Connect with us

Culture

കേരളാ ബ്ലാസ്‌റ്റേഴ്‌സിനെ വാങ്ങാനൊരുങ്ങി മാഞ്ചസ്റ്റര്‍ സിറ്റി?

Published

on

ന്യൂഡല്‍ഹി: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ വമ്പന്‍മാരായ മാഞ്ചസ്റ്റര്‍ സിറ്റി ക്ലബ്ബ് ഉടമകള്‍ ഇന്ത്യന്‍ വിപണി ലക്ഷ്യമിടുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ സ്ഥിരീകരണവുമായി പുതിയ സൂചനകള്‍ വരുന്നു. പ്രധാനമായും രണ്ട് ഐ.എസ.്എല്‍ ക്ലബ്ബുകളെയാണ് സിറ്റി ഉടമകള്‍ നോട്ടമിട്ടിരിക്കുന്നത്.

ഇക്കൂട്ടത്തില്‍ ഒന്നാമതേത്ത് മലയാളികളുടെ സ്വന്തം കേരള ബ്ലാസ്റ്റേഴ്‌സാണ്. ഐ.എസ.്എല്ലില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള ക്ലബ്ബണ് കേരളാ ബ്ലാസ്റ്റേഴ്‌സ്. കേരളം ഫുട്‌ബോളിനെ ഏറെ സ്‌നേഹിക്കുന്നവരുടെ മണ്ണാണെന്ന് കൂടി മനസ്സിലാക്കിയാണ് സിറ്റി ബ്ലാസ്റ്റേഴ്‌സിനെ സ്വന്തമാക്കാന്‍ ലക്ഷ്യമിടുന്നത്.

ബ്ലാസ്റ്റേഴ്‌സിന്റെ മുന്‍ സി.ഇ.ഒ വരുണ്‍ തൃപുരനേനി ഇത്തരം വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ പുതിയ സൂചനകള്‍ നല്‍കുന്നത് സിറ്റി ഈ വര്‍ഷം തന്നെ ഒരു ഇന്ത്യന്‍ ക്ലബ്ബിനെ സ്വന്തമാക്കുമെന്നതാണ്.

ജംഷഡ്പൂര്‍ എഫ്.സിയാണ് സിറ്റി ഉടമകള്‍ ലക്ഷ്യമിടുന്ന മറ്റൊരു ക്ലബ്ബ്. താരതമ്യേന പുതിയ ക്ലബ്ബായതിനാല്‍ സിറ്റിക്ക് കൂടുതല്‍ താല്‍പര്യമുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഒരു ചൈനീസ് ക്ലബ്ബില്‍ വലിയ തുക സിറ്റി ഉടമകള്‍ നിക്ഷേപിച്ചിരുന്നു. ഇതിന് പുറമെയാണ് ഇന്ത്യയിലെ ഫുട്‌ബോള്‍ വിപണി ലക്ഷ്യമിടുന്നത്. മാഞ്ചസ്റ്റര്‍ സിറ്റിക്ക് പുറമെ ന്യൂയോര്‍ക്ക് സിറ്റി, മെല്‍ബണ്‍ സിറ്റി, യോക്കോഹാമ എഫ് മാരിനോസ് തുടങ്ങിയ ക്ലബ്ബുകളിലും സിറ്റിയുടെ ഉടമകള്‍ക്ക് ഷെയറുകളുണ്ട്.

‘ലോകത്ത് പല ഭാഗങ്ങളിലായി ഏഴ് ക്ലബ്ബുകളില്‍ സിറ്റിയുടെ ഉടമക്ക് നിക്ഷേപമുണ്ട്. ഫുട്‌ബോളിനെ ഏറെ സ്‌നേഹിക്കുന്ന ഇന്ത്യയിലെയും ചൈനയിലെയും വിപണിയില്‍ ഞങ്ങള്‍ക്ക് ഏറെ താല്‍പര്യമുണ്ട്. കഴിഞ്ഞ രണ്ട് വര്‍ഷമായി ഇന്ത്യയില്‍ ക്ലബ്ബ് വാങ്ങുന്നതിനെ കുറിച്ച് ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ഈ വര്‍ഷം അത് സാധ്യമാവും എന്നാണ് കരുതുന്നത്’- ചീഫ് എക്‌സിക്യൂട്ടീവ് ഫെറാന്‍ സോറിയാനോ പറഞ്ഞു.

news

ക്ഷേത്രത്തില്‍ വന്‍ കവര്‍ച്ച; തിരുവാഭരണം മോഷണം പോയി

ഭണ്ഡാരത്തിലെ കാശും കൊണ്ട് പോയി.

Published

on

കാസര്‍കോട്: നീലേശ്വരം പാലായി അയ്യങ്കുന്നത്ത് ഭഗവതി ക്ഷേത്രത്തില്‍ മോഷണം. വിഗ്രഹത്തില്‍ ചാര്‍ത്തിയിരുന്ന തിരുവാഭരണവും ഭണ്ഡാരവും കവര്‍ച്ച ചെയ്തു. നീലേശ്വരം പാലായി അയ്യങ്കുന്നത്ത് ഭഗവതി ക്ഷേത്രത്തില്‍ നടന്ന കവര്‍ച്ച പുറത്തറിയുന്നത് ശനിയാഴ്ച രാവിലെ. ഭണ്ഡാരത്തിലെ കാശും കൊണ്ട് പോയി.

