kerala
വിവാദ പ്രസംഗങ്ങളും ധാര്‍ഷ്ട്യവുമായി നേതാക്കളും; പ്രതിരോധ ജാഥ പ്രതിരോധത്തില്‍
വിവാദ വിഷയങ്ങളില്‍ നിന്ന് ശ്രദ്ധതിരിക്കാന്‍ ആരംഭിച്ച ജനകീയ പ്രതിരോധ ജാഥയെ നേതാക്കള്‍ തന്നെ പ്രതിസന്ധിയിലാക്കിയതോടെ അക്ഷരാര്‍ത്ഥത്തില്‍ ‘പ്രതിരോധത്തി’ലായി സി.പി.എം നേതൃത്വം.
തിരുവനന്തപുരം: വിവാദ വിഷയങ്ങളില്‍ നിന്ന് ശ്രദ്ധതിരിക്കാന്‍ ആരംഭിച്ച ജനകീയ പ്രതിരോധ ജാഥയെ നേതാക്കള്‍ തന്നെ പ്രതിസന്ധിയിലാക്കിയതോടെ അക്ഷരാര്‍ത്ഥത്തില്‍ ‘പ്രതിരോധത്തി’ലായി സി.പി.എം നേതൃത്വം. ജാഥയില്‍ വിശദീകരിക്കാന്‍ സി.പി.എം ലക്ഷ്യംവെച്ച വിഷയങ്ങള്‍ ചര്‍ച്ചകളില്‍ നിന്ന് അകന്നുപോകുകയും പ്രമുഖ നേതാക്കളുടെ വിവാദ പ്രസംഗങ്ങളും ധാര്‍ഷ്ട്യവും ഉയര്‍ന്നുവരികയും ചെയ്തതോടെയാണ് ജാഥ തന്നെ പ്രതിരോധത്തിലായത്.
ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ ഫൈസല്‍ ബിന്‍ യൂസഫിനെ ‘ഫൈസല്‍ ബിന്‍ ലാദന്’ എന്നാക്ഷേപിച്ച് സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജനാണ് വിവാദപ്രസംഗത്തിലൂടെ പാര്‍ട്ടിയെ കൂടുതല്‍ പ്രതിസന്ധിയിലാക്കിയത്. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന് ഇതിന് മറപിടിക്കാന്‍ ശ്രമിച്ചെങ്കിലും പേരിന്റെയോ നിറത്തിന്റെയോ കാരണത്താല്‍ ആരെയും ആക്ഷേപിക്കുന്നത് പാര്‍ട്ടിനയമല്ലെന്ന് അദ്ദേഹത്തിന് സമ്മതിക്കേണ്ടിവന്നു. ജാഥാനായകന് തന്നെ മൈക്ക് ഓപ്പറേറ്ററെ അപമാനിച്ചത് പാര്‍ട്ടിക്ക് ഏറെ നാണക്കേടുണ്ടാക്കി. തൊഴിലാളി പാര്‍ട്ടിയുടെ നേതാവ് ഒരു സാധാരണ തൊഴിലാളിയോട് പരസ്യമായി കയര്‍ക്കുകയായിരുന്നു. ഇന്നലെയും ഇക്കാര്യത്തില്‍ തന്റെ ഭാഗം ന്യായീകരിക്കാനാണ് എം.വി ഗോവിന്ദന് ശ്രമിച്ചത്.
ബ്രഹ്മപുരം പ്ലാന്റില്‍ മരുമകന്റെ കമ്പനിക്ക് കരാര്‍ കിട്ടിയ കാര്യം അറിഞ്ഞില്ലെന്ന് പറഞ്ഞ മുതിര്‍ന്ന നേതാവ് വൈക്കം വിശ്വനും വാര്‍ത്തകളില്‍ നിറയുന്നു. മകളുടെ ഭര്‍ത്താവിന് കരാര്‍ ലഭിച്ച വിവരം തീപിടുത്തമുണ്ടായ ശേഷമാണത്ര അദ്ദേഹം അറിയുന്നത്. ബ്രഹ്മപുരം പ്ലാന്റില്‍ മാലിന്യങ്ങള്‍ക്ക് തീയിട്ടത് ആരെന്ന ചര്‍ച്ചകള്‍ നടക്കുമ്പോള്‍ സി.പി.എമ്മിനെയും ജാഥയെയും വൈക്കം വിശ്വനും പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. വൈദേകം റിസോര്‍ട്ടുമായി ബന്ധപ്പെട്ട് ഇനിയും അണയാത്ത തീയും ഇ.പി ജയരാജന്റെ നിസഹകരണവും സി.പി.എം ചര്‍ച്ചകളെ വഴിതിരിച്ച് വിട്ടിട്ടുണ്ട്.
