Video Stories
തകര്‍ച്ചയിലേക്ക് കൂപ്പുകുത്തി കെ.എസ്.ആര്.ടി.സി; പ്രതിമാസ നഷ്ടം 110 കോടി

തിരുവനന്തപുരം: സാമ്പത്തികപ്രതിസന്ധി കാരണം ഉഴലുന്ന കെ.എസ്.ആര്.ടി.സിയുടെ മൊത്തം സാമ്പത്തികബാധ്യത 2823.42 കോടി രൂപ. വിവിധ ധനകാര്യസ്ഥാപനങ്ങളിലായി തിരിച്ചടക്കാനുള്ള ഈ തുകക്ക് പുറമെ 548 കോടി രൂപയുടെ സര്‍ക്കാര്‍ വായ്പയുമുണ്ട്. അനുദിനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ് കെ.എസ്.ആര്.ടി.സി. നിത്യവരുമാനം അഞ്ചേമുക്കാല്‍ കോടിയില്‍ നിന്ന് നാലേകാല്‍ കോടിയായി കുറയുകയും ചെയ്തു. പ്രതിമാസ നഷ്ടം 110 കോടി രൂപയാണ്.
സ്ഥിരം ജീവനക്കാര്‍ക്ക് ശമ്പളം നല്കാന് മാത്രം 50 കോടിയോളം രൂപ വേണം. എംപാനല്‍ ജീവനക്കാര്‍ ശമ്പളം നല്കാന് മാത്രം 24 കോടിയും. ചുരുക്കത്തില്‍ ശമ്പളം നല്കാന് മൊത്തം 74 കോടിയാണ് പ്രതിമാസം കോര്പറേഷന് കണ്ടെത്തേണ്ടി വരുന്നത്. ഈ മാസം 15 ന് പെന്ഷന് നല്‍കണം. ഇതിനായി 27.5 കോടി രൂപ എങ്ങനെ കണ്ടെത്തുമെന്ന് അറിയാതെ ചക്രശ്വാസം വലിക്കുകയാണ് കോര്പറേഷന്. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനു നല്‍കാനുണ്ടായിരുന്ന 32 കോടി രൂപ വകമാറ്റിയാണ് ചില ഡിപ്പോകളില്‍ ശമ്പളം നല്‍കിയത്. പണം കിട്ടിയില്ലെങ്കില്‍ ഇന്ധനം നല്കാന് കഴിയില്ലെന്നു കാട്ടി ഐ.ഒ.സിയും കോര്‍പ്പറേഷനു നോട്ടീസ് അയച്ചു. അതിനാല്‍ സമരം അവസാനിപ്പിച്ചാലും ഡീസല്‍ ഇല്ലാതെ സര്‍വീസുകളും മുടങ്ങുന്നതിനുള്ള സാഹചര്യമാണ് നിലവിലുള്ളത്.
വരവും ചെലവും തമ്മില്‍ ഒത്തു പോകാത്തതിനാല്‍ അടുത്ത മാസവും ഇതേ പ്രതിസന്ധിയെ അഭിമുഖീകരിക്കുമെന്ന് ഉറപ്പാണ്. കോര്‍പറേഷന്റെ 64-ാമത്തെ ഡിപ്പോയും പണയപ്പെടുത്തിയാണ് എസ്.ബി.ടിയില്‍ നിന്നും വായ്പയെടുത്തത്. കഴിഞ്ഞ മാസവും ഇതേ പ്രതിസന്ധി നേരിട്ടതിനെ തുടര്‍ന്ന് പെരുമ്പാവൂര്‍ ഡിപ്പോ പണയപ്പെടുത്തി 80 കോടിയുടെ വായ്പ സംഘടിപ്പിച്ചിരുന്നു. ഭാരത് ത്രീ ബസുകള്‍ നവംബറിന് മുമ്പേ പുറത്തിറക്കേണ്ടതിനാല്‍ വായ്പത്തുകയിലെ നല്ലൊരു പങ്കും ഇതിനായി ചെലവഴിക്കേണ്ടി വന്നു. കെ.ടി.ഡി.എഫ്.സിയില്‍ നിന്നാണ് കോര്പറേഷന് സാധാരണ വായ്പ ലഭിക്കുന്നത്. എന്നാല്‍, ഇവരില്‍ നിന്നുള്ള വായ്പ കുടിശികയായതോടെ കോര്‍പറേഷനു മറ്റു വഴികള്‍ തേടേണ്ടി വന്നു. ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തില്‍ നിന്നു ഡിപ്പോകള്‍ പണയം വച്ചാണ് ഇപ്പോള്‍ വായ്പ സംഘടിപ്പിക്കുന്നത്.
