Views
ചോദ്യത്തിന് മുഖ്യമന്ത്രി മറുപടി പറഞ്ഞാല്‍ മതി, വിരട്ടല്‍ ഇങ്ങോട്ടു വേണ്ട

കെ.എം ഷാജി എം.എല്‍.എ
സത്യത്തില്‍ വലിയ തമാശയാണു കണ്ണൂരിലെ സമാധാനകമ്മിറ്റി യോഗം. കുറേ ആളുകള്‍ക്കു ചായയും ബിസ്‌കറ്റും കഴിച്ചു പിരിയാന്‍ ഒരവസരം. പലപ്പോഴും ഞങ്ങള്‍ പറഞ്ഞിട്ടുണ്ട് , ഈ കമ്മിറ്റിയില്‍ സത്യത്തില്‍ ബി.ജെ.പിയും സി.പി.എമ്മും മാത്രം മതി എന്ന്…
അവര്‍ രണ്ടുപേരും മാത്രം തീരുമാനിച്ചാല്‍ കണ്ണൂര്‍ ശാന്തമാകുമെന്നു അവര്‍ക്കുമറിയാം; മാലോകര്‍ക്കും അറിയാം…
ഇന്നത്തെ നിയമസഭയിലെ അടിയന്തിര പ്രമേയത്തിന്റെ മറുപടിയിലാണു മുഖ്യമന്ത്രി അടിയന്തിര പ്രമേയത്തെ വഴിതിരിച്ചുവിട്ട് യു.ഡി.എഫിനെ അക്രമിക്കുന്ന സ്ഥിരം ശൈലിയിലേക്കു മാറിയത്.
അതിനിടയില്‍ രമണ്‍ ശ്രീവാസ്തവയും കടന്നുവന്നു.
രമണ്‍ ശ്രീവാസ്തവയെ നിങ്ങളല്ലെ ഇപ്പൊ പോറ്റുന്നത് എന്ന ഞങ്ങളുടെ (ഞാനും ബല്‍റാമും അനില്‍ അക്കരയും) ചോദ്യത്തിനു കളി ഇങ്ങോട്ടു വേണ്ട എന്ന സ്ഥിരം വിരട്ടലുമായി മുഖ്യമന്ത്രി!
നിങ്ങള്‍ ഷംസീറിനെയും രാജേഷിനെയും ഒക്കെ പേടിപ്പിചാല്‍ മതി കളി ഞങ്ങളോട് വേണ്ടെന്നു ഞാനും.
ഞങ്ങള്‍ക്കു നേരെ വിരല്‍ചൂണ്ടിയ മുഖ്യനോട് വിരല്‍ചൂണ്ടി സംസാരിക്കരുതെന്നു മുഖ്യമന്ത്രിയുടെ തന്നെ പഴയ പരാമര്‍ശത്തെ കളിയാക്കി ഓര്‍മ്മിപ്പിക്കുകയും ചെയ്തു.
പിന്നെ മുഖ്യന്‍ എനിക്കുനേരെ തിരിഞ്ഞു.
കോണ്‍ഗ്രസ്സുകാര്‍ക്കു ചൊറിയുന്നതു മനസ്സിലാകും, കെ.എം ഷാജി എന്തിനാണു ഇങ്ങനെ കുഴപ്പമുണ്ടാക്കുന്നത് എന്നായി. അപ്പഴേക്കും ഇളകിയല്ലോ പിണറായി ഫാന്‍സ് അസോസിയേഷന്‍. ഏറ്റുപിടിക്കാന്‍ സ്ഥിരം ഞരമ്പുരോഗികളായ സംഘി – എന്‍.ഡി.എഫ് പ്രതിഭകളും.
പതിവു തെറ്റിക്കാതെ തന്നെയായിരുന്നു ഇത്തവണയും ഓരിയിടല്‍. കുമ്മനം ഷാജി, രാമന്‍ ഷാജി, ചാരന്‍ ഷാജി….
ഒരുകാര്യം ഇത്തരക്കാരോടു പറയട്ടെ, പിണറായിയെ കാണുമ്പോ മുട്ടുവിറച്ചു മൂത്രമൊഴിച്ചുപോകുന്ന പാര്‍ട്ടിക്കാരും നോക്കു കൂലിക്കാരുമൊന്നും അക്കൂട്ടത്തില്‍ നട്ടെല്ലു വളയാത്ത ഞങ്ങളെ കൂടി കൂട്ടരുത്.
ഇങ്ങോട്ടു പറഞ്ഞാല്‍ പത്തായി തിരിച്ചുപറയും.
