Connect with us

More

കുഞ്ഞാലിക്കുട്ടിയുടെ ആ വാക്കിനാണ് വില; വീട് എന്ന സ്വപ്‌ന നിറവില്‍ ഹാപ്പിയാണ് കൃഷ്‌ണേട്ടന്‍

Published

on

കണ്ണൂര്‍: വയറ്റത്തടിച്ച് പാടി വിധി നല്‍കിയ കൂരിരുട്ടിനോടുള്ള പോരാട്ടം തുടരുമ്പോഴും കൃഷ്ണന്റെ ഉള്ളില്‍ വീടെന്നത് ഒരിക്കലും പൂവണിയാത്ത സ്വപ്‌നമായിരുന്നു. എന്നാല്‍ ഒരു വര്‍ഷം മുമ്പ് അവിചാരിതമായ ഒരു മുഹൂര്‍ത്തത്തിലാണ് എല്ലാം മാറി മറിഞ്ഞത്. ദൈവദൂതനെപ്പോലെ ഒരാള്‍ അരികിലെത്തി. അയാള്‍ തന്റെ ഉള്ളിലെ കുഞ്ഞു സ്വപ്‌നത്തിന് ചിറകു നല്‍കി. ഒടുവിലിതാ അകകണ്ണിന്റെ വെളിച്ചത്തില്‍ കൃഷ്ണന്‍ തന്റെ പുതിയ വീട്ടിലിരുന്ന് പുഞ്ചിരിതൂകുന്നു. മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി കൃഷ്‌ണേട്ടന് നല്‍കിയ വാക്കാണ് വീട് നിര്‍മ്മിച്ചു തരുമെന്ന്. പാര്‍ട്ടി പ്രവര്‍ത്തകര്‍ ആ ദൗത്യമേറ്റെടുത്തതോടെ വീട് എന്ന ആ സ്വപ്‌നം പൂവണിഞ്ഞു. ഒരു വര്‍ഷം മുമ്പ് കേരളയാത്രയ്ക്ക് മാട്ടൂലില്‍ നല്‍കിയ സ്വീകരണ വേദിയില്‍ പി.കെ കുഞ്ഞാലിക്കുട്ടി മാടായിയിലെ എം.പി കൃഷ്ണന് വീട് വെച്ച് തരുമെന്ന വാക്ക് നല്‍കിയത്. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ തീവണ്ടികളില്‍ വയറ്റത്തടിച്ച് പാടി അന്നത്തിന് വക കണ്ടെത്തുന്ന അന്ധനായ കൃഷ്‌ണേട്ടന്റെ ഉള്ളില്‍ പ്രതീക്ഷയുടെ തിരി കൊളുത്തുന്നതായിരുന്നു ആ വാക്കുകള്‍. വേദിയില്‍ വെച്ച് തന്നെ സമ്മത പത്രവും കൈമാറിയതോടെ കൃഷ്‌ണേട്ടന്റെ പ്രതീക്ഷകള്‍ക്ക് ചിറക് മുളക്കുകയായിരുന്നു.
‘ബൈത്തുറഹ്മ’ പദ്ധതിയില്‍ പെടുത്തി മാടായി പഞ്ചായത്ത് മുസ്‌ലിംലീഗും അബൂദാബി-മാടായി പഞ്ചായത്ത് കെ.എം.സി.സിയും ചേര്‍ന്നാണ് നിര്‍മ്മാണ ചുമതലയേറ്റെടുത്തത്. മുസ്‌ലിംലീഗ് കണ്ണൂര്‍ ജില്ലാ കൗണ്‍സില്‍ അംഗം പി.എം ഷരീഫിനായിരുന്നു നിര്‍മ്മാണ മേല്‍നോട്ടം. ഒരു വര്‍ഷം കൊണ്ട് തന്നെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ വീടിന്റെ താക്കോല്‍ കൈമാറാനുള്ള ഒരുക്കത്തിലാണ് പാര്‍ട്ടി പ്രവര്‍ത്തകരും നേതാക്കളും. 25ന് പഴയങ്ങാടിയില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങളാണ് വീടിന്റെ താക്കോല്‍ കൈമാറുക.

a8

നിര്‍മ്മാണം പൂര്‍ത്തിയായ വീടിന് മുന്നില്‍ കൃഷ്ണന്‍

വീടെന്ന സ്വപ്‌നം മനസില്‍ കൊണ്ട് നടന്ന കൃഷ്ണന് ഏറെ ആശ്വാസം പകരുന്നതാണ് മുസ്‌ലിംലീഗ്-കെ.എം.സി.സി കൂട്ടുകെട്ടില്‍ യാഥാര്‍ത്ഥ്യമായ കാരുണ്യ ഭവനം. ഭാര്യയും നാല് മക്കളും അടങ്ങുന്ന കുടുംബത്തിന് ചൈനാക്ലേ കമ്പനിക്ക് സമീപം ഏഴ് ലക്ഷത്തോളം രൂപ ചെലവിലാണ് വീട് പണിതത്. പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ സ്മരണയില്‍ കേരളത്തില്‍ ആദ്യത്തെ ബൈത്തുറഹ്മ വില്ലേജ് ഒരുക്കിയ മാടായി പഞ്ചായത്ത് മുസ്‌ലിംലീഗ്-അബൂദാബി കെ.എം.സി.സിയുടെ പതിമൂന്നാമത്തെ വീടാണ് കൃഷ്ണന് കൈമാറുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

