Video Stories
ഇരുട്ടടിക്കൊരുങ്ങുന്ന വൈദ്യുതി ബോര്‍ഡ്
മലപ്പുറം ഉപതെരഞ്ഞെടുപ്പിന് ശേഷം വൈദ്യുതി നിരക്ക് കുത്തനെ വര്‍ധിപ്പിക്കാനുള്ള തീരുമാനത്തിലാണ് സംസ്ഥാന വൈദ്യുതി ബോര്‍ഡും സര്‍ക്കാരും. ഒറ്റയടിക്ക് യൂണിറ്റൊന്നിന് മുപ്പതു പൈസ കൂട്ടാനാണത്രെ തീരുമാനം. വരള്‍ച്ചയും അതേതുടര്‍ന്നുള്ള വൈദ്യുതി ഉത്പാദനക്കുറവും ബോര്‍ഡിന്റെ കടബാധ്യതകളും കേന്ദ്ര ഗ്രിഡില്‍ നിന്നുള്ള കമ്മിയും മുന്തിയ വിലകൊടുത്ത് അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് വൈദ്യുതി വാങ്ങേണ്ടിവരുന്നതും മറ്റുമാണ് നിരക്കുയര്‍ത്താനുള്ള കാരണമായി ബോര്‍ഡിലെ ഉന്നതര്‍ ചൂണ്ടിക്കാട്ടുന്നത്. ബോര്‍ഡിന്റെ 2011-13 വര്‍ഷത്തെ ബാധ്യതയാണ് നിരക്കു വര്‍ധനക്ക് കാരണമായി പറയുന്ന മറ്റൊന്ന്. ബാധ്യത അതതു വര്‍ഷം ഈടാക്കണമെന്ന സുപ്രീം കോടതി വിധിക്കെതിരാണിത്. ജനങ്ങളുടെ പ്രത്യേകിച്ചും മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലെ വോട്ടര്‍മാരുടെ അപ്രീതി ഭയന്നാണ് പൊടുന്നനെ ഒരു വര്‍ധനവ് പ്രഖ്യാപിക്കാത്തതെന്നാണ് മനസ്സിലാകുന്നത്. ഏപ്രില്‍ 17നു ശേഷം ഏതു സമയവും ജനത്തിന് ഇരുട്ടടി പ്രതീക്ഷിക്കാമെന്നതാണ് ഇപ്പോഴത്തെ നില.
കേരളത്തില്‍ നിലവില്‍ ശരാശരി ഇരുപതു ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് പ്രതിദിനം ഉത്പാദിപ്പിക്കുന്നതെങ്കില്‍ 72.7 ദശലക്ഷം യൂണിറ്റാണ് ദിനവും ആവശ്യമുള്ളത്. അമ്പതു ദശലക്ഷം യൂണിറ്റെങ്കിലും പുറത്തുനിന്ന് വാങ്ങുകയാണ്. കടുത്ത വേനല്‍ ചൂട് അനുഭവപ്പെടുന്നതിനാല്‍ ശരാശരി 35 ദശലക്ഷം യൂണിറ്റില്‍ നിന്നാണ് ഈ വേനലില്‍ ഉപഭോഗം കുത്തനെ ഉയര്‍ന്നിരിക്കുന്നത്. ഇടക്ക് അല്‍പം വേനല്‍ മഴ കിട്ടിയ ദിനങ്ങളില്‍ മാത്രമാണ് 65 ദശലക്ഷം യൂണിറ്റിലേക്ക് ഉപഭോഗം കുറഞ്ഞത്. വരും നാളുകളില്‍ ഉപഭോഗം അതിന്റെ പാരമ്യത്തിലേക്കെത്തുന്ന