Connect with us

Culture

17 വര്‍ഷം, ആറു കൊലപാതകങ്ങള്‍; ഒരു കൊലപാതകി, ആറു കാരണങ്ങള്‍

Published

on

വടകര: 17 വര്‍ഷത്തെ ഇടവേളകളില്‍ നടന്ന ആറു കൊലപാതകങ്ങള്‍, എല്ലാറ്റിനും പിന്നില്‍ ഒരേ കരങ്ങള്‍, പക്ഷേ ആറു കൊലപാതകങ്ങള്‍ക്കും പിന്നില്‍ പ്രേരണയായി ആറു കാരണങ്ങള്‍, എല്ലാറ്റിനേയും കൂട്ടിയോജിപ്പിക്കുന്നത് കൊല്ലപ്പെട്ടവരും കൊലയാളിയും ഒരു കുടുംബത്തില്‍ തന്നെയുള്ളവര്‍ എന്ന വിചിത്ര വസ്തുത. പൊലീസിന് പോലും ഗുരുതര വീഴ്ച സംഭവിച്ച വിഷയത്തില്‍, ബന്ധുക്കളില്‍ ഒരാളുടെ സംശയത്തില്‍നിന്ന് തുടങ്ങിയ കൂടുത്തായി കേസിന്റെ അന്വേഷണം എത്തിനില്‍ക്കുന്നത് കേരളത്തെ തന്നെ നടുക്കിയ കൊലപാതക പരമ്പരയിലേക്ക്.
അവിശ്വസനീയമായ രീതിയിലാണ് ആറു കൊലപാതകങ്ങളും നടന്നിരിക്കുന്നത്. അതുകൊണ്ടുതന്നെ ബന്ധുക്കളില്‍ ഉള്‍പ്പെടെ പലര്‍ക്കും ആദ്യമൊന്നും സംശയം തോന്നിയിരുന്നില്ല. എന്നാല്‍ ഒരേ കുടുംബത്തിലുള്ളവര്‍ തുടര്‍ച്ചയായി ഒരേ രീതിയില്‍ മരണത്തിലേക്ക് നീങ്ങിയതിലെ സംശയങ്ങളാണ് കേസിനെ വഴിത്തിരിവിലെത്തിച്ചത്. കൂടത്തായി പന്നാമറ്റം ജോളിയന്‍ ജോസഫ് എന്ന ജോളി(47) ആണ് കുടുംബംഗങ്ങളെ ഓരോന്നായി പതിനേഴ് വര്‍ഷത്തെ ഇടവേളകളില്‍ ഭക്ഷണത്തില്‍ സയനൈഡ് ചേര്‍ത്ത് കൊലപ്പെടുത്തിയതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.
റോയിക്കു പുറമെ ഭര്‍ത്താവിന്റെ അച്ഛന്‍ ടോം തോമസ്, ടോം തോമസിന്റെ ഭാര്യ അന്നമ്മ, അന്നമ്മയുടെ സഹോദരന്‍ മാത്യു, ടോം തോമസിന്റെ സഹോദര പുത്രന്‍ ഷാജുവിന്റെ ഭാര്യ സിലി, മകള്‍ ആല്‍ഫൈന്‍ എന്നിവരെയും ഭക്ഷണത്തില്‍ സയനൈഡ് ചേര്‍ത്ത് കൊലപ്പെടുത്തുകയായിരുന്നുവെന്ന് ജോളി സമ്മതിച്ചതായി അന്വേഷണ സംഘം വ്യക്തമാക്കി.

