business
പാലക്കാട് ജില്ലയില്‍ നടപ്പാക്കുന്നത് 3000 കോടിയുടെ വികസനം

പാലക്കാട്: സംസ്ഥാന അടിസ്ഥാന വികസനത്തിന് ഫണ്ട് കണ്ടെത്തുന്ന കിഫ്ബി (കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍ വെസ്റ്റ്‌മെന്റ് ഫണ്ട് ബോര്‍ഡ്) വഴി പാലക്കാട് ജില്ലയില്‍ നടപ്പാക്കുന്നത് 3000 കോടിയുടെ വികസന പ്രവര്‍ത്തനങ്ങള്‍. എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷമാണ് അടിസ്ഥാന വികസനത്തിന് കിഫ്ബിയിലൂടെ കൂടുതല്‍ തുക വകയിരുത്തിയത്. റോഡ്, കുടിവെള്ളം, മേല്‍പ്പാലം, പാലം തുടങ്ങിയവക്കാണ് കിഫ്ബി വഴി തുക അനുവദിച്ചത്.
ബജറ്റ് വിഹിതവും വകുപ്പുകള്‍ വഴിയുള്ള വികസന പ്രവര്‍ത്തനങ്ങള്‍ക്കും പുറമെയാണ് കിഫ്ബി മുഖേനയുള്ള പദ്ധതികള്‍. പ്രവ്യത്തിയുടെ സ്വഭാവം, ആവശ്യകത, ജനങ്ങള്‍ക്ക് ഉപകരിക്കുന്ന വിധം എന്നിവയൊക്കെ വിശദമായി പരിശോധിച്ച ശേഷം തുക വകയിരുത്തുന്നതാണ് രീതി. റോഡ് വികസനത്തിന് 480.9 കോടിയാണ് കിഫ്ബിയില്‍ അനുവദിച്ചത്. കുടിവെള്ള പദ്ധതി കള്‍ക്ക് 381.66 കോടിയും മേല്‍പ്പാലങ്ങള്‍ക്ക് 134.30 കോടിയും അനുവദിച്ചു. മൂന്ന് ബൈപ്പാസിന് 168.73 കോടിയും പാലങ്ങള്‍ക്ക് 70 കോടിയും നല്‍കി. എല്‍.ഡി.എഫ് സര്‍ക്കാരിന്റെ അഭിമാനപദ്ധതിയായ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന് 70.53 കോടിയും അനുവദിച്ചു. വി.ടി ഭട്ടതിരിപ്പാടിന്റെ പേരില്‍ പാലക്കാട് നിര്‍മിക്കുന്ന സാംസ്‌കാരിക സമുച്ചയത്തിന് 56.48 കോടിയാണ് അനുവദിച്ചത്. സംസ്ഥാനത്ത് കൂടുതല്‍ കാ യികതാരങ്ങളെ സംഭാവന ചെയ്ത പാലക്കാടിന് കായിക സമുച്ചയങ്ങള്‍ നിര്‍മിക്കുന്നതിന് 71.27 കോടി രൂപയും കിഫ്ബി അനുവദിച്ചു. പദ്ധതികള്‍ പൂര്‍ത്തിയാകുന്നതോടെ ജില്ലയുടെ മുഖച്ഛായതന്നെ മാറും. ദീര്‍ഘകാലമായി ജനങ്ങള്‍ ആവശ്യപ്പെടുന്നവയും പുതിയ കാലത്തിനുസൃതമായി രൂപകല്‍പ്പന ചെയ്ത് വികസന പ്രവര്‍ത്തനങ്ങളുമാണ് സര്‍ക്കാര്‍ നടപ്പാക്കുന്നത്. ഇതില്‍ പല പദ്ധതികളും പുരോഗമിക്കുന്നു. കോയമ്പത്തൂര്‍ കൊച്ചി വ്യവസായ ഇടനാഴിക്കായി ഭൂമി ഏറ്റെടുക്കലും കഞ്ചിക്കോട് വ്യവസായ മേഖലയുടെ അടിസ്ഥാന വികസനവും കിഫ്ബിയിലൂടെ യാഥാര്‍ഥ്യമാകും. അതിന് 1200 കോടി വേറെ അനുവദിച്ചുവെന്നതും പ്രത്യേകതയാണ്.
