Video Stories
കശ്മീരില്‍ കുളം കലക്കുന്ന ഗവര്‍ണര്‍

ജമ്മുകശ്മീരില്‍ നിയമസഭ പിരിച്ചുവിട്ട് വഴിവിട്ട രാഷ്ട്രീയക്കളിക്ക് കച്ചമുറുക്കുന്ന കേന്ദ്ര സര്‍ക്കാര്‍ തീക്കൊള്ളികൊണ്ടു തലചൊറിയുകയാണ്. കൂടുതല്‍ പക്വത പാലിക്കേണ്ട സന്ദര്‍ഭത്തില്‍ നെറികെട്ട രാഷ്ട്രീയ പക്ഷപാതം കാണിച്ച ഗവര്‍ണറുടെ നടപടി അങ്ങേയറ്റം മര്യാദകേടായിപ്പോയി. സര്‍ക്കാര്‍ രൂപീകരണത്തിന് കോണ്‍ഗ്രസ്, പി.ഡി.പി, നാഷണല്‍ കോണ്‍ഫറന്‍സ് പാര്‍ട്ടികള്‍ ചേര്‍ന്നുള്ള വിശാല മുന്നണി അവകാശമുന്നയിച്ചതിന് പിന്നാലെ നിയമസഭ പിരിച്ചുവിട്ട ഗവര്‍ണര്‍ സത്യപാല്‍ മാലികിന്റെ നീക്കത്തില്‍ ദുരൂഹതയുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇംഗിതത്തിനുതുള്ളുന്ന ഗവര്‍ണര്‍ ജനാധിപത്യത്തിന്റെ പരിപാവനമായ പാരമ്പര്യത്തെ കുഴിച്ചുമൂടുകയാണ് ചെയ്തത്. അപ്രായോഗിക സഖ്യത്തിന് സുസ്ഥിരമായ സര്‍ക്കാറുണ്ടാക്കാന്‍ കഴിയില്ലെന്ന ഗവര്‍ണറുടെ വിചിത്രവാദം രാജ്യത്തു നാളിതുവരെ ഒരു ഗവര്‍ണറില്‍നിന്നു കേട്ടുകേള്‍വിയില്ലാത്തതാണ്. രാഷ്ട്രീയ കുതിരക്കച്ചവടത്തിന് സാഹചര്യമൊരുങ്ങുമെന്ന കാരണം നിരത്തി ഭരണകൂടത്തെ പിരിച്ചുവിട്ട ഗവര്‍ണര്‍ ബി.ജെ.പിയുടെ രാഷ്ട്രീയകാര്യ ദൂതനെ പോലെയാണ് സംസാരിച്ചുകൊണ്ടിരിക്കുന്നത്. അനധികൃതവും ഭരണഘടനാവിരുദ്ധവുമായ രീതിയാണ് ഇക്കാര്യത്തില്‍ ഗവര്‍ണര്‍ അവലംബിച്ചിട്ടുള്ളത്. കശ്മീരില്‍ രാഷ്ട്രീയ അസ്വസ്ഥത രൂക്ഷമാകുന്നതിനപ്പുറം അവിടത്തെ സാമൂഹിക സാഹചര്യങ്ങളുടെ തീക്ഷ്ണതകൂടി മനസിലാക്കേണ്ട ധാര്‍മിക ഉത്തരവാദിത്വം ഗവര്‍ണര്‍ക്കുണ്ടായിരുന്നു. നൈമിഷിക രാഷ്ട്രീയ നേട്ടത്തിനപ്പുറം നൈതികമായ ഒരു സാമൂഹിക പ്രതിഫലനവും ഇത്തരം വികലമായ തീരുമാനങ്ങള്‍ക്ക് പ്രദാനം ചെയ്യാനാവില്ല. ഭരണഘടനാവ്യവസ്ഥിതിയോട് പൂര്‍ണമായും പ്രതിബദ്ധത പുലര്‍ത്തേണ്ട സംസ്ഥാന തലവനില്‍നിന്നു ഇത്തരം അപക്വമായ രാഷ്ട്രീയ ‘കസേരക്കളി’ അരങ്ങേറിയത് അപകടകരവും ആത്മഹത്യാപരവുമാണ്. ആശയപരമായി വിരുദ്ധ നിലപാടുകളുള്ള പാര്‍ട്ടികള്‍ ചേര്‍ന്ന് സര്‍ക്കാറുണ്ടാക്കുന്നത് ജമ്മുകശ്മീരിലെ സുരക്ഷാസാഹചര്യങ്ങള്‍ക്ക് അനുകൂലമാകില്ലെന്ന ഗവര്‍ണറുടെ വിലയിരുത്തല്‍ ബി.