Culture
17 വര്‍ഷം, ആറു കൊലപാതകങ്ങള്‍; ഒരു കൊലപാതകി, ആറു കാരണങ്ങള്‍

വടകര: 17 വര്‍ഷത്തെ ഇടവേളകളില്‍ നടന്ന ആറു കൊലപാതകങ്ങള്‍, എല്ലാറ്റിനും പിന്നില്‍ ഒരേ കരങ്ങള്‍, പക്ഷേ ആറു കൊലപാതകങ്ങള്‍ക്കും പിന്നില്‍ പ്രേരണയായി ആറു കാരണങ്ങള്‍, എല്ലാറ്റിനേയും കൂട്ടിയോജിപ്പിക്കുന്നത് കൊല്ലപ്പെട്ടവരും കൊലയാളിയും ഒരു കുടുംബത്തില്‍ തന്നെയുള്ളവര്‍ എന്ന വിചിത്ര വസ്തുത. പൊലീസിന് പോലും ഗുരുതര വീഴ്ച സംഭവിച്ച വിഷയത്തില്‍, ബന്ധുക്കളില്‍ ഒരാളുടെ സംശയത്തില്‍നിന്ന് തുടങ്ങിയ കൂടുത്തായി കേസിന്റെ അന്വേഷണം എത്തിനില്‍ക്കുന്നത് കേരളത്തെ തന്നെ നടുക്കിയ കൊലപാതക പരമ്പരയിലേക്ക്.
അവിശ്വസനീയമായ രീതിയിലാണ് ആറു കൊലപാതകങ്ങളും നടന്നിരിക്കുന്നത്. അതുകൊണ്ടുതന്നെ ബന്ധുക്കളില്‍ ഉള്‍പ്പെടെ പലര്‍ക്കും ആദ്യമൊന്നും സംശയം തോന്നിയിരുന്നില്ല. എന്നാല്‍ ഒരേ കുടുംബത്തിലുള്ളവര്‍ തുടര്‍ച്ചയായി ഒരേ രീതിയില്‍ മരണത്തിലേക്ക് നീങ്ങിയതിലെ സംശയങ്ങളാണ് കേസിനെ വഴിത്തിരിവിലെത്തിച്ചത്. കൂടത്തായി പന്നാമറ്റം ജോളിയന്‍ ജോസഫ് എന്ന ജോളി(47) ആണ് കുടുംബംഗങ്ങളെ ഓരോന്നായി പതിനേഴ് വര്‍ഷത്തെ ഇടവേളകളില്‍ ഭക്ഷണത്തില്‍ സയനൈഡ് ചേര്‍ത്ത് കൊലപ്പെടുത്തിയതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.
റോയിക്കു പുറമെ ഭര്‍ത്താവിന്റെ അച്ഛന്‍ ടോം തോമസ്, ടോം തോമസിന്റെ ഭാര്യ അന്നമ്മ, അന്നമ്മയുടെ സഹോദരന്‍ മാത്യു, ടോം തോമസിന്റെ സഹോദര പുത്രന്‍ ഷാജുവിന്റെ ഭാര്യ സിലി, മകള്‍ ആല്‍ഫൈന്‍ എന്നിവരെയും ഭക്ഷണത്തില്‍ സയനൈഡ് ചേര്‍ത്ത് കൊലപ്പെടുത്തുകയായിരുന്നുവെന്ന് ജോളി സമ്മതിച്ചതായി അന്വേഷണ സംഘം വ്യക്തമാക്കി.
