Connect with us

More

എല്‍ക്ലാസിക്കോയില്‍ റെക്കോര്‍ഡുകള്‍ അടിച്ചുകൂട്ടി ലയണല്‍ മെസി

Published

on

മാഡ്രിഡ്: ലാലിഗയിലെ റയലിനെതിരെ ഇന്ന് നടന്ന മത്സരത്തില്‍ നേടിയ പെനാല്‍ട്ടി ഗോളോടെ വീണ്ടും റെക്കോര്‍ഡുകളുടെ താരമായി ബാര്‍സലോണയുടെ സൂപ്പര്‍ താരം ലയണല്‍ മെസ്സി. എല്‍ക്ലാസിക്കോയില്‍ ഏറ്റവുമധികം ഗോള്‍ (17)നേടുന്ന കളിക്കാരന്‍ എന്ന അപൂര്‍വമായൊരു ബഹുമതിയാണ് അര്‍ജന്റീനക്കാരന്‍ സ്വന്തം പേരിലാക്കിയത്. ലോകത്തെ മികച്ച ക്ലബ്ബുകളിലൊന്നായ മാഡ്രിഡ് ഭീമന്മാര്‍ക്കെതിരെ മറ്റൊരു കളിക്കാരനും ഇത്രയധികം ഗോളുകള്‍ നേടിയിട്ടില്ല.

മത്സരത്തിന്റെ രണ്ടാം പകുതിയില്‍ റയല്‍ ഗോള്‍മുഖത്ത് നടന്ന കൂട്ടപൊരിച്ചിലിനിടയില്‍ നിന്നു ലഭിച്ച പെനാല്‍റ്റി കിക്കെടുത്താണ് മെസി റെക്കോര്‍ഡ് സ്വന്തമാക്കിയത്. 64-ാം മിനുട്ടിലായിരുന്നു ലാലിഗയില്‍ റയലിനെതിരെ തന്റെ 17-ാം ഗോള്‍ മെസി കുറിച്ചത്. റയല്‍ ഗോള്‍മുഖത്ത് നടന്ന കൂട്ടപൊരിച്ചിലില്‍ പന്ത് വലയില്‍ എത്തിയെങ്കിലും റയല്‍ താരം കര്‍വാഹല്‍ പന്ത് കൈകൊണ്ട് തടുത്തതിനെ തുടര്‍ന്നു റഫറി പെനാല്‍റ്റി സ്പോട്ടിലേക്ക് വിരല്‍ചൂണ്ടുകയായിരുന്നു. പന്ത് കൈകൊണ്ട് തടുത്തതിന് കര്‍വാഹലിന് ചുവപ്പ് കാര്‍ഡ് ലഭിക്കുകയുംമുണ്ടായി.


ഇന്നത്തെ മത്സരത്തിലെ നേട്ടത്തോടെ എല്‍ ക്ലാസിക്കോയില്‍ 25 ഗോള്‍ എന്ന നാഴികക്കല്ലും മെസ്സി പിന്നിട്ടു. ഈ ഗണത്തില്‍ മെസ്സി ബഹുദൂരം മുന്നിലാണ്. 18 ഗോളുള്ള മുന്‍ റയല്‍ മാഡ്രിഡ് താരം ഡെസ്റ്റഫാനോ ആണ് രണ്ടാം സ്ഥാനത്തുള്ളത്. ക്രിസ്റ്റിയാനോ റൊണാള്‍ഡോ മൂന്നാം സ്ഥാനത്താണ്.
ലാലിഗയില്‍ തുടര്‍ച്ചയായി 10 സീസണുകളില്‍ പതിനഞ്ചിലതികം അതിലധികമോ ഗോള്‍ നേടുന്ന ആദ്യ താരം എന്ന ഖ്യാതിയും മെസ്സിയുടെ പേരിലായി.


അതിനിടെ എല്‍ ക്ലാസിക്കോയില്‍ ഏറ്റവും കൂടുതല്‍ അസിസ്റ്റ് എന്ന റെക്കോര്‍ഡും മെസി നിലനിര്‍ത്തി. 93-ാം മിനുട്ടില്‍ അലക്സ് വിദാലിന്റെ ഗോല്‍ന് വഴിയൊരുക്കി മെസ്സി നേട്ടം 14 അസിസ്റ്റാക്കി ഉയര്‍ത്തിയത്.

Football

ഐഎസ്എല്‍: ബ്ലാസ്‌റ്റേഴ്‌സ് ഒഡീഷയോട് തോറ്റ് സെമി കാണാതെ പുറത്ത്‌

ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്

Published

on

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ 2023-24 സീസണിനെ സെമിഫൈനല്‍ കാണാതെ കേരളാ ബ്ലാസ്‌റ്റേഴ്‌സ് പുറത്ത്. ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്. അധികസമയത്തേക്കു നീണ്ട പോരാട്ടത്തിനൊടുവിലാണ് ഒഡീഷ ബ്ലാസ്‌റ്റേഴ്‌സിനെ കീഴടക്കിയത്.

Continue Reading

GULF

ഒമാനിൽ ഹൃദയാഘാതം മൂലം മലയാളി മരിച്ചു

Published

on

മസ്‌കറ്റ്: ഹൃദയാഘാതം മൂലം ഒമാനിൽ മലയാളി മരണപ്പെട്ടു. തലശ്ശേരി മാഹിൻ അലി സാഹിബ് റോഡിലെ ആമിനാസിൽ താമസിക്കുന്ന വയൽ പുരയിൽ ഫാറൂഖ് (76) ആണ് ഹൃദയാഘാതത്തെ തുടർന്ന് ഒമാനിലെ ബര്‍ക്കയില്‍ മരണപ്പെട്ടത്.

നേരത്തെ തലശ്ശേരിയിൽ പി.ഡബ്ല്യ.ഡി അസിസ്റ്റൻറ് എൻജിനീയർ ആയിരുന്നു. ഭാര്യ: പരേതയായ ചെറിയ പറമ്പത്ത് കൊല്ലോൻറവിട ജമീല. മക്കൾ: ഹസീന, സജീർ ( ബര്‍ക്ക), മുഹമ്മദ് ഹാറൂസ് (എ.എം സ്പോർട്സ് ഗാല). മരുകന്‍: മഖ്സൂദ് (ബില്‍ഡിങ് മെറ്റീരിയല്‍, ബര്‍ക്ക)

നടപടി ക്രമങ്ങൾ പൂർത്തിയാക്കി ഇന്ന് രാത്രി ബർക്കയിൽ മയ്യിത്ത് ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Continue Reading

GULF

മസ്കറ്റ് -കോഴിക്കോട് വിമാനത്തിൽ മലയാളി മരണപെട്ടു

മസ്കത്തിൽനിന്ന് വെള്ളിയാഴ്ച പുലർച്ചെ 2.30ന് കോഴിക്കോട്ടേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് മരണം നടന്നത്

Published

on

മസ്‌കറ്റ്: മസ്‌കറ്റിൽനിന്നും നാട്ടിലേക്കുള്ള യാത്രക്കിടെ മലയാളി വിമാനത്തിൽ മരണപ്പെട്ടു. വടകര സഹകരണ ഹോസ്പിറ്റിലിന് സമീപം ചന്ദ്രിക ആശീർവാദ് വീട്ടിൽ സച്ചിൻ (42) ആണ് വിമാനത്തിൽ വെച്ച് മരിച്ചത്.

മസ്കത്തിൽനിന്ന് വെള്ളിയാഴ്ച പുലർച്ചെ 2.30ന് കോഴിക്കോട്ടേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് മരണം നടന്നത്. വിമാനം ലാൻഡ് ചെയ്യാൻ ഒരുമണിക്കൂർ മാത്രമുള്ളപ്പോൾ സച്ചിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.

വിമാനം ലാൻഡ് ചെയ്തശേഷം അടിയന്തര പരിശോധന നടത്തിയ മെഡിക്കൽ സംഘമാണ് മരണം സ്ഥിരീകരിച്ചത്. അൽമറായിയുടെ സുഹാർ ബ്രഞ്ചിൽ സെയിൽസ് സൂപ്പർവൈസറായി ജോലി ചെയ്തുവരികയായിരുന്നു. രണ്ട് വർഷം മുമ്പാണ് ഒമാനിലെ സുഹാറിൽ ജോലിയിൽ പ്രവേശിച്ചത്.
നേരത്തെ സൗദിയിലായിരുന്നു.

പിതാവ്: സദാനന്ദൻ.
ഭാര്യ: ഷെർലി:
മകൻ: ആരോൺ സച്ചിൻ.

Continue Reading

Trending