More
കിഫ്ബിയില്‍ പണമെത്തുന്നില്ല; സര്‍ക്കാര്‍ 1400 കോടി കടമെടുക്കുന്നു
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വികസന പ്രവര്‍ത്തനത്തിനെന്ന പേരില്‍ ധനവകുപ്പ് 1400 കോടി രൂപ കടമെടുക്കുന്നു. കടപ്പത്രത്തിലൂടെ 1400 കോടി സമാഹരിക്കുന്നതിനുളള ലേലം മാര്‍ച്ച് 14ന് മുംബൈ ഫോര്‍ട്ടിലുളള റിസര്‍വ് ബാങ്കില്‍ നടക്കും. ഇ-കുബേര്‍ സിസ്റ്റത്തിലൂടെയാണ് ഇടപാടുകള്‍.
സംസ്ഥാന ബജറ്റില്‍ ചരക്കുസേവന നികുതി നടപ്പാക്കുന്നതിനാല്‍ നികുതി നിര്‍ദേശങ്ങള്‍ ഒഴിവാക്കിയിട്ടുള്ള തിനാല്‍ ദൈനംദിന ചെലവിന് പോലും പണമില്ലാത്ത അവസ്ഥയാണ്. ഈ സാഹചര്യത്തിലാണ് കടമെടുക്കുന്നത്. വികസനപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി രൂപീകരിച്ച കിഫ്ബിയില്‍ പ്രതീക്ഷിച്ച നിക്ഷേപം എത്താത്തതും ധനമന്ത്രിക്ക് തിരിച്ചടിയാണ്. കേരളത്തിന് വായ്പയെടുക്കാനുള്ള പരിധി വര്‍ധിപ്പിക്കണമെന്നും ധനമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.
പുതിയ പതിനായിരത്തോളം തസ്തികകളും 25,000 കോടിയുടെ അടിസ്ഥാനസൗകര്യവികസന പദ്ധതികളും പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഇതിന് എങ്ങനെ പണം കണ്ടെത്തുമെന്ന് ബജറ്റില്‍ വ്യക്തമല്ല. എല്ലാം കിഫ്ബി മുഖേന നടപ്പാക്കുമെന്നാണ് പറഞ്ഞിട്ടുള്ളതെങ്കിലും കിഫ്ബി എങ്ങനെ പണം കണ്ടെത്തുമെന്നോ കിഫ്ബിക്ക് എത്രത്തോളം ധനം സമാഹരിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നോ ധനമന്ത്രി വ്യക്തമാക്കിയിട്ടില്ല. കിഫ്ബി മുഖേന 25,000 കോടിയുടെ നിര്മ്മാണപ്രവൃത്തികള്ക്കാണ് അടുത്ത വര്‍ഷം ലക്ഷ്യമിട്ടിട്ടുള്ളത്. കഴിഞ്ഞ ബജറ്റില്‍ തോമസ് ഐസക് കിഫ്ബിയില്‍ ലക്ഷ്യം വെച്ച 20,000 കോടി രൂപ ഇപ്പോഴും കടലാസിലാണ്. കേന്ദ്ര ഏജന്‍സിയായ നബാര്‍ഡ് നല്കിയ 4000 കോടി രൂപ മാത്രമാണ് കിഫ്ബിയില്‍ ആകെയുള്ള മൂലധനം. സര്‍ക്കാരിനു ലഭിക്കുന്ന റവന്യു,–റവന്യു ഇതര വരുമാനം ശമ്പളവും പെന്‍ഷനും കൊടുക്കാനേ തികയൂ എന്നിരിക്കെ കേന്ദ്ര ഗ്രാന്റും കടമെടുക്കുന്ന പണവും കൊണ്ടാണ് ഈ വര്‍ഷം ഏഴായിരം കോടി രൂപയുടെ പദ്ധതി ഫണ്ടെങ്കിലും സര്‍ക്കാര്‍ കണ്ടെത്തുന്നത്. സംസ്ഥാനത്തിന്റെ നിലവിലെ റവന്യൂകമ്മി 16,043 കോടി രൂപയാണ്(2.14%). മൂലധന ചെലവ് 9,057 കോടി രൂപയാണ്. അടുത്ത സാമ്പത്തിക വര്‍ഷം ശമ്പളം നല്‍കുന്നതിനായി 31,909.00 കോടി വേണം. പെന്ഷന് 18,174 കോടിയും പലിശക്ക് 13,631 കോടിയും വേണ്ടതുണ്ട്. ആകെ വരുമാനത്തിന്റെ 68.08 ശതമാനവും ശമ്പളവും പെന്‍ഷനും പലിശക്കുമാണ് ചെലവിടുന്നത്.