ആദ്യ ഇര അന്നമ്മ
ജോളിയുടെ ആദ്യ ഭര്‍ത്താവ് റോയ് മാത്യുവിന്റെ അമ്മ അന്നമ്മയാണ് ആദ്യം കൊല്ലപ്പെട്ടത്. 2002 ആഗസ്റ്റ് 22ന് അന്നമ്മയെ ആട്ടിന്‍സൂപ്പില്‍ സയനൈഡ് ചേര്‍ത്തു നല്‍കിയായിരുന്നു കൊലപാതകം. ഇതിന് മുമ്പും ഭക്ഷണത്തില്‍ സയനൈഡ് ചേര്‍ത്ത് ജോളി ഇവരെ കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. അന്ന് ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സതേടുകയും ആരോഗ്യനില വീണ്ടെടുക്കുകയും ചെയ്തു. ഭക്ഷ്യ വിഷബാധ എന്ന നിഗമനത്തില്‍ എത്തിയതിനാല്‍ കൊലപാതക ശ്രമം സംബന്ധിച്ച സംശയങ്ങള്‍ ഉയര്‍ന്നില്ല. പിന്നീടാണ് ആഗസ്റ്റ് 22ന് വായില്‍ നിന്ന് നുരയും പതയും വന്നതിനെതുടര്‍ന്ന് അന്നമ്മയെ ആസ്പത്രിയിലെത്തിച്ചത്. എന്നാല്‍ അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. അന്നമ്മ ജോസഫ് വീട്ടില്‍ അധികാരം സ്ഥാപിക്കുന്നത് ജോളിക്ക് ഇഷ്ടമായിരുന്നില്ല. ഇതാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്നാണ് ജോളി അന്വേഷണ സംഘത്തിന് നല്‍കിയിരിക്കുന്ന മൊഴി.
ടോം തോമസിനെ
കൊന്നത്
സ്വത്തിനു വേണ്ടി
ഭര്‍ത്താവിന്റെ അച്ഛന്‍ ടോം തോമസിനെ 2008 ആഗസ്റ്റ് 26നാണ് ജോളി ഇല്ലാതാക്കിയത്. കപ്പപ്പുഴുക്കില്‍ സയനൈഡ് കലര്‍ത്തി നല്‍കിയായിരുന്നു കൊലപാതകം. കപ്പപുഴുക്ക് കഴിച്ച ടോം തോമസ് ഛര്‍ദ്ദിക്കുകയും തളര്‍ന്നു വീഴുകയും ചെയ്തു. ഭക്ഷ്യ വിഷബാധ എന്ന നിഗമനത്തില്‍ പോസ്റ്റ്‌മോര്‍ട്ടം പോലുമില്ലാതെ മൃതദേഹം സംസ്‌കരിക്കുകയായിരുന്നു. ടോമുമായി ജോളിക്ക് വഴി വിട്ട ബന്ധമുണ്ടായിരുന്നതായാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. വസ്തു വിറ്റ വകയിലുള്ള പണം ടോം നേരത്തെ തന്നെ ജോളിക്ക് നല്‍കിയിരുന്നു. കൂടുതല്‍ സ്വത്ത് ചോദിച്ചപ്പോള്‍ നല്‍കിയില്ല. ഇതോടെ ഭര്‍ത്താവിന്റെ അച്ഛനെ കൊലപ്പെടുത്താന്‍ ജോളി തീരുമാനിക്കുകയായിരുന്നു.
