Connect with us

Culture

മെട്രോ ഓടുന്നു, സൂപ്പര്‍ ഹിറ്റായി !

Published

on

അഷ്‌റഫ് തൈവളപ്പ്
കൊച്ചി: രാജ്യത്ത് ഏറ്റവും വേഗത്തില്‍ ആദ്യഘട്ട നിര്‍മാണം പൂര്‍ത്തിയാക്കി ശനിയാഴ്ച്ച പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ച കൊച്ചി മെട്രോയില്‍ യാത്ര ചെയ്യാന്‍ വന്‍ തിരക്ക്. രാവിലെ ആറു മണി മുതല്‍ ഉച്ചക്ക് രണ്ടു വരെയുള്ള കണക്കുകള്‍ പ്രകാരം 29,277 പേരാണ് മെട്രോയില്‍ യാത്ര ചെയ്തത്. ഇന്ന് മുതല്‍ പൊതുജനങ്ങള്‍ക്ക് തുറന്നു കൊടുത്ത മെട്രോയില്‍ സവാരി ചെയ്യാന്‍ പുലര്‍ച്ചെ മുതല്‍ വിവിധ സ്‌റ്റേഷനുകളില്‍ പൊതുജനങ്ങള്‍ തടിച്ചു കൂടി.

രാവിലെ ആറു മണിക്കായിരുന്നു ആലുവയില്‍ നിന്നും പാലാരിവട്ടത്ത് നിന്നും ഒരേസമയം സര്‍വീസുകള്‍ തുടങ്ങിയത്. പുലര്‍ച്ചെ നാലു മണി മുതല്‍ തന്നെ ആലുവയിലും പാലാരിവട്ടത്തും ക്യൂ രൂപപ്പെട്ടിരുന്നു. വന്‍ തിരക്ക് കാരണം തുടക്കത്തില്‍ ടിക്കറ്റ് നല്‍കുന്നതില്‍ ചെറിയ തടസങ്ങളുണ്ടായെങ്കിലും വൈകാതെ ഇത് പരിഹരിച്ചു. നഗരവാസികള്‍ക്ക് പുറമേ പുറത്ത് നിന്നെത്തിയ സഞ്ചാരികളും മെട്രോയുടെ ആദ്യ ദിനത്തിലെ യാത്രയില്‍ പങ്കാളികളായി. കല്യാണ ചടങ്ങുകള്‍ക്ക് ശേഷം മെട്രോയില്‍ യാത്ര ചെയ്യാനെത്തിയ നവദമ്പതികള്‍ മെട്രോയുടെ ആദ്യ ദിവസത്തെ കൗതുക കാഴ്ച്ചയായി. അരലക്ഷത്തിലധികം പേര്‍ മെട്രോയുടെ ആദ്യദിന യാത്രയില്‍ പങ്കാളികളാകുമെന്നാണ് കെ.എം.ആര്‍.എല്‍ പ്രതീക്ഷിക്കുന്നത്. ക്യൂആര്‍ സംവിധാനമുള്ള ടിക്കറ്റാണ് യാത്രക്കാര്‍ക്ക് നല്‍കിയത്. ഉച്ചയോടെ ഡെബിറ്റ് കാര്‍ഡായും ടിക്കറ്റായും ഉപയോഗിക്കുന്ന കൊച്ചി വണ്‍ സ്മാര്‍ട് കാര്‍ഡും സ്‌റ്റേഷനുകളില്‍ വിതരണം ചെയ്തു. കൊച്ചി വണ്‍ മൊബൈല്‍ ആപും ഗൂഗിള്‍ പ്ലേസ്‌റ്റോറില്‍ ലഭ്യമാക്കി.

