Connect with us

india

വഖഫിലെ നിയമ രാഷ്ട്രീയ പോരാട്ടം

EDITORIAL

Published

on

മുസ്‌ലിം ന്യൂനപക്ഷത്തിന്റെ അവകാശത്തിനുമേല്‍ കത്തിവെക്കുന്ന, തീര്‍ത്തും ഭരണഘടനാ വിരുദ്ധമായ വഖഫ് ഭേദഗതി നിയമത്തിനെതിരെ രാഷ്ട്രീയ പോരാട്ടത്തി നൊപ്പം നിയമപോരാട്ടത്തിനും തിരികൊളുത്തിയിരിക്കുകയാണ് ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗ്. പരമോന്നത നീതിപീഠത്തിലെ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലുമായി ചര്‍ച്ച നടത്തിയ മുസ്‌ലിംലീഗ് സംഘം സുപ്രിം കോടതിയില്‍ ഹരജി ഫയല്‍ ചെയ്തുകഴിഞ്ഞു. കേവല ഭൂരിപക്ഷത്തിന്റെ മാത്രം ബലത്തില്‍ പാര്‍ലമെന്റിനെയും ഭരണഘടനയെയുമെല്ലാം നോക്കുകുത്തിയാക്കി, ഒരു ജനതയെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തി, വര്‍ഗീയ ധ്രുവികരണത്തിലൂടെ അധികാരത്തില്‍ കടിച്ചുതൂങ്ങുകയെന്ന സംഘപരിവാറിന്റെ അജണ്ടകള്‍ക്കുമുന്നില്‍ കീഴടങ്ങാന്‍ തയ്യാറല്ല എന്ന ധീരോദാത്തമായ പ്രഖ്യാപനമാണ് നിയമ പോരാട്ടത്തിന്റെ കാഹളം മുഴക്കിയതിലൂടെ പാര്‍ട്ടി നടത്തിയിരിക്കുന്നത്. വഖഫ് ഭേദഗതി നിയമത്തിന്റെ മറ്റൊരു പതിപ്പായ പൗരത്വ ഭേദഗതി നിയമവും പാര്‍ലമെന്റ് സമാന രീതിയില്‍ തന്നെ പാസാക്കിയെടുത്തപ്പോഴും തങ്ങളുടെ മുന്‍ഗാമികള്‍കൂടി കുടിയിരുന്നു തയാറാക്കിയ ഇന്ത്യന്‍ ഭരണഘടനയില്‍ പൂര്‍ണ വിശ്വാസമര്‍പ്പിച്ച്, ലവലേശം അമാന്തിച്ചുനില്‍ക്കാതെ മുസ്‌ലിംലീഗ് സുപ്രിംകോടതിയെ സമീപിച്ചിരുന്നു. നിയമവും നീതിയും നോക്കുകുത്തിയാക്കി ഭരണകുടം ചുട്ടെടുത്ത ബില്ലിനെതിരെ ഒന്നാമതായി സമര്‍പ്പിക്കപ്പെട്ട ഹര്‍ജി എന്നതുകൊണ്ടുമാത്രമല്ല, മുസ്‌ലിം ലീഗ് നടത്തിയിട്ടുള്ള പരിശ്രമത്തിന്റെ മികവുകൂടി പരിഗണിച്ചുകൊണ്ട് പ്രസ്തുതകേസില്‍ കേന്ദ്രസര്‍ക്കാറിനെതിരെയുള്ള പ്രധാന കക്ഷിയായി മുസ്‌ലിംലീഗിനെയാണ് സുപ്രിംകോടതി നിശ്ചയിച്ചിരിക്കുന്നത്. മുസ്‌ലിം ലീഗും കേ ന്ദ്രസര്‍ക്കാറും തമ്മിലുള്ള നിയമ യുദ്ധമെന്ന് നീതിന്യായ വ്യവസ്ഥിതി പേരിട്ടുവിളിക്കുന്ന ആ പോരാട്ടത്തില്‍ കേസ് പരിഗണിച്ചപ്പോഴെല്ലാം കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ വെള്ളംകുടിക്കുന്ന സാഹചര്യമാണുണ്ടായിരുന്നത്.

രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ ഹനിക്കപ്പെടുന്ന എന്തു നിയമ നിര്‍മാണം ഏതു ഭരണകൂടത്തിന്റെ ഭാഗത്തുനിന്നുണ്ടായാലും ആര്‍ജ്ജവത്തോടെയും ആത്മവിശ്വാസത്തോടെയും പൊരുതുകയെന്നത് ധാര്‍മിക ഉത്തര വാദിത്തമായാണ് മുസ്‌ലിംലീഗ് കാണുന്നത്. നിയമനിര്‍മാണ സഭയില്‍ മാത്രമല്ല, ഭരണഘടനാ നിര്‍മാണ സഭയിലും തങ്ങളുടെ മുന്‍ഗാമികള്‍ വിട്ടുവീഴ്ച്ചയില്ലാതെ ഇഞ്ചോടിഞ്ചുപൊരുതി നേടിയെടുത്ത അവകാശങ്ങളെന്ന നിലയില്‍ അതിനെതിരെയുള്ള നീക്കങ്ങളെ കൈയ്യുംകെട്ടി നോക്കി നില്‍ക്കാനോ, ഉപരിപ്ലവമായ പ്രവര്‍ത്തനങ്ങളുടെയും പ്രതികരണങ്ങളുടെയും മായാവലയത്തില്‍ അഭിരമിക്കാനോ പ്രസ്താനത്തിന് സാധിക്കില്ല. വഖഫ് ഭേദഗതി നിയമത്തിന്റെ ചര്‍ച്ചകളില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളിലും തൊട്ടു പിന്നാലെ പരമോന്നത നീതിപീഠത്തിലും ലീഗ് നടത്തിയിട്ടുള്ള പ്രയത്‌നങ്ങള്‍ ഇതിന്റെ നിദര്‍ശനമാണ്. ദൈവത്തിന്റെ പേരില്‍ സമര്‍പ്പിക്കപ്പെട്ട, രാജ്യത്തിന്റെ വിവിധ ഇടങ്ങളിലുള്ള കോടിക്കണക്കായ സ്ഥാവര ജംഗമ വസ്തുക്കളില്‍ കണ്ണുവെക്കുന്നതോടൊപ്പം നിരന്തരമായ നിയമനിര്‍മാണങ്ങളിലൂടെ ഒരു സമുദായത്തെ ഭയപ്പെടുത്തി കീഴ്‌പ്പെടുത്തുകയെന്നുമുള്ള ഇരട്ടപോര്‍മുഖം മുസ്ലിം ന്യൂനപക്ഷങ്ങള്‍ക്കു നേരെ തുറക്കാനാണ് സംഘ്പരിവാറിന്റെ നിലവിലെ ശ്രമങ്ങള്‍. എന്നാല്‍ ആകുലതകള്‍ സൃഷ്ടിച്ച് ജനിച്ചുവളര്‍ന്ന നാട്ടില്‍ രണ്ടാംതരം പൗരന്‍മാരാക്കിമാറ്റാനുള്ള ശ്രമങ്ങളെ അംഗീകരിച്ചുതരാന്‍ മനസ്സില്ലെന്ന പ്രഖ്യാപനമാണ് മുസ്‌ലിംലീഗിന്റെ ഈ മുന്നേറ്റങ്ങള്‍ സംഘ്പരിവാറിന് നല്‍കുന്ന സന്ദേശം. ഏതായാലും രാജ്യത്തിന്റെ പൈത്യകത്തിനും പാരമ്പര്യത്തിനും പോറലേല്‍പ്പികുന്ന ഏതു ശ്രമത്തെയും നിര്‍ഭയത്തോടെ നേരിടാന്‍ മുന്നിലുണ്ടാവുമെന്ന് മുസ്‌ലിംലീഗ് അത്തരം ഘട്ടങ്ങളിലെല്ലാം നിരന്തരമായ തെളിയിച്ചതാണ്. നിസ്സഹായതയുടെ ദീനരോധനങ്ങളുയരുമ്പോഴും ഭരണകൂടത്തിന്റെ കരാള ഹസ്തങ്ങള്‍ പിടിമു റുക്കുമ്പോഴും നീതിന്യായ മേഖലയിലെ പോരാട്ടത്തിന്റെ പോര്‍മുഖങ്ങളിലും പ്രതിരോധത്തിന്റെ മഹാമേരുവായി ന്യൂനപക്ഷ പിന്നോക്ക ജനവിഭാഗങ്ങളുടെ രക്ഷാകവചമായി ഈ പ്രസ്താനമുണ്ടാവുമെന്ന് ഒരിക്കല്‍കൂടി അസന്നിഗ്ധമായി തെളിയിക്കപ്പെട്ടിരിക്കുകയാണ്.

