Connect with us

Culture

ജൗഹര്‍ മുനവ്വിറിനെതിരെ ജാമ്യമില്ലാ വകുപ്പ്; പ്രതികരണവുമായി കെ.എം ഷാജി എം.എല്‍.എ

Published

on

പ്രസംഗത്തിലെ വിവാദ പരാമര്‍ശത്തെ തുടര്‍ന്ന് ഫാറൂഖ് ട്രെയിനിങ് കോളജ് അധ്യാപകന്‍ ജൗഹര്‍ മുനവ്വിറിനെതിരെ കേരള പോലീസ് ജാമ്യമില്ലാ വകുപ്പ് ചേര്‍ത്ത് കേസെടുത്തതില്‍ പ്രതികരണവുമായി കെ.എം ഷാജി എം.എല്‍.എ. പിണറായി വിജയന്റെ സംഘി പോലീസിനെതിരെ ഫെയ്‌സ്ബുകിലൂടെയാണ് അഴീക്കോട് എംഎല്‍എ രംഗത്തെത്തയത് രംഗത്തെത്തിയത്.

കെ.എം ഷാജി എം.എല്‍.എ ഫെയ്‌സ്ബുക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം വായിക്കാം

അങ്ങനെ ജൗഹര്‍ മുനവ്വിറിനെതിരെയും ജാമ്യമില്ലാ വകുപ്പ് ചുമത്തിയിരിക്കുന്നു. മുന്‍കാല പ്രാബല്യത്തോടെ കേരളത്തിലെ മുഴുവന്‍ ഇസ് ലാം മതവിശ്വാസികളെയും പിണറായി വിജയന്റെ സംഘി പോലീസ് അറസ്റ്റ് ചെയ്യുന്ന, നഷ്ടപ്പെടാന്‍ കൈവിലങ്ങുകളല്ലാതെ മറ്റൊന്നുമില്ലാത്ത ആ സമത്വസുന്ദര കേരളത്തിന് വേണ്ടി നമുക്ക് കാത്തിരിക്കാം.

സത്യത്തില്‍ സംഘ്പരിവാര്‍ പൊതുബോധ്യത്തെ ഉള്‍കൊള്ളുന്ന അനാര്‍ക്കിസ്റ്റ് ചിന്തകളാണ് ഇപ്പോള്‍ കേരളത്തെ ഭരിച്ച് കൊണ്ടിരിക്കുന്നത്. മാന്യമായ വസ്ത്രധാരണം ഉദ്‌ബോധിപ്പിക്കുന്നത് പോലും ഭീകരമായ പാതകമായി മാറുന്നത് അത് കൊണ്ടാണ്. ആരാണ് ഈ കുറ്റവും ശിക്ഷയും വേര്‍തിരിക്കുന്നത്..? നൂറ് കണക്കിന് മനുഷ്യരെ അറുത്ത് മുറിച്ചു കെട്ടിയുണ്ടാക്കിയ,രക്ത സാമ്രാജ്യത്തിന് മുകളിലൂടെ അധികാരത്തിന്റെ സോപാനത്തിലേറിയ പിണറായി വിജയനാണ് ഈ പുതിയ വ്യവസ്ഥിതിയെ നമുക്ക് പരിചയപ്പെടുത്തുന്നത്. അയാളുടെ വ്യവസ്ഥിതിയില്‍ ആശയ സംവേദനങ്ങളത്രയും തെറ്റാകുന്നു. ഉദ്‌ബോധന/ഉപദേശങ്ങള്‍ തെറ്റാകുന്നു.(അക്ബറും ജൗഹറുമൊക്കെയാണ് നിങ്ങളുടെ പേരെങ്കില്‍)

ഇത് ശരിയല്ലെന്ന് പറയുന്നതിന് പകരം സി പി എമ്മിനകത്തെ ന്യൂനപക്ഷ വിരുദ്ധ/സംഘ് ബോധ്യങ്ങള്‍ക്കൊപ്പം ചുവടുകള്‍ വെക്കുകയാണ് പലരും.വിശ്വാസികളെ തള്ളി പറയുന്നതാണ് മതേതരത്വമെന്ന്, വിശ്വാസികളെ പരിഹസിക്കുന്നതാണ് യുക്തിവിചാരമെന്ന്, അതാണ്, അത് മാത്രമാണ് ഫെമിനിസമെന്ന്, സഖാക്കള്‍ സൃഷ്ടിച്ച ഈ ന്യൂനപക്ഷ വിരുദ്ധ പൊതുബോധ്യം നമ്മോട് പറയുന്നു.
തല്‍ക്കാലം ഈ ന്യൂനപക്ഷ വിരുദ്ധത കയ്യടിച്ച് പ്രോത്സാഹിപ്പിക്കാന്‍ മനസ്സില്ല!