വിരല്‍ ചൂണ്ടിയാല്‍ തിരിച്ചു മുഷ്ടിതന്നെ ചുരുട്ടും.
അതു ഏതു കൊമ്പത്തെ മുഖ്യനായാലും ശരി.
കഴുതക്കാമം തീര്‍ക്കാന്‍ കുമ്മനമെന്നും കമ്മനമെന്നും ഒക്കെ ഓരിയിട്ടിട്ടു യാതൊരു കാര്യവുമില്ല.
കണ്ണൂരിലെ ഈ ചോരക്കളിയിലെ ലാഭം ആര്‍ക്കാണെന്ന മുനീര്‍ സാഹിബിന്റെയും രമേശേട്ടന്റെയും ചോദ്യത്തിനു ആദ്യം നിങ്ങള്‍ ഉത്തരം പറയൂ! 20 കൊല്ലമായി കണ്ണൂരിലെ എല്ലാ ബൂത്തിലും നിങ്ങള്‍ ബി.ജെ.പിയെ വളര്‍ത്തുകയല്ലെ എന്ന ചോദ്യത്തിനും തെറിപറയാതെ ഉത്തരം പറയൂ…
സത്യത്തില്‍ പരസ്പരം പാലൂട്ടി വളര്‍ത്തുന്ന ശത്രുക്കള്‍ തന്നെയാണു നിങ്ങള്‍… ബി.ജെ.പിക്കു സി.പി.എമ്മും സി.പി.എമ്മിനു ബിജെപിയും പരസ്പരം വളരാന്‍ ആവശ്യമാണ്. ആയുധം കൊടുത്ത് നിങ്ങള്‍ പറഞ്ഞുവിട്ട അണികളെ നില നിര്‍ത്താന്‍ നിങ്ങള്‍ക്ക് അതാവശ്യവുമാണ്.
ആര്‍.എസ്.എസ്, ബി.ജെ.പി പോലെയുള്ള ഫാഷിസ്റ്റുകള്‍ക്കും മത തീവ്രവാദികള്‍ക്കുമൊക്കെ എതിരെ പൊരുതാന്‍ ഏതായാലും എ.കെ.ജി സെന്ററില്‍നിന്നും എന്‍.ഡി.എഫ് ആപ്പീസില്‍ നിന്നും തല്‍ക്കാലം സര്‍ട്ടിഫിക്കറ്റു വാങ്ങാന്‍ ഉദ്ദേശ്യമില്ലെന്ന കാര്യവും ടിയാന്‍മാരെ ഒരിക്കല്‍കൂടി ഓര്‍മ്മിപ്പിക്കുന്നു.
ആദ്യം ബഹുമാനപ്പെട്ട മുഖ്യമന്ത്രിയെ ഇതൊരു നാട്ടുരാജ്യമല്ലെന്നും അവിടുത്തെ മഹാരാജാവല്ല താനെന്നും ഇതൊരു ജനാധിപത്യ രാജ്യമാണെന്നും ബോധ്യപ്പെടുത്ത്…
കണ്ണുരുട്ടി നോക്കിയാല്‍ ആര്‍ത്ത് കരയുന്ന യുവജന നേതാക്കളുടെ കൂട്ടത്തില്‍ എല്ലാവരും പെടില്ലെന്നും പഠിപ്പിച്ചു കൊടുക്ക്…
പിന്നെ ഇങ്ങനെ സ്റ്റേജില്‍ കയറി ഇടത്തും വലത്തും പോലീസ് പടയെ നിര്‍ത്തി ബി.ജെപ.ി വിരുദ്ധ മുക്രയിടാതെ ബൂത്തില്‍ കയറി ബിജെപിയുടെ 20 കൊല്ലത്തെ ചീട്ടുകീറിയ മലപ്പുറത്തുകാരെയും ലീഗിനെയും കണ്ട് പഠിച്ച് ഇനിയെങ്കിലും ഒന്നു നന്നാവാന്‍ നോക്ക്…
Features
അക്ഷരങ്ങളുടെ കുലപതിക്ക് വിട
മലയാളക്കരയുടെ തലമുതിര്‍ന്ന എഴുത്തുകാരന്‍ എന്ന നിലക്ക് അദ്ദേഹത്തിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ സമുദായത്തിന്റെ അക്ഷരവെളിച്ച പ്രയാണങ്ങള്‍ക്ക് എന്നും കരുത്തായിരുന്നു

സഫാരി സൈനുല്‍ ആബിദീന്‍
മലയാളിയുടെ ഹൃദയാന്തരീക്ഷത്തില്‍ അര്‍ത്ഥദീര്‍ഘമായ എം.ടിയെന്ന ദ്വയാക്ഷരത്തെ ബാക്കിയാക്കി ഒരു കാലം വിടപറയുന്നു. എല്ലാ അര്‍ഥത്തിലും വിസ്മയമായിരുന്നു ആ മഹാ കുലപതി. പച്ചമനുഷ്യന്റെ മനോവ്യഥകളും സംഘര്‍ഷങ്ങളും എല്ലാ ഭാവതീവ്രതകളോടെയും തലമുറകള്‍ക്കു പകര്‍ന്നു നല്‍കുന്നതായിരുന്നു അദ്ദേഹത്തിന്റെ വരികള്‍.
