Connect with us

News

ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു; കേരളത്തില്‍ ഏപ്രില്‍ 23ന്

Published

on

അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് രാജ്യം മറ്റൊരു പൊതുതെരഞ്ഞെടുപ്പിലേക്ക്. പതിനേഴാം ലോക്‌സഭയിലേക്കുള്ള അംഗങ്ങളെ കണ്ടെത്തുന്നതിനായുള്ള പൊതുതെരഞ്ഞെടുപ്പിന്റെ തീയതികള്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിക്കുന്നു.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാര്‍ത്താസമ്മേളനം വൈകീട്ട് 5 മണിക്ക് ആരംഭിച്ചു. വിജ്ഞാന്‍ ഭവനില്‍ നടക്കുന്ന വാര്‍ത്താ സമ്മേളനത്തില്‍ ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ സുനില്‍ അറോറ തിരഞ്ഞെടുപ്പ് തീയതി സംബന്ധിച്ച പ്രഖ്യാപനം നടത്തി.


കേരളമടക്കമുള്ള 22 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും മൂന്നാം ഘട്ടത്തില്‍ തെരഞ്ഞെടുപ്പ് ഏപ്രില്‍ 23ന് നടക്കും. രാജ്യത്തെ ലോക്സഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ മെയ് 23ന്.


ഒന്നാം ഘട്ടം തെരഞ്ഞെടുപ്പ് ഏപ്രില്‍ 11ന് നടക്കും. നോമിനേഷന്‍ സമര്‍പ്പിക്കാനുള്ള അവസാന ദിവസം മാര്‍ച്ച് 25. മെയ് 23ന് വോട്ടെണ്ണല്‍. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ രാജ്യമാകെ തെരഞ്ഞെടുപ്പ് ചട്ടം നിലവില്‍ വന്നു.

ഈ തെരഞ്ഞെടുപ്പില്‍ എല്ലാ വോട്ടിങ് മെഷീനും ഇവിഎം സംവിധാനത്തില്‍ വിവിപാറ്റ് ഒരുക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. രാജ്യത്താകെ 90 കോടി വോട്ടര്‍മാരാണുള്ളത്. 8.4 പുതിയ വോട്ടര്‍മാരുണ്ട്. പുതിയ വോട്ടര്‍മാര്‍ക്കായി ടോള്‍ ഫ്രീ നമ്പര്‍ സംവിധാനം: 1950

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

എസ്ഐആര്‍; കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗത്തിനും ആശങ്ക

കമ്മീഷന്‍ അംഗം സുഖ്ബീര്‍ സിങ് സിന്ധു ആശങ്ക ഫയലില്‍ രേഖപ്പെടുത്തിയതായാണ് റിപ്പോര്‍ട്ട്.

Published

on

ന്യൂഡല്‍ഹി: എസ്ഐആറുമായി ബന്ധപ്പെട്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനിലെ അംഗത്തിനും ആശങ്കയെന്ന് റിപ്പോര്‍ട്ട്. കമ്മീഷന്‍ അംഗം സുഖ്ബീര്‍ സിങ് സിന്ധു ആശങ്ക ഫയലില്‍ രേഖപ്പെടുത്തിയതായാണ് റിപ്പോര്‍ട്ട്. എസ്ഐആര്‍ നടപടികള്‍ പൗരന്മാരെ ഉപദ്രവിക്കുന്നതാകരുതെന്നും വൃദ്ധര്‍, രോഗികള്‍, വികലാംഗര്‍, ദരിദ്രര്‍ എന്നിവര്‍ക്ക് സൗകര്യങ്ങള്‍ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും കമ്മീഷന്‍ അംഗം ആശങ്ക രേഖപ്പെടുത്തി. സുഖ്ബീര്‍ സിങിന്റെ കുറിപ്പിന് ശേഷം അന്തിമ ഉത്തരവില്‍ പൗരത്വ പരാമര്‍ശം ഒഴിവാക്കിയതായാണ് ഇംഗ്ലീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ബിഹാര്‍ എസ്ഐആര്‍ രേഖയുടെ കരട് റിപ്പോര്‍ട്ടിലാണ് കമ്മീഷന്‍ അംഗം ആശങ്ക രേഖപ്പെടുത്തിയത്. എസ്ഐആര്‍ കരട് പട്ടികയില്‍ പൗരത്വ പരാമര്‍ശം ആദ്യ ഘട്ടത്തില്‍ ഉള്‍പ്പെടുത്തിയിരുന്നതാണ് ആശങ്കക്ക് വഴിവെച്ചത്.