ജെ.പിക്ക് വളംതെളിച്ചതാണെന്ന കാര്യം തീര്‍ച്ചയാണ്. കുത്തഴിഞ്ഞ അവസ്ഥയില്‍നിന്ന് സംസ്ഥാനത്തെ രക്ഷപ്പെടുത്തേണ്ട ബാധ്യത തനിക്കുണ്ടെന്ന വാദം നിരത്തി സ്വയം പുണ്യാളനായി അവതരിച്ച ഗവര്‍ണര്‍ ഫെഡറല്‍ സംവിധാനത്തിലെ അപഹാസ്യ കഥാപാത്രമായി അധ:പതിക്കുകയാണ്. നിയമസഭാ തെരഞ്ഞെടുപ്പിനു അണിയറയില്‍ തിരക്കിട്ട നീക്കം നടത്തുന്ന ബി.ജെ.പിക്ക് അരങ്ങത്ത് അവസരമൊരുക്കുന്നതിനുള്ള കൗശലമായി മാത്രമേ പ്രബുദ്ധ ജനത ഇതിനേ കാണൂ.
കഴിഞ്ഞ ആറുമാസമായി നിയമസഭ പിരിച്ചുവിടാത്ത ഗവര്‍ണര്‍, വിശാല സഖ്യം സര്‍ക്കാര്‍ രൂപീകരിക്കാനായി അവകാശവാദം ഉന്നയിച്ച് അഞ്ചു മിനിറ്റിനകമാണ് സഭ പിരിച്ചുവിട്ടത്. സമൂഹ മാധ്യമങ്ങളിലൂടെയല്ല സര്‍ക്കാര്‍ രൂപീകരണകാര്യം അറിയിക്കേണ്ടതെന്ന മുടന്തന്‍ ന്യായവും അദ്ദേഹം നിരത്തിയിരിക്കുകയാണ്. ബി.ജെ.പിയെ തള്ളി സംയുക്ത സര്‍ക്കാര്‍ നീക്കവുമായി പി.ഡി.പിയും നാഷണല്‍ കോണ്‍ഫറന്‍സും കോണ്‍ഗ്രസും ധാരണയായതുമുതല്‍ തന്നെ ബി.ജെ.പി ക്യാമ്പുകളില്‍ അസ്വസ്ഥത പുകഞ്ഞിട്ടുണ്ട്. 44 സീറ്റുകള്‍ ഉറപ്പിക്കുന്നവര്‍ക്ക് ഭരണം ഉറപ്പാക്കാമെന്നിരിക്കെ ഇതിന്റെ സാധ്യതകള്‍ തെളിഞ്ഞുവന്നതാണ് ഗവര്‍ണറെ ഇത്തരം കടുംകൈ പ്രയോഗത്തിന് പ്രേരിപ്പിച്ചത്. വിശാല സഖ്യത്തിന്റെ മന്ത്രിസഭാ രൂപീകരണം ജമ്മു കശ്മീരില്‍ ബി.ജെ.പിക്ക് അധികാരം പിടിച്ചെടുക്കുന്നതിന് തടസമാകുമെന്ന ഭയമാണ് ഗവര്‍ണറെ അലോസരപ്പെടുത്തിയത്. ആറു മാസത്തോളമായി കേന്ദ്രഭരണം നടക്കുന്ന കശ്മീരില്‍ കരകയറാന്‍ അമിത്ഷാ കളിക്കുന്ന കളിയുടെ ‘മാച്ച് വിന്നര്‍’ റോളാണ് ഗവര്‍ണര്‍ നിര്‍വഹിച്ചതെന്നര്‍ത്ഥം. പി.ഡി.പിക്ക് ഇരുപത്തൊമ്പതും കോണ്‍ഗ്രസിന് പന്ത്രണ്ടും നാഷണല്‍ കോണ്‍ഫറന്‍സിന് പതിനഞ്ചും അംഗങ്ങളുള്ള നിയമസഭയില്‍ വിശാല സഖ്യത്തിന് സമയം വൈകിയതാണ് ബി.