ആദ്യ ഇര അന്നമ്മ
ജോളിയുടെ ആദ്യ ഭര്‍ത്താവ് റോയ് മാത്യുവിന്റെ അമ്മ അന്നമ്മയാണ് ആദ്യം കൊല്ലപ്പെട്ടത്. 2002 ആഗസ്റ്റ് 22ന് അന്നമ്മയെ ആട്ടിന്‍സൂപ്പില്‍ സയനൈഡ് ചേര്‍ത്തു നല്‍കിയായിരുന്നു കൊലപാതകം. ഇതിന് മുമ്പും ഭക്ഷണത്തില്‍ സയനൈഡ് ചേര്‍ത്ത് ജോളി ഇവരെ കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. അന്ന് ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സതേടുകയും ആരോഗ്യനില വീണ്ടെടുക്കുകയും ചെയ്തു. ഭക്ഷ്യ വിഷബാധ എന്ന നിഗമനത്തില്‍ എത്തിയതിനാല്‍ കൊലപാതക ശ്രമം സംബന്ധിച്ച സംശയങ്ങള്‍ ഉയര്‍ന്നില്ല. പിന്നീടാണ് ആഗസ്റ്റ് 22ന് വായില്‍ നിന്ന് നുരയും പതയും വന്നതിനെതുടര്‍ന്ന് അന്നമ്മയെ ആസ്പത്രിയിലെത്തിച്ചത്. എന്നാല്‍ അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. അന്നമ്മ ജോസഫ് വീട്ടില്‍ അധികാരം സ്ഥാപിക്കുന്നത് ജോളിക്ക് ഇഷ്ടമായിരുന്നില്ല. ഇതാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്നാണ് ജോളി അന്വേഷണ സംഘത്തിന് നല്‍കിയിരിക്കുന്ന മൊഴി.

ടോം തോമസിനെ
കൊന്നത്
സ്വത്തിനു വേണ്ടി

ഭര്‍ത്താവിന്റെ അച്ഛന്‍ ടോം തോമസിനെ 2008 ആഗസ്റ്റ് 26നാണ് ജോളി ഇല്ലാതാക്കിയത്. കപ്പപ്പുഴുക്കില്‍ സയനൈഡ് കലര്‍ത്തി നല്‍കിയായിരുന്നു കൊലപാതകം. കപ്പപുഴുക്ക് കഴിച്ച ടോം തോമസ് ഛര്‍ദ്ദിക്കുകയും തളര്‍ന്നു വീഴുകയും ചെയ്തു. ഭക്ഷ്യ വിഷബാധ എന്ന നിഗമനത്തില്‍ പോസ്റ്റ്‌മോര്‍ട്ടം പോലുമില്ലാതെ മൃതദേഹം സംസ്‌കരിക്കുകയായിരുന്നു. ടോമുമായി ജോളിക്ക് വഴി വിട്ട ബന്ധമുണ്ടായിരുന്നതായാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. വസ്തു വിറ്റ വകയിലുള്ള പണം ടോം നേരത്തെ തന്നെ ജോളിക്ക് നല്‍കിയിരുന്നു. കൂടുതല്‍ സ്വത്ത് ചോദിച്ചപ്പോള്‍ നല്‍കിയില്ല. ഇതോടെ ഭര്‍ത്താവിന്റെ അച്ഛനെ കൊലപ്പെടുത്താന്‍ ജോളി തീരുമാനിക്കുകയായിരുന്നു.

