Connect with us

Views

ചോദ്യത്തിന് മുഖ്യമന്ത്രി മറുപടി പറഞ്ഞാല്‍ മതി, വിരട്ടല്‍ ഇങ്ങോട്ടു വേണ്ട

Published

on

കെ.എം ഷാജി എം.എല്‍.എ

സത്യത്തില്‍ വലിയ തമാശയാണു കണ്ണൂരിലെ സമാധാനകമ്മിറ്റി യോഗം. കുറേ ആളുകള്‍ക്കു ചായയും ബിസ്‌കറ്റും കഴിച്ചു പിരിയാന്‍ ഒരവസരം. പലപ്പോഴും ഞങ്ങള്‍ പറഞ്ഞിട്ടുണ്ട് , ഈ കമ്മിറ്റിയില്‍ സത്യത്തില്‍ ബി.ജെ.പിയും സി.പി.എമ്മും മാത്രം മതി എന്ന്…
അവര്‍ രണ്ടുപേരും മാത്രം തീരുമാനിച്ചാല്‍ കണ്ണൂര്‍ ശാന്തമാകുമെന്നു അവര്‍ക്കുമറിയാം; മാലോകര്‍ക്കും അറിയാം…

ഇന്നത്തെ നിയമസഭയിലെ അടിയന്തിര പ്രമേയത്തിന്റെ മറുപടിയിലാണു മുഖ്യമന്ത്രി അടിയന്തിര പ്രമേയത്തെ വഴിതിരിച്ചുവിട്ട് യു.ഡി.എഫിനെ അക്രമിക്കുന്ന സ്ഥിരം ശൈലിയിലേക്കു മാറിയത്.
അതിനിടയില്‍ രമണ്‍ ശ്രീവാസ്തവയും കടന്നുവന്നു.
രമണ്‍ ശ്രീവാസ്തവയെ നിങ്ങളല്ലെ ഇപ്പൊ പോറ്റുന്നത് എന്ന ഞങ്ങളുടെ (ഞാനും ബല്‍റാമും അനില്‍ അക്കരയും) ചോദ്യത്തിനു കളി ഇങ്ങോട്ടു വേണ്ട എന്ന സ്ഥിരം വിരട്ടലുമായി മുഖ്യമന്ത്രി!

നിങ്ങള്‍ ഷംസീറിനെയും രാജേഷിനെയും ഒക്കെ പേടിപ്പിചാല്‍ മതി കളി ഞങ്ങളോട് വേണ്ടെന്നു ഞാനും.
ഞങ്ങള്‍ക്കു നേരെ വിരല്‍ചൂണ്ടിയ മുഖ്യനോട് വിരല്‍ചൂണ്ടി സംസാരിക്കരുതെന്നു മുഖ്യമന്ത്രിയുടെ തന്നെ പഴയ പരാമര്‍ശത്തെ കളിയാക്കി ഓര്‍മ്മിപ്പിക്കുകയും ചെയ്തു.

പിന്നെ മുഖ്യന്‍ എനിക്കുനേരെ തിരിഞ്ഞു.
കോണ്‍ഗ്രസ്സുകാര്‍ക്കു ചൊറിയുന്നതു മനസ്സിലാകും, കെ.എം ഷാജി എന്തിനാണു ഇങ്ങനെ കുഴപ്പമുണ്ടാക്കുന്നത് എന്നായി. അപ്പഴേക്കും ഇളകിയല്ലോ പിണറായി ഫാന്‍സ് അസോസിയേഷന്‍. ഏറ്റുപിടിക്കാന്‍ സ്ഥിരം ഞരമ്പുരോഗികളായ സംഘി – എന്‍.ഡി.എഫ് പ്രതിഭകളും.

പതിവു തെറ്റിക്കാതെ തന്നെയായിരുന്നു ഇത്തവണയും ഓരിയിടല്‍. കുമ്മനം ഷാജി, രാമന്‍ ഷാജി, ചാരന്‍ ഷാജി….

ഒരുകാര്യം ഇത്തരക്കാരോടു പറയട്ടെ, പിണറായിയെ കാണുമ്പോ മുട്ടുവിറച്ചു മൂത്രമൊഴിച്ചുപോകുന്ന പാര്‍ട്ടിക്കാരും നോക്കു കൂലിക്കാരുമൊന്നും അക്കൂട്ടത്തില്‍ നട്ടെല്ലു വളയാത്ത ഞങ്ങളെ കൂടി കൂട്ടരുത്.