എസ്ഐആര്‍ നടപടി പൂര്‍ത്തീകരിക്കുന്നതിന് ഭാഗമായി സാധാരണക്കാരായ ആര്‍ക്കും ഒരു തരത്തിലുമുള്ള ബുദ്ധിമുട്ടും ഉണ്ടാവരുതെന്നും സുഖ്ബീര്‍ രേഖപ്പെടുത്തിയതായി മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

Continue Reading

india

പാക് ഭീകരരുടെ നുഴഞ്ഞുകയറ്റ നീക്കം ശക്തം; 72 ലോഞ്ച് പാഡുകള്‍ സജീവമാക്കി: ബിഎസ്എഫ്

അതിര്‍ത്തി പ്രദേശങ്ങളില്‍ 72 ഭീകര ലോഞ്ച് പാഡുകള്‍ സജീവമായിട്ടുണ്ടെന്ന് രഹസ്യാന്വേഷണ വിലയിരുത്തല്‍.

Published

on

ന്യൂഡല്‍ഹി: ഇന്ത്യയിലേക്കുള്ള നുഴഞ്ഞുകയറ്റ ശ്രമങ്ങള്‍ക്ക് പാക് ഭീകരര്‍ ശക്തമായി ഒരുങ്ങുന്നതായി ബിഎസ്എഫ് മുന്നറിയിപ്പ് നല്‍കി. അതിര്‍ത്തി പ്രദേശങ്ങളില്‍ 72 ഭീകര ലോഞ്ച് പാഡുകള്‍ സജീവമായിട്ടുണ്ടെന്ന് രഹസ്യാന്വേഷണ വിലയിരുത്തല്‍. ‘ഓപ്പറേഷന്‍ സിന്ദൂര്‍’ വഴി ഇന്ത്യ തകര്‍ത്ത ലോഞ്ച് പാഡുകള്‍ പാകിസ്താന്‍ വീണ്ടും പുനര്‍നിര്‍മിച്ചുവെന്ന റിപ്പോര്‍ട്ടുകളുമുണ്ട്.

സിയാല്‍ക്കോട്ട്, സഫര്‍വാല്‍ മേഖലയില്‍ 12 ലോഞ്ച് പാഡുകള്‍ ഇപ്പോള്‍ പ്രവര്‍ത്തനക്ഷമമായി കണ്ടെത്തിയിട്ടുണ്ട്. നുഴഞ്ഞുകയറ്റ ശ്രമങ്ങള്‍ ഏത് നേരവും ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ തടയാന്‍ ബിഎസ്എഫ് മുഴുവന്‍ സജ്ജമാണെന്ന് അധികൃതര്‍ പറഞ്ഞു.

ഭീകരരുടെ നീക്കങ്ങള്‍ തടയാന്‍ ഗ്രൗണ്ട് സര്‍വൈലന്‍സ് റഡാര്‍, ഇലക്ട്രോ-ഒപ്റ്റിക്കല്‍ തെര്‍മല്‍ ഉപകരണങ്ങള്‍ എന്നിവ ഉപയോഗിച്ച് അതിര്‍ത്തിയില്‍ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

അതേസമയം, സൈന്യത്തെ കുറിച്ചുള്ള രഹസ്യ വിവരങ്ങള്‍ പാകിസ്ഥാന്‍ ഹാന്‍ഡ്ലറെ കൈമാറിയതിനായി പഞ്ചാബിലെ ഫിറോസ്പൂര്‍ സ്വദേശിയായ പ്രകാശ് സിങ്‌നെ രാജസ്ഥാന്‍ ഇന്റലിജന്‍സ് അറസ്റ്റ് ചെയ്തു.

സോഷ്യല്‍ മീഡിയ വഴിയാണ് പ്രകാശ് സിങ് ഭീകര സംഘടനകളുമായി ബന്ധപ്പെടുകയും രാജസ്ഥാന്‍, പഞ്ചാബ്, ഗുജറാത്ത് സംസ്ഥാനങ്ങളില്‍ നിന്നുള്ള സൈനിക വിവരങ്ങള്‍ കൈമാറുകയും ചെയ്തതായി അന്വേഷണത്തില്‍ കണ്ടെത്തി.

