Connect with us

News

വിപണിയിൽ തിരിച്ചടി; മെക്സിക്കോ, കാനഡ താരിഫ് ഏർപ്പെടുത്തുന്നതിൽ നിന്ന് തൽക്കാല​ത്തേക്ക് പിന്മാറി ട്രംപ്

രാജ്യങ്ങൾ തമ്മിലുള്ള തർക്കം സാമ്പത്തിക വിപണികളിൽ വലിയ തിരിച്ചടിയായിരുന്നു.

Published

on

കനേഡിയന്‍, മെക്സിക്കന്‍ ഉൽപ്പന്നങ്ങൾക്ക് പ്രഖ്യാപിച്ച ഇറക്കുമതി തീരുവ വർധനവ് വൈകിപ്പിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഏപ്രിൽ രണ്ട് വരെയാണ് തീരുവ വർധിപ്പിക്കുന്ന നീക്കം ട്രംപ് സ്റ്റേ ചെയ്തത്. രാജ്യങ്ങൾ തമ്മിലുള്ള തർക്കം സാമ്പത്തിക വിപണികളിൽ വലിയ തിരിച്ചടിയായിരുന്നു. കമ്പനികൾക്കും ഉപഭോക്താക്കൾക്കും ഒരുപോലെ ആശ്വാസം നൽകുന്നതാണ് ട്രംപിൻ്റെ നടപടി.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഇരുരാജ്യങ്ങൾക്കും 25 ശതമാനം തീരുവ വർധന ചുമത്തിയുള്ള ട്രംപിന്റെ നടപടി പ്രാബല്യത്തിൽ വന്നത്. പിന്നാലെ യുഎസ് ഓഹരി വിപണികൾ ഇടിഞ്ഞിരുന്നു. ഇതിനൊപ്പം അയൽ രാജ്യങ്ങൾക്ക് കരം ചുമത്തുന്ന നടപടി യുഎസിൻ്റെ വളർച്ചയെ ബാധിക്കുമെന്നും, പണപ്പെരുപ്പം വർധിപ്പിക്കുമെന്നും സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകി.

പിന്നാലെയാണ് തീരുവ വർധന വൈകിപ്പിക്കുന്നതിനുള്ള ഉത്തരവിൽ ട്രംപ് ഒപ്പുവെച്ചത്.ട്രംപ് തന്റെ ആദ്യ ടേമിൽ ഒപ്പുവച്ച വടക്കേ അമേരിക്കയുടെ സ്വതന്ത്ര വ്യാപാര കരാറിലെ യുഎസ്-മെക്സിക്കോ-കാനഡ കരാർ (യുഎസ്എംസിഎ) പ്രകാരം കയറ്റുമതി ചെയ്യുന്ന സാധനങ്ങൾക്കും തീരുവയിൽ നിന്നുള്ള ഇളവ് ബാധകമാണ്.

എന്നാൽ എന്നാൽ തന്റെ തീരുമാനത്തിന് പിന്നിൽ വിപണിയിലെ പ്രതിസന്ധികളാണെന്ന വാർത്തകൾ ട്രംപ് തള്ളി. വിപണിയിലെന്താണ് സംഭവിക്കുന്നതെന്ന് താൻ  ശ്രദ്ധിക്കുന്നു  പോലുമില്ലെന്നാണ് ട്രംപിൻ്റെ പക്ഷം. അമേരിക്ക ദീർഘകാലാടിസ്ഥാനത്തിൽ വിപണിയിൽ വളരെ ശക്തരാണെന്നും ട്രംപ് കൂട്ടിച്ചേർത്തു.

നിയമവിരുദ്ധ കുടിയേറ്റം, യുഎസിലേക്കുള്ള മയക്കുമരുന്നിൻ്റെ വരവ് എന്നിവ തടയാനാണ് മെക്സിക്കോ, കാനഡ, ചൈന എന്നിവിടങ്ങളിൽ അധിക തീരുവ ചുമത്തുന്നതെന്നായിരുന്നു ട്രംപിന്റെ വാദം. ഇവയിൽ വമ്പിച്ച പുരോഗതി ഉണ്ടായെന്ന് ട്രംപ് അവകാശപ്പെട്ടു. മെക്സിക്കൻ പ്രസിഡന്റ് ക്ലോഡിയ ഷെയിൻബോമുമായി വളരെ നല്ല സംഭാഷണം നടത്തിയെന്നും ട്രംപ് വ്യാഴാഴ്ച മാധ്യമപ്രവർത്തകരോട് പറഞ്ഞു. വ്യാഴാഴ്ച ഇരുരാജ്യങ്ങളുടെയും അധികാരികളോട് സംസാരിച്ച ശേഷമാണ് ട്രംപ് ഉത്തരവിൽ ഒപ്പുവെച്ചത്.