ആകെയുള്ള 93 ഡിപ്പോകളില്‍ 63 എണ്ണവും ബാങ്കുകള്‍ക്കു പണയം വച്ചു കഴിഞ്ഞു. ശേഷിക്കുന്ന മുപ്പതില്‍ അഞ്ച് ഡിപ്പോകള്‍ വര്ക്ഷോപ്പുകളായതിനാല് പണയം വെക്കാന്‍ സാധിക്കില്ല. അഞ്ച് ഡിപ്പോകള്‍ കെ.ടി.ഡി.എഫ്.സിക്ക് പണയത്തിലാണ്. പിന്നീടുള്ള 20 ഡിപ്പോകള്‍ക്കാകട്ടെ പട്ടയവും മറ്റു രേഖകളുമില്ല. ശമ്പളം മുടങ്ങിയതിനെ തുടര്‍ന്ന് പതിവുപോലെ വിവിധ ധനകാര്യസ്ഥാപനങ്ങളെ വായ്പയ്ക്കായി കോര്പറേഷന് സമീപിച്ചെങ്കിലും ഫലമുണ്ടായില്ല.ഒടുവിലാണ് എസ്.ബി.ടി കനിഞ്ഞത്.
എം.ഡി.യും ജനറല്‍മാനേജരും സ്ഥാനമൊഴിഞ്ഞതിനാല്‍ ശമ്പളത്തുക കണ്ടെത്തേണ്ട ചുമതല കെ.എസ്.ആര്.ടി.സി എക്സിക്യൂട്ടീവ് ഡയറക്ടര്‍ക്കാണ്. യു.ഡി.എഫ്. സര്‍ക്കാര്‍ നിയമിച്ച എം.ഡി.യെയും ജനറല്‍ മാനേജരെയും കഴിഞ്ഞ ദിവസമാണ് മാറ്റിയത്. പകരം എം.ജി. രാജമാണിക്യത്തെ എം.ഡി.യായി നിയമിച്ചു. അദ്ദേഹം സ്ഥാനമേറ്റിട്ടില്ല. ഇതുകൊണ്ട് തന്നെ ഭരണതലപ്പത്ത് ഒരു തീരുമാനം എടുക്കാന്‍ വൈകുന്നതും ശമ്പളം നല്കാന് താമസിക്കുന്നതിന് കാരണമാകുന്നുവെന്നും ചൂണ്ടികാണിക്കപ്പെടുന്നുണ്ട്. രാജമാണിക്യം ഇന്നോ നാളയോ ചുമതലയേല്‍ക്കുമെന്നാണ് സൂചന.
GULF
ദുബൈ കെഎംസിസി കോട്ടക്കല്‍ മണ്ഡലം എക്സലന്‍സ് സമ്മിറ്റ്-2025 ശ്രദ്ധേയമായി

ദുബൈ കെഎംസിസി കോട്ടക്കല്‍ മണ്ഡലം കമ്മിറ്റി അബുഹൈല്‍ ഹാളില്‍ സംഘടിപ്പിച്ച എക്സലന്‍സ് സമ്മിറ്റില്‍ മണ്ഡലം പ്രസിഡന്റ് ഇസ്മാഈല്‍ എറയസ്സന്‍ അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം ഉദ്ഘാടനം ചെയ്തു. ദുബൈ കെഎംസിസി സംസ്ഥാന നേതാക്കളായ അബ്ദുല്‍ ഖാദര്‍ അരിപ്രാമ്പ്ര, പിവി നാസര്‍, ഹംസ തൊട്ടി, ആര് ഷുക്കൂര്‍. മലപ്പുറം ജില്ലാ നേതകളായ സിദ്ധിഖ് കലോടി, നൗഫല്‍ വേങ്ങര, സിവി അഷറഫ്, മുജീബ് കോട്ടക്കല്‍, ലത്തീഫ് കുറ്റിപ്പുറം, സക്കീര്‍ പാലത്തിങ്ങല്‍, കരീം കാലടി, ഇബ്രാഹീം വട്ടംകുളം, ബഷീര്‍ കരാട്, സഹീര്‍ ഹസ്സന്, ഉസ്മാന് എടയൂര്‍, ഫുആദ് കുരിക്കള്‍,
ജില്ല വനിത കെഎംസിസി ഭാരവാഹികളായ മുബഷിറ മുസ്തഫ, ഷഹല റാഷിദ്, ഷബ്ന മാറാക്കര, സ്റ്റുഡന്റ് കെഎംസിസി ഭാരവാഹികളായ ഷാമില്‍ വേളേരി, മുഹമ്മദ് നിഹാല്‍ എറയസ്സന്‍, ഫാത്തിമ റഷ പി ടി, ആയിഷ നദ്വ തുടങ്ങിയവരും പങ്കെടുത്തു.