 

india

ഇന്ത്യയുടെ റഫാല്‍ തകര്‍ക്കപ്പെട്ടുവെന്ന വ്യാജ വീഡിയോ: ചൈനയുടെ എ.ഐ പ്രചാരണം, അമേരിക്കയുടെ റിപ്പോര്‍ട്ട്

ഇന്ത്യ ‘ഓപ്പറേഷന്‍ സിന്ധൂര്‍’ വിജയകരമായി പൂര്‍ത്തിയാക്കിയതിനെത്തുടര്‍ന്ന്, തങ്ങളുടെ ഫൈറ്റര്‍ ജെറ്റുകളുടെ ശക്തി ഉയര്‍ത്തിക്കാട്ടാനും റഫാലിന്റെ വിശ്വാസ്യത തകര്‍ക്കാനും ചൈന വ്യാജ പ്രചാരണം ആരംഭിച്ചതായാണ് യു.എസ്-ചൈന ഇക്കണോമിക് & സെക്യൂരിറ്റി റിവ്യൂ കമീഷന്റെ കണ്ടെത്തല്‍.

Published

on

ന്യൂഡല്‍ഹി: ഇന്ത്യയുടെ റഫാല്‍ ഫൈറ്റര്‍ വിമാനത്തെ തകര്‍ത്തതെന്ന വ്യാജ വീഡിയോ ചൈന എ.ഐ ഉപയോഗിച്ച് നിര്‍മ്മിച്ചു പ്രചരിപ്പിച്ചതായി അമേരിക്ക ആരോപിച്ചു. ഇന്ത്യ ‘ഓപ്പറേഷന്‍ സിന്ധൂര്‍’ വിജയകരമായി പൂര്‍ത്തിയാക്കിയതിനെത്തുടര്‍ന്ന്, തങ്ങളുടെ ഫൈറ്റര്‍ ജെറ്റുകളുടെ ശക്തി ഉയര്‍ത്തിക്കാട്ടാനും റഫാലിന്റെ വിശ്വാസ്യത തകര്‍ക്കാനും ചൈന വ്യാജ പ്രചാരണം ആരംഭിച്ചതായാണ് യു.എസ്-ചൈന ഇക്കണോമിക് & സെക്യൂരിറ്റി റിവ്യൂ കമീഷന്റെ കണ്ടെത്തല്‍.

അതിര്‍ത്തിയിലെ ഭീകര കേന്ദ്രങ്ങള്‍ ഇന്ത്യ തകര്‍ത്തതിന് പിന്നാലെ തന്നെ ചൈന തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് ആരോപണം. വ്യാജ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും ടിക് ടോക്ക് പോലുള്ള പ്ലാറ്റ്ഫോമുകളും ഉപയോഗിച്ചാണ് ഈ പ്രചാരണ പരമ്പര നടന്നത്.

ചൈനീസ് ആയുധങ്ങള്‍ ഉപയോഗിച്ച് വിമാനഭാഗങ്ങള്‍ തകര്‍ത്ത്, അതിനെ യുദ്ധക്കാഴ്ചകളായി ചിത്രീകരിച്ച് എ.ഐ സഹായത്തോടെ റഫാല്‍ തകര്‍ന്നതുപോലെ മാറ്റിയാണ് വീഡിയോ പ്രചരിപ്പിച്ചതെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ചൈനയുടെ ആയുധ വിപണിയെ ശക്തിപ്പെടുത്താനും റഫാലിന്റെ ആഗോള പ്രതിച്ഛായയെ ബാധിക്കാനുമുള്ള ശ്രമമാണിതെന്നും അമേരിക്ക ആരോപിക്കുന്നു. പാകിസ്ഥാന്റെ പിന്തുണയും ഈ പ്രചാരണവ്യൂഹത്തിന് പിന്നിലുണ്ടെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

റഫാല്‍ നിര്‍മ്മാതാക്കളായ ഫ്രാന്‍സ് അന്വേഷണം നടത്തിയത് ചൈനയുടെ കൃത്രിമ പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുകൊണ്ടുവന്നു. വ്യാജ വീഡിയോ പാകിസ്ഥാനില്‍ നിന്നാണ് ആരംഭിച്ചതും അത് കൂടുതല്‍ വിപുലപ്പെടുത്തിയത് ചൈനയാണെന്നും ഫ്രാന്‍സ് വ്യക്തമാക്കി. ടിക് ടോക്കില്‍ പ്രചരിച്ച വീഡിയോകളില്‍ ചൈനീസ് സോഷ്യല്‍ മീഡിയ അഭിനേതാക്കളുടെ പങ്കും കണ്ടെത്തിയിട്ടുണ്ട്.

ഇന്ത്യപാക് യുദ്ധം അവസാനിച്ചതോടെ, ലോകമെമ്പാടുമുള്ള ചൈനീസ് എംബസികള്‍ക്ക് ചൈനീസ് പ്രതിരോധ ഉപകരണങ്ങളെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള വ്യാജ വീഡിയോകള്‍ പ്രചരിപ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു എന്നും യു.എസ് റിപ്പോര്‍ട്ട് പറയുന്നു.