ട്രംപിന്റെ നീക്കത്തിൽ മെക്സിക്കൻ പ്രസിഡന്റ് ക്ലോഡിയ ഷെയിൻബോം നന്ദി പറഞ്ഞു. എന്നാൽ യുഎസ് ഉൽപ്പന്നങ്ങൾക്ക് രണ്ടാം ഘട്ട പ്രതികാര തീരുവ ചുമത്തുമെന്നായിരുന്നു കാനേഡിയൻ ധനമന്ത്രിയുടെ പ്രസ്താവന. രാവിലെ ട്രംപുമായി നടത്തിയ ഫോൺ സംഭാഷണത്തിൽ താരിഫുകളെക്കുറിച്ച് വളരെ നല്ല സംഭാഷണം നടത്തിയതായി കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പറഞ്ഞു. ഫോൺ കോളിനിടെ യുഎസ് പ്രസിഡന്റ് ഒന്നിലധികം തവണ അശ്ലീല ഭാഷ ഉപയോഗിച്ചതായും യുഎസ്, കനേഡിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

india

കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ പൊലീസ് സ്റ്റേഷനിലെത്തുന്നവരുടെ അന്തസ് മാനിക്കണം: സുപ്രീംകോടതി

ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21 പ്രകാരം അത് അദ്ദേഹത്തിന്റെ മൗലികാവകാശമാണെന്നും കോടതി വ്യക്തമാക്കി.

Published

on

കുറ്റകൃത്യം റിപ്പോര്‍ട്ട് ചെയ്യാന്‍ പൊലീസ് സ്റ്റേഷനിലെത്തുന്നവരുടെ അന്തസ് മാനിക്കണമെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21 പ്രകാരം അത് അദ്ദേഹത്തിന്റെ മൗലികാവകാശമാണെന്നും കോടതി വ്യക്തമാക്കി.

പ്രഥമ വിവര റിപ്പോര്‍ട്ട് (എഫ്‌ഐആര്‍) രജിസ്റ്റര്‍ ചെയ്യാന്‍ വിസമ്മതിച്ച പോലീസ് ഇന്‍സ്പെക്ടറില്‍ നിന്ന് സംസ്ഥാന സര്‍ക്കാരിന് 2 ലക്ഷം രൂപ പിഴ ചുമത്തി തമിഴ്നാട് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്റെ (എസ്എച്ച്ആര്‍സി) ഉത്തരവ് ശരിവച്ചുകൊണ്ട് ജസ്റ്റിസ് അഭയ് എസ് ഓക്ക, ജസ്റ്റിസ് ഉജ്ജല്‍ ഭുയാന്‍ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.

ഇന്‍സ്പെക്ടര്‍ (ഹരജിക്കാരന്‍) എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ വിസമ്മതിക്കുകയും പ്രതിയുടെ അമ്മയോട് ആക്ഷേപകരമായ ഭാഷ ഉപയോഗിക്കുകയും ചെയ്തു.

എസ്എച്ച്ആര്‍സി ഉത്തരവിനെയും എസ്എച്ച്ആര്‍സി ഉത്തരവ് ശരിവച്ച മദ്രാസ് ഹൈക്കോടതി ഉത്തരവിനെയും ചോദ്യം ചെയ്തുകൊണ്ടാണ് ഹരജിക്കാരനായ പാവുള്‍ യേശുദാസന്‍ ഇപ്പോഴത്തെ ഹര്‍ജി സമര്‍പ്പിച്ചത്.

സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്റെ കുറ്റകരമായ വിധിന്യായത്തിന്റെ നാലാം ഖണ്ഡികയില്‍ പ്രതിഭാഗത്തിന്റെ അമ്മയോട് സംസാരിക്കാന്‍ ഹരജിക്കാരന്‍ വളരെ ആക്ഷേപകരമായ ഭാഷയാണ് ഉപയോഗിച്ചതെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി.

എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഇന്‍സ്പെക്ടര്‍ വിസമ്മതിച്ചുവെന്ന് കരുതിയാല്‍ പോലും അത് മനുഷ്യാവകാശ ലംഘനമാകില്ലെന്ന് ഹര്‍ജിക്കാരന്റെ അഭിഭാഷകന്‍ വാദിച്ചു.

കമ്മിഷന്റെയും ഹൈക്കോടതിയുടെയും നിഗമനങ്ങളില്‍ തെറ്റില്ലെന്നു കണ്ടാണ് കോടതി ഹര്‍ജി തള്ളിയത്.