വലിയ നേതാവല്ലെങ്കിലും മുഖ്യമന്ത്രിയുടെ വിശ്വസ്തനും ഭരണതലത്തില്‍ പ്രധാനിയുമായി സി.എം രവീന്ദ്രനെ ഇ.ഡി മാരത്തണ്‍ ചോദ്യം ചെയ്യലിന് വിധേയമാക്കുന്നത് പ്രതിരോധ ജാഥയുടെ ദിശമാറ്റി. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ ലൈഫ് മിഷന് കോഴക്കേസില്‍ അറസ്റ്റിലായപ്പോള്‍, അദ്ദേഹം സര്‍വീസിലുള്ള ഉദ്യോഗസ്ഥനോ പാര്‍ട്ടി അംഗമോ അല്ല എന്ന ന്യായീകരണമാണ് എം.വി ഗോവിന്ദന് നല്‍കിയത്. സി.എം രവീന്ദ്രന്റെ കാര്യത്തില്‍ പക്ഷേ, ചോദ്യം ചെയ്യല്‍ പുതുമയുള്ള കാര്യമല്ലെന്ന് നിസാരവല്‍ക്കരിക്കുകയായിരുന്നു അദ്ദേഹം. ലൈഫ് മിഷന് കേസില്‍ ഇടപാടിന് ഒത്താശ ചെയ്ത സ്വപ്ന സുരേഷും ശിവശങ്കറും തമ്മിലുള്ള സംഭാഷണങ്ങള്‍ പുറത്തുവന്നിരുന്നു. പ്രതിരോധ ജാഥ മുന്നോട്ടുവെച്ച വിഷയങ്ങളെയെല്ലാം അപ്രസക്തമാക്കുന്ന വിധത്തിലാണ് ഈ വിവാദം പടര്‍ന്നുകയറിയത്.
സ്വര്‍ണ- ഡോളര്‍ കടത്ത്, ലൈഫ് മിഷന് അഴിമതി, പെട്രോളിനും ഡീസലിനും രണ്ടുരൂപ നികുതി ചുമത്തിയത്, സംസ്ഥാനത്തെ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി, മന്ത്രിമാരുടെ വിദേശയാത്രകളും ധൂര്‍ത്തും തുടങ്ങി ജനജീവിതം ദുസ്സഹമായ ഘട്ടത്തിലാണ് സ്വയം പ്രതിരോധം തീര്‍ക്കേണ്ടതുണ്ടെന്ന് സി.പി.എം തിരിച്ചറിഞ്ഞത്. തുടര്‍ന്ന് കാസര്‍കോട് നിന്നാരംഭിച്ച ജാഥ, കൂടുതല്‍ വിവാദങ്ങളിലേക്ക് നീങ്ങുകയായിരുന്നു. ഓരോ ദിവസവും വാര്‍ത്താസമ്മേളനങ്ങളില്‍ സി.പി.എം സംസ്ഥാന സെക്രട്ടറിക്ക് താനടക്കമുള്ള നേതാക്കളുടെ പിഴവുകള്‍ വിശദീകരിക്കേണ്ടിവരുന്നത് വിചിത്രമാണ്.
kerala
ഡിജിറ്റല്‍ അറസ്റ്റ്: ബംഗളൂരു സ്വദേശിനിക്ക് 32 കോടി രൂപയുടെ നഷ്ടം
മാസങ്ങള്‍ നീണ്ടുനിന്ന 187 സാമ്പത്തിക ഇടപാടുകളിലൂടെയാണ് 31.83 കോടി രൂപ കവര്‍ന്നെടുത്തത്.