രാത്രി പത്തു മണി വരെയാണ് മെട്രോയുടെ സര്‍വീസ്. പത്തു മിനുറ്റ് ഇടവേളയില്‍ ദിവസവും 219 സര്‍വീസുകളാണുള്ളത്. മൂന്നു കോച്ചുകളുള്ള ആറു ട്രെയിനുകളാണ് ആദ്യഘട്ടത്തില്‍ സര്‍വീസിനുള്ളത്. ഇരുന്നും നിന്നുമായി 915 പേര്‍ക്ക് ഒരേസമയം ഇതില്‍ യാത്ര ചെയ്യാനാവും. പത്തു രൂപയാണ് യാത്രക്കുള്ള കുറഞ്ഞ നിരക്ക്. ആദ്യഘട്ടത്തിലെ ആദ്യ സ്‌റ്റേഷനായ ആലുവ മുതല്‍ അവസാന സ്‌റ്റേഷനായ പാലാരിവട്ടം വരെ 40 രൂപയാണ് ടിക്കറ്റ് നിരക്ക്. ആലുവ, പുളിഞ്ചോട്, കമ്പനിപ്പടി, അമ്പാട്ടുകാവ്, മുട്ടം, കളമശേരി ടൗണ്‍, കൊച്ചിന്‍ യൂണിവേഴ്‌സിറ്റി, പത്തടിപ്പാലം, ഇടപ്പള്ളി, ചങ്ങമ്പുഴ പാര്‍ക്ക്, പാലാരിവട്ടം സ്‌റ്റേഷനുകളാണ് ആദ്യ ഘട്ടത്തിലുള്ളത്. ഓരോ സ്‌റ്റേഷനിലും അര മിനുറ്റോളം ട്രെയിന്‍ നിര്‍ത്തും. തിരക്ക് കൂടുതലാണെങ്കില്‍ അതിനനുസരിച്ച് സമയം ക്രമീകരിക്കും.

0205e8b4-b1fe-4b74-891b-a7f212225387

15888cdd-c8c1-4053-9d7d-81f65cddffd5

1f75fe35-e8e5-48a8-abf6-d978c9bfadca

c78be14c-450c-4028-a529-c649663938a6

caed0171-a575-4d63-b3a2-92e9f567093f

d33280bf-11ae-42dd-89f9-ae692d41d2b8

news

സ്വകാര്യ സാഹചര്യമല്ലെങ്കില്‍ സ്ത്രീയുടെ സമ്മതമില്ലാതെ ഫോട്ടോ എടുക്കുന്നത് ലൈംഗിക കുറ്റകൃത്യമല്ല; സുപ്രീംകോടതി

പ്രതിയെ കുറ്റവിമുക്തനാക്കിക്കൊണ്ടാണ് സുപ്രീംകോടതിയുടെ സുപ്രധാന നിരീക്ഷണം…

Published

on

ന്യൂഡല്‍ഹി: സ്വകാര്യ സാഹചര്യത്തിലല്ലാത്ത സമയത്ത് സ്ത്രീയുടെ ഫോട്ടോയോ വീഡിയോയോ ചിത്രീകരിക്കുന്നത് ലൈംഗിക കുറ്റകൃത്യമായി കണക്കാക്കാനാവില്ലെന്ന് സുപ്രീംകോടതി. ബംഗാള്‍ സ്വദേശിനിയായ യുവതി നല്‍കിയ പരാതിയില്‍ പ്രതിയെ കുറ്റവിമുക്തനാക്കിക്കൊണ്ടാണ് സുപ്രീംകോടതിയുടെ സുപ്രധാന നിരീക്ഷണം.

ഫോട്ടോയും വീഡിയോയും ചിത്രീകരിച്ചതിലൂടെ തന്റെ സ്വകാര്യതയിലേക്ക് കടന്നുകയറിയെന്നും അന്തസിന് കളങ്കമുണ്ടാക്കിയെന്നും യുവതി പരാതിയില്‍ ആരോപിച്ചിരുന്നു. വസ്തു തര്‍ക്കവുമായി ബന്ധപ്പെട്ട കേസിലാണ് യുവതി ലൈംഗികാതിക്രമക്കുറ്റവും ഉന്നയിച്ചത്. താനും സുഹൃത്തുക്കളും ജോലിക്കാരും കൂടി കെട്ടിടത്തിലേക്ക് കയറുന്നത് ആരോപണവിധേയനായ വ്യക്തി തടഞ്ഞുവെന്നും ഇതോടൊപ്പം ഫോട്ടോയും വീഡിയോയും ചിത്രീകരിച്ചുവെന്നുമായിരുന്നു പരാതി.

