട്രീയ സദാചാരത്തിന്റെയും സകല സീമകളും അതിലംഘിച്ച് കൂട്ടുകക്ഷി സര്‍ക്കാറുണ്ടാക്കിയ കഥകള്‍ ഒരാവര്‍ത്തി വായിച്ചാല്‍ ജമ്മു കശ്മീരിലെ ഗവര്‍ണര്‍ക്കും ഇക്കാര്യം നന്നായി ബോധ്യപ്പെടും. പരസ്യമായി രാഷ്ട്രീയപക്ഷം നിന്നുവെന്നു മാത്രമല്ല, ബി.ജെ.പി വക്താവിനെ പോലെ സംസാരിക്കുകയും ചെയ്യുന്ന ഗവര്‍ണര്‍ ജനാധിപത്യത്തിനുതന്നെ നാണക്കേടാണ്. രണ്ട് എം.എല്‍.എമാര്‍ മാത്രമുള്ള സജ്ജാദ് ലോണിന്റെ പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് ബി.ജെ.പി പിന്തുണയോടെ സര്‍ക്കാര്‍ രൂപീകരിക്കുന്നതിനുള്ള അവസാന കച്ചിത്തുരുമ്പും നഷ്ടപ്പെട്ടുവെന്നുകണ്ടപ്പോഴാണ് ഗവര്‍ണര്‍ ബി.ജെ.പി ആസ്ഥാനത്തുനിന്നുള്ള ഉത്തരവ് നടപ്പാക്കുന്നത്. ഏറ്റവും വലിയ കൂട്ടുകക്ഷിയായ നാഷണല്‍ കോണ്‍ഫറന്‍സ്-പി.ഡി.പി-കോണ്‍ഗ്രസ് സഖ്യത്തിന് സര്‍ക്കാര്‍ രൂപീകരണത്തിനാവശ്യമായ അംഗബലമുണ്ടായിരുന്നു. 56 പേരുടെ പിന്തുണയുണ്ടെന്ന് കാട്ടി പി.ഡി.പി അധ്യക്ഷ മെഹ്ബൂബ മുഫ്തി ഗവര്‍ണര്‍ക്ക് ഫാക്‌സ് സന്ദേശം അയക്കുകയും ചെയ്തിരുന്നു. തന്റെ ഫാക്‌സ് സ്വീകരിക്കുന്നില്ലെന്ന് കാണിച്ച് മെഹ്ബൂബ പിന്നീട് കത്ത് ട്വീറ്റ് ചെയ്തതും രാജ്യം കണ്ടതാണ്. നിയമസഭ പിരിച്ചു വിടുന്നതിന്മുമ്പ് സംസ്ഥാനത്തെ സാഹചര്യം കേന്ദ്രവുമായി ഗവര്‍ണര്‍ ചര്‍ച്ച ചെയ്തിരുന്നു. ജനാധിപത്യത്തെയും അതിന്റെ രക്ഷാകവചമായ ഭരണഘടനയെയും പിച്ചിച്ചീന്തി ഇത്തരം നെറികേടുകളിലൂടെ അധികാരം പിടിച്ചെടുക്കാന്‍ ബി.ജെ.പിക്കു ദാസ്യവേല ചെയ്യുന്ന ഗവര്‍ണര്‍മാരാണ് നാളെയുടെ ഇന്ത്യയുടെ ഏറ്റവും വലിയ ഭീഷണി. അതിന്റെ അവസാന അടയാളമാണ് സത്യപാല്‍ മാലിക്.

News

‘അടിമയുടെ സമാധാനം വേണ്ട, ഒരിക്കലും അടിമയാവില്ല’: ട്രംപിന്റെ അന്ത്യശാസനത്തിന് പിന്നാലെ തിരിച്ചടിച്ച് വെനസ്വേലന്‍ പ്രസിഡന്റ്

ബലപ്രയോഗത്തിലൂടെ രാഷ്ട്രീയ മാറ്റം അടിച്ചേല്‍പ്പിക്കാനുള്ള ഏതൊരു ശ്രമത്തെയും രാജ്യം ചെറുക്കുമെന്ന് മുന്നറിയിപ്പ് നല്‍കി.