ബംഗളൂരുവിലെ 57 കാരിയായ സോഫ്റ്റ്വെയര് എന്‍ജിനീയര്‍ ‘ഡിജിറ്റല്‍ അറസ്റ്റി’ന്റെ പേരില്‍ നടന്ന വമ്പന്‍ സൈബര്‍ തട്ടിപ്പില്‍ 32 കോടി രൂപ നഷ്ടപ്പെട്ടു. മാസങ്ങള്‍ നീണ്ടുനിന്ന 187 സാമ്പത്തിക ഇടപാടുകളിലൂടെയാണ് 31.83 കോടി രൂപ കവര്‍ന്നെടുത്തത്. നവംബര്‍ 14-നാണ് അവര്‍ പരാതിയുമായി പൊലീസിനെ സമീപിച്ചത്. ആദ്യ തട്ടിപ്പ് നടന്നത് 2024 സെപ്റ്റംബര്‍ 15-നാണ്.
ആരംഭത്തില്‍ ഡി.എച്ച്.എല്‍ കുറിയര്‍ എക്സിക്യൂട്ടീവാണെന്ന് പറഞ്ഞ് വിളിച്ചെത്തിയ തട്ടിപ്പുകാര്‍, സ്ത്രീയുടെ പേരില്‍ മുംബൈ ഓഫീസില്‍ എംഡിഎംഎ, പാസ്പോര്ട്ടുകള്, ക്രെഡിറ്റ് കാര്‍ഡുകള്‍ അടങ്ങിയ പാഴ്സല്‍ വന്നിട്ടുണ്ടെന്ന് പറഞ്ഞു. തുടര്‍ന്ന് ‘സി.ബി.ഐ ഉദ്യോഗസ്ഥന്’ എന്ന് പരിചയപ്പെടുത്തിയ മറ്റൊരാള്‍ ഭീഷണിപ്പെടുത്തി. അറസ്റ്റ് ചെയ്യുമെന്ന ഭീഷണിക്കിടെ നിരപരാധിത്വം തെളിയിക്കാന്‍ സ്ത്രീയെ നിര്‍ബന്ധിക്കുകയും അവരുടെ എല്ലാ ചലനങ്ങളും റിപ്പോര്‍ട്ട് ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
മകന്റെ വിവാഹം അടുത്തുള്ളതിനാല്‍ ഭീതിയില്‍പ്പെട്ട അവര്‍ തട്ടിപ്പുകാരുടെ നിര്‍ദ്ദേശം അനുസരിക്കേണ്ടി വന്നു. ‘ജാമ്യം’ എന്ന പേരില്‍ ആദ്യം രണ്ട് കോടി രൂപയും തുടര്‍ന്ന് ബാങ്ക് അക്കൗണ്ടുകളില്‍ നിന്നുളള മുഴുവന്‍ പണവും, സ്ഥിര നിക്ഷേപം ഉള്‍പ്പെടെ, കൈമാറി. ‘ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്’ എന്ന പേരില്‍ ഒരു വ്യാജ രേഖയും തട്ടിപ്പുകാര്‍ നല്കി.
തുക തിരികെ നല്‍കുമെന്ന വാഗ്ദാനം പാലിക്കാതെ തട്ടിപ്പുകാര്‍ തീയതികള്‍ മാറ്റിനില്‍ക്കുകയായിരുന്നു. സാമ്പത്തികമായും മാനസികമായും തകര്‍ന്ന സ്ത്രീ ഒരുമാസത്തോളം ചികിത്സയില്‍ കഴിയേണ്ടിവന്നു. പിന്നീട് തട്ടിപ്പുകാരുമായി ബന്ധപ്പെടാനാകാതെ വന്നതോടെ, മകന്റെ വിവാഹശേഷം അവര്‍ പൊലീസില്‍ പരാതി നല്കി.
kerala
അതിരപ്പിള്ളിയില്‍ കാര്‍ 40 അടി താഴ്ചയിലേക്ക് മറിഞ്ഞ് എട്ട് പേര്‍ക്ക് പരിക്ക്
കാര്‍ പാര്‍ക്ക് ചെയ്യുന്നതിനായി ഡ്രൈവര്‍ പിന്നോട്ട് എടുക്കുന്നതിനിടെ നിയന്ത്രണം വിട്ടതോടെയാണ് താഴ്ചയിലേക്ക് മറിഞ്ഞത്.