ഭര്‍ത്താവിനെ
ഇല്ലാതാക്കിയതും
സയനൈഡ് നല്‍കി
പരമ്പരയില്‍ മൂന്നാമത്തെ കൊലപാതകമായിരുന്നു ജോളിയുടെ ഭര്‍ത്താവ് റോയ് തോമസിന്റേത്. 2011 സെപ്തംബര്‍ 30നായിരുന്നു സംഭവം. റോയിയും ഭക്ഷണം കഴിച്ചയുടനെ കുഴഞ്ഞു വീഴുകയായിരുന്നു. ഭര്‍ത്താവുമായുള്ള ബന്ധം വഷളായതാണ് കൊലക്ക് പ്രേരണയായതെന്നാണ് ജോളി നല്‍കിയ മൊഴി. ബന്ധു മാത്യു മഞ്ചാടിയലിന്റെ(ഇയാളേയും പിന്നീട് ജോളി കൊലപ്പെടുത്തി) നിര്‍ബന്ധപ്രകാരം റോയ് തോമസിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തിയിരുന്നു. കൊല്ലപ്പെട്ട ആറുപേരില്‍ ഈ ഒരു കേസില്‍ മാത്രമാണ് പോസ്റ്റ്‌മോര്‍ട്ടം നടന്നതും. സയനൈഡ് ഉള്ളില്‍ ചെന്നാണ് മരണം എന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നെങ്കിലും കൊലപാതക സാധ്യത അന്നും അന്വേഷിക്കപ്പെട്ടില്ല. ഉള്ളില്‍നിന്ന് കുറ്റിയിട്ട നിലയില്‍ ബാത്‌റൂമിനുള്ളിലാണ് റോയ് തോമസിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇതോടെ ആത്മഹത്യയെന്ന നിഗമനത്തില്‍ അന്വേഷണ സംഘം എത്തുകയായിരുന്നു. സയനൈഡ് ചേര്‍ത്ത ഭക്ഷണം കഴിച്ചതിനു പിന്നാലെ കുളിക്കാനായി ബാത്‌റൂമില്‍ കയറിയ സമയത്താണ് റോയ് കുഴഞ്ഞുവീണതും മരിച്ചതുമെന്നാണ് സൂചന. (ഈ കേസില്‍ രണ്ട് മാസം മുമ്പ് റോയിയുടെ അമേരിക്കയിലുള്ള സഹോദരന്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് നാടിനെ നടുക്കിയ കൊലപാതക പരമ്പരയില്‍ പൊലീസ് അന്വേഷണം കേന്ദ്രീകരിച്ചത്).
അതിഥിയായെത്തി
മാത്യുവും
മരണത്തിലേക്ക്
2014 ഫെബ്രുവരി 14നാണ് ഭര്‍ത്താവ് റോയിയുടെ അമ്മ അന്നമ്മയുടെ സഹോദരന്‍ എം.എം മാത്യു മഞ്ചാടിയിലിനെ ജോളി കൊലപ്പെടുത്തുന്നത്. സ്വത്തു തട്ടിയെടുക്കുക എന്ന ഉദ്ദേശത്തോടെയായിരുന്നു കൊല. ജോളിയുടെ വീട്ടിലെത്തിയ മാത്യുവിന് സയനൈഡ് ചേര്‍ത്ത ഭക്ഷണം നല്‍കുകയായിരുന്നു.
ഷാജുവിനെ
സ്വന്തമാക്കാന്‍
രണ്ടു
ജീവനുകള്‍ കൂടി
2014 മെയ് മാസത്തിലാണ് ഭര്‍ത്താവിന്റെ അച്ഛന്‍ ടോമിന്റെ സഹോദര പുത്രന്‍ ഷാജുവിന്റെ രണ്ട് വയസ്സ് മാത്രമുള്ള മകള്‍ ആല്‍ഫൈനെ കൊലപ്പെടുത്തിയത്. വെള്ളത്തില്‍ സയനൈഡ് കലര്‍ത്തിയായിരുന്നു കൊല. 2016 ജനുവരി 11 ന് കുട്ടിയുടെ അമ്മ സിലി ഷാജുവിനെയും ഭക്ഷണത്തില്‍ സയനൈഡ് ചേര്‍ത്ത് കൊലപ്പെടുത്തി. ഷാജുവിനെ സ്വന്തമാക്കുക എന്ന ഉദ്ദേശത്തോടെയാണ് ഭാര്യയെയും കുട്ടിയെയും കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു.