ചന്ദ്രിക പത്രത്തിന്റെ കോഴിക്കോട്ടെ ഓഫീസില്‍ വെച്ചാണ് ആദ്യമായിട്ട് ഞാന്‍ എം.ടി വാസുദേവന്‍ നായരെ കാണുന്നത്. മുസ്ലിം ലീഗിന്റെ മുന്‍കാല നേതാവും യൂത്ത്ലീഗ് സ്ഥാപക നേതാവുമായിരുന്ന കെ.കെ മുഹമ്മദ് സാഹിബിന്റെ കൂടെയായിരുന്ന അന്നത്തെ കാഴ്ച. മലയാളക്കരയുടെ തലമുതിര്‍ന്ന എഴുത്തുകാരന്‍ എന്ന നിലക്ക് അദ്ദേഹത്തിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ സമുദായത്തിന്റെ അക്ഷരവെളിച്ച പ്രയാണങ്ങള്‍ക്ക് എന്നും കരുത്തായിരുന്നു. പഠന കാലത്തേ ആ മഹാപ്രതിഭയുടെ എഴുത്തിന്റെ ലോകത്തിലൂടെ സഞ്ചരിക്കാന്‍ വലിയ താല്‍പര്യമായിരുന്നു. ഒമ്പതാം ക്ലാിസില്‍ സ്‌കൂളില്‍ പഠിക്കുമ്പോള്‍ എം.ടി പങ്കെടുക്കുന്ന കാണാനായി മാത്രം തലശ്ശേരി വരെ പോയ ഓര്‍മ്മകള്‍ ഇന്നും മനസ്സിലുണ്ട്. അക്കാലത്ത് അങ്ങനെയൊക്കെ സാഹസിക യാത്രകള്‍ പോകാന്‍ പ്രേരിപ്പിച്ചത് എം.ടിയെന്ന മഹാപ്രതിഭയോടുള്ള വലിയ ആകര്‍ഷണം ഒന്നു മാത്രമായിരുന്നു. മണിക്കൂറുകളോളം അദ്ദേഹത്തെ കേട്ടിരിക്കാനും ആര്‍ക്കും മടുപ്പുണ്ടായിരുന്നില്ല. അദ്ദേഹം ഗള്‍ഫില്‍ വരുന്ന സമയങ്ങളിലും കാണാനും അദ്ദേഹത്തെ കേള്‍ക്കാനും ഏത് തിരക്കിനിടയിലും സമയം കണ്ടത്തിയിരുന്നു
പത്മഭൂഷണ്‍, ജ്ഞാനപീഠം, എഴുത്തച്ഛന്‍ പുരസ്‌കാരം, ജെ സി ഡാനിയേല്‍ പുരസ്‌കാരം, പ്രഥമ കേരള ജ്യോതി പുരസ്‌കാരം, കേരള നിയമസഭ പുരസ്‌കാരം തുടങ്ങി പുരസ്‌കാരങ്ങളുടെ നിറവ്’എം ടി’ എന്ന രണ്ടക്ഷരത്തെ മലയാള സാഹിത്യ നഭസ്സില്‍ അനശ്വരനാക്കി നിര്‍ത്തി. സാധാരണക്കാരുടെ ജീവിതയാത്രകളെയും വേദനകളെയും തന്‍മയത്വം ചോരാതെ മലയാളി ആസ്വദിച്ചു വായിച്ചു. പ്രവാസ ലോകത്തെ ജീവിതത്തിരക്കുകളിലേക്ക് പോവേണ്ടി വന്നപ്പോഴും മനസ്സിന്റെ ഒരു കോണില്‍ എം.ടിയുടെ ലോകങ്ങള്‍ എന്നും നിറഞ്ഞു നിന്നു.