 

Continue Reading

india

ബെംഗളൂരുവിലെ 7 കോടി രൂപ കവര്‍ച്ച: ജീവനക്കാര്‍ക്ക് പങ്കില്ലെന്ന് അന്വേഷണം

പ്രാഥമിക ചോദ്യം ചെയ്യലുകള്‍ക്ക് ശേഷം വാന്‍ ഡ്രൈവര്‍ക്കും പണം കയറ്റിയ ഏജന്‍സിയിലെ ജീവനക്കാര്‍ക്കും സംഭവത്തില്‍ പങ്കില്ലെന്ന നിലപാടിലേക്കാണ് പൊലീസ് നീങ്ങുന്നത്.

Published

on

ബെംഗളൂരു: നഗരത്തെ നടുക്കിയ 7 കോടി രൂപയുടെ കവര്‍ച്ചാ കേസില്‍ അന്വേഷണം കൂടുതല്‍ ശക്തമാക്കി. പ്രാഥമിക ചോദ്യം ചെയ്യലുകള്‍ക്ക് ശേഷം വാന്‍ ഡ്രൈവര്‍ക്കും പണം കയറ്റിയ ഏജന്‍സിയിലെ ജീവനക്കാര്‍ക്കും സംഭവത്തില്‍ പങ്കില്ലെന്ന നിലപാടിലേക്കാണ് പൊലീസ് നീങ്ങുന്നത്. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലില്‍ ഇവരുടെ മൊഴികളില്‍ വൈരുദ്ധ്യം കണ്ടെത്താനായിട്ടില്ല. കവര്‍ച്ച ഉച്ചയ്ക്ക് 12:30 ഓടെ ജെപി നഗറിലെ അശോക പില്ലറിന് സമീപമാണ് സംഭവിച്ചത്.

എച്ച്.ഡി.എഫ്.സി. ബാങ്കില്‍ നിന്ന് ഗോവിന്ദരാജപുരത്തിലേക്ക് കൊണ്ടുപോവുകയായിരുന്ന പണവുമായി സഞ്ചരിച്ചിരുന്ന വാഹനം, ഇന്നോവ കാറിലെത്തിയ എട്ട് അംഗ സംഘം തടഞ്ഞു നിര്‍ത്തിയാണ് കവര്‍ന്നത്. കേന്ദ്ര നികുതി വകുപ്പ് ഉദ്യോഗസ്ഥരാണെന്ന് നടിച്ചാണ് സംഘം വാന്‍ നിര്‍ത്തിച്ചത്. ഡ്രൈവര്‍, സിഎംഎസ് സ്ഥാപനത്തിലെ ജീവനക്കാരന്‍, സുരക്ഷാ ഉദ്യോഗസ്ഥര്‍ എന്നിവരെയാണ് ആദ്യം ചോദ്യം ചെയ്തത്. ഇവരുടെ മൊഴികളിലെ മുന്‍വൈരുദ്ധ്യങ്ങള്‍ സംശയം വളര്‍ത്തിയിരുന്നെങ്കിലും, നിലവിലെ അന്വേഷണത്തില്‍ ഇവര്‍ക്ക് പങ്കില്ലെന്നു പോലീസിന്റെ വിലയിരുത്തല്‍. ഇപ്പോള്‍ അന്വേഷണം കേന്ദ്രീകരിച്ചിരിക്കുന്നത് കവര്‍ച്ച നടന്ന സ്ഥലത്തെ മൊബൈല്‍ ടവറിലാണ്.