Film
സ്റ്റണ്ട് മാസ്റ്റര്‍ എസ്. എം രാജുവിന്റെ മരണം: സംവിധായകന്‍ പാ രഞ്ജിത്തിനെതിരെ കേസ്
സംവിധായകന്‍ ഉള്‍പ്പെടെ നാല് പേര്‍ക്ക് എതിരെയാണ് നാഗപട്ടിണം പൊലീസ് കേസെടുത്തത്

പ്രശസ്ത സ്റ്റണ്ട് മാസ്റ്റര്‍ എസ്.എം. രാജുവിന്റെ മരണത്തില്‍ സംവിധായകന്‍ പാ രഞ്ജത്തിനെതിരെ കേസെടുത്ത് പൊലീസ്. സംവിധായകന്‍ ഉള്‍പ്പെടെ നാല് പേര്‍ക്ക് എതിരെയാണ് നാഗപട്ടിണം പൊലീസ് കേസെടുത്തത്. പാ രഞ്ജിത്ത്-ആര്യ കൂട്ടുകെട്ടിലുള്ള ‘വേട്ടുവം’ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയാണ് സംഭവമുണ്ടായത്.
സാഹസികമായ കാര്‍ സ്റ്റണ്ട് രംഗം ചിത്രീകരിക്കുന്നതിനിടെ ഇന്നലെ രാവിലെയാണ് പ്രശസ്ത സ്റ്റണ്ട് മാസ്റ്റര്‍ എസ്.എം. രാജു അപകടത്തില്‍ മരിച്ചത്. അതിവേഗത്തില്‍ വന്ന കാര്‍ റാമ്പിലൂടെ ഓടിച്ചുകയറ്റി ഉയര്‍ന്ന് പറക്കുന്ന രംഗമാണ് ചിത്രീകരിച്ചിരിക്കുന്നത്. ഇതിനിടെ നിയന്ത്രണം വിട്ട വാഹനം മലക്കം മറിഞ്ഞ് താഴേക്ക് വീഴുകയായിരുന്നു.
നാഗപട്ടിണത്തുവെച്ചായിരുന്നു സിനിമയുടെ ചിത്രീകരണം. കാര്‍ മറിഞ്ഞതിന് തൊട്ടു പിന്നാലെ ക്രൂ അംഗങ്ങള്‍ വാഹനത്തിനടുത്തേയ്ക്ക് ഓടുന്നത് വീഡിയോയില്‍ കാണാം. തകര്‍ന്ന കാറില്‍ നിന്ന് രാജുവിനെ ഉടന്‍ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
തമിഴ്‌നാട് സിനിമാ മേഖലയിലെ പ്രശസ്തനായി സ്റ്റണ്ട് മാസ്റ്ററാണ് എസ്.എം. രാജു. നടന്മാരായ വിശാല്‍, പൃഥ്വിരാജ് എന്നിവര്‍ രാജുവിന് ആദരാഞ്ജലിയര്‍പ്പിച്ചു. രാജുവിന്റെ വിയോഗം ഉള്‍ക്കൊള്ളാനാകില്ലെന്നും കുടുംബത്തിന് ഈ വേദന താങ്ങാനുള്ള കരുത്ത് ദൈവം നല്‍കട്ടെയെന്നും വിശാല്‍ എക്‌സില്‍ കുറിച്ചു.
Film
വീണ്ടും ഇടി പടമോ ??; ‘ആലപ്പുഴ ജിംഖാന’ ശേഷം പുതിയ ചിത്രവുമായി ഖാലിദ് റഹ്മാൻ

യൂത്തിന് വേണ്ടി ഒരുക്കിയ ആലപ്പുഴ ജിംഖാന എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ സിനിമയുടെ വിവരങ്ങൾ ഔദ്യോഗികമായി പുറത്തു വിട്ടിരിക്കുന്നു. യൂണിവേഴ്സൽ സിനിമയുടെയും പ്ലാൻ ബി മോഷൻ പിക്ച്ചേഴ്സിന്റെയും ബാനറിൽ ബി. രാകേഷ് ആണ് ചിത്രം നിർമ്മിക്കുന്നത്. പ്ലാൻ ബി മോഷൻ പിക്ചർസിന്റെ ആദ്യ നിർമ്മാണ സംരംഭമായിരുന്നു ആലപ്പുഴ ജിംഖാന.
