Connect with us

Views

ചോദ്യത്തിന് മുഖ്യമന്ത്രി മറുപടി പറഞ്ഞാല്‍ മതി, വിരട്ടല്‍ ഇങ്ങോട്ടു വേണ്ട

Published

on

കെ.എം ഷാജി എം.എല്‍.എ

സത്യത്തില്‍ വലിയ തമാശയാണു കണ്ണൂരിലെ സമാധാനകമ്മിറ്റി യോഗം. കുറേ ആളുകള്‍ക്കു ചായയും ബിസ്‌കറ്റും കഴിച്ചു പിരിയാന്‍ ഒരവസരം. പലപ്പോഴും ഞങ്ങള്‍ പറഞ്ഞിട്ടുണ്ട് , ഈ കമ്മിറ്റിയില്‍ സത്യത്തില്‍ ബി.ജെ.പിയും സി.പി.എമ്മും മാത്രം മതി എന്ന്…
അവര്‍ രണ്ടുപേരും മാത്രം തീരുമാനിച്ചാല്‍ കണ്ണൂര്‍ ശാന്തമാകുമെന്നു അവര്‍ക്കുമറിയാം; മാലോകര്‍ക്കും അറിയാം…

ഇന്നത്തെ നിയമസഭയിലെ അടിയന്തിര പ്രമേയത്തിന്റെ മറുപടിയിലാണു മുഖ്യമന്ത്രി അടിയന്തിര പ്രമേയത്തെ വഴിതിരിച്ചുവിട്ട് യു.ഡി.എഫിനെ അക്രമിക്കുന്ന സ്ഥിരം ശൈലിയിലേക്കു മാറിയത്.
അതിനിടയില്‍ രമണ്‍ ശ്രീവാസ്തവയും കടന്നുവന്നു.
രമണ്‍ ശ്രീവാസ്തവയെ നിങ്ങളല്ലെ ഇപ്പൊ പോറ്റുന്നത് എന്ന ഞങ്ങളുടെ (ഞാനും ബല്‍റാമും അനില്‍ അക്കരയും) ചോദ്യത്തിനു കളി ഇങ്ങോട്ടു വേണ്ട എന്ന സ്ഥിരം വിരട്ടലുമായി മുഖ്യമന്ത്രി!

നിങ്ങള്‍ ഷംസീറിനെയും രാജേഷിനെയും ഒക്കെ പേടിപ്പിചാല്‍ മതി കളി ഞങ്ങളോട് വേണ്ടെന്നു ഞാനും.
ഞങ്ങള്‍ക്കു നേരെ വിരല്‍ചൂണ്ടിയ മുഖ്യനോട് വിരല്‍ചൂണ്ടി സംസാരിക്കരുതെന്നു മുഖ്യമന്ത്രിയുടെ തന്നെ പഴയ പരാമര്‍ശത്തെ കളിയാക്കി ഓര്‍മ്മിപ്പിക്കുകയും ചെയ്തു.

പിന്നെ മുഖ്യന്‍ എനിക്കുനേരെ തിരിഞ്ഞു.
കോണ്‍ഗ്രസ്സുകാര്‍ക്കു ചൊറിയുന്നതു മനസ്സിലാകും, കെ.എം ഷാജി എന്തിനാണു ഇങ്ങനെ കുഴപ്പമുണ്ടാക്കുന്നത് എന്നായി. അപ്പഴേക്കും ഇളകിയല്ലോ പിണറായി ഫാന്‍സ് അസോസിയേഷന്‍. ഏറ്റുപിടിക്കാന്‍ സ്ഥിരം ഞരമ്പുരോഗികളായ സംഘി – എന്‍.ഡി.എഫ് പ്രതിഭകളും.

പതിവു തെറ്റിക്കാതെ തന്നെയായിരുന്നു ഇത്തവണയും ഓരിയിടല്‍. കുമ്മനം ഷാജി, രാമന്‍ ഷാജി, ചാരന്‍ ഷാജി….

