Connect with us

kerala

കെടി ജലീലിന് അഴിമതി പുറത്ത് വരുമെന്നുള്ള വെപ്രാളം- പി കെ ഫിറോസ്

മന്ത്രിയായിരിക്കുമ്പോൾ താൻ ചെയ്ത വലിയ അഴിമതി പുറത്ത് വരുമെന്നുള്ള വെപ്രാളത്തിലാണ് കെ.ടി ജലീലെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ്.

Published

on

കോഴിക്കോട് : മന്ത്രിയായിരിക്കുമ്പോൾ താൻ ചെയ്ത വലിയ അഴിമതി പുറത്ത് വരുമെന്നുള്ള വെപ്രാളത്തിലാണ് കെ.ടി ജലീലെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ്. ബന്ധുനിയമന കേസിൽ താൻ തെറ്റുകാരനാണെന്ന് കണ്ടെത്തിയാൽ പൊതു പ്രവർത്തനം അവസാനിപ്പിക്കുമെന്നായിരുന്നു ജലീൽ നിയമസഭയിൽ പറഞ്ഞിരുന്നത്. എന്നാൽ കുറ്റക്കാരെനെന്ന് കോടതി തന്നെ വ്യക്തമാക്കിയപ്പോൾ പൊതുപ്രവർത്തനം നിർത്തി വാക്ക് പാലിക്കാൻ അദ്ദേഹം തയ്യാറായില്ല. പുതിയ അഴിമതി കൂടി പുറത്ത് വന്നാൽ തലയിൽ മുണ്ടിട്ട് നടക്കേണ്ടി വരുമോ എന്ന ഭീതിയിലാണ് പരസ്പര വിരുദ്ധമായ കാര്യങ്ങൾ പറയുന്നതെന്നും ഫിറോസ് അഭിപ്രായപ്പെട്ടു.

കൂലിയും വേലയുമില്ലാത്ത ഫിറോസ് എങ്ങിനെയാണ് സ്ഥലം വാങ്ങിച്ചതും വീട് വെച്ചെതെന്നും പറഞ്ഞ ജലീൽ പിന്നീട് പറഞ്ഞത് ഫിറോസിന് ട്രാവൽസും വില്ലാ പ്രൊജക്റ്റും ബിസിനസും ഉണ്ടെന്നാണ്. എന്തിനാണ് ഇടക്കിടെ വിദേശ യാത്ര നടത്തുന്നതെന്ന് ചോദിച്ച ജലീൽ പിന്നീട് പറഞ്ഞത് ഫിറോസിന് വിദേശത്ത് ജോലിയും വിസയും ശമ്പളവും ഉണ്ടെന്നാണ്. രാഷ്ട്രീയ പ്രവർത്തനം ബിസിനസാക്കരുതെന്നാണ് തൻ്റെ നിലപാടെന്നും സ്വന്തമായി എന്തെങ്കിലും നടത്തിയിരുന്നെങ്കിൽ സ്വന്തം മകളുടെ കല്യാണത്തിന് ഭാര്യയോട് പണം കടം വാങ്ങുന്ന ഗതികേട് ജലീലിനുണ്ടാവുമായിരുന്നില്ലെന്നും ഫിറോസ് പരിഹസിച്ചു. എനിക്ക് പങ്കാളിത്തമുള്ള സ്ഥാപനങ്ങളിൽ വന്ന് ഫോട്ടോയെടുത്ത് പോസ്റ്റ് ചെയ്തും പാട്ണർമാരുടെ താമസ സ്ഥലത്ത് ചെന്ന് അന്വേഷണം നടത്തിയും തൻ്റെ നിലവാരമില്ലായ്മ കെ.ടി ജലീൽ തെളിയിച്ചു കൊണ്ടിരിക്കുകയാണ്.

