Connect with us

kerala

വാക്‌സിന്‍ ചലഞ്ചിന്റെ പേരില്‍ കുടുംബശ്രീയില്‍ നിര്‍ബന്ധിത പിരിവ്

സംസ്ഥാനത്ത് 2.75 ലക്ഷം അയല്‍ക്കൂട്ടങ്ങളിലായി 44 ലക്ഷം അംഗങ്ങളാണുള്ളത്. ഒരു അയല്‍ക്കൂട്ടത്തില്‍ 20 കുടുംബങ്ങളാണുള്ളത്. ഇങ്ങിനെ ഓരോ വാര്‍ഡിലും 22 മുതല്‍ 28 വരെ  അയല്‍ക്കൂട്ടങ്ങളുണ്ട്. ഇവര്‍ 10 രൂപ വീതം നല്‍കിയാല്‍ തന്നെ 4.40 കോടി സര്‍ക്കാറിനു ലഭിക്കും

Published

on

 

വാക്‌സിന്‍ ചലഞ്ചിന്റെ പേരില്‍ കുടുംബശ്രീയില്‍ നിര്‍ബന്ധിത പിരിവ് കോവിഡ് രണ്ടാം തരംഗം തീവ്രമായതോടെ വാക്‌സിന്‍ ലഭ്യമാക്കാന്‍ സര്‍ക്കാര്‍ നടത്തുന്ന യജ്ഞത്തിലേക്ക് കുടുംബശ്രീ അംഗങ്ങളില്‍നിന്ന് നിര്‍ബന്ധിത പിരിവ്. ഒരംഗം ഏറ്റവും കുറഞ്ഞത് 10 രൂപ നിര്‍ബന്ധമായി നല്‍കണമെന്നാണ് നിര്‍ദേശം. അതില്‍ കൂടുതല്‍ നല്‍കാന്‍ കഴിയുന്നവരോട് അതും ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാന സര്‍ക്കാറിന്റെ വാക്‌സിന്‍ ചലഞ്ചിലേക്ക് സ്വമേധയാ നിരവധി പേരാണ് സംഭാവന നല്‍കിയത്. തങ്ങളുടെ സാമ്പത്തിക സ്ഥിതി അനുസരിച്ചും പൊതുകാര്യത്തിലുള്ള പങ്കാളിത്തം ഉറപ്പിച്ചുമാണ് ഓണ്‍ലൈനിലൂടെ സംഭാവന നല്‍കിയത്. എന്നാല്‍ കുടുംബശ്രീക്കാരോട് 10 രൂപ വീതം പണമായി നല്‍കാനാണ് ആവശ്യപ്പെട്ടത്. ഇന്നലെയാണ് പണം നല്‍കേണ്ട ദിവസമായി അറിയിച്ചിരുന്നത്. എന്നാല്‍ ലോക്ഡൗണ്‍ കടുപ്പിച്ചതോടെ നീട്ടി.

സംസ്ഥാനത്ത് 2.75 ലക്ഷം അയല്‍ക്കൂട്ടങ്ങളിലായി 44 ലക്ഷം അംഗങ്ങളാണുള്ളത്. ഒരു അയല്‍ക്കൂട്ടത്തില്‍ 20 കുടുംബങ്ങളാണുള്ളത്. ഇങ്ങിനെ ഓരോ വാര്‍ഡിലും 22 മുതല്‍ 28 വരെ  അയല്‍ക്കൂട്ടങ്ങളുണ്ട്. ഇവര്‍ 10 രൂപ വീതം നല്‍കിയാല്‍ തന്നെ 4.40 കോടി സര്‍ക്കാറിനു ലഭിക്കും. പലരും രണ്ടു ഡോസ് വാക്‌സിന് എന്നു കരുതി 20 രൂപവീതമാണ് നല്‍കുന്നത്. അതിലധികവും നല്‍കുന്നവരുണ്ട്. ഫലത്തില്‍ വാക്‌സിന്‍ ചാലഞ്ചിലേക്ക് കുടുംബശ്രീയില്‍ നിന്ന് എട്ടുകോടിയോളം രൂപ ലഭിക്കും.
അതതു എഡിഎസ്, സിഡിഎസ് വഴിയാണ് പണം സമാഹരിക്കുന്നത്. പാര്‍ട്ടി അനുകൂല അയല്‍ക്കൂട്ടങ്ങളില്‍ വലിയ തുക പിരിച്ചെടുക്കുന്നുണ്ട്. ചലഞ്ചില്‍ പങ്കാളികളാവാന്‍ താല്‍പര്യമുള്ള എല്ലാവരില്‍നിന്നും ഇവര്‍ സംഭാവന സ്വീകരിക്കുന്നുണ്ട്.
നേരത്തെ പ്രളയ സമയത്തും കുടുംബശ്രീയില്‍ നിന്ന് പണം സമാഹരിച്ചിരുന്നു. പല സമയത്തായി 11 കോടിയോളം രൂപയാണ് കുടുംബശ്രീ സര്‍ക്കാറിലേക്ക് നല്‍കിയത്. അതേ സമയം കോവിഡ് ദുരിതാശ്വാസമായി നല്‍കിയ വായ്പക്ക് സര്‍ക്കാര്‍ പലിശ ഈടാക്കുന്നുമുണ്ട്.