Published

on

വാഷിംഗ്ടണുമായുള്ള സംഘര്‍ഷം രൂക്ഷമാകുമ്പോള്‍, വെനിസ്വേല ‘ഒരു അടിമയുടെ സമാധാനം ആഗ്രഹിക്കുന്നില്ല’ എന്ന് കാരക്കാസിലെ ആയിരക്കണക്കിന് പിന്തുണക്കാരോട് പറഞ്ഞുകൊണ്ട്, വര്‍ദ്ധിച്ചുവരുന്ന യുഎസ് സമ്മര്‍ദ്ദത്തിന് വെനിസ്വേലയുടെ പ്രസിഡന്റ് നിക്കോളാസ് മഡുറോ മറുപടി നല്‍കി. ആഴ്ചകളായി അമേരിക്കയുടെ വര്‍ദ്ധിച്ചുവരുന്ന സൈനിക പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം മാര്‍ച്ചുകളെ അഭിസംബോധന ചെയ്ത മഡുറോ, 22-ാം ആഴ്ചയിലേക്ക് കടന്ന നാവിക വിന്യാസത്തിലൂടെ വാഷിംഗ്ടണ്‍ വെനിസ്വേലയെ ‘പരീക്ഷിക്കുകയാണെന്ന്’ ആരോപിച്ചു. ബലപ്രയോഗത്തിലൂടെ രാഷ്ട്രീയ മാറ്റം അടിച്ചേല്‍പ്പിക്കാനുള്ള ഏതൊരു ശ്രമത്തെയും രാജ്യം ചെറുക്കുമെന്ന് മുന്നറിയിപ്പ് നല്‍കി.

‘നമുക്ക് സമാധാനം വേണം, പക്ഷേ പരമാധികാരം, സമത്വം, സ്വാതന്ത്ര്യം എന്നിവയുള്ള സമാധാനം! അടിമയുടെ സമാധാനമോ കോളനികളുടെ സമാധാനമോ നമുക്ക് വേണ്ട!’ വെനിസ്വേലന്‍ ജനതയോട് ‘സമ്പൂര്‍ണ വിശ്വസ്തത’ പ്രതിജ്ഞയെടുക്കുന്നതിന് മുമ്പ് അദ്ദേഹം ജനക്കൂട്ടത്തോട് പറഞ്ഞു. കഴിഞ്ഞ മാസം ഒരു അപൂര്‍വ ഫോണ്‍ കോളിനിടെ ഡൊണാള്‍ഡ് ട്രംപ് മഡുറോ ഉടന്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഒരു അന്ത്യശാസനം പുറപ്പെടുവിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ വന്നത്.

മഡുറോയെ ഉടന്‍ തന്നെ വിട്ടുപോകാന്‍ ട്രംപ് സമ്മര്‍ദ്ദം ചെലുത്തിയതായും, അദ്ദേഹം ഉടന്‍ തന്നെ രാജിവച്ചാല്‍ മാത്രമേ കുടുംബത്തിന് ഉറപ്പ് നല്‍കൂ എന്നും മഡുറോ പറഞ്ഞതായാണ് റിപ്പോര്‍ട്ട്. ആഗോള പൊതുമാപ്പ്, രാഷ്ട്രീയ അധികാരം ഉപേക്ഷിച്ചാലും സായുധ സേനയുടെ നിയന്ത്രണം നിലനിര്‍ത്താനുള്ള കഴിവ് എന്നിവയുള്‍പ്പെടെയുള്ള എതിര്‍ ആവശ്യങ്ങള്‍ മഡുറോ മുന്നോട്ടുവച്ചതായും റിപ്പോര്‍ട്ടുണ്ട്. വെനിസ്വേലന്‍ വ്യോമാതിര്‍ത്തി ‘പൂര്‍ണ്ണമായും അടച്ചുപൂട്ടി’ എന്ന് ട്രംപ് പ്രഖ്യാപിച്ചതിന് ശേഷം രണ്ടാമത്തെ കോള്‍ നേടാന്‍ മഡുറോ ശ്രമിച്ചിട്ടും, പിന്നീട് കൂടുതല്‍ ആശയവിനിമയം നടന്നിട്ടില്ലെന്ന് റിപ്പോര്‍ട്ട്.

അന്തിമ റിപ്പോര്‍ട്ടുകള്‍ വൈറ്റ് ഹൗസ് സ്ഥിരീകരിച്ചിട്ടില്ല, നിഷേധിക്കുന്നില്ല, പക്ഷേ ട്രംപ് സൈനിക സമ്മര്‍ദ്ദം ശക്തമാക്കിയിട്ടുണ്ട്. കരീബിയന്‍ മേഖലയില്‍ യുഎസ് നാവികസേനയുടെ വിപുലമായ സന്നാഹം തുടരുകയാണ്, വ്യോമാതിര്‍ത്തി മുന്നറിയിപ്പുകള്‍ നല്‍കിയിട്ടുണ്ട്, മയക്കുമരുന്ന് കൊണ്ടുപോകുന്ന ബോട്ടുകള്‍ ആക്രമിക്കപ്പെട്ടിട്ടുണ്ട്, ഇവ വാഷിംഗ്ടണില്‍ ഉഭയകക്ഷി പരിശോധനയ്ക്ക് വിധേയമായിട്ടുണ്ട്. മഡുറോയുടെ സര്‍ക്കാരുമായി ബന്ധപ്പെട്ട മയക്കുമരുന്ന് ശൃംഖലകളെ ലക്ഷ്യം വച്ചാണ് ഈ ആക്രമണങ്ങള്‍ നടത്തിയതെന്ന് യുഎസ് അവകാശപ്പെടുന്നു. വെനിസ്വേലയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ട്രംപ് ദേശീയ സുരക്ഷാ ഉദ്യോഗസ്ഥരെ കാണുമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ് സ്ഥിരീകരിച്ചു, എന്നാല്‍ ‘പ്രസിഡന്റിന്റെ പരിഗണനയിലുള്ള ചില ഓപ്ഷനുകള്‍ മേശപ്പുറത്തുണ്ട്’ എന്ന് മാത്രം പറഞ്ഞുകൊണ്ട് അടിസ്ഥാന ഓപ്ഷനുകള്‍ തള്ളിക്കളഞ്ഞില്ല.
ഭരണമാറ്റം തേടാന്‍ വാഷിംഗ്ടണ്‍ ശ്രമിക്കുന്നുവെന്ന് കാരക്കാസ് ആരോപിക്കുന്നു.