ശ്രീകോവിലിന്റെ വാതില്‍ കുത്തിത്തുറന്നാണ് മോഷ്ടാക്കള്‍ അകത്ത് പ്രവേശിച്ചത്. ക്ഷേത്രത്തില്‍ പതിവ് പൂജകള്‍ക്കായി എത്തിയ ആചാര സ്ഥാനക്കാരനാണ് വാതില്‍ തകര്‍ന്ന നിലയിലും ഭണ്ഡാരപ്പെട്ടി തുറന്ന നിലയും കണ്ടത്. നീലേശ്വരം പൊലീസ് സംഘമെത്തി തെളിവുകള്‍ ശേഖരിച്ചു. പരിസരത്തെ സിസിടിവി ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ചാണ് അന്വേഷണം. വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തി.

Continue Reading

news

കടുവ സെന്‍സസിനിടെ കാട്ടാന ആക്രമണം; വനം വകുപ്പ് ജീവനക്കാരന്‍ കൊല്ലപ്പെട്ടു

സെന്‍സസിനിടെ കാട്ടാന ആക്രമിക്കാനെത്തിയതോടെ കാളിമുത്തുവും കൂടെയുണ്ടായിരുന്ന ഉദ്യോഗസ്ഥനും…

Published

on

പാലക്കാട്: കടുവ സെന്‍സസിനിടെ കാട്ടാന ആക്രമണത്തില്‍ വനം വകുപ്പ് ജീവനക്കാരന്‍ കൊല്ലപ്പെട്ടു. പുതൂര്‍ ഫോറസ്റ്റ് ഓഫീസിലെ ബീറ്റ് അസിസ്റ്റന്റ് കാളിമുത്തുവാണ് മരിച്ചത്. പാലക്കാട് അട്ടപ്പാടി പുതൂരിലാണ് സംഭവം.

ഇന്നലെ രാവിലെ 2 സഹപ്രവര്‍ത്തകരോടൊപ്പം മുള്ളി വനത്തില്‍ ബ്ലോക്ക് 12ലെ കടുവ കണക്കെടുപ്പിനു പോയതായിരുന്നു. സെന്‍സസിനിടെ കാട്ടാന ആക്രമിക്കാനെത്തിയതോടെ കാളിമുത്തുവും കൂടെയുണ്ടായിരുന്ന ഉദ്യോഗസ്ഥനും ഓടി മാറിയിരുന്നു. എന്നാല്‍ പിന്നീട് കാളിമുത്തുവിനെ കണ്ടെത്താനായില്ല. കൂടെയുണ്ടായിരുന്ന ഉദ്യോഗസ്ഥന്‍ അറിയിച്ചതിനെ തുടര്‍ന്ന് ആര്‍ആര്‍ടി നടത്തിയ തിരച്ചിലില്‍ പിന്നീട് കാളിമുത്തുവിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

Continue Reading

international

ടേക്ക് ഓഫിന് തയ്യാറെടുത്ത എയര്‍ ബസ് വിമാനത്തില്‍ അഗ്‌നിബാധ

ലഗേജ് ഹാന്‍ഡിലിംഗ് മേഖലയില്‍ നിന്നാണ് തീ പടര്‍ന്നത്..

Published

on

സാവോ പോളോ: ബ്രസീലിലെ സാവോ പോളോയിലെ വിമാനത്താവളത്തില്‍ ടെക് ഓഫിനൊരുങ്ങിയ എയര്‍ ബസ് വിമാനത്തില്‍ അഗ്‌നിബാധ. യാത്രക്കാര്‍ ബോര്‍ഡ് ചെയ്ത വിമാനത്തിലേക്ക് ലഗേജുകള്‍ വയ്ക്കുന്നതിനിടെയാണ് അഗ്‌നിബാധയുണ്ടായത്. ലതാം എയര്‍ലൈന്റെ വിമാനത്തിലാണ് തീ പടര്‍ന്നത്. 169 യാത്രക്കാരാണ് സംഭവ സമയത്ത് വിമാനത്തിനുള്ളിലുണ്ടായിരുന്നത്. എന്നാല്‍ വിമാനത്താവളത്തിലുണ്ടായിരുന്ന ജീവനക്കാരുടെ തക്ക സമയത്തെ ഇടപെടലില്‍ വന്‍ ദുരന്തം തലനാരിഴയ്ക്ക് ഒഴിവായി.

ലഗേജ് ഹാന്‍ഡിലിംഗ് മേഖലയില്‍ നിന്നാണ് തീ പടര്‍ന്നത്. സാവോ പോളോയില്‍ നിന്ന് പോര്‍ട്ടോ അലെഗ്രേയിലേക്ക് പുറപ്പെട്ട എല്‍എ 3418 എന്ന വിമാനത്തിലാണ് അഗ്‌നിബാധയുണ്ടായത്. പുകയും അഗ്‌നിബാധയും ഉണ്ടാകുമ്പോഴുണ്ടാവുന്ന അലാറാം മുഴങ്ങുന്നതിനിടെ യാത്രക്കാര്‍ വിമാനത്തില്‍ നിന്ന് ഇറങ്ങിയോടുന്ന ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. എയര്‍ബസ് എ320 വിമാനത്തിലാണ് അഗ്‌നിബാധയുണ്ടായത്. അപകടത്തെ നിയന്ത്രിക്കാന്‍ സാധിച്ചുവെന്നും വിജയകരമായി രക്ഷാപ്രവര്‍ത്തനം നടത്താന്‍ സാധിച്ചുവെന്നുമാണ് വിമാന കമ്പനി സംഭവത്തില്‍ വിശദമാക്കുന്നത്.

Continue Reading

Trending