Connect with us

More

ക്രിക്കറ്റ് രാജ്യസ്‌നേഹം വ്യാജം; കളിക്കാരല്ല, തൊഴിലാളികളും ഡോക്ടര്‍മാരുമാണ് താരങ്ങള്‍: മഷ്‌റഫെ മുര്‍ത്തസ

Published

on

ക്രിക്കറ്റിനെ അടിസ്ഥാനമാക്കിയുള്ള രാജ്യസ്‌നേഹം തനിക്ക് മനസ്സിലാവുന്നില്ലെന്ന് ബംഗ്ലാദേശ് നായകന്‍ മഷ്‌റഫെ മുര്‍ത്തസ. ക്രിക്കറ്റര്‍മാരല്ല, ഡോക്ടര്‍മാരും തൊഴിലാളികളുമാണ് യഥാര്‍ത്ഥ താരങ്ങളെന്നും ബംഗ്ലാദേശിനെ ആദ്യമായി ഐ.സി.സി ടൂര്‍ണമെന്റിന്റെ സെമിഫൈനലിലെത്തിച്ച ക്യാപ്ടന്‍ പറഞ്ഞു.

‘ഞാനൊരു ക്രിക്കറ്ററാണ്. പക്ഷേ, എനിക്കൊരു ജീവന്‍ രക്ഷിക്കാന്‍ കഴിയുമോ? ഒരു ഡോക്ടര്‍ക്ക് കഴിയും. പക്ഷേ, രാജ്യത്തെ ഏറ്റവും നല്ല ഡോക്ടര്‍ക്കു വേണ്ടി ആരും കൈയടിക്കുന്നില്ല. അവരെപ്പറ്റി ഇതിഹാസങ്ങളുണ്ടാക്കുന്നില്ല. അവര്‍ കൂടുതല്‍ ജീവിതങ്ങള്‍ രക്ഷിക്കുന്നു. തൊഴിലാളികളാണ് താരങ്ങള്‍. അവരാണ് രാഷ്ട്രം നിര്‍മിക്കുന്നത്. ക്രിക്കറ്റ് കൊണ്ട് നമ്മള്‍ എന്താണ് നിര്‍മിച്ചത്? ക്രിക്കറ്റ് കൊണ്ട് ഒരു ഇഷ്ടികയെങ്കിലും ഉണ്ടാക്കാന്‍ കഴിയുമോ? ക്രിക്കറ്റ് ഗ്രൗണ്ടില്‍ നെല്ല് വിളയുമോ? ഇഷ്ടികകള്‍ കൊണ്ട് മുറ്റങ്ങളുണ്ടാക്കുന്നവരും ഫാക്ടറികളില്‍ വസ്തുക്കളുണ്ടാക്കുന്നവരും വയലുകളില്‍ വിളകളുണ്ടാക്കുന്നവരും… അവരാണ് താരങ്ങള്‍.’ – സ്‌ക്രോളിന് നല്‍കിയ അഭിമുഖത്തില്‍ മഷ്‌റഫെ പറഞ്ഞു.

പണം വാങ്ങി പ്രകടനം നടത്തുന്ന കലാകാരന്മാരെപ്പോലെയാണ് ക്രിക്കറ്റര്‍മാര്‍ എന്നും മഷ്‌റഫെ പറഞ്ഞു: ‘ഞങ്ങള്‍ എന്താണ് ചെയ്യുന്നത്. മയമില്ലാതെ പറഞ്ഞാല്‍, ഞങ്ങള്‍ പണത്തിനു പകരമായി കളിക്കുന്നു. പാട്ടുകാരനെയും അഭിനേതാവിനെയും പോലെ ഞങ്ങളും കല പ്രകടിപ്പിക്കുകയാണ്. അതിനേക്കാളൊന്നുമില്ല. 1971-ല്‍ വെടിയുണ്ടകള്‍ നേരിട്ട വിമോചന പോരാളികള്‍ വിജയിച്ച സമയത്ത് പണം വാങ്ങിയിട്ടില്ല.’ രാജ്യത്തിനു വേണ്ടി ജീവന്‍ ത്യജിച്ച പട്ടാളക്കാരുമായി ക്രിക്കറ്റര്‍മാരെ താരതമ്യം ചെയ്യരുതെന്നും വിമോചന പോരാളികളുടേതാണ് യഥാര്‍ത്ഥ ധീരതയെന്നും മഷ്‌റഫെ പറഞ്ഞു.