ചടങ്ങില്‍ ദുബൈ കെഎംസിസി ഇഫ്താര്‍ ടെന്റില്‍ സേവനം ചെയ്ത മണ്ഡലത്തിലെ വളണ്ടിയര്‍ ഹാപ്പിനെസ് ടീമിനും, എസ് എസ് എല്‍ സി, പ്ലസ് ടു,സി ബി എസ് ഇ, മദ്രസ്സ പൊതു പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെയും, മജ്ദൂല്‍ ഈത്തപ്പഴ, പെര്‍ഫ്യൂം ചലഞ്ചുകളില്‍ ഫസ്റ്റ്, സെക്കന്റ്, തേര്‍ഡ് നേടിയവര്‍ക്കും, എഐ സ്റ്റാര്‍ട്ടപ്പ് മത്സര വിജയികകളെയും, മതകാര്യ വിഭാഗം നടത്തിയ ക്വിസ്സ് മത്സരം, സര്‍ഗധാര വിങ് നടത്തിയ ഇശല്‍ വിരുന്നിലെയും വിജയികള്‍ക്കും അവാര്‍ഡ് ദാനവും നടന്നു, കോട്ടക്കല്‍ മണ്ഡലത്തിന് പ്രഥമ വനിത കെഎംസിസി കമ്മിറ്റിയും, സ്റ്റുഡന്റ് കെഎംസിസി കമ്മിറ്റിയും രൂപീകരിച്ചു,
ജനറല്‍ സെക്രട്ടറി പിടി അഷറഫ് വിഷയവതരണം നടത്തി , സെക്രട്ടറി ഷരീഫ് പിവി കരേക്കാട് സ്വാഗതവും, അസീസ് വെളേരി നന്ദിയും പറഞ്ഞു. മണ്ഡലം ഭാരവാഹികളായ അബൂബക്കര്‍ തലകാപ്പ്, സൈദ് വരിക്കോട്ടില്‍, അബ്ദുസലാം ഇരിമ്പിളിയം, ഷെരീഫ് ടിപി, റാഷിദ് കെകെ, മുസ്തഫ സികെ, റസാഖ് വളാഞ്ചേരി, അഷറഫ് എടയൂര്‍, എന്നിവര്‍ എക്സലന്‍സ് സമ്മിറ്റിന് നേതൃത്വം നല്കി.
News
ഇറാനെ ആക്രമിക്കരുതെന്ന് അമേരിക്കയോട് റഷ്യ; ആണവ ദുരന്തത്തെക്കുറിച്ച് മുന്നറിയിപ്പ് നല്കി
മിഡില്‍ ഈസ്റ്റിനെ സമൂലമായി അസ്ഥിരപ്പെടുത്തുമെന്നതിനാല്‍ ഇറാനെ ആക്രമിക്കരുതെന്ന് റഷ്യ അമേരിക്കയോട് പറഞ്ഞതായി റഷ്യന്‍ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി സെര്‍ജി റിയാബ്കോവ് ബുധനാഴ്ച പറഞ്ഞു.

മിഡില്‍ ഈസ്റ്റിനെ സമൂലമായി അസ്ഥിരപ്പെടുത്തുമെന്നതിനാല്‍ ഇറാനെ ആക്രമിക്കരുതെന്ന് റഷ്യ അമേരിക്കയോട് പറഞ്ഞതായി റഷ്യന്‍ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി സെര്‍ജി റിയാബ്കോവ് ബുധനാഴ്ച പറഞ്ഞു. ഇസ്രാഈല്‍ ആക്രമണങ്ങള്‍ ആണവ ദുരന്തത്തിന് കാരണമാകുമെന്ന് മോസ്കോ പറഞ്ഞു.
ഇസ്രാഈല്‍-ഇറാന് സംഘര്‍ഷത്തില്‍ മധ്യസ്ഥത വഹിക്കാനുള്ള റഷ്യയുടെ സന്നദ്ധത യുഎസ് തള്ളി.
