Connect with us

Culture

ഒരു വര്‍ഷത്തിനുള്ളില്‍ ലാഭത്തിലാക്കും കെ.എസ്.ആര്‍.ടി.സിയില്‍ ജീവനക്കാരെ കുറക്കുന്നു

Published

on

 

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി നവീകരണത്തിന്റെ ഭാഗമായി ജീവനക്കാരെ കുറക്കുന്നു. ഗതാഗത മന്ത്രി തോമസ് ചാണ്ടി നിയമസഭയിലാണ് ഇത് സംബന്ധിച്ച സൂചന നല്‍കിയത്. ദേശീയ ശരാശരിയുമായി തട്ടിച്ചു നോക്കുമ്പോള്‍ കേരളത്തില്‍ ജീവനക്കാര്‍ കൂടുതലാണെന്നും ഇത് കുറക്കാന്‍ നടപടി എടുക്കുമെന്നും അദ്ദേഹം ചോദ്യോത്തരവേളയില്‍ വ്യക്തമാക്കി.
കേരളത്തില്‍ ഒരു ബസിനു 9.4 ജീവനക്കാരാണുള്ളത്. ദേശീയ ശരാശരിയാകട്ടെ ബസ് ഒന്നിനു 5.4 ആണ്. ദേശീയ അനുപാതം വിലയിരുത്തുമ്പോള്‍ കണ്ടക്ടര്‍ന്മാരുടെയും ഡ്രൈവര്‍ന്മാരുടെയും എണ്ണം അധികമാണ്. നാലായിരത്തോളം ഡബിള്‍ ഡ്യൂട്ടി സിംഗിള്‍ ഡ്യൂട്ടിയായി പുനക്രമീകരിക്കുമ്പോള്‍ വീണ്ടും ഈ തസ്തികയിലെ ജീവനക്കരുടെ എണ്ണം കൂടുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
കെ.എസ്.ആര്‍.ടി.സി നവീകരണവുമായി ബന്ധപ്പെട്ട് നിയോഗിച്ച സുശീല്‍ ഖന്നയുടെ പ്രാഥമിക റിപ്പോര്‍ട്ടു ലഭിച്ചിട്ടുണ്ടെന്നും തൊഴിലാളികളുമായി കൂടിയാലോചിച്ചു മാത്രമേ പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കുവെന്നും അദ്ദേഹം പറഞ്ഞു. ഒരു വര്‍ഷത്തിനുള്ളില്‍ കെ.എസ്.ആര്‍.ടി.സിയെ ലാഭത്തിലാക്കും. 2018 ജനുവരി മുതല്‍ ഒന്നാം തീയതി തന്നെ പെന്‍ഷനും ശമ്പളവും വിതരണം ചെയ്യും.
1000 പുതിയ സി.എന്‍.ജി ബസുകള്‍ ഇറക്കുന്നതിനു 300 കോടി രൂപ (ആദ്യ വര്‍ഷം 50 കോടി) പ്രത്യേക നിക്ഷേപ പദ്ധതിയില്‍ നിന്നു വായ്പയായി ലഭ്യമാക്കുന്നതിനു ഭരണാനുമതിയായി. കെ.എസ്ആര്‍.ടി.സിയുടെ അധീനതയിലുള്ള ഉപയോഗശൂന്യമായി കിടക്കുന്ന സ്ഥലങ്ങള്‍ വികസന പദ്ധതികള്‍ക്കായി നടപ്പാക്കും.
ബാങ്ക് കണ്‍സോര്‍ഷ്യത്തില്‍ നിന്നു 1300 കോടി രൂപ വായ്പ എടുത്തതിന്റെ പ്രതിദിന അടവു 53 ലക്ഷം രൂപയാണ്. അതേസമയം കെ.ടി.ഡി.എഫ്.സിയില്‍ നിന്നെടുത്ത 1650 കോടി രൂപക്കു പ്രതിദിനം 2.61 കോടിയാണ് അടയ്ക്കേണ്ടി വരുന്നത്. ഇത് 61 ലക്ഷമായി കുറയ്ക്കുന്നതിനു ധനകാര്യ വകുപ്പില്‍ ഇടപ്പെട്ടു നടപടി സ്വീകരിക്കും. പലിശ കുറയുന്നതോടെ ശബളത്തിനായി നിലവിലെ കടമെടുക്കലിനു അയവുവരുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
ഉത്തര മലബാറില്‍ നിന്നു ഹൈദരാബാദ്, മുംബൈ, ഗോവ എന്നിവിടങ്ങളിലേക്കു ദീര്‍ഘദൂര സര്‍വീസുകള്‍ ആരംഭിക്കുന്നതിനു നടപടി സ്വീകരിക്കും. കൊല്ലം ഡിപ്പോയില്‍ നിന്നു ബംഗളൂരു, വേളാങ്കണ്ണി എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകളും പരിഗണനയിലാണ്. കെ.എസ്.ആര്‍.ടി.സിയുടെ കോഴിക്കോട്, അങ്കമാലി, തിരുവല്ല, തമ്പാനൂര്‍ എന്നിവിടങ്ങളിലെ കോംപ്ലക്സുകള്‍ പ്രയോജനപ്പെടുത്തുന്നതിനു ആറുമാസത്തിനകം നടപടിയുണ്ടാകും.
കഴിഞ്ഞ ഒരു വര്‍ഷത്തിനിടക്കു കെ.എസ്.ആര്‍.ടി.സിയില്‍ 1163 പേര്‍ക്ക് പി.എസ്.സി വഴി നിയമനം നല്‍കിയിട്ടുണ്ട്. പത്തു വര്‍ഷത്തിലധികം താല്‍ക്കാലികമായിയ സര്‍വീസ് ചെയ്തു വരുന്ന ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതു പരിഗണനയിലില്ലെന്നും ടി.എ അഹമ്മദ് കബീര്‍, സി.കൃഷ്ണന്‍, പ്രഫ.കെ.യു.അരുണന്‍, കെ.ജെ.മാക്സി, എം.മുകേഷ് തുടങ്ങിയവരുടെ ചോദ്യങ്ങള്‍ക്ക് മന്ത്രി മറുപടി നല്‍കി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