ഭര്‍ത്താവിനെ
ഇല്ലാതാക്കിയതും
സയനൈഡ് നല്‍കി

പരമ്പരയില്‍ മൂന്നാമത്തെ കൊലപാതകമായിരുന്നു ജോളിയുടെ ഭര്‍ത്താവ് റോയ് തോമസിന്റേത്. 2011 സെപ്തംബര്‍ 30നായിരുന്നു സംഭവം. റോയിയും ഭക്ഷണം കഴിച്ചയുടനെ കുഴഞ്ഞു വീഴുകയായിരുന്നു. ഭര്‍ത്താവുമായുള്ള ബന്ധം വഷളായതാണ് കൊലക്ക് പ്രേരണയായതെന്നാണ് ജോളി നല്‍കിയ മൊഴി. ബന്ധു മാത്യു മഞ്ചാടിയലിന്റെ(ഇയാളേയും പിന്നീട് ജോളി കൊലപ്പെടുത്തി) നിര്‍ബന്ധപ്രകാരം റോയ് തോമസിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തിയിരുന്നു. കൊല്ലപ്പെട്ട ആറുപേരില്‍ ഈ ഒരു കേസില്‍ മാത്രമാണ് പോസ്റ്റ്‌മോര്‍ട്ടം നടന്നതും. സയനൈഡ് ഉള്ളില്‍ ചെന്നാണ് മരണം എന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നെങ്കിലും കൊലപാതക സാധ്യത അന്നും അന്വേഷിക്കപ്പെട്ടില്ല. ഉള്ളില്‍നിന്ന് കുറ്റിയിട്ട നിലയില്‍ ബാത്‌റൂമിനുള്ളിലാണ് റോയ് തോമസിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇതോടെ ആത്മഹത്യയെന്ന നിഗമനത്തില്‍ അന്വേഷണ സംഘം എത്തുകയായിരുന്നു. സയനൈഡ് ചേര്‍ത്ത ഭക്ഷണം കഴിച്ചതിനു പിന്നാലെ കുളിക്കാനായി ബാത്‌റൂമില്‍ കയറിയ സമയത്താണ് റോയ് കുഴഞ്ഞുവീണതും മരിച്ചതുമെന്നാണ് സൂചന. (ഈ കേസില്‍ രണ്ട് മാസം മുമ്പ് റോയിയുടെ അമേരിക്കയിലുള്ള സഹോദരന്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് നാടിനെ നടുക്കിയ കൊലപാതക പരമ്പരയില്‍ പൊലീസ് അന്വേഷണം കേന്ദ്രീകരിച്ചത്).

അതിഥിയായെത്തി
മാത്യുവും
മരണത്തിലേക്ക്

2014 ഫെബ്രുവരി 14നാണ് ഭര്‍ത്താവ് റോയിയുടെ അമ്മ അന്നമ്മയുടെ സഹോദരന്‍ എം.എം മാത്യു മഞ്ചാടിയിലിനെ ജോളി കൊലപ്പെടുത്തുന്നത്. സ്വത്തു തട്ടിയെടുക്കുക എന്ന ഉദ്ദേശത്തോടെയായിരുന്നു കൊല. ജോളിയുടെ വീട്ടിലെത്തിയ മാത്യുവിന് സയനൈഡ് ചേര്‍ത്ത ഭക്ഷണം നല്‍കുകയായിരുന്നു.

ഷാജുവിനെ
സ്വന്തമാക്കാന്‍
രണ്ടു
ജീവനുകള്‍ കൂടി

2014 മെയ് മാസത്തിലാണ് ഭര്‍ത്താവിന്റെ അച്ഛന്‍ ടോമിന്റെ സഹോദര പുത്രന്‍ ഷാജുവിന്റെ രണ്ട് വയസ്സ് മാത്രമുള്ള മകള്‍ ആല്‍ഫൈനെ കൊലപ്പെടുത്തിയത്. വെള്ളത്തില്‍ സയനൈഡ് കലര്‍ത്തിയായിരുന്നു കൊല. 2016 ജനുവരി 11 ന് കുട്ടിയുടെ അമ്മ സിലി ഷാജുവിനെയും ഭക്ഷണത്തില്‍ സയനൈഡ് ചേര്‍ത്ത് കൊലപ്പെടുത്തി. ഷാജുവിനെ സ്വന്തമാക്കുക എന്ന ഉദ്ദേശത്തോടെയാണ് ഭാര്യയെയും കുട്ടിയെയും കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു.

Film

നിര്‍മാതാവ് ബാദുഷ ഹരീഷ് കണാരന്‍ വിവാദം: ഒത്തു തീര്‍പ്പില്ലെന്ന് ബാദുഷ

ഇത്രക്കും അപമാനിതനാക്കിയ ശേഷം ഇനി എന്ത് ഒത്തു തീര്‍പ്പ് എന്നായിരുന്നു ബാദുഷയുടെ കടുത്ത പ്രതികരണം.

Published

on

കൊച്ചി: നടന്‍ ഹരീഷ് കണാരന്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ക്ക് പിന്നാലെ, ”പ്രശ്‌നം പരിഹരിച്ചു” എന്ന ഹരീഷിന്റെ പ്രതികരണത്തെ തള്ളി നിര്‍മ്മാതാവ് ബാദുഷ രംഗത്തെത്തി. ഇത്രക്കും അപമാനിതനാക്കിയ ശേഷം ഇനി എന്ത് ഒത്തു തീര്‍പ്പ് എന്നായിരുന്നു ബാദുഷയുടെ കടുത്ത പ്രതികരണം.