പാർട്ടി ഫണ്ടുകൾ ഉപയോഗിച്ചാണ് ഞാൻ ബിസിനസ് നടത്തുന്നുവെന്നതാണ് അദ്ദേഹത്തിൻ്റെ മറ്റൊരു കണ്ടെത്തൽ. മുസ്‌ലിം യൂത്ത് ലീഗിൻ്റെ സംസ്ഥാന ജനറൽ സെക്രട്ടറി പദത്തിലിരുന്ന കെ.ടി ജലീലിന് ഒരു സംഘടനയുടെ അക്കൗണ്ടുകൾ കൈകാര്യം ചെയ്യുന്നതിൻ്റെ രീതികളെ കുറിച്ച് അറിയില്ലേയെന്നും ഫിറോസ് ചോദിച്ചു. കെ.ടി ജലീൽ ജനറൽ സെക്രട്ടറി പദവിയിലിരുന്നപ്പോൾ ഒറ്റക്കാണോ അക്കൗണ്ടുകൾ കൈകാര്യം ചെയ്തിരുന്നതെന്ന് അദ്ദേഹം തന്നെയാണ് വ്യക്തമാക്കേണ്ടതെന്നും ഫിറോസ് പറഞ്ഞു. ഇന്ത്യൻ നിയമ വ്യവസ്ഥിതി അംഗീകരിച്ച, തെരഞ്ഞെടുപ്പ് കമ്മീഷനും ആദായ നികുതി വകുപ്പിനും കണക്കുകൾ ബോധ്യപ്പെടുത്തേണ്ട പാൻകാർഡുള്ള പൂർണ്ണമായും സുതാര്യമായ അക്കൗണ്ടാണ് മുസ്‌ലിം യൂത്ത് ലീഗ് ഉപയോഗിക്കുന്നത്. മഞ്ഞപത്രങ്ങൾ സ്വീകരിക്കുന്നത് പോലെയുള്ള ഊഹാപോഹങ്ങളുമായി ആക്ഷേപങ്ങൾ ഉന്നയിക്കുന്ന കെ.ടി ജലീൽ മന്ത്രിയായിരിക്കുമ്പോൾ മലയാളം സർവ്വകലാശാലക്ക് ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് നടത്തിയ കോടികളുടെ അഴിമതി ഉടനെ പുറത്ത് കൊണ്ട് വരുമെന്നും ഫിറോസ് വ്യക്തമാക്കി.

ഇതുമായി ബന്ധപ്പെട്ട തെളിവുകൾ ശേഖരിക്കുന്നുവെന്ന് ജലീലിന് ബോധ്യപ്പെട്ടതിനാലാണ് മനോനില തെറ്റിയ രീതിയിൽ പെരുമാറുന്നതെന്നും ഫിറോസ് പറഞ്ഞു. ഒരു കടുക് മണിത്തൂക്കമെങ്കിലും തെറ്റ് ചെയ്ത ആളായിരുന്നുവെങ്കിൽ എന്നോട് ഒരു ദയയും കാണിക്കാത്ത സർക്കാറല്ലേ കേരളം ഭരിക്കുന്നതെന്നും ഒരു നടപടിയും സ്വീകരിക്കാൻ കഴിയാത്തത് തെറ്റ് ചെയ്യാത്തത് കൊണ്ടാണെന്നും ഫിറോസ് പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

എസ്ഐആറിന് അടിയന്തര സ്റ്റേ ഇല്ല; തെരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസയച്ച് സുപ്രിംകോടതി

ഹരജി 26ന് വീണ്ടും പരിഗണിക്കും.

Published

on

ന്യൂഡല്‍ഹി: കേരളത്തിലെ വോട്ടര്‍ പട്ടിക തീവ്ര പരിഷ്‌കരണത്തിനെതിരായ ഹരജികളില്‍ തെരഞ്ഞെടുപ്പ് കമ്മിഷന് നോട്ടീസ് അയച്ച് സുപ്രിംകോടതി. ഹരജി 26ന് വീണ്ടും പരിഗണിക്കും. കേരളത്തിലെ ഹരജികള്‍ പ്രത്യേകം പരിഗണിക്കും. കേരളത്തിലെ എസ്‌ഐആര്‍ നടപടികള്‍ക്ക് അടിയന്തര സ്റ്റേയില്ലെന്നും കോടതി അറിയിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷനെ കേട്ടതിന് ശേഷമായിരിക്കും എസ്‌ഐആറില്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുക.

കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പ് സാഹചര്യം കോടതിക്ക് ബോധ്യമായതുകൊണ്ടാണ് കേരളത്തിന്റെ ഹരജികള്‍ മാത്രം ഉടന്‍ പരിഗണിക്കാമെന്ന് അറിയിച്ചതെന്ന് അഭിഭാഷകന്‍ ഹാരിസ് ബീരാന്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ അഭിഭാഷകന്‍ ഇന്ന് ഹാജരായില്ല. കേസ് നീട്ടി കൊണ്ടുപോകാനുള്ള ഉദ്ദേശ്യം കൊണ്ടായിരിക്കാം അഭിഭാഷകന്‍ ഹാജരാകാതിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന സര്‍ക്കാരും മുസ്‌ലിം ലീഗും കോണ്‍ഗ്രസും സിപിഎമ്മും നല്‍കിയ ഹരജികളാണ് ഇന്ന് സുപ്രിംകോടതി പരിഗണിച്ചത്. ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹരജികള്‍ പരിഗണിച്ചത്. തദ്ദേശ തെരഞ്ഞെടുപ്പിനിടെ എസ്‌ഐആര്‍ നടത്തുന്നത് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നുമാണ് കേരളത്തിന്റെ വാദം. തെരഞ്ഞെടുപ്പ് പൂര്‍ത്തിയാകുംവരെ എസ്‌ഐആര്‍ മാറ്റിവയ്ക്കണമെന്നും സര്‍ക്കാര്‍ ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു.