പ്രവാസികളുമായി അദ്ദേഹം വലിയ ബന്ധം പുലര്‍ത്തിയിരുന്നു. വിവിധ കാലങ്ങളില്‍ അദ്ദേഹവും മരുഭൂമിയിലെ മരുപ്പച്ചയില്‍ ജീവിതപ്പച്ച തേടെയെത്തിയ മലയാള സമൂഹത്തെ സന്ദര്‍ശിക്കാനെത്തിക്കൊണ്ടിരുന്നു.
ഇനി ഇതുപോലൊരു പ്രതിഭ മലയാളത്തില്‍ ഇനി ഉണ്ടാകില്ല. വായിക്കുന്നവരെയെല്ലാം ചിന്തിപ്പിച്ച അതി ശക്തനായ എഴുത്തുകാരന്‍. അദ്ദേഹം തൊട്ടതെല്ലാം പൊന്നാക്കി. തീരാനഷ്ടം എന്നത് വെറും വാക്കല്ല. ആള്‍ക്കൂട്ടത്തില്‍ തനിയെ എന്നത് അദ്ദേഹത്തിന്റെ ജീവിത ദര്‍ശനമാണെന്ന് അദ്ദേഹം തെളിയിച്ചു. എല്ലാ മേഖലയിലും അദ്ദേഹം മാതൃകയായിരുന്നു. മനുഷ്യന്റെ കാപട്യത്തെ കുറിച്ച് നന്നായി പഠിച്ച കാച്ചി കുറുക്കി മറ്റൊരു രീതിയില്‍ അവതരിപ്പി ഒരു സാഹിത്യകാരന്‍ ഇനിയുണ്ടാകുമോ എന്നറിയില്ല.
local
വയനാട് ദുരന്തത്തിന്റെ നേർചിത്രം: മീലാദ് ഫെസ്റ്റിൽ വിദ്യാർത്ഥിയുടെ മനോഹരമായ ശിൽപം
മീലാദ് ഫെസ്റ്റിന്റെ ഭാഗമായി മദ്രസ വിദ്യാർത്ഥികൾ ഒരുക്കിയ ഹാന്റിക്രാഫ്റ്റ് പവലിയനിൽ വയനാട് ദുരന്തത്തെ ആസ്പദമാക്കി നിർമ്മിച്ച നിർമിതിയാണ് ശ്രദ്ധയമായത്.

കണ്ണൂർ : വയനാട് ദുരന്തത്തിന്റെ വ്യാപ്തിയും പ്രകൃതിയുടെ ഭയാന കശക്തിയും ഹാൻഡിക്രാഫ്റ്റിലൂടെ നിർമ്മിച്ച് ശ്രദ്ധേയമായി കണ്ണൂർ മൗവഞ്ചേരി ഹിദായത്തുൽ ഇസ്ലാം ഹയർ സെക്കൻഡറി മദ്രസയിലെ ഇസ്മായിൽ എന്ന വിദ്യാർത്ഥി.
മീലാദ് ഫെസ്റ്റിന്റെ ഭാഗമായി മദ്രസ വിദ്യാർത്ഥികൾ ഒരുക്കിയ ഹാന്റിക്രാഫ്റ്റ് പവലിയനിൽ വയനാട് ദുരന്തത്തെ ആസ്പദമാക്കി നിർമ്മിച്ച നിർമിതിയാണ് ശ്രദ്ധയമായത്. മുണ്ടക്കൈ ദുരന്തത്തിന്റെ വ്യാപ്തിയും ഭയാനകതയും പ്രകടമാക്കുന്ന ഉരുൾപൊട്ടലിൽ കടപുഴകി ഒലിച്ചു വന്ന കല്ലുകളെയും മരങ്ങളെയും തകർന്ന സ്കൂളും പരിസരങ്ങളുടെയും കാഴ്ച ഭീതിജനകമായ രൂപത്തിലാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്.
മൗവ്വഞ്ചേരി ഹിദായത്തുൽ ഇസ്ലാം ഹയർസെക്കൻഡറി മദ്രസയിൽ മീലാദ് ഫെസ്റ്റിനോടനുബന്ധിച്ച് വിദ്യാർത്ഥികൾ സംഘടിപ്പിച്ച ഹാന്റി ക്രാഫ്റ്റ് എക്സ്പോയിൽ വിവിധ നിർമ്മിതികൾ പ്രദർശിപ്പിച്ചു. എക്സ്പോ ശറഫുൽ ഇസ്ലാം സഭ മൗവഞ്ചേരി മഹല്ല് കമ്മിറ്റി പ്രസിഡൻറ് സി എച്ച് ആർ ഹാരിസ് ഹാജി ഉദ്ഘാടനം ചെയ്തു. എക്സ്പോ വീക്ഷിക്കാൻ നൂറുകണക്കിന് പേരാണ് എക്സ്പോ പവലിയനിൽ എത്തിയത്.