ഒരുകാര്യം ഇത്തരക്കാരോടു പറയട്ടെ, പിണറായിയെ കാണുമ്പോ മുട്ടുവിറച്ചു മൂത്രമൊഴിച്ചുപോകുന്ന പാര്‍ട്ടിക്കാരും നോക്കു കൂലിക്കാരുമൊന്നും അക്കൂട്ടത്തില്‍ നട്ടെല്ലു വളയാത്ത ഞങ്ങളെ കൂടി കൂട്ടരുത്.

ഇങ്ങോട്ടു പറഞ്ഞാല്‍ പത്തായി തിരിച്ചുപറയും.
വിരല്‍ ചൂണ്ടിയാല്‍ തിരിച്ചു മുഷ്ടിതന്നെ ചുരുട്ടും.
അതു ഏതു കൊമ്പത്തെ മുഖ്യനായാലും ശരി.

കഴുതക്കാമം തീര്‍ക്കാന്‍ കുമ്മനമെന്നും കമ്മനമെന്നും ഒക്കെ ഓരിയിട്ടിട്ടു യാതൊരു കാര്യവുമില്ല.

കണ്ണൂരിലെ ഈ ചോരക്കളിയിലെ ലാഭം ആര്‍ക്കാണെന്ന മുനീര്‍ സാഹിബിന്റെയും രമേശേട്ടന്റെയും ചോദ്യത്തിനു ആദ്യം നിങ്ങള്‍ ഉത്തരം പറയൂ! 20 കൊല്ലമായി കണ്ണൂരിലെ എല്ലാ ബൂത്തിലും നിങ്ങള്‍ ബി.ജെ.പിയെ വളര്‍ത്തുകയല്ലെ എന്ന ചോദ്യത്തിനും തെറിപറയാതെ ഉത്തരം പറയൂ…

സത്യത്തില്‍ പരസ്പരം പാലൂട്ടി വളര്‍ത്തുന്ന ശത്രുക്കള്‍ തന്നെയാണു നിങ്ങള്‍… ബി.ജെ.പിക്കു സി.പി.എമ്മും സി.പി.എമ്മിനു ബിജെപിയും പരസ്പരം വളരാന്‍ ആവശ്യമാണ്. ആയുധം കൊടുത്ത് നിങ്ങള്‍ പറഞ്ഞുവിട്ട അണികളെ നില നിര്‍ത്താന്‍ നിങ്ങള്‍ക്ക് അതാവശ്യവുമാണ്.

ആര്‍.എസ്.എസ്, ബി.ജെ.പി പോലെയുള്ള ഫാഷിസ്റ്റുകള്‍ക്കും മത തീവ്രവാദികള്‍ക്കുമൊക്കെ എതിരെ പൊരുതാന്‍ ഏതായാലും എ.കെ.ജി സെന്ററില്‍നിന്നും എന്‍.ഡി.എഫ് ആപ്പീസില്‍ നിന്നും തല്‍ക്കാലം സര്‍ട്ടിഫിക്കറ്റു വാങ്ങാന്‍ ഉദ്ദേശ്യമില്ലെന്ന കാര്യവും ടിയാന്‍മാരെ ഒരിക്കല്‍കൂടി ഓര്‍മ്മിപ്പിക്കുന്നു.

ആദ്യം ബഹുമാനപ്പെട്ട മുഖ്യമന്ത്രിയെ ഇതൊരു നാട്ടുരാജ്യമല്ലെന്നും അവിടുത്തെ മഹാരാജാവല്ല താനെന്നും ഇതൊരു ജനാധിപത്യ രാജ്യമാണെന്നും ബോധ്യപ്പെടുത്ത്…
കണ്ണുരുട്ടി നോക്കിയാല്‍ ആര്‍ത്ത് കരയുന്ന യുവജന നേതാക്കളുടെ കൂട്ടത്തില്‍ എല്ലാവരും പെടില്ലെന്നും പഠിപ്പിച്ചു കൊടുക്ക്…