വിധത്തിലാണ് ശീതീകരണികളുടെയും മറ്റും ഉപയോഗത്തിലുണ്ടായിരിക്കുന്ന വര്‍ധനവ്. കടുത്ത വരള്‍ച്ചാകാലത്തു തന്നെയാണ് കേന്ദ്രപൂളില്‍ നിന്ന് ആവശ്യത്തിന് വൈദ്യുതി എത്താതിരിക്കുന്നത്. ഇവിടങ്ങളില്‍ നിന്നുള്ള വിതരണത്തകരാറാണ് കാരണം. അത് പരിഹരിക്കാതെയാണ് നിരക്കു വര്‍ധനക്ക് കോപ്പു കൂട്ടുന്നത്. കായംകുളം താപ വൈദ്യുതി നിലയം, കൂടംകുളം ആണവ നിലയം, ബ്രഹ്മപുരം ഡീസല്‍ വൈദ്യുതി നിലയം എന്നിവിടങ്ങളില്‍ നിന്ന് ശേഷിച്ച വൈദ്യുതി വാങ്ങാനാണ് തീരുമാനം. ഈ വൈദ്യുതിക്ക് ഏഴു രൂപ യൂണിറ്റിന് നല്‍കണമെന്നതാണ് അവസ്ഥ. ഇതാണ് നിരക്കു വര്‍ധനക്ക് ഒരു കാരണമായി പറയുന്നത്. എന്നാല്‍ സത്യാവസഥ ഇതൊന്നുമല്ലെന്നതാണ് വാസ്തവം. കെ.എസ്.ഇ.ബിക്ക് കഴിഞ്ഞ വര്‍ഷം 651 കോടി രൂപ ലാഭമുണ്ടാകുമെന്നാണ് കേരള വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ കണക്കാക്കിയിട്ടുള്ളത്. എന്നാല്‍ 1600 കോടി രൂപ ഈ വര്‍ഷം നഷ്ടമുണ്ടാകുമെന്നാണ് ബോര്‍ഡിന്റെ നിലപാട്. ഇതൊക്കെ ആരെ കണ്ണുകെട്ടിക്കാനാണ്. 2019 വരെ നിരക്ക് വര്‍ധിപ്പിക്കരുതെന്നും അതുവരേക്കുള്ള തുക കേന്ദ്ര ഊര്‍ജ മന്ത്രാലയം അനുവദിക്കാമെന്നും വാഗ്ദാനം ചെയ്തിട്ടുള്ളതാണെങ്കിലും അതും പാഴ്‌വാക്കായി. എന്നാലിനി ബാധ്യതകളെല്ലാം എളുപ്പത്തില്‍ ഉപഭോക്താക്കളുടെ തലയില്‍ കെട്ടിവെക്കാമെന്നാണ് ബോര്‍ഡും വൈദ്യുതി വകുപ്പും ആലോചിക്കുന്നത്.
കമ്മീഷന്റെ കണക്കനുസരിച്ച് ഇത്രയും കോടിയുടെ ലാഭമുണ്ടാകുമെന്നിരിക്കെ ഉപഭോക്താക്കളെ പീഡിപ്പിക്കുന്നതെന്തിനെന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം ബോര്‍ഡും സര്‍ക്കാരും തരുന്നില്ല. സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ സ്വയം തയ്യാറാക്കിയ കണക്കനുസരിച്ച് ബോര്‍ഡിന് വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കാതെ തന്നെ മുന്നോട്ടുപോകാന്‍ കഴിയുമെന്ന് ജനുവരിയില്‍ വ്യക്തമാക്കിയിട്ടുള്ളതാണ്. ഇതനുസരിച്ച് രണ്ടു വര്‍ഷത്തിന് നിരക്കു വര്‍ധന ആവശ്യമായി വരുന്നില്ലെന്ന് കമ്മീഷന്‍ രേഖകള്‍ സഹിതം വ്യക്തമാക്കുമ്പോള്‍ എന്തിനാണ് ഇത്ര ധൃതി. ചെലവു കുറഞ്ഞ വൈദ്യുതി ഉത്പാദനത്തിന് സോളാര്‍ പോലുള്ള പദ്ധതികളുള്ളപ്പോഴാണ് ഇടതു പക്ഷ സര്‍ക്കാര്‍ അതിരപ്പിള്ളി പോലുള്ള വന്‍കിട പദ്ധതികള്‍ക്ക് പിറകെ ഓടുന്നത്. വൈദ്യുതിമന്ത്രിയും സി.പി.എമ്മും അതിരപ്പിള്ളി പദ്ധതി ഏതു വിധേനയും സമന്വയത്തിലൂടെ നടപ്പാക്കുമെന്നാണ് പറയുന്നത്. എന്നാല്‍ പരിസ്ഥിതിക്കും ജനങ്ങള്‍ക്കും വന്യമൃഗങ്ങള്‍ക്കും വന്‍ തോതില്‍ നാശം വരുത്തുന്ന പദ്ധതിയോടാണ് സി.പി.എമ്മിന് താല്‍പര്യമെന്നുവരുന്നത് അതിനു പിന്നിലെ കമ്മീഷന്‍ തന്നെയെന്ന് പരക്കെ വിമര്‍ശനമുയര്‍ന്നിട്ടുള്ളതാണ്. ലോകത്തു തന്നെ സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന മാതൃകാ വിമാനത്താവളം നമ്മുടെ നാട്ടില്‍ തന്നെയുള്ളപ്പോഴാണ് കൂടുതല്‍ പണം ചെലവഴിക്കാനുള്ള മുറവിളി. ഇതിലൂടെയും സാധാരണക്കാരന്റെ മുതുകത്ത് കൂടുതല്‍ ഭാരംകയറ്റിവെക്കാനാണ് പാവപ്പെട്ടവരുടേതെന്നവകാശപ്പെടുന്ന ഭരണകൂടം ശ്രമിക്കുന്നത്. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് 2014ല്‍ വരുത്തിയ വര്‍ധന ഈ തരത്തിലുള്ളതായിരുന്നെങ്കില്‍ എല്ലാതരം ഉപഭോക്താക്കളെയും ബാധിക്കുന്ന വര്‍ധനവാണ് അണിയറയില്‍ തയ്യാറായിരിക്കുന്നതെന്നാണ് വിവരം. നാല്‍പതു യൂണിറ്റ് വൈദ്യുതി ദൈ്വമാസം ഉപയോഗിക്കുന്നവരെയാണ് നിരക്കു വര്‍ധനയില്‍ നിന്ന് ഒഴിവാക്കിയത്. അതേസമയം നിരക്കു വര്‍ധനവിനെക്കുറിച്ച് പറയുന്ന ബോര്‍ഡിന് ഉപഭോക്താക്കള്‍ക്ക് കുറ്റമറ്റ സേവനം നല്‍കുന്നതില്‍ ഒരു താല്‍പര്യവുമില്ല. പ്രഫഷണലിസം തീര്‍ത്തും നഷ്ടപ്പെട്ട സ്ഥിതിയാണ് ബോര്‍ഡിലാകെ ഇന്നും നിലനില്‍ക്കുന്നത്.