ജെ.പിക്ക് പ്രതീക്ഷ പകര്‍ന്നത്. പഴയ രാഷ്ട്രീയ സാഹചര്യത്തില്‍ പൂര്‍ണമായും മാറാന്‍ പി.ഡി.പി മനസുവെച്ചത് ബി.ജെ.പിക്ക് വലിയ തിരിച്ചടിയാവുകയും ചെയ്തിട്ടുണ്ട്. 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും സംയുക്ത കക്ഷിനീക്കം ബി.ജെ.പിയെ ദോഷകരമായി ബാധിക്കുമെന്നു കേന്ദ്ര നേതൃത്വത്തിന് നന്നായറിയാം. അതുകൊണ്ടാണ് ‘അറ്റകൈ’ പ്രയോഗത്തിന് അമിത്ഷാ ഗവര്‍ണറെ തന്നെ കൂട്ടുപിടിച്ചത്.
ജനാധിപത്യം കാലഹരണപ്പെട്ടതായി ബി.ജെ.പി നിയമിച്ച ഗവര്‍ണര്‍ക്ക് തോന്നിത്തുടങ്ങിയെന്നാണ് ഇവ്വിഷയത്തില്‍ കോണ്‍ഗ്രസിന്റെ വിമര്‍ശനം. രാജ്യത്ത് നിലവിലുള്ള ജനാധിപത്യരീതി മാറിയെന്നും ഗുജറാത്ത് മാതൃകയിലുള്ള ഭരണമാണ് എല്ലായിടങ്ങളിലും നടപ്പിലാക്കുന്നതെന്നും അതിന്റെ ഭാഗമാണ് ഗവര്‍ണറുടെ പുതിയ നീക്കമെന്നുമാണ് മുന്‍ ധനമന്ത്രി പി. ചിദംബരം പ്രതികരിച്ചത്. പ്രതിപക്ഷ വിമര്‍ശത്തേക്കാളുപരി ഏറെ അര്‍ത്ഥതലങ്ങളുള്ള രാഷ്ട്രീയ നിരീക്ഷണമായി കാണേണ്ട വാക്കുകളാണിത്. നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തിലേറിയതു മുതല്‍ നിരവധി സംസ്ഥാനങ്ങളില്‍ ബി.ജെ.പി അധികാരം പിടിക്കാന്‍ ഗവര്‍ണര്‍മാരെ ദുരുപയോഗം ചെയ്തത് രാജ്യം കണ്ടതാണ്. ഇതിന്റെ തുടര്‍ച്ചയായി വേണം ജമ്മു കശ്മീരില്‍ സത്യപാല്‍ മാലികിന്റെ ‘നാടക’ത്തേയും കാണാന്‍. വിശാല സഖ്യം അവസരവാദമാണെന്ന് പറയാന്‍ ഗവര്‍ണര്‍ക്ക് എന്ത് അധികാരമാണുള്ളത്? ഭരണഘടന അനുധാവനം ചെയ്യുന്ന മൂല്യങ്ങള്‍ക്ക് അനുസൃതമായി സഖ്യമുണ്ടാക്കാന്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും അവകാശമുണ്ട്. അതിന്റെ സാധ്യതയും സാംഗത്യവും സാഹചര്യങ്ങളും അറിയുന്ന കക്ഷികള്‍ തന്നെയാണ് ജമ്മു കശ്മീരിലും ഇത് ഉപയോഗപ്പെടുത്തിയിട്ടുള്ളത്. വിവിധ സംസ്ഥാനങ്ങളില്‍ കൂട്ടുകക്ഷി സര്‍ക്കാറുകള്‍ക്ക് നേതൃത്വം നല്‍കുന്ന ബി.