ഇന്ധന സെസായി ലഭിച്ച പണം മാത്രമേയുള്ള കിഫ്ബിയില്‍. ഇക്കുറി പ്രവാസി മലയാളികളെ ലക്ഷ്യമിട്ട് സര്‍ക്കാരിന്റെ ചിട്ടിക്കമ്പനിയായ കെ.എസ്.എഫ്.ഇ വഴി ഏതാനും വര്‍ഷംകൊണ്ട് 12,000 കോടി രൂപ സമാഹരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ചുരുക്കത്തില്‍ കിഫ്ബിയെ സംബന്ധിച്ചു പണമല്ല പ്രശ്നം. പണം നിക്ഷേപിച്ചാല്‍ അതു ഫലപ്രദമായി ഉപയോഗിക്കും എന്നു നിക്ഷേപകര്‍ക്ക് ഉറപ്പു നല്‍കലാണ്. ആ ഉറപ്പു ധനമന്ത്രിക്കുപോലും നല്കാന് കഴിയുമോ എന്നു സംശയം. ഇസ്ലാമിക്, കേരള ബാങ്ക് എന്നിവയുടെ വിധി കിഫ്ബിക്കു വരുമോ എന്നും ആശങ്കയുണ്ട്.
kerala
പിണറായി സര്‍ക്കാര്‍ ക്രിമിനലുകളെ സംരക്ഷിക്കുന്നു; രാഹുല്‍ വിഷയം സ്വര്‍ണ്ണക്കൊള്ള മറയ്ക്കാന്‍: വി ഡി സതീശന്
സംസ്ഥാനത്ത് ക്രിമിനലുകളെയും മോഷ്ടടാക്കളെയും സംരക്ഷിക്കുന്ന സര്‍ക്കാരായി പിണറായി സര്‍ക്കാര്‍ മാറിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് ആരോപിച്ചു. 20 വര്‍ഷം തടവിന് ശിക്ഷിച്ച ഒരു ക്രിമിനലിനെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയാക്കിയ നടപടി ഇതിന് തെളിവാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സര്‍ക്കാരിന്റെ ഈ നിലപാട് കേരളീയ സമൂഹത്തിന് അപമാനകരമാണെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.
രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ ഉയര്‍ന്നുവന്ന വിവാദങ്ങള്‍ വീണ്ടും വീണ്ടും പൊതുരംഗത്ത് സജീവമാക്കുന്നത്, ശബരിമല സ്വര്‍ണ്ണക്കൊള്ള ഉള്‍പ്പടെയുള്ള വിഷയങ്ങളില്‍ നിന്ന് ജനശ്രദ്ധ തിരിക്കാനുള്ള സര്‍ക്കാരിന്റെ ആസൂത്രിത നീക്കമാണെന്നും വി.ഡി. സതീശന് ആരോപിച്ചു. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കോണ്‍ഗ്രസ് നേതൃത്വം സ്വീകരിച്ച നടപടികള്‍ എല്ലാവരുമായി കൂടിയാലോചിച്ച ശേഷമാണ് എന്നും, പാര്‍ട്ടിക്ക് ഈ വിഷയത്തില്‍ വ്യക്തമായ നിലപാടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍, സര്‍ക്കാരിന് എതിരെയുള്ള ഗുരുതരമായ മറ്റ് ആരോപണങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ സി.പി.എം. ഈ വിഷയത്തെ ഒരു കെണിയായി ഉപയോഗിക്കുകയാണെന്നും വി ഡി സതീശന് മുന്നറിയിപ്പ് നല്കി.
ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ സര്‍ക്കാര്‍ പൂര്‍ണ്ണമായും പ്രതിക്കൂട്ടിലാണ്. ഈ വിഷയത്തില്‍ സര്‍ക്കാരിനെതിരെ വിധിയെഴുത്തുണ്ടാകും എന്നും പ്രതിപക്ഷ നേതാവ് ഉറപ്പിച്ചു പറഞ്ഞു. പി.എം. ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി ഉള്‍പ്പടെയുള്ള മന്ത്രിമാര്‍ കബളിപ്പിക്കപ്പെട്ടെന്നും, മന്ത്രിമാര്‍ക്ക് പോലും കാര്യങ്ങള്‍ വ്യക്തമാകാത്ത രീതിയിലാണ് കാര്യങ്ങള്‍ നടക്കുന്നതെന്നും വി.ഡി. സതീശന് വിമര്‍ശിച്ചു. സത്യം പുറത്തുവരണം എന്നും, മോഷ്ടാക്കളെയും ക്രിമിനലുകളെയും സംരക്ഷിക്കുന്ന സര്‍ക്കാരിന്റെ തനിനിറം ജനങ്ങള്‍ തിരിച്ചറിയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
kerala
‘ഞാൻ വർഗീയവാദിയാണെന്നാ പറഞ്ഞത്’; എൽഡിഎഫ് സ്നാര്‍ത്ഥിക്കെതിരെ പരാതി നൽകി അങ്കണവാടി ഹെൽപ്പർ
ഇടുക്കി: വണ്ണപ്പുറം പഞ്ചായത്ത് 13ാം വാർഡ് എൽഡിഎഫ് സ്ഥാനാർഥി അസഭ്യം പറഞ്ഞതിൽ പരാതിയുമായി മുന്നോട്ട് പോകുമെന്ന് അങ്കണവാടി ഹെൽപ്പർ നബീസ. വലിയ മാനസിക ബുദ്ധിമുട്ടാണ് ഉണ്ടായതെന്നും വിഷയം ഉന്നത ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും നബീസ പറഞ്ഞു. പൊലീസിൽ പരാതി നൽകിയ ശേഷവും സ്ഥാനാർഥി ലിജോ വീണ്ടും അങ്കണവാടിയിലെത്തി അസഭ്യം പറഞ്ഞുവെന്നും നബീസ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് ലിജോ അങ്കണവാടി ഹെൽപ്പർക്ക് നേരെ അസഭ്യവർഷവും വർഗീയ പരാമർശവും നടത്തുന്ന വീഡിയോ പുറത്തുവന്നത്. വർഗീയവാദിയാണെന്നും അസഭ്യം പറയുന്നതും വിഡിയോയിലുണ്ടായിരുന്നു.
crime
പതിമൂന്നുകാരിയെ പീഡിപ്പിച്ച രണ്ടാനച്ഛന് 78 വർഷം കഠിന തടവും പിഴയും
-
india17 hours ago‘ബിഹാർ തെരഞ്ഞെടുപ്പിൽ വൻ അഴിമതിയും ക്രമക്കേടും’; തെളിവുകൾ പുറത്തുവിട്ട് ധ്രുവ് റാഠി
-
Environment21 hours agoആകാശഗംഗയെക്കാള്‍ നാലിരട്ടി വലുപ്പമുള്ള ഭീമന് നെബുല കണ്ടെത്തി; മലപ്പുറം സ്വദേശിനി ഡോ. രഹന പയ്യശ്ശേരി ശാസ്ത്രലോകത്തെ വിസ്മയിപ്പിച്ചു
-
News3 days agoമുന്‍ പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന് കൊല്ലപ്പെട്ടെന്ന് അഭ്യൂഹം; പ്രതികരിക്കാതെ ജയില്‍ അധികൃതര്‍
-
kerala3 days agoആരോഗ്യ പ്രശ്നം; വേടനെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു
-
india18 hours ago‘ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനും ചേർന്ന് വോട്ടെടുപ്പിനെ ഹൈജാക്ക് ചെയ്യുന്നു’; എസ്ഐആറിനെതിരെ അഖിലേഷ് യാദവ്
-
kerala2 days agoലേബര്‍ കോഡും പിഎം ശ്രീ പോലെ എല്‍ഡിഎഫിലറിയിക്കാതെ ഒളിച്ചുകടത്തി; വി.ഡി സതീശന്
-
india19 hours agoആധാർ ജനന രേഖയായി കണക്കാക്കാനാവില്ല; പുതിയ നടപടിയുമായി മഹാരാഷ്ട്രയും ഉത്തർപ്രദേശും
-
kerala2 days agoപാലക്കാട് തെരുവുനായ ആക്രമണത്തില്‍ നാലുവയസ്സുകാരന് ഗുരുതര പരിക്ക്