ഇതിനകംതന്നെ വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടുന്ന ജനങ്ങളുടെ മുതുകിലേക്ക് കൂടുതല്‍ ഭാരം ഇറക്കിവെച്ചുകൊടുക്കാനാണ് സര്‍ക്കാര്‍ തീരുമാനമെങ്കില്‍ അതിനെതിരെ അതിശക്തമായ പ്രതിഷേധവും പ്രക്ഷോഭവുമാകും ഉയര്‍ന്നുവരിക. അരിക്കും മറ്റും ഇപ്പോള്‍ തന്നെ കുതിച്ചുയര്‍ന്നിരിക്കുന്ന വിലയെക്കുറിച്ച് യാതൊന്നും മിണ്ടാതിരിക്കുന്ന സര്‍ക്കാര്‍ കണ്ണടച്ച് ഇരുട്ടാക്കാനാണ് വൈദ്യുതിയുടെ കാര്യത്തിലും ശ്രമിക്കുന്നതെന്നുവേണം കരുതാന്‍. വൈദ്യുതി നിരക്കിലെ വര്‍ധനവ് സ്വാഭാവികമായും ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കുമാത്രമല്ല, വാണിജ്യ ഉപഭോക്താക്കളിലും ഭവിക്കുമെന്നതിനാല്‍ വിലക്കയറ്റം ഇനിയും വര്‍ധിക്കുമെന്നാണ് പ്രതീക്ഷിക്കേണ്ടത്. അധികാരത്തിലേറി അഞ്ചു വര്‍ഷം വരെയും വിലക്കയറ്റം പിടിച്ചുനിര്‍ത്തുമെന്നു ആണയിട്ട സര്‍ക്കാരിലെ ആസ്ഥാന വിദ്വാന്മാര്‍ക്ക് ഇപ്പോള്‍ ജനങ്ങളുടെ ജീവനുപോലും സംരക്ഷണം കൊടുക്കാന്‍ കഴിയുന്നില്ലെന്നുമാത്രമല്ല, നീതിക്കുവേണ്ടി പോരാടുന്നവരെ നടുറോഡിലൂടെ വലിച്ചിഴക്കുന്ന കാഴ്ചയാണ് കാണാന്‍ കഴിയുന്നത്. പിന്നെ ഇവര്‍ക്കെവിടെ നിന്നാണ് ജനങ്ങളുടെ പ്രശ്‌നങ്ങളില്‍ ഇടപെടാന്‍ നേരം. ഊര്‍ജോത്പാദനത്തിന് നവീന മാര്‍ഗങ്ങള്‍ അവലംബിക്കാനും ജനങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റാനും കഴിയുന്നതാകണം വൈദ്യുതി രംഗത്തെ സര്‍ക്കാര്‍ നയം. ഇതല്ലാതെ നിരക്കുകൂട്ടുക എന്ന ഏകകാര്യ പരിപാടിയായി മാത്രം വൈദ്യുതി മേഖലയെ കണ്ടുകൂടാ.
kerala
വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍
വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.
കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന് എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
Video Stories
ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു
പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.
News
എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്കി.
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.
-
india3 days agoപഴയ വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് ടെസ്റ്റ് ഫീസ് 10 ഇരട്ടി; കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമം പ്രാബല്യത്തില്‍
-
kerala2 days agoമലപ്പുറത്ത് എല്‍ഡിഎഫില്‍ ഭിന്നത; സിപിഎമ്മിനെതിരെ സിപിഐ രംഗത്ത്
-
kerala1 day agoശബരിമല സ്വര്‍ണ്ണക്കൊള്ളയുടെ പൂര്‍ണ്ണ ഉത്തരവാദിത്വം ഇടത് സര്‍ക്കാരിന്, പത്മകുമാറിന്റെ അറസ്റ്റിലൂടെ സിപിഎം ബന്ധം തെളിഞ്ഞു: പി.കെ കുഞ്ഞാലിക്കുട്ടി
-
kerala20 hours agoശബരിമല സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിണറായി ടച്ച് ഉണ്ട്; പങ്ക് പിണറായിക്കും പോയിട്ടുണ്ട്: കെ സുധാകരന്
-
kerala2 days agoതദ്ദേശ തെരഞ്ഞടുപ്പില്‍ വൈഷ്ണയ്ക്ക് മത്സരിക്കാം; വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് നീക്കിയ നടപടി റദ്ദാക്കി
-
kerala22 hours agoശബരിമല സ്വര്‍ണ്ണക്കൊള്ള; കടകംപള്ളി സുരേന്ദ്രന് കുരുക്കായി പത്മകുമാറിന്റെ മൊഴി
-
kerala24 hours agoശബരിമല സ്വര്‍ണക്കൊള്ള സിപിഎമ്മിന്റെ അറിവോടെ, ഇനി ചോദ്യം ചെയ്യേണ്ടത് കടകംപള്ളി സുരേന്ദ്രനെയെന്ന് വി.ഡി സതീശന്
-
kerala21 hours agoഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു; കൊല്ലത്ത് വന്‍ തീപിടിത്തം