മുതലമട മാങ്കോ പാര്‍ക്ക്(20 കോടി), കിഫ്ബി ക്രാഫ്റ്റ് വില്ലേ ജ്(34.8 കോടി), വന്യജീവി സംരക്ഷണം (98.61), പി.പി.ഇ മിഷന്‍ (13.05 കോടി), തൂതപ്പുഴ ബന്ധര്‍ നിര്‍മാണം(175കോടി), പെരുമാട്ടി കുടിവെള്ളപദ്ധതി (98.5 കോടി), വിവിധ റോഡുനിര്‍മാണം, കുടിവെള്ള പദ്ധതികള്‍, കിന്‍ഫ്ര, തദ്ദേശ സ്വയംഭരണ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കെട്ടിട നിര്‍മാണങ്ങള്‍ തുടങ്ങി 60ല്‍പരം പദ്ധതികള്‍ക്കായി 5000കോടി രൂപയുടെ പദ്ധതികള്‍ ജില്ലയില്‍ അനുമതി ലഭിക്കുകയും നടന്നുകൊണ്ടിരിക്കുകയും ചെയ്യുന്നുണ്ട്.

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ ആശ്വാസം. ഇന്ന് ഗ്രാമിന് 90 രൂപ കുറഞ്ഞു. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണം വാങ്ങാന്‍ 8,310 രൂപയാണ് നല്‍കേണ്ടത്. പവന് 720 രൂപയാണ് കുറഞ്ഞത്. 68,480 രൂപയായിരുന്ന പവന് 66,480 രൂപയായി കുറഞ്ഞു.
കഴിഞ്ഞ ദിവസങ്ങളിലായി സ്വര്‍ണ വിലയിലുണ്ടായ വര്‍ധനവിന് ഒരാശ്വാസമാണ് ഇന്നത്തെ വിപണി. സംസ്ഥാനത്ത് സ്വര്‍ണവില റെക്കോര്‍ഡുകള്‍ പുതുക്കി മുന്നേറിയ കാഴ്ചകളാണ് കഴിഞ്ഞ ദിവസങ്ങളില്‍ കാണാനായത്.
ഓഹരി വിപണിയിലെ ചലനങ്ങളും രാജ്യാന്തര വിപണിയിലെ മാറ്റങ്ങളുമാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്. 18നാണ് സ്വര്‍ണവില ആദ്യമായി 66,000 തൊട്ടത്.
ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ ചലനങ്ങൾ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വർണവിലയിൽ പ്രതിഫലിക്കും.
അതേസമയം, രാജ്യാന്തര വിപണിയിൽ സ്വർണത്തിന് വില കുറഞ്ഞാൽ ഇന്ത്യയിൽ വില കുറയണമെന്ന് നിർബന്ധമില്ല. രൂപയുടെ മൂല്യം, പ്രാദേശികമായ ആവശ്യകത, ഇറക്കുമതി തീരുവ എന്നീ ഘടകങ്ങൾ ഇന്ത്യയിലെ സ്വർണവില നിശ്ചയിക്കുന്നതിൽ പ്രധാന പങ്കുവഹിക്കും.
business
സംസ്ഥാനത്ത് സ്വര്‍ണവില ഇന്നും കുറഞ്ഞു
7940 രൂപയാണ് ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് നല്‍കേണ്ടത്.

സംസ്ഥാനത്ത് തുടര്‍ച്ചയായ നാലാം ദിവസവും സ്വര്‍ണവില കുറഞ്ഞു. സ്വര്‍ണം ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇന്നലെ പവന് 480 രൂപ കുറഞ്ഞിരുന്നു. ഇതോടെ ഇന്ന് 63520 രൂപയാണ് ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് നല്‍കേണ്ടത്. 7940 രൂപയാണ് ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് നല്‍കേണ്ടത്.
ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കും.