ഹരീഷിനെയും അദ്ദേഹത്തിന്റെ ഭാര്യയെയും താന്‍ വിളിച്ചെങ്കിലും മറുപടി ലഭിച്ചില്ലെന്നും അന്നേദിവസം നിര്‍മ്മലിനെയാണ് സംസാരിച്ചു എന്നും ബാദുഷ വ്യക്തമാക്കി. ”സെറ്റില്‍ ചെയ്യാമെന്ന് പറഞ്ഞിട്ടില്ല. ജനങ്ങളുടെ മുന്നില്‍ ഇത്രയും അപമാനിതനാക്കിയിട്ട് എങ്ങനെ ഒത്തുതീര്‍ക്കാം?”എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം.

റേച്ചല്‍ സിനിമയുടെ റിലീസിന് ശേഷം വിഷയത്തെക്കുറിച്ചുള്ള എല്ലാ വസ്തുതകളും മാധ്യമങ്ങള്‍ക്കു മുന്നില്‍ വെളിപ്പെടുത്തുമെന്ന് ബാദുഷ പറഞ്ഞു. തനിക്കെതിരെ ‘കൂലി എഴുത്തുകാര്‍’ വഴി ആക്രമണം നടക്കുന്നുവെന്നും, ഈ സാഹചര്യത്തില്‍ തനിക്കൊപ്പം നില്‍ക്കുന്ന എല്ലാവര്‍ക്കും നന്ദിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബാദുഷ പറഞ്ഞതെല്ലാം സെറ്റില്‍ ചെയ്യാമെന്നായിരുന്നു ഹരീഷ് കണാരന്റെ പ്രസ്താവന. ഇതിന് മറുപടിയായി തന്നെയാണ് ബാദുഷ വീണ്ടും പ്രതികരിച്ചത്.

 

Continue Reading

news

വീഡിയോ കോളില്‍ ‘സിബിഐ’ചമഞ്ഞ് തട്ടിപ്പ്; പോലീസ് ഇടപെടലില്‍ രക്ഷപ്പെട്ട് ഡോക്ടര്‍ ദമ്പതികള്‍

ഇവരുടെ പേരിലുള്ള സിം കാര്‍ഡ് ഉപയോഗിച്ച്

Published

on

കണ്ണൂര്‍: സിബിഐ ഉദ്യോഗസ്ഥരെന്ന വ്യാജേന വീഡിയോ കോള്‍ ചെയ്ത് പണം തട്ടാന്‍ ശ്രമം. കണ്ണൂര്‍ സിറ്റി സൈബര്‍ ക്രൈം പൊലീസിന്റെ സമയബന്ധിത ഇടപെടലില്‍ രക്ഷപ്പെട്ട് ഡോക്ടര്‍ ദമ്പതികള്‍.

ഇവരുടെ പേരിലുള്ള സിം കാര്‍ഡ് ഉപയോഗിച്ച് സൈബര്‍ കുറ്റകൃത്യം നടന്നിട്ടുണ്ടെന്ന് ട്രായ് ഉദ്യോഗസ്ഥനെന്ന് പരിചയപ്പെടുത്തിയ ആള്‍ ഫോണ്‍ കോളിലൂടെ അറിയിക്കുകയായിരുന്നു.

നടപടികളുടെ ഭാഗമായി ലൈവ് വാട്‌സാപ്പ് വീഡിയോ കോളിലേക്ക് പ്രവേശിക്കണമെന്നും നിര്‍ദേശിച്ചു. വീഡിയോ കോളിലേക്ക് എത്തിയപ്പോള്‍ എതിര്‍വശത്തുണ്ടായിരുന്ന വ്യക്തി സ്വയം ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥന്‍ എന്നാണു പരിചയപ്പെടുത്തിയത്. തുടര്‍ന്ന്, മറ്റൊരാള്‍ സിബിഐ ഉദ്യോഗസ്ഥന്‍ എന്ന് പറഞ്ഞു വിഡിയോ കോളില്‍ വന്നു. ദമ്പതികള്‍ നിയമപരമായ അന്വേഷണം നേരിടുകയാണെന്നും ബാങ്ക് അക്കൗണ്ട് വിശദാംശങ്ങള്‍ ഉടന്‍ നല്‍കണമെന്നും അറിയിച്ചു.

