Connect with us

Video Stories

ഫ്രാന്‍സില്‍ ഇനി മക്രോണ്‍

Published

on

കെ. മൊയ്തീന്‍കോയ

തീവ്ര വലതുപക്ഷ സ്ഥാനാര്‍ത്ഥിയെ നിലംപരിശാക്കുന്ന വിജയം കരസ്ഥമാക്കിയ ഇമ്മാനുവല്‍ മക്രോണിന് റെക്കോര്‍ഡ് നേട്ടം നിരവധി. ഫ്രാന്‍സിന്റെ ഏറ്റവും ചെറുപ്പക്കാരനായ പ്രസിഡണ്ട്. മുഖ്യധാര പാര്‍ട്ടികളെ മാറ്റിനിര്‍ത്തി ഒരു വര്‍ഷം പ്രായമായ എന്‍. മാര്‍ഷ് പാര്‍ട്ടിക്ക് വിജയം സമ്മാനിച്ച 39കാരന്‍. അമേരിക്കന്‍ പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ നടന്ന അട്ടിമറിക്ക് സമാനമായ കൂട്ട സൈബര്‍ ആക്രമണത്തെ അതിജീവിച്ച് യൂറോപ്യന്‍ യൂണിയന് കരുത്തുപകര്‍ന്ന നേതാവ്. ഫ്രാന്‍സിന്റെയും യൂറോപ്യന്‍ യൂണിയന്റെയും ഭാവിയില്‍ അതിനിര്‍ണായകമെന്ന് വിശേഷിപ്പിക്കപ്പെട്ട തെരഞ്ഞെടുപ്പില്‍ മൂന്നില്‍ രണ്ട് (65.1 ശതമാനം) ഭൂരിപക്ഷം നേടി അധികാരത്തില്‍ വരുന്നതോടെ, യൂറോപ്പിന്റെ ഐക്യവും സൗഹൃദവും കാത്തുസൂക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധനെന്ന് പ്രഖ്യാപിക്കുന്നു, മാക്രോണ്‍.
ലോകമാകെ ആശങ്കയുടെ മുള്‍മുനയിലായിരുന്നു. ഫ്രഞ്ച് തെരഞ്ഞെടുപ്പില്‍ തീവ്ര വലതുപക്ഷ സ്ഥാനാര്‍ത്ഥി മരിന്‍ ലെപെന്‍ അട്ടിമറി വിജയം പ്രതീക്ഷിച്ചു. ആദ്യറൗണ്ടില്‍ മക്രോണ്‍ 23.9 ശതമാനവും ലെപെന്‍ 21.4 ശതമാനവുമാണ് നേടിയത്. കുടിയേറ്റ-മുസ്‌ലിം വിരുദ്ധ നയത്തിലൂടെ തീവ്ര ദേശീയ വികാരം ഇളക്കിവിട്ട് അമേരിക്കയില്‍ ഡൊണാള്‍ഡ് ട്രംപ് നേടിയ വിജയമായിരുന്നു ലെപെന്‍ കണക്ക് കൂട്ടല്‍. ഫ്രഞ്ച് തെരഞ്ഞെടുപ്പില്‍ ചരിത്രത്തില്‍ ആദ്യമായി സോഷ്യലിസ്റ്റ് റിപ്പബ്ലിക്കന്‍ എന്നീ മുഖ്യ പാര്‍ട്ടികള്‍ പുറത്തു നില്‍ക്കേണ്ടിവന്ന തെരഞ്ഞെടുപ്പ് എന്ന സവിശേഷത ഇത്തവണയുണ്ട്. വലത് തീവ്ര നിലപാടിന് യൂറോപ്പ് അനുകൂലമല്ലെന്ന് ഫ്രാന്‍സും തെളിയിച്ചു. കഴിഞ്ഞ മാസം നെതര്‍ലാന്റ് തെരഞ്ഞെടുപ്പില്‍ തീവ്ര ദേശീയ വികാരം ഇളക്കിവിട്ട് നേട്ടമുണ്ടാക്കാന്‍ ശ്രമിച്ച ശക്തികള്‍ പരാജയപ്പെട്ടു. സെപ്തംബര്‍ 24ന് ജര്‍മ്മനിയും തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നു. അഭിപ്രായ സര്‍വേ അനുസരിച്ച് നിലവിലെ ചാന്‍സലര്‍ മെര്‍ക്കല്‍ ആഞ്ചേലയുടെ പാര്‍ട്ടിക്ക് തന്നെയാണ് മുന്‍തൂക്കം.
രാജ്യ സുരക്ഷയായിരുന്നു തെരഞ്ഞെടുപ്പിലെ മുഖ്യ ചര്‍ച്ച. ആദ്യ റൗണ്ട് തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് ഭീകരാക്രമണം നടന്നു. 2015-ലെ പാരീസ് ഭീകരാക്രമണത്തെ തുടര്‍ന്ന് പ്രഖ്യാപിച്ച അടിയന്തരാവസ്ഥ ഇപ്പോഴും തുടരുന്നുമുണ്ട്. മൂന്ന് വര്‍ഷത്തിനിടെ നിരവധി ഭീകര പ്രവര്‍ത്തനം അരങ്ങേറിയ നാടാണിത്. ഇത്തരം ഭീകരാക്രമണത്തിന്റെ പേരില്‍ ദേശീയ വികാരം ഇളക്കിവിടാനായിരുന്നു, ‘ഫ്രഞ്ച് ട്രംപ്’ എന്നറിയപ്പെടുന്ന ലെപെന്നിന്റെ നീക്കം. ജനസംഖ്യയില്‍ പത്ത് ശതമാനം മുസ്‌ലിംകളാണ്. തെരഞ്ഞെടുപ്പിനെ വളരെ ആശങ്കയോടെ വീക്ഷിച്ച മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം മാക്രോണിന്റെ വിജയം ആശ്വാസം പകരുന്നു.
ലോക സമൂഹത്തില്‍ പ്രമുഖ സ്ഥാനം ഫ്രാന്‍സിനുണ്ട്. യു.എന്‍ രക്ഷാസമിതിയിലെ സ്ഥിരാംഗം. നാറ്റോ സൈനിക സഖ്യത്തിലെ പ്രമുഖ പങ്കാളി. യൂറോപ്യന്‍ യൂണിയനെ സംബന്ധിച്ചിടത്തോളം ബ്രിട്ടന്‍ വിട്ട്‌പോയ പ്രതിസന്ധി തരണം ചെയ്യുന്നതിന് ഫ്രാന്‍സിന്റെ തുണ അനിവാര്യമായ സന്ദര്‍ഭം. യൂണിയന്‍ വിടണമെന്ന് വാദിച്ച ലെപെന്നിന്റെ തോല്‍വി യൂറോപ്പിന് ആശ്വാസം പകരും. മക്രോണിന്റെ വിജയം തടയാന്‍ അവസാന നിമിഷം വരെ ശ്രമം ഉണ്ടായി. കൂട്ട സൈബര്‍ ആക്രമണം ഇതിന്റെ ഭാഗമാണ്. മക്രോണിന്റെ പാര്‍ട്ടിയുടെയും തെരഞ്ഞെടുപ്പ് സംബന്ധമായും 70,000 ഫയലുകളുമായി ബന്ധപ്പെട്ടായിരുന്നു സൈബര്‍ ആക്രമണം. ഈ കുപ്രചാരണം മക്രോണിന്റെ വിജയത്തെ ബാധിച്ചില്ല. ട്രംപിന്റെ വരവിന് ശേഷം ലോകഗതി മാറിയെന്നായിരുന്നു വിശ്വസിച്ചുവന്നത്. കുടിയേറ്റ പ്രശ്‌നം ഏറ്റവുമധികം ബാധിക്കുന്ന യൂറോപ്യന്‍ രാജ്യങ്ങള്‍ ഇക്കാര്യത്തില്‍ ഉല്‍ക്കണ്ഠാകുലരുമാണ്. 44 വര്‍ഷത്തെ ചരിത്രം അവസാനിപ്പിച്ച് ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‍ വിട്ട്‌പോയതോടെ യൂറോപ്പിന്റെ ഐക്യം ശിഥിലമാവുന്നു എന്നായിരുന്നു ഉല്‍കണ്ഠ. ഫ്രാന്‍സില്‍ മിതവാദിയായ മക്രോണിന്റെ വിജയം ‘ട്രംപ് ചിന്താഗതി’യെ യൂറോപ്പിന് സ്വീകാര്യമല്ലെന്ന് തെളിയിക്കുന്നു. എലിസി കൊട്ടാരത്തില്‍ മക്രോണ്‍ എത്തുന്നത് യൂറോപ്പിന് കരുത്തും പകരും. ജര്‍മ്മനിയുള്‍പ്പെടെ വരാനിരിക്കുന്ന യൂറോപ്പിലെ തെരഞ്ഞെടുപ്പുകളില്‍ തീവ്ര വലതുപക്ഷ വെല്ലുവിളിക്ക് ശക്തിക്ഷയം സംഭവിക്കും.
അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ റഷ്യന്‍ ഇടപെടല്‍ വിവാദം സൃഷ്ടിച്ചതാണ്. അമേരിക്കയുടെ രഹസ്യാന്വേഷണ വിഭാഗം ഇക്കാര്യം ശരിവെച്ചു. ഫ്രഞ്ച് തെരഞ്ഞെടുപ്പിലെ സൈബര്‍ ആക്രമണത്തെക്കുറിച്ച് ഫ്രഞ്ച് സര്‍ക്കാര്‍ അന്വേഷണത്തിന് മുന്നോട്ടുവരുന്നുണ്ട്.
ലെപെന്നിന്റെ കുടിയേറ്റ വിരുദ്ധ നയം വിജയിപ്പിക്കാന്‍ ശ്രമിച്ചതില്‍ വിദേശ ശക്തികളുടെ ഇടപെടല്‍ എന്ന സംശയം പ്രബലമാണ്. റഷ്യന്‍ ഇടപെടലിന് സമാനമായ ഏതെങ്കിലും ശക്തികള്‍ പിന്നിലുണ്ടോയെന്ന് അറിയാനിരിക്കുകയാണ്. ഫ്രഞ്ച് ജനതയുടെ ജനാധിപത്യാവകാശത്തെ അട്ടിമറിക്കാന്‍ ശ്രമിച്ച ദുശ്ശക്തികള്‍ക്കെതിരെ പ്രസിഡന്റ് ഫ്രാന്‍ശ്വ ഓലന്ദിന്റെ നേതൃത്വത്തിലുള്ള നിലവിലെ സര്‍ക്കാര്‍ നടപടിസ്വീകരിക്കുമെന്നാണ് പ്രതീക്ഷ. പാര്‍ലമെന്റില്‍ ഭൂരിപക്ഷം നേടാന്‍ ഭാവിയില്‍ മക്രോണിന് സാധിച്ചാല്‍ മാത്രമേ ശക്തമായ ഭരണം കാഴ്ചവെക്കാന്‍ കഴിയൂ.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കണ്ണൂരില്‍ നിര്‍മാണത്തിലിരുന്ന വീട്ടിലെ സെപ്റ്റിക് ടാങ്കില്‍ വീണ് മൂന്ന് വയസുകാരന്‍ മരിച്ചു

കണ്ണൂര്‍ കതിരൂര്‍ പുല്യോട് ആണ് സംഭവം നടന്നത്.

Published

on

നിര്‍മാണത്തിലിരുന്ന വീട്ടിലെ സെപ്റ്റിക് ടാങ്കില്‍ വീണ് മൂന്ന് വയസുകാരന്‍ മരിച്ചു. കണ്ണൂര്‍ കതിരൂര്‍ പുല്യോട് ആണ് സംഭവം നടന്നത്. മുഹമ്മദ് മാര്‍വാന്‍ (3) ആണ് മരിച്ചത്. കുടുംബവീട്ടില്‍ കളിക്കാന്‍ പോയതായിരുന്നു. കാല്‍ വഴുതി വീണതാണെന്ന് പ്രാഥമിക നിഗമനം.

ടാങ്ക് നിറയെ വെള്ളം ഉണ്ടായിരുന്നു. കതിരൂര്‍ പുല്യോട് വെസ്റ്റ് സ്വദേശി അന്‍ഷിലിന്റെ മകന്‍ മാര്‍വാന്‍ ആണ് മരിച്ചത്. മൃതദേഹം തലശ്ശേരി ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

Continue Reading

Video Stories

വിവാഹ വാഗ്ദാനം നല്‍കി 49 ലക്ഷം തട്ടി; സൈബര്‍ തട്ടിപ്പില്‍ 42കാരന്‍ കുടുങ്ങി

വിവാഹ വാഗ്ദാനം നല്‍കി പരിചയം സ്ഥാപിച്ച യുവതി 15 ദിവസത്തിനുള്ളില്‍ 49 ലക്ഷം രൂപ…

Published

on

ഗാസിയാബാദ്: ജീവിത പങ്കാളിയെ തേടി മാട്രിമോണിയല്‍ സൈറ്റുകളില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുമായി ഗാസിയാബാദില്‍ നടന്ന വന്‍ സൈബര്‍ തട്ടിപ്പ്. വിവാഹ വാഗ്ദാനം നല്‍കി പരിചയം സ്ഥാപിച്ച യുവതി 15 ദിവസത്തിനുള്ളില്‍ 49 ലക്ഷം രൂപ തട്ടിയെടുത്ത സംഭവമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

വൈശാലി സ്വദേശിയായ 42കാരനായ അഭിഷേക് ചൗധരി എന്ന പി.എച്ച്.ഡി വിദ്യാര്‍ത്ഥിയാണ് സൈബര്‍ തട്ടിപ്പിന് ഇരയായത്. മാട്രിമോണിയല്‍ സൈറ്റിലൂടെ പരിചയപ്പെട്ട യുവതിയുമായി വിവാഹം വരെ ഉറപ്പിക്കുന്ന തരത്തില്‍ ബന്ധം വളര്‍ന്നതോടെയാണ് തട്ടിപ്പിന്റെ തുടക്കം.

സംഭാഷണത്തിനിടയില്‍, യുവതി ജലന്ധറിലും ഡല്‍ഹി എന്‍സിആറിലും തന്റെ കുടുംബം റിയല്‍ എസ്റ്റേറ്റ് ബിസിനസില്‍ ഏര്‍പ്പെട്ടിരിക്കുന്നുവെന്ന് പറഞ്ഞ് വിശ്വാസം നേടിയെടുത്തു. പിന്നാലെ അഭിഷേകിനെ ഫോറെക്സ് ട്രേഡിംഗിലേക്ക് പരിചയപ്പെടുത്തി. ഉയര്‍ന്ന ലാഭം വാഗ്ദാനം ചെയ്ത് 500 ഡോളര്‍ നിക്ഷേപിക്കാന്‍ ആവശ്യപ്പെട്ടു. ഡോളറില്‍ ഇടപാട് നടത്താന്‍ കഴിയാത്ത സാഹചര്യത്തില്‍, ടെലിഗ്രാം വഴി പ്രത്യേക അക്കൗണ്ട് നല്‍കി ഇന്ത്യന്‍ രൂപ ഡോളറാക്കി മാറ്റാമെന്ന് അവകാശപ്പെട്ടു.

അഭിഷേക് ആദ്യം ഒരു ലക്ഷം രൂപ ട്രാന്‍സ്ഫര്‍ ചെയ്തു. പിന്നീട് ഒക്ടോബര്‍ 8ന് 10 ലക്ഷം ഒക്ടോബര്‍ 15ന് രണ്ട് ഗഡുക്കളായി 15 ലക്ഷം ഒക്ടോബര്‍ 16ന് 13 ലക്ഷം നവംബര്‍ 2ന് 10 ലക്ഷം ഇങ്ങനെ ഏകദേശം 49 ലക്ഷം രൂപ വ്യാജ അക്കൗണ്ടുകളിലേക്ക് കൈമാറ്റം ചെയ്തു.

ട്രേഡിംഗ് ആപ്പില്‍ വാലറ്റില്‍ വന്‍ ലാഭം കാണിച്ചിരുന്നെങ്കിലും പണം പിന്‍വലിക്കാന്‍ ശ്രമിച്ചപ്പോള്‍ ഓരോ തവണയും പരാജയപ്പെട്ടു. പിന്നീട് ലാഭത്തിന് 30 ശതമാനം നികുതി ആവശ്യപ്പെട്ടതോടെയാണ് അഭിഷേക് താന്‍ വഞ്ചിക്കപ്പെട്ടതെന്ന് തിരിച്ചറിഞ്ഞത്.

അഭിഷേക് പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് ബിഎന്‍എസ് 319(2), 318(4) ഐടി ആക്ടിലെ വിവിധ വകുപ്പുകള്‍ പ്രകാരം കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. പണം കൈമാറിയ അക്കൗണ്ടുകള്‍ കണ്ടെത്താന്‍ ബന്ധപ്പെട്ട എല്ലാ ബാങ്കുകളുമായി പൊലീസ് ബന്ധപ്പെട്ടിട്ടുണ്ടെന്ന് എഡിസിപി (സൈബര്‍ & ക്രൈം) അറിയിച്ചു.

 

Continue Reading

Video Stories

ഹൃദയാരോഗ്യം സംരക്ഷിക്കാന്‍ ഈ ഭക്ഷണങ്ങള്‍ ശീലമാക്കാം; നിര്‍ദേശങ്ങളുമായി വിദഗ്ധര്‍

ഹൃദയാരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന പ്രധാന ഭക്ഷണങ്ങള്‍…

Published

on

ഹൃദയാരോഗ്യം കാത്തുസൂക്ഷിക്കുന്നതില്‍ ഭക്ഷണത്തിനുള്ള പങ്ക് നിര്‍ണായകമാണെന്ന് ഹൃദ്രോഗ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. രക്തസമ്മര്‍ദം, കൊളസ്ട്രോള്‍, നീര്‍വീക്കം എന്നിവ ഹൃദ്രോഗത്തിന് വഴിയൊരുക്കുന്ന പ്രധാന ഘടകങ്ങളാണ്. ഇവയെ നിയന്ത്രിക്കാന്‍ ചില ഭക്ഷണങ്ങള്‍ സഹായകരമാകുമെന്നും വിദഗ്ധര്‍ പറയുന്നു.

അനസ്തെറ്റിസ്റ്റും ഇന്റര്‍വെന്‍ഷണല്‍ പെയിന്‍ മെഡിസിന്‍ വിദഗ്ധനുമായ ഡോ. കുനാല്‍ സൂദ് പങ്കുവെച്ച വീഡിയോയിലൂടെയാണ് ഹൃദയത്തിന് ഏറെ ഗുണം ചെയ്യുന്ന ഭക്ഷണങ്ങളെക്കുറിച്ച് വിശദീകരിച്ചത്. ഹൃദയാരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന പ്രധാന ഭക്ഷണങ്ങള്‍, ഒമേഗ3 ധാരാളമുള്ള മീനുകള്‍ ചൂര പോലുള്ള കൊഴുപ്പുള്ള മീനുകള്‍ ഒമേഗ3 ഫാറ്റി ആസിഡിന്റെ മികച്ച ഉറവിടമാണ്.

അപൂരിത കൊഴുപ്പില്‍പ്പെടുന്ന ഈ ഘടകം ഹൃദയം, കരള്‍, ശ്വാസകോശം, രക്തക്കുഴലുകള്‍ എന്നിവയുടെ ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കുന്നു. ശരീരത്തിന്റെ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിലും കോശഭിത്തി സംരക്ഷിക്കുന്നതിലും ഒമേഗ3 പ്രധാന പങ്കുവഹിക്കുന്നു.

എക്സ്ട്രാ വിര്‍ജിന്‍ ഒലിവ് ഓയില്‍ മോണോ അണ്‍സാച്ചുറേറ്റഡ് ഫാറ്റും പോളിഫിനോളുകളും ഇതില്‍ ധാരാളമാണ്. മോശം കൊളസ്ട്രോള്‍ (LDL) കുറയ്ക്കാനും ഓക്സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കാനും രക്തക്കുഴലുകളെ സംരക്ഷിക്കാനും ഇത് സഹായിക്കുന്നു. അവൊക്കാഡോ ഒലെയിക് ആസിഡ്, നാരുകള്‍, പൊട്ടാസ്യം, ഫോളേറ്റ്, വിറ്റാമിന്‍ ഇ എന്നിവയാല്‍ സമ്പന്നമായ അവൊക്കാഡോ കൊളസ്ട്രോളും രക്തസമ്മര്‍ദവും നിയന്ത്രിക്കാന്‍ സഹായിക്കുന്നു.

പ്ലാന്റ് ബേസ്ഡ് ഒമേഗ3 (ALA), പോളി അണ്‍സാച്ചുറേറ്റഡ് ഫാറ്റ്, ആന്റിഓക്സിഡന്റുകള്‍ എന്നിവ ധാരാളമുള്ള വാല്‍നട്ട്സ് മൊത്തം കൊളസ്ട്രോളും LDL ഉം കുറയ്ക്കുകയും ഹൃദയാഘാത സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.

ബെറികള്‍ (സ്ട്രോബെറി, ബ്ലൂബെറി, റാസ്ബെറി) ആന്തോസയാനിനുകള്‍, പോളിഫിനോളുകള്‍ തുടങ്ങിയ ശക്തമായ ആന്റിഓക്സിഡന്റുകള്‍ ഇവയില്‍ അടങ്ങിയിരിക്കുന്നു. ഇവ രക്തക്കുഴലുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയും രക്തസമ്മര്‍ദം കുറയ്ക്കുകയും ഹൃദയാഘാത സാധ്യത കുറയ്ക്കുകയും ചെയ്യും.

ഇലക്കറികള്‍ മുരിങ്ങയില, ചീരയില തുടങ്ങിയ ഇലക്കറികള്‍ ഹൃദയാരോഗ്യത്തിന് ഏറെ ഗുണകരമാണ്. വിറ്റാമിന്‍ കെ, ഫോളേറ്റ്, പൊട്ടാസ്യം, ആന്റിഓക്സിഡന്റുകള്‍ എന്നിവ ധാരാളമായി അടങ്ങിയ ഇവ രക്തം കട്ടപിടിക്കുന്നത് തടയുകയും രക്തക്കുഴലുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയും രക്തസമ്മര്‍ദം നിയന്ത്രിക്കാനും സഹായിക്കുന്നു.

ആഹാരക്രമത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്തുന്നതിനുമുന്‍പ് നിര്‍ബന്ധമായും ഒരു ന്യൂട്രീഷനിസ്റ്റിന്റെയോ ആരോഗ്യവിദഗ്ധന്റെയോ ഉപദേശം തേടണമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

 

Continue Reading

Trending