Continue Reading

kerala

ഇന്ന് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം മുതല്‍ ഇടുക്കി വരെയുള്ള ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റന്നാള്‍ വരെ മഴ തുടരും.

Published

on

സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യത. തിരുവനന്തപുരം മുതല്‍ ഇടുക്കി വരെയുള്ള ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റന്നാള്‍ വരെ മഴ തുടരും.

ന്യൂനമര്‍ദത്തിന്റെ സ്വാധീനഫലമായാണ് സംസ്ഥാനത്ത് മഴ തുടരുന്നത്. മഴയ്‌ക്കൊപ്പം മണിക്കൂറില്‍ 55 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാനും സാധ്യതയുണ്ട്. മലയോര മേഖലയില്‍ ഉള്ളവരും തീരദേശവാസികളും ജാഗ്രത പാലിക്കണം.അതേസമയം, കേരളതീരത്ത് മത്സ്യബന്ധനത്തിന് വിലക്കില്ല.

Continue Reading

kerala

പൊട്ടി വീണ മരക്കൊമ്പ് കാറിലേക്ക് തുളച്ചുകയറി യുവതിക്കു ദാരുണാന്ത്യം

കാറിന്റെ മുന്‍വശത്തെ ചില്ലു തുളച്ച് അകത്തു കയറിയ കൊമ്പ് ആതിരയുടെ തലയില്‍ ഇടിച്ച ശേഷം പിന്‍വശത്തെ ചില്ലു കൂടി തകര്‍ത്തു.

Published

on

കണ്ടെയ്‌നര്‍ ലോറി തട്ടി പൊട്ടി വീണ മരക്കൊമ്പ് ഓടിക്കൊണ്ടിരുന്ന കാറിന്റെ ചില്ലു തകര്‍ത്ത് അകത്തു കയറി പരിക്കേറ്റ യുവതിക്കു ദാരുണാന്ത്യം. എടപ്പാള്‍ പൊല്‍പ്പാക്കര മാണിക്യപ്പാലം ചെട്ടിക്കുന്നത്ത് പരേതരായ അശോകന്റെയും ശ്രീജയുടെയും മകള്‍ ആതിരയാണ് (27) മരിച്ചത്.

കോഴിക്കോടു ഭാഗത്തു നിന്ന് വന്നിരുന്ന ലോറി മരത്തില്‍ ഇടിച്ചതോടെ വലിയ കൊമ്പ് ഒടിഞ്ഞ് എതിര്‍ദിശയില്‍ വന്നുകൊണ്ടിരുന്ന കാറില്‍ പതിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന കാര്‍ ഡ്രൈവര്‍ തവനൂര്‍ തൃപ്പാളൂര്‍ കാളമ്പ്ര വീട്ടില്‍ സെയ്ഫിനു പരിക്കേറ്റു. ഇന്നലെ വൈകിട്ട് 6.45ന് സംസ്ഥാനപാതയില്‍ പെരുമ്പിലാവിന് സമീപം കടവല്ലൂര്‍ അമ്പലം സ്‌റ്റോപ്പിലാണ് അപകടം ഉണ്ടായത്.

കുന്നംകുളം ഭാഗത്തു നിന്ന് എടപ്പാളിലേക്കു പോകുകയായിരുന്ന കാറിന്റെ മുന്‍സീറ്റിലായിരുന്നു ആതിര. കാറിന്റെ മുന്‍വശത്തെ ചില്ലു തുളച്ച് അകത്തു കയറിയ കൊമ്പ് ആതിരയുടെ തലയില്‍ ഇടിച്ച ശേഷം പിന്‍വശത്തെ ചില്ലു കൂടി തകര്‍ത്തു.

റോഡില്‍ ഉണ്ടായിരുന്ന യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ഇരുവരെയും തൊട്ടടുത്തുള്ള പെരുമ്പിലാവ് അന്‍സാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ആതിരയുടെ ജീവന്‍ രക്ഷിക്കാനായില്ല. അപകടം വരുത്തിയ ലോറി നിര്‍ത്താതെ പോയി. എടപ്പാള്‍ കെ.വി.ആര്‍ ഓട്ടോമോബൈല്‍സിലെ ജീവനക്കാരിയാണ് ആതിര. ഭര്‍ത്താവ്: വിഷ്ണു. സഹോദരങ്ങള്‍: അഭിലാഷ്, അനു.

Continue Reading

Trending