‘ക്രിക്കറ്റ് ഗ്രൗണ്ടിനു ചുറ്റും രാജ്യസ്‌നേഹം, രാജ്യസ്‌നേഹം എന്ന് ഓരിയിട്ട് നടക്കുന്നവരെല്ലാം ഒരു ദിവസം തെരുവില്‍ പഴത്തൊലി ഇടാതിരിക്കുകയും റോഡുകളില്‍ തുപ്പാതിരിക്കുകയും ട്രാഫിക് നിയമങ്ങള്‍ അനുസരിക്കുകയും ചെയ്താല്‍ രാജ്യം മാറിയേനെ. ക്രിക്കറ്റിനു വേണ്ടി ചെലവാക്കുന്ന ഊര്‍ജം നല്ല കാര്യങ്ങള്‍ക്കു വേണ്ടി ചെലഴിക്കുകയാണെങ്കില്‍ അതാണ് രാജ്യസ്‌നേഹം. ഈയാളുകളുടെ ദേശസ്‌നേഹത്തിന്റെ വിശദീകരണം എനിക്ക് മനസ്സിലാകുന്നില്ല.’ മുര്‍ത്തസ പറഞ്ഞു.

kerala

ശബരിമലയിൽ ദർശന സമയം കൂട്ടും

ഉച്ചയ്ക്ക് ശേഷം നട തുറക്കുന്നത് ഒരു മണിക്കൂർ മുന്നേയാക്കും

Published

on

ശബരിമലയിൽ ദർശനസമയം കൂട്ടാൻ ദേവസ്വം ബോർഡ് തന്ത്രിയുമായി നടത്തിയ ചർച്ചയിൽ ധാരണ. ഉച്ചയ്ക്ക് ശേഷം നട തുറക്കുന്നത് ഒരു മണിക്കൂർ മുന്നേയാക്കും. മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ സന്നിധാനത്ത് എത്തിയിട്ടുണ്ട്. തീർഥാടകരെ കയറ്റുന്നതിന്റെ മേൽനോട്ടം ഏറ്റെടുത്ത് ഐ ജി. ദക്ഷിണമേഖല ഐജി സ്പർജൻ കുമാർ സന്നിധാനത്തെത്തി. ദർശനം പൂർത്തിയാക്കിയവരെ വേഗം മടക്കി അയക്കാനും നടപടി ആരംഭിച്ചിട്ടുണ്ട്.

Continue Reading

kerala

ബിനോയ് വിശ്വത്തിന് സിപിഐ സംസ്ഥാന സെക്രട്ടറി ചുമതല

ഡി. രാജയുടെ അധ്യക്ഷതയിൽ ചേർന്ന സി.പി.ഐ എക്സിക്യൂട്ടീവിലാണ് തീരുമാനം

Published

on

സി.പി.ഐ സംസ്ഥാന സെക്രട്ടറിയുടെ ചുമതല ബിനോയ് വിശ്വത്തിന്. കാനം രാജേന്ദ്രൻ അന്തരിച്ച സഹചര്യത്തിലാണ് പാർട്ടി ചുമതല ബിനോയ് വിശ്വത്തിന് കൈമാറിയത്.

ഡി. രാജയുടെ അധ്യക്ഷതയിൽ ചേർന്ന സി.പി.ഐ എക്സിക്യൂട്ടീവിലാണ് തീരുമാനം. 28 ന് സംസ്ഥാന കൗൺസിൽ ചേരുമെന്നും എക്സിക്യൂട്ടീവ് തീരുമാനത്തിന് അവിടെ അന്തിമ അംഗീകാരം നൽകുമെന്നും ഡി. രാജ മാധ്യമങ്ങളോട് പറഞ്ഞു.

 

Continue Reading

kerala

വയനാട് വാകേരിയിലെ കടുവയെ വെടിവെച്ചുകൊല്ലാൻ ഉത്തരവ്

കടുവയെ വെടിവെച്ചു കൊല്ലാന്‍ തീരുമാനിച്ചതോടെ നാട്ടുകാര്‍ പ്രതിഷേധം അവസാനിപ്പിച്ചു

Published

on

വയനാട് വാകേരി കൂടല്ലൂരിലെ നരഭോജി കടുവയെ വെടിവെച്ചു കൊലപ്പെടുത്താന്‍ ഉത്തരവ്. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റേതാണ് ഉത്തരവ്. കടുവ നരഭോജിയാണെന്ന് ഉറപ്പിച്ച ശേഷമാകും നടപടി. കടുവയെ വെടിവെച്ചു കൊല്ലാന്‍ തീരുമാനിച്ചതോടെ നാട്ടുകാര്‍ പ്രതിഷേധം അവസാനിപ്പിച്ചു.

കടുവയെ മയക്കുവെടിവെക്കാനായിരുന്നു ആദ്യം ആലോചിച്ചിരുന്നത്. ഇതിനെതിരെ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. വെടിവെച്ചുകൊല്ലാന്‍ ഉത്തരവിറങ്ങുന്നത് വരെ ഉപവാസ സമരവും പ്രഖ്യാപിച്ചിരുന്നു.

Continue Reading

Trending