ഇങ്ങോട്ടു പറഞ്ഞാല്‍ പത്തായി തിരിച്ചുപറയും.
വിരല്‍ ചൂണ്ടിയാല്‍ തിരിച്ചു മുഷ്ടിതന്നെ ചുരുട്ടും.
അതു ഏതു കൊമ്പത്തെ മുഖ്യനായാലും ശരി.

കഴുതക്കാമം തീര്‍ക്കാന്‍ കുമ്മനമെന്നും കമ്മനമെന്നും ഒക്കെ ഓരിയിട്ടിട്ടു യാതൊരു കാര്യവുമില്ല.

കണ്ണൂരിലെ ഈ ചോരക്കളിയിലെ ലാഭം ആര്‍ക്കാണെന്ന മുനീര്‍ സാഹിബിന്റെയും രമേശേട്ടന്റെയും ചോദ്യത്തിനു ആദ്യം നിങ്ങള്‍ ഉത്തരം പറയൂ! 20 കൊല്ലമായി കണ്ണൂരിലെ എല്ലാ ബൂത്തിലും നിങ്ങള്‍ ബി.ജെ.പിയെ വളര്‍ത്തുകയല്ലെ എന്ന ചോദ്യത്തിനും തെറിപറയാതെ ഉത്തരം പറയൂ…

സത്യത്തില്‍ പരസ്പരം പാലൂട്ടി വളര്‍ത്തുന്ന ശത്രുക്കള്‍ തന്നെയാണു നിങ്ങള്‍… ബി.ജെ.പിക്കു സി.പി.എമ്മും സി.പി.എമ്മിനു ബിജെപിയും പരസ്പരം വളരാന്‍ ആവശ്യമാണ്. ആയുധം കൊടുത്ത് നിങ്ങള്‍ പറഞ്ഞുവിട്ട അണികളെ നില നിര്‍ത്താന്‍ നിങ്ങള്‍ക്ക് അതാവശ്യവുമാണ്.

ആര്‍.എസ്.എസ്, ബി.ജെ.പി പോലെയുള്ള ഫാഷിസ്റ്റുകള്‍ക്കും മത തീവ്രവാദികള്‍ക്കുമൊക്കെ എതിരെ പൊരുതാന്‍ ഏതായാലും എ.കെ.ജി സെന്ററില്‍നിന്നും എന്‍.ഡി.എഫ് ആപ്പീസില്‍ നിന്നും തല്‍ക്കാലം സര്‍ട്ടിഫിക്കറ്റു വാങ്ങാന്‍ ഉദ്ദേശ്യമില്ലെന്ന കാര്യവും ടിയാന്‍മാരെ ഒരിക്കല്‍കൂടി ഓര്‍മ്മിപ്പിക്കുന്നു.

ആദ്യം ബഹുമാനപ്പെട്ട മുഖ്യമന്ത്രിയെ ഇതൊരു നാട്ടുരാജ്യമല്ലെന്നും അവിടുത്തെ മഹാരാജാവല്ല താനെന്നും ഇതൊരു ജനാധിപത്യ രാജ്യമാണെന്നും ബോധ്യപ്പെടുത്ത്…
കണ്ണുരുട്ടി നോക്കിയാല്‍ ആര്‍ത്ത് കരയുന്ന യുവജന നേതാക്കളുടെ കൂട്ടത്തില്‍ എല്ലാവരും പെടില്ലെന്നും പഠിപ്പിച്ചു കൊടുക്ക്…

പിന്നെ ഇങ്ങനെ സ്റ്റേജില്‍ കയറി ഇടത്തും വലത്തും പോലീസ് പടയെ നിര്‍ത്തി ബി.ജെപ.ി വിരുദ്ധ മുക്രയിടാതെ ബൂത്തില്‍ കയറി ബിജെപിയുടെ 20 കൊല്ലത്തെ ചീട്ടുകീറിയ മലപ്പുറത്തുകാരെയും ലീഗിനെയും കണ്ട് പഠിച്ച് ഇനിയെങ്കിലും ഒന്നു നന്നാവാന്‍ നോക്ക്…

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

വൈദ്യുതിക്ക് 19 പൈസ സര്‍ച്ചാര്‍ജ് ഡിസംബറിലും

കൂട്ടിയ നിരക്കിന് പുറമേയാണ് സര്‍ച്ചാര്‍ജും ഈടാക്കുന്നത്.