അനുരാഗ കരിക്കിന്‍ വെള്ളം, ഉണ്ട, ലൗവ്, തല്ലുമാല എന്നിങ്ങനെ വ്യത്യസ്ത ഴോണറുകളിലുളള മികച്ച സിനിമകള്‍ മലയാളത്തിന് സമ്മാനിച്ച ഖാലിദ്റഹ്മാൻ മലയാളസിനിമയുടെ ഒരു ബ്രാൻഡ് ആയി മാറികൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലുള്ള ഒരു പുതിയ സിനിമയുടെ അറിയിപ്പ് കൂടി വന്നിരിക്കുന്നത്. ബോക്സ് ഓഫീസിലെ തകർപ്പൻ പ്രകടനത്തിന് ശേഷം ഒറ്റിറ്റിയിൽ ഗംഭീര വരവേൽപ്പാണ് ആലപ്പുഴ ജിംഖാന എന്ന ഖാലിദ് റഹ്മാൻ ചിത്രത്തിന് ലഭിച്ചത്. മികച്ച കളക്ഷൻ റിപ്പോർട്ട്കൾ സ്വന്തമാക്കാറുള്ള ഖാലിദ് റഹ്മാന്റെ പുതിയ ചിത്രവും പ്രേക്ഷക സ്വീകാര്യത നേടുമെന്നാണ് ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ഉയർന്നു വരുന്ന അഭിപ്രായം. സിനിമയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഉടൻ തന്നെ പുറത്തു വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Film
ജെഎസ്കെ വിവാദം തുടരുന്നു; ‘മാറ്റങ്ങൾ വരുത്താതെ സെൻസർ സർട്ടിഫിക്കറ്റില്ല’, സെൻസർ ബോർഡ് ഹൈക്കോടതിയിൽ
ഷോകോസ് നോട്ടീസ് അയച്ചതിന്റെ സാംഗത്യം സിനിമ നിർമാതാക്കളുടെ അഭിഭാഷകനും രാജ്യസഭാ എംപിയുമായ അഡ്വ. ഹാരിസ് ബീരാനും ചോദ്യം ചെയ്തു

കൊച്ചി: ‘ജാനകി’ എന്ന പേര് സിനിമയുടെ ടൈറ്റിലിൽ നിന്നും സംഭാഷണങ്ങളിൽ നിന്നും മാറ്റിയില്ലെങ്കിൽ യു/എ സർട്ടിഫിക്കറ്റ് പ്രകാരമുള്ള പ്രദർശനാനുമതി നൽകില്ലെന്ന് സെൻസർ ബോർഡ് വ്യക്മാക്കിയതോടെ ‘ജാനകി v/s സ്റ്റേറ്റ് ഓഫ് കേരള’ – ജെഎസ്കെ– സിനിമ വീണ്ടും വിവാദത്തിൽ. ഇന്ന് ഹൈക്കോടതിയിലാണ് സെൻസർ ബോർഡ് തങ്ങളുടെ നിലപാട് അറിയിച്ചത്. ജാനകി എന്ന പേര് മത, ജാതി, വംശ കാര്യങ്ങളുമൊക്കെയായി ബന്ധപ്പെട്ടതാണ്. സിനിമയിലാകട്ടെ, പ്രായപൂർത്തിയായവര്‍ മാത്രം കാണേണ്ട രംഗങ്ങളും അനുബന്ധ സംഭാഷണങ്ങളുമുണ്ട്. ഈ സാഹചര്യത്തിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തിയാലേ സെൻസർ സർട്ടിഫിക്കറ്റ് നൽകൂ എന്ന് സിനിമ നിർമാതാക്കൾക്ക് ഷോകോസ് നോട്ടിസ് നൽകിയിട്ടുണ്ടെന്നും സെൻസർ ബോർഡ് കോടതിയെ അറിയിച്ചു. സുരേഷ് ഗോപി നായകനായ സിനിമ ഇന്നു റിലീസ് ചെയ്യാനിരിക്കെയായിരുന്നു വിവാദങ്ങൾ തലപ്പൊക്കിയത്. സെൻസർ ബോർഡ് നടപടിക്കെതിരെ സിനിമ സംഘടനകൾ തിങ്കളാഴ്ച മാർച്ച് നടത്താനും തീരുമാനിച്ചു.