അതേസമയം, രാജ്യാന്തര വിപണിയില്‍ സ്വര്‍ണത്തിന് വില കുറഞ്ഞാല്‍ ഇന്ത്യയില്‍ വില കുറയണമെന്ന് നിര്‍ബന്ധമില്ല. രൂപയുടെ മൂല്യം, പ്രാദേശികമായ ആവശ്യകത, ഇറക്കുമതി തീരുവ എന്നീ ഘടകങ്ങള്‍ ഇന്ത്യയിലെ സ്വര്‍ണവില നിശ്ചയിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കും.
business
രൂപയുടെ റെക്കോഡ് കൂപ്പുകുത്തൽ: ഇടിഞ്ഞത് 45 പൈസ
87.95 ആണ് നിലവില്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം.

ഡോളറിന് എതിരായ വിനിമയത്തില്‍ റെക്കോര്‍ഡ് വീഴ്ചയിലേക്ക് കൂപ്പു കുത്തി രൂപ. 45 പൈസയുടെ ഇടിവാണ് ഇന്നു വ്യാപാരത്തുടക്കത്തിലുണ്ടായത്. 87.95 ആണ് നിലവില്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം.
ആഗോള വിപണിയില്‍ ഡോളര്‍ കരുത്താര്‍ജിച്ചതാണ് രൂപയ്ക്കു തിരിച്ചടിയായത്. ആഭ്യന്തര വിപണിയിലെ നെഗറ്റിവ് ട്രെന്‍ഡും മൂല്യത്തെ സ്വാധീനിച്ചു. വെള്ളിയാഴ്ച വിനിമയം അവസാനിപ്പിച്ചപ്പോള്‍ രൂപ 9 പൈസയുടെ നേട്ടമുണ്ടാക്കിയിരുന്നു. ഇന്നു വ്യാപാരം തുടങ്ങിയപ്പോള്‍ തന്നെ 45 പൈസയുടെ ഇടിവിലേക്കു വീണു.
ഓഹരി വിപണിയും നഷ്ടത്തിലാണ് വ്യാപാരം തുടങ്ങിയത്. സെന്‍സെക്‌സ് 343.83 പോയിന്റും നിഫ്റ്റി 105.55 പോയിന്റും താഴ്ന്നു. പുതിയ താരിഫ് ഭീഷണിയും വിദേശ നിക്ഷേപകര്‍ പിന്‍വാങ്ങുമെന്ന ആശങ്കയുമാണ് വിപണിക്കു വിനയായത്.
-
kerala2 days ago
മോര്‍ച്ചറിയില്‍ സൂക്ഷിച്ച ഗര്‍ഭിണിയുടെ മൃതദേഹം കാന്റീന് ജീവനക്കാരനെ അടക്കം കാണിച്ചു; ജീവനക്കാരന് സസ്പെന്ഷന്
-
Cricket2 days ago
‘അഞ്ച് ടെസ്റ്റുകള്‍ക്കായി ബുംറയ്ക്ക് ഐപിഎല്‍ വിശ്രമം നല്‍കാമായിരുന്നു’: മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍
-
GULF3 days ago
ബിജെപിയുടെയും തിരഞ്ഞെടുപ്പ് കമ്മീഷന്റെയും ഒത്തുകളി രാജ്യത്തെ ജനാധിപത്യത്തിന് വൻ ഭീഷണി; ജിദ്ദ കെഎംസിസി സംഘടനാ പാർലിമെന്റ്
-
kerala2 days ago
തൃശൂരിലെ വോട്ടര്‍ പട്ടിക ക്രമക്കേട്; കൂടുതല്‍ തെളിവുകള്‍ പുറത്ത്
-
News2 days ago
പാകിസ്താന് ആണവായുധമുള്ള രാജ്യം, സിന്ധുനദിയില്‍ ഇന്ത്യ ഡാം പണിതാല്‍ തകര്‍ക്കും; ഭീഷണിയുമായി പാക് സൈനിക മേധാവി
-
News2 days ago
ഗസ്സയിലെ ഇസ്രഈല്‍ ആക്രമണത്തില്‍ അഞ്ച് അല്‍ ജസീറ മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു
-
india2 days ago
തമിഴ്നാട്ടില്‍ കാട്ടാന ആക്രമണം; 60 കാരന് ദാരുണാന്ത്യം
-
kerala2 days ago
‘രാജിവെക്കുന്നതിനെ പറ്റി സുരേഷ് ഗോപി ആലോചിക്കണം’; കെ. സുധാകരൻ