എന്നാല്‍ ഇത് ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 354 സി വകുപ്പിന് കീഴിലുള്ള ലൈംഗിക കുറ്റകൃത്യത്തിന്റെ പരിധിയില്‍പ്പെടില്ലെന്ന് കോടതി നിരീക്ഷിച്ചു. സ്വകാര്യ സ്ഥലങ്ങളില്‍ നിന്ന് സ്ത്രീയുടെ നഗ്‌നമോ അര്‍ധനഗ്‌നമോ ആയ ദൃശ്യങ്ങളോ, ശൗചാലയം ഉപയോഗിക്കുന്നതോ, ലൈംഗിക പ്രവൃത്തികളോ പകര്‍ത്തുന്നതാണ് കുറ്റകരമാവുകയെന്ന് കോടതി വ്യക്തമാക്കി. അല്ലാത്ത സാഹചര്യങ്ങളില്‍, സ്ത്രീയുടെ സമ്മതമില്ലാതെയാണെങ്കിലും ഫോട്ടോയും വീഡിയോയും പകര്‍ത്തുന്നത് ലൈംഗിക കുറ്റകൃത്യമായി കണക്കാക്കാനാവില്ലെന്നും സുപ്രീംകോടതി വിധിയില്‍ വ്യക്തമാക്കി.

Continue Reading

news

പിഎം ഇഡ്രൈവ്: കേരളത്തില്‍ 340 പുതിയ ചാര്‍ജിങ് കേന്ദ്രങ്ങള്‍

പദ്ധതിയുടെ ഭാഗമായി രാജ്യത്തെ എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര സര്‍ക്കാര്‍..

Published

on

തിരുവനന്തപുരം: രാജ്യത്തെ ഇ-വാഹന ചാര്‍ജിങ് സൗകര്യങ്ങള്‍ ശക്തിപ്പെടുത്താനുള്ള പിഎം ഇഡ്രൈവ് പദ്ധതിയുടെ ഭാഗമായി കേരളത്തില്‍ 340 പുതിയ ഇടങ്ങള്‍ കണ്ടെത്തി കെഎസ്ഇബി. സര്‍ക്കാര്‍ വകുപ്പ്, കേന്ദ്ര-സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങള്‍ തുടങ്ങിയവയാണ് സ്റ്റേഷന്‍ സ്ഥാപിക്കാന്‍ ആവശ്യമായ സ്ഥലങ്ങള്‍ നല്‍കാന്‍ മുന്നോട്ട് വന്നത്.

ഏറ്റവും കൂടുതല്‍ 91 സ്ഥലങ്ങള്‍ ബിഎസ്എന്‍എല്‍ തന്നെയാണ് സന്നദ്ധത പ്രഖ്യാപിച്ചത്. കെഎസ്ആര്‍ടിസിയും ഐഎസ്ആര്‍ഒയും സ്ഥലം വിട്ടുനല്‍കാന്‍ തയ്യാറായിട്ടുണ്ട്. പദ്ധതിയുടെ ഭാഗമായി രാജ്യത്തെ എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ 2000 കോടി രൂപ സബ്സിഡിയായി നല്‍കും. കേരളത്തിന്റെ പ്രോപ്പോസല്‍ അംഗീകരിച്ചാല്‍ 300 കോടി രൂപവരെ ലഭിക്കാനിടയുണ്ട്.

ഇചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കാന്‍ വേണ്ട ലൈനുകളും ട്രാന്‍സ്ഫോര്‍മറുകളും ഉപകരണങ്ങളും ഉള്‍പ്പെടെയുള്ള അടിസ്ഥാനസൗകര്യങ്ങള്‍ക്ക് പൂര്‍ണ്ണ സബ്സിഡി ലഭിക്കും. കേരളത്തില്‍ പദ്ധതിയുടെ നോഡല്‍ ഏജന്‍സിയായി പ്രവര്‍ത്തിക്കുന്നത് കെഎസ്ഇബിയാണ്. സ്ഥാപനങ്ങള്‍ വിട്ടുനല്‍കുന്ന സ്ഥലങ്ങളില്‍ സ്റ്റേഷന്‍ സ്ഥാപിക്കാന്‍ തയ്യാറായ കരാറുകാരെ കെഎസ്ഇബി തെരഞ്ഞെടുക്കും. ഏറ്റവും കൂടുതല്‍ വരുമാനം പങ്കുവയ്ക്കാന്‍ സന്നദ്ധരായ കരാറുകാര്‍ക്ക് മുന്‍ഗണന ലഭിക്കും. അടുത്ത ഘട്ടത്തില്‍ സ്വകാര്യ സ്ഥലങ്ങളും പരിഗണിക്കും.