മഡുറോയെ അധികാരത്തില്‍ നിന്ന് നീക്കാനും വെനിസ്വേലയുടെ എണ്ണ ശേഖരത്തിന്റെ നിയന്ത്രണം പിടിച്ചെടുക്കാനുമുള്ള വിശാലമായ പ്രചാരണത്തിന്റെ ഭാഗമാണ് യുഎസ് വിന്യസിക്കല്‍ എന്ന് മഡുറോയുടെ സര്‍ക്കാര്‍ വാദിക്കുന്നു. ഒപെക്കിന് അയച്ച കത്തില്‍, വാഷിംഗ്ടണ്‍ ‘സൈനിക ബലപ്രയോഗത്തിലൂടെ വെനിസ്വേലയുടെ വിശാലമായ എണ്ണ ശേഖരം – ലോകത്തിലെ ഏറ്റവും വലിയത് – കൈവശപ്പെടുത്താന്‍’ ശ്രമിക്കുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. വെനിസ്വേലന്‍ പൗരന്മാര്‍ കൊല്ലപ്പെട്ടുവെന്ന് ആദ്യമായി സമ്മതിച്ചതിന് ശേഷം വെനിസ്വേലയുടെ ദേശീയ അസംബ്ലി ഇപ്പോള്‍ യുഎസ് ആക്രമണങ്ങളെക്കുറിച്ച് സ്വന്തം അന്വേഷണം പ്രഖ്യാപിച്ചു. അതേസമയം, കൊളംബിയയുടെ പ്രസിഡന്റ് ഗുസ്താവോ പെട്രോയോ പുതിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വേദിയായി കാര്‍ട്ടജീനയെ വാഗ്ദാനം ചെയ്തു. എന്നിരുന്നാലും കാരക്കാസോ വാഷിംഗ്ടണോ പ്രതികരിച്ചിട്ടില്ല.

Continue Reading

Video Stories

യുപിയില്‍ ബിഎല്‍ഒ ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് മരണം; ജോലി സമ്മര്‍ദമെന്ന് കുടുംബാരോപണം

ജോലി സമ്മര്‍ദമാണ് മരണകാരണമെന്ന് കുടുംബം ആരോപിച്ചിട്ടും അത് ജില്ലാ ഭരണകൂടം നിഷേധിച്ചു

Published

on

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ബൂത്ത് ലെവല്‍ ഓഫീസര്‍ (ബിഎല്‍ഒ) ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് മരിച്ച സംഭവത്തില്‍ ജോലി സമ്മര്‍ദമാണ് കാരണം എന്നു കുടുംബം ആരോപിച്ചു. 47കാരനായ സര്‍വേശ് കുമാര്‍ ഗംഗ്വാര്‍ ആണ് മരിച്ചത്. ബറേലിയിലെ കര്‍മചാരി നഗര്‍ സിെഎയുടെ കീഴില്‍ ജോലി ചെയ്തിരുന്ന സര്‍വേശ് ബുധനാഴ്ച സ്‌കൂളില്‍ ഡ്യൂട്ടിക്കിടെ പെട്ടെന്ന് നിലത്ത് വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി സ്ഥിരീകരിച്ചു. കുടുംബാംഗങ്ങള്‍ പറയുന്നു, കുറേക്കാലമായി സര്‍വേശിന് ബിഎല്‍ഒ ചുമതലകള്‍ മൂലം അതീവ ജോലി സമ്മര്‍ദം അനുഭവിച്ചിരുന്നു. കഴിഞ്ഞ ദിവസം പോലും സമ്മര്‍ദത്തെ കുറിച്ച് പറഞ്ഞതിനുശേഷമാണ് സര്‍വേശിനെ കണ്ടതെന്ന് സഹോദരന്‍ യോഗേഷ് ഗംഗ്വാര്‍ അറിയിച്ചു. എന്നാല്‍ ജോലി സമ്മര്‍ദമാണ് മരണകാരണമെന്ന് കുടുംബം ആരോപിച്ചിട്ടും അത് ജില്ലാ ഭരണകൂടം നിഷേധിച്ചു. ബിഎല്‍ഒമാര്‍ക്കു മേല്‍ അതിക്രമമായ സമ്മര്‍ദമൊന്നുമില്ലെന്നും സര്‍വേശ് കേസില്‍ ജോലിസമ്മര്‍ദം കണ്ടെത്താനായിട്ടില്ലെന്നുമാണ് എസ്ഡിഎം പ്രമോദ് കുമാര്‍ പറഞ്ഞത്. മരണവുമായി ബന്ധപ്പെട്ട കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ ശേഖരിക്കാനായി അന്വേഷണം തുടരുകയാണ്.