പിന്നെ ഇങ്ങനെ സ്റ്റേജില്‍ കയറി ഇടത്തും വലത്തും പോലീസ് പടയെ നിര്‍ത്തി ബി.ജെപ.ി വിരുദ്ധ മുക്രയിടാതെ ബൂത്തില്‍ കയറി ബിജെപിയുടെ 20 കൊല്ലത്തെ ചീട്ടുകീറിയ മലപ്പുറത്തുകാരെയും ലീഗിനെയും കണ്ട് പഠിച്ച് ഇനിയെങ്കിലും ഒന്നു നന്നാവാന്‍ നോക്ക്…

kerala

ആലപ്പുഴ ജില്ലയിൽ രണ്ടിടത്തുകൂടി പക്ഷിപ്പനി എന്ന് സംശയം; ഇറച്ചി, മുട്ട വില്പനയ്ക്ക് നിരോധനം ഏപ്രിൽ 26 വരെ തുടരും

മുട്ടാർ, അമ്പലപ്പുഴ വടക്ക് പഞ്ചായത്തുകളിലാണ് പക്ഷിപ്പനി ബാധ സംശയം.

Published

on

ആലപ്പുഴ ജില്ലയിൽ രണ്ടിടത്തുകൂടി പക്ഷിപ്പനി എന്ന് സംശയം. മുട്ടാർ, അമ്പലപ്പുഴ വടക്ക് പഞ്ചായത്തുകളിലാണ് പക്ഷിപ്പനി ബാധ സംശയം. സാമ്പിൾ ശേഖരിച്ച് ഭോപ്പാലിലെ ലാബിലേക്ക് അയച്ചു.

എടത്വ, ചെറുതന പഞ്ചായത്തുകളിൽ ആണ് നേരത്തെ രോഗം സ്ഥിരീകരിച്ചത്. 17,480 താറാവുകളെ കൊന്ന് മറവ് ചെയ്തു. 34 തദ്ദേശസ്ഥാപനങ്ങളിൽ താറാവ്, കോഴി എന്നിവയുടെ ഇറച്ചി, മുട്ട വില്പനയ്ക്ക് നിരോധനം ഏപ്രിൽ 26 വരെ തുടരും.

പക്ഷിപ്പനിയുടെ സാഹചര്യത്തിൽ തമിഴ്നാട് ജാഗ്രത നിർദ്ദേശം നൽകി. അതിർത്തികളിൽ പരിശോധന ശക്തമാക്കും. കേരളത്തിൽ നിന്നുള്ള വളർത്തു പക്ഷികളും മുട്ടകളുടെയും കയറ്റി വരുന്ന വാഹനങ്ങൾ തിരിച്ചയയ്ക്കും.

12 ചെക്ക് പോസ്റ്റുകളിലും മൃഗസംരക്ഷണ വകുപ്പിനെ നിയോഗിച്ചു. കേരളത്തിൽ നിന്ന് കോയമ്പത്തൂരിലേക്ക് വരുന്ന വാഹനങ്ങൾ അണുവിമുക്തമാക്കും. തമിഴ്നാട്ടിൽ ഇതുവരെ പക്ഷിപ്പനി കണ്ടെത്തിയിട്ടില്ല.

Continue Reading

Interviews

സംസ്ഥാനത്ത് സ്വർണവില വീണ്ടും സർവകാല റെക്കോഡിൽ

പവന് 400 രൂപ കൂടി 54,520 രൂപയും ഗ്രാമിന് 50 രൂപ കൂടി 6815 രൂപയുമാണ് ഇന്നത്തെ വില.

Published

on

സംസ്ഥാനത്ത് സ്വർണവില വീണ്ടും സർവകാല റെക്കോഡിൽ. പവന് 400 രൂപ കൂടി 54,520 രൂപയും ഗ്രാമിന് 50 രൂപ കൂടി 6815 രൂപയുമാണ് ഇന്നത്തെ വില. ഈ മാസം മാത്രം പവന് കൂടിയത് 3,640 രൂപ.

രാജ്യാന്തര വിപണിയിൽ സ്വർണവില ഔൺസിന് 2,400 ഡോളറിന് മുകളിലത്തിയതിന് ശേഷം നേരിയ ഇടിവ് രേഖപ്പെടുത്തി. മധ്യേഷ്യയിലെ രാഷ്ട്രീയ അനിശ്ചിതത്തിന്റെ പശ്ചാത്തലത്തിൽ സുരക്ഷിത ആസ്തികളിലേക്ക് നിക്ഷേപകർ തിരിഞ്ഞതാണ് വിലക്കയറ്റത്തിന് കാരണം. മാർച്ച്-ഏപ്രിൽ മാസങ്ങളിൽ സ്വർണത്തിന്റെ രാജ്യാന്തര വിലയിലുണ്ടായത് 26 ശതമാനം വർധനവാണ്.