എന്നാൽ സെൻസർ ബോർഡിന്റെ നടപടി കോടതിയിൽനിന്നും ചോദ്യങ്ങളുയർത്തി. എന്തു സാഹചര്യത്തിലാണ് ഇത്തരം നിയമങ്ങൾ ഈ സിനിമയ്ക്കു ബാധകമാകുകയെന്ന് കോടതി ആരാഞ്ഞു. സീത, ഗീത എന്നൊക്കെ ഇവിടെ സിനിമകളുണ്ടായിട്ടുണ്ട്. ജാനകിയുടെ അർഥവും സീത എന്നാണ്. രാം ലഖൻ എന്ന പേരിൽ ഇവിടെ സിനിമയുണ്ടായിട്ടുണ്ട്. എന്നാൽ അന്നൊന്നും ഒരു പരാതിയും ഉയർന്നിട്ടില്ല. മതപരമായ വിഷയമാണെന്ന് സെൻസർ ബോർഡ് ആവർത്തിച്ചതോടെ, ജാനകി എന്ന പേരുമാറ്റി വേറെ ആരുടെയെങ്കിലും പേരു വച്ചാൽ പ്രശ്നമില്ല എന്നാണോ ഉദ്ദേശിക്കുന്നതെന്ന് ജസ്റ്റിസ് എൻ.നഗരേഷ് ചോദിച്ചു. എന്തിനാണ് ഷോകോസ് നോട്ടിസ് അയയ്ക്കുന്നതെന്നും കോടതി ചോദ്യമുയർത്തി.
ഷോകോസ് നോട്ടീസ് അയച്ചതിന്റെ സാംഗത്യം സിനിമ നിർമാതാക്കളുടെ അഭിഭാഷകനും രാജ്യസഭാ എംപിയുമായ അഡ്വ. ഹാരിസ് ബീരാനും ചോദ്യം ചെയ്തു. എന്തുകൊണ്ടാണ് സിനിമയ്ക്ക് സർട്ടിഫിക്കറ്റ് നൽകാത്തത് എന്ന് സെൻസർ ബോർഡ് ഇതുവരെ അറിയിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഷോകോസ് നോട്ടിസ് അയയ്ക്കാൻ സെൻസർ ബോർഡിന്റെ റിവ്യൂ കമ്മിറ്റിക്ക് അധികാരമില്ലെന്നും നിർമാതാക്കൾ വാദിച്ചു. ഈ സാഹചര്യത്തിൽ നോട്ടിസിന് മറുപടി നൽകാനോ അല്ലെങ്കിൽ കോടതിയിൽ ചോദ്യം ചെയ്യാനോ ഹർജിക്കാർക്ക് മുന്നിൽ മാർഗങ്ങളുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. തുടർന്ന് ഹർജി തിങ്കളാഴ്ച പരിഗണിക്കാനായി മാറ്റി. ടീസറിനും ട്രെയ്‍ലറിനും അനുമതി നൽകിയ അതേ സെൻസർ ബോർഡാണ് സിനിമയ്ക്ക് അനുമതി നൽകിയതെന്ന ഹർജിക്കാരുടെ വാദം കോടതി അംഗീകരിച്ചില്ല.