ഇ ട്രക്കുകള്‍ക്ക് പ്രോത്സാഹനം

സംസ്ഥാനത്ത് ചരക്കുകടത്തിനെ ഇട്രക്കുകളിലേക്കു രൂപാന്തരപ്പെടുത്താന്‍ കെഎസ്ഇബി പ്രത്യേക ഇട്രക്ക് പദ്ധതി പ്രഖ്യാപിച്ചു. ദേശീയപാതയില്‍ ആവശ്യാനുസരണം ചാര്‍ജിങ് സ്റ്റേഷനുകള്‍ ലഭ്യമാകുന്നതോടെ കൂടുതല്‍ ഇ ട്രക്കുകള്‍ കേരളത്തിലേക്ക് എത്തുമെന്ന് പ്രതീക്ഷിക്കുന്നു.

Continue Reading

news

ദേശീയപാത സര്‍വീസ് റോഡിലേക്ക് ഇടിഞ്ഞു താഴ്ന്നു

സര്‍വീസ് റോഡില്‍ സ്‌കൂള്‍ വാനടക്കമുണ്ടായിരിന്നു. വാഹനത്തിലുണ്ടായിരുന്നവരെ

Published

on

കൊല്ലം: മൈലക്കാടില്‍ നിര്‍മാണം നടക്കുന്ന ദേശീയ പാത സര്‍വീസ് റോഡിലേക്ക് ഇടിഞ്ഞു വീണു. ചാത്തന്നൂരിന് സമീപമുള്ള മൈലക്കാടാണ് സംഭവം. ദേശീയപാതയുടെ പാര്‍ശ്വഭിത്തി ആണ് ഇടിഞ്ഞത്. ഇതോടെ സര്‍വീസ് റോഡ് തകര്‍ന്നു.

മൈലക്കാട് പാലത്തിന് സമീപത്തെ അപ്രോച്ച് റോഡില്‍ വലിയ ഗര്‍ത്തം രൂപപ്പെടുകയും ചെയ്തു. ദേശീയപാത ഇടിഞ്ഞുവീണ സമയത്ത് സര്‍വീസ് റോഡില്‍ സ്‌കൂള്‍ വാനടക്കമുണ്ടായിരിന്നു. വാഹനത്തിലുണ്ടായിരുന്നവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.

മാസങ്ങള്‍ക്ക് മുമ്പ് മലപ്പുറം കൂരിയാട് ദേശീയപാത തകര്‍ന്നതിന് സമാനമായ രീതിയിലാണ് മൈലക്കാടും ഉണ്ടായിരിക്കുന്നത്. നിര്‍മാണം നടക്കുന്ന ദേശീയപാതയുടെ ഭാഗം താഴേക്ക് ഇടിയുകയായിരുന്നു. സംഭവത്തില്‍ ആര്‍ക്കും അപായമുണ്ടായിട്ടില്ല. ഏറെ തിരക്കേറിയ സമയത്താണ് അപകടമുണ്ടായത്.

നിര്‍മാണ പ്രവൃത്തികള്‍ ഏകദേശം പൂര്‍ണമായിക്കൊണ്ടിരിക്കുന്ന സമയത്താണ് അപകടം. സംഭവത്തെ തുടര്‍ന്ന് ഗതാഗതത്തിന് നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. വാഹനങ്ങള്‍ തീരദേശ പാതവഴി തിരിച്ചുവിടുന്നുണ്ട്. സംഭത്തില്‍ അന്വേഷണം വേണമെന്ന് സംസ്ഥാന പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് ആവശ്യപ്പെട്ടു.

 

Continue Reading

Trending