kerala

മോദി-പിണറായി ഭരണത്തിനെതിരെയുള്ള താക്കീതും തിരിച്ചടിയുമാവും ജനവിധിയെന്ന് രമേശ് ചെന്നിത്തല

ഇന്ത്യ എന്ന അഖണ്ഡ രാജ്യം നിലനിര്‍ത്തുന്നതിനും അതിന്റെ മതേതര ജനാധിപത്യ മൂല്യങ്ങള്‍ അതേപടി സംരക്ഷിക്കുന്നതിനും കേന്ദ്രത്തില്‍ പുതിയൊരു ഭരണകൂടം വരേണ്ടതുണ്ട് ചെന്നിത്തല പറഞ്ഞു

Published

on

തിരുവനന്തപുരം: പതിനെട്ടാം ലോക്‌സഭയിലേക്കുള്ള രണ്ടാംഘട്ട വോട്ടെടുപ്പ് ദിവസമായ നാളെ കേരളത്തിലെ വോട്ടര്‍മാര്‍ക്ക് ചരിത്രപരമായ കടമയാണു നിര്‍വഹിക്കാനുള്ളതെന്നു കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല. ഇന്ത്യ എന്ന അഖണ്ഡ രാജ്യം നിലനിര്‍ത്തുന്നതിനും അതിന്റെ മതേതര ജനാധിപത്യ മൂല്യങ്ങള്‍ അതേപടി സംരക്ഷിക്കുന്നതിനും കേന്ദ്രത്തില്‍ പുതിയൊരു ഭരണകൂടം വരേണ്ടതുണ്ട്.

മതേതര ജനാധിപത്യ കക്ഷികളുടെ കൂട്ടായ്മയായ ഇന്ത്യാ സഖ്യം ഈ ദൗത്യം ഏറ്റെടുക്കുമെന്ന ഉറപ്പാണ് ജനങ്ങള്‍ക്കു നല്‍കുന്നത്. അതിനു നേതൃത്വം നല്‍കാന്‍ കോണ്‍ഗ്രസിനു മാത്രമേ കഴിയൂ. ഈ യാഥാര്‍ഥ്യം തിരിച്ചറിഞ്ഞ് വോട്ടര്‍മാര്‍ വിവേകപൂര്‍വം തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കണമെന്നും ചെന്നിത്തല പറഞ്ഞു.

നരേന്ദ്ര മോദി സര്‍ക്കാര്‍ ഒരിക്കല്‍ കൂടി അധികാരത്തില്‍ വന്നാല്‍ രാജ്യത്തിന്റെ ഭരണഘടന തന്നെ അസാധുവാക്കപ്പെടും. മതാധിഷ്ഠിതമായ പുതിയ ഭരണഘടനാണ് ബി.ജെ.പിയും സംഘപരിവാര സംഘങ്ങളും വിഭാവന ചെയ്യുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന മതവിദ്വേഷ പ്രസംഗങ്ങള്‍ ഗൗരവത്തോടെ കാണണമെന്നും ചെന്നിത്തല ഓര്‍മിപ്പിച്ചു.