news

നടി ആക്രമിക്കപ്പെട്ട കേസ്; പ്രതികള്‍ക്ക് 20 വര്‍ഷം തടവും 50000 രൂപ പിഴയും

എട്ട് വര്‍ഷത്തെ നിയമപോരാട്ടങ്ങള്‍ക്കൊടുവിലാണ് കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയത്

Published

on

കൊച്ചി: കുറ്റക്കാരെന്ന് കണ്ടെത്തിയ ഒന്നു മുതല്‍ ആറു പ്രതികള്‍ക്ക് കോടതി 20 വര്‍ഷം കഠിന തടവും 50000 രൂപ ശിക്ഷയും പ്രഖ്യാപിച്ചു.
എട്ട് വര്‍ഷത്തെ നിയമപോരാട്ടങ്ങള്‍ക്കൊടുവിലാണ് കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ ആറ് പ്രതികള്‍ക്കും വിചാരണക്കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്.

പള്‍സര്‍ സുനി എന്ന സുനില്‍ എന്‍.എസ്. (37), മാര്‍ട്ടിന്‍ ആന്റണി (33), ബി. മണികണ്ഠന്‍ (36), വി.പി. വിജീഷ് (38), വടിവാള്‍ സലിം എന്ന എച്ച്. സലിം (29), പ്രദീപ് (31) എന്നിവരെ കേസില്‍ കുറ്റക്കാരായി കോടതി കണ്ടെത്തിയിരുന്നു. എട്ടാം പ്രതി നടന്‍ ദിലീപ് അടക്കം നാല് പ്രതികളെ കോടതി വെറുതെവിട്ടിരുന്നു. കൂട്ടബലാല്‍സംഗം, ക്രിമിനല്‍ ഗൂഢാലോചന, അന്യായ തടവില്‍ വയ്ക്കല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍, നഗ്‌നയാകാന്‍ നിര്‍ബന്ധിക്കല്‍ തുടങ്ങിയ ഗുരുതര കുറ്റങ്ങള്‍ ഇവര്‍ക്കെതിരെയുണ്ട് ശിക്ഷവിധിയില്‍ ഇളവ് വെണെന്ന് പ്രതികള്‍ കോടതിയോട് പറഞ്ഞിരുന്നു.

വീട്ടില്‍ അമ്മ മാത്രമേയുള്ളു എന്നായിരുന്നു പള്‍സര്‍ സുനി പറഞ്ഞത്. കേസില്‍ താന്‍ കുറ്റമൊന്നും ചെയ്തിട്ടില്ലെന്നും നിരപരാധിയാണെന്നും മാതാപിതാക്കള്‍ അസുഖബാധിതരായ മാതാപിതാക്കള്‍ മാത്രമേയുള്ളു എന്നായിരുന്ന രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണി കരഞ്ഞ് കൊണ്ട് പറഞ്ഞത്. അഞ്ചര കൊല്ലം ജയിലില്‍ കഴിഞ്ഞെന്നും ശിക്ഷാവിധിയില്‍ ഇളവ് വേണമെന്നും മാര്‍ട്ടിന്‍ കോടതിയോട് പറഞ്ഞു.