സംഭവങ്ങള്‍ അതിര്‍ത്തി സുരക്ഷയെ കുറിച്ചുള്ള ആശങ്കകള്‍ വീണ്ടും ശക്തിപ്പെടുത്തുന്നുവെന്ന് സുരക്ഷാ ഏജന്‍സികള്‍ അറിയിച്ചു.

 

 

Continue Reading

kerala

ശബരിമല സ്വര്‍ണക്കൊള്ള കേസ്: എ. പത്മകുമാറിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

വിഷയം സംബന്ധിച്ചുള്ള മൊഴികളില്‍ മറ്റ് ബോര്‍ഡ് അംഗങ്ങള്‍ പത്മകുമാറിനെ തള്ളി പറഞ്ഞ സാഹചര്യത്തില്‍, എല്ലാ തീരുമാനങ്ങളും വ്യക്തിപരമായതല്ല, ബോര്‍ഡ് കൂട്ടായമായാണ് എടുത്തതെന്ന് തന്റെ ഹരജിയില്‍ പത്മകുമാര്‍ വ്യക്തമാക്കുന്നു.

Published

on

കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ. പത്മകുമാര്‍ നല്‍കിയ ജാമ്യാപേക്ഷ ഇന്ന് കൊല്ലം വിജിലന്‍സ് കോടതി പരിഗണിക്കും. വിഷയം സംബന്ധിച്ചുള്ള മൊഴികളില്‍ മറ്റ് ബോര്‍ഡ് അംഗങ്ങള്‍ പത്മകുമാറിനെ തള്ളി പറഞ്ഞ സാഹചര്യത്തില്‍, എല്ലാ തീരുമാനങ്ങളും വ്യക്തിപരമായതല്ല, ബോര്‍ഡ് കൂട്ടായമായാണ് എടുത്തതെന്ന് തന്റെ ഹരജിയില്‍ പത്മകുമാര്‍ വ്യക്തമാക്കുന്നു.

കേസില്‍ പ്രത്യേക അന്വേഷണം സംഘം (എസ്‌ഐടി) നാളെ കോടതിയില്‍ വിശദമായ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. കൂടുതല്‍ പേര്‍ക്ക് സംഭവത്തില്‍ പങ്കുണ്ടോയെന്ന് ഉള്‍പ്പെടെ നിര്‍ണായക വിവരങ്ങളാണ് റിപ്പോര്‍ട്ടില്‍ പ്രതിപാദിക്കുന്നത്. മൊഴിയെടുപ്പ് ഉള്‍പ്പെടെ അന്വേഷണത്തിന്റെ പ്രധാന ഘട്ടങ്ങള്‍ പൂര്‍ത്തിയായതായി എസ്ഐടി അറിയിച്ചു. നിലവിലെ അറസ്റ്റുകള്‍ ഉള്‍പ്പെടെയുള്ള വിവരങ്ങളാണ് റിപ്പോര്‍ട്ടില്‍ ഉള്‍ക്കൊള്ളുന്നത്.

കേസില്‍ തന്ത്രി കണ്ഠരര്‍ മഹേഷ് മോഹനറുടെയും മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. 2025ല്‍ ദ്വാരപാലക പാളികള്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കൈമാറാന്‍ നല്‍കിയ അനുമതിയെക്കുറിച്ചും മറ്റ് തീരുമാനങ്ങളിലെ വ്യക്തത തേടിയും മൊഴിയെടുക്കുകയുണ്ടായി. ദേവസ്വം ബോര്‍ഡ് നല്‍കിയ അനുമതിയോടെയാണ് പാളികള്‍ കൈമാറിയതെന്ന് തന്ത്രി മൊഴിയില്‍ വ്യക്തമാക്കി.

കൂടാതെ, വാതിലും കട്ടിലപ്പാളികളും കൊണ്ടുപോകാന്‍ ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഇവയുടെ അറ്റകുറ്റപ്പണി സന്നിധാനം വിട്ട് പുറത്തുപോയി നടത്തരുതെന്ന് നിര്‍ദ്ദേശം നല്‍കിയതായും മൊഴിയില്‍ പറഞ്ഞിട്ടുണ്ട്. ഗോവര്‍ധന്റെ ബെല്ലാരിയിലെ ജ്വല്ലറിയില്‍ നടന്ന പൂജയെക്കുറിച്ചും, പൂജക്ക് ക്ഷണിച്ചപ്പോള്‍ പോകാറുണ്ടെന്ന പൊതുവായ വിശദീകരണമാണ് നല്‍കിയിരിക്കുന്നത്.

 

Continue Reading

Trending