Continue Reading

india

രൂപയ്ക്ക് റെക്കോര്‍ഡ് തകര്‍ച്ച; മൂല്യം 89.48 ആയി ഇടിഞ്ഞു

സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി

Published

on

ന്യൂഡല്‍ഹി: ചരിത്രത്തില്‍ ആദ്യമായി രൂപയുടെ മൂല്യം റെക്കോഡ് തകര്‍ച്ചയില്‍. ഇന്നലെ വ്യാപാരത്തിനിടെ മൂല്യം ഇതാദ്യമായി രൂപ 89.48 വരെ ഇടിഞ്ഞു. സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി. ഇന്നലെ ഒറ്റദിവസം രൂപ ഡോളറിനെതിരെ താഴ്ന്നത് 80 പൈസയാണ്. രാവിലെ ഡോളറിനെതിരെ 3 പൈസ ഉയര്‍ന്ന് വ്യാപാരം തുടങ്ങിയ ശേഷമായിരുന്നു രൂപയുടെ വന്‍ വീഴ്ച്ച. കഴിഞ്ഞ മേയ് 8നു ശേഷം രൂപ ഒറ്റദിവസം ഇത്രയും താഴുന്നത് ആദ്യം. മേയ് 8ന് 89 പൈസ ഇടിഞ്ഞിരുന്നു. യുഎസില്‍ അടിസ്ഥാന പലിശനിരക്ക് കുറയാനുള്ള സാധ്യത മങ്ങിയതിനാല്‍ ഡോളര്‍ നടത്തുന്ന മുന്നറ്റത്തിലാണ് രൂപയ്ക്ക് അടിപതറിയത്. യൂറോ, യെന്‍, പൗണ്ട് തുടങ്ങി ലോകത്തെ ആറ് പ്രധാന കറന്‍സികള്‍ക്കെതിരായ യു.എസ് ഡോളര്‍ ഇന്‍ഡക്‌സ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പുവരെ 98ല്‍ ആയിരുന്നത് ഇപ്പോള്‍ 100ന് മുകളിലെത്തി. കേന്ദ്രബാങ്കായ യുഎസ് ഫെഡറല്‍ റിസര്‍വ് ഡിസംബറിലെ പണനയ നിര്‍ണയയോഗത്തില്‍ പലിശനിരക്ക് കുറയ്ക്കാന്‍ സാധ്യത ഇല്ല. ഇന്ത്യന്‍ ഓഹരി വിപണികള്‍ നേരിട്ട തളര്‍ച്ചയും വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ (എഫ്‌ഐഐ) വന്‍ തോതില്‍ ഇന്ത്യന്‍ ഓഹരികള്‍ വിറ്റൊഴിഞ്ഞതും രൂപയ്ക്ക് ആഘാതമായിട്ടുണ്ട്. 2025ല്‍ ഇതുവരെ ഇന്ത്യന്‍ ഓഹരികളില്‍ നിന്ന് ഏതാണ്ട് ഒന്നരലക്ഷം കോടി രൂപയാണ് വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത്. ഇന്ത്യ-യുഎസ് വ്യാപാര ക്കരാറില്‍ അനിശ്ചിതത്വം വി ട്ടൊഴിയാത്തതും രൂപയ്ക്ക് കനത്ത സമ്മര്‍ദമായി. യുഎസ് പ്രസിഡന്റ് ട്രംപ് ഇന്ത്യയ്ക്ക മേല്‍ ചുമത്തിയ 50% തീരുവ കയറ്റുമതി മേഖലയെ ഉലച്ചതും വിദേശനാണയ വരുമാനം ഇടിഞ്ഞതും രൂപയുടെ മുല്യം ഇടിയാന്‍ കാരണമായി.

Continue Reading

Trending