Continue Reading

kerala

അനധികൃത വിലവർദ്ധന; ചിക്കൻവ്യാപാരികൾ സമരത്തിലേക്ക്

ഈ മാസം 23 മുതൽ അനിശ്ചിത കാലത്തേക്ക് കോഴിക്കടകൾ അടച്ചിട്ട് സമരം നടത്തുമെന്ന് ചിക്കൻ വ്യാപാരി സമിതി അറിയിച്ചു.

Published

on

അനധികൃതമായി കോഴി വില വർദ്ധിപ്പിച്ച കുത്തക ഫാം ഉടമകളുടെയും ഇടനിലക്കാരുടെയും നടപടിയിൽ പ്രതിഷേധിച്ച് ചിക്കൻ വ്യാപാരികൾ സമരത്തിലേക്ക്. ഈ മാസം 23 മുതൽ അനിശ്ചിത കാലത്തേക്ക് കോഴിക്കടകൾ അടച്ചിട്ട് സമരം നടത്തുമെന്ന് ചിക്കൻ വ്യാപാരി സമിതി അറിയിച്ചു. കടയടപ്പ് സമരത്തിന്റെ മുന്നോടിയായുള്ള സമര പ്രഖ്യാപന കൺവെൻഷൻ വ്യാപാരി വ്യവസായി സമിതി ജില്ലാ പ്രസിഡന്റ് സൂര്യ അബ്ദുൽ ഗഫൂർ ഉദ്ഘാടനം ചെയ്തു. വ്യാപാരി വ്യവസായി സമിതി ജില്ലാ സെക്രട്ടറി സന്തോഷ് സെബാസ്റ്റ്യൻ മുഖ്യപ്രഭാഷണം നടത്തി.

കോഴി കർഷകരും തമിഴ്നാട് കുത്തക കോഴി ഫാം അധികൃതരും ഒരു മാനണ്ഡവും പാലിക്കാതെ കോഴിയുടെ വില വർദ്ധിപ്പിക്കുകയാണ്. ഇക്കാര്യം അധികാരികളുടെ ശ്രദ്ധയിൽ പെടുത്തിയിട്ടും അനക്കമില്ല. തീവെട്ടിക്കൊള്ള നടത്തുന്ന ഫാം ഉടമകളുടെ വലയിലാണ് അധികാരികൾ. റംസാൻ ,ഈസ്റ്റർ , വിഷു കാലത്ത് പൊതുജനത്തെ കൊള്ളയടിച്ച് കൊഴുത്ത കോഴി മാഫിയ വില വർദ്ധിപ്പിക്കൽ തുടരുകയാണ്. കോഴിക്കോട് നഗരത്തിൽ ഒരുകിലോ ചിക്കന് 270 രൂപയാണ് വില.

ഈ പ്രവണത ഒരിക്കലും അംഗികരിക്കാനാകില്ലെന്ന് ചിക്കൻ വ്യാപാരി സമിതി കോഴിക്കോട് ജില്ലാ സെക്രട്ടറി മുസ്തഫ കിണശ്ശേരി പറഞ്ഞു. ചിക്കൻ വ്യാപാരി സമിതി ജില്ലാ പ്രസിഡന്റ് കെ.വി. റഷീദ് അദ്ധ്യക്ഷത വഹിച്ചു ആക്ടിംഗ് സെക്രട്ടറി ഫിറോസ് പൊക്കുന്ന്, ജില്ലാ ട്രഷറർ സി.കെ. അബ്ദുറഹിമാൻ, സംസ്ഥാന എക്സിക്യൂട്ടിവ് അംഗം മുനീർ പലശ്ശേരി മറ്റ് ജില്ലാ ഭാരവാഹികളായ സിയാദ്, ആബിദ് ,ഷാഫി, സലാം, സാദിക്ക് പാഷ, നസീർ, ലത്തിഫ് എന്നിവർ പങ്കെടുത്തു.

Continue Reading

Trending