ഭാര്യയും കുഞ്ഞുങ്ങളും മാത്രമേ ഉള്ളുവെന്നും മനസ്സറിഞ്ഞ് തെറ്റൊന്നും ചെയ്തിട്ടില്ലെന്നുമായിരുന്നു മൂന്നാംപ്രതി ബി മണികണ്ഠന്‍ കോടതിയില്‍ പറഞ്ഞത്. ജയില്‍ശിക്ഷ ഒഴിവാക്കി നല്‍കണമെന്നും മണികണ്ഠന്‍ കോടതിയോട് അഭ്യര്‍ത്ഥിച്ചു. ഏറ്റവും കുറഞ്ഞ ശിക്ഷ നല്‍കണമെന്നായിരുന്നു നാലാം പ്രതി വിജീഷ് കോടതിയോട് അഭ്യര്‍ത്ഥിച്ചത്. കണ്ണൂര്‍ ജയിലിലേയ്ക്ക് അയക്കണമെന്നും വിജീഷ് ആവശ്യപ്പെട്ടു. ഒരു തെറ്റും ചെയ്തിട്ടില്ലെന്നായിരുന്നു അഞ്ചാം പ്രതി വടിംവാള്‍ സലിം കോടതിയില്‍ പറഞ്ഞത്. ഭാര്യയും ഒരു വയസ്സുള്ള കുഞ്ഞിന്റെയും ഏക ആശ്രയം താനാണെന്നും സലീം കോടതിയില്‍ പറഞ്ഞു. കുടുംബത്തിന്റെ ഏകആശ്രയം താനാണെന്നായിരുന്നു ആറാം പ്രതി പ്രദീപ് കോടതിയില്‍ പറഞ്ഞത്. പ്രദീപും കോടതിയില്‍ പൊട്ടിക്കരഞ്ഞു.

 

Continue Reading

kerala

പാലക്കാട്ട് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹം; പഞ്ചായത്ത് ക്ലര്‍ക്കിന്റേതെന്ന് തിരിച്ചറിഞ്ഞു

പെട്രോള്‍ ഒഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്തതെന്ന് നിഗമനം.

Published

on

പാലക്കാട്: പാലക്കാട് വാളയാറില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹം കോട്ടയം തലയോലപ്പറമ്പ് സ്വദേശി വിപിന്‍ദാസ് (42) ന്റെതെന്ന് കണ്ടെത്തി. ചെമ്പ് ഗ്രാമപഞ്ചായത്തിലെ ക്ലര്‍ക്കായ വിപിന്‍ ബിഎല്‍ഒ കൂടിയാണ്. പെട്രോള്‍ ഒഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്തതെന്ന് നിഗമനം. ചെമ്പ് ഗ്രാമപഞ്ചായത്തിലെ ക്ലര്‍ക്കായ വിപിന്‍ ബിഎല്‍ഒ കൂടിയാണ്. വിപിനെ ഒക്ടോബര്‍ 30നാണ് പാലാരിവട്ടത്തില്‍ നിന്ന് കാണാതായത്.

Continue Reading

news

മണിപ്പൂരില്‍ സഞ്ചാര സ്വാതന്ത്രം നിഷേധിക്കപ്പെട്ടതായി പരാതി; ഇടപെട്ട് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍

ഇംഫാലിനെ നാഗാലാന്‍ഡിലെ ദിമാപുരുമായി ബന്ധിപ്പിക്കുന്ന നാഷണല്‍ ഹൈവേ-2ല്‍ സുരക്ഷിതമായ യാത്ര നിഷേധിക്കപ്പെട്ട പരാതിയിലാണ് ഇടപെടല്‍.

Published

on

ഇംഫാല്‍: മണിപ്പൂരില്‍ സഞ്ചാര സ്വതന്ത്ര്യം നിഷേധിക്കപ്പെട്ടതായ പരാതിയില്‍ റിപ്പോര്‍ട്ട് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍. ഇംഫാലിനെ നാഗാലാന്‍ഡിലെ ദിമാപുരുമായി ബന്ധിപ്പിക്കുന്ന നാഷണല്‍ ഹൈവേ-2ല്‍ സുരക്ഷിതമായ യാത്ര നിഷേധിക്കപ്പെട്ട പരാതിയിലാണ് ഇടപെടല്‍. കാങ്പോക്പി ജില്ലയിലെ പൊലീസിനോടും അധികാരികളോടും കമ്മീഷന്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.

നേരത്തെയും മനുഷ്യാവകാശ കമ്മീഷന്‍ ഈ പരാതിയില്‍ ഇടപെട്ടിരുന്നു. പരാതി പരിശോധിച്ച് നടപടി സ്വീകരിക്കുകയും അതിന്റെ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്യണമെന്ന് ഓഗസ്റ്റ് 20ന് മനുഷ്യാവകാശ കമ്മീഷന്‍ ഇംഫാല്‍ ജില്ലാ മജിസ്ട്രേറ്റിനോടും കളക്ടറോടും പൊലീസ് മേധാവിയോടും ആവശ്യപ്പെട്ടിരുന്നു. സെപ്റ്റംബര്‍ ഒമ്പതിനാണ് ഇംഫാല്‍ പൊലീസ് മേധാവി മനുഷ്യാവകാശ കമ്മീഷന് മറുപടി നല്‍കിയത്. ഇക്കാര്യം തങ്ങളുടെ അധികാര പരിധിയില്‍ അല്ലെന്നും കാങ്പോക്പി ജില്ലയുടെ അധികാര പരിധിയിലാണ് വരുന്നതെന്നുമായിരുന്നു പൊലീസ് മേധാവിയുടെ മറുപടി.

 

 

Continue Reading

Trending