ഇറാനും ഇസ്രാഈലും തമ്മിലുള്ള സ്ഥിതി ഗുരുതരമാണെന്ന് റഷ്യയുടെ എസ്വിആര് വിദേശ രഹസ്യാന്വേഷണ വിഭാഗം മേധാവി സെര്‍ജി നരിഷ്കിന്‍ പറഞ്ഞു, ഇറാന്റെ ആണവ ഇന്‍ഫ്രാസ്ട്രക്ചറില്‍ ഇസ്രാഈല്‍ നടത്തിയ ആക്രമണം ലോകം ‘മില്ലിമീറ്റര്‍’ ദുരന്തത്തില്‍ നിന്ന് അകന്നുവെന്നാണ് അര്‍ത്ഥമാക്കുന്നതെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് മരിയ സഖരോവ പറഞ്ഞു.
‘ആണവ കേന്ദ്രങ്ങള്‍ ആക്രമിക്കപ്പെടുകയാണ്,” യുഎന്‍ ആണവ സുരക്ഷാ വാച്ച്ഡോഗ് ഇതിനകം തന്നെ പ്രത്യേക നാശനഷ്ടങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നും അവര്‍ ന്യൂസ് ഏജന്‍സിയോട് പറഞ്ഞു.
Video Stories
അനിവാര്യ ഘട്ടങ്ങളില്‍ ആര്.എസ്.എസ്സിനൊപ്പം ചേര്‍ന്നിട്ടുണ്ട്; വെളിപ്പെടുത്തി സി.പി.എം സെക്രട്ടറി എം.വി ഗോവിന്ദന്
അടിയന്തരാവസ്ഥക്കാലത്ത് ആര്.എസ്.എസ്സുമായി ചേര്‍ന്നു. യോജിക്കുന്നവരുമായിട്ടൊക്കെ യോജിച്ചു എന്നും അദ്ദേഹം പറഞ്ഞു.

അനിവാര്യ ഘട്ടങ്ങളില്‍ ആര്.എസ്.എസ്സിനൊപ്പം ചേര്‍ന്നിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി സി.പി.എം സെക്രട്ടറി എം.വി ഗോവിന്ദന്. വാര്‍ത്താ ചാനലിന് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. അടിയന്തരാവസ്ഥക്കാലത്ത് ആര്.എസ്.എസ്സുമായി ചേര്‍ന്നു. യോജിക്കുന്നവരുമായിട്ടൊക്കെ യോജിച്ചു എന്നും അദ്ദേഹം പറഞ്ഞു. താന്‍ പറഞ്ഞത് സത്യസന്ധമായ കാര്യങ്ങളാണെന്നും വിവാദമാകില്ലെന്നും ഗോവിന്ദന് കൂട്ടിച്ചേര്‍ത്തു.
-
india3 days ago
മുസ്ലിം ക്രിസ്ത്യന്‍ വിഭാഗങ്ങളെ ആക്രമിക്കാന്‍ ആഹ്വാനം ചെയ്തു; ബംഗളൂരുവില്‍ സന്യാസിക്കെതിരെ പൊലീസ് സ്വമേധയാ കേസെടുത്തു
-
gulf2 days ago
ഒമാൻ കടലിൽ അമേരിക്കൻ കപ്പൽ തീപിടിച്ചു കത്തി
-
GULF3 days ago
വേനലവധിക്കാലം ആഘോഷമാക്കാൻ ‘സമ്മർ വിത്ത് ലുലു’ ക്യാമ്പെയിന് യുഎഇയിൽ തുടക്കമായി
-
kerala3 days ago
തിരുവനന്തപുരത്ത് 10 കിലോ കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍
-
india3 days ago
അഹമ്മദാബാദ് വിമാന ദുരന്തം; 119 പേരുടെ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു
-
News3 days ago
ഇസ്രാഈല്‍ ആക്രമണം; ഇറാന് സ്റ്റേറ്റ് ടിവിയുടെ പ്രവര്‍ത്തനം തടസ്സപ്പെട്ടു
-
News2 days ago
ഇസ്രാഈല്‍-ഇറാന് സംഘര്‍ഷം; ടെല്‍ അവീവിലും ഹൈഫയിലും ഇറാന്റെ തിരിച്ചടി
-
Film2 days ago
‘സിനിമ റിവ്യൂ ചെയ്യാന്‍ പണം നല്‍കണം’; പരാതിയുമായി നിര്‍മാതാവ്