Health
എം പോക്‌സ് 116 രാജ്യങ്ങളിലേക്ക് പടർന്നു; കേരളത്തിലും ജാഗ്രതാ നിർദ്ദേശം
രാജ്യാന്തര യാത്രക്കാർക്കും ഇവരുമായി സമ്പർക്കത്തിലുള്ളവരും പ്രത്യേക ശ്രദ്ധ വേണമെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ നിര്‍ദ്ദേശിച്ചു.

എം പോക്സ് (മങ്കിപോക്‌സ്) പകർച്ചവ്യാധി 116 രാജ്യങ്ങളിലേക്ക് വ്യാപിച്ച സാഹചര്യത്തില്‍ കേരളത്തിലും ജാഗ്രതാ നിർദ്ദേശം. രാജ്യാന്തര യാത്രക്കാർക്കും ഇവരുമായി സമ്പർക്കത്തിലുള്ളവരും പ്രത്യേക ശ്രദ്ധ വേണമെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ നിര്‍ദ്ദേശിച്ചു.
ഇന്ത്യയില്‍ ആദ്യമായി മങ്കിപോക്‌സ് സ്ഥിരീകരിച്ചത് 2022 ജൂലൈ 14 ന് കേരളത്തിലാണ്. യുഎഇയില്‍ നിന്നും തിരുവനന്തപുരത്ത് എത്തിയ 35 വയസുകാരനിലാണ് ആദ്യമായി രോഗലക്ഷണങ്ങള്‍ കണ്ടെത്തിയത്. മുമ്പ് കെനിയയില്‍ കണ്ടെത്തിയ ക്ലേഡ് 2 ബി വകഭേദം ഭീതിയുണര്‍ത്തിയിരുന്നെങ്കിലും ഇപ്പോഴുള്ള ക്ലേഡ് 1 ആണ് ഏറ്റവും കൂടുതല്‍ വ്യാപനശേഷിയുള്ളതും തീവ്രതയേറിയതും. ലോകത്ത് ഇതിനകം ഒരു ലക്ഷത്തോളം ആളുകള്‍ക്ക് ഈ രോഗം ബാധിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
-
kerala3 days ago
ശശി തരൂരിനെ സര്‍വ്വകക്ഷി പ്രതിനിധി സംഘത്തിലേക്ക് തെരഞ്ഞെടുത്തതില്‍ രാഷ്ട്രീയം നോക്കേണ്ടതില്ല: മുസ്ലിംലീഗ്
-
Film3 days ago
‘മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ് ബാച്ചിലര്‍’ തിയറ്ററുകളിലേക്ക്
-
Cricket3 days ago
രാജസ്ഥാനെ 10 റൺസിന് വീഴ്ത്തി പഞ്ചാബ് കിങ്സ് പ്ലേ ഓഫ് ഉറപ്പിച്ചു
-
kerala2 days ago
‘വേടന് എന്ന പേര് തന്നെ വ്യാജം, അവന്റെ പിന്നില്‍ ജിഹാദികള്‍’: വീണ്ടും വിദ്വേഷ പ്രസ്താവനയുമായി എന്‍.ആര്‍ മധു
-
kerala3 days ago
കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിൽ വൻ തീപിടിത്തം; സമീപത്തെ കടകൾ ഒഴിപ്പിച്ചു
-
kerala3 days ago
കോഴിക്കോട് തീപിടിത്തം: രണ്ടുമണിക്കൂര്‍ പിന്നിട്ടിട്ടും തീ അണക്കാനായില്ല; കരിപ്പൂര്‍ വിമാനത്താവളത്തിലെ അഗ്നിശമന സേനയും സ്ഥലത്തെത്തി
-
News3 days ago
ലിയോ പതിനാലാമന്‍ മാര്‍പാപ്പ ചുമതലയേറ്റു
-
kerala1 day ago
പിണറായിക്കാലം, കാലിക്കാലം; സർക്കാരിനെ വിചാരണ ചെയ്ത് മുസ്ലിം യൂത്ത് ലീഗ് സമരക്കോലം