രാജ്യത്തിന്റെ പൈതൃകത്തെയും നന്മയെയും സംശുദ്ധിയെയും എല്ലാം നിരാകരിക്കുന്ന അപക്വമതികളായ അരാജകത്വവാദികളുടെ അഭയകേന്ദ്രമായി പിണറായി ഗവണ്‍മെന്റ് മാറിയിരിക്കുന്നു. നാളിതുവരെ നാം കണ്ട എല്ലാ സഭ്യതയുടെ അതിരുകളും അവര്‍ക്കു വേണ്ടി ലംഘിക്കുകയാണ് മാര്‍ക്‌സിസ്റ്റ് ഗവണ്‍മെന്റ്. അനാര്‍ക്കിസ്റ്റ് / സംഘി ബോധ്യം എങ്ങനെയൊക്കെ ന്യൂനപക്ഷ വിരുദ്ധമാകുന്നുവെന്നതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് പിണറായി ഭരിക്കുന്ന നവകേരളം!

പക്ഷേ, പിണറായി വിജയന്‍, കേരളത്തിലെ നിങ്ങളുടെ പാര്‍ട്ടി ആപ്പീസുകള്‍ മുഴുവനും ജയിലുകളാക്കിയാല്‍ പോലും ജയിലുകള്‍ തികയാതെ വരും നിങ്ങള്‍ക്ക്.
അവസാനത്തെ വിശ്വാസിയെ അറസ്റ്റ് ചെയ്താലും ഈ നാട്ടില്‍ ഭരണഘടനയുള്ളിടത്തോളം ജനാധിപത്യാവകാശങ്ങള്‍ നിലനില്‍ക്കുവോളം വിശ്വാസി സമൂഹത്തിന് പറയാനുള്ളത് പറഞ്ഞിട്ടേ ഞങ്ങള്‍ പോകൂ…

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

വാഹനാപകടം; നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവിന്റെ മൃതദേഹം വീട്ടിലെത്തിച്ചു

മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും.

Published

on

തമിഴ്നാട്ടിലെ വാഹനാപകടത്തില്‍ മരിച്ച നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവ് സി പി ചാക്കോയുടെ മൃതദേഹം തൃശൂര്‍ മുണ്ടൂരിലെ വീട്ടിലെത്തിച്ചു. മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും. നാളെ മുണ്ടൂര്‍ പരികര്‍മ്മല മാതാ പള്ളിയിലാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക.

വെള്ളിയാഴ്ച ധര്‍മപുരിയെയും ഹൊസൂറിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പുതുതായി നിര്‍മിച്ച അതിവേഗ ദേശീയപാത 844ലൂടെ കാറില്‍ ബെംഗളുരുവിലേക്ക് സഞ്ചരിക്കവെയായിരുന്നു ഇവര്‍ അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ നടന്റെ ഷോള്‍ഡറിന് താഴെ മൂന്ന് പൊട്ടലുകള്‍, നട്ടെല്ലിനും ചെറിയ പൊട്ടല്‍ സംഭവിച്ചു. ശസ്ത്രക്രിയ അനിവാര്യമെങ്കിലും സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷം തിങ്കളാഴ്ച ശസ്ത്രക്രിയ നടത്താനാണ് തീരുമാനം.

അപകടത്തില്‍ കൂടുതല്‍ പരുക്ക് മാതാവിനാണെങ്കിലും ഇരുവരുടെയും ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

Continue Reading

Film

സാന്ദ്ര തോമസിനെതിരെ വധഭീഷണി; പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുത്തില്ല

പരാതി നല്‍കി രണ്ട് മാസം കഴിഞ്ഞിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായില്ലെന്നാണ് ആരോപണം.

Published

on

നിര്‍മാതാവ് സാന്ദ്ര തോമസിനെതിരായ വധഭീഷണിയില്‍ പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുക്കുന്നില്ലെന്ന് ആരോപണം. പരാതി നല്‍കി രണ്ട് മാസം കഴിഞ്ഞിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായില്ലെന്നാണ് ആരോപണം. പാലാരിവട്ടം പൊലീസിനെതിരെ ഡിജിപിക്ക് പരാതി നല്‍കുമെന്നും നിര്‍മാതാവ് വ്യക്തമാക്കി.

പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വാട്സ്ആപ്പ് ഗ്രൂപ്പില്‍ ആണ് വധഭീഷണി സന്ദേശമെത്തിയത്. ഭീഷണിയുടെ ശബ്ദസന്ദേശമടക്കം പരാതി നല്‍കിയിട്ടും പൊലീസിന്റെ ഭാഗത്ത് നിന്ന് നടപടിയുണ്ടായില്ലെന്ന് സാന്ദ്ര ആരോപിച്ചു. സാന്ദ്രയുടെ പിതാവിനെതിരെയും വധഭീഷണി മുഴക്കിയിരുന്നു.

പൊലീസിനെതിരെ ഡിജിപിക്കും വിജിലന്‍സിനും പരാതി നല്‍കുമെന്നും ഉദ്യോഗസ്ഥരുടെ ഫോണ്‍ പരിശോധിക്കണമെന്നും സാന്ദ്ര ആവശ്യപ്പെടുന്നു.

സാന്ദ്രയെ ‘തല്ലിക്കൊന്ന് കാട്ടിലെറിയും’ എന്നാണ് ശബ്ദസന്ദേശത്തിലുള്ള ഭീഷണി. സാന്ദ്രയുടെ പിതാവ് തോമസിനെ കൊല്ലുമെന്നും ഓഡിയോ സന്ദേശത്തിലുണ്ട്.