 

Continue Reading

kerala

കണ്ണൂര്‍ ഇരിട്ടിയിലെ യുവതിയുടെ മരണം; ഭര്‍ത്താവ് അറസ്റ്റില്‍

ഗാര്‍ഹിക പീഡനം, ആത്മഹത്യപ്രേരണ കുറ്റം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

Published

on

കണ്ണൂര്‍ ഇരിട്ടിയിലെ പായം സ്വദേശി സ്‌നേഹ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവ് ജിനീഷ് അറസ്റ്റില്‍. ഗാര്‍ഹിക പീഡനം, ആത്മഹത്യപ്രേരണ കുറ്റം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ തിങ്കളാഴ്ച വൈകുന്നേരമായിരുന്നു വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ യുവതിയെ കണ്ടെത്തിയത്. ഭര്‍ത്താവും വീട്ടുകാരും യുവതിയെ നിരന്തരമായി പീഡിപ്പിച്ചിരുന്നുവെന്ന് സ്‌നേഹയുടെ കുടുംബം ആരോപിച്ചിരുന്നു.

തന്റെ മരണത്തിന്റെ ഉത്തരവാദിത്തം ഭര്‍ത്താവിനും ഭര്‍ത്താവിന്റെ വീട്ടുകാര്‍ക്കുമാണെന്ന്് സ്‌നേഹയുടെ ആത്മഹത്യ കുറിപ്പില്‍ സൂചിപ്പിച്ചിരുന്നു. അഞ്ച് വര്‍ഷം മുമ്പാണ് ഇരുവരുടെയും വിവാഹം നടന്നത്. ഭാര്യയുടെ മേലുള്ള സംശയം തുടക്കത്തിലുണ്ടായിരുന്നെങ്കിലും കുഞ്ഞ് പിറന്നതോടെ കുഞ്ഞിന്റെ നിറത്തിന്റെ പേരിലും സ്‌നേഹയെ ഉപദ്രവിച്ചെന്നാണ് പരാതി. തുടര്‍ന്ന് സ്ത്രീധനമായി നല്‍കിയ സ്വര്‍ണം കുറഞ്ഞുപോയി എന്ന് പറഞ്ഞ് പീഡിപ്പിച്ചെന്നും ആരോപണമുണ്ട്.

പലതവണ പൊലീസില്‍ പരാതി നല്‍കിയിരുന്നെങ്കിലും ഒത്തുതീര്‍പ്പാക്കപ്പെട്ടതോടെ ഈ മാസം 15ന് ഉളിക്കല്‍ പൊലീസിലും സ്‌നേഹ പരാതി നല്‍കിയിരുന്നു.

Continue Reading

kerala

ഏറ്റുമാനൂരിലെ കൂട്ടാത്മഹത്യ; ജിസ്‌മോളുടെ ഭര്‍ത്താവും ഭര്‍തൃപിതാവും അറസ്റ്റില്‍

മൊബൈല്‍ ഫോണ്‍ പരിശോധനയില്‍ നിര്‍ണായക തെളിവുകള്‍ കണ്ടെത്തിയതോടെയാണ് ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തത്.

Published

on

കോട്ടയം ഏറ്റുമാനൂരില്‍ യുവതിയും മക്കളും ആത്മഹത്യ ചെയ്ത സംഭവത്തില്‍ ജിസ്‌മോളുടെ ഭര്‍ത്താവ് ജിമ്മിയും ഭര്‍തൃ പിതാവ് ജോസഫും അറസ്റ്റില്‍. മൊബൈല്‍ ഫോണ്‍ പരിശോധനയില്‍ നിര്‍ണായക തെളിവുകള്‍ കണ്ടെത്തിയതോടെയാണ് ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തത്.

ഇന്ന് ഉച്ചയോടെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്തതിനുശേഷമാണ് ഇവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്. അതേസമയം യുവതി ഗാര്‍ഹിക പീഡനത്തിന് ഇരയായെന്ന് വ്യക്തമാക്കുന്ന ശബ്ദ സന്ദേശങ്ങള്‍ പൊലീസിന് ലഭിച്ചു.

ഭര്‍ത്താവിന്റെ മാതാവിനെതിരെയും മൂത്ത സഹോദരിക്കെതിരെയും ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഇവര്‍ക്കെതിരെയും ചില തെളിവുകള്‍ പൊലീസിന് ലഭിച്ചിട്ടുണ്ടെന്നാണ് സൂചന.

ഏപ്രില്‍ 15നാണ് അയര്‍കുന്നം നീറിക്കാടിന് സമീപം മീനച്ചിലാറ്റില്‍ ചാടി യുവതിയും മക്കളും ആത്മഹത്യ ചെയ്തത്. കേസില്‍ അന്വേഷണം ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം യുവതിയുടെ കുടുംബം മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു.

 

 

Continue Reading

Trending