കേരളത്തില്‍ വോട്ടെടുപ്പ് അട്ടിമറിക്കാനുള്ള പല നീക്കങ്ങളും നടക്കുന്നുണ്ട്. ജനഹിതം എതിരാവുമെന്ന ആശങ്കയില്‍ ജനങ്ങളെ ഭയപ്പെടുത്തി വോട്ടെടുപ്പില്‍ നിന്ന് മാറ്റി നിര്‍ത്താനുള്ള ശ്രമം നടക്കുന്നു. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് കഴിഞ്ഞ ദിവസം കരുനാഗപ്പള്ളിയില്‍ സി.ആര്‍ മഹേഷ് എം.എല്‍.എ അടക്കമുള്ള യു.ഡി.എഫ് പ്രവര്‍ത്തകരെ ആക്രമിച്ചു പരുക്കേല്പിച്ച നടപടി. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായ ഭരണ വിരുദ്ധ തരംഗമാണ് കേരളത്തില്‍ അലയടിക്കുന്നത്. അതില്‍ വിറളി പൂണ്ടാണ് ബി.ജെ.പിയും സി.പി.എമ്മും അക്രമം അഴിച്ചു വിടുന്നത്. പക്ഷേ, അതുകൊണ്ടൊന്നും വോട്ടര്‍മാര്‍ പിന്മാറില്ല. റെക്കോഡ് പോളിം?ഗ് ആവും ഇന്ന് കേരളത്തില്‍ നടക്കുക. സമസസ്ത മേഖലകളിലും വന്‍ പരാജയമായ മോദി-പിണറായി ഭരണ കൂടങ്ങള്‍ക്കെതിരേ നല്‍കുന്ന ശക്തമായ താക്കീതും തിരിച്ചടിയുമാവും ജനവിധി. സംസ്ഥാനത്തെ 20ല്‍ 20 സീറ്റും യുഡിഎഫ് നേടുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

Continue Reading

crime

കുടുംബ കലഹം: ആലപുഴയില്‍ ഭര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി

കുടുംബ വഴക്കിനെ തുടര്‍ന്നാണ് സംഭവ മെന്നാണ് പ്രാഥമിക വിവരം

Published

on

ആലപുഴ: വെണമണി പുന്തലയില്‍ ഭാര്യയെ വെട്ടികൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനെടുക്കി. സുധിലത്തില്‍ ദീപ്തിയാണ് കൊല്ലപ്പെട്ടത്. രാവിലെ ആറേ മുക്കാലോടെയാണ് ദാരുണ്യ സംഭവം. കുടുംബ വഴക്കിനെ തുടര്‍ന്നാണ് സംഭവ മെന്നാണ് പ്രാഥമിക വിവരം.

Continue Reading

kerala

പാലക്കാട് ജില്ലയില്‍ ഇനി ഉഷ്ണതരംഗം; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

പാലക്കാട് കുത്തനൂരില്‍ കഴിഞ്ഞ ദിവസമായിരുന്നു സൂര്യാതാപമേറ്റ് ഒരാള്‍ മരിച്ചത്

Published

on

സംസ്ഥാനത്ത് ചൂട് കൂടുന്ന സാഹചര്യത്തില്‍ പാലക്കാട് ജില്ലയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്.ജില്ലയിലെ പലയിടങ്ങളിലും 26 വെരെ ഉഷ്ണതരംഗ സാധ്യതയുണ്ടെന്നും കേന്ദ്രകാലവസ്ഥ വകുപ്പ് അറിയിച്ചു.
ജില്ലയിലെ മറ്റു പ്രദേശങ്ങളില്‍ മറ്റന്നാള്‍ വരെ 41 ഡിഗ്രി സെല്‍ഷ്യസ് താപനില ഉയര്‍ന്നേക്കാം എന്നും വ്യക്തമാക്കി.

പാലക്കാട് കുത്തനൂരില്‍ കഴിഞ്ഞ ദിവസമായിരുന്നു സൂര്യാതാപമേറ്റ് ഒരാള്‍ മരിച്ചത്. ഇതിനു പിന്നാലെയിണ് കാലവസ്ഥവകുപ്പ് ഉഷ്ണതരംഗ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

Continue Reading

Trending