ജെ.പി ധാര്‍മികതയുടെയും രാഷ്ട്രീയ സദാചാരത്തിന്റെയും സകല സീമകളും അതിലംഘിച്ച് കൂട്ടുകക്ഷി സര്‍ക്കാറുണ്ടാക്കിയ കഥകള്‍ ഒരാവര്‍ത്തി വായിച്ചാല്‍ ജമ്മു കശ്മീരിലെ ഗവര്‍ണര്‍ക്കും ഇക്കാര്യം നന്നായി ബോധ്യപ്പെടും. പരസ്യമായി രാഷ്ട്രീയപക്ഷം നിന്നുവെന്നു മാത്രമല്ല, ബി.ജെ.പി വക്താവിനെ പോലെ സംസാരിക്കുകയും ചെയ്യുന്ന ഗവര്‍ണര്‍ ജനാധിപത്യത്തിനുതന്നെ നാണക്കേടാണ്. രണ്ട് എം.എല്‍.എമാര്‍ മാത്രമുള്ള സജ്ജാദ് ലോണിന്റെ പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് ബി.ജെ.പി പിന്തുണയോടെ സര്‍ക്കാര്‍ രൂപീകരിക്കുന്നതിനുള്ള അവസാന കച്ചിത്തുരുമ്പും നഷ്ടപ്പെട്ടുവെന്നുകണ്ടപ്പോഴാണ് ഗവര്‍ണര്‍ ബി.ജെ.പി ആസ്ഥാനത്തുനിന്നുള്ള ഉത്തരവ് നടപ്പാക്കുന്നത്. ഏറ്റവും വലിയ കൂട്ടുകക്ഷിയായ നാഷണല്‍ കോണ്‍ഫറന്‍സ്-പി.ഡി.പി-കോണ്‍ഗ്രസ് സഖ്യത്തിന് സര്‍ക്കാര്‍ രൂപീകരണത്തിനാവശ്യമായ അംഗബലമുണ്ടായിരുന്നു. 56 പേരുടെ പിന്തുണയുണ്ടെന്ന് കാട്ടി പി.ഡി.പി അധ്യക്ഷ മെഹ്ബൂബ മുഫ്തി ഗവര്‍ണര്‍ക്ക് ഫാക്‌സ് സന്ദേശം അയക്കുകയും ചെയ്തിരുന്നു. തന്റെ ഫാക്‌സ് സ്വീകരിക്കുന്നില്ലെന്ന് കാണിച്ച് മെഹ്ബൂബ പിന്നീട് കത്ത് ട്വീറ്റ് ചെയ്തതും രാജ്യം കണ്ടതാണ്. നിയമസഭ പിരിച്ചു വിടുന്നതിന്മുമ്പ് സംസ്ഥാനത്തെ സാഹചര്യം കേന്ദ്രവുമായി ഗവര്‍ണര്‍ ചര്‍ച്ച ചെയ്തിരുന്നു. ജനാധിപത്യത്തെയും അതിന്റെ രക്ഷാകവചമായ ഭരണഘടനയെയും പിച്ചിച്ചീന്തി ഇത്തരം നെറികേടുകളിലൂടെ അധികാരം പിടിച്ചെടുക്കാന്‍ ബി.ജെ.പിക്കു ദാസ്യവേല ചെയ്യുന്ന ഗവര്‍ണര്‍മാരാണ് നാളെയുടെ ഇന്ത്യയുടെ ഏറ്റവും വലിയ ഭീഷണി. അതിന്റെ അവസാന അടയാളമാണ് സത്യപാല്‍ മാലിക്.
News
രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേക പ്രാര്‍ത്ഥന; ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്‌സ് സഭ
അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു.

രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേകം പ്രാര്‍ത്ഥന നടത്താന്‍ ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്‌സ് സഭ. ഭാരതത്തിനും, സൈനികര്‍ക്കും, അതിര്‍ത്തിയിലെ ജനസമൂഹത്തിനും വേണ്ടി പ്രത്യേക പ്രാര്‍ത്ഥന നടത്തണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ ആഹ്വാനം ചെയ്തു.
അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു. ഞായറാഴ്ച്ച വിശുദ്ധ കുര്‍ബാന മധ്യേ മലങ്കരസഭയിലെ മുഴുവന്‍ പള്ളികളിലും രാജ്യത്തിന് വേണ്ടി പ്രാര്‍ത്ഥന നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ഇന്ത്യയുടെ തിരിച്ചടിയില്‍ പാകിസ്താന് വന്‍ നാശനഷ്ടമുണ്ടായതായും റിപ്പോര്‍ട്ടുണ്ട്.
kerala
താമരശ്ശേരി ഷഹബാസ് കൊലക്കേസ്: കുറ്റാരോപിതരായ വിദ്യാര്‍ത്ഥികളുടെ എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചില്ല
വിദ്യാര്‍ത്ഥികള്‍ കേസില്‍ പ്രതികളായ സാഹചര്യത്തിലാണ് പരീക്ഷാ ഫലം തടഞ്ഞുവെച്ചിരിക്കുന്നത്.

താമരശ്ശേരി ഷഹബാസ് കൊലക്കേസില്‍ കുറ്റാരോപിതരായ ആറ് വിദ്യാര്‍ത്ഥികളുടെയും എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചില്ല. വിദ്യാര്‍ത്ഥികള്‍ കേസില്‍ പ്രതികളായ സാഹചര്യത്തിലാണ് പരീക്ഷാ ഫലം തടഞ്ഞുവെച്ചിരിക്കുന്നത്. അതേസമയം ഇവരുടെ ഫലം പ്രസിദ്ധീകരിക്കാത്തത് എന്തുകൊണ്ടെന്ന് അറിയില്ലെന്ന് താമരശ്ശേരി ജി വി എച്ച് എസ് എസ് അധികൃതര്‍ വ്യക്തമാക്കി.
കേസില്‍ കുറ്റാരോപിതരായ് വിദ്യാര്‍ത്ഥികള്‍ നിലവില്‍ വെള്ളിമാടുകുന്ന് ഒബ്‌സര്‍വേഷന്‍ ഹോമിലാണ്. വിദ്യാര്‍ത്ഥികളെ എസ്.എസ്.എല്‍.സി പരീക്ഷ എഴുതാന്‍ അനുവദിച്ചത് വലിയ വിവാദത്തിലേക്ക് നയിച്ചിരുന്നു. പരീക്ഷാ സെന്ററുകളിലേക്കടക്കം വിദ്യാര്‍ഥി -യുവജന സംഘടനകള്‍ കടുത്ത പ്രതിഷേധം നടത്തിയിരുന്നു.
എളേറ്റില്‍ വട്ടോളി എം.ജെ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു മരിച്ച മുഹമ്മദ് ഷഹബാസ്.
Video Stories
പഞ്ചാബിലെ എസ്ബിഎസ് നഗറില്‍ നിന്ന് 2 ആര്‍പിജികളും 5 ഹാന്‍ഡ് ഗ്രനേഡുകളും കണ്ടെടുത്തു

പഞ്ചാബിലെ എസ്ബിഎസ് നഗറില്‍ നിന്ന് 2 ആര്‍പിജികളും 5 ഹാന്‍ഡ് ഗ്രനേഡുകളും കണ്ടെടുത്തു. എസ്ബിഎസ് നഗറിലെ ടിബ്ബ നംഗല്‍ കുലാര്‍ റോഡിന് സമീപമുള്ള വനമേഖലയില്‍ നിന്ന് രണ്ട് റോക്കറ്റ് പ്രൊപ്പല്‍ഡ് ഗ്രനേഡുകളും അഞ്ച് ഹാന്‍ഡ് ഗ്രനേഡുകളും ഉള്‍പ്പെടെ വെടിമരുന്ന് ശേഖരം കണ്ടെടുത്തതായി സംസ്ഥാന പോലീസ് മേധാവി ചൊവ്വാഴ്ച പറഞ്ഞു.
പഞ്ചാബിലെ സ്ലീപ്പര്‍ സെല്ലുകളെ പുനരുജ്ജീവിപ്പിക്കാന്‍ പാകിസ്ഥാനിലെ ഭീകരസംഘടനകള്‍ നടത്തിയ കോര്‍ഡിനേറ്റഡ് ഓപ്പറേഷനാണ് പ്രാഥമിക അന്വേഷണം സൂചിപ്പിക്കുന്നത്,” ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് ഗൗരവ് യാദവ് എക്സില്‍ ഒരു പോസ്റ്റില്‍ പറഞ്ഞു.
ഒരു കേന്ദ്ര ഏജന്‍സിയുമായി ചേര്‍ന്ന് നടത്തിയ സംയുക്ത ഓപ്പറേഷനില്‍, എസ്ബിഎസ് നഗറിലെ ടിബ്ബ നംഗല്‍ കുലാര്‍ റോഡിന് സമീപമുള്ള വനമേഖലയില്‍ നിന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടത്തിയ ഓപ്പറേഷനില്‍ പഞ്ചാബ് പോലീസ് തീവ്രവാദ ഹാര്‍ഡ്വെയര്‍ ശേഖരം കണ്ടെടുത്തു.
രണ്ട് ആര്‍പിജികള്‍, രണ്ട് ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസുകള്‍ (ഐഇഡി), അഞ്ച് ഹാന്‍ഡ് ഗ്രനേഡുകള്‍, ഒരു വയര്‍ലെസ് കമ്മ്യൂണിക്കേഷന്‍ സെറ്റ് എന്നിവ കണ്ടെടുത്തതായി അദ്ദേഹം പറഞ്ഞു.
അമൃത്സറിലെ സ്റ്റേറ്റ് സ്പെഷ്യല്‍ ഓപ്പറേഷന്‍ സെല്ലിന്റെ പോലീസ് സ്റ്റേഷനില്‍ ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
-
india3 days ago
ഒഡിഷയില്‍ ഇടിമിന്നലേറ്റ് 10 മരണം
-
india3 days ago
ഇന്ത്യാ- പാക് സംഘര്‍ഷം: നിര്‍ത്തിവെച്ച ഐപിഎല്‍ മത്സരങ്ങള്‍ ഇന്ന് പുനരാരംഭിക്കും
-
kerala2 days ago
മെസി കേരളത്തിലേക്കില്ല; ഉത്തരവാദിത്തം സ്പോണ്‍സറുടെ തലയില്‍ചാരി കായിക മന്ത്രി
-
kerala2 days ago
ഇഡി അസിസ്റ്റന്റ് ഡയറക്ടര്‍ പ്രതിയായ കൈക്കൂലി കേസ്; വിശദമായ അന്വേഷണത്തിന് ഒരുങ്ങി വിജിലന്‍സ്
-
india2 days ago
പാകിസ്താന് വിവരങ്ങള്‍ ചോര്‍ത്തി നല്‍കി; ടാവല്‍ ബ്ലോഗര്‍ ഉള്‍പ്പെടെ ആറ് പേര് അറസ്റ്റില്‍
-
india2 days ago
നീറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്നത് തടഞ്ഞ് മദ്രാസ് ഹൈക്കോടതി
-
News2 days ago
ഒറ്റ രാത്രികൊണ്ട് നൂറോളം ഗസ്സക്കാര്‍ കൊല്ലപ്പെട്ടാലും ലോകം അത് ശ്രദ്ധിക്കില്ല; വിവാദപരാമര്‍ശം നടത്തി ഇസ്രാഈല്‍ എംപി
-
kerala2 days ago
പാക്കിസ്ഥാനെതിരായ നയതന്ത്രനീക്കം; സര്‍വ്വകക്ഷി സംഘത്തില്‍ ഇ.ടി മുഹമ്മദ് ബഷീര്‍ എം.പിയും