Published

on

വൈദ്യുതിക്ക് ഡിസംബറിലും 19 പൈസ സര്‍ച്ചാര്‍ജ് തുടരും. കെഎസ്ഇബി സ്വന്തം നിലയ്ക്ക് യൂണിറ്റിന് 10 പൈസ ഈടാക്കാന്‍ വിജ്ഞാപനമിറക്കി. റെഗുലേറ്ററി കമ്മീഷന്‍ അനുവദിച്ച ഒന്‍പത് പൈസ ഈടാക്കുന്നതും തുടരും. കൂട്ടിയ നിരക്കിന് പുറമേയാണ് സര്‍ച്ചാര്‍ജും ഈടാക്കുന്നത്.

ഒക്ടോബര്‍ വരെ വൈദ്യുതി വാങ്ങുന്നതിനുണ്ടായ അധികച്ചെലവാണ് അടുത്തമാസം ഈടാക്കുന്നത്. 85.05 കോടിയാണ് അധികച്ചെലവ്. ഇത് ഈടാക്കാന്‍ യൂണിറ്റിന് യഥാര്‍ഥത്തില്‍ 24 പൈസ ചുമത്തണം. എന്നാല്‍ സ്വന്തംനിലയ്ക്ക് പരമാവധി 10 പൈസ ഈടാക്കാനേ കമ്മീഷന്‍ ബോര്‍ഡിനെ അനുവദിച്ചുള്ളൂ.

Continue Reading

EDUCATION

പ്രഥമ പി.എം ഹനീഫ് മെമ്മോറിയൽ അവാർഡ് കാട്ടിലങ്ങാടി പി.എം.എസ്.എ കോളേജ് മാഗസിന് 

സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ, കൃത്യം ഒന്നേ ഇരുപത്തൊന്ന് എന്ന തലവാചകത്തോടെ തയ്യാറക്കപ്പെട്ട മാഗസിനാണ് അവാർഡിന് അർഹമായത്.

Published

on

പ്രഥമ പി.എം ഹനീഫ് മെമ്മോറിയൽ അവർഡ് കാട്ടിലങ്ങാടി പി.എം.എസ്.എ കോളേജ് മാഗസിന്. മികച്ച ക്യാമ്പസ് മാഗസിന് എം.എസ്.എഫ് സംസ്ഥാന കമ്മിറ്റി നൽകുന്ന അവാർഡാണ് പി.എം ഹനീഫ് മെമ്മോറിയൽ അവർഡ്. സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ, കൃത്യം ഒന്നേ ഇരുപത്തൊന്ന് എന്ന തലവാചകത്തോടെ തയ്യാറക്കപ്പെട്ട മാഗസിനാണ് അവാർഡിന് അർഹമായത്. മൂന്ന് ഘട്ടങ്ങളിലായി നടന്ന അവർഡ് നിർണയത്തിലൂടെയാണ് പ്രസ്തുത മാഗസിൻ തെരഞ്ഞെടുത്തത്.

ക്യാമ്പസ് മാഗസിനുകൾ പുതിയ കാലത്തെ ചിന്തകളെയാണ് പ്രകാശിപ്പിക്കുന്നത്. വിദ്യാർത്ഥികളുടെ സർഗാത്മക ഇടപെടലുകളും പ്രതിരോധവുമാണ് ക്യാമ്പസ് മാഗസിനുകൾ നിർവഹിക്കുന്ന സാമൂഹിക ഉത്തരവാദിത്വം. കലാലയങ്ങളിലെ വിദ്യാർത്ഥി പ്രശ്നങ്ങളിൽ ഇടപെടുമ്പോൾ തന്നെ കലാലയങ്ങൾക്ക് പുറത്തുള്ള രാഷ്ട്രീയ, സാമൂഹിക ജീവിതങ്ങളെയും പ്രശ്നങ്ങളെയും വിലയിരുത്താൻ ക്യാമ്പസ് മാഗസിനുകൾ പ്രാപ്തമാക്കുന്നു.