‘എന്തുകൊണ്ടാണ് ഹേമാ കമ്മിറ്റിയിലെ പരാതിക്കാര്‍ മുന്നോട്ട് വന്നില്ലായെന്നത് ഇപ്പോള്‍ മനസ്സിലായില്ലേ. ആരെങ്കിലും ശബ്ദമുയര്‍ത്തിയാല്‍ അവരെ നിശബ്ദമാക്കുന്നതാണ് രീതി. സംഭവത്തില്‍ തൊട്ടടുത്ത ദിവസം പരാതി നല്‍കിയിരുന്നു. സ്ത്രീ ആയതുകൊണ്ടാണ് ഇത്തരത്തില്‍ ആക്രമിക്കുന്നത്. ഇവര്‍ക്കെല്ലാം സ്വാധീനമുള്ളവരുടെ പിന്തുണയുണ്ട്. ഔദ്യോഗിക ഗ്രൂപ്പില്‍ സന്ദേശം എത്തിയിട്ടും ഫെഫ്ക ജനറല്‍ സെക്രട്ടറി നടപടിയെടുത്തില്ല. രണ്ട് മാസമായി പൊലീസിന്റെ ഭാഗത്ത് നിന്നും നടപടിയുണ്ടായിട്ടില്ല. വേദനാജനകമാണ്. ഇതില്‍ നിന്നും പിന്നോട്ടില്ല’, എന്നായിരുന്നു സാന്ദ്രാ തോമസിന്റെ പ്രതികരണം.

രണ്ടുമാസം മുന്‍പ് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ക്കെതിരെ സാന്ദ്ര തോമസ് രംഗത്തെത്തിയത്.

Continue Reading

Art

ഇന്നുവീണ മുറിവ് നാളെ അറിവല്ലേ… ‘തെരുവിന്റെ മോൻ’ മ്യൂസിക് വീഡിയോയുമായി വേടൻ

Published

on

ആരാധകരെ ആവേശത്തിലാഴ്ത്താൻ വേടൻ വീണ്ടുമെത്തുന്നു. ഇത്തവണ തെരുവിന്റെ മോൻ എന്ന ഗാനത്തിന്റെ മ്യൂസിക്ക് വീഡിയോയാണ് പുറത്തിറക്കിയിരിക്കുന്നത്. വേടന്റെ തന്നെ ഏറെ ജനപ്രിയമായ ‘കരയല്ലേ നെഞ്ചേ കരയല്ലേ, ഇന്നു വീണ മുറിവ് നാളെ അറിവല്ലേ…’ എന്ന ഗാനമാണ് സംവിധായകൻ ജാഫർ അലിയും സൈന മ്യൂസിക്ക് ഇന്റിയുടെ ബാനറിൽ ആഷിഖ് ബാവയും ചേർന്ന് ഇപ്പോൾ മ്യൂസിക് വീഡിയോയായി ഇറക്കിയിരിക്കുന്നത്.
വേടന്റെ മറ്റ് ഗാനങ്ങളെപ്പോലെത്തന്നെ ഏറെ ആരാധകരുള്ള ഗാനമാണ് ‘തെരുവിന്റെ മോൻ’. റാപ്പ് സംഗീതാസ്വാധകരുടെ പ്ലേലിസ്റ്റിൽ ഉള്ള ഗാനമാണിത്. അതിനാണ് ഇപ്പോൾ ദൃശ്യഭാഷ്യം വന്നിരിക്കുന്നത്. നേരത്തെ പുറത്തിറക്കിയ ഇതിന്റെ ടീസറിന് ഊഷ്മളമായ പ്രതികരണമായിരുന്നു ആരാധകരിൽ നിന്നും ലഭിച്ചത് എന്ന് അണിയറപ്രവർത്തകർ. ‘തെരുവിന്റെ മോന്റെ’ മ്യൂസിക്ക് പ്രൊഡ്യൂസർ ഋഷിയാണ്. വേടന്റേയും ഋഷിയുടേയും കൂടെ ഒരു നായയും പാട്ടിൽ കഥാപാത്രമായി വരുന്നുണ്ട്.
ഹൃധ്വിക്ക് ശശികുമാർ ആണ് ഛായാഗ്രഹണം. എഡിറ്റർ- കശ്യപ് ഭാസ്ക്കർ. മലയാളത്തിൽ ഈയിടെയായി ഉയർന്നു വരുന്ന സ്വതന്ത്ര സംഗീത മുന്നേറ്റത്തിന് പ്രധാന വേദി നൽകിവരുന്ന പ്ലാറ്റ്ഫോം ആണ് സൈന മ്യൂസിക് ഇൻഡി. അതിലൂടെയാണ് നേരത്തെ വേടന്റെ തന്നെ ‘ഉറങ്ങട്ടെ’ എന്ന ജനപ്രിയ ഗാനവും പുറത്തിറക്കിയിരുന്നത്.
Continue Reading

Trending