ടവറിന്റെ പരിധിയില്‍ എത്തിച്ചേര്‍ന്ന ഫോണുകളുടെ വിവരങ്ങള്‍ പരിശോധിച്ചുവരുന്നു. കവര്‍ച്ചയ്ക്ക് വന്ന സംഘം കന്നഡയിലാണ് സംസാരിച്ചതെന്ന് പോലീസ് സ്ഥിരീകരിച്ചു. വാനിലുണ്ടായിരുന്ന സിസിടിവി രേഖകളുടെ ഡിവിആര്‍ യൂണിറ്റ് കൊള്ളക്കാര്‍ കൊണ്ടുപോയതും അന്വേഷണത്തിന് വലിയ വെല്ലുവിളിയാണ്. സംഭവത്തെക്കുറിച്ച് ജീവനക്കാര്‍ പോലീസിനെ അറിയിക്കാന്‍ വൈകിയത്, ആയുധങ്ങളുണ്ടായിരുന്നിട്ടും ഉപയോഗിക്കാതിരുന്നത്, സിസിടിവി ക്യാമറകള്‍ ഇല്ലാത്ത ഭാഗത്ത് വാഹനം നിര്‍ത്തിയത് തുടങ്ങിയ കാര്യങ്ങള്‍ ആദ്യം സംശയത്തിന് ഇടയാക്കിയിരുന്നു. കവര്‍ച്ചക്കാര്‍ ഉപയോഗിച്ച ഗ്രേ കളര്‍ ഇന്നോവ കാറിന്റെ നമ്പര്‍ വ്യാജമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. നഗരമാകെ പൊലീസ് പരിശോധന ശക്തമാക്കിയിരിക്കുകയാണ്. തമിഴ്‌നാട്ടിലേക്ക് രക്ഷപ്പെടാന്‍ സാധ്യതയുള്ള അതിര്‍ത്തികളിലും പരിശോധന ഊര്‍ജിതമായി തുടരുന്നു. വിരലടയാള വിദഗ്ദ്ധരും ഫോറന്‍സിക് വിഭാഗവും ഡോഗ് സ്‌ക്വാഡും സ്ഥലത്ത് വിശദമായ പരിശോധന നടത്തി.

Continue Reading

india

നിയമസഭ പാസാക്കിയ ബില്ലുകളുടെ വിധിയില്‍ സമയപരിധി: പ്രസിഡന്‍ഷ്യല്‍ റഫറന്‍സ്; ഇന്ന് സുപ്രീം കോടതിയുടെ മറുപടി

ചീഫ് ജസ്റ്റിസ് ബി.ആര്‍.ഗവായ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് വിഷയത്തില്‍ വിശദമായ വാദം കേട്ടത്.

Published

on

ന്യൂഡല്‍ഹി: നിയമസഭ പാസാക്കുന്ന ബില്ലുകളില്‍ രാഷ്ട്രപതി തീരുമാനമെടുക്കേണ്ട സമയപരിധിയെ കുറിച്ചുള്ള പ്രസിഡന്‍ഷ്യല്‍ റഫറന്‍സില്‍ സുപ്രീം കോടതി ഇന്ന് തന്റെ നിലപാട് അറിയിക്കാനിരിക്കുകയാണ്. ചീഫ് ജസ്റ്റിസ് ബി.ആര്‍.ഗവായ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് വിഷയത്തില്‍ വിശദമായ വാദം കേട്ടത്. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 143(1) പ്രകാരമാണ് രാഷ്ട്രപതി ദ്രൗപദി മുര്‍മു 14 ചോദ്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന റഫറന്‍സ് സുപ്രീം കോടതിക്ക് അയച്ചിരിക്കുന്നത്.

രാഷ്ട്രപതിയും ഗവര്‍ണര്‍മാരും ബില്ലുകള്‍ സംബന്ധിച്ച് തീരുമാനമെടുക്കേണ്ട സമയപരിധി കോടതി നിര്‍ണ്ണയിക്കാമോ?, ഭരണഘടനയില്‍ ഇതിനായി വ്യക്തമായ വ്യവസ്ഥകളുണ്ടോ? എന്നതാണ് ഇതിലെ പ്രധാനമായ ചോദ്യങ്ങള്‍. കേരള സര്‍ക്കാര്‍ ഉള്‍പ്പെടെ നിരവധി കക്ഷികള്‍ രാഷ്ട്രപതിയുടെ റഫറന്‍സിനെ ചോദ്യം ചെയ്ത് വാദങ്ങള്‍ കോടതിയില്‍ ഉന്നയിച്ചിരുന്നു. ഗവര്‍ണര്‍ക്കും രാഷ്ട്രപതിക്കും ബില്ലുകളിലെ തീരുമാനങ്ങള്‍ക്ക് ഭരണഘടന സമയപരിധി നിശ്ചയിച്ചിട്ടില്ല, നിലവിലെ ആശയക്കുഴപ്പം നീക്കുന്നതിന് കോടതി മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കേണ്ടതുണ്ടെന്ന് റഫറന്‍സില്‍ രാഷ്ട്രപതി ചൂണ്ടിക്കാട്ടി.

ഇന്നത്തെ സുപ്രീം കോടതി അഭിപ്രായം രാജ്യത്തെ നിയമനിര്‍മ്മാണ പ്രക്രിയയും കേന്ദ്ര-സംസ്ഥാന ബന്ധവും നേരിട്ട് സ്വാധീനിക്കുന്നതായിരിക്കുമെന്ന് നിയമ വിദഗ്ധര്‍ വിലയിരുത്തുന്നു.

 

Continue Reading

Trending