അണലിയുടെ കടിയേറ്റ നാല് വയസുകാരൻ മരിച്ചു

വൈകുന്നേരം അഞ്ചരയോടെയാണ് സംഭവം

Published

on

കുറ്റിപ്പുറം തൃക്കണാപുരത്ത് അണലിയുടെ കടിയേറ്റ നാല് വയസുകാരൻ മരിച്ചു. തൃക്കണാപുരം ചാമപറമ്പിൽ അക്ബറിന്റെ മകൻ മുഹമ്മദ് റഷ്ദാൻ (4 വയസ്) ആണ് മരിച്ചത്. വൈകുന്നേരം അഞ്ചരയോടെയാണ് സംഭവം. പാമ്പിന്റെ കടിയേറ്റ് എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Continue Reading

kerala

സംസ്ഥാനത്ത് നബിദിന പൊതു അവധിയിൽ മാറ്റം

അവധി സെപ്റ്റംബര്‍ 28ലേക്ക് മാറ്റി

Published

on

സംസ്ഥാനത്ത് നബിദിനത്തോട് അനുബന്ധിച്ചുള്ള പൊതുഅവധിയില്‍ മാറ്റം. അവധി സെപ്റ്റംബര്‍ 28ലേക്ക് മാറ്റി. 27നായിരുന്നു മുന്‍ നിശ്ചയിച്ചിരുന്ന പൊതു അവധി. അവധി മാറ്റണമെന്ന് ആവശ്യപ്പെട്ട് മുസ്‌ലിം ലീഗ് നേതാവ് ടി.വി ഇബ്രാഹിം മുഖ്യമന്ത്രിക്ക് കത്ത് അയച്ചിരുന്നു.

മാസപ്പിറവി ദൃശ്യമായത് പ്രകാരം കേരളത്തില്‍ നബിദിനം 28ന് ആചരിക്കാന്‍ ഖാസിമാരും മതപണ്ഡിതരും ഐകകണ്‌ഠ്യേന തീരുമാനിച്ചിരുന്നു. ഇതേതുടര്‍ന്നാണ് അവധി മാറ്റിയിരിക്കുന്നത്. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് കത്തും നല്‍കിയിരുന്നു.

Continue Reading

india

കേരളത്തിലെ വന്ദേഭാരത് ട്രെയിനുകൾ ‘കണ്ടുമുട്ടി’; വിഡിയോ പങ്കുവച്ച് ഇന്ത്യന്‍ റെയിൽവേ

കേരളത്തിലെ വന്ദേഭാരത് ട്രെയിനുകള്‍ കണ്ടുമുട്ടിയപ്പോള്‍ എന്ന് ആരംഭിക്കുന്ന കുറിപ്പോടെയാണ് ദക്ഷിണ റെയില്‍വേ വിഡിയോ പങ്കുവച്ചിരിക്കുന്നത്

Published

on

കേരളത്തിലെ രണ്ടാം വന്ദേഭാരതിന്റെ വരവ് ആവേശത്തോടെയാണ് യാത്രക്കാര്‍ ഏറ്റെടുത്തിരിക്കുന്നത്. കാസര്‍കോട് നടന്ന ഉദ്ഘാടന ചടങ്ങിന് പിന്നാലെ, കേരളത്തിന്റെ ട്രാക്കിലൂടെ രണ്ട് വന്ദേഭാരത് ട്രെയിനുകള്‍ കുതിച്ചു പായുന്നതിന്റെ വീഡിയോ പങ്കുവച്ചിരിക്കുകയാണ് ഇന്ത്യന്‍ റെയില്‍വെ.

കേരളത്തിലെ വന്ദേഭാരത് ട്രെയിനുകള്‍ കണ്ടുമുട്ടിയപ്പോള്‍ എന്ന് ആരംഭിക്കുന്ന കുറിപ്പോടെയാണ് ദക്ഷിണ റെയില്‍വേ വിഡിയോ പങ്കുവച്ചിരിക്കുന്നത്. ‘20634 തിരുവനന്തപുരം- കാസര്‍കോട് വന്ദേഭാരത്, 02631 കാസര്‍കോട്- തിരുവനന്തപുരം വന്ദേഭാരതിനെ കണ്ടുമുട്ടുന്നു’ സമൂഹമാധ്യമത്തില്‍ റെയില്‍വേ പങ്കുവച്ചു.

Continue Reading

Trending