അക്കൗണ്ടിലുള്ള പണം മുഴുവന്‍ ‘സുപ്രീംകോടതിയുടെ നിരീക്ഷണത്തിലുള്ള പ്രത്യേക അക്കൗണ്ടിലേക്ക്’ ഉടന്‍ മാറ്റണമെന്നാണ് ഇവര്‍ ആവശ്യപ്പെട്ടത്. സംശയം തോന്നിയ ദമ്പതികള്‍ ഉടന്‍ കണ്ണൂര്‍ സിറ്റി സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ടു. പൊലീസ് നല്‍കിയ നിര്‍ദേശങ്ങളനുസരിച്ച് തട്ടിപ്പ് സംഘത്തില്‍ നിന്ന് രക്ഷപ്പെടുകയുമായിരുന്നു. പണം കൈമാറുന്നതിനു മുന്‍പ് തട്ടിപ്പ് ശ്രമം തടയാനായി. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

 

Continue Reading

Film

‘ജയിലര്‍2’ന്റെ സെറ്റിലേക്ക് ‘പറന്ന്’ മോഹന്‍ലാല്‍

‘ജയിലര്‍ 2’ സിനിമയിലും ലാലേട്ടന്റെ കോസ്റ്റ്യൂം ‘കത്തണം’ എന്നാണ്..

Published

on

ജയിലര്‍2 ന്റെ ഷൂട്ടിങ് ലോക്കെഷനിലേക്ക് ‘പറന്ന്’ മോഹന്‍ലാല്‍. ‘ദൃശ്യം 3’യുടെ ഷൂട്ട് കഴിഞ്ഞയുടനാണ് താരം ‘ജയിലര്‍2’ന്റെ സെറ്റിലേക്ക് പോയത്. മോഹന്‍ലാലിന്റെ പേഴ്‌സനല്‍ കോസ്റ്റ്യൂം ഡിസൈനറായ ജിഷാദ് ഷംസുദ്ദീനാണ് ഫ്‌ലൈറ്റില്‍ നിന്നുള്ള ചിത്രം പങ്കുവച്ചു.  മോഹന്‍ലാലിനൊപ്പം ഫ്‌ലൈറ്റില്‍ സഞ്ചരിക്കുന്ന ചിത്രം ‘ഓഫ് ടു ജെ2’ എന്ന അടിക്കുറിപ്പോടെയാണ് ജിഷാദ് പങ്കുവച്ചത്.

ഇന്നലെയാണ് ‘ദൃശ്യം 3’ സിനിമയുടെ മോഹന്‍ലാലിന്റെ ഷെഡ്യൂള്‍ പാക്കപ്പ് ആയ വിവരം പങ്കുവച്ചുകൊണ്ടുള്ള വിഡിയോ അണിയറ പ്രവര്‍ത്തകര്‍ പങ്കുവച്ചത്. ഇതിന് ശേഷമാണ് ജിഷാദ് ഫ്‌ലൈറ്റില്‍ നിന്നുള്ള ചിത്രം പങ്കുവയ്ക്കുന്നത്.

‘ജയിലര്‍’ സിനിമയില്‍ ശ്രദ്ധേയമായ മോഹന്‍ലാലിന്റെ കോസ്റ്റ്യൂം ഡിസൈന്‍ ചെയ്തത് ജിഷാദ് ഷംസുദ്ദീന്‍ ആണ്. ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ ആരാധകരും ആവേശത്തിലാണ്. ‘ജയിലര്‍ 2’ സിനിമയിലും ലാലേട്ടന്റെ കോസ്റ്റ്യൂം ‘കത്തണം’ എന്നാണ് ആരാധകര്‍ ആവശ്യപ്പെടുന്നത്. മാത്യുവിന്റെ രണ്ടാമത്തെ വരവിനായി കാത്തിരിക്കുന്നു എന്നും ആരാധകര്‍ കുറക്കുന്നു.

 

 

Continue Reading

Trending