നേരത്തെ, സിനിമ സംബന്ധിച്ച് കോടതിയുടെ അഭിപ്രായത്തിനു കാത്തിരിക്കുകയാണെന്ന് ഫെഫ്ക ജനറൽ സെക്രട്ടറി ബി.ഉണ്ണികൃഷ്ണൻ വ്യക്തമാക്കിയിരുന്നു. തിങ്കളാഴ്ച തിരുവനന്തപുരത്ത് വിവിധ സിനിമാസംഘടനകൾക്കൊപ്പം ഫെഫ്കയും പ്രതിഷേധിക്കുമെന്ന് ഉണ്ണികൃഷ്ണൻ അറിയിച്ചു. ഫെഫ്ക, അമ്മ, നിര്‍മാതാക്കളുടെ സംഘടന, സീരിയൽ താരങ്ങളുടെ സംഘടനയായ ആത്മ അടക്കം സിനിമ മേഖലയിലെ എല്ലാ സംഘടനകളും പ്രതിഷേധത്തിന് എത്തുമെന്നാണ് കരുതുന്നത്. സെൻസർ ബോർഡ് ഉൾപ്പടെ സ്വയം എഴുതിച്ചേർത്ത മാർഗനിർദേശങ്ങൾ അനുസരിച്ചാണ് പ്രവർത്തിക്കുന്നതെന്നും സിനിമയുടെ മാത്രം പ്രശ്നമല്ല ഇതെന്നും രഞ്ജി പണിക്കർ അഭിപ്രായപ്പെട്ടു. സെൻസർ ബോർഡിന്റെ നടപടി സംബന്ധിച്ച് കേരളത്തിലെ എല്ലാ രാഷ്ട്രീയ പാർട്ടികളുമായും സംസാരിച്ചെന്നും ഇത് ചോദ്യം ചെയ്യപ്പെടേണ്ടതാണെന്ന് എല്ലാവരും അറിയിക്കുകയും ചെയ്തെന്ന് ഫെഫ്ക ഭാരവാഹികൾ പറഞ്ഞു.
-
kerala2 days ago
മലക്കം മറിഞ്ഞ് മന്ത്രി; പ്രതിഷേധം ശക്തമായപ്പോള്‍ സ്കൂള്‍ സമയമാറ്റത്തില്‍ ചര്‍ച്ചക്ക് തയ്യാറാണെന്ന് മന്ത്രി ശിവന്‍കുട്ടി
-
kerala2 days ago
കാസർഗോഡിന് പിന്നാലെ കണ്ണൂരിലും സ്കൂളിൽ പാദപൂജ; റിപ്പോർട്ട് തേടി മന്ത്രി വി. ശിവൻകുട്ടി
-
kerala3 days ago
സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍; മേലുദ്യോഗസ്ഥര്‍ മാനസികമായി പീഡിപ്പിച്ചിരുന്നെന്ന് കുടുംബം
-
kerala2 days ago
അമിത് ഷാ പങ്കെടുത്ത ബി.ജെ.പിയുടെ ഓഫിസ് ഉദ്ഘാടനത്തില്‍ പങ്കെടുക്കാതെ സുരേഷ്ഗോപി
-
kerala2 days ago
റെക്കോര്‍ഡ് കുതിപ്പില്‍ സ്വര്‍ണവില; ഈ മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍
-
kerala3 days ago
‘രണ്ടാം പിണറായി സര്‍ക്കാരിന് പ്രവര്‍ത്തന മികവില്ല’; സിപിഐ തൃശൂര്‍ ജില്ലാ സമ്മേളനത്തില്‍ രൂക്ഷ വിമര്‍ശനം
-
india1 day ago
ഡല്‍ഹിയില്‍ ഫുട്പാത്തില്‍ ഉറങ്ങിക്കിടന്ന അഞ്ചു പേരുടെ മേല്‍ മദ്യപിച്ച് കാര്‍ കയറ്റി; ഡ്രൈവര്‍ അറസ്റ്റില്‍
-
kerala3 days ago
മുസ്ലിംലീഗ് വയനാട് പുനരധിവാസ പദ്ധതി: 105 വീടുകളുടെ നിര്‍മ്മാണത്തിന് നിലമൊരുങ്ങുന്നു