അതിരപ്പിള്ളി: അതിരപ്പിള്ളിയിലുണ്ടായ ഗുരുതര വാഹനാപകടത്തില്‍ വിനോദസഞ്ചാരികളുമായി സഞ്ചരിച്ച കാര്‍ 40 അടി താഴ്ചയിലേക്ക് മറിഞ്ഞ് എട്ട് പേര്‍ക്ക് പരിക്കേറ്റു. രണ്ടാമത്തെ ചപ്പാത്തിക്ക് സമീപത്താണ് തിങ്കളാഴ്ച ഉച്ചയ്ക്ക് ഏകദേശം 1.45 ഓടെ അപകടം സംഭവിച്ചത്.
കാര്‍ പാര്‍ക്ക് ചെയ്യുന്നതിനായി ഡ്രൈവര്‍ പിന്നോട്ട് എടുക്കുന്നതിനിടെ നിയന്ത്രണം വിട്ടതോടെയാണ് താഴ്ചയിലേക്ക് മറിഞ്ഞത്. കൊണ്ടോട്ടി രജിസ്ട്രേഷന് നമ്പറിലുള്ള കാറാണ് അപകടത്തില്‍ പെട്ടത്. സംഭവം നടന്ന ഉടന്‍ വിവരം പുറത്തറിഞ്ഞിട്ടില്ല; കുറച്ച് സമയത്തിന് ശേഷമാണ് രക്ഷാപ്രവര്‍ത്തകര്‍ക്ക് വിവരം ലഭിച്ചത്. കാറിലുണ്ടായിരുന്ന രണ്ട് സ്ത്രീകള്‍ക്ക് ഗുരുതരമായ പരിക്കുകളാണ് സംഭവിച്ചതെന്ന് ലഭ്യമായ വിവരങ്ങള്‍ വ്യക്തമാക്കുന്നു.
kerala
കേരളത്തില്‍ ശക്തമായ മഴ: ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
ബംഗാള്‍ ഉള്‍ക്കടലിനും ശ്രീലങ്കക്കും മുകളിലായി നിലനില്‍ക്കുന്ന ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് ബുധനാഴ്ച വരെ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്കന്‍, മധ്യ കേരള മേഖലകളിലാണ് കൂടുതല്‍ മഴയ്ക്കുള്ള സാധ്യത.
ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം ജില്ലകളും ബുധനാഴ്ച കോട്ടയം, ഇടുക്കി ജില്ലകളും യെല്ലോ അലര്‍ട്ടില്‍ തുടരും.
ശബരിമല മകരവിളക്ക് തീര്‍ത്ഥാടനം പുരോഗമിക്കുന്ന സാഹചര്യത്തില്‍ സന്നിധാനം, പമ്പ, നിലക്കല്‍ പ്രദേശങ്ങളില്‍ ബുധനാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്കുള്ള സാധ്യതയെ കുറിച്ച് കാലാവസ്ഥ വകുപ്പ് പ്രത്യേക മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
തീര്‍ത്ഥാടകര്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.
-
india10 hours agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
GULF22 hours agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
News11 hours agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
india2 days agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
kerala2 days ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala2 days agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
kerala2 days agoസഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് അസോസിയേഷന് നേതാവിനെതിരെ കേസ്
-
india2 days agoബീഹാർ തിരഞ്ഞെടുപ്പ് പോസ്റ്റൽ ബാലറ്റ് ഫലം: MGB 142, NDA 98; എന്തുകൊണ്ടാണ് ഇത് ഇവിഎമ്മിന് എതിരായിരിക്കുന്നത്?