അവാർഡ് നേടിയ മാഗസിനും പുതിയ കാലത്തെ സാമൂഹിക ജീവിതങ്ങളെ കൃത്യമായി നിരീക്ഷിച്ച് ക്രിയാത്മകമായ വിലയിരുത്തലും വിമർശനവും നടത്തുന്നുണ്ട്. പൊള്ളയായ ചിന്തകളോട് കലഹിക്കുന്നതോടൊപ്പം യാഥാർത്ഥ്യ ബോധത്തോടെ സംവദിക്കാനും മാഗസിൻ ശ്രമിക്കുന്നു.

അവസാനഘട്ടത്തിൽ തെരഞ്ഞെടുത്ത മാഗസിനുകളിൽ ദേവഗിരി സെന്റ് ജോസഫ് കോളേജ് മാഗസിൻ ‘തിരിഞ്ഞ് തിരിഞ്ഞ് തിരിഞ്ഞ് ‘, ആലുവ യൂണിയൻ ക്രിസ്ത്യൻ കോളേജ് മാഗസിൻ ‘വെള്ളിരേഖ’, തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജ് മാഗസിൻ ‘ ഒന്നേ സമം രണ്ട്’, എന്നീ മാഗസിനുകൾ പ്രത്യേക ജൂറി പ്രശംസക്ക് അർഹമായി. അവാർഡിന്റെ ആദ്യ പതിപ്പിൽ തന്നെ ക്യാമ്പസ് മാഗസിനുകളുടെ പങ്കാളിത്തം ശ്രദ്ധേയമായി.

Continue Reading

Film

മമ്മൂട്ടി നായകനായെത്തുന്ന ‘ടര്‍ബോ’യില്‍ കന്നഡ സൂപ്പര്‍ താരം രാജ്. ബി. ഷെട്ടിയും

ഗരുഡ ഗമന ഋഷഭ വാഹന, ടോബി, 777 ചാര്‍ലി എന്നീ ചിത്രത്തിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരനായ നടനും സംവിധായകനും തിരക്കഥാകൃത്തുമാണ് രാജ് ബി ഷെട്ടി.

Published

on

മമ്മൂട്ടി നായകനായെത്തുന്ന വൈശാഖ് ചിത്രം ‘ടര്‍ബോ’യില്‍ കന്നഡ സൂപ്പര്‍ താരം രാജ്. ബി. ഷെട്ടിയും. മിഥുന്‍ മാനുവല്‍ തോമസാണ് ആക്ഷന്‍- എന്റര്‍ടൈനര്‍ ഴോണറില്‍ പുറത്തിറങ്ങുന്ന ടര്‍ബോയ്ക്ക് തിരക്കഥയെഴുതുന്നത്.

ഗരുഡ ഗമന ഋഷഭ വാഹന, ടോബി, 777 ചാര്‍ലി എന്നീ ചിത്രത്തിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരനായ നടനും സംവിധായകനും തിരക്കഥാകൃത്തുമാണ് രാജ് ബി ഷെട്ടി. മമ്മൂട്ടിയും രാജ് ബി ഷെട്ടിയും ഒരു സിനിമയില്‍ ഒന്നിക്കുമ്പോള്‍ തെന്നിന്ത്യന്‍ പ്രേക്ഷകര്‍ വളരെ പ്രതീക്ഷയിലാണ്.

ചിത്രത്തില്‍ മമ്മൂട്ടിയുടെ വില്ലനായാണ് താരം എത്തുന്നത് എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. മധുരരാജ എന്ന ചിത്രത്തിന് ശേഷം വൈശാഖ്- മമ്മൂട്ടി കൂട്ടുക്കെട്ടില്‍ പുറത്തിറങ്ങുന്ന ചിത്രമാണ് ടര്‍ബോ. വിഷ്ണു ശര്‍മ്മ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തില്‍ ജസ്റ്റിന്‍ വര്‍ഗീസ് ആണ് സംഗീത സംവിധാനം. തമിഴില്‍ നിന്നും അര്‍ജുന്‍ ദാസും തെലുങ്കില്‍ നിന്നും സുനിലും വന്നതോട് കൂടി പാന്‍ ഇന്ത്യന്‍ ലെവലിലേക്കാണ് സിനിമ ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്നത്.

Continue Reading

Trending