Video Stories
മദ്യനയത്തിനെന്തിന് മലപ്പുറം കടമ്പ?
ഇടതു സര്‍ക്കാറിന്റെ മദ്യനയ പ്രഖ്യാപനം മലപ്പുറം ഉപതെരഞ്ഞെടുപ്പിനു ശേഷം മതി എന്ന മന്ത്രിസഭാ തീരുമാനം ആശങ്കാജനകവും അതിലേറെ ദുരൂഹത നിറഞ്ഞതുമാണ്. ഏപ്രില്‍ ഒന്നിനു പ്രഖ്യാപിക്കേണ്ട പുതിയ മദ്യനയം 12നു ശേഷത്തേക്കു മാറ്റിവച്ചത് സര്‍ക്കാറിന്റെ നിഗൂഢത മറച്ചുവക്കാനെന്ന കാര്യം തീര്‍ച്ചയാണ്. പ്രഖ്യാപനം വൈകിപ്പിക്കുന്നതിനു കാരണം വ്യക്തമാക്കാതെയാണ് മന്ത്രിസഭാ യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് നിലപാട് നിര്‍ദേശിച്ചത്. പാതയോരങ്ങളിലെ മദ്യശാലകള്‍ മാറ്റി സ്ഥാപിക്കണമെന്ന സുപ്രീംകോടതിയുടെ ഉത്തരവിന്റെ പശ്ചാത്തലത്തില്‍ കുറ്റമറ്റ മദ്യനയം ഉടനുണ്ടാകുമെന്ന് വീമ്പു പറഞ്ഞ സര്‍ക്കാര്‍ മലക്കം മറിഞ്ഞത് മലപ്പുറത്തെ തിരിച്ചടി മുമ്പില്‍ കണ്ടതിനാലാണ്. മദ്യ മാഫിയകളെയും ബാര്‍ മുതലാളിമാരെയും പ്രീതിപ്പെടുത്താന്‍ രൂപപ്പെടുത്തിയ പുതിയ നയം മലപ്പുറം ഉപതെരഞ്ഞെടുപ്പിനു മുമ്പ് പ്രഖ്യാപിച്ചാല്‍ പൊതുജനം പാഠംപഠിപ്പിക്കുമെന്ന് സര്‍ക്കാറിനറിയാം. യു.ഡി.എഫിന്റെ ഉരുക്കുകോട്ടയില്‍ തട്ടിനോക്കാനുള്ള കരുത്തുപോലും ഇടതുമുന്നണിക്ക് ഇല്ലാതാകുമെന്നു തീര്‍ച്ചയാണ്. ഇതാണ് മദ്യനയത്തെ മലപ്പുറത്തെ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെടുത്താന്‍ പിണറായിയെ പ്രേരിപ്പിച്ച ഘടകം. എന്നാല്‍ പ്രഖ്യാപനം മാറ്റിവെച്ചതിലൂടെ പൊതുജനത്തിന്റെ ആശങ്ക വര്‍ധിച്ചുവെന്ന സത്യം തിരിച്ചറിയാതെ പോയതിന് സര്‍ക്കാര്‍ വലിയ വില നല്‍കേണ്ടി വരും.
മദ്യനയം മാറ്റിവെച്ചതുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന ചര്‍ച്ചകളില്‍ പ്രധാനമായും രണ്ടു ന്യായങ്ങളാണ് ഇടതുപക്ഷം നിരത്തുന്നത്. വകുപ്പ് മന്ത്രിയുടെ ആരോഗ്യ സ്ഥിതി പരിഗണിച്ചാണിതെന്ന് പ്രഥമ വാദം. ഉപതെരഞ്ഞെടുപ്പിലുയരുന്ന പ്രചാരണ വിഷയങ്ങളുടെ ഗൗരവം നഷ്ടപ്പെടാതിരിക്കാനാണെന്ന് മറ്റൊരു വാദം. ഇവ രണ്ടും വിചിത്രമാണെന്ന കാര്യം അരിയാഹാരം കഴിക്കുന്നവര്‍ക്ക് നന്നായറിയാം. എക്സൈസ് മന്ത്രി ടി.പി രാമകൃഷ്ണന് ചികിത്സയിലാണെങ്കിലും അദ്ദേഹത്തിന്റെ വകുപ്പ് നിശ്ചലമാണെന്നതാണോ സര്‍ക്കാര്‍ നിലപാട്? മറ്റൊരു മന്ത്രിക്ക് എക്സൈസിന്റെ അധിക ചുമതല നല്‍കിയത് ആലങ്കാരികം മാത്രമാണോ? എല്ലാ വകുപ്പുകളും അടക്കി ഭരിക്കുന്ന മുഖ്യമന്ത്രിക്ക് ഈ വകുപ്പ് അപ്രാപ്യമാണെന്ന് കരുതേണ്ടതുണ്ടോ? പെട്ടെന്ന് തട്ടിക്കൂട്ടുന്നതല്ല സര്‍ക്കാര്‍ നയങ്ങളെന്ന് എല്ലാവര്‍ക്കുമറിയാം. അങ്ങനെയെങ്കില്‍ നേരത്തെ തയാറാക്കിയ മദ്യനയം പ്രഖ്യാപിക്കാന്‍ മന്ത്രിയെ കാത്തിരിക്കേണ്ട കാര്യമുണ്ടോ? മുഖ്യമന്ത്രിക്ക് പ്രഖ്യാപിക്കാവുന്നതല്ലേയുള്ളൂ? സ്വാഭാവികമായും ഉയര്‍ന്നുവരുന്ന ചോദ്യങ്ങളാണിവ. എന്നാല്‍ മന്ത്രിസഭാ യോഗത്തില്‍ പിണറായിക്കു നേരെ ഉയര്‍ന്നുവരാത്ത ഇത്തരം ചോദ്യങ്ങള്‍ പൊതു സമൂഹത്തിന്റെ പ്രതികരണങ്ങളിലുണ്ടാവില്ലെന്ന മൗഢ്യമായ വിശ്വാസമാണ് ഇടതുപക്ഷത്തെ നയിക്കുന്നത്. അതുകൊണ്ടാണ് നയ പ്രഖ്യാപനത്തിലെ കരണംമറിച്ചില്‍ വകുപ്പ് മന്ത്രിയുടെ അഭാവം കാരണമെന്ന് ഇടതുപക്ഷം കണ്ടെത്തിയത്. ഇതു ന്യായീകരിച്ചു നടക്കുന്ന നേതാക്കള്‍ക്കു പക്ഷേ, മലപ്പുറം ഉപതെരഞ്ഞെടുപ്പു ഗോദയില്‍ മുട്ടുവിറക്കുമെന്ന കാര്യത്തില്‍ രണ്ടഭിപ്രായമില്ല. ഐക്യജനാധിപത്യ മുന്നണി മാത്രമല്ല, ഇടതു സര്‍ക്കാറിന്റെ ഈ കപടമുഖം പിച്ചിച്ചീന്തിയെറിയാന്‍ പ്രബുദ്ധ ജനത ഒന്നടങ്കം രംഗത്തുവരുന്നത് കാത്തിരുന്നു കാണാം.
മദ്യനയ പ്രഖ്യാപനം മാറ്റിയതിനു രണ്ടാമതു പറയുന്ന വാദമാണ് ഏറെ വിചിത്രം. മദ്യനയം ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉയര്‍ന്നുവരുന്ന വിഷയങ്ങളുടെ ഗൗരവം നഷ്ടപ്പെടുന്നത് എങ്ങനെയാണ്? കേന്ദ്ര സര്‍ക്കാറിന്റെ ജനവിരുദ്ധ ഭരണം തുറന്നെതിര്‍ക്കുന്നതു പോലെ പിണറായി സര്‍ക്കാറിന്റെ നെറികെട്ട ഭരണവും തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകും. മദ്യനയം പ്രഖ്യാപിച്ചാല്‍ ഇടതു സര്‍ക്കാറിനെ കൂടുതല്‍ പ്രതിരോധത്തിലാക്കും. ബി.ജെ.പിയുടെ വര്‍ഗീയ ധ്രുവീകരണവും സി.പി.എമ്മിന്റെ കഠാര രാഷ്ട്രീയവും ജനങ്ങളുടെ സൈ്വരജീവിതത്തിനു ഒരുപോലെ ഭീഷണിയുയര്‍ത്തുന്നതാണ്. ദേശീയ തലത്തില്‍ ഫണം വിടര്‍ത്തിയാടുന്ന ഫാസിസത്തെയും സംസ്ഥാന തലത്തില്‍ സ്വേഛാധിപത്യം കൊണ്ട് മുഷ്ടിചുരുട്ടുന്ന മാര്‍ക്സിസത്തെയും പിടിച്ചുകെട്ടേണ്ടുതുണ്ട്. പൊതുജനത്തെ പെരുവഴിയിലേക്ക് തള്ളിവിടുന്ന തലതിരിഞ്ഞ പരിഷ്കാരങ്ങളുമായി പൊറുതിമുട്ടിക്കുന്ന കേന്ദ്ര സര്‍ക്കാറും പട്ടിണിയും പീഡനവും പൊലീസ് രാജും കൊണ്ട് വാവിട്ടുകരയുന്ന ജനതക്കുമുമ്പില്‍ നിഷ്ക്രിയമായി നില്ക്കുന്ന സംസ്ഥാന സര്‍ക്കാറും പൊതുവിചാരണ നേരിടുക തന്നെ വേണം. ഇതിനുള്ള അവസരമാണ് ഉപതെരഞ്ഞെടുപ്പെന്ന് വോട്ടര്‍മാര്‍ക്കറിയാം. അതിനാല്‍ പ്രചാരണത്തിന് തെരഞ്ഞെടുക്കുന്ന വിഷയങ്ങളുടെ പ്രസക്തിയെ കുറിച്ച് ഇടതുപക്ഷം ആകുലപ്പെടേണ്ട ആവശ്യമില്ല.
മദ്യനയം ചര്‍ച്ചചെയ്യപ്പെടുമ്പോള്‍ ഫാസിസത്തെ പ്രതിരോധിക്കുന്നതില്‍ വീഴ്ചപറ്റുമോ എന്ന് സന്ദേഹിക്കുന്ന സി.പി.എമ്മിന് എന്തുകൊണ്ട് കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന അഞ്ചു സംസ്ഥാനങ്ങളില്‍ ഈ വേവലാതിയുണ്ടായില്ല. മതേതര മുന്നണികളോട് മുഖംതിരിഞ്ഞ് നിന്ന് ബി.ജെ.പിക്ക് വളംവച്ചുകൊടുക്കുകയല്ലേ ഇടതുപക്ഷം ചെയ്തത്? ഉത്തരേന്ത്യയില്‍ ഫാസിസത്തെ തളര്‍ത്താന്‍ മലപ്പുറത്ത് ബീഫ് ഫെസ്റ്റ് നടത്തി നിര്‍വൃതിയടയുകയാണ് സഖാക്കള്‍. ഇതറിയാവുന്നവര്‍ക്കു മുമ്പില്‍ മുടന്തന്‍ ന്യായങ്ങള്‍ നിരത്തി ഇനിയും വഞ്ചന തുടരാമെന്നത് വ്യാമോഹമാണ്. മദ്യനയം മാറ്റിവച്ചതു സര്‍ക്കാറിന്റെ കാപട്യം മറച്ചുവക്കാനുള്ള മറുതന്ത്രമാണെന്ന മര്‍മമറിയാവുന്നവരാണ് മലപ്പുറത്തുകാര്‍ എന്ന കാര്യം മറക്കേണ്ട. ഇതുയര്‍ത്തിക്കാണിച്ച് പ്രചാരണത്തിറങ്ങുന്ന പൊതുജനത്തിനു മുമ്പില്‍ ഇടതുമുന്നണിക്ക് ഉത്തരം കിട്ടാതെ വിയര്‍ക്കേണ്ടിവരുമെന്നത് വഴിയേ കാണാമെന്നു ഓര്‍മപ്പെടുത്തട്ടെ.
ഇടതുപക്ഷത്തിന്റെയും മദ്യ രാജാക്കന്മാരുടെയും ശക്തമായ വെല്ലുവിളികള്‍ക്കും കോടതികളുടെ വിടാതെയുള്ള വിമര്‍ശങ്ങള്‍ക്കുമിടയിലാണ് സമ്പൂര്‍ണ മദ്യനിരോധ നയത്തില്‍ യു.ഡി.എഫ് സര്‍ക്കാര്‍ ഉറച്ചുനിന്നത്. രാഷ്ട്രീയ നേട്ടത്തേക്കാളുപരി പൊതുസമൂഹത്തിന്റെ നന്മ ലക്ഷ്യം വെച്ചാണ് ഇച്ഛാശക്തിയോടെ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ മദ്യ നിരോധന നയം നടപ്പാക്കിത്തുടങ്ങിയത്. എന്നാല്‍ ഇടതുസര്‍ക്കാര്‍ അധികാരത്തിലേറിയതു മുതല്‍ ഇത് മുച്ചൂടും മാറ്റിയെഴുതാനുള്ള തത്രപ്പാടിലാണ്. മദ്യനിരോധമല്ല, വര്‍ജനമാണ് ലക്ഷ്യമെന്നു പറയുന്ന പിണറായി സര്‍ക്കാര്‍ സമ്പൂര്‍ണ മദ്യ മാഫിയാ നയത്തിനു വേണ്ടിയാണ് ഈ ഒളിച്ചുകളി തുടരുന്നത്. ഇതു തിരിച്ചറിയാനുള്ള രാഷ്ട്രീയ ബോധം കേരളത്തിലെ ഉദ്ബുദ്ധ ജനതക്കുണ്ട്. ബാറുകള്‍ അടച്ചുപൂട്ടുന്നതിന്റെ മുമ്പുള്ള കേരളത്തിന്റെ അവസ്ഥയും അടച്ചുപൂട്ടിയതിന്റെ ശേഷം സാമൂഹിക, കുടുംബ പശ്ചാത്തലങ്ങളിലുണ്ടായ സമാധാനത്തിന്റെയും സുരക്ഷിതത്വത്തിന്റെയും അളവും അറിയുന്ന ജനതക്കു മുമ്പില്‍ ഇടതുപക്ഷത്തിന് ഇനി പിടിച്ചുനില്ക്കാന് പാടുപെടേണ്ടി വരും. മദ്യമാഫിയക്കു മുമ്പില്‍ മുട്ടുമടക്കി നയപ്രഖ്യാപനം മാറ്റിവച്ച പിണറായി സര്‍ക്കാറിനെതിരെ പ്രതിരോധക്കോട്ട പണിയാന്‍ സമാധാന ജീവിതമാഗ്രഹിക്കുന്ന പൊതുസമൂഹം ഒറ്റക്കെട്ടായി വിധിയെഴുതുക തന്നെ ചെയ്യും.
News
‘അടിമയുടെ സമാധാനം വേണ്ട, ഒരിക്കലും അടിമയാവില്ല’: ട്രംപിന്റെ അന്ത്യശാസനത്തിന് പിന്നാലെ തിരിച്ചടിച്ച് വെനസ്വേലന്‍ പ്രസിഡന്റ്
ബലപ്രയോഗത്തിലൂടെ രാഷ്ട്രീയ മാറ്റം അടിച്ചേല്‍പ്പിക്കാനുള്ള ഏതൊരു ശ്രമത്തെയും രാജ്യം ചെറുക്കുമെന്ന് മുന്നറിയിപ്പ് നല്കി.
വാഷിംഗ്ടണുമായുള്ള സംഘര്‍ഷം രൂക്ഷമാകുമ്പോള്‍, വെനിസ്വേല ‘ഒരു അടിമയുടെ സമാധാനം ആഗ്രഹിക്കുന്നില്ല’ എന്ന് കാരക്കാസിലെ ആയിരക്കണക്കിന് പിന്തുണക്കാരോട് പറഞ്ഞുകൊണ്ട്, വര്‍ദ്ധിച്ചുവരുന്ന യുഎസ് സമ്മര്‍ദ്ദത്തിന് വെനിസ്വേലയുടെ പ്രസിഡന്റ് നിക്കോളാസ് മഡുറോ മറുപടി നല്കി. ആഴ്ചകളായി അമേരിക്കയുടെ വര്‍ദ്ധിച്ചുവരുന്ന സൈനിക പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം മാര്‍ച്ചുകളെ അഭിസംബോധന ചെയ്ത മഡുറോ, 22-ാം ആഴ്ചയിലേക്ക് കടന്ന നാവിക വിന്യാസത്തിലൂടെ വാഷിംഗ്ടണ്‍ വെനിസ്വേലയെ ‘പരീക്ഷിക്കുകയാണെന്ന്’ ആരോപിച്ചു. ബലപ്രയോഗത്തിലൂടെ രാഷ്ട്രീയ മാറ്റം അടിച്ചേല്‍പ്പിക്കാനുള്ള ഏതൊരു ശ്രമത്തെയും രാജ്യം ചെറുക്കുമെന്ന് മുന്നറിയിപ്പ് നല്കി.
‘നമുക്ക് സമാധാനം വേണം, പക്ഷേ പരമാധികാരം, സമത്വം, സ്വാതന്ത്ര്യം എന്നിവയുള്ള സമാധാനം! അടിമയുടെ സമാധാനമോ കോളനികളുടെ സമാധാനമോ നമുക്ക് വേണ്ട!’ വെനിസ്വേലന്‍ ജനതയോട് ‘സമ്പൂര്‍ണ വിശ്വസ്തത’ പ്രതിജ്ഞയെടുക്കുന്നതിന് മുമ്പ് അദ്ദേഹം ജനക്കൂട്ടത്തോട് പറഞ്ഞു. കഴിഞ്ഞ മാസം ഒരു അപൂര്‍വ ഫോണ്‍ കോളിനിടെ ഡൊണാള്‍ഡ് ട്രംപ് മഡുറോ ഉടന്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഒരു അന്ത്യശാസനം പുറപ്പെടുവിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ വന്നത്.
മഡുറോയെ ഉടന്‍ തന്നെ വിട്ടുപോകാന്‍ ട്രംപ് സമ്മര്‍ദ്ദം ചെലുത്തിയതായും, അദ്ദേഹം ഉടന്‍ തന്നെ രാജിവച്ചാല്‍ മാത്രമേ കുടുംബത്തിന് ഉറപ്പ് നല്‍കൂ എന്നും മഡുറോ പറഞ്ഞതായാണ് റിപ്പോര്‍ട്ട്. ആഗോള പൊതുമാപ്പ്, രാഷ്ട്രീയ അധികാരം ഉപേക്ഷിച്ചാലും സായുധ സേനയുടെ നിയന്ത്രണം നിലനിര്‍ത്താനുള്ള കഴിവ് എന്നിവയുള്‍പ്പെടെയുള്ള എതിര് ആവശ്യങ്ങള്‍ മഡുറോ മുന്നോട്ടുവച്ചതായും റിപ്പോര്‍ട്ടുണ്ട്. വെനിസ്വേലന്‍ വ്യോമാതിര്‍ത്തി ‘പൂര്‍ണ്ണമായും അടച്ചുപൂട്ടി’ എന്ന് ട്രംപ് പ്രഖ്യാപിച്ചതിന് ശേഷം രണ്ടാമത്തെ കോള്‍ നേടാന്‍ മഡുറോ ശ്രമിച്ചിട്ടും, പിന്നീട് കൂടുതല്‍ ആശയവിനിമയം നടന്നിട്ടില്ലെന്ന് റിപ്പോര്‍ട്ട്.
അന്തിമ റിപ്പോര്‍ട്ടുകള്‍ വൈറ്റ് ഹൗസ് സ്ഥിരീകരിച്ചിട്ടില്ല, നിഷേധിക്കുന്നില്ല, പക്ഷേ ട്രംപ് സൈനിക സമ്മര്‍ദ്ദം ശക്തമാക്കിയിട്ടുണ്ട്. കരീബിയന്‍ മേഖലയില്‍ യുഎസ് നാവികസേനയുടെ വിപുലമായ സന്നാഹം തുടരുകയാണ്, വ്യോമാതിര്‍ത്തി മുന്നറിയിപ്പുകള്‍ നല്‍കിയിട്ടുണ്ട്, മയക്കുമരുന്ന് കൊണ്ടുപോകുന്ന ബോട്ടുകള്‍ ആക്രമിക്കപ്പെട്ടിട്ടുണ്ട്, ഇവ വാഷിംഗ്ടണില്‍ ഉഭയകക്ഷി പരിശോധനയ്ക്ക് വിധേയമായിട്ടുണ്ട്. മഡുറോയുടെ സര്‍ക്കാരുമായി ബന്ധപ്പെട്ട മയക്കുമരുന്ന് ശൃംഖലകളെ ലക്ഷ്യം വച്ചാണ് ഈ ആക്രമണങ്ങള്‍ നടത്തിയതെന്ന് യുഎസ് അവകാശപ്പെടുന്നു. വെനിസ്വേലയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ട്രംപ് ദേശീയ സുരക്ഷാ ഉദ്യോഗസ്ഥരെ കാണുമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന് ലീവിറ്റ് സ്ഥിരീകരിച്ചു, എന്നാല്‍ ‘പ്രസിഡന്റിന്റെ പരിഗണനയിലുള്ള ചില ഓപ്ഷനുകള്‍ മേശപ്പുറത്തുണ്ട്’ എന്ന് മാത്രം പറഞ്ഞുകൊണ്ട് അടിസ്ഥാന ഓപ്ഷനുകള്‍ തള്ളിക്കളഞ്ഞില്ല.
ഭരണമാറ്റം തേടാന്‍ വാഷിംഗ്ടണ്‍ ശ്രമിക്കുന്നുവെന്ന് കാരക്കാസ് ആരോപിക്കുന്നു.
മഡുറോയെ അധികാരത്തില്‍ നിന്ന് നീക്കാനും വെനിസ്വേലയുടെ എണ്ണ ശേഖരത്തിന്റെ നിയന്ത്രണം പിടിച്ചെടുക്കാനുമുള്ള വിശാലമായ പ്രചാരണത്തിന്റെ ഭാഗമാണ് യുഎസ് വിന്യസിക്കല്‍ എന്ന് മഡുറോയുടെ സര്‍ക്കാര്‍ വാദിക്കുന്നു. ഒപെക്കിന് അയച്ച കത്തില്‍, വാഷിംഗ്ടണ്‍ ‘സൈനിക ബലപ്രയോഗത്തിലൂടെ വെനിസ്വേലയുടെ വിശാലമായ എണ്ണ ശേഖരം – ലോകത്തിലെ ഏറ്റവും വലിയത് – കൈവശപ്പെടുത്താന്‍’ ശ്രമിക്കുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. വെനിസ്വേലന്‍ പൗരന്മാര് കൊല്ലപ്പെട്ടുവെന്ന് ആദ്യമായി സമ്മതിച്ചതിന് ശേഷം വെനിസ്വേലയുടെ ദേശീയ അസംബ്ലി ഇപ്പോള്‍ യുഎസ് ആക്രമണങ്ങളെക്കുറിച്ച് സ്വന്തം അന്വേഷണം പ്രഖ്യാപിച്ചു. അതേസമയം, കൊളംബിയയുടെ പ്രസിഡന്റ് ഗുസ്താവോ പെട്രോയോ പുതിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വേദിയായി കാര്‍ട്ടജീനയെ വാഗ്ദാനം ചെയ്തു. എന്നിരുന്നാലും കാരക്കാസോ വാഷിംഗ്ടണോ പ്രതികരിച്ചിട്ടില്ല.
Video Stories
യുപിയില്‍ ബിഎല്‍ഒ ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് മരണം; ജോലി സമ്മര്‍ദമെന്ന് കുടുംബാരോപണം
ജോലി സമ്മര്‍ദമാണ് മരണകാരണമെന്ന് കുടുംബം ആരോപിച്ചിട്ടും അത് ജില്ലാ ഭരണകൂടം നിഷേധിച്ചു
ലഖ്നൗ: ഉത്തര്‍പ്രദേശില്‍ ബൂത്ത് ലെവല്‍ ഓഫീസര്‍ (ബിഎല്‍ഒ) ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് മരിച്ച സംഭവത്തില്‍ ജോലി സമ്മര്‍ദമാണ് കാരണം എന്നു കുടുംബം ആരോപിച്ചു. 47കാരനായ സര്‍വേശ് കുമാര്‍ ഗംഗ്വാര്‍ ആണ് മരിച്ചത്. ബറേലിയിലെ കര്‍മചാരി നഗര്‍ സിെഎയുടെ കീഴില്‍ ജോലി ചെയ്തിരുന്ന സര്‍വേശ് ബുധനാഴ്ച സ്കൂളില്‍ ഡ്യൂട്ടിക്കിടെ പെട്ടെന്ന് നിലത്ത് വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി സ്ഥിരീകരിച്ചു. കുടുംബാംഗങ്ങള്‍ പറയുന്നു, കുറേക്കാലമായി സര്‍വേശിന് ബിഎല്‍ഒ ചുമതലകള്‍ മൂലം അതീവ ജോലി സമ്മര്‍ദം അനുഭവിച്ചിരുന്നു. കഴിഞ്ഞ ദിവസം പോലും സമ്മര്‍ദത്തെ കുറിച്ച് പറഞ്ഞതിനുശേഷമാണ് സര്‍വേശിനെ കണ്ടതെന്ന് സഹോദരന് യോഗേഷ് ഗംഗ്വാര്‍ അറിയിച്ചു. എന്നാല്‍ ജോലി സമ്മര്‍ദമാണ് മരണകാരണമെന്ന് കുടുംബം ആരോപിച്ചിട്ടും അത് ജില്ലാ ഭരണകൂടം നിഷേധിച്ചു. ബിഎല്‍ഒമാര്‍ക്കു മേല്‍ അതിക്രമമായ സമ്മര്‍ദമൊന്നുമില്ലെന്നും സര്‍വേശ് കേസില്‍ ജോലിസമ്മര്‍ദം കണ്ടെത്താനായിട്ടില്ലെന്നുമാണ് എസ്ഡിഎം പ്രമോദ് കുമാര്‍ പറഞ്ഞത്. മരണവുമായി ബന്ധപ്പെട്ട കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ ശേഖരിക്കാനായി അന്വേഷണം തുടരുകയാണ്.
india
രൂപയ്ക്ക് റെക്കോര്‍ഡ് തകര്‍ച്ച; മൂല്യം 89.48 ആയി ഇടിഞ്ഞു
സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി
ന്യൂഡല്‍ഹി: ചരിത്രത്തില്‍ ആദ്യമായി രൂപയുടെ മൂല്യം റെക്കോഡ് തകര്‍ച്ചയില്‍. ഇന്നലെ വ്യാപാരത്തിനിടെ മൂല്യം ഇതാദ്യമായി രൂപ 89.48 വരെ ഇടിഞ്ഞു. സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി. ഇന്നലെ ഒറ്റദിവസം രൂപ ഡോളറിനെതിരെ താഴ്ന്നത് 80 പൈസയാണ്. രാവിലെ ഡോളറിനെതിരെ 3 പൈസ ഉയര്‍ന്ന് വ്യാപാരം തുടങ്ങിയ ശേഷമായിരുന്നു രൂപയുടെ വന്‍ വീഴ്ച്ച. കഴിഞ്ഞ മേയ് 8നു ശേഷം രൂപ ഒറ്റദിവസം ഇത്രയും താഴുന്നത് ആദ്യം. മേയ് 8ന് 89 പൈസ ഇടിഞ്ഞിരുന്നു. യുഎസില്‍ അടിസ്ഥാന പലിശനിരക്ക് കുറയാനുള്ള സാധ്യത മങ്ങിയതിനാല്‍ ഡോളര്‍ നടത്തുന്ന മുന്നറ്റത്തിലാണ് രൂപയ്ക്ക് അടിപതറിയത്. യൂറോ, യെന്‍, പൗണ്ട് തുടങ്ങി ലോകത്തെ ആറ് പ്രധാന കറന്‍സികള്‍ക്കെതിരായ യു.എസ് ഡോളര്‍ ഇന്‍ഡക്സ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പുവരെ 98ല്‍ ആയിരുന്നത് ഇപ്പോള്‍ 100ന് മുകളിലെത്തി. കേന്ദ്രബാങ്കായ യുഎസ് ഫെഡറല്‍ റിസര്‍വ് ഡിസംബറിലെ പണനയ നിര്‍ണയയോഗത്തില്‍ പലിശനിരക്ക് കുറയ്ക്കാന്‍ സാധ്യത ഇല്ല. ഇന്ത്യന്‍ ഓഹരി വിപണികള്‍ നേരിട്ട തളര്‍ച്ചയും വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ (എഫ്ഐഐ) വന്‍ തോതില്‍ ഇന്ത്യന്‍ ഓഹരികള്‍ വിറ്റൊഴിഞ്ഞതും രൂപയ്ക്ക് ആഘാതമായിട്ടുണ്ട്. 2025ല്‍ ഇതുവരെ ഇന്ത്യന്‍ ഓഹരികളില്‍ നിന്ന് ഏതാണ്ട് ഒന്നരലക്ഷം കോടി രൂപയാണ് വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത്. ഇന്ത്യ-യുഎസ് വ്യാപാര ക്കരാറില്‍ അനിശ്ചിതത്വം വി ട്ടൊഴിയാത്തതും രൂപയ്ക്ക് കനത്ത സമ്മര്‍ദമായി. യുഎസ് പ്രസിഡന്റ് ട്രംപ് ഇന്ത്യയ്ക്ക മേല്‍ ചുമത്തിയ 50% തീരുവ കയറ്റുമതി മേഖലയെ ഉലച്ചതും വിദേശനാണയ വരുമാനം ഇടിഞ്ഞതും രൂപയുടെ മുല്യം ഇടിയാന്‍ കാരണമായി.
-
kerala2 days ago‘ഇത് പുരുഷന്മാര്ക്ക് വേണ്ടിയുള്ള സ്വാതന്ത്ര്യ സമരം, മഹാത്മാഗാന്ധിയുടെ പാതയില്‍ ജയിലില്‍ നിരാഹാര സമരമിരിക്കും’:രാഹുല്‍ ഈശ്വര്‍
-
kerala15 hours agoകെഎസ്ആര്‍ടിസി ബസ് ഓടിച്ചു എന്ന കുറ്റമേ ഞാന്‍ ചെയ്തിട്ടുള്ളൂ, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്നെ ഒരുപാട് ദ്രോഹിച്ചു; ഡ്രൈവര്‍ യദു
-
kerala2 days agoമുഖ്യമന്ത്രിക്ക് പുതിയ വാഹനം; 1.10 കോടി അനുവദിച്ച് ഉത്തരവിറക്കി
-
india2 days ago‘ദ്രോഹിക്കുന്നതിനും പരിധിയുണ്ട്, കോണ്‍ഗ്രസിനെ ഞെരുക്കാനുള്ള ശ്രമം വിലപ്പോവില്ല’ കേന്ദ്രസര്‍ക്കാറിന്റേത് ധാര്‍മിക മൂല്യത്തകര്‍ച്ച: ഡി.കെ.ശിവകുമാര്‍
-
kerala2 days agoനിയുക്ത ഫാ. മെത്രാന് ആന്റണി കാട്ടിപ്പറമ്പിലിനെ സന്ദര്‍ശിച്ച് അഡ്വ. ഹാരിസ് ബീരാന് എം.പി
-
india16 hours agoപ്രതിപക്ഷത്തിനുമുന്നില് മുട്ട് മടക്കി കേന്ദ്രം; എസ്ഐആർ വിഷയത്തിൽ പാർലമെന്റിൽ ചർച്ച വേണമെന്ന ആവശ്യം അംഗീകരിച്ചു
-
kerala13 hours agoകൊല്ലത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ സ്വീകരണത്തിനായി കുടുംബശ്രീയില്‍ പണപ്പിരിവ്
-
kerala14 hours agoവഖ്ഫ് സ്വത്തുക്കളുടെ ഉമീദ് പോര്‍ട്ടല്‍ രജിസ്ട്രേഷന് സമയം നീട്ടണം; കേന്ദ്ര മന്ത്രിയുമായി ചര്‍ച്ച നടത്തി മുസ്ലിം ലീഗ് എം.പിമാര്‍

