Connect with us

kerala

ഇടുക്കിയില്‍ ഭൂ സമരങ്ങള്‍ വീണ്ടും ശക്തമാകുന്നു

ഇടതു സര്‍ക്കാരിന്റെ തുടര്‍ച്ചയായ വാഗ്ദാന ലംഘനങ്ങള്‍ ഇടുക്കിയിലെ ഭൂ പ്രശ്‌നങ്ങള്‍ സങ്കീര്‍ണമാക്കുന്നു.

Published

on

പി.കെ.എ ലത്തീഫ്
തൊടുപുഴ

ഇടതു സര്‍ക്കാരിന്റെ തുടര്‍ച്ചയായ വാഗ്ദാന ലംഘനങ്ങള്‍ ഇടുക്കിയിലെ ഭൂ പ്രശ്‌നങ്ങള്‍ സങ്കീര്‍ണമാക്കുന്നു. ഭൂ പതിവ് ചട്ടം ഭേദഗതി ചെയ്യണമെന്ന സര്‍വകക്ഷി യോഗ തീരുമാനം നടപ്പാക്കാത്ത സര്‍ക്കാരിനെതിരെ ശക്തമായ ജനവികാരമാണ് ജില്ലയില്‍ നിലനില്‍ക്കുന്നത്. യു.ഡി.എഫും വിവിധ സംഘടനകളും പ്രക്ഷോഭ പാതയിലാണ്.

1964ലെ ഭൂമിപതിവ് ചട്ടത്തിന്റെ അടിസ്ഥാനത്തിലുളള ഹൈക്കോടതി നിരീക്ഷണത്തെ തുടര്‍ന്ന് എല്‍.ഡി.എഫ് സര്‍ക്കാര്‍ ഇടുക്കിക്കായി കൊണ്ടുവന്ന നിര്‍മാണ നിരോധനം ജില്ലയിലെ ജനങ്ങളെ വലിയ പ്രതിസന്ധിയിലാണ് എത്തിച്ചിരിക്കുന്നത്. 1964ലെ ഭൂമി പതിവ് ചട്ടങ്ങളിലെ 4ാം ചട്ട പ്രകാരം പട്ടയ വസ്തുവില്‍ വീടുവയ്ക്കുവാനും, കൃഷിചെയ്യുവാനും, 1993ലെ ഭൂമി പതിവ് ചട്ടങ്ങളിലെ 3ാം ചട്ട പ്രകാരം കടമുറി പണിയാനും, വീടുവയ്ക്കാനും, കൃഷിചെയ്യാനും മാത്രമാണ് അവകാശമുള്ളത്. ഇതിനോടകം നടത്തിയിട്ടുള്ളവാണിജ്യ നിര്‍മാണ പ്രവര്‍ത്തികളും, അടിസ്ഥാന സൗകര്യവികസനത്തിനായി നടത്തിയിട്ടുള്ള നിര്‍മിതികളും ഇത് പ്രകാരം ചട്ട ലംഘനമാണ്.

ഭൂമി പതിവ് ചട്ടങ്ങള്‍ ഭേദഗതിചെയ്യണമെന്ന സര്‍വകക്ഷിയോഗതീരുമാനം സര്‍ക്കാര്‍ അട്ടിമറിക്കുകയായിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് ഇക്കാര്യത്തില്‍ തീരുമാനം ഉണ്ടാകുമെന്നായിരുന്നു സര്‍ക്കാര്‍ ആവര്‍ത്തിച്ചിരുന്നത്. എന്നാല്‍ രണ്ടര വര്‍ഷം കഴിഞ്ഞിട്ടും സര്‍ക്കാര്‍ കബളിപ്പിക്കല്‍ തുടരുകയാണ്. മൂന്നാറിലെ വിവാദമായ രവീന്ദ്രന്‍ പട്ടയം റദ്ദാക്കിയതടക്കമുള്ള നടപടികള്‍ പട്ടയ വിതരണത്തെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ഏലമലക്കാടുകള്‍ വനഭൂമിയാണെന്ന് കാട്ടി റവന്യൂ വകുപ്പിറക്കിയ ഉത്തരവിനെതിരെ പ്രതിഷേധം ശക്തമായിരുന്നു. ഏലമല കാടുകളിലെ വനം വകുപ്പിന്റെ അവകാശം സംബന്ധിച്ച് തര്‍ക്കം നടക്കുന്നതിനിടെയാണ് റവന്യൂ വകുപ്പിന്റെ ഉത്തരവ്. നടപടി വിവാദമായതിനെ തുടര്‍ന്ന് ഉത്തരവ് പിന്‍വലിച്ചെങ്കിലും ഇപ്പോഴും ആശങ്ക നിലനില്‍ക്കുകയാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സ്വർണവിലയിൽ നേരിയ കുറവ്; പവന് വില 54,000ന് മുകളിൽ തന്നെ

Published

on

സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ നേരിയ കുറവ്. പവന് 80 രൂപ കുറഞ്ഞ് 54,440 രൂപയായി. 10 രൂപ കുറഞ്ഞ് 6,805 രൂപയാണ് ഗ്രാമിന് വില. കഴിഞ്ഞ ദിവസം പവൻ വില സർവകാല റെക്കോഡായ 54,520 രൂപയിലെത്തിയിരുന്നു.

ഈ മാസം പവന് 3,640 രൂപ കൂടിയതിന് ശേഷമാണ് ഇന്ന് വില കുറഞ്ഞത്. രാജ്യാന്തര സ്വർണ വിലയിലെ ഇടിവാണ് സംസ്ഥാനത്തും പ്രതിഫലിച്ചത്. ഔൺസിന് 2,343 ഡോളറാണ് രാജ്യാന്തര സ്വർണ വില.

Continue Reading

kerala

മാസപ്പടി കേസിൽ വരും ദിവസങ്ങളിൽ കൂടുതൽ പേരെ ചോദ്യം ചെയ്യുമെന്ന് ഇഡി

സിഎംആർഎൽ വിവിധ വ്യക്തികളും കമ്പനികളുമായി 135 കോടിയുടെ ഇടപാട് നടത്തിയെന്നാണ് ഇ ഡിയുടെ ആരോപണം

Published

on

മാസപ്പടി കേസിൽ വരും ദിവസങ്ങളിൽ കൂടുതൽ പേരെ ചോദ്യം ചെയ്യുമെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. നിലവിൽ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ആണ് കൂടുതൽ പേരെ ചോദ്യം ചെയ്യുക

കഴിഞ്ഞ ദിവസവും ഹർജി പരിഗണിച്ചപ്പോൾ ചോദ്യം ചെയ്യൽ പൂർണമായും നിർത്തിവെക്കാൻ കോടതി പറഞ്ഞിട്ടില്ലെന്നാണ് ഇഡി പറയുന്നത്. ശശിധരൻ കർത്തയും മൂന്ന് ജീവനക്കാരും ഇഡിക്കെതിരെ നൽകിയ ഹർജി ഹൈക്കോടതി അവധിക്കാലത്തിന് ശേഷമേ പരിഗണിക്കൂ

കോടതി ആവശ്യപ്പെട്ട വിവരങ്ങൾ നൽകാൻ സമയം വേണമെന്ന് ആവശ്യപ്പെട്ടതോടെയാണ് ഹർജി മാറ്റിവെച്ചത്. സിഎംആർഎൽ വിവിധ വ്യക്തികളും കമ്പനികളുമായി 135 കോടിയുടെ ഇടപാട് നടത്തിയെന്നാണ് ഇ ഡിയുടെ ആരോപണം.

Continue Reading

kerala

നിമിഷ പ്രിയയുടെ മോചനം; അമ്മ പ്രേമകുമാരി യെമനിലേക്ക് തിരിച്ചു

ശിക്ഷയില്‍ ഇളവു നല്‍കണമെന്ന നിമിഷപ്രിയയുടെ ആവശ്യം നേരത്തെ യെമന്‍ കോടതി തള്ളിയിരുന്നു

Published

on

കൊച്ചി: യെമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ മോചനത്തിനവുമായി ബന്ധപ്പെട്ട് അമ്മ പ്രേമകുമാരി ഇന്ന് പുലർച്ചെ യെമനിലേക്ക് തിരിച്ചു. സേവ് നിമിഷപ്രിയ ഇൻ്റർനാഷണൽ ആക്ഷൻ കൗൺസിൽ അംഗം സാമുവൽ ജെറോമും ഒപ്പമുണ്ട്.

കൊച്ചിയില്‍ നിന്ന് പുലര്‍ച്ചെ 5.30 ടെയാണ് ഇവര്‍ യാത്ര തിരിച്ചത്. മുംബൈയിലെത്തുന്ന ഇവര്‍ ഇവിടെനിന്ന് വൈകിട്ട് 5ന് യെമനിയ എയര്‍വേസിന്റെ വിമാനത്തില്‍ ഏദനിലേക്ക് പോകും. സാധാരണ സര്‍വീസ് നടത്തുന്ന വിമാനമല്ല ഇത്. യെമനി പൗരന്മാര്‍ ചികിത്സാര്‍ഥവും മറ്റും എത്തുന്ന വിമാനം തിരികെ പോകുമ്പോഴാണ് യാത്രയ്ക്ക് സൗകര്യം ലഭിക്കുക.

ശിക്ഷയില്‍ ഇളവു നല്‍കണമെന്ന നിമിഷപ്രിയയുടെ ആവശ്യം നേരത്തെ യെമന്‍ കോടതി തള്ളിയിരുന്നു. ഇതിനെതിരെ നല്‍കിയ അപ്പീല്‍ യെമന്‍ സുപ്രീം കോടതിയും തള്ളിയിരുന്നു. ശരിയത്ത് നിയമപ്രകാരമുള്ള ദിയാധനം കൊല്ലപ്പെട്ട തലാല്‍ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാല്‍ ശിക്ഷയില്‍ ഇളവ് ലഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് നിമിഷപ്രിയയുടെ കുടുംബത്തിന്റെ വാദം.

Continue Reading

Trending