Connect with us

More

സി.പി.എം വിട്ട് മുവായിരത്തോളം പേര്‍ സി.പി.ഐയിലേക്ക്; ഇനിയും കൂടുതല്‍ പേര്‍ വരുമെന്ന് സിപിഐ നേതൃത്വം

Published

on

പി.കെ.എ ലത്തീഫ്
കൊച്ചി

2014ന് ശേഷം എറണാകുളം ജില്ലയില്‍ സിപിഎം വിട്ട് സിപിഐയില്‍ചേര്‍ന്നത് 2856 പേര്‍. ഇന്നലെ സിപിഐ ജില്ലാ സെക്രട്ടറി പി.രാജു പുറത്തുവിട്ട കണക്കാണിത്. ഇനിയും കൂടുതല്‍ പേര്‍ സിപിഎം വിടാനൊരുങ്ങുന്നു. സിപിഎം വിട്ട് വരുന്നവര്‍ക്ക് അര്‍ഹിക്കുന്ന സ്ഥാനം നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതോടെ ജില്ലയില്‍ ഇരു പാര്‍ട്ടികളും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളായി. സിപിഐക്കൊപ്പം ചേര്‍ന്ന സിപിഎമ്മിന്റെ സജീവ പ്രവര്‍ത്തകരുടെ കണക്കാണിത്.

സിപിഐ എറണാകുളം ജില്ലാ സമ്മേളനം ജനുവരി 31 മുതല്‍ ഫെബ്രുവരി 4 വരെ തൃപ്പൂണിത്തുറയില്‍ ആരംഭിക്കുകയാണ്. സമ്മേളന റിപ്പോര്‍ട്ടില്‍ ഈ കണക്കുകളുണ്ടാകും. സിപിഎം വിട്ട് വരുന്നവരെ പൂര്‍ണ്ണ മനസ്സോടെ സ്വാഗതം ചെയ്യുന്നതായി സിപിഐ നേതൃത്വം വ്യക്തമാക്കി. സിപിഎം കോട്ടയായിരുന്ന ഉദയംപേരൂരിലടക്കം നിരവധി നേതാക്കളും പ്രവര്‍ത്തകരും സിപിഐയിലേക്ക് കൂടുമാറിയത് സിപിഎം നേതൃത്വത്തെ ചൊടിപ്പിച്ചിരുന്നു. ഇവരെ മെമ്പര്‍ഷിപ്പ് നല്‍കി സ്വീകരിച്ച സിപിഐ നടപടിയെ സിപിഎം രൂക്ഷമായി എതിര്‍ത്തുവെങ്കിലും കാനം രാജേന്ദ്രനടക്കമുള്ള നേതാക്കള്‍ വിഷയത്തില്‍ നേരിട്ടിടപെടുകയായിരുന്നു.

കഴിഞ്ഞ ദിവസം എറണാകുളത്ത് നടന്ന സിപിഎം ജില്ലാ സമ്മേളനത്തില്‍ സിപിഐക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്. സിപിഎമ്മില്‍ നിന്നും സിപിഐയിലേക്ക് പ്രവര്‍ത്തകര്‍ പോകുന്ന കാര്യം പ്രതിനിധി ചര്‍ച്ചയില്‍ ഉയര്‍ന്ന് വന്നിരുന്നു. ഇനി ഇത്തരം സംഭവങ്ങള്‍ ഉണ്ടാകില്ലന്നായിരുന്നു ജില്ലാ നേതൃത്വത്തിന്റെ മറുപടി. അതേ സമയം സിപിഎം വിമര്‍ശനങ്ങളെ തമാശയായിട്ട് മാത്രമേ കാണുന്നുള്ളൂ എന്ന് സിപിഐ നേതാക്കള്‍ പറയുന്നു.

ഇന്നലെ സിപിഐ ജില്ലാ സമ്മേളന പരിപാടികള്‍ വിശദീകരിക്കവെ സിപിഐ ജില്ലാ സെക്രട്ടറി പി.രാജു സിപിഎമ്മില്‍ നിന്ന് എത്രപേര്‍ വന്നാലും സ്വാഗതം ചെയ്യുമെന്ന് വ്യക്തമാക്കി. സിപിഎമ്മിലേക്ക് എത്ര സിപിഐക്കാര്‍ പോയാലും കുഴപ്പമില്ല. അതേ നിലപാട് സിപിഎമ്മും സ്വീകരിക്കണം. എറണാകുളം ജില്ലയില്‍ മാത്രമല്ല നിരവധി സ്ഥലങ്ങളില്‍ സിപിഎമ്മില്‍ നിന്നും സിപിഐയിലേക്ക് ധാരാളം പ്രവര്‍ത്തകര്‍ വരുന്നുണ്ട്. സിപിഎം നേതൃത്വത്തിലുള്ളവര്‍ വന്നാല്‍ കഴിയുമെങ്കില്‍ അവര്‍ക്ക് പദവികള്‍ നല്‍കണമെന്നത് തന്നെയാണ് സിപിഐ നയമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിപിഐ കൊച്ചി മണ്ഡലം സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട എം.ഡി ആന്റണി സിപിഎമ്മില്‍ നിന്നും രാജിവച്ചെത്തിയതാണ്. സിപിഎം നേതൃത്വവുമായി ഇടഞ്ഞു നില്‍ക്കുന്ന പ്രാദേശിക നേതാക്കളെയും ലക്ഷ്യംവച്ചാണ് സിപിഐ നീക്കമെന്ന് വ്യക്തം. ജില്ലാ സമ്മേളന ശേഷം കൂടുതല്‍ പ്രവര്‍ത്തകര്‍ എത്തുമെന്ന സിപിഐ നേതാക്കളുടെ വാക്കുകള്‍ സിപിഎം ഗൗരവമായിട്ടാണ് കാണുന്നത്.

സിപിഐ സമ്മേളനത്തില്‍ വിഎസ് പങ്കെടുക്കും

ഇരുപാര്‍ട്ടികളും തമ്മിലുള്ള ചേരിപ്പോര് രൂക്ഷമായ എറണാകുളത്ത് സിപിഐ ജില്ലാ സമ്മേളനത്തില്‍ വിഎസ് അച്യുതാനന്ദന്‍ പങ്കെടുക്കും. സമ്മേളന ഭാഗമായി ഫെബ്രുവരി ഒന്നിന് നടക്കുന്ന ഫാസിസ്റ്റ് വിരുദ്ധ സംഗമത്തിലാണ് വി.എസ് എത്തുന്നത്. സിപിഎമ്മിലെ ചേരിപ്പോരില്‍ വിഎസ് പക്ഷത്തിന്റെ കോട്ടയായി അറിയപ്പെട്ടിരുന്ന എറണാകുളത്ത് കഴിഞ്ഞയാഴ്ച നടന്ന സിപിഎം ജില്ലാ സമ്മേളനത്തില്‍ വിഎസിനെ പങ്കെടുപ്പിക്കാതിരുന്നത് ചര്‍ച്ചയായിരുന്നു. ഇത് ബോധപൂര്‍വമല്ലെന്നും സമ്മേളനങ്ങളില്‍ ആരെല്ലാമാണ് പ്രസംഗിക്കേണ്ടതെന്ന് സംസ്ഥാന സമിതിയാണ് നിശ്ചയിക്കുന്നതെന്നുമായിരുന്നു സിപിഎം ജില്ലാ സെക്രട്ടറി പി.രാജീവ് വിശദീകരിച്ചത്.

ഇതിന് തൊട്ടുപിന്നാലെയാണ് സിപിഐ ജില്ലാ സമ്മേളനത്തില്‍ വിഎസ് പങ്കെടുക്കുന്നത് എന്നത് ശ്രദ്ധേയമാണ്. സിപിഎമ്മുമായി രസത്തിലല്ലാത്ത സിപിഐയുടെ സമ്മേളനത്തില്‍ വിഎസ് എത്തുന്നത് ഔദ്യോഗിക പക്ഷത്തിന് തലവേദനയായിട്ടുണ്ട്. കേരളാ കോണ്‍ഗ്രസിനെ എല്‍ഡിഎഫിലെടുക്കാന്‍ സിപിഎം ശ്രമിക്കുമ്പോള്‍ സിപിഐ ശക്തമായി എതിര്‍ക്കുന്നു. ഈ വിഷയത്തില്‍ സിപിഐയുടെ നിലപാടിനൊപ്പമാണ് വിഎസും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ജെസ്‌ന കേസ്: തെളിവുകള്‍ ഹാജരാക്കിയാല്‍ തുടരന്വേഷിക്കാമെന്ന് സിബിഐ

പുതിയ തെളിവുകളുണ്ടെന്നും 6 മാസം കൂടി സിബിഐ കേസ് തുടരന്വേഷിക്കണമെന്നും ജെസ്‌നയുടെ പിതാവ് നല്‍കിയ ഹര്‍ജിയില്‍ വ്യക്തമാക്കി

Published

on

തിരുവനന്തപുരം: 5 വര്‍ഷം മുന്‍പ് കാണാതായ ജെസ്‌ന മറിയ കേസ് തുടരന്വേഷിക്കണമെങ്കില്‍ പുതിയ തെളിവുകള്‍ ഹാജരാക്കണമെന്ന് സിബിഐ അറിയിച്ചു. പുതിയ തെളിവുകളുണ്ടെന്നും 6 മാസം കൂടി സിബിഐ കേസ് തുടരന്വേഷിക്കണമെന്നും ജെസ്‌നയുടെ പിതാവ് നല്‍കിയ ഹര്‍ജിയില്‍ വ്യക്തമാക്കി.

ജെസ്‌നയെ കണ്ടത്താനാവത്തതും മരിച്ചോ എന്നതിനുളള തെളിവുകള്‍ ലഭിക്കാത്തതുമാണ് കേസ് അവസാനിപ്പിക്കാന്‍ കാരണമെന്ന് സിബിഐ കോടതിയില്‍ വ്യക്തമാക്കി. ജെസ്‌നയെ കാണാതാവുന്നതിനു ദിവസങ്ങള്‍ക്ക് മുന്‍പ് രക്തസ്രവം ഉണ്ടായന്നും അതിന്റെ കാരണം സിബിഐ പരിശോധിച്ചില്ലന്നും പിതാവ് ഹര്‍ജിയില്‍ ആരോപിക്കുന്നു. മകളുടെ തിരോധാനത്തില്‍ ഒരാളെ സംശയമുണ്ടെന്നും ആദ്ദേഹം വ്യക്തമാക്കി. കേസ് മെയ് 3ന് വീണ്ടും പരിഗണിക്കും.

Continue Reading

kerala

ആലുവയില്‍ തെരുവുനായ ആക്രമണം; കടിയേറ്റ വ്യക്തി പേവിഷബാധയെ തുടര്‍ന്ന് മരണപ്പെട്ടു

വിഷബാധ ഏല്‍ക്കുന്നവര്‍ക്ക് നല്‍കുന്ന വാക്‌സിന്‍ എടുത്തിരുന്നെങ്കിലും ഫലം കണ്ടില്ല

Published

on

കൊച്ചി: ആലുവ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപം രണ്ടാഴ്ച മുമ്പ് തെരുവ് നായയുടെ കടിയേറ്റ ആള്‍ ചികിത്സയിലിരിക്കെ മരിച്ചു. പത്രോസ് പോളച്ചന്‍(57) ആണ് ഇന്ന് പുലര്‍ച്ചെ എറണാകുളം ഗവണ്‍മെന്റ് ആശുപത്രുയില്‍ വെച്ച് പേവിശബാധയേറ്റ് മരണപ്പെട്ടത്.

ആലുവ സര്‍ക്കാര്‍ ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് വിധേയനായ പോളച്ചന്‍ ഡോക്ട്‌റെ കാണാന്‍ വരുന്ന വഴിയില്‍ വെച്ചാണ് തെരുവ് നായ ആക്രമിച്ചത്. വിഷബാധ ഏല്‍ക്കുന്നവര്‍ക്ക് നല്‍കുന്ന വാക്‌സിന്‍ എടുത്തിരുന്നെങ്കിലും ഫലം കണ്ടില്ല. രണ്ടു ദിവസം മുമ്പാണ് പേവിഷബാധയുടെ ലക്ഷണങ്ങള്‍ പ്രത്യക്ഷമായത്.

 

 

Continue Reading

kerala

സോഷ്യലിസ്റ്റ് പാര്‍ട്ടി പിന്തുണ യു.ഡി.എഫിന്

Published

on

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സോഷ്യലിസ്റ്റ് പാര്‍ട്ടി (ഇന്ത്യ) കേരളത്തില്‍ യു.ഡി.എഫിനെ പിന്തുണയ്ക്കും. രാജ്യത്ത് ജനങ്ങളും ജനാധിപത്യവും അപകടം നേരിടുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസിന്റെയും സഖ്യകക്ഷികളുടെയും വിജയം അനിവാര്യമാണെന്ന് പാര്‍ട്ടി സംസ്ഥാന കമ്മിറ്റി യോഗം വിലയിരുത്തി.

സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലും ബി.ജെ.പി വിരുദ്ധ വോട്ടുകള്‍ ഭിന്നിക്കാതിരിക്കാന്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് യോഗം അഭ്യര്‍ത്ഥിച്ചു.
അഴിമതിയിലൂടെ നേടിയ ഇലക്ട്രല്‍ ബോണ്ടുകള്‍ക്ക് ജനങ്ങളെ സ്വാധീനിക്കാന്‍ കഴിയില്ല. സോഷ്യലിസ്റ്റ് പാര്‍ട്ടി ഇന്ത്യ സംസ്ഥാന പ്രസിഡന്റ് കായിക്കര ബാബുവിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗം ദേശീയ പ്രസിഡന്റ് തമ്പാന്‍ തോമസ് ഉദ്ഘാടനം ചെയ്തു.

പരമായ ഭീതി പൂണ്ട നരേന്ദ്രമോഡി നടത്തുന്ന വര്‍ഗീയ ജല്പനങ്ങള്‍ അപമാനകരമാണെന്നും വര്‍ഗീയ സ്പര്‍ദ്ധ ഉണര്‍ത്തി സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്ന മോഡിക്ക് എതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി എടുക്കണമെന്നെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇ.കെ ശ്രീനിവാസന്‍, സി.പി ജോണ്‍, മനോജ് ടി സാരംഗ്, എന്‍ റാം, ടോമി മാത്യു, കാട്ടുകുളം ബഷീര്‍ പട്ടയം രവീന്ദ്രന്‍, എ.ജെ വര്‍ക്കി, ജോര്‍ജ് സിറിയക